Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

മറന്ന് പോയവരോട് ഓർമ്മപ്പെടുത്താനുള്ളത്...

മറന്ന് പോയവരോട് ഓർമ്മപ്പെടുത്താനുള്ളത്...

Kuttan Popovich

"അന്നേ ദിവസം (നിഷേധികളോട്) പറയപ്പെടും: നിങ്ങൾ ഈ ദിവസത്തെ കൂടികാഴ്ച മറന്ന് കളഞ്ഞത് പോലെ നിങ്ങളെ ഞാനും (റബ്ബ്) ഈ ദിവസം മറന്ന് കളയുന്നതായിരിക്കും". (ഖുർആൻ 45:34)

"എം. ടി. യുടെ 'നിന്റെ ഓർമ്മയിക്ക്' എന്ന ചെറുകഥ ആരംഭിക്കുന്നത് "ഒരു പന്തീരാണ്ടിന് ശേഷം ഞാൻ ലീലയെ കുറിച്ച് ഓർത്ത് പോയി..."എന്ന് പറഞ്ഞ് കൊണ്ടാണ്. അക്ഷരങ്ങളിലൂടെ ഓർമ്മകൾക്ക് താളം വെച്ചപ്പോൾ ആദ്യ വരിയിൽ തന്നെ വേദനയിൽ ലോക്കാവുകയാണ് വായനകാർ. 'ഓർമ്മ'യെന്നത് അങ്ങനെയാണ്, ഭൂതകാലത്തിന്റെ ചിതറി തെറിച്ച അംശങ്ങൾ വർത്തമാനത്തിലെ നെറികേടുകളോട് നിരന്തരം സംവദിച്ചു കൊണ്ടിരിക്കുമ്പോൾ ബാക്കിയാവുന്നത് വേദന മാത്രമാണ് എന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ഓർമ്മകൾ പലതാണ്, പലരിലൂടെയും പലതായും അത് സഞ്ചരിച്ച് കൊണ്ടിരിക്കുമ്പോൾ തന്നെയും, ഭൂതകാലം ഉണ്ടായിരുന്നു എന്നതിനുള്ള ഒരു ആധികാരിക തെളിവെന്നോണം നമ്മിലൂടെ അത് അതിന്റെ അസ്ഥിത്വം കണ്ടെത്തുന്നു. അഥവാ, നാം ഉണ്ടെങ്കിൽ മാത്രമേ ഓർമ്മകളുമുള്ളൂ എന്ന് സാരം.

അല്ലാഹു എന്നെന്നും നിലനിൽക്കുന്നവൻ. കാലത്തിന് അതീതൻ. കാലം അവനിൽ നിന്ന്. ആയതിനാൽ ഓർമ്മകളുടെ ഉറവിടവും അവൻ തന്നെ. അപ്പോൾ അവൻ ഒന്നും മറന്ന് കളയുന്നില്ലെന്ന് വ്യക്തം. മുഹമ്മദ് സത്യമെന്നത് നമ്മുടെ തിരിച്ചറിവ്. മുഹമ്മദിന് അവതീർണ്ണമായ ഖുർആൻ ഒന്നും മറന്ന് കളയാത്ത അല്ലാഹുവിൽ നിന്നുള്ളതെന്ന് തിരിച്ചറിവിനാൽ ഉണ്ടായ ബോധ്യം. ആ ബോധ്യത്തിൽ കനലുകൾ വിതറിയേച്ച് ഖുർആൻ പറഞ്ഞു വെക്കുന്നു. "മഅ്ശറയിൽ വെച്ച് അല്ലാഹു ചിലരെ മറന്ന് കളയും." ഒന്നും മറക്കാത്ത റബ്ബ്, കാലത്തിന് അതീതനായ റബ്ബ്, ഓർമ്മകളുടെ ഉറവിടമായ റബ്ബ്, അന്നേ ദിവസം ബോധപൂർവ്വം ചിലരെ മറന്ന് കളയും, മാറ്റി നിർത്തൂം.

