

അങ്ങനെ രാജകുമാരൻ കിരീടമണിഞ്ഞു : ഈ സാല കപ്പ് ആർ.സി.ബിക്ക്
അങ്ങനെ രാജകുമാരൻ കിരീടമണിഞ്ഞു : ഈ സാല കപ്പ് ആർ.സി.ബിക്ക്




Muhammed Rishin Rashid T





വർണ്ണിക്കാൻ വാക്കുകളില്ലാത്ത രാത്രിയായിരുന്നു അത്. കണ്ണീർ അടക്കി പിടിച്ച് മൈതാനം വിട്ട മൂന്ന് ഫൈനലുകൾക്ക് ശേഷം ആനന്ദ കണ്ണീരിൽ മുങ്ങി വിരാട് കോഹ്ലിയും ആരാധകരും! അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാം നേടിയ കോഹ്ലിക്ക് ബാക്കി ഉണ്ടായിരുന്നത് ഒരു ഐ.പി.എൽ കിരീടം മാത്രമായിരുന്നു. തന്റെ എല്ലാം ഈ ടീമിന് വേണ്ടി നൽകിയിട്ടും നിരാശ മാത്രം ബാക്കി ആയ പതിനേഴു സീസണുകൾക്ക് ഒടുവിൽ അദ്ദേഹം അതും സ്വന്തമാക്കി. കോഹ്ലിക്ക് വേണ്ടി കളിക്കുന്ന താരങ്ങളെ ടീമിൽ എത്തിച്ച ഡി.കെക്കും മാനേജ്മെന്റിനും നന്ദി.

ഐ. പി. എൽ ട്രോഫിയുമായി വിരാട് കോഹ്ലി
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗ് ചെയ്യാൻ ഇറങ്ങിയ ബാംഗ്ലൂർ തികച്ചും നിരാശപ്പെടുത്തിയ തുടക്കമായിരുന്നു ആരാധകർക്ക് സമ്മാനിച്ചത്. രണ്ടു ദിവസം മുമ്പ് ഇതേ മൈതാനത് 203 റൺസ് എടുത്തിട്ടും ജയിക്കാൻ ആവാതെ പോയ മുംബൈയുടെ ഓർമ്മകൾ നിലനിൽക്കുമ്പോൾ 160 പോലും കടക്കില്ല എന്ന രീതിയിലായിരുന്നു ബംഗ്ളൂരു ബാറ്റിംഗിന്റെ തുടക്കം. ഒരു സ്ലോ ഇന്നിങ്സ് കളിച്ച് വിരാട് കോഹ്ലിയും (35 പന്തിൽ 43) മടങ്ങിയതോടെ ആരാധകരുടെ ഹൃദയമിടിപ്പ് കൂടി. ഒടുവിൽ മിഡിൽ ഓർഡറിന്റെ സഹായത്തിൽ ആർ.സി.ബി 190 എന്ന സ്കോറിൽ അവസാനിപ്പിച്ചു. മത്സരം തുടങ്ങുന്ന മുമ്പ് 200 റൺസ് പോലും ഈ പിച്ചിൽ സേഫ് എല്ലാ എന്ന ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തലുകൾ ആരാധകരെ കൂടുതൽ ഭയപ്പെടുത്തി. ആ പ്രവചനത്തെ ശരി വെക്കുന്ന രീതിയിൽ ആയിരുന്നു പഞ്ചാബ് ബാറ്റിംഗ് ആരംഭിച്ചത്. 43 റൺസ് പാർട്ണർഷിപ്പ് എടുത്ത ഓപ്പണിങ് കൂട്ടുകെട്ട് അഞ്ചാം ഓവറിൽ ഫിൽ സാൾട് ഒരു ഗംഭീര കാച്ചിലൂടെ തകർത്തു. അതിനു ശേഷം പഞ്ചാബ് ബാറ്റിംഗിന്റെ വേഗത കുറഞ്ഞു വന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു.പത്താം ഓവറിൽ ശ്രേയസ് ഐയെറുടെ വിക്കെറ്റ് വീണതോടു കൂടി ആർസിബി ആരാധകരുടെ പ്രതീക്ഷകൾ ഉണർന്നു. ബൗളിങ്ങിൽ ക്രുനാൾ പാൻണ്ട്യ തിളങ്ങിയതോടെ (4 ഓവറിൽ 17 റൺസ്, 2 വിക്കെറ്റ് )പഞ്ചാബ് പ്രതീക്ഷകൾ അസ്തമിച്ചു. അവസാന ഓവറിൽ 29 റൺസ് വേണം എന്ന നിലയിൽ രണ്ടു ബോൾ മിസ്സ് ആയതോടെ ആരാധകർ ആഘോഷം തുടങ്ങി. വിരാട് കോഹ്ലിയുടെ കണ്ണുകൾ നിറഞ്ഞു.അതുവെരെയും ആഗ്ഗ്രസ്സീവ് മോഡിൽ ആയിരുന്ന കോഹ്ലി പതിയെ നിശബ്ദനായി. 18 വർഷത്തെ കഷ്ടപ്പാടിനൊടുവിൽ ആ കനക കിരീടത്തിൽ കോഹ്ലി മുത്തമിട്ടു.

