

യഹ്യ സിൻവാറിന്‍റെ വസ്വിയ്യത്ത്
യഹ്യ സിൻവാറിന്‍റെ വസ്വിയ്യത്ത്




Yahya Sinwar





യഹ്യ സിൻവാർ എഴുതിയതായി അറിയപ്പെടുന്ന വസ്വിയ്യത്ത്. 'The companion' പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പരിഭാഷയിൽ നിന്ന് പരിഭാഷപ്പെടുത്തിയത്. (https://thecompanion.in/)
ഞാൻ യഹ്യ. അഭയത്തെ താത്കാലിക സ്വദേശവും, സ്വപ്നത്തെ തീരായുദ്ധവുമാക്കിയ ഒരഭയാർത്ഥിയുടെ മകൻ. ഞാൻ ജീവിച്ച ഓരോ നിമിഷവും -തെരുവുകളിലെ ബാല്യവും, തടവറകളിലെ നീണ്ട വർഷങ്ങളും, ഈ മണ്ണിൽ ചിന്തപ്പെട്ട ഓരോ തുള്ളി ചോരയും- കണ്ണിന് മുമ്പിൽ തെളിഞ്ഞ് മാഞ്ഞു കൊണ്ടിരിക്കെ ഞാനിതെഴുതുന്നു.
1962-ൽ ഫലസ്തീൻ എന്നത് രാഷ്ട്രീയക്കാരുടെ മേശപ്പുറത്തെ വിസമൃതമാക്കപ്പെട്ട ഭൂപടമായും, മറ്റുള്ളവരിൽ ഛിന്നഭിന്നമാക്കപ്പെട്ട ഓർമ്മയുമായി അവശേഷിക്കുന്ന സമയത്താണ് ഖാൻ യൂനിസിൽ ഞാൻ ജനിക്കുന്നത്. അധിനിവേശകരുടെ കീഴിലുള്ള ജീവിതം തടവറയാണെന്ന് ചാരത്തിനും അഗ്നിക്കുമിടയിലെ ബാല്യം എന്നെ പഠിപ്പിച്ചു. ഈ മണ്ണിലെ ജീവിതം തീർത്തും അസാധാരണമാണ്. ഇവിടം ജനിച്ചവരെല്ലാം അവരുടെ ഹൃദയങ്ങളെ അജയ്യമായ ആയുധധാരികളാക്കിക്കൊണ്ട്, വിമോചന പാത നീണ്ടതാണെന്ന് മനസ്സിലാക്കി മുന്നോട്ട് കുതിക്കണം.
നിങ്ങളോടുള്ള എൻ്റെ സന്ദേശം ഇവിടുന്ന് തുടങ്ങുന്നു. സഹായമഭ്യർത്ഥിക്കുന്ന നമ്മുടെ രോദനങ്ങൾക്ക് മുമ്പിൽ നിശബ്ദത ശീലമാക്കിയ ലോകകാഴ്ചക്കാരുടെ കാതുകളിൽ മുഴങ്ങുന്ന ആദ്യ വാചകങ്ങളാണ്, അധിനിവേശകർക്കെതിരെ താൻ എറിഞ്ഞ കല്ലുകളെന്ന് മനസ്സിലാക്കിയ ബാലനിൽ നിന്ന് ഞാൻ തുടങ്ങുന്നു.
ജീവിത കാലയാളവല്ല, ജന്മനാടിന് വേണ്ടി സമ്മാനിക്കുന്ന ത്യാഗങ്ങളാണ് ഒരാളുടെ കണക്കിലുണ്ടാവുക എന്ന് ഗസ്സ തെരുവുകളിൽ നിന്ന് ഞാൻ പഠിച്ചു. ജയിലറകളും യുദ്ധവും വേദനയും പ്രതീക്ഷയും എന്‍റെ ജീവിതത്തെ അടയാളപ്പെടുത്തുന്നു. ജീവിതകാല ശിക്ഷക്ക് വിധിക്കപ്പെട്ട 1988-ലെ ആദ്യ ജയിൽപ്രവേഷനത്തിലും, 'ഭയ'ത്തെ എന്നെ സമീപിക്കാൻ ഞാൻ സമ്മതിച്ചില്ല. വിദൂരതയിലേക്ക് തുറന്നിട്ടിട്ടുള്ള ഓരോ ജനാലകളിലേക്ക് ആ ഇരുണ്ട അറകളിൽ നിന്ന് ഞാൻ നോക്കി. സ്വാതന്ത്ര്യത്തിലേക്കുള്ള പാത തെളിച്ച് കൊണ്ട്, ഇരുമ്പഴികൾക്കിടയിലൂടെ പ്രകാശം ഇരച്ചു കയറുന്നത് ഞാൻ കണ്ടു. അവിടെ നിന്ന് ക്ഷമയെ ധാർമിക ഗുണമെന്നതിലുപരി കയ്പ്പേറിയ ഒരായുധമായി ഞാൻ കണ്ടു. തുള്ളികളായി സമുദ്രം പാനം ചെയ്യുന്നത് പോലെയുള്ള ഒരായുധം.
