

ഏഴ് (ഭാഗം മൂന്ന്)
ഏഴ് (ഭാഗം മൂന്ന്)




K SHABAS HARIS





ഇട്ടൂപ്പിനെയും ഭാര്യയെയും കൊണ്ട് സാം അപ്പന്റെ തോട്ടത്തിലേക്കുള്ള മല കയറി. ശക്തിയായി പെയ്തിറങ്ങിയ മഴയ്ക്കിടയിൽ കാറിന്റെ ഹെഡ് ലൈറ്റ് പരത്തിയ മഞ്ഞ വെളിച്ചത്തിൽ ഇട്ടൂപ്പ് ആദ്യമായി തന്റെ അപ്പൂപ്പനെ കണ്ടു. റോഡരികിലെ പീടിക തിണ്ണയിൽ പണിക്കിടയിൽ ധരിക്കുന്ന മുണ്ടു മാത്രം ധരിച്ചിരുന്ന സാമിന്റെ അപ്പൻ കൈയിലെ ചൂട്ട് എറിഞ്ഞ് കൊണ്ട് കാറിന്റെ പിൻസീറ്റിൽ കയറി. റിയർ വ്യൂ മിററിലൂടെ വൃദ്ധൻ പേരക്കുട്ടിയിലേക്ക് തന്നെ നോക്കി.
“ഇവനിലെ ഒന്നും എൻ്റെത് പോലെയല്ല സാം” പലരിൽ നിന്നും മുമ്പ് പറഞ്ഞ് കേട്ടിട്ടുള്ള സമാനതകൾ തോന്നലുകളിൽ നിന്നുണ്ടായതാവാം എന്ന് സാമിന്റെ അപ്പൻ ആശ്വസിച്ചു.
"ഈ അങ്കിളിന്‍റെ പേരാണോ അപ്പൂപ്പൻ?” മമ്മയുടെ തോളിൽ നിന്നും സാമിന്‍റെ അപ്പനെ എത്തി നോക്കി കൊണ്ട് ഇട്ടൂപ്പ് ചോദിച്ചു.
“ഈ അങ്കിളിന്‍റെ പേരാണോ അപ്പൂപ്പൻ?” മമ്മയുടെ തോളിൽ നിന്നും സാമിന്‍റെ അപ്പനെ എത്തി നോക്കി കൊണ്ട് ഇട്ടൂപ്പ് ചോദിച്ചു.
“ഭാഗ്യം, നിന്റെ അപ്പനാണോ എന്ന് ചോദിച്ചില്ല” സാമിനോടായി അപ്പൻ പറഞ്ഞ മറുപടി കാറിൽ ചെറിയൊരു ചിരി പരത്തി. മഴ പെയ്ത് വൈദ്യുതി മുടങ്ങിയതിനാൽ തോട്ടത്തിന്റെ മുൻ ഗേറ്റിലൂടെ കടക്കാതെ, എളുപ്പത്തിൽ തോട്ടത്തിലേക്ക് പ്രവേശിക്കാവുന്ന മറ്റൊരു വഴി അപ്പൻ സാമിന് പറഞ്ഞു കൊടുത്തു. കാർ തോട്ടത്തിന്റെ നടുവിലെ ചെറിയ വീടിന്റെ മുന്നിൽ വെളിച്ചമണച്ചു നിന്നു. സാമും അപ്പനും ചേർന്ന് പെട്ടിയും സാധനങ്ങളൊക്കെയും വീടിന്റെ അകത്തേക്കെത്തിച്ചു. ഇട്ടൂപ്പ് നനയാതിരിക്കാൻ ഷാൾ കൊണ്ട് അവന്റെ തല മറച്ച ശേഷം സാമിന്റെ ഭാര്യ ഇട്ടൂപ്പിനെയും കൊണ്ട് കാറിൽ നിന്നിറങ്ങി അപ്പന്റെ വീടിന്റെ അകത്തേക്കോടി കയറി. അപ്പൻ ഇട്ടൂപ്പിനായി മുൻപേ ഒരുക്കി വെച്ച മുറിയിൽ തന്റെ സാധനസാമഗ്രികൾ ഒതുക്കി വെച്ചതിന് ശേഷം സാം ഭാര്യയോട് യാത്ര പറഞ്ഞു.
