Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

ബാത്വിലായ ഹഖ്

ബാത്വിലായ ഹഖ്

Kuttan Popovich

സത്യം പറയുന്നവരിലും നുണ പറയുന്നവരുണ്ടെന്ന് നീ തിരിച്ചറിയണം. ഓരോ തവണ സത്യം ഉരുവിടുമ്പോഴും അതിനെ പുറന്തള്ളിയ ഗതികേടിന്‍റെ അനേകായിരം നുണകൾ നാം തിരിച്ചറിയുന്നില്ല.  പ്രിയപ്പെട്ടവനേ, അറുപതോളം വർഷം ഞാൻ നിന്നോട് നിരന്തരം സത്യങ്ങൾ മാത്രം ഉരുവിട്ടു. ആ സത്യത്തെ എന്നെ കൊണ്ട് പറയിച്ചതത്രയും നീയൊരിക്കലും എന്നിൽ നിന്ന് കേൾക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരു നുണയാണ്. അതെ, എനിക്ക് നിന്നെ ഇഷ്ടമായിരുന്നില്ല! നിന്നോടൊത്ത് ഉറൂസുകളിൽ വന്നിരുന്നപ്പോൾ, ഒപ്പം യാത്രകൾ ചെയ്തപ്പോൾ, ഒന്നിച്ചുറങ്ങിയപ്പോൾ, വിശപ്പിന്‍റെ കാഠിന്യത്തിലും അന്നം പങ്കു വെച്ചപ്പോൾ, നിന്‍റെ കണ്ണീരിനെ ചുണ്ടിന്‍റെ ചുംബനങ്ങൾ കൊണ്ട് ഒപ്പിയെടുത്തപ്പോൾ, നിന്‍റെ വിവാഹ സൽക്കാരത്തിന് പങ്കെടുത്തപ്പോൾ, നിന്‍റെ തോളുകളിൽ കൈകളിട്ട് ആത്മീയ നഗരങ്ങളിലെ തെരുവുകളിലൂടെ അലഞ്ഞപ്പോൾ... സുഹൃത്തേ, അപ്പോഴൊന്നും ഞാൻ നിന്നെ ഇഷ്ടപ്പെട്ടിരുന്നില്ല, നിന്നെ ഒരു വട്ടം പോലും സ്നേഹിച്ചിരുന്നില്ല. നാമിരുവരും ഒരു പോലെ വെറുത്ത നമ്മുടെ ശത്രുക്കളേക്കാൾ കൂടുതൽ ആ നേരങ്ങളിൽ ഞാൻ നിന്നെ വെറുത്തിരുന്നു. ഓരോ തവണ സത്യങ്ങൾ പറഞ്ഞ് അവസാനിപ്പിക്കുമ്പോഴും അതിനേക്കാൾ ശക്തമായിട്ടുള്ള നുണ ഞാൻ നിന്നോട് പങ്കു വെച്ച് കൊണ്ടിരുന്നു, “എനിക്ക് നിന്നെ എന്ത് മാത്രം ഇഷ്ടമാണെന്നോ?”

ഇന്ന് ആരുമില്ലാത്ത ഈ പാതിരായ്ക്ക് എന്തിന് ഇങ്ങനെയൊരു കുറ്റ സമ്മതമെന്ന് നീ ആലോചിക്കുന്നുണ്ടാകും. പറയാം... അറുപത് വർഷങ്ങൾക്ക് മുമ്പ് നാമിരുവരും പള്ളി ദർസുകളിൽ ഒരുമിച്ച് പഠിച്ചിരുന്ന സമയത്ത് ഹാജിയാരെ വീട്ടിലെ മൌലൂദും കഴിഞ്ഞ് മടങ്ങവേ എന്‍റെ അരയിൽ നിന്ന് താഴേക്ക് വീണ സ്വർണ്ണ മോതിരം നീ ഓർക്കുന്നുണ്ടോ? ചുറ്റിലുമുള്ള ആളുകളിലേക്ക് എന്‍റെ കണ്ണുകൾ തിടുക്കത്തിൽ പാഞ്ഞപ്പോൾ ചെന്നുടഞ്ഞത് നിന്‍റെ കണ്ണുകളിലാണ്. നിന്‍റെ കണ്ണുകളിലെ തിളക്കം ആ മോതിരം അവിടെയുപേക്ഷിക്കാൻ എന്നെ നിർബന്ധിതനാക്കി. അന്ന് രാത്രിയിൽ ഞാൻ വല്ലാതെ പേടിച്ചു. സ്വബഹി നമസ്കാരാനന്തരം ഉസ്താദ് നടപ്പിലാക്കാനിരിക്കുന്ന ശിക്ഷയെ കുറിച്ചോർത്ത് ഞാൻ നടുങ്ങി. എല്ലാ ദിവസവും ദർസിലെ മുത്തഅല്ലിമീങ്ങൾക്ക് അന്നം കൊടുത്തു വിടുന്ന ഹാജിയാരുടെ വീട്ടിൽ നിന്ന് തന്നെ മോഷ്ടിച്ചതിന് നാട്ടുകാരും, സഹാപാഠികളും ചേർന്ന്  വർഷിക്കാനിരിക്കുന്ന  പരിഹാസങ്ങളെ കുറിച്ചോർത്ത് ഞാൻ എന്തെന്നില്ലാതെ വേദനിച്ചു. ആ രാത്രിയിൽ എപ്പോഴോ അറിയാതെ ഉറക്കിലേക്ക് വീണു. മറ്റാരേക്കാളും മുന്നേ ഉണർന്ന ഞാൻ ജീവിതത്തിൽ ആദ്യമായി തഹജ്ജുദ് നമസ്കരിച്ചു. സുജൂദിലും, നമസ്കാര ശേഷവും റബ്ബിനോട് ഞാൻ കേണു, ചെയ്ത തെറ്റിന് മാപ്പ് നൽകാൻ വേണ്ടിയല്ല. മറിച്ച്, ചെയ്ത തെറ്റ് പുറം ലോകത്തെ അറിയിച്ച് അപമാനിതനാക്കാതിരിക്കാൻ വേണ്ടി, സൃഷ്ടികൾക്ക് മുന്നിലുള്ള അപമാനത്തിൽ നിന്നും രക്ഷ നേടാൻ സൃഷ്ടാവിനോടുള്ള അപേക്ഷ! പിറ്റേന്ന് നേരം വെളുത്തു. തലേന്ന് രാത്രി ചിന്തിച്ചു കൂട്ടിയ യാതൊന്നും ആ ദിവസത്തിൽ നടന്നില്ല! ഞാനെന്‍റെ റബ്ബിനോട് നന്ദി പറഞ്ഞു. പക്ഷെ സ്വബഹിക്ക് ശേഷമുള്ള ദർസിൽ നീ എന്‍റെ അരികിൽ വന്നിരുന്നപ്പോൾ, ഞാനറിഞ്ഞു... ഞാൻ അന്നേരം അനുഭവിച്ചിരുന്ന ആശ്വാസം നിന്‍റെ ഔദാര്യമായിരുന്നുവെന്ന്. അത് വരെ എല്ലാവരെയും പോലെ നിന്നെ വെറുത്തിരുന്ന ഞാൻ നിന്നെ സ്നേഹിക്കാൻ നിർബന്ധിതനായി. തുടർന്ന് ഈ അറുപത് വർഷം ഗതികേടിനാൽ മാത്രം നിന്നെ സ്നേഹിച്ചു, നിന്നെ ചേർത്ത് നിർത്തി.