തെരുവുകളിൽ ആയിരുന്നല്ലോ നാം. ഭൂമിയിൽ വിനയത്തോടെ നടക്കണേ എന്ന റബ്ബിന്റെ കല്പനയെ മറന്ന്, മണൽ തരികളെ വിറപ്പിച്ച്, താൻ പോരിമയിൽ ചുവടുകൾ വെച്ച് റബ്ബിനെ മറന്നൊരുവനെ റബ്ബ് ഓർക്കേണ്ടുന്നത് എന്തിന്?

വീടുകളിൽ ആയിരുന്നല്ലോ നാം. മാതാപിതാക്കൾ തൊട്ട് രക്തബന്ധങ്ങൾ വരെ നമുക്കായി അനുഭവിച്ച് തീർത്ത ത്യാഗങ്ങളെ മറന്നൊരുവനെ റബ്ബ് ഓർക്കേണ്ടുന്നത് എന്തിന്?

ക്ലാസ്സ് മുറികളിൽ ആയിരുന്നല്ലോ നാം.തൊട്ടടുത്തിരുന്നവന്റെ ടിഫിൻ ബോക്സ് കാലിയാണ് എന്ന് മറന്നൊരുവനെ റബ്ബ് ഓർക്കേണ്ടുന്നത് എന്തിന്?

തനിച്ചായിരുന്നല്ലോ നാം. ഇബലീസ് അഴിച്ചു വിട്ട ദേഹേച്ചയുടെ കൊടുങ്കാറ്റിനിടയിൽ റബ്ബിന്റെ കയർ മുറുകെ പിടിക്കാൻ മറന്നൊരുവനെ റബ്ബ് ഓർക്കേണ്ടുന്നത് എന്തിന്?

ഓഫീസുകളിൽ ആയിരുന്നല്ലോ നാം. നമ്മുടെ അധ്വാനത്താൽ കീശ നിറഞ്ഞപ്പോൾ കീശ കാലിയായി പോയവന്റെ നിലവിളിയെ മറന്നൊരുവനെ റബ്ബ് ഓർക്കേണ്ടുന്നത് എന്തിന്?

നമസ്കാരവും, നോമ്പും, സകാത്തും, ഹജ്ജും മറന്ന് പോയ ഒരുവനെ ഏത് ന്യായത്തിന്റെ പുറത്താണ് സുഹൃത്തേ അവന്റെ റബ്ബ് അവനെ ഓർക്കണമെന്ന് നിങ്ങൾ ശഠിക്കുന്നത്?

ഓർത്തു കൊള്ളാമെന്ന് നമ്മുടെ നാഥൻ വാക്ക് തന്നതായിരുന്നില്ലേ? പാപങ്ങളുടെ കൊടു മുടി കയറി തളർന്നാലും റബ്ബിലേക്ക് കൈകൾ ഉയർത്തിയാൽ സകല പാപങ്ങളിലും നിന്നും അവനെ മോചിപ്പിച്ച് അവനെ ഓർത്തു കൊള്ളാമെന്നത് റബ്ബിന്റെ കരാർ. റമളാൻ എന്ന മഹത്തായ മാസം പോലും അതിനായി അവൻ നല്കിയിട്ട് കൂടിയും, നാം നമ്മുടെ പാപങ്ങളും, പാപ മോചനവും മറന്ന് പോയെങ്കിൽ, ഇതൊക്കെയും ഓർത്ത് വെക്കുന്ന റബ്ബ് നാളെ നമ്മെ മറക്കുന്നതിൽ അതിശയപ്പെടാൻ എന്തുണ്ട്?

അമ്പിയാക്കളുടെ മാർഗ്ഗങ്ങളെയും

ഔലിയാക്കളുടെ സാന്നിധ്യങ്ങളെയും

ശുഹദാക്കളുടെ വഴികളെയും

സൂഫിയാക്കളുടെ തഖ്വയെയും

മറന്ന് കളഞ്ഞവനെ,

ഇവരുടെയൊക്കെയും വലിയ്യായിട്ടുള്ള അല്ലാഹു

എന്തിന്റെ അടിസ്ഥാനത്തിൽ ഓർക്കണമെന്നാണ് നിങ്ങൾ വാദിക്കുന്നത്?