“നാളെ ഈവനിങ് അല്ലേ ഫ്ലൈറ്റ്? ഇന്നൊരു നൈറ്റ് ഇവിടെ സ്പെൻഡ് ചെയ്താലോ? നാളെ മോർണിംഗ് ഇവിടുന്ന് ഫ്ലാറ്റിലേക്ക് ഡ്രൈവ് ചെയ്താൽ മതിയാവുമല്ലോ.” സാമിന്റെ ഭാര്യയുടെ അപേക്ഷ സാം അംഗീകരിച്ചു. വസ്ത്രം മാറുന്നതിനായി ഒരു മുണ്ടു ചോദിക്കാൻ സാം അപ്പന്റെ മുറിയിലേക്ക് കയറിയ ഉടനെ തന്നെ ഇട്ടൂപ്പ് സാമിന്റെ അരികിലേക്ക് ഓടി ചെന്നു.
“അപ്പാ, ദേ അപ്പൂപ്പന്‍റെ വാളിൽ ഒരു ഗൺ...” മതിലിൽ തൂക്കിയിട്ടിരുന്ന അത്യാവശ്യം പഴയൊരു ഡബിൾ ബാരിലിലേക്ക് വിരൽ ചൂണ്ടി കൊണ്ട് അത്ഭുതത്തോടെ ഇട്ടൂപ്പ് സാമിനോടായി പറഞ്ഞു.
“അപ്പാ, ദേ അപ്പൂപ്പന്‍റെ വാളിൽ ഒരു ഗൺ...” മതിലിൽ തൂക്കിയിട്ടിരുന്ന അത്യാവശ്യം പഴയൊരു ഡബിൾ ബാരിലിലേക്ക് വിരൽ ചൂണ്ടി കൊണ്ട് അത്ഭുതത്തോടെ ഇട്ടൂപ്പ് സാമിനോടായി പറഞ്ഞു.
“പന്നി ശല്ല്യം കാരണം വാങ്ങി വെച്ചതാ... സർക്കാർ വിചാരിച്ചിട്ട് പന്നികൾ നിലയ്ക്ക് നിക്കാത്തോണ്ട് ഞാൻ തന്നെ വിചാരിക്കാന്ന് വെച്ച്. കഴിഞ്ഞാഴ്ച ഒരെണ്ണത്തെ പൊട്ടിച്ചായിരുന്ന്, പണിക്കാരൊക്കെ കൂടി വീതിച്ചെടുത്ത്.” ഗൗരവം ഒന്നുമേ മുഖത്ത് വരുത്താതെ വൃദ്ധൻ പറഞ്ഞു.
“ചെറുക്കന് തോക്കൊന്നും കൊടുത്തേക്കരുത്, നാളെ ആരുടെ വായിലിട്ടാ പൊട്ടിക്കാന്ന് പറയാൻ പറ്റൂല്ല...” സാം ഒരു തമാശയായി പറഞ്ഞതിന് ശേഷം അപ്പൻ ഏൽപ്പിച്ച മുണ്ടുമായി ഭാര്യ കാത്തിരിക്കുന്ന മുറിയിൽ കയറി വാതിലടച്ചു.
പിറ്റേന്ന് അതിരാവിലെ തന്നെ സാം ഫ്ലാറ്റിലേക്ക് യാത്ര തിരിച്ചു, സാമിനെ യാത്രയയക്കാൻ തോട്ടത്തിലെ പണിക്കാരും എത്തിച്ചേർന്നിരുന്നു. ഇട്ടൂപ്പ് എഴുന്നേൽക്കുമ്പോഴേക്കും സാം അവിടം വിട്ടു.
