

അഭിമുഖം
അഭിമുഖം




Mishab





വയനാട്ടിലെ പ്രകൃതി ദുരന്തത്തിന്‍റെ രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി പ്രവർത്തിച്ച IRW (Ideal Relief wing) പ്രവർത്തകരായ ഷബീർ അഹ്മദ് , ഹംസ കുഞ്ഞി, ഇസ്മായിൽ നൊച്ചാട് എന്നിവരുമായി ഫിക്റിന്‍റെ എഡിറ്റർ ഇൻ ചീഫ് മിസ്ഹബും അൽ ജാമിയ അൽ ഇസ്ലാമിയ വിദ്യാർത്ഥി മാഹിറും ചേർന്ന് നടത്തിയ അഭിമുഖം.
1, ദുരന്തത്തിന്‍റെ കാരണമെന്താണെന്ന് വ്യക്തമാണോ?
ഉത്തരം: പ്രകൃതി ചൂഷണം, കാലാവസ്ഥ വ്യതിയാനം തുടങ്ങി ഒരുപാട് കാരണങ്ങളുണ്ട്. ചെരിഞ്ഞ പ്രദേശങ്ങളിലെ ഫാക്ടറികളും, മരങ്ങളുടെ സ്ഥാനത്ത് വളരുന്ന തൈലത്തോട്ടവും മാറ്റേണ്ടതുണ്ട്. ദുരന്തങ്ങൾക്ക് സാധ്യതയുള്ള സ്ഥലമായി കൊണ്ട് ദുരന്തം നടന്ന പ്രദേശങ്ങളെയൊക്കെ സർക്കാർ ആദ്യമേ മാർക്ക് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു. ദുരന്തങ്ങൾ വന്നെത്തിയാൽ മാത്രം അതൊരു വിഷയമാക്കുക എന്ന സർക്കാരിന്‍റെ സമീപനത്തിനും ഇനിയെങ്കിലും മാറ്റം വരണം. സർക്കാർ ഈ പ്രദേശവാസികൾക്ക് വാസ്യയോഗ്യമായ മാറ്റൊരു സ്ഥലം നല്‍കണം.
2, മാധ്യമപ്രവർത്തകരുടെ സമീപനം ശരിയായ രീതിയിൽ ഫലിച്ചുവോ?
ഉത്തരം: മാധ്യമപ്രവർത്തകരുടെ ഇടപെടലുകൾ വളരെ ഉപകാരപ്പെട്ടിട്ടുണ്ട്. പെട്ടന്ന് തന്നെ എല്ലാവരുടെയും ശ്രദ്ധയും സഹായവും വയനാട്ടിൽ എത്തിക്കുന്നതിൽ അവർ വിജയിച്ചു. അവരുടേത് ഒരു മാർക്കറ്റിംഗ് തന്ത്രമായിരുന്നെങ്കിൽ പോലും.
" ദുരന്തങ്ങൾ വന്നെത്തിയാൽ മാത്രം അതൊരു വിഷയമാക്കുക എന്ന സർക്കാരിന്‍റെ സമീപനത്തിനും ഇനിയെങ്കിലും മാറ്റം വരണം. സർക്കാർ ഈ പ്രദേശവാസികൾക്ക് വാസ്യയോഗ്യമായ മാറ്റൊരു സ്ഥലം നല്‍കണം".
3, മയ്യത്തുകളെ സൂക്ഷിക്കുന്നതിനിടയിലും സംസ്കരിക്കുന്നതിനിടയിലും നിങ്ങളുടെ ഉള്ളിലുണ്ടായ അവസ്ഥയെ ഒന്ന് വിശദീകരിക്കാമോ?
ഉത്തരം: അതിനെങ്ങനെ വിശദീകരിക്കണം എന്നറിയില്ല! മയ്യത്ത് സൂക്ഷിക്കുവാൻ ഒരു കമ്മ്യൂണിറ്റി ഹാളിലെ താത്കാലിക ഫ്രീസർ സംവിധാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉറ്റവരെ തേടി പലരും ഇടയ്ക്കിടെ വരുന്നത് കൊണ്ട് ഈ ഫ്രീസർ സംവിധാനവും അത്ര ഫലപ്രദമായിരുന്നില്ല. തലയില്ലാത്ത, ഉടലില്ലാത്ത, കാൽപാദം മാത്രമുള്ള മയ്യത്തുകളായിരുന്നു അവിടെ എത്തി കൊണ്ടിരുന്നത്. ഇനി തിരിച്ചറിയാൻ സാധിച്ചിരുന്ന മയ്യത്തുകളെ തേടി വരാൻ ആളുകളില്ലാത്ത അവസ്ഥയും അവിടെ ഉണ്ടായിരുന്നു. കമ്മ്യൂണിറ്റി ഹാളിനകത്തെ അസഹ്യമായ ദുർഗന്ധത്തെ മറികടന്ന് കൊണ്ട് അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹത്താൽ മയ്യത്ത് പരിപാലനം നമുക്ക് തുടരാൻ സാധിച്ചു. ഈ കഴിഞ്ഞ കുറേ കാലത്ത് നടന്നതിൽ വെച്ച് ഏറ്റവും ഭീകരമായ ഒരവസ്ഥയായിരുന്നു ഉരുൾ പൊട്ടലിന് ശേഷം അവിടം ഉണ്ടായത്.