"പക്ഷെ സ്വബഹിക്ക് ശേഷമുള്ള ദർസിൽ നീ എന്‍റെ അരികിൽ വന്നിരുന്നപ്പോൾ, ഞാനറിഞ്ഞു... ഞാൻ അന്നേരം അനുഭവിച്ചിരുന്ന ആശ്വാസം നിന്‍റെ ഔദാര്യമായിരുന്നുവെന്ന്. അത് വരെ എല്ലാവരെയും പോലെ നിന്നെ വെറുത്തിരുന്ന ഞാൻ നിന്നെ സ്നേഹിക്കാൻ നിർബന്ധിതനായി. തുടർന്ന് ഈ അറുപത് വർഷം ഗതികേടിനാൽ മാത്രം നിന്നെ സ്നേഹിച്ചു, നിന്നെ ചേർത്ത് നിർത്തി."

ഇബ്നു ബത്തൂത്തയുടെ യാത്ര വിവരണങ്ങളിൽ ആകൃഷ്ടനായി ദർസ് വിട്ട് നീ നിന്‍റെ സഞ്ചാരം തുടങ്ങിയ ദിനം ഞാൻ ആശ്വസിച്ചു. എന്തെന്നില്ലാതെ ആഹ്ലാദിച്ചു. പക്ഷെ വിടാതെ പിന്തുടരുന്ന പിശാചിനെ പോൽ നിന്‍റെ കത്തുകൾ എന്നെ തേടിയെത്തി. ദർവീശുകളോടൊപ്പം വടക്കേ ഇന്ത്യയിലെയും, പാകിസ്താനിലേയും ദർഗ്ഗകളിൽ നിന്ന് നീ എനിക്കെഴുതി അയച്ച കത്തുകളിൽ ഒന്ന് പോലും ഞാൻ വായിച്ചിരുന്നില്ല. അക്ഷരങ്ങളായി നീയെന്നെ പിന്തുടരുന്നത് എനിക്ക് അസഹനീയമായിരുന്നു. എന്നിട്ടും ഞാനത് സഹിച്ചു. എന്നെ കുറിച്ച് നിനക്കറിയാവുന്ന ഒരേയൊരു സത്യം മറ്റാരും അറിയാതിരിക്കുന്നതിന് വേണ്ടി!

കാലങ്ങൾ വീണ്ടും കടന്ന് പോയി. എനിക്കും നിനക്കും എന്നെ കുറിച്ചറിയാവുന്ന സത്യം നമ്മളിൽ മാത്രം ഒതുങ്ങി. അജ്മീറിൽ വെച്ച് അവിചാരിതമായി കണ്ട് മുട്ടുന്നത് വരെ നിന്നെ ഞാൻ ഏറെ കുറെ മറന്ന് കഴിഞ്ഞിരുന്നു. പക്ഷെ, മോഷണം ചെറുതല്ലാത്ത രീതിയിൽ അപ്പോഴും ഞാൻ തുടർന്ന് കൊണ്ടിരുന്നു. പാതിരാത്രിയിലെ ഖവാലിയുടെ അലർച്ചയ്ക്കിടയിൽ റൊട്ടിയും, സവാളയും ചുരുട്ടി കഴിച്ചു കൊണ്ടിരിക്കുന്ന എന്‍റെ അരികിലേക്ക് നീ വന്ന ആ നേരം ഈ വാർദ്ധഖ്യത്തിലും എനിക്ക് വ്യക്തമായി ഓർക്കാനാകുന്നുണ്ട്. വിശപ്പാട, ഒരു കഷ്ണം എടുത്തോട്ടെയെന്ന് ചോദിച്ച് നീയെന്‍റെ അരികിൽ ഇരുന്ന നേരം ഞാൻ വിറ കൊണ്ടത് നീ ശ്രദ്ധിച്ചിരുന്നോ? അജ്ഞാതമായ ദേശത്ത് അവിചാരിതമായി എന്നെ കണ്ടപ്പോൾ നിന്‍റെ മുഖത്ത് തെളിഞ്ഞ സന്തോഷം എനിക്ക് ഇപ്പോഴും ഓർക്കാൻ സാധിക്കുന്നുണ്ട്. നിന്‍റെ കണ്ണുകളിൽ അന്നേരം ഒരു തിളക്കമുണ്ടായിരുന്നു, വർഷങ്ങൾക്ക് മുമ്പ് ഹാജിയാരുടെ വീട്ടിലെ സ്വർണ്ണ മോതിരത്തിന്‍റെ മോഷ്ടാവിനെ നീ കണ്ടെത്തിയപ്പോൾ നിന്‍റെ കണ്ണിൽ നിഴലിച്ചിരുന്ന തിളക്കം പോലത്തെയൊന്ന്. അന്ന് രാത്രിയിൽ കഞ്ചാവ് ലഹരിയിൽ നീ പറഞ്ഞു തീർത്ത തത്വ ചിന്തകൾക്കിടയിൽ എവിടെയോ വെച്ച് നിന്നെ കൊന്ന് കളയുന്നതിനെ കുറിച്ച് ഞാൻ ചിന്തിക്കാതിരുന്നില്ല. എന്നന്നേക്കുമായി എന്നെ കുറിച്ചുള്ള ഒരു സത്യത്തെ ഇല്ലാതാക്കാനുള്ള ആ ശ്രമം നീ പങ്കു വെച്ചു തന്ന ചിന്തകളിൽ അലിഞ്ഞില്ലാതായി.

പിന്നീട് ഭർത്താവ് മരിച്ച എന്‍റെ പെങ്ങളെ നിനക്ക് നികാഹ് ചെയ്ത് തന്ന ദിവസം നിന്നോടുള്ള എന്‍റെ വിധേയത്വത്തിന്‍റെ അങ്ങേ തലം ഞാനറിഞ്ഞു. നമസ്കരിക്കാത്ത ഔലിയായ്ക്ക് പെങ്ങളെ നികാഹ് കഴിപ്പിച്ചു കൊടുത്തതിന്‍റെ പേരിൽ കുടുംബത്തിലെ പുത്തൻ വാദികൾ എന്നോടുള്ള ബന്ധം അവസാനിപ്പിച്ചു. അതിന് ശേഷം ഓരോ ദിവസവും പെങ്ങൾ നിന്നെ കുറിച്ചുള്ള വേവലാതികൾ പറഞ്ഞു കൊണ്ടേയിരുന്നു. നിന്‍റെ ഭ്രാന്തമായ രാത്രി സഞ്ചാരവും, അർത്ഥ രഹിതമായിട്ടുള്ള പ്രാർത്ഥനാ ഉരുവിടലുകളും അവളിൽ വല്ലാത്ത ഭയം ഉണ്ടാക്കിയിരുന്നു. പക്ഷെ, അപ്പോഴും ഞാൻ മൌനം പാലിച്ചു. മറ്റാർക്കും അറിയാത്ത ആ രഹസ്യം നീ പുറം ലോകത്ത് അറിയിക്കാതിരിക്കുന്നതിന് വേണ്ടി. ദർഗ്ഗകളിലെ നിശ്ശബ്ദതയും, കുന്തിരിക്കത്തിന്‍റെ മണവും, പച്ച പുതപ്പും, ഉറൂസുകളിലെ പൊലിമകളും എന്‍റെ പെങ്ങളെ ഭ്രാന്തിന്‍റെ വക്കോളം എത്തിച്ചപ്പോഴും ഞാൻ മൌനത്തിലും, റബ്ബിലും അഭയം കണ്ടെത്തി. ഞാനെന്‍റെ രക്ഷിതാവിനോട് ഓരോ തവണയും മനസ്സുരുകി പ്രാർത്ഥിച്ചു, പെങ്ങളുടെ ഭ്രാന്ത് ഭേദമാകാനല്ല, നിന്‍റെ വായയിൽ നിന്നും ആ സത്യം പുറം ലോകം അറിയരുതേ നാഥായെന്ന്. ഒടുവിൽ അവളുടെ ഭ്രാന്ത് മൂത്ത് ഏർവാടിയിൽ നീ അവളെ ഉപേക്ഷിച്ചപ്പോഴും എന്‍റെ ഗതികേടിനാൽ ഞാൻ മൌനത്തിൽ തന്നെ തുടർന്നു.