ഗുരുനാഥൻ പകർന്ന വെളിച്ചത്തെ

പ്രണയിനിയേകിയ ചുടു ചുംബനങ്ങളെ

സുഹൃത്ത് ഓതിയ ഉപദേശങ്ങളെ

പ്രിയപ്പെട്ടവർ വരച്ചിട്ട അതിർ വരമ്പുകളെ

ഒപ്പമുള്ളവരുടെ സ്വാതന്ത്ര്യത്തെ

കീഴെ ഉള്ളവരുടെ അവകാശങ്ങളെ

മറന്ന് പോയവരെ

നിങ്ങളെ നിങ്ങളുടെ റബ്ബ് മറന്ന് കളയുകയില്ലെന്ന്

ആരാണ് നിങ്ങൾക്ക് വാക്ക് നല്‍കിയത്?

***

ഗസ്സയിലെ വംശഹത്യയും, കാശ്മീരിൽ അക്രമവും നടക്കുമ്പോൾ റെസ്റ്റോ ബാറുകളിൽ ലഹരി നല്കിയ ഉന്മാദത്താൽ നൃത്ത ചുവടുകൾക്ക് താളം കണ്ടെത്തിയിരുന്ന നമുക്ക് മർദ്ധിക്കപ്പെട്ട ജനതയെ കുറിച്ച് ഓർക്കുവാൻ ആരോഗ്യവും സമയവും ഇല്ലാതായി. അല്ലാഹുവിന്റെ ദീനിന്റെ സംസ്ഥാപനം നടത്താൻ നിയോഗിക്കപ്പെട്ട റബ്ബിന്റെ പാർട്ടിക്കാരായ നമ്മൾ ആ ദൌത്യം മറന്ന് കൊണ്ട് ഭൌതിക പ്രത്യയശാസ്ത്രങ്ങൾക്കും സംഘടനകൾക്കും നമ്മുടെ ശരീരവും, തലച്ചോറും തീറെഴുതി കൊടുത്തു. സർട്ടിഫിക്കറ്റുകൾ വാരി കൂട്ടുന്ന തിരക്കിൽ റബ്ബ് നമുക്കേകിയ വെളിച്ചം നാം മറ്റുള്ളവരിലേക്ക് എത്തിച്ചു നല്കണമെന്നത് മറന്ന് പോയി. ഖുർആൻ വെളിച്ചവും, വഴി കാട്ടിയുമാണെന്നുള്ളത് ആദ്യം മറന്ന് പോയത് നാമെല്ലയോ?!

എല്ലാറ്റിനുമുപരി സ്വന്തത്തെ തന്നെ മറന്ന് കളഞ്ഞ മനുഷ്യാ! നിന്റെ റബ്ബ് നിന്നെ മറക്കാതിരിക്കാൻ ഒരു ചെറു സാധ്യത പോലും ഈ കൊച്ചു ജീവിതത്തിൽ നീ ബാക്കി വെച്ചില്ലല്ലോ...

കുട്ടൻ പോപോവിച്ച്

എഴുത്തുകാരൻ

"അന്നേ ദിവസം (നിഷേധികളോട്) പറയപ്പെടും: നിങ്ങൾ ഈ ദിവസത്തെ കൂടികാഴ്ച മറന്ന് കളഞ്ഞത് പോലെ നിങ്ങളെ ഞാനും (റബ്ബ്) ഈ ദിവസം മറന്ന് കളയുന്നതായിരിക്കും". (ഖുർആൻ 45:34)