4, ഇനി ഞങ്ങൾക്ക് വയനാടിന് വേണ്ടി ചെയ്യാന് പറ്റുന്ന സഹായം എന്തെങ്കിലുമുണ്ടോ?
ഉത്തരം: നിങ്ങളുടെ പ്രായത്തിലുള്ള കുറേ കുട്ടികളിപ്പോൾ കുടുംബക്കാരോ, കൂട്ടുകാരോയില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. അവരെ തിരിച്ച് ശരിയായ മാനസികാവസ്ഥയിലേക്ക് കൊണ്ട് വരിക എന്നത് നിങ്ങൾക്ക് മാത്രം പറ്റുന്ന ഒരു കാര്യമാണ്. കുറച്ച് ദിവസം അവിടേക്ക് പോയി അവരോടൊപ്പം സഹവസിച്ച് അവരെ ചേർത്ത് നിർത്താൻ ശ്രമിക്കുക... വിദ്യാർത്ഥികളെന്ന നിലയ്ക്ക് നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം അത് തന്നെയായിരിക്കും .
വയനാട്ടിലെ പ്രകൃതി ദുരന്തത്തിന്‍റെ രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി പ്രവർത്തിച്ച IRW (Ideal Relief wing) പ്രവർത്തകരായ ഷബീർ അഹ്മദ് , ഹംസ കുഞ്ഞി, ഇസ്മായിൽ നൊച്ചാട് എന്നിവരുമായി ഫിക്റിന്‍റെ എഡിറ്റർ ഇൻ ചീഫ് മിസ്ഹബും അൽ ജാമിയ അൽ ഇസ്ലാമിയ വിദ്യാർത്ഥി മാഹിറും ചേർന്ന് നടത്തിയ അഭിമുഖം.
1, ദുരന്തത്തിന്‍റെ കാരണമെന്താണെന്ന് വ്യക്തമാണോ?
ഉത്തരം: പ്രകൃതി ചൂഷണം, കാലാവസ്ഥ വ്യതിയാനം തുടങ്ങി ഒരുപാട് കാരണങ്ങളുണ്ട്. ചെരിഞ്ഞ പ്രദേശങ്ങളിലെ ഫാക്ടറികളും, മരങ്ങളുടെ സ്ഥാനത്ത് വളരുന്ന തൈലത്തോട്ടവും മാറ്റേണ്ടതുണ്ട്. ദുരന്തങ്ങൾക്ക് സാധ്യതയുള്ള സ്ഥലമായി കൊണ്ട് ദുരന്തം നടന്ന പ്രദേശങ്ങളെയൊക്കെ സർക്കാർ ആദ്യമേ മാർക്ക് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു. ദുരന്തങ്ങൾ വന്നെത്തിയാൽ മാത്രം അതൊരു വിഷയമാക്കുക എന്ന സർക്കാരിന്‍റെ സമീപനത്തിനും ഇനിയെങ്കിലും മാറ്റം വരണം. സർക്കാർ ഈ പ്രദേശവാസികൾക്ക് വാസ്യയോഗ്യമായ മാറ്റൊരു സ്ഥലം നല്‍കണം.
2, മാധ്യമപ്രവർത്തകരുടെ സമീപനം ശരിയായ രീതിയിൽ ഫലിച്ചുവോ?
ഉത്തരം: മാധ്യമപ്രവർത്തകരുടെ ഇടപെടലുകൾ വളരെ ഉപകാരപ്പെട്ടിട്ടുണ്ട്. പെട്ടന്ന് തന്നെ എല്ലാവരുടെയും ശ്രദ്ധയും സഹായവും വയനാട്ടിൽ എത്തിക്കുന്നതിൽ അവർ വിജയിച്ചു. അവരുടേത് ഒരു മാർക്കറ്റിംഗ് തന്ത്രമായിരുന്നെങ്കിൽ പോലും.
" ദുരന്തങ്ങൾ വന്നെത്തിയാൽ മാത്രം അതൊരു വിഷയമാക്കുക എന്ന സർക്കാരിന്‍റെ സമീപനത്തിനും ഇനിയെങ്കിലും മാറ്റം വരണം. സർക്കാർ ഈ പ്രദേശവാസികൾക്ക് വാസ്യയോഗ്യമായ മാറ്റൊരു സ്ഥലം നല്‍കണം".