"പക്ഷെ, അപ്പോഴും ഞാൻ മൌനം പാലിച്ചു. മറ്റാർക്കും അറിയാത്ത ആ രഹസ്യം നീ പുറം ലോകത്ത് അറിയിക്കാതിരിക്കുന്നതിന് വേണ്ടി."

പിന്നീട് പള്ളി പ്രസിഡന്‍റായി തുടരുന്നതിനിടയിൽ നാട്ടിലെ പ്ലസ് ടുകാരന്‍റെ കൈയിൽ നിന്ന് നിനക്ക് വേണ്ടി ഞാൻ കഞ്ചാവ് പൊതികൾ വാങ്ങിയെത്തിച്ചു തന്നു. ഒടുവിൽ അവസാന കാലങ്ങളിൽ നീ എന്‍റെ അരികിലേക്ക് തന്നെ മടങ്ങിയെത്തിയപ്പോൾ, പള്ളി ദർസിലെ ആ പഴയ കൂട്ടുകാരനെ അത്ഭുതങ്ങൾ പേറുന്ന ഔലിയയായി ഞാൻ നാട്ടുകാർക്ക് പരിചയപ്പെടുത്തി. നാട്ടിലെ വീടായ വീടുകളിൽ നിന്ന് നിനക്ക് അത്താഴം ലഭിച്ചു, നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ത്രീകളുമൊത്ത് നീ ശയിച്ചു, പള്ളി കോലായിലിരുന്ന് നീ കഞ്ചാവ് വലിച്ചു. അതൊക്കെയും ഹിളറിന്‍റേതിന് സമാനമായ പ്രവർത്തികളായി നാട്ടുകാരോട് ഞാൻ വിശദീകരിച്ചു. അവരത് ഏറ്റ് പിടിച്ചു. അപ്പോഴും ഗതികേടിനാൽ മാത്രം ഞാൻ നിന്നെ സ്നേഹിച്ചു, ചേർത്ത് നിർത്തി. ആരാരും അറിയാതെ മോഷണം ഞാൻ തുടർന്ന് കൊണ്ടേയിരുന്നു!

ക്ഷേത്ര പരിസരത്തെ ആൾമര ചോട്ടിൽ വെച്ച് മരണപ്പെട്ടത്തിനാൽ നിന്‍റെ ശരീരം അവർക്ക് വിട്ട് നൽകണമെന്ന ആവശ്യം നാട്ടിലെ ചില കോണുകളിൽ നിന്ന് പൊന്തി വന്നിരുന്നു. മരിച്ചിട്ടും, ഗതികേടിനാൽ ഞാൻ നിന്നെ വിട്ട് നൽകിയില്ല. കോടതിയുത്തരവ് വരാൻ പിടിച്ച രണ്ടാഴ്ചക്കാലം നീ ഐസിൽ കിടന്നപ്പോഴും നിന്നെ ഞാൻ ഉപേക്ഷിക്കാൻ തയ്യാറായില്ല. ഒടുവിൽ വിധി നമുക്ക് അനുകൂലമായി വന്നു, നിന്നെ ആറടി മണ്ണിലേക്ക് വെച്ചു. ഇതാ നിനക്കായി ഒരു മഖ്ബറ ഉയർന്നു. പള്ളിയുടെ പണി വേഗതയിൽ തന്നെ പുരോഗമിക്കുന്നു. ഉറൂസിന്‍റെ ദിനം അറബി മാസം വെച്ച് വേണോ ഇംഗ്ലീഷ് മാസം വെച്ച് വേണോ എന്ന തർക്കത്തിലാണ് കമ്മിറ്റിയിപ്പോൾ! ഞാനെന്‍റെ മോഷണം തുടർന്ന് കൊണ്ടിരിക്കുന്നു, സത്യം വിളിച്ചു പറയാൻ നീയില്ലല്ലോ എന്ന ധൈര്യത്തോട് കൂടി!

സത്യം പറയുന്നവരിലും നുണ പറയുന്നവരുണ്ടെന്ന് നീ തിരിച്ചറിയണം. ഓരോ തവണ സത്യം ഉരുവിടുമ്പോഴും അതിനെ പുറന്തള്ളിയ ഗതികേടിന്‍റെ അനേകായിരം നുണകൾ നാം തിരിച്ചറിയുന്നില്ല.  പ്രിയപ്പെട്ടവനേ, അറുപതോളം വർഷം ഞാൻ നിന്നോട് നിരന്തരം സത്യങ്ങൾ മാത്രം ഉരുവിട്ടു. ആ സത്യത്തെ എന്നെ കൊണ്ട് പറയിച്ചതത്രയും നീയൊരിക്കലും എന്നിൽ നിന്ന് കേൾക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരു നുണയാണ്. അതെ, എനിക്ക് നിന്നെ ഇഷ്ടമായിരുന്നില്ല! നിന്നോടൊത്ത് ഉറൂസുകളിൽ വന്നിരുന്നപ്പോൾ, ഒപ്പം യാത്രകൾ ചെയ്തപ്പോൾ, ഒന്നിച്ചുറങ്ങിയപ്പോൾ, വിശപ്പിന്‍റെ കാഠിന്യത്തിലും അന്നം പങ്കു വെച്ചപ്പോൾ, നിന്‍റെ കണ്ണീരിനെ ചുണ്ടിന്‍റെ ചുംബനങ്ങൾ കൊണ്ട് ഒപ്പിയെടുത്തപ്പോൾ, നിന്‍റെ വിവാഹ സൽക്കാരത്തിന് പങ്കെടുത്തപ്പോൾ, നിന്‍റെ തോളുകളിൽ കൈകളിട്ട് ആത്മീയ നഗരങ്ങളിലെ തെരുവുകളിലൂടെ അലഞ്ഞപ്പോൾ... സുഹൃത്തേ, അപ്പോഴൊന്നും ഞാൻ നിന്നെ ഇഷ്ടപ്പെട്ടിരുന്നില്ല, നിന്നെ ഒരു വട്ടം പോലും സ്നേഹിച്ചിരുന്നില്ല. നാമിരുവരും ഒരു പോലെ വെറുത്ത നമ്മുടെ ശത്രുക്കളേക്കാൾ കൂടുതൽ ആ നേരങ്ങളിൽ ഞാൻ നിന്നെ വെറുത്തിരുന്നു. ഓരോ തവണ സത്യങ്ങൾ പറഞ്ഞ് അവസാനിപ്പിക്കുമ്പോഴും അതിനേക്കാൾ ശക്തമായിട്ടുള്ള നുണ ഞാൻ നിന്നോട് പങ്കു വെച്ച് കൊണ്ടിരുന്നു, “എനിക്ക് നിന്നെ എന്ത് മാത്രം ഇഷ്ടമാണെന്നോ?”