ഇട്ടൂപ്പിന്റെ അന്നത്തെ ഉച്ചഭക്ഷണം തോട്ടത്തിലെ പണിക്കാരോടൊപ്പമായിരുന്നു. പുരുഷന്മാർ പണിയിലേർപ്പെട്ടപ്പോൾ സ്ത്രീകൾ അവർക്കുള്ള ഉച്ചഭക്ഷണം തയ്യാറാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കാട്ട് ചെടികളിൽ നിന്ന് പറിച്ചെടുത്ത ചുവന്ന കാന്താരികൾ അമ്മിക്കല്ലുകളിലിട്ട് ചതച്ചരക്കുന്ന കാഴ്ച ഇട്ടൂപ്പ് ആദ്യമായി കണ്ടു. കപ്പ പുഴുങ്ങിയതും, കഞ്ഞിയും ഇട്ടൂപ്പിന്റെ കുഞ്ഞ് നാവ് രുചിച്ചു തുടങ്ങി. അപ്പൻ പുകയിക്കാറുള്ള ട്രിപ്പിൾ ഫൈവിനേക്കാൾ വീര്യം കൂടിയ നാട്ടൻ ബീഡിയുടെ ഗന്ധം അവന്റെ ചെറിയ മൂക്കിന് അസഹ്യമായി തോന്നി. ഇട്ടൂപ്പ് പോകും വരേക്കും അപ്പൂപ്പൻ തോട്ടത്തിൽ ചാരായം നിരോധിച്ചിരുന്നു. അതിന്റെ പരിഭവം ചില പണിക്കാർ ഇട്ടൂപ്പിനോട് അത്ര വ്യക്തമല്ലാത്ത രീതിയിൽ വെളിവാക്കി. നിരന്തരമായ ഫോൺ കോൾകളിലൂടെ അപ്പനെ കുറിച്ച് ചോദിക്കുമ്പോഴൊക്കെയും ആശ്വാസകരമായ മറുപടികൾ സാമിന്റെ ഭാര്യ സാമിന് നൽകി. ഇട്ടൂപ്പ് അപ്പൂപ്പനൊപ്പം കണ്ടു തുടങ്ങിയ പുതിയ കാഴ്ചകൾ ഒന്നും തന്നെ വിട്ടുപോകാതെ സാമിനോട് പങ്കുവെച്ചു.
“അപ്പൂപ്പൻ ഇത്രയും കാലം എവിടെയായിരുന്നു?” ഒരു പ്രഭാത സവാരിക്കിടെ ഇട്ടൂപ്പ് ചോദിച്ചു.
“മോന്റെ അപ്പൻ ബാംഗളൂർ പോയത് പോലെ അപ്പൂപ്പനും കുറച്ച് കാലത്തേക്ക് മാറി നിന്നതാ.”
“അപ്പനെ വൽതാക്കാനാണോ?”
“മോന്റെ അപ്പൻ അപ്പൂപ്പനെക്കാളും വലുതല്ലേ...” വൃദ്ധൻ പ്രഭാത നടത്തം മതിയാക്കി തിരിച്ച് വീട്ടിലേക്ക് നടന്നു.
((തുടരും))
ഇട്ടൂപ്പിനെയും ഭാര്യയെയും കൊണ്ട് സാം അപ്പന്റെ തോട്ടത്തിലേക്കുള്ള മല കയറി. ശക്തിയായി പെയ്തിറങ്ങിയ മഴയ്ക്കിടയിൽ കാറിന്റെ ഹെഡ് ലൈറ്റ് പരത്തിയ മഞ്ഞ വെളിച്ചത്തിൽ ഇട്ടൂപ്പ് ആദ്യമായി തന്റെ അപ്പൂപ്പനെ കണ്ടു. റോഡരികിലെ പീടിക തിണ്ണയിൽ പണിക്കിടയിൽ ധരിക്കുന്ന മുണ്ടു മാത്രം ധരിച്ചിരുന്ന സാമിന്റെ അപ്പൻ കൈയിലെ ചൂട്ട് എറിഞ്ഞ് കൊണ്ട് കാറിന്റെ പിൻസീറ്റിൽ കയറി. റിയർ വ്യൂ മിററിലൂടെ വൃദ്ധൻ പേരക്കുട്ടിയിലേക്ക് തന്നെ നോക്കി.