3, മയ്യത്തുകളെ സൂക്ഷിക്കുന്നതിനിടയിലും സംസ്കരിക്കുന്നതിനിടയിലും നിങ്ങളുടെ ഉള്ളിലുണ്ടായ അവസ്ഥയെ ഒന്ന് വിശദീകരിക്കാമോ?
ഉത്തരം: അതിനെങ്ങനെ വിശദീകരിക്കണം എന്നറിയില്ല! മയ്യത്ത് സൂക്ഷിക്കുവാൻ ഒരു കമ്മ്യൂണിറ്റി ഹാളിലെ താത്കാലിക ഫ്രീസർ സംവിധാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉറ്റവരെ തേടി പലരും ഇടയ്ക്കിടെ വരുന്നത് കൊണ്ട് ഈ ഫ്രീസർ സംവിധാനവും അത്ര ഫലപ്രദമായിരുന്നില്ല. തലയില്ലാത്ത, ഉടലില്ലാത്ത, കാൽപാദം മാത്രമുള്ള മയ്യത്തുകളായിരുന്നു അവിടെ എത്തി കൊണ്ടിരുന്നത്. ഇനി തിരിച്ചറിയാൻ സാധിച്ചിരുന്ന മയ്യത്തുകളെ തേടി വരാൻ ആളുകളില്ലാത്ത അവസ്ഥയും അവിടെ ഉണ്ടായിരുന്നു. കമ്മ്യൂണിറ്റി ഹാളിനകത്തെ അസഹ്യമായ ദുർഗന്ധത്തെ മറികടന്ന് കൊണ്ട് അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹത്താൽ മയ്യത്ത് പരിപാലനം നമുക്ക് തുടരാൻ സാധിച്ചു. ഈ കഴിഞ്ഞ കുറേ കാലത്ത് നടന്നതിൽ വെച്ച് ഏറ്റവും ഭീകരമായ ഒരവസ്ഥയായിരുന്നു ഉരുൾ പൊട്ടലിന് ശേഷം അവിടം ഉണ്ടായത്.
4, ഇനി ഞങ്ങൾക്ക് വയനാടിന് വേണ്ടി ചെയ്യാന് പറ്റുന്ന സഹായം എന്തെങ്കിലുമുണ്ടോ?
ഉത്തരം: നിങ്ങളുടെ പ്രായത്തിലുള്ള കുറേ കുട്ടികളിപ്പോൾ കുടുംബക്കാരോ, കൂട്ടുകാരോയില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. അവരെ തിരിച്ച് ശരിയായ മാനസികാവസ്ഥയിലേക്ക് കൊണ്ട് വരിക എന്നത് നിങ്ങൾക്ക് മാത്രം പറ്റുന്ന ഒരു കാര്യമാണ്. കുറച്ച് ദിവസം അവിടേക്ക് പോയി അവരോടൊപ്പം സഹവസിച്ച് അവരെ ചേർത്ത് നിർത്താൻ ശ്രമിക്കുക... വിദ്യാർത്ഥികളെന്ന നിലയ്ക്ക് നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം അത് തന്നെയായിരിക്കും .
വയനാട്ടിലെ പ്രകൃതി ദുരന്തത്തിന്‍റെ രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി പ്രവർത്തിച്ച IRW (Ideal Relief wing) പ്രവർത്തകരായ ഷബീർ അഹ്മദ് , ഹംസ കുഞ്ഞി, ഇസ്മായിൽ നൊച്ചാട് എന്നിവരുമായി ഫിക്റിന്‍റെ എഡിറ്റർ ഇൻ ചീഫ് മിസ്ഹബും അൽ ജാമിയ അൽ ഇസ്ലാമിയ വിദ്യാർത്ഥി മാഹിറും ചേർന്ന് നടത്തിയ അഭിമുഖം.
1, ദുരന്തത്തിന്‍റെ കാരണമെന്താണെന്ന് വ്യക്തമാണോ?
ഉത്തരം: പ്രകൃതി ചൂഷണം, കാലാവസ്ഥ വ്യതിയാനം തുടങ്ങി ഒരുപാട് കാരണങ്ങളുണ്ട്. ചെരിഞ്ഞ പ്രദേശങ്ങളിലെ ഫാക്ടറികളും, മരങ്ങളുടെ സ്ഥാനത്ത് വളരുന്ന തൈലത്തോട്ടവും മാറ്റേണ്ടതുണ്ട്. ദുരന്തങ്ങൾക്ക് സാധ്യതയുള്ള സ്ഥലമായി കൊണ്ട് ദുരന്തം നടന്ന പ്രദേശങ്ങളെയൊക്കെ സർക്കാർ ആദ്യമേ മാർക്ക് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു. ദുരന്തങ്ങൾ വന്നെത്തിയാൽ മാത്രം അതൊരു വിഷയമാക്കുക എന്ന സർക്കാരിന്‍റെ സമീപനത്തിനും ഇനിയെങ്കിലും മാറ്റം വരണം. സർക്കാർ ഈ പ്രദേശവാസികൾക്ക് വാസ്യയോഗ്യമായ മാറ്റൊരു സ്ഥലം നല്‍കണം.