അർ. സി. ബിയുടെ ക്യാപ്റ്റൻ രജിത് പറ്റിദാറും ഹെഡ് കൊച്ച് ആൻഡി ഫ്ലാവറും
ഈ വിജയത്തിൽ എടുത്തു പറയേണ്ട മറ്റൊരു പേര് ആണ് ക്യാപ്റ്റൻ രജത് പറ്റിദാർ. ക്രിക്കറ്റ് ഇതിഹാസങ്ങളായി ഗെയിലും ഡിവില്ലേഴ്‌സും ഡയിൽ സ്‌റ്റെയ്‌നും അങ്ങനെ പേര് കേട്ട പല വമ്പന്മാർ അണിനിരന്നിട്ടും കിട്ടാതെ പോയ ആ കിരീടം ഒരു പറ്റം യുവതാരങ്ങളെയും പരിചയസമ്പന്നരായ ഒരു പിടി വിദേശ താരങ്ങളെയും പിന്നെ ആ കിരീടം ഏറെ അർഹിച്ച വിരാട് കോഹ്ലിയെയും ചേർത്ത് പിടിച്ച് ക്യാപ്റ്റൻ പറ്റിദാർ നേടി എടുത്തു.
"'വിരാട് കോഹ്ലിയുടെ കൈകളിൽ എത്താൻ ആ കിരീടം പോലും കൊതിച്ചിരുന്നു' എന്ന് പറയാനാണ്"
ക്രിക്കറ്റ് ഒരു ക്രൂരമായ ഗെയിം ആണെന്ന് പലപ്പോഴും തോന്നിപ്പോകാറുണ്ട്. കരൺ ശർമ എന്ന താരം പല ക്ലബ്ബുകളിൽ നിന്നും പല തവണ ഐ. പി. എൽ സ്വന്തമാക്കിയിട്ടുണ്ട്. പക്ഷെ ഇതിഹാസ താരമായിരുന്ന വിരാട് കോഹ്ലിക്ക് പിടി കൊടുക്കാതെ ആ കനക കിരീടം മാറി നിൽക്കുകയായിരുന്നു. 2008-ൽ അണ്ടർ - 19 ലോകകപ്പ് ജയിച്ച നായകൻ ആയിരുന്നു കോഹ്ലി. അങ്ങനെ ഇരിക്കെ ആണ് 2008-ൽ ആദ്യ ഐ. പി. എൽ താരാലേലം വരുന്നത്. ലേലത്തിന്റ അവസാനത്തിൽ നെറുക്ക് വീഴുന്ന ടീമിന് ആ അണ്ടർ - 19 ടീമിലെ ഇഷ്ട താരത്തെ വിളിച്ചെടുക്കാം. ആദ്യം നെറുക്ക് വീണത് ഡൽഹി ഡെയർടെവിൽസിനായിരുന്നു. ഡൽഹിയുടെ മണ്ണിൽ ജനിച്ച കോഹ്ലിയെ ഡൽഹി തന്നെ വിളിച്ചെടുക്കുമെന്ന് കരുതിയ ആരാധകരെ ഞെട്ടിച്ചു കൊണ്ട് അവർ പ്രദീപ് സംഗ്വനെ ടീമിൽ വിളിച്ചെടുത്തു. അടുത്ത നെറുക്ക് വീണ ആർ. സി. ബി കൂടുതൽ ആലോചിക്കാതെ വിരാട് കോഹ്ലിയെ ടീമിൽ എടുത്തു. അന്ന് മുതൽ തുടങ്ങി 18 വർഷം തന്റെ യുവത്വം,പ്രതാപം, പരിചയസമ്പന്നത അങ്ങനെ എല്ലാം ഈ ടീമിന് വേണ്ടി നൽകിയിട്ടും ആ കിരീടം അകന്നു നിന്നു. ഹർഷ ബോഘലെ പണ്ടൊരിക്കൽ പറഞ്ഞിരുന്നു, "സച്ചിൻ ലോർഡ്സിൽ സെഞ്ച്വറി അടിച്ചിട്ടില്ല. അതാരുടെ നഷ്ടം ആണ്. സച്ചിന്റെയോ അതോ ലോർഡ്സിന്റെയോ? " അതുപോലെ തെന്നെ വിരാട് ഐ. പി. എൽ കിരീടം നേടാത്തത് വിരാട്ടിന്റെ നഷ്ടമൊ അതോ ഐ. പി. എല്ലിന്റെയോ...?