"എം. ടി. യുടെ 'നിന്റെ ഓർമ്മയിക്ക്' എന്ന ചെറുകഥ ആരംഭിക്കുന്നത് "ഒരു പന്തീരാണ്ടിന് ശേഷം ഞാൻ ലീലയെ കുറിച്ച് ഓർത്ത് പോയി..."എന്ന് പറഞ്ഞ് കൊണ്ടാണ്. അക്ഷരങ്ങളിലൂടെ ഓർമ്മകൾക്ക് താളം വെച്ചപ്പോൾ ആദ്യ വരിയിൽ തന്നെ വേദനയിൽ ലോക്കാവുകയാണ് വായനകാർ. 'ഓർമ്മ'യെന്നത് അങ്ങനെയാണ്, ഭൂതകാലത്തിന്റെ ചിതറി തെറിച്ച അംശങ്ങൾ വർത്തമാനത്തിലെ നെറികേടുകളോട് നിരന്തരം സംവദിച്ചു കൊണ്ടിരിക്കുമ്പോൾ ബാക്കിയാവുന്നത് വേദന മാത്രമാണ് എന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ഓർമ്മകൾ പലതാണ്, പലരിലൂടെയും പലതായും അത് സഞ്ചരിച്ച് കൊണ്ടിരിക്കുമ്പോൾ തന്നെയും, ഭൂതകാലം ഉണ്ടായിരുന്നു എന്നതിനുള്ള ഒരു ആധികാരിക തെളിവെന്നോണം നമ്മിലൂടെ അത് അതിന്റെ അസ്ഥിത്വം കണ്ടെത്തുന്നു. അഥവാ, നാം ഉണ്ടെങ്കിൽ മാത്രമേ ഓർമ്മകളുമുള്ളൂ എന്ന് സാരം.

അല്ലാഹു എന്നെന്നും നിലനിൽക്കുന്നവൻ. കാലത്തിന് അതീതൻ. കാലം അവനിൽ നിന്ന്. ആയതിനാൽ ഓർമ്മകളുടെ ഉറവിടവും അവൻ തന്നെ. അപ്പോൾ അവൻ ഒന്നും മറന്ന് കളയുന്നില്ലെന്ന് വ്യക്തം. മുഹമ്മദ് സത്യമെന്നത് നമ്മുടെ തിരിച്ചറിവ്. മുഹമ്മദിന് അവതീർണ്ണമായ ഖുർആൻ ഒന്നും മറന്ന് കളയാത്ത അല്ലാഹുവിൽ നിന്നുള്ളതെന്ന് തിരിച്ചറിവിനാൽ ഉണ്ടായ ബോധ്യം. ആ ബോധ്യത്തിൽ കനലുകൾ വിതറിയേച്ച് ഖുർആൻ പറഞ്ഞു വെക്കുന്നു. "മഅ്ശറയിൽ വെച്ച് അല്ലാഹു ചിലരെ മറന്ന് കളയും." ഒന്നും മറക്കാത്ത റബ്ബ്, കാലത്തിന് അതീതനായ റബ്ബ്, ഓർമ്മകളുടെ ഉറവിടമായ റബ്ബ്, അന്നേ ദിവസം ബോധപൂർവ്വം ചിലരെ മറന്ന് കളയും, മാറ്റി നിർത്തൂം.

തെരുവുകളിൽ ആയിരുന്നല്ലോ നാം. ഭൂമിയിൽ വിനയത്തോടെ നടക്കണേ എന്ന റബ്ബിന്റെ കല്പനയെ മറന്ന്, മണൽ തരികളെ വിറപ്പിച്ച്, താൻ പോരിമയിൽ ചുവടുകൾ വെച്ച് റബ്ബിനെ മറന്നൊരുവനെ റബ്ബ് ഓർക്കേണ്ടുന്നത് എന്തിന്?

വീടുകളിൽ ആയിരുന്നല്ലോ നാം. മാതാപിതാക്കൾ തൊട്ട് രക്തബന്ധങ്ങൾ വരെ നമുക്കായി അനുഭവിച്ച് തീർത്ത ത്യാഗങ്ങളെ മറന്നൊരുവനെ റബ്ബ് ഓർക്കേണ്ടുന്നത് എന്തിന്?

ക്ലാസ്സ് മുറികളിൽ ആയിരുന്നല്ലോ നാം.തൊട്ടടുത്തിരുന്നവന്റെ ടിഫിൻ ബോക്സ് കാലിയാണ് എന്ന് മറന്നൊരുവനെ റബ്ബ് ഓർക്കേണ്ടുന്നത് എന്തിന്?

തനിച്ചായിരുന്നല്ലോ നാം. ഇബലീസ് അഴിച്ചു വിട്ട ദേഹേച്ചയുടെ കൊടുങ്കാറ്റിനിടയിൽ റബ്ബിന്റെ കയർ മുറുകെ പിടിക്കാൻ മറന്നൊരുവനെ റബ്ബ് ഓർക്കേണ്ടുന്നത് എന്തിന്?