2, മാധ്യമപ്രവർത്തകരുടെ സമീപനം ശരിയായ രീതിയിൽ ഫലിച്ചുവോ?
ഉത്തരം: മാധ്യമപ്രവർത്തകരുടെ ഇടപെടലുകൾ വളരെ ഉപകാരപ്പെട്ടിട്ടുണ്ട്. പെട്ടന്ന് തന്നെ എല്ലാവരുടെയും ശ്രദ്ധയും സഹായവും വയനാട്ടിൽ എത്തിക്കുന്നതിൽ അവർ വിജയിച്ചു. അവരുടേത് ഒരു മാർക്കറ്റിംഗ് തന്ത്രമായിരുന്നെങ്കിൽ പോലും.
" ദുരന്തങ്ങൾ വന്നെത്തിയാൽ മാത്രം അതൊരു വിഷയമാക്കുക എന്ന സർക്കാരിന്‍റെ സമീപനത്തിനും ഇനിയെങ്കിലും മാറ്റം വരണം. സർക്കാർ ഈ പ്രദേശവാസികൾക്ക് വാസ്യയോഗ്യമായ മാറ്റൊരു സ്ഥലം നല്‍കണം".
3, മയ്യത്തുകളെ സൂക്ഷിക്കുന്നതിനിടയിലും സംസ്കരിക്കുന്നതിനിടയിലും നിങ്ങളുടെ ഉള്ളിലുണ്ടായ അവസ്ഥയെ ഒന്ന് വിശദീകരിക്കാമോ?
ഉത്തരം: അതിനെങ്ങനെ വിശദീകരിക്കണം എന്നറിയില്ല! മയ്യത്ത് സൂക്ഷിക്കുവാൻ ഒരു കമ്മ്യൂണിറ്റി ഹാളിലെ താത്കാലിക ഫ്രീസർ സംവിധാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉറ്റവരെ തേടി പലരും ഇടയ്ക്കിടെ വരുന്നത് കൊണ്ട് ഈ ഫ്രീസർ സംവിധാനവും അത്ര ഫലപ്രദമായിരുന്നില്ല. തലയില്ലാത്ത, ഉടലില്ലാത്ത, കാൽപാദം മാത്രമുള്ള മയ്യത്തുകളായിരുന്നു അവിടെ എത്തി കൊണ്ടിരുന്നത്. ഇനി തിരിച്ചറിയാൻ സാധിച്ചിരുന്ന മയ്യത്തുകളെ തേടി വരാൻ ആളുകളില്ലാത്ത അവസ്ഥയും അവിടെ ഉണ്ടായിരുന്നു. കമ്മ്യൂണിറ്റി ഹാളിനകത്തെ അസഹ്യമായ ദുർഗന്ധത്തെ മറികടന്ന് കൊണ്ട് അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹത്താൽ മയ്യത്ത് പരിപാലനം നമുക്ക് തുടരാൻ സാധിച്ചു. ഈ കഴിഞ്ഞ കുറേ കാലത്ത് നടന്നതിൽ വെച്ച് ഏറ്റവും ഭീകരമായ ഒരവസ്ഥയായിരുന്നു ഉരുൾ പൊട്ടലിന് ശേഷം അവിടം ഉണ്ടായത്.
4, ഇനി ഞങ്ങൾക്ക് വയനാടിന് വേണ്ടി ചെയ്യാന് പറ്റുന്ന സഹായം എന്തെങ്കിലുമുണ്ടോ?
ഉത്തരം: നിങ്ങളുടെ പ്രായത്തിലുള്ള കുറേ കുട്ടികളിപ്പോൾ കുടുംബക്കാരോ, കൂട്ടുകാരോയില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. അവരെ തിരിച്ച് ശരിയായ മാനസികാവസ്ഥയിലേക്ക് കൊണ്ട് വരിക എന്നത് നിങ്ങൾക്ക് മാത്രം പറ്റുന്ന ഒരു കാര്യമാണ്. കുറച്ച് ദിവസം അവിടേക്ക് പോയി അവരോടൊപ്പം സഹവസിച്ച് അവരെ ചേർത്ത് നിർത്താൻ ശ്രമിക്കുക... വിദ്യാർത്ഥികളെന്ന നിലയ്ക്ക് നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം അത് തന്നെയായിരിക്കും .
IRW Instagram page
IRW Instagram page





Mishab
Mishab