“ഇവനിലെ ഒന്നും എൻ്റെത് പോലെയല്ല സാം” പലരിൽ നിന്നും മുമ്പ് പറഞ്ഞ് കേട്ടിട്ടുള്ള സമാനതകൾ തോന്നലുകളിൽ നിന്നുണ്ടായതാവാം എന്ന് സാമിന്റെ അപ്പൻ ആശ്വസിച്ചു.
"ഈ അങ്കിളിന്‍റെ പേരാണോ അപ്പൂപ്പൻ?” മമ്മയുടെ തോളിൽ നിന്നും സാമിന്‍റെ അപ്പനെ എത്തി നോക്കി കൊണ്ട് ഇട്ടൂപ്പ് ചോദിച്ചു.
“ഈ അങ്കിളിന്‍റെ പേരാണോ അപ്പൂപ്പൻ?” മമ്മയുടെ തോളിൽ നിന്നും സാമിന്‍റെ അപ്പനെ എത്തി നോക്കി കൊണ്ട് ഇട്ടൂപ്പ് ചോദിച്ചു.
“ഭാഗ്യം, നിന്റെ അപ്പനാണോ എന്ന് ചോദിച്ചില്ല” സാമിനോടായി അപ്പൻ പറഞ്ഞ മറുപടി കാറിൽ ചെറിയൊരു ചിരി പരത്തി. മഴ പെയ്ത് വൈദ്യുതി മുടങ്ങിയതിനാൽ തോട്ടത്തിന്റെ മുൻ ഗേറ്റിലൂടെ കടക്കാതെ, എളുപ്പത്തിൽ തോട്ടത്തിലേക്ക് പ്രവേശിക്കാവുന്ന മറ്റൊരു വഴി അപ്പൻ സാമിന് പറഞ്ഞു കൊടുത്തു. കാർ തോട്ടത്തിന്റെ നടുവിലെ ചെറിയ വീടിന്റെ മുന്നിൽ വെളിച്ചമണച്ചു നിന്നു. സാമും അപ്പനും ചേർന്ന് പെട്ടിയും സാധനങ്ങളൊക്കെയും വീടിന്റെ അകത്തേക്കെത്തിച്ചു. ഇട്ടൂപ്പ് നനയാതിരിക്കാൻ ഷാൾ കൊണ്ട് അവന്റെ തല മറച്ച ശേഷം സാമിന്റെ ഭാര്യ ഇട്ടൂപ്പിനെയും കൊണ്ട് കാറിൽ നിന്നിറങ്ങി അപ്പന്റെ വീടിന്റെ അകത്തേക്കോടി കയറി. അപ്പൻ ഇട്ടൂപ്പിനായി മുൻപേ ഒരുക്കി വെച്ച മുറിയിൽ തന്റെ സാധനസാമഗ്രികൾ ഒതുക്കി വെച്ചതിന് ശേഷം സാം ഭാര്യയോട് യാത്ര പറഞ്ഞു.
“നാളെ ഈവനിങ് അല്ലേ ഫ്ലൈറ്റ്? ഇന്നൊരു നൈറ്റ് ഇവിടെ സ്പെൻഡ് ചെയ്താലോ? നാളെ മോർണിംഗ് ഇവിടുന്ന് ഫ്ലാറ്റിലേക്ക് ഡ്രൈവ് ചെയ്താൽ മതിയാവുമല്ലോ.” സാമിന്റെ ഭാര്യയുടെ അപേക്ഷ സാം അംഗീകരിച്ചു. വസ്ത്രം മാറുന്നതിനായി ഒരു മുണ്ടു ചോദിക്കാൻ സാം അപ്പന്റെ മുറിയിലേക്ക് കയറിയ ഉടനെ തന്നെ ഇട്ടൂപ്പ് സാമിന്റെ അരികിലേക്ക് ഓടി ചെന്നു.
“അപ്പാ, ദേ അപ്പൂപ്പന്‍റെ വാളിൽ ഒരു ഗൺ...” മതിലിൽ തൂക്കിയിട്ടിരുന്ന അത്യാവശ്യം പഴയൊരു ഡബിൾ ബാരിലിലേക്ക് വിരൽ ചൂണ്ടി കൊണ്ട് അത്ഭുതത്തോടെ ഇട്ടൂപ്പ് സാമിനോടായി പറഞ്ഞു.