"ഇവിടം ജനിച്ചവരെല്ലാം അവരുടെ ഹൃദയങ്ങളെ അജയ്യമായ ആയുധധാരികളാക്കിക്കൊണ്ട്, സ്വാതന്ത്ര്യത്തിലേക്കുള്ള പാത നീണ്ടതാണെന്ന് മനസ്സിലാക്കി മുന്നോട്ട് കുതിക്കണം."
ജയിലുകളെ ഭയക്കരുതെന്ന് ഞാൻ നിങ്ങളെ ഉപദേശിക്കുന്നു, വിമോചന പോരാട്ടപാതയിലെ ഒരു ഭാഗം മാത്രമാകുന്നു അത്. പിടിച്ചെടുക്കപ്പെട്ട അവകാശമാണ് സ്വാതന്ത്ര്യമെന്ന് ജയിലറകൾ എന്നെ പഠിപ്പിച്ചു, വേദനകൾക്കിടയിൽ പിറന്നുവീണതും ക്ഷമ കൊണ്ട് മൂർച്ചിതമാവുകയും ചെയ്യുന്ന ആശയമാണത്. 2011-ന് 'വഫാ ആൽ-അഹ്റാർ' കരാറിൽ വിട്ടയക്കപ്പെട്ടപ്പോൾ ഞാൻ ആളാകെ മാറിയിരുന്നു. കൂടുതൽ ഊർജസ്വലമായ മനക്കരുത്തോടെ, അവസാന രക്തം ചിന്തപ്പെടുന്നത് വരെ ലക്ഷ്യത്തിന് വേണ്ടി സ്വയമർപ്പിക്കുമെന്നും ഞാൻ നിശ്ചയധാർഢ്യമെടുത്തു.
നിലയ്ക്കാത്ത കിനാവ് കണ്ടും വിട്ടുവീഴ്ച്ചക്കിടമില്ലാത്ത അന്തസ്സോടെയും തോക്കിനെ മുറുകെ പിടിക്കുക എന്ന് ഞാൻ നിങ്ങളെ ഉപദേശിക്കുന്നു. നിരന്തര ചർച്ചകൾ കൊണ്ട് ചെറുത്തുനില്പ് നിറുത്തലാക്കാമെന്നവർ കരുതുന്നു. എന്നാൽ നിന്‍റെ അവകാശങ്ങൾക്ക് മുകളിൽ ചർച്ച ചെയ്യാൻ നീ അവരെ അനുവദിക്കരുത്. തോക്കുകളേക്കാൾ അവരെ അലട്ടുന്നത് നിന്‍റെ പ്രതിരോധശേഷിയാണ്. കൈയിലേന്തുന്ന ആയുധങ്ങളിൽ ചെറുത്തുനില്പ് ഒതുങ്ങുന്നില്ല, ഓരോ ശ്വാസത്തിലും പുതുജന്മം കൈവരിക്കുന്ന ഫലസ്തീനോടുള്ള നമ്മുടെ പ്രണയം കൊണ്ടത് വിശാലമാണ്.
"വിദൂരതയിലേക്ക് തുറന്നിട്ടിട്ടുള്ള ഓരോ ജനാലകളിലേക്ക് ആ ഇരുണ്ട അറകളിൽ നിന്ന് ഞാൻ നോക്കി. സ്വാതന്ത്ര്യത്തിലേക്കുള്ള പാത തെളിച്ച് കൊണ്ട്, ഇരുമ്പഴികൾക്കിടയിലൂടെ പ്രകാശം ഇരച്ചു കയറുന്നത് ഞാൻ കണ്ടു."
മുള്ളുകളുള്ള പാതയിൽ നിന്ന് നമ്മെ വിട്ട, രക്തം കൊണ്ട് സ്വാതന്ത്ര്യ പാഥ പാകിയ രക്തസാക്ഷികളുടെ രക്തത്തോട് കൂറുള്ളവരാവുകയെന്ന് ഞാൻ നിങ്ങളെ ഉപദേശിക്കുന്നു. അതിനാൽ രാഷ്ട്രീയ താല്പര്യങ്ങൾക്കൊ നയതന്ത്ര സൂത്രങ്ങൾക്കൊ വേണ്ടി അവരുടെ ത്യാഗങ്ങൾ വൃഥാവിലാക്കാരുത്. എന്ത് വില കൊടുത്തും മുൻഗാമികൾ തുടങ്ങിയത് അവരുടെ വഴിയിൽ നിന്ന് തന്നെ പൂർത്തിയാക്കുവാൻ നാമിവിടെയുണ്ട്. വിശാലമായ ഈ ഭൂമി നമുക്കെത്ര ചുരുങ്ങിയാലും, പ്രതിരോധത്തിന്‍റെ കേന്ദ്രമായും ഫലസ്തീനിന്‍റെ ഹൃദയമിടിപ്പായും ഗസ്സ നിലനിൽക്കും, എന്നത്തേയും പോലെ.