ഓഫീസുകളിൽ ആയിരുന്നല്ലോ നാം. നമ്മുടെ അധ്വാനത്താൽ കീശ നിറഞ്ഞപ്പോൾ കീശ കാലിയായി പോയവന്റെ നിലവിളിയെ മറന്നൊരുവനെ റബ്ബ് ഓർക്കേണ്ടുന്നത് എന്തിന്?

നമസ്കാരവും, നോമ്പും, സകാത്തും, ഹജ്ജും മറന്ന് പോയ ഒരുവനെ ഏത് ന്യായത്തിന്റെ പുറത്താണ് സുഹൃത്തേ അവന്റെ റബ്ബ് അവനെ ഓർക്കണമെന്ന് നിങ്ങൾ ശഠിക്കുന്നത്?

ഓർത്തു കൊള്ളാമെന്ന് നമ്മുടെ നാഥൻ വാക്ക് തന്നതായിരുന്നില്ലേ? പാപങ്ങളുടെ കൊടു മുടി കയറി തളർന്നാലും റബ്ബിലേക്ക് കൈകൾ ഉയർത്തിയാൽ സകല പാപങ്ങളിലും നിന്നും അവനെ മോചിപ്പിച്ച് അവനെ ഓർത്തു കൊള്ളാമെന്നത് റബ്ബിന്റെ കരാർ. റമളാൻ എന്ന മഹത്തായ മാസം പോലും അതിനായി അവൻ നല്കിയിട്ട് കൂടിയും, നാം നമ്മുടെ പാപങ്ങളും, പാപ മോചനവും മറന്ന് പോയെങ്കിൽ, ഇതൊക്കെയും ഓർത്ത് വെക്കുന്ന റബ്ബ് നാളെ നമ്മെ മറക്കുന്നതിൽ അതിശയപ്പെടാൻ എന്തുണ്ട്?

അമ്പിയാക്കളുടെ മാർഗ്ഗങ്ങളെയും

ഔലിയാക്കളുടെ സാന്നിധ്യങ്ങളെയും

ശുഹദാക്കളുടെ വഴികളെയും

സൂഫിയാക്കളുടെ തഖ്വയെയും

മറന്ന് കളഞ്ഞവനെ,

ഇവരുടെയൊക്കെയും വലിയ്യായിട്ടുള്ള അല്ലാഹു

എന്തിന്റെ അടിസ്ഥാനത്തിൽ ഓർക്കണമെന്നാണ് നിങ്ങൾ വാദിക്കുന്നത്?


ഗുരുനാഥൻ പകർന്ന വെളിച്ചത്തെ

പ്രണയിനിയേകിയ ചുടു ചുംബനങ്ങളെ

സുഹൃത്ത് ഓതിയ ഉപദേശങ്ങളെ

പ്രിയപ്പെട്ടവർ വരച്ചിട്ട അതിർ വരമ്പുകളെ

ഒപ്പമുള്ളവരുടെ സ്വാതന്ത്ര്യത്തെ

കീഴെ ഉള്ളവരുടെ അവകാശങ്ങളെ

മറന്ന് പോയവരെ

നിങ്ങളെ നിങ്ങളുടെ റബ്ബ് മറന്ന് കളയുകയില്ലെന്ന്

ആരാണ് നിങ്ങൾക്ക് വാക്ക് നല്‍കിയത്?