ഇന്ന് ആരുമില്ലാത്ത ഈ പാതിരായ്ക്ക് എന്തിന് ഇങ്ങനെയൊരു കുറ്റ സമ്മതമെന്ന് നീ ആലോചിക്കുന്നുണ്ടാകും. പറയാം... അറുപത് വർഷങ്ങൾക്ക് മുമ്പ് നാമിരുവരും പള്ളി ദർസുകളിൽ ഒരുമിച്ച് പഠിച്ചിരുന്ന സമയത്ത് ഹാജിയാരെ വീട്ടിലെ മൌലൂദും കഴിഞ്ഞ് മടങ്ങവേ എന്‍റെ അരയിൽ നിന്ന് താഴേക്ക് വീണ സ്വർണ്ണ മോതിരം നീ ഓർക്കുന്നുണ്ടോ? ചുറ്റിലുമുള്ള ആളുകളിലേക്ക് എന്‍റെ കണ്ണുകൾ തിടുക്കത്തിൽ പാഞ്ഞപ്പോൾ ചെന്നുടഞ്ഞത് നിന്‍റെ കണ്ണുകളിലാണ്. നിന്‍റെ കണ്ണുകളിലെ തിളക്കം ആ മോതിരം അവിടെയുപേക്ഷിക്കാൻ എന്നെ നിർബന്ധിതനാക്കി. അന്ന് രാത്രിയിൽ ഞാൻ വല്ലാതെ പേടിച്ചു. സ്വബഹി നമസ്കാരാനന്തരം ഉസ്താദ് നടപ്പിലാക്കാനിരിക്കുന്ന ശിക്ഷയെ കുറിച്ചോർത്ത് ഞാൻ നടുങ്ങി. എല്ലാ ദിവസവും ദർസിലെ മുത്തഅല്ലിമീങ്ങൾക്ക് അന്നം കൊടുത്തു വിടുന്ന ഹാജിയാരുടെ വീട്ടിൽ നിന്ന് തന്നെ മോഷ്ടിച്ചതിന് നാട്ടുകാരും, സഹാപാഠികളും ചേർന്ന്  വർഷിക്കാനിരിക്കുന്ന  പരിഹാസങ്ങളെ കുറിച്ചോർത്ത് ഞാൻ എന്തെന്നില്ലാതെ വേദനിച്ചു. ആ രാത്രിയിൽ എപ്പോഴോ അറിയാതെ ഉറക്കിലേക്ക് വീണു. മറ്റാരേക്കാളും മുന്നേ ഉണർന്ന ഞാൻ ജീവിതത്തിൽ ആദ്യമായി തഹജ്ജുദ് നമസ്കരിച്ചു. സുജൂദിലും, നമസ്കാര ശേഷവും റബ്ബിനോട് ഞാൻ കേണു, ചെയ്ത തെറ്റിന് മാപ്പ് നൽകാൻ വേണ്ടിയല്ല. മറിച്ച്, ചെയ്ത തെറ്റ് പുറം ലോകത്തെ അറിയിച്ച് അപമാനിതനാക്കാതിരിക്കാൻ വേണ്ടി, സൃഷ്ടികൾക്ക് മുന്നിലുള്ള അപമാനത്തിൽ നിന്നും രക്ഷ നേടാൻ സൃഷ്ടാവിനോടുള്ള അപേക്ഷ! പിറ്റേന്ന് നേരം വെളുത്തു. തലേന്ന് രാത്രി ചിന്തിച്ചു കൂട്ടിയ യാതൊന്നും ആ ദിവസത്തിൽ നടന്നില്ല! ഞാനെന്‍റെ റബ്ബിനോട് നന്ദി പറഞ്ഞു. പക്ഷെ സ്വബഹിക്ക് ശേഷമുള്ള ദർസിൽ നീ എന്‍റെ അരികിൽ വന്നിരുന്നപ്പോൾ, ഞാനറിഞ്ഞു... ഞാൻ അന്നേരം അനുഭവിച്ചിരുന്ന ആശ്വാസം നിന്‍റെ ഔദാര്യമായിരുന്നുവെന്ന്. അത് വരെ എല്ലാവരെയും പോലെ നിന്നെ വെറുത്തിരുന്ന ഞാൻ നിന്നെ സ്നേഹിക്കാൻ നിർബന്ധിതനായി. തുടർന്ന് ഈ അറുപത് വർഷം ഗതികേടിനാൽ മാത്രം നിന്നെ സ്നേഹിച്ചു, നിന്നെ ചേർത്ത് നിർത്തി.

"പക്ഷെ സ്വബഹിക്ക് ശേഷമുള്ള ദർസിൽ നീ എന്‍റെ അരികിൽ വന്നിരുന്നപ്പോൾ, ഞാനറിഞ്ഞു... ഞാൻ അന്നേരം അനുഭവിച്ചിരുന്ന ആശ്വാസം നിന്‍റെ ഔദാര്യമായിരുന്നുവെന്ന്. അത് വരെ എല്ലാവരെയും പോലെ നിന്നെ വെറുത്തിരുന്ന ഞാൻ നിന്നെ സ്നേഹിക്കാൻ നിർബന്ധിതനായി. തുടർന്ന് ഈ അറുപത് വർഷം ഗതികേടിനാൽ മാത്രം നിന്നെ സ്നേഹിച്ചു, നിന്നെ ചേർത്ത് നിർത്തി."

ഇബ്നു ബത്തൂത്തയുടെ യാത്ര വിവരണങ്ങളിൽ ആകൃഷ്ടനായി ദർസ് വിട്ട് നീ നിന്‍റെ സഞ്ചാരം തുടങ്ങിയ ദിനം ഞാൻ ആശ്വസിച്ചു. എന്തെന്നില്ലാതെ ആഹ്ലാദിച്ചു. പക്ഷെ വിടാതെ പിന്തുടരുന്ന പിശാചിനെ പോൽ നിന്‍റെ കത്തുകൾ എന്നെ തേടിയെത്തി. ദർവീശുകളോടൊപ്പം വടക്കേ ഇന്ത്യയിലെയും, പാകിസ്താനിലേയും ദർഗ്ഗകളിൽ നിന്ന് നീ എനിക്കെഴുതി അയച്ച കത്തുകളിൽ ഒന്ന് പോലും ഞാൻ വായിച്ചിരുന്നില്ല. അക്ഷരങ്ങളായി നീയെന്നെ പിന്തുടരുന്നത് എനിക്ക് അസഹനീയമായിരുന്നു. എന്നിട്ടും ഞാനത് സഹിച്ചു. എന്നെ കുറിച്ച് നിനക്കറിയാവുന്ന ഒരേയൊരു സത്യം മറ്റാരും അറിയാതിരിക്കുന്നതിന് വേണ്ടി!