അത് കൊണ്ട് തന്നെ ഇത് വെറും ഒരു വിജയമല്ല. 18 വർഷത്തെ കോഹ്ലിയുടെ വിയർപ്പിനുള്ള പ്രതിഫലമാണ്. വിരാട് കോഹ്ലി ആ കിരീടം അർഹിച്ചിരുന്നു എന്ന് പറയുന്നതിനേക്കാൾ എനിക്കിഷ്ടം "വിരാട് കോഹ്ലിയുടെ കൈകളിൽ എത്താൻ ആ കിരീടം പോലും കൊതിച്ചിരുന്നു" എന്ന് പറയാനാണ്.
വർണ്ണിക്കാൻ വാക്കുകളില്ലാത്ത രാത്രിയായിരുന്നു അത്. കണ്ണീർ അടക്കി പിടിച്ച് മൈതാനം വിട്ട മൂന്ന് ഫൈനലുകൾക്ക് ശേഷം ആനന്ദ കണ്ണീരിൽ മുങ്ങി വിരാട് കോഹ്ലിയും ആരാധകരും! അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാം നേടിയ കോഹ്ലിക്ക് ബാക്കി ഉണ്ടായിരുന്നത് ഒരു ഐ.പി.എൽ കിരീടം മാത്രമായിരുന്നു. തന്റെ എല്ലാം ഈ ടീമിന് വേണ്ടി നൽകിയിട്ടും നിരാശ മാത്രം ബാക്കി ആയ പതിനേഴു സീസണുകൾക്ക് ഒടുവിൽ അദ്ദേഹം അതും സ്വന്തമാക്കി. കോഹ്ലിക്ക് വേണ്ടി കളിക്കുന്ന താരങ്ങളെ ടീമിൽ എത്തിച്ച ഡി.കെക്കും മാനേജ്മെന്റിനും നന്ദി.

ഐ. പി. എൽ ട്രോഫിയുമായി വിരാട് കോഹ്ലി
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗ് ചെയ്യാൻ ഇറങ്ങിയ ബാംഗ്ലൂർ തികച്ചും നിരാശപ്പെടുത്തിയ തുടക്കമായിരുന്നു ആരാധകർക്ക് സമ്മാനിച്ചത്. രണ്ടു ദിവസം മുമ്പ് ഇതേ മൈതാനത് 203 റൺസ് എടുത്തിട്ടും ജയിക്കാൻ ആവാതെ പോയ മുംബൈയുടെ ഓർമ്മകൾ നിലനിൽക്കുമ്പോൾ 160 പോലും കടക്കില്ല എന്ന രീതിയിലായിരുന്നു ബംഗ്ളൂരു ബാറ്റിംഗിന്റെ തുടക്കം. ഒരു സ്ലോ ഇന്നിങ്സ് കളിച്ച് വിരാട് കോഹ്ലിയും (35 പന്തിൽ 43) മടങ്ങിയതോടെ ആരാധകരുടെ ഹൃദയമിടിപ്പ് കൂടി. ഒടുവിൽ മിഡിൽ ഓർഡറിന്റെ സഹായത്തിൽ ആർ.സി.