“അപ്പാ, ദേ അപ്പൂപ്പന്‍റെ വാളിൽ ഒരു ഗൺ...” മതിലിൽ തൂക്കിയിട്ടിരുന്ന അത്യാവശ്യം പഴയൊരു ഡബിൾ ബാരിലിലേക്ക് വിരൽ ചൂണ്ടി കൊണ്ട് അത്ഭുതത്തോടെ ഇട്ടൂപ്പ് സാമിനോടായി പറഞ്ഞു.
“പന്നി ശല്ല്യം കാരണം വാങ്ങി വെച്ചതാ... സർക്കാർ വിചാരിച്ചിട്ട് പന്നികൾ നിലയ്ക്ക് നിക്കാത്തോണ്ട് ഞാൻ തന്നെ വിചാരിക്കാന്ന് വെച്ച്. കഴിഞ്ഞാഴ്ച ഒരെണ്ണത്തെ പൊട്ടിച്ചായിരുന്ന്, പണിക്കാരൊക്കെ കൂടി വീതിച്ചെടുത്ത്.” ഗൗരവം ഒന്നുമേ മുഖത്ത് വരുത്താതെ വൃദ്ധൻ പറഞ്ഞു.
“ചെറുക്കന് തോക്കൊന്നും കൊടുത്തേക്കരുത്, നാളെ ആരുടെ വായിലിട്ടാ പൊട്ടിക്കാന്ന് പറയാൻ പറ്റൂല്ല...” സാം ഒരു തമാശയായി പറഞ്ഞതിന് ശേഷം അപ്പൻ ഏൽപ്പിച്ച മുണ്ടുമായി ഭാര്യ കാത്തിരിക്കുന്ന മുറിയിൽ കയറി വാതിലടച്ചു.
പിറ്റേന്ന് അതിരാവിലെ തന്നെ സാം ഫ്ലാറ്റിലേക്ക് യാത്ര തിരിച്ചു, സാമിനെ യാത്രയയക്കാൻ തോട്ടത്തിലെ പണിക്കാരും എത്തിച്ചേർന്നിരുന്നു. ഇട്ടൂപ്പ് എഴുന്നേൽക്കുമ്പോഴേക്കും സാം അവിടം വിട്ടു.
ഇട്ടൂപ്പിന്റെ അന്നത്തെ ഉച്ചഭക്ഷണം തോട്ടത്തിലെ പണിക്കാരോടൊപ്പമായിരുന്നു. പുരുഷന്മാർ പണിയിലേർപ്പെട്ടപ്പോൾ സ്ത്രീകൾ അവർക്കുള്ള ഉച്ചഭക്ഷണം തയ്യാറാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കാട്ട് ചെടികളിൽ നിന്ന് പറിച്ചെടുത്ത ചുവന്ന കാന്താരികൾ അമ്മിക്കല്ലുകളിലിട്ട് ചതച്ചരക്കുന്ന കാഴ്ച ഇട്ടൂപ്പ് ആദ്യമായി കണ്ടു. കപ്പ പുഴുങ്ങിയതും, കഞ്ഞിയും ഇട്ടൂപ്പിന്റെ കുഞ്ഞ് നാവ് രുചിച്ചു തുടങ്ങി. അപ്പൻ പുകയിക്കാറുള്ള ട്രിപ്പിൾ ഫൈവിനേക്കാൾ വീര്യം കൂടിയ നാട്ടൻ ബീഡിയുടെ ഗന്ധം അവന്റെ ചെറിയ മൂക്കിന് അസഹ്യമായി തോന്നി. ഇട്ടൂപ്പ് പോകും വരേക്കും അപ്പൂപ്പൻ തോട്ടത്തിൽ ചാരായം നിരോധിച്ചിരുന്നു. അതിന്റെ പരിഭവം ചില പണിക്കാർ ഇട്ടൂപ്പിനോട് അത്ര വ്യക്തമല്ലാത്ത രീതിയിൽ വെളിവാക്കി. നിരന്തരമായ ഫോൺ കോൾകളിലൂടെ അപ്പനെ കുറിച്ച് ചോദിക്കുമ്പോഴൊക്കെയും ആശ്വാസകരമായ മറുപടികൾ സാമിന്റെ ഭാര്യ സാമിന് നൽകി. ഇട്ടൂപ്പ് അപ്പൂപ്പനൊപ്പം കണ്ടു തുടങ്ങിയ പുതിയ കാഴ്ചകൾ ഒന്നും തന്നെ വിട്ടുപോകാതെ സാമിനോട് പങ്കുവെച്ചു.