***

ഗസ്സയിലെ വംശഹത്യയും, കാശ്മീരിൽ അക്രമവും നടക്കുമ്പോൾ റെസ്റ്റോ ബാറുകളിൽ ലഹരി നല്കിയ ഉന്മാദത്താൽ നൃത്ത ചുവടുകൾക്ക് താളം കണ്ടെത്തിയിരുന്ന നമുക്ക് മർദ്ധിക്കപ്പെട്ട ജനതയെ കുറിച്ച് ഓർക്കുവാൻ ആരോഗ്യവും സമയവും ഇല്ലാതായി. അല്ലാഹുവിന്റെ ദീനിന്റെ സംസ്ഥാപനം നടത്താൻ നിയോഗിക്കപ്പെട്ട റബ്ബിന്റെ പാർട്ടിക്കാരായ നമ്മൾ ആ ദൌത്യം മറന്ന് കൊണ്ട് ഭൌതിക പ്രത്യയശാസ്ത്രങ്ങൾക്കും സംഘടനകൾക്കും നമ്മുടെ ശരീരവും, തലച്ചോറും തീറെഴുതി കൊടുത്തു. സർട്ടിഫിക്കറ്റുകൾ വാരി കൂട്ടുന്ന തിരക്കിൽ റബ്ബ് നമുക്കേകിയ വെളിച്ചം നാം മറ്റുള്ളവരിലേക്ക് എത്തിച്ചു നല്കണമെന്നത് മറന്ന് പോയി. ഖുർആൻ വെളിച്ചവും, വഴി കാട്ടിയുമാണെന്നുള്ളത് ആദ്യം മറന്ന് പോയത് നാമെല്ലയോ?!

എല്ലാറ്റിനുമുപരി സ്വന്തത്തെ തന്നെ മറന്ന് കളഞ്ഞ മനുഷ്യാ! നിന്റെ റബ്ബ് നിന്നെ മറക്കാതിരിക്കാൻ ഒരു ചെറു സാധ്യത പോലും ഈ കൊച്ചു ജീവിതത്തിൽ നീ ബാക്കി വെച്ചില്ലല്ലോ...

കുട്ടൻ പോപോവിച്ച്

എഴുത്തുകാരൻ

"അന്നേ ദിവസം (നിഷേധികളോട്) പറയപ്പെടും: നിങ്ങൾ ഈ ദിവസത്തെ കൂടികാഴ്ച മറന്ന് കളഞ്ഞത് പോലെ നിങ്ങളെ ഞാനും (റബ്ബ്) ഈ ദിവസം മറന്ന് കളയുന്നതായിരിക്കും". (ഖുർആൻ 45:34)

"എം. ടി. യുടെ 'നിന്റെ ഓർമ്മയിക്ക്' എന്ന ചെറുകഥ ആരംഭിക്കുന്നത് "ഒരു പന്തീരാണ്ടിന് ശേഷം ഞാൻ ലീലയെ കുറിച്ച് ഓർത്ത് പോയി..."എന്ന് പറഞ്ഞ് കൊണ്ടാണ്. അക്ഷരങ്ങളിലൂടെ ഓർമ്മകൾക്ക് താളം വെച്ചപ്പോൾ ആദ്യ വരിയിൽ തന്നെ വേദനയിൽ ലോക്കാവുകയാണ് വായനകാർ. 'ഓർമ്മ'യെന്നത് അങ്ങനെയാണ്, ഭൂതകാലത്തിന്റെ ചിതറി തെറിച്ച അംശങ്ങൾ വർത്തമാനത്തിലെ നെറികേടുകളോട് നിരന്തരം സംവദിച്ചു കൊണ്ടിരിക്കുമ്പോൾ ബാക്കിയാവുന്നത് വേദന മാത്രമാണ് എന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ഓർമ്മകൾ പലതാണ്, പലരിലൂടെയും പലതായും അത് സഞ്ചരിച്ച് കൊണ്ടിരിക്കുമ്പോൾ തന്നെയും, ഭൂതകാലം ഉണ്ടായിരുന്നു എന്നതിനുള്ള ഒരു ആധികാരിക തെളിവെന്നോണം നമ്മിലൂടെ അത് അതിന്റെ അസ്ഥിത്വം കണ്ടെത്തുന്നു. അഥവാ, നാം ഉണ്ടെങ്കിൽ മാത്രമേ ഓർമ്മകളുമുള്ളൂ എന്ന് സാരം.