ബി 190 എന്ന സ്കോറിൽ അവസാനിപ്പിച്ചു. മത്സരം തുടങ്ങുന്ന മുമ്പ് 200 റൺസ് പോലും ഈ പിച്ചിൽ സേഫ് എല്ലാ എന്ന ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തലുകൾ ആരാധകരെ കൂടുതൽ ഭയപ്പെടുത്തി. ആ പ്രവചനത്തെ ശരി വെക്കുന്ന രീതിയിൽ ആയിരുന്നു പഞ്ചാബ് ബാറ്റിംഗ് ആരംഭിച്ചത്. 43 റൺസ് പാർട്ണർഷിപ്പ് എടുത്ത ഓപ്പണിങ് കൂട്ടുകെട്ട് അഞ്ചാം ഓവറിൽ ഫിൽ സാൾട് ഒരു ഗംഭീര കാച്ചിലൂടെ തകർത്തു. അതിനു ശേഷം പഞ്ചാബ് ബാറ്റിംഗിന്റെ വേഗത കുറഞ്ഞു വന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു.പത്താം ഓവറിൽ ശ്രേയസ് ഐയെറുടെ വിക്കെറ്റ് വീണതോടു കൂടി ആർസിബി ആരാധകരുടെ പ്രതീക്ഷകൾ ഉണർന്നു. ബൗളിങ്ങിൽ ക്രുനാൾ പാൻണ്ട്യ തിളങ്ങിയതോടെ (4 ഓവറിൽ 17 റൺസ്, 2 വിക്കെറ്റ് )പഞ്ചാബ് പ്രതീക്ഷകൾ അസ്തമിച്ചു. അവസാന ഓവറിൽ 29 റൺസ് വേണം എന്ന നിലയിൽ രണ്ടു ബോൾ മിസ്സ് ആയതോടെ ആരാധകർ ആഘോഷം തുടങ്ങി. വിരാട് കോഹ്ലിയുടെ കണ്ണുകൾ നിറഞ്ഞു.അതുവെരെയും ആഗ്ഗ്രസ്സീവ് മോഡിൽ ആയിരുന്ന കോഹ്ലി പതിയെ നിശബ്ദനായി. 18 വർഷത്തെ കഷ്ടപ്പാടിനൊടുവിൽ ആ കനക കിരീടത്തിൽ കോഹ്ലി മുത്തമിട്ടു.

അർ. സി. ബിയുടെ ക്യാപ്റ്റൻ രജിത് പറ്റിദാറും ഹെഡ് കൊച്ച് ആൻഡി ഫ്ലാവറും
ഈ വിജയത്തിൽ എടുത്തു പറയേണ്ട മറ്റൊരു പേര് ആണ് ക്യാപ്റ്റൻ രജത് പറ്റിദാർ. ക്രിക്കറ്റ് ഇതിഹാസങ്ങളായി ഗെയിലും ഡിവില്ലേഴ്‌സും ഡയിൽ സ്‌റ്റെയ്‌നും അങ്ങനെ പേര് കേട്ട പല വമ്പന്മാർ അണിനിരന്നിട്ടും കിട്ടാതെ പോയ ആ കിരീടം ഒരു പറ്റം യുവതാരങ്ങളെയും പരിചയസമ്പന്നരായ ഒരു പിടി വിദേശ താരങ്ങളെയും പിന്നെ ആ കിരീടം ഏറെ അർഹിച്ച വിരാട് കോഹ്ലിയെയും ചേർത്ത് പിടിച്ച് ക്യാപ്റ്റൻ പറ്റിദാർ നേടി എടുത്തു.