“അപ്പൂപ്പൻ ഇത്രയും കാലം എവിടെയായിരുന്നു?” ഒരു പ്രഭാത സവാരിക്കിടെ ഇട്ടൂപ്പ് ചോദിച്ചു.
“മോന്റെ അപ്പൻ ബാംഗളൂർ പോയത് പോലെ അപ്പൂപ്പനും കുറച്ച് കാലത്തേക്ക് മാറി നിന്നതാ.”
“അപ്പനെ വൽതാക്കാനാണോ?”
“മോന്റെ അപ്പൻ അപ്പൂപ്പനെക്കാളും വലുതല്ലേ...” വൃദ്ധൻ പ്രഭാത നടത്തം മതിയാക്കി തിരിച്ച് വീട്ടിലേക്ക് നടന്നു.
((തുടരും))
ഇട്ടൂപ്പിനെയും ഭാര്യയെയും കൊണ്ട് സാം അപ്പന്റെ തോട്ടത്തിലേക്കുള്ള മല കയറി. ശക്തിയായി പെയ്തിറങ്ങിയ മഴയ്ക്കിടയിൽ കാറിന്റെ ഹെഡ് ലൈറ്റ് പരത്തിയ മഞ്ഞ വെളിച്ചത്തിൽ ഇട്ടൂപ്പ് ആദ്യമായി തന്റെ അപ്പൂപ്പനെ കണ്ടു. റോഡരികിലെ പീടിക തിണ്ണയിൽ പണിക്കിടയിൽ ധരിക്കുന്ന മുണ്ടു മാത്രം ധരിച്ചിരുന്ന സാമിന്റെ അപ്പൻ കൈയിലെ ചൂട്ട് എറിഞ്ഞ് കൊണ്ട് കാറിന്റെ പിൻസീറ്റിൽ കയറി. റിയർ വ്യൂ മിററിലൂടെ വൃദ്ധൻ പേരക്കുട്ടിയിലേക്ക് തന്നെ നോക്കി.
“ഇവനിലെ ഒന്നും എൻ്റെത് പോലെയല്ല സാം” പലരിൽ നിന്നും മുമ്പ് പറഞ്ഞ് കേട്ടിട്ടുള്ള സമാനതകൾ തോന്നലുകളിൽ നിന്നുണ്ടായതാവാം എന്ന് സാമിന്റെ അപ്പൻ ആശ്വസിച്ചു.
"ഈ അങ്കിളിന്‍റെ പേരാണോ അപ്പൂപ്പൻ?” മമ്മയുടെ തോളിൽ നിന്നും സാമിന്‍റെ അപ്പനെ എത്തി നോക്കി കൊണ്ട് ഇട്ടൂപ്പ് ചോദിച്ചു.
“ഈ അങ്കിളിന്‍റെ പേരാണോ അപ്പൂപ്പൻ?” മമ്മയുടെ തോളിൽ നിന്നും സാമിന്‍റെ അപ്പനെ എത്തി നോക്കി കൊണ്ട് ഇട്ടൂപ്പ് ചോദിച്ചു.