കാലങ്ങൾ വീണ്ടും കടന്ന് പോയി. എനിക്കും നിനക്കും എന്നെ കുറിച്ചറിയാവുന്ന സത്യം നമ്മളിൽ മാത്രം ഒതുങ്ങി. അജ്മീറിൽ വെച്ച് അവിചാരിതമായി കണ്ട് മുട്ടുന്നത് വരെ നിന്നെ ഞാൻ ഏറെ കുറെ മറന്ന് കഴിഞ്ഞിരുന്നു. പക്ഷെ, മോഷണം ചെറുതല്ലാത്ത രീതിയിൽ അപ്പോഴും ഞാൻ തുടർന്ന് കൊണ്ടിരുന്നു. പാതിരാത്രിയിലെ ഖവാലിയുടെ അലർച്ചയ്ക്കിടയിൽ റൊട്ടിയും, സവാളയും ചുരുട്ടി കഴിച്ചു കൊണ്ടിരിക്കുന്ന എന്‍റെ അരികിലേക്ക് നീ വന്ന ആ നേരം ഈ വാർദ്ധഖ്യത്തിലും എനിക്ക് വ്യക്തമായി ഓർക്കാനാകുന്നുണ്ട്. വിശപ്പാട, ഒരു കഷ്ണം എടുത്തോട്ടെയെന്ന് ചോദിച്ച് നീയെന്‍റെ അരികിൽ ഇരുന്ന നേരം ഞാൻ വിറ കൊണ്ടത് നീ ശ്രദ്ധിച്ചിരുന്നോ? അജ്ഞാതമായ ദേശത്ത് അവിചാരിതമായി എന്നെ കണ്ടപ്പോൾ നിന്‍റെ മുഖത്ത് തെളിഞ്ഞ സന്തോഷം എനിക്ക് ഇപ്പോഴും ഓർക്കാൻ സാധിക്കുന്നുണ്ട്. നിന്‍റെ കണ്ണുകളിൽ അന്നേരം ഒരു തിളക്കമുണ്ടായിരുന്നു, വർഷങ്ങൾക്ക് മുമ്പ് ഹാജിയാരുടെ വീട്ടിലെ സ്വർണ്ണ മോതിരത്തിന്‍റെ മോഷ്ടാവിനെ നീ കണ്ടെത്തിയപ്പോൾ നിന്‍റെ കണ്ണിൽ നിഴലിച്ചിരുന്ന തിളക്കം പോലത്തെയൊന്ന്. അന്ന് രാത്രിയിൽ കഞ്ചാവ് ലഹരിയിൽ നീ പറഞ്ഞു തീർത്ത തത്വ ചിന്തകൾക്കിടയിൽ എവിടെയോ വെച്ച് നിന്നെ കൊന്ന് കളയുന്നതിനെ കുറിച്ച് ഞാൻ ചിന്തിക്കാതിരുന്നില്ല. എന്നന്നേക്കുമായി എന്നെ കുറിച്ചുള്ള ഒരു സത്യത്തെ ഇല്ലാതാക്കാനുള്ള ആ ശ്രമം നീ പങ്കു വെച്ചു തന്ന ചിന്തകളിൽ അലിഞ്ഞില്ലാതായി.

പിന്നീട് ഭർത്താവ് മരിച്ച എന്‍റെ പെങ്ങളെ നിനക്ക് നികാഹ് ചെയ്ത് തന്ന ദിവസം നിന്നോടുള്ള എന്‍റെ വിധേയത്വത്തിന്‍റെ അങ്ങേ തലം ഞാനറിഞ്ഞു. നമസ്കരിക്കാത്ത ഔലിയായ്ക്ക് പെങ്ങളെ നികാഹ് കഴിപ്പിച്ചു കൊടുത്തതിന്‍റെ പേരിൽ കുടുംബത്തിലെ പുത്തൻ വാദികൾ എന്നോടുള്ള ബന്ധം അവസാനിപ്പിച്ചു. അതിന് ശേഷം ഓരോ ദിവസവും പെങ്ങൾ നിന്നെ കുറിച്ചുള്ള വേവലാതികൾ പറഞ്ഞു കൊണ്ടേയിരുന്നു. നിന്‍റെ ഭ്രാന്തമായ രാത്രി സഞ്ചാരവും, അർത്ഥ രഹിതമായിട്ടുള്ള പ്രാർത്ഥനാ ഉരുവിടലുകളും അവളിൽ വല്ലാത്ത ഭയം ഉണ്ടാക്കിയിരുന്നു. പക്ഷെ, അപ്പോഴും ഞാൻ മൌനം പാലിച്ചു. മറ്റാർക്കും അറിയാത്ത ആ രഹസ്യം നീ പുറം ലോകത്ത് അറിയിക്കാതിരിക്കുന്നതിന് വേണ്ടി. ദർഗ്ഗകളിലെ നിശ്ശബ്ദതയും, കുന്തിരിക്കത്തിന്‍റെ മണവും, പച്ച പുതപ്പും, ഉറൂസുകളിലെ പൊലിമകളും എന്‍റെ പെങ്ങളെ ഭ്രാന്തിന്‍റെ വക്കോളം എത്തിച്ചപ്പോഴും ഞാൻ മൌനത്തിലും, റബ്ബിലും അഭയം കണ്ടെത്തി. ഞാനെന്‍റെ രക്ഷിതാവിനോട് ഓരോ തവണയും മനസ്സുരുകി പ്രാർത്ഥിച്ചു, പെങ്ങളുടെ ഭ്രാന്ത് ഭേദമാകാനല്ല, നിന്‍റെ വായയിൽ നിന്നും ആ സത്യം പുറം ലോകം അറിയരുതേ നാഥായെന്ന്. ഒടുവിൽ അവളുടെ ഭ്രാന്ത് മൂത്ത് ഏർവാടിയിൽ നീ അവളെ ഉപേക്ഷിച്ചപ്പോഴും എന്‍റെ ഗതികേടിനാൽ ഞാൻ മൌനത്തിൽ തന്നെ തുടർന്നു.

"പക്ഷെ, അപ്പോഴും ഞാൻ മൌനം പാലിച്ചു. മറ്റാർക്കും അറിയാത്ത ആ രഹസ്യം നീ പുറം ലോകത്ത് അറിയിക്കാതിരിക്കുന്നതിന് വേണ്ടി."

പിന്നീട് പള്ളി പ്രസിഡന്‍റായി തുടരുന്നതിനിടയിൽ നാട്ടിലെ പ്ലസ് ടുകാരന്‍റെ കൈയിൽ നിന്ന് നിനക്ക് വേണ്ടി ഞാൻ കഞ്ചാവ് പൊതികൾ വാങ്ങിയെത്തിച്ചു തന്നു. ഒടുവിൽ അവസാന കാലങ്ങളിൽ നീ എന്‍റെ അരികിലേക്ക് തന്നെ മടങ്ങിയെത്തിയപ്പോൾ, പള്ളി ദർസിലെ ആ പഴയ കൂട്ടുകാരനെ അത്ഭുതങ്ങൾ പേറുന്ന ഔലിയയായി ഞാൻ നാട്ടുകാർക്ക് പരിചയപ്പെടുത്തി. നാട്ടിലെ വീടായ വീടുകളിൽ നിന്ന് നിനക്ക് അത്താഴം ലഭിച്ചു, നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ത്രീകളുമൊത്ത് നീ ശയിച്ചു, പള്ളി കോലായിലിരുന്ന് നീ കഞ്ചാവ് വലിച്ചു. അതൊക്കെയും ഹിളറിന്‍റേതിന് സമാനമായ പ്രവർത്തികളായി നാട്ടുകാരോട് ഞാൻ വിശദീകരിച്ചു. അവരത് ഏറ്റ് പിടിച്ചു. അപ്പോഴും ഗതികേടിനാൽ മാത്രം ഞാൻ നിന്നെ സ്നേഹിച്ചു, ചേർത്ത് നിർത്തി. ആരാരും അറിയാതെ മോഷണം ഞാൻ തുടർന്ന് കൊണ്ടേയിരുന്നു!