അല്ലാഹു എന്നെന്നും നിലനിൽക്കുന്നവൻ. കാലത്തിന് അതീതൻ. കാലം അവനിൽ നിന്ന്. ആയതിനാൽ ഓർമ്മകളുടെ ഉറവിടവും അവൻ തന്നെ. അപ്പോൾ അവൻ ഒന്നും മറന്ന് കളയുന്നില്ലെന്ന് വ്യക്തം. മുഹമ്മദ് സത്യമെന്നത് നമ്മുടെ തിരിച്ചറിവ്. മുഹമ്മദിന് അവതീർണ്ണമായ ഖുർആൻ ഒന്നും മറന്ന് കളയാത്ത അല്ലാഹുവിൽ നിന്നുള്ളതെന്ന് തിരിച്ചറിവിനാൽ ഉണ്ടായ ബോധ്യം. ആ ബോധ്യത്തിൽ കനലുകൾ വിതറിയേച്ച് ഖുർആൻ പറഞ്ഞു വെക്കുന്നു. "മഅ്ശറയിൽ വെച്ച് അല്ലാഹു ചിലരെ മറന്ന് കളയും." ഒന്നും മറക്കാത്ത റബ്ബ്, കാലത്തിന് അതീതനായ റബ്ബ്, ഓർമ്മകളുടെ ഉറവിടമായ റബ്ബ്, അന്നേ ദിവസം ബോധപൂർവ്വം ചിലരെ മറന്ന് കളയും, മാറ്റി നിർത്തൂം.

തെരുവുകളിൽ ആയിരുന്നല്ലോ നാം. ഭൂമിയിൽ വിനയത്തോടെ നടക്കണേ എന്ന റബ്ബിന്റെ കല്പനയെ മറന്ന്, മണൽ തരികളെ വിറപ്പിച്ച്, താൻ പോരിമയിൽ ചുവടുകൾ വെച്ച് റബ്ബിനെ മറന്നൊരുവനെ റബ്ബ് ഓർക്കേണ്ടുന്നത് എന്തിന്?

വീടുകളിൽ ആയിരുന്നല്ലോ നാം. മാതാപിതാക്കൾ തൊട്ട് രക്തബന്ധങ്ങൾ വരെ നമുക്കായി അനുഭവിച്ച് തീർത്ത ത്യാഗങ്ങളെ മറന്നൊരുവനെ റബ്ബ് ഓർക്കേണ്ടുന്നത് എന്തിന്?

ക്ലാസ്സ് മുറികളിൽ ആയിരുന്നല്ലോ നാം.തൊട്ടടുത്തിരുന്നവന്റെ ടിഫിൻ ബോക്സ് കാലിയാണ് എന്ന് മറന്നൊരുവനെ റബ്ബ് ഓർക്കേണ്ടുന്നത് എന്തിന്?

തനിച്ചായിരുന്നല്ലോ നാം. ഇബലീസ് അഴിച്ചു വിട്ട ദേഹേച്ചയുടെ കൊടുങ്കാറ്റിനിടയിൽ റബ്ബിന്റെ കയർ മുറുകെ പിടിക്കാൻ മറന്നൊരുവനെ റബ്ബ് ഓർക്കേണ്ടുന്നത് എന്തിന്?

ഓഫീസുകളിൽ ആയിരുന്നല്ലോ നാം. നമ്മുടെ അധ്വാനത്താൽ കീശ നിറഞ്ഞപ്പോൾ കീശ കാലിയായി പോയവന്റെ നിലവിളിയെ മറന്നൊരുവനെ റബ്ബ് ഓർക്കേണ്ടുന്നത് എന്തിന്?

നമസ്കാരവും, നോമ്പും, സകാത്തും, ഹജ്ജും മറന്ന് പോയ ഒരുവനെ ഏത് ന്യായത്തിന്റെ പുറത്താണ് സുഹൃത്തേ അവന്റെ റബ്ബ് അവനെ ഓർക്കണമെന്ന് നിങ്ങൾ ശഠിക്കുന്നത്?

ഓർത്തു കൊള്ളാമെന്ന് നമ്മുടെ നാഥൻ വാക്ക് തന്നതായിരുന്നില്ലേ? പാപങ്ങളുടെ കൊടു മുടി കയറി തളർന്നാലും റബ്ബിലേക്ക് കൈകൾ ഉയർത്തിയാൽ സകല പാപങ്ങളിലും നിന്നും അവനെ മോചിപ്പിച്ച് അവനെ ഓർത്തു കൊള്ളാമെന്നത് റബ്ബിന്റെ കരാർ. റമളാൻ എന്ന മഹത്തായ മാസം പോലും അതിനായി അവൻ നല്കിയിട്ട് കൂടിയും, നാം നമ്മുടെ പാപങ്ങളും, പാപ മോചനവും മറന്ന് പോയെങ്കിൽ, ഇതൊക്കെയും ഓർത്ത് വെക്കുന്ന റബ്ബ് നാളെ നമ്മെ മറക്കുന്നതിൽ അതിശയപ്പെടാൻ എന്തുണ്ട്?