“ഭാഗ്യം, നിന്റെ അപ്പനാണോ എന്ന് ചോദിച്ചില്ല” സാമിനോടായി അപ്പൻ പറഞ്ഞ മറുപടി കാറിൽ ചെറിയൊരു ചിരി പരത്തി. മഴ പെയ്ത് വൈദ്യുതി മുടങ്ങിയതിനാൽ തോട്ടത്തിന്റെ മുൻ ഗേറ്റിലൂടെ കടക്കാതെ, എളുപ്പത്തിൽ തോട്ടത്തിലേക്ക് പ്രവേശിക്കാവുന്ന മറ്റൊരു വഴി അപ്പൻ സാമിന് പറഞ്ഞു കൊടുത്തു. കാർ തോട്ടത്തിന്റെ നടുവിലെ ചെറിയ വീടിന്റെ മുന്നിൽ വെളിച്ചമണച്ചു നിന്നു. സാമും അപ്പനും ചേർന്ന് പെട്ടിയും സാധനങ്ങളൊക്കെയും വീടിന്റെ അകത്തേക്കെത്തിച്ചു. ഇട്ടൂപ്പ് നനയാതിരിക്കാൻ ഷാൾ കൊണ്ട് അവന്റെ തല മറച്ച ശേഷം സാമിന്റെ ഭാര്യ ഇട്ടൂപ്പിനെയും കൊണ്ട് കാറിൽ നിന്നിറങ്ങി അപ്പന്റെ വീടിന്റെ അകത്തേക്കോടി കയറി. അപ്പൻ ഇട്ടൂപ്പിനായി മുൻപേ ഒരുക്കി വെച്ച മുറിയിൽ തന്റെ സാധനസാമഗ്രികൾ ഒതുക്കി വെച്ചതിന് ശേഷം സാം ഭാര്യയോട് യാത്ര പറഞ്ഞു.
“നാളെ ഈവനിങ് അല്ലേ ഫ്ലൈറ്റ്? ഇന്നൊരു നൈറ്റ് ഇവിടെ സ്പെൻഡ് ചെയ്താലോ? നാളെ മോർണിംഗ് ഇവിടുന്ന് ഫ്ലാറ്റിലേക്ക് ഡ്രൈവ് ചെയ്താൽ മതിയാവുമല്ലോ.” സാമിന്റെ ഭാര്യയുടെ അപേക്ഷ സാം അംഗീകരിച്ചു. വസ്ത്രം മാറുന്നതിനായി ഒരു മുണ്ടു ചോദിക്കാൻ സാം അപ്പന്റെ മുറിയിലേക്ക് കയറിയ ഉടനെ തന്നെ ഇട്ടൂപ്പ് സാമിന്റെ അരികിലേക്ക് ഓടി ചെന്നു.
“അപ്പാ, ദേ അപ്പൂപ്പന്‍റെ വാളിൽ ഒരു ഗൺ...” മതിലിൽ തൂക്കിയിട്ടിരുന്ന അത്യാവശ്യം പഴയൊരു ഡബിൾ ബാരിലിലേക്ക് വിരൽ ചൂണ്ടി കൊണ്ട് അത്ഭുതത്തോടെ ഇട്ടൂപ്പ് സാമിനോടായി പറഞ്ഞു.
“അപ്പാ, ദേ അപ്പൂപ്പന്‍റെ വാളിൽ ഒരു ഗൺ...” മതിലിൽ തൂക്കിയിട്ടിരുന്ന അത്യാവശ്യം പഴയൊരു ഡബിൾ ബാരിലിലേക്ക് വിരൽ ചൂണ്ടി കൊണ്ട് അത്ഭുതത്തോടെ ഇട്ടൂപ്പ് സാമിനോടായി പറഞ്ഞു.
“പന്നി ശല്ല്യം കാരണം വാങ്ങി വെച്ചതാ... സർക്കാർ വിചാരിച്ചിട്ട് പന്നികൾ നിലയ്ക്ക് നിക്കാത്തോണ്ട് ഞാൻ തന്നെ വിചാരിക്കാന്ന് വെച്ച്. കഴിഞ്ഞാഴ്ച ഒരെണ്ണത്തെ പൊട്ടിച്ചായിരുന്ന്, പണിക്കാരൊക്കെ കൂടി വീതിച്ചെടുത്ത്.” ഗൗരവം ഒന്നുമേ മുഖത്ത് വരുത്താതെ വൃദ്ധൻ പറഞ്ഞു.