ക്ഷേത്ര പരിസരത്തെ ആൾമര ചോട്ടിൽ വെച്ച് മരണപ്പെട്ടത്തിനാൽ നിന്‍റെ ശരീരം അവർക്ക് വിട്ട് നൽകണമെന്ന ആവശ്യം നാട്ടിലെ ചില കോണുകളിൽ നിന്ന് പൊന്തി വന്നിരുന്നു. മരിച്ചിട്ടും, ഗതികേടിനാൽ ഞാൻ നിന്നെ വിട്ട് നൽകിയില്ല. കോടതിയുത്തരവ് വരാൻ പിടിച്ച രണ്ടാഴ്ചക്കാലം നീ ഐസിൽ കിടന്നപ്പോഴും നിന്നെ ഞാൻ ഉപേക്ഷിക്കാൻ തയ്യാറായില്ല. ഒടുവിൽ വിധി നമുക്ക് അനുകൂലമായി വന്നു, നിന്നെ ആറടി മണ്ണിലേക്ക് വെച്ചു. ഇതാ നിനക്കായി ഒരു മഖ്ബറ ഉയർന്നു. പള്ളിയുടെ പണി വേഗതയിൽ തന്നെ പുരോഗമിക്കുന്നു. ഉറൂസിന്‍റെ ദിനം അറബി മാസം വെച്ച് വേണോ ഇംഗ്ലീഷ് മാസം വെച്ച് വേണോ എന്ന തർക്കത്തിലാണ് കമ്മിറ്റിയിപ്പോൾ! ഞാനെന്‍റെ മോഷണം തുടർന്ന് കൊണ്ടിരിക്കുന്നു, സത്യം വിളിച്ചു പറയാൻ നീയില്ലല്ലോ എന്ന ധൈര്യത്തോട് കൂടി!

സത്യം പറയുന്നവരിലും നുണ പറയുന്നവരുണ്ടെന്ന് നീ തിരിച്ചറിയണം. ഓരോ തവണ സത്യം ഉരുവിടുമ്പോഴും അതിനെ പുറന്തള്ളിയ ഗതികേടിന്‍റെ അനേകായിരം നുണകൾ നാം തിരിച്ചറിയുന്നില്ല.  പ്രിയപ്പെട്ടവനേ, അറുപതോളം വർഷം ഞാൻ നിന്നോട് നിരന്തരം സത്യങ്ങൾ മാത്രം ഉരുവിട്ടു. ആ സത്യത്തെ എന്നെ കൊണ്ട് പറയിച്ചതത്രയും നീയൊരിക്കലും എന്നിൽ നിന്ന് കേൾക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരു നുണയാണ്. അതെ, എനിക്ക് നിന്നെ ഇഷ്ടമായിരുന്നില്ല! നിന്നോടൊത്ത് ഉറൂസുകളിൽ വന്നിരുന്നപ്പോൾ, ഒപ്പം യാത്രകൾ ചെയ്തപ്പോൾ, ഒന്നിച്ചുറങ്ങിയപ്പോൾ, വിശപ്പിന്‍റെ കാഠിന്യത്തിലും അന്നം പങ്കു വെച്ചപ്പോൾ, നിന്‍റെ കണ്ണീരിനെ ചുണ്ടിന്‍റെ ചുംബനങ്ങൾ കൊണ്ട് ഒപ്പിയെടുത്തപ്പോൾ, നിന്‍റെ വിവാഹ സൽക്കാരത്തിന് പങ്കെടുത്തപ്പോൾ, നിന്‍റെ തോളുകളിൽ കൈകളിട്ട് ആത്മീയ നഗരങ്ങളിലെ തെരുവുകളിലൂടെ അലഞ്ഞപ്പോൾ... സുഹൃത്തേ, അപ്പോഴൊന്നും ഞാൻ നിന്നെ ഇഷ്ടപ്പെട്ടിരുന്നില്ല, നിന്നെ ഒരു വട്ടം പോലും സ്നേഹിച്ചിരുന്നില്ല. നാമിരുവരും ഒരു പോലെ വെറുത്ത നമ്മുടെ ശത്രുക്കളേക്കാൾ കൂടുതൽ ആ നേരങ്ങളിൽ ഞാൻ നിന്നെ വെറുത്തിരുന്നു. ഓരോ തവണ സത്യങ്ങൾ പറഞ്ഞ് അവസാനിപ്പിക്കുമ്പോഴും അതിനേക്കാൾ ശക്തമായിട്ടുള്ള നുണ ഞാൻ നിന്നോട് പങ്കു വെച്ച് കൊണ്ടിരുന്നു, “എനിക്ക് നിന്നെ എന്ത് മാത്രം ഇഷ്ടമാണെന്നോ?”