"'വിരാട് കോഹ്ലിയുടെ കൈകളിൽ എത്താൻ ആ കിരീടം പോലും കൊതിച്ചിരുന്നു' എന്ന് പറയാനാണ്"
ക്രിക്കറ്റ് ഒരു ക്രൂരമായ ഗെയിം ആണെന്ന് പലപ്പോഴും തോന്നിപ്പോകാറുണ്ട്. കരൺ ശർമ എന്ന താരം പല ക്ലബ്ബുകളിൽ നിന്നും പല തവണ ഐ. പി. എൽ സ്വന്തമാക്കിയിട്ടുണ്ട്. പക്ഷെ ഇതിഹാസ താരമായിരുന്ന വിരാട് കോഹ്ലിക്ക് പിടി കൊടുക്കാതെ ആ കനക കിരീടം മാറി നിൽക്കുകയായിരുന്നു. 2008-ൽ അണ്ടർ - 19 ലോകകപ്പ് ജയിച്ച നായകൻ ആയിരുന്നു കോഹ്ലി. അങ്ങനെ ഇരിക്കെ ആണ് 2008-ൽ ആദ്യ ഐ. പി. എൽ താരാലേലം വരുന്നത്. ലേലത്തിന്റ അവസാനത്തിൽ നെറുക്ക് വീഴുന്ന ടീമിന് ആ അണ്ടർ - 19 ടീമിലെ ഇഷ്ട താരത്തെ വിളിച്ചെടുക്കാം. ആദ്യം നെറുക്ക് വീണത് ഡൽഹി ഡെയർടെവിൽസിനായിരുന്നു. ഡൽഹിയുടെ മണ്ണിൽ ജനിച്ച കോഹ്ലിയെ ഡൽഹി തന്നെ വിളിച്ചെടുക്കുമെന്ന് കരുതിയ ആരാധകരെ ഞെട്ടിച്ചു കൊണ്ട് അവർ പ്രദീപ് സംഗ്വനെ ടീമിൽ വിളിച്ചെടുത്തു. അടുത്ത നെറുക്ക് വീണ ആർ. സി. ബി കൂടുതൽ ആലോചിക്കാതെ വിരാട് കോഹ്ലിയെ ടീമിൽ എടുത്തു. അന്ന് മുതൽ തുടങ്ങി 18 വർഷം തന്റെ യുവത്വം,പ്രതാപം, പരിചയസമ്പന്നത അങ്ങനെ എല്ലാം ഈ ടീമിന് വേണ്ടി നൽകിയിട്ടും ആ കിരീടം അകന്നു നിന്നു. ഹർഷ ബോഘലെ പണ്ടൊരിക്കൽ പറഞ്ഞിരുന്നു, "സച്ചിൻ ലോർഡ്സിൽ സെഞ്ച്വറി അടിച്ചിട്ടില്ല. അതാരുടെ നഷ്ടം ആണ്. സച്ചിന്റെയോ അതോ ലോർഡ്സിന്റെയോ? " അതുപോലെ തെന്നെ വിരാട് ഐ. പി. എൽ കിരീടം നേടാത്തത് വിരാട്ടിന്റെ നഷ്ടമൊ അതോ ഐ. പി. എല്ലിന്റെയോ...?
അത് കൊണ്ട് തന്നെ ഇത് വെറും ഒരു വിജയമല്ല. 18 വർഷത്തെ കോഹ്ലിയുടെ വിയർപ്പിനുള്ള പ്രതിഫലമാണ്. വിരാട് കോഹ്ലി ആ കിരീടം അർഹിച്ചിരുന്നു എന്ന് പറയുന്നതിനേക്കാൾ എനിക്കിഷ്ടം "വിരാട് കോഹ്ലിയുടെ കൈകളിൽ എത്താൻ ആ കിരീടം പോലും കൊതിച്ചിരുന്നു" എന്ന് പറയാനാണ്.
വർണ്ണിക്കാൻ വാക്കുകളില്ലാത്ത രാത്രിയായിരുന്നു അത്. കണ്ണീർ അടക്കി പിടിച്ച് മൈതാനം വിട്ട മൂന്ന് ഫൈനലുകൾക്ക് ശേഷം ആനന്ദ കണ്ണീരിൽ മുങ്ങി വിരാട് കോഹ്ലിയും ആരാധകരും! അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാം നേടിയ കോഹ്ലിക്ക് ബാക്കി ഉണ്ടായിരുന്നത് ഒരു ഐ.പി.എൽ കിരീടം മാത്രമായിരുന്നു. തന്റെ എല്ലാം ഈ ടീമിന് വേണ്ടി നൽകിയിട്ടും നിരാശ മാത്രം ബാക്കി ആയ പതിനേഴു സീസണുകൾക്ക് ഒടുവിൽ അദ്ദേഹം അതും സ്വന്തമാക്കി. കോഹ്ലിക്ക് വേണ്ടി കളിക്കുന്ന താരങ്ങളെ ടീമിൽ എത്തിച്ച ഡി.കെക്കും മാനേജ്മെന്റിനും നന്ദി.