അമ്പിയാക്കളുടെ മാർഗ്ഗങ്ങളെയും

ഔലിയാക്കളുടെ സാന്നിധ്യങ്ങളെയും

ശുഹദാക്കളുടെ വഴികളെയും

സൂഫിയാക്കളുടെ തഖ്വയെയും

മറന്ന് കളഞ്ഞവനെ,

ഇവരുടെയൊക്കെയും വലിയ്യായിട്ടുള്ള അല്ലാഹു

എന്തിന്റെ അടിസ്ഥാനത്തിൽ ഓർക്കണമെന്നാണ് നിങ്ങൾ വാദിക്കുന്നത്?


ഗുരുനാഥൻ പകർന്ന വെളിച്ചത്തെ

പ്രണയിനിയേകിയ ചുടു ചുംബനങ്ങളെ

സുഹൃത്ത് ഓതിയ ഉപദേശങ്ങളെ

പ്രിയപ്പെട്ടവർ വരച്ചിട്ട അതിർ വരമ്പുകളെ

ഒപ്പമുള്ളവരുടെ സ്വാതന്ത്ര്യത്തെ

കീഴെ ഉള്ളവരുടെ അവകാശങ്ങളെ

മറന്ന് പോയവരെ

നിങ്ങളെ നിങ്ങളുടെ റബ്ബ് മറന്ന് കളയുകയില്ലെന്ന്

ആരാണ് നിങ്ങൾക്ക് വാക്ക് നല്‍കിയത്?

***

ഗസ്സയിലെ വംശഹത്യയും, കാശ്മീരിൽ അക്രമവും നടക്കുമ്പോൾ റെസ്റ്റോ ബാറുകളിൽ ലഹരി നല്കിയ ഉന്മാദത്താൽ നൃത്ത ചുവടുകൾക്ക് താളം കണ്ടെത്തിയിരുന്ന നമുക്ക് മർദ്ധിക്കപ്പെട്ട ജനതയെ കുറിച്ച് ഓർക്കുവാൻ ആരോഗ്യവും സമയവും ഇല്ലാതായി. അല്ലാഹുവിന്റെ ദീനിന്റെ സംസ്ഥാപനം നടത്താൻ നിയോഗിക്കപ്പെട്ട റബ്ബിന്റെ പാർട്ടിക്കാരായ നമ്മൾ ആ ദൌത്യം മറന്ന് കൊണ്ട് ഭൌതിക പ്രത്യയശാസ്ത്രങ്ങൾക്കും സംഘടനകൾക്കും നമ്മുടെ ശരീരവും, തലച്ചോറും തീറെഴുതി കൊടുത്തു. സർട്ടിഫിക്കറ്റുകൾ വാരി കൂട്ടുന്ന തിരക്കിൽ റബ്ബ് നമുക്കേകിയ വെളിച്ചം നാം മറ്റുള്ളവരിലേക്ക് എത്തിച്ചു നല്കണമെന്നത് മറന്ന് പോയി. ഖുർആൻ വെളിച്ചവും, വഴി കാട്ടിയുമാണെന്നുള്ളത് ആദ്യം മറന്ന് പോയത് നാമെല്ലയോ?!

എല്ലാറ്റിനുമുപരി സ്വന്തത്തെ തന്നെ മറന്ന് കളഞ്ഞ മനുഷ്യാ! നിന്റെ റബ്ബ് നിന്നെ മറക്കാതിരിക്കാൻ ഒരു ചെറു സാധ്യത പോലും ഈ കൊച്ചു ജീവിതത്തിൽ നീ ബാക്കി വെച്ചില്ലല്ലോ...

കുട്ടൻ പോപോവിച്ച്

എഴുത്തുകാരൻ

Kuttan Popovich

Kuttan Popovich