ഇന്ന് ആരുമില്ലാത്ത ഈ പാതിരായ്ക്ക് എന്തിന് ഇങ്ങനെയൊരു കുറ്റ സമ്മതമെന്ന് നീ ആലോചിക്കുന്നുണ്ടാകും. പറയാം... അറുപത് വർഷങ്ങൾക്ക് മുമ്പ് നാമിരുവരും പള്ളി ദർസുകളിൽ ഒരുമിച്ച് പഠിച്ചിരുന്ന സമയത്ത് ഹാജിയാരെ വീട്ടിലെ മൌലൂദും കഴിഞ്ഞ് മടങ്ങവേ എന്‍റെ അരയിൽ നിന്ന് താഴേക്ക് വീണ സ്വർണ്ണ മോതിരം നീ ഓർക്കുന്നുണ്ടോ? ചുറ്റിലുമുള്ള ആളുകളിലേക്ക് എന്‍റെ കണ്ണുകൾ തിടുക്കത്തിൽ പാഞ്ഞപ്പോൾ ചെന്നുടഞ്ഞത് നിന്‍റെ കണ്ണുകളിലാണ്. നിന്‍റെ കണ്ണുകളിലെ തിളക്കം ആ മോതിരം അവിടെയുപേക്ഷിക്കാൻ എന്നെ നിർബന്ധിതനാക്കി. അന്ന് രാത്രിയിൽ ഞാൻ വല്ലാതെ പേടിച്ചു. സ്വബഹി നമസ്കാരാനന്തരം ഉസ്താദ് നടപ്പിലാക്കാനിരിക്കുന്ന ശിക്ഷയെ കുറിച്ചോർത്ത് ഞാൻ നടുങ്ങി. എല്ലാ ദിവസവും ദർസിലെ മുത്തഅല്ലിമീങ്ങൾക്ക് അന്നം കൊടുത്തു വിടുന്ന ഹാജിയാരുടെ വീട്ടിൽ നിന്ന് തന്നെ മോഷ്ടിച്ചതിന് നാട്ടുകാരും, സഹാപാഠികളും ചേർന്ന്  വർഷിക്കാനിരിക്കുന്ന  പരിഹാസങ്ങളെ കുറിച്ചോർത്ത് ഞാൻ എന്തെന്നില്ലാതെ വേദനിച്ചു. ആ രാത്രിയിൽ എപ്പോഴോ അറിയാതെ ഉറക്കിലേക്ക് വീണു. മറ്റാരേക്കാളും മുന്നേ ഉണർന്ന ഞാൻ ജീവിതത്തിൽ ആദ്യമായി തഹജ്ജുദ് നമസ്കരിച്ചു. സുജൂദിലും, നമസ്കാര ശേഷവും റബ്ബിനോട് ഞാൻ കേണു, ചെയ്ത തെറ്റിന് മാപ്പ് നൽകാൻ വേണ്ടിയല്ല. മറിച്ച്, ചെയ്ത തെറ്റ് പുറം ലോകത്തെ അറിയിച്ച് അപമാനിതനാക്കാതിരിക്കാൻ വേണ്ടി, സൃഷ്ടികൾക്ക് മുന്നിലുള്ള അപമാനത്തിൽ നിന്നും രക്ഷ നേടാൻ സൃഷ്ടാവിനോടുള്ള അപേക്ഷ! പിറ്റേന്ന് നേരം വെളുത്തു. തലേന്ന് രാത്രി ചിന്തിച്ചു കൂട്ടിയ യാതൊന്നും ആ ദിവസത്തിൽ നടന്നില്ല! ഞാനെന്‍റെ റബ്ബിനോട് നന്ദി പറഞ്ഞു. പക്ഷെ സ്വബഹിക്ക് ശേഷമുള്ള ദർസിൽ നീ എന്‍റെ അരികിൽ വന്നിരുന്നപ്പോൾ, ഞാനറിഞ്ഞു... ഞാൻ അന്നേരം അനുഭവിച്ചിരുന്ന ആശ്വാസം നിന്‍റെ ഔദാര്യമായിരുന്നുവെന്ന്. അത് വരെ എല്ലാവരെയും പോലെ നിന്നെ വെറുത്തിരുന്ന ഞാൻ നിന്നെ സ്നേഹിക്കാൻ നിർബന്ധിതനായി. തുടർന്ന് ഈ അറുപത് വർഷം ഗതികേടിനാൽ മാത്രം നിന്നെ സ്നേഹിച്ചു, നിന്നെ ചേർത്ത് നിർത്തി.

"പക്ഷെ സ്വബഹിക്ക് ശേഷമുള്ള ദർസിൽ നീ എന്‍റെ അരികിൽ വന്നിരുന്നപ്പോൾ, ഞാനറിഞ്ഞു... ഞാൻ അന്നേരം അനുഭവിച്ചിരുന്ന ആശ്വാസം നിന്‍റെ ഔദാര്യമായിരുന്നുവെന്ന്. അത് വരെ എല്ലാവരെയും പോലെ നിന്നെ വെറുത്തിരുന്ന ഞാൻ നിന്നെ സ്നേഹിക്കാൻ നിർബന്ധിതനായി. തുടർന്ന് ഈ അറുപത് വർഷം ഗതികേടിനാൽ മാത്രം നിന്നെ സ്നേഹിച്ചു, നിന്നെ ചേർത്ത് നിർത്തി."

ഇബ്നു ബത്തൂത്തയുടെ യാത്ര വിവരണങ്ങളിൽ ആകൃഷ്ടനായി ദർസ് വിട്ട് നീ നിന്‍റെ സഞ്ചാരം തുടങ്ങിയ ദിനം ഞാൻ ആശ്വസിച്ചു. എന്തെന്നില്ലാതെ ആഹ്ലാദിച്ചു. പക്ഷെ വിടാതെ പിന്തുടരുന്ന പിശാചിനെ പോൽ നിന്‍റെ കത്തുകൾ എന്നെ തേടിയെത്തി. ദർവീശുകളോടൊപ്പം വടക്കേ ഇന്ത്യയിലെയും, പാകിസ്താനിലേയും ദർഗ്ഗകളിൽ നിന്ന് നീ എനിക്കെഴുതി അയച്ച കത്തുകളിൽ ഒന്ന് പോലും ഞാൻ വായിച്ചിരുന്നില്ല. അക്ഷരങ്ങളായി നീയെന്നെ പിന്തുടരുന്നത് എനിക്ക് അസഹനീയമായിരുന്നു. എന്നിട്ടും ഞാനത് സഹിച്ചു. എന്നെ കുറിച്ച് നിനക്കറിയാവുന്ന ഒരേയൊരു സത്യം മറ്റാരും അറിയാതിരിക്കുന്നതിന് വേണ്ടി!

കാലങ്ങൾ വീണ്ടും കടന്ന് പോയി. എനിക്കും നിനക്കും എന്നെ കുറിച്ചറിയാവുന്ന സത്യം നമ്മളിൽ മാത്രം ഒതുങ്ങി. അജ്മീറിൽ വെച്ച് അവിചാരിതമായി കണ്ട് മുട്ടുന്നത് വരെ നിന്നെ ഞാൻ ഏറെ കുറെ മറന്ന് കഴിഞ്ഞിരുന്നു. പക്ഷെ, മോഷണം ചെറുതല്ലാത്ത രീതിയിൽ അപ്പോഴും ഞാൻ തുടർന്ന് കൊണ്ടിരുന്നു. പാതിരാത്രിയിലെ ഖവാലിയുടെ അലർച്ചയ്ക്കിടയിൽ റൊട്ടിയും, സവാളയും ചുരുട്ടി കഴിച്ചു കൊണ്ടിരിക്കുന്ന എന്‍റെ അരികിലേക്ക് നീ വന്ന ആ നേരം ഈ വാർദ്ധഖ്യത്തിലും എനിക്ക് വ്യക്തമായി ഓർക്കാനാകുന്നുണ്ട്. വിശപ്പാട, ഒരു കഷ്ണം എടുത്തോട്ടെയെന്ന് ചോദിച്ച് നീയെന്‍റെ അരികിൽ ഇരുന്ന നേരം ഞാൻ വിറ കൊണ്ടത് നീ ശ്രദ്ധിച്ചിരുന്നോ? അജ്ഞാതമായ ദേശത്ത് അവിചാരിതമായി എന്നെ കണ്ടപ്പോൾ നിന്‍റെ മുഖത്ത് തെളിഞ്ഞ സന്തോഷം എനിക്ക് ഇപ്പോഴും ഓർക്കാൻ സാധിക്കുന്നുണ്ട്. നിന്‍റെ കണ്ണുകളിൽ അന്നേരം ഒരു തിളക്കമുണ്ടായിരുന്നു, വർഷങ്ങൾക്ക് മുമ്പ് ഹാജിയാരുടെ വീട്ടിലെ സ്വർണ്ണ മോതിരത്തിന്‍റെ മോഷ്ടാവിനെ നീ കണ്ടെത്തിയപ്പോൾ നിന്‍റെ കണ്ണിൽ നിഴലിച്ചിരുന്ന തിളക്കം പോലത്തെയൊന്ന്. അന്ന് രാത്രിയിൽ കഞ്ചാവ് ലഹരിയിൽ നീ പറഞ്ഞു തീർത്ത തത്വ ചിന്തകൾക്കിടയിൽ എവിടെയോ വെച്ച് നിന്നെ കൊന്ന് കളയുന്നതിനെ കുറിച്ച് ഞാൻ ചിന്തിക്കാതിരുന്നില്ല. എന്നന്നേക്കുമായി എന്നെ കുറിച്ചുള്ള ഒരു സത്യത്തെ ഇല്ലാതാക്കാനുള്ള ആ ശ്രമം നീ പങ്കു വെച്ചു തന്ന ചിന്തകളിൽ അലിഞ്ഞില്ലാതായി.