ഐ. പി. എൽ ട്രോഫിയുമായി വിരാട് കോഹ്ലി
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗ് ചെയ്യാൻ ഇറങ്ങിയ ബാംഗ്ലൂർ തികച്ചും നിരാശപ്പെടുത്തിയ തുടക്കമായിരുന്നു ആരാധകർക്ക് സമ്മാനിച്ചത്. രണ്ടു ദിവസം മുമ്പ് ഇതേ മൈതാനത് 203 റൺസ് എടുത്തിട്ടും ജയിക്കാൻ ആവാതെ പോയ മുംബൈയുടെ ഓർമ്മകൾ നിലനിൽക്കുമ്പോൾ 160 പോലും കടക്കില്ല എന്ന രീതിയിലായിരുന്നു ബംഗ്ളൂരു ബാറ്റിംഗിന്റെ തുടക്കം. ഒരു സ്ലോ ഇന്നിങ്സ് കളിച്ച് വിരാട് കോഹ്ലിയും (35 പന്തിൽ 43) മടങ്ങിയതോടെ ആരാധകരുടെ ഹൃദയമിടിപ്പ് കൂടി. ഒടുവിൽ മിഡിൽ ഓർഡറിന്റെ സഹായത്തിൽ ആർ.സി.ബി 190 എന്ന സ്കോറിൽ അവസാനിപ്പിച്ചു. മത്സരം തുടങ്ങുന്ന മുമ്പ് 200 റൺസ് പോലും ഈ പിച്ചിൽ സേഫ് എല്ലാ എന്ന ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തലുകൾ ആരാധകരെ കൂടുതൽ ഭയപ്പെടുത്തി. ആ പ്രവചനത്തെ ശരി വെക്കുന്ന രീതിയിൽ ആയിരുന്നു പഞ്ചാബ് ബാറ്റിംഗ് ആരംഭിച്ചത്. 43 റൺസ് പാർട്ണർഷിപ്പ് എടുത്ത ഓപ്പണിങ് കൂട്ടുകെട്ട് അഞ്ചാം ഓവറിൽ ഫിൽ സാൾട് ഒരു ഗംഭീര കാച്ചിലൂടെ തകർത്തു. അതിനു ശേഷം പഞ്ചാബ് ബാറ്റിംഗിന്റെ വേഗത കുറഞ്ഞു വന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു.പത്താം ഓവറിൽ ശ്രേയസ് ഐയെറുടെ വിക്കെറ്റ് വീണതോടു കൂടി ആർസിബി ആരാധകരുടെ പ്രതീക്ഷകൾ ഉണർന്നു. ബൗളിങ്ങിൽ ക്രുനാൾ പാൻണ്ട്യ തിളങ്ങിയതോടെ (4 ഓവറിൽ 17 റൺസ്, 2 വിക്കെറ്റ് )പഞ്ചാബ് പ്രതീക്ഷകൾ അസ്തമിച്ചു. അവസാന ഓവറിൽ 29 റൺസ് വേണം എന്ന നിലയിൽ രണ്ടു ബോൾ മിസ്സ് ആയതോടെ ആരാധകർ ആഘോഷം തുടങ്ങി. വിരാട് കോഹ്ലിയുടെ കണ്ണുകൾ നിറഞ്ഞു.അതുവെരെയും ആഗ്ഗ്രസ്സീവ് മോഡിൽ ആയിരുന്ന കോഹ്ലി പതിയെ നിശബ്ദനായി. 18 വർഷത്തെ കഷ്ടപ്പാടിനൊടുവിൽ ആ കനക കിരീടത്തിൽ കോഹ്ലി മുത്തമിട്ടു.

അർ. സി. ബിയുടെ ക്യാപ്റ്റൻ രജിത് പറ്റിദാറും ഹെഡ് കൊച്ച് ആൻഡി ഫ്ലാവറും
ഈ വിജയത്തിൽ എടുത്തു പറയേണ്ട മറ്റൊരു പേര് ആണ് ക്യാപ്റ്റൻ രജത് പറ്റിദാർ. ക്രിക്കറ്റ് ഇതിഹാസങ്ങളായി ഗെയിലും ഡിവില്ലേഴ്‌സും ഡയിൽ സ്‌റ്റെയ്‌നും അങ്ങനെ പേര് കേട്ട പല വമ്പന്മാർ അണിനിരന്നിട്ടും കിട്ടാതെ പോയ ആ കിരീടം ഒരു പറ്റം യുവതാരങ്ങളെയും പരിചയസമ്പന്നരായ ഒരു പിടി വിദേശ താരങ്ങളെയും പിന്നെ ആ കിരീടം ഏറെ അർഹിച്ച വിരാട് കോഹ്ലിയെയും ചേർത്ത് പിടിച്ച് ക്യാപ്റ്റൻ പറ്റിദാർ നേടി എടുത്തു.