“ചെറുക്കന് തോക്കൊന്നും കൊടുത്തേക്കരുത്, നാളെ ആരുടെ വായിലിട്ടാ പൊട്ടിക്കാന്ന് പറയാൻ പറ്റൂല്ല...” സാം ഒരു തമാശയായി പറഞ്ഞതിന് ശേഷം അപ്പൻ ഏൽപ്പിച്ച മുണ്ടുമായി ഭാര്യ കാത്തിരിക്കുന്ന മുറിയിൽ കയറി വാതിലടച്ചു.
പിറ്റേന്ന് അതിരാവിലെ തന്നെ സാം ഫ്ലാറ്റിലേക്ക് യാത്ര തിരിച്ചു, സാമിനെ യാത്രയയക്കാൻ തോട്ടത്തിലെ പണിക്കാരും എത്തിച്ചേർന്നിരുന്നു. ഇട്ടൂപ്പ് എഴുന്നേൽക്കുമ്പോഴേക്കും സാം അവിടം വിട്ടു.
ഇട്ടൂപ്പിന്റെ അന്നത്തെ ഉച്ചഭക്ഷണം തോട്ടത്തിലെ പണിക്കാരോടൊപ്പമായിരുന്നു. പുരുഷന്മാർ പണിയിലേർപ്പെട്ടപ്പോൾ സ്ത്രീകൾ അവർക്കുള്ള ഉച്ചഭക്ഷണം തയ്യാറാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കാട്ട് ചെടികളിൽ നിന്ന് പറിച്ചെടുത്ത ചുവന്ന കാന്താരികൾ അമ്മിക്കല്ലുകളിലിട്ട് ചതച്ചരക്കുന്ന കാഴ്ച ഇട്ടൂപ്പ് ആദ്യമായി കണ്ടു. കപ്പ പുഴുങ്ങിയതും, കഞ്ഞിയും ഇട്ടൂപ്പിന്റെ കുഞ്ഞ് നാവ് രുചിച്ചു തുടങ്ങി. അപ്പൻ പുകയിക്കാറുള്ള ട്രിപ്പിൾ ഫൈവിനേക്കാൾ വീര്യം കൂടിയ നാട്ടൻ ബീഡിയുടെ ഗന്ധം അവന്റെ ചെറിയ മൂക്കിന് അസഹ്യമായി തോന്നി. ഇട്ടൂപ്പ് പോകും വരേക്കും അപ്പൂപ്പൻ തോട്ടത്തിൽ ചാരായം നിരോധിച്ചിരുന്നു. അതിന്റെ പരിഭവം ചില പണിക്കാർ ഇട്ടൂപ്പിനോട് അത്ര വ്യക്തമല്ലാത്ത രീതിയിൽ വെളിവാക്കി. നിരന്തരമായ ഫോൺ കോൾകളിലൂടെ അപ്പനെ കുറിച്ച് ചോദിക്കുമ്പോഴൊക്കെയും ആശ്വാസകരമായ മറുപടികൾ സാമിന്റെ ഭാര്യ സാമിന് നൽകി. ഇട്ടൂപ്പ് അപ്പൂപ്പനൊപ്പം കണ്ടു തുടങ്ങിയ പുതിയ കാഴ്ചകൾ ഒന്നും തന്നെ വിട്ടുപോകാതെ സാമിനോട് പങ്കുവെച്ചു.
“അപ്പൂപ്പൻ ഇത്രയും കാലം എവിടെയായിരുന്നു?” ഒരു പ്രഭാത സവാരിക്കിടെ ഇട്ടൂപ്പ് ചോദിച്ചു.
“മോന്റെ അപ്പൻ ബാംഗളൂർ പോയത് പോലെ അപ്പൂപ്പനും കുറച്ച് കാലത്തേക്ക് മാറി നിന്നതാ.”
“അപ്പനെ വൽതാക്കാനാണോ?”
“മോന്റെ അപ്പൻ അപ്പൂപ്പനെക്കാളും വലുതല്ലേ...” വൃദ്ധൻ പ്രഭാത നടത്തം മതിയാക്കി തിരിച്ച് വീട്ടിലേക്ക് നടന്നു.
((തുടരും))





K SHABAS HARIS
K SHABAS HARIS