പിന്നീട് ഭർത്താവ് മരിച്ച എന്‍റെ പെങ്ങളെ നിനക്ക് നികാഹ് ചെയ്ത് തന്ന ദിവസം നിന്നോടുള്ള എന്‍റെ വിധേയത്വത്തിന്‍റെ അങ്ങേ തലം ഞാനറിഞ്ഞു. നമസ്കരിക്കാത്ത ഔലിയായ്ക്ക് പെങ്ങളെ നികാഹ് കഴിപ്പിച്ചു കൊടുത്തതിന്‍റെ പേരിൽ കുടുംബത്തിലെ പുത്തൻ വാദികൾ എന്നോടുള്ള ബന്ധം അവസാനിപ്പിച്ചു. അതിന് ശേഷം ഓരോ ദിവസവും പെങ്ങൾ നിന്നെ കുറിച്ചുള്ള വേവലാതികൾ പറഞ്ഞു കൊണ്ടേയിരുന്നു. നിന്‍റെ ഭ്രാന്തമായ രാത്രി സഞ്ചാരവും, അർത്ഥ രഹിതമായിട്ടുള്ള പ്രാർത്ഥനാ ഉരുവിടലുകളും അവളിൽ വല്ലാത്ത ഭയം ഉണ്ടാക്കിയിരുന്നു. പക്ഷെ, അപ്പോഴും ഞാൻ മൌനം പാലിച്ചു. മറ്റാർക്കും അറിയാത്ത ആ രഹസ്യം നീ പുറം ലോകത്ത് അറിയിക്കാതിരിക്കുന്നതിന് വേണ്ടി. ദർഗ്ഗകളിലെ നിശ്ശബ്ദതയും, കുന്തിരിക്കത്തിന്‍റെ മണവും, പച്ച പുതപ്പും, ഉറൂസുകളിലെ പൊലിമകളും എന്‍റെ പെങ്ങളെ ഭ്രാന്തിന്‍റെ വക്കോളം എത്തിച്ചപ്പോഴും ഞാൻ മൌനത്തിലും, റബ്ബിലും അഭയം കണ്ടെത്തി. ഞാനെന്‍റെ രക്ഷിതാവിനോട് ഓരോ തവണയും മനസ്സുരുകി പ്രാർത്ഥിച്ചു, പെങ്ങളുടെ ഭ്രാന്ത് ഭേദമാകാനല്ല, നിന്‍റെ വായയിൽ നിന്നും ആ സത്യം പുറം ലോകം അറിയരുതേ നാഥായെന്ന്. ഒടുവിൽ അവളുടെ ഭ്രാന്ത് മൂത്ത് ഏർവാടിയിൽ നീ അവളെ ഉപേക്ഷിച്ചപ്പോഴും എന്‍റെ ഗതികേടിനാൽ ഞാൻ മൌനത്തിൽ തന്നെ തുടർന്നു.

"പക്ഷെ, അപ്പോഴും ഞാൻ മൌനം പാലിച്ചു. മറ്റാർക്കും അറിയാത്ത ആ രഹസ്യം നീ പുറം ലോകത്ത് അറിയിക്കാതിരിക്കുന്നതിന് വേണ്ടി."

പിന്നീട് പള്ളി പ്രസിഡന്‍റായി തുടരുന്നതിനിടയിൽ നാട്ടിലെ പ്ലസ് ടുകാരന്‍റെ കൈയിൽ നിന്ന് നിനക്ക് വേണ്ടി ഞാൻ കഞ്ചാവ് പൊതികൾ വാങ്ങിയെത്തിച്ചു തന്നു. ഒടുവിൽ അവസാന കാലങ്ങളിൽ നീ എന്‍റെ അരികിലേക്ക് തന്നെ മടങ്ങിയെത്തിയപ്പോൾ, പള്ളി ദർസിലെ ആ പഴയ കൂട്ടുകാരനെ അത്ഭുതങ്ങൾ പേറുന്ന ഔലിയയായി ഞാൻ നാട്ടുകാർക്ക് പരിചയപ്പെടുത്തി. നാട്ടിലെ വീടായ വീടുകളിൽ നിന്ന് നിനക്ക് അത്താഴം ലഭിച്ചു, നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ത്രീകളുമൊത്ത് നീ ശയിച്ചു, പള്ളി കോലായിലിരുന്ന് നീ കഞ്ചാവ് വലിച്ചു. അതൊക്കെയും ഹിളറിന്‍റേതിന് സമാനമായ പ്രവർത്തികളായി നാട്ടുകാരോട് ഞാൻ വിശദീകരിച്ചു. അവരത് ഏറ്റ് പിടിച്ചു. അപ്പോഴും ഗതികേടിനാൽ മാത്രം ഞാൻ നിന്നെ സ്നേഹിച്ചു, ചേർത്ത് നിർത്തി. ആരാരും അറിയാതെ മോഷണം ഞാൻ തുടർന്ന് കൊണ്ടേയിരുന്നു!

ക്ഷേത്ര പരിസരത്തെ ആൾമര ചോട്ടിൽ വെച്ച് മരണപ്പെട്ടത്തിനാൽ നിന്‍റെ ശരീരം അവർക്ക് വിട്ട് നൽകണമെന്ന ആവശ്യം നാട്ടിലെ ചില കോണുകളിൽ നിന്ന് പൊന്തി വന്നിരുന്നു. മരിച്ചിട്ടും, ഗതികേടിനാൽ ഞാൻ നിന്നെ വിട്ട് നൽകിയില്ല. കോടതിയുത്തരവ് വരാൻ പിടിച്ച രണ്ടാഴ്ചക്കാലം നീ ഐസിൽ കിടന്നപ്പോഴും നിന്നെ ഞാൻ ഉപേക്ഷിക്കാൻ തയ്യാറായില്ല. ഒടുവിൽ വിധി നമുക്ക് അനുകൂലമായി വന്നു, നിന്നെ ആറടി മണ്ണിലേക്ക് വെച്ചു. ഇതാ നിനക്കായി ഒരു മഖ്ബറ ഉയർന്നു. പള്ളിയുടെ പണി വേഗതയിൽ തന്നെ പുരോഗമിക്കുന്നു. ഉറൂസിന്‍റെ ദിനം അറബി മാസം വെച്ച് വേണോ ഇംഗ്ലീഷ് മാസം വെച്ച് വേണോ എന്ന തർക്കത്തിലാണ് കമ്മിറ്റിയിപ്പോൾ! ഞാനെന്‍റെ മോഷണം തുടർന്ന് കൊണ്ടിരിക്കുന്നു, സത്യം വിളിച്ചു പറയാൻ നീയില്ലല്ലോ എന്ന ധൈര്യത്തോട് കൂടി!

Kuttan Popovich

Kuttan Popovich