"'വിരാട് കോഹ്ലിയുടെ കൈകളിൽ എത്താൻ ആ കിരീടം പോലും കൊതിച്ചിരുന്നു' എന്ന് പറയാനാണ്"
ക്രിക്കറ്റ് ഒരു ക്രൂരമായ ഗെയിം ആണെന്ന് പലപ്പോഴും തോന്നിപ്പോകാറുണ്ട്. കരൺ ശർമ എന്ന താരം പല ക്ലബ്ബുകളിൽ നിന്നും പല തവണ ഐ. പി. എൽ സ്വന്തമാക്കിയിട്ടുണ്ട്. പക്ഷെ ഇതിഹാസ താരമായിരുന്ന വിരാട് കോഹ്ലിക്ക് പിടി കൊടുക്കാതെ ആ കനക കിരീടം മാറി നിൽക്കുകയായിരുന്നു. 2008-ൽ അണ്ടർ - 19 ലോകകപ്പ് ജയിച്ച നായകൻ ആയിരുന്നു കോഹ്ലി. അങ്ങനെ ഇരിക്കെ ആണ് 2008-ൽ ആദ്യ ഐ. പി. എൽ താരാലേലം വരുന്നത്. ലേലത്തിന്റ അവസാനത്തിൽ നെറുക്ക് വീഴുന്ന ടീമിന് ആ അണ്ടർ - 19 ടീമിലെ ഇഷ്ട താരത്തെ വിളിച്ചെടുക്കാം. ആദ്യം നെറുക്ക് വീണത് ഡൽഹി ഡെയർടെവിൽസിനായിരുന്നു. ഡൽഹിയുടെ മണ്ണിൽ ജനിച്ച കോഹ്ലിയെ ഡൽഹി തന്നെ വിളിച്ചെടുക്കുമെന്ന് കരുതിയ ആരാധകരെ ഞെട്ടിച്ചു കൊണ്ട് അവർ പ്രദീപ് സംഗ്വനെ ടീമിൽ വിളിച്ചെടുത്തു. അടുത്ത നെറുക്ക് വീണ ആർ. സി. ബി കൂടുതൽ ആലോചിക്കാതെ വിരാട് കോഹ്ലിയെ ടീമിൽ എടുത്തു. അന്ന് മുതൽ തുടങ്ങി 18 വർഷം തന്റെ യുവത്വം,പ്രതാപം, പരിചയസമ്പന്നത അങ്ങനെ എല്ലാം ഈ ടീമിന് വേണ്ടി നൽകിയിട്ടും ആ കിരീടം അകന്നു നിന്നു. ഹർഷ ബോഘലെ പണ്ടൊരിക്കൽ പറഞ്ഞിരുന്നു, "സച്ചിൻ ലോർഡ്സിൽ സെഞ്ച്വറി അടിച്ചിട്ടില്ല. അതാരുടെ നഷ്ടം ആണ്. സച്ചിന്റെയോ അതോ ലോർഡ്സിന്റെയോ? " അതുപോലെ തെന്നെ വിരാട് ഐ. പി. എൽ കിരീടം നേടാത്തത് വിരാട്ടിന്റെ നഷ്ടമൊ അതോ ഐ. പി. എല്ലിന്റെയോ...?
അത് കൊണ്ട് തന്നെ ഇത് വെറും ഒരു വിജയമല്ല. 18 വർഷത്തെ കോഹ്ലിയുടെ വിയർപ്പിനുള്ള പ്രതിഫലമാണ്. വിരാട് കോഹ്ലി ആ കിരീടം അർഹിച്ചിരുന്നു എന്ന് പറയുന്നതിനേക്കാൾ എനിക്കിഷ്ടം "വിരാട് കോഹ്ലിയുടെ കൈകളിൽ എത്താൻ ആ കിരീടം പോലും കൊതിച്ചിരുന്നു" എന്ന് പറയാനാണ്.





Muhammed Rishin Rashid T
Muhammed Rishin Rashid T