2017-ൽ ഞാൻ ഹമാസിന്‍റെ നേതൃത്വം ഏറ്റെടുത്തപ്പോൾ, അത് വെറുമൊരു നേതൃമാറ്റം മാത്രമായിരുന്നില്ല, മറിച്ച് കല്ലിൽ നിന്ന് തുടങ്ങിയ പോരാട്ടത്തിന്‍റെ തോക്കിലൂടെയുള്ള തുടർച്ചയാണ്. ഉപരോധത്തിന് കീഴിലുള്ള എന്‍റെ ജനതയുടെ വേദന എന്നും എന്നെ അലട്ടിക്കൊണ്ടിരുന്നു, സ്വാതന്ത്ര്യ പാത വലിയ വില ആവശ്യപ്പെടുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ ഞാൻ നിങ്ങളെ അറിയിക്കുന്നു: കീഴടങ്ങലിന്‍റെ നാശനഷ്ടങ്ങൾ വളരെ വേദനാജനകമായിരിക്കും. അതിനാൽ വേര് മണ്ണിൽ ആഴ്ന്നിറങ്ങുന്നത് പോലെ ഈ മണ്ണിൽ ആഴ്ന്നിറങ്ങി മുറുകെ പിടിക്കുക. ജീവിക്കാൻ നിശ്ചയിച്ച ജനക്കൂട്ടത്തെ പിഴുതെറിയുവാൻ ഒരു കൊടുങ്കാറ്റിനും സാധിക്കുകയില്ല.
തൂഫാനുൽ അഖ്സാ പോരാട്ടത്തിൽ ഞാൻ ഒരു സംഘടനയുടെയോ പ്രസ്ഥാനത്തിന്‍റെയോ നേതാവായിരുന്നില്ല. വിമോചനം സ്വപ്നം കാണുന്ന ഓരോ ഫലസ്തീനികളുടെയും ശബ്ദമായിരുന്നു ഞാൻ. ചെറുത്തുനില്പ് ഒരു തീരുമാനമായിരുന്നില്ല, മറിച്ച് എന്‍റെ കടമയായിരുന്നുവെന്ന് എന്‍റെ വിശ്വാസം എന്നെ ബോധ്യപ്പെടുത്തി. കുട്ടികളെയോ വൃദ്ധരെയോ എന്തിന്, കല്ലുകളോടോ മരങ്ങളോടോ പോലും ക്രൂരരായ ശത്രുവിനെതിരിൽ, ഒരേ കിടങ്ങിലെ സഹചാരികളെന്ന പോലെ എല്ലാ ചെറുത്തുനില്പ് സംഘങ്ങളും ഒന്നിക്കുന്നത് ഫലസ്തീൻ പോരാട്ടത്തിന്‍റെ പുതിയ അദ്ധ്യായമാകുവാൻ ഞാനാഗ്രഹിക്കുന്നു.
വിമോചനം സ്വപ്നം കാണുന്ന ഓരോ ഫലസ്തീനികൾക്കും, രക്തസാക്ഷിയായ മകനെ ചുമക്കുന്ന ഓരോ ഉമ്മമാർക്കും, ശത്രുവിന്‍റെ വെടിയുണ്ടയേറ്റ് നടുങ്ങുന്ന മകളെ കണ്ട് വേദനയാൽ കരയുന്ന ഉപ്പമാർക്കും വേണ്ടി, വ്യക്തിപരമായ പൈതൃകമൊന്നും അവശേഷിപ്പിക്കാതെ കൂട്ടമായ പൈതൃകം ഞാൻ ബാക്കിവെക്കുന്നു.
"അതിനാൽ വേര് മണ്ണിൽ ആഴ്ന്നിറങ്ങുന്നത് പോലെ ഈ മണ്ണിൽ ആഴ്ന്നിറങ്ങി മുറുകെ പിടിക്കുക. ജീവിക്കാൻ നിശ്ചയിച്ച ജനക്കൂട്ടത്തെ പിഴുതെറിയുവാൻ ഒരു കൊടുങ്കാറ്റിനും സാധിക്കുകയില്ല."
പ്രതിരോധം ഒരിക്കലും നിഷ്ഫലമാവുകയില്ലെന്ന് ഓർത്തുകൊണ്ടിരിക്കുവാൻ അവസാനമായി ഞാൻ നിങ്ങളോട് ഉപദേശിക്കുന്നു. തൊടുക്കുന്ന ഉണ്ടകൾ മാത്രമല്ല, ആദരണീയമായതും അന്തസ്സുള്ളതുമായ ജീവിതം കൂടിയാണ് 'പ്രതിരോധം'. കടുത്ത പ്രയത്നങ്ങൾ ആവശ്യപ്പെടുന്ന പാതയാൽ നീണ്ടതാണ് പോരാട്ടമെന്നതിനോടൊപ്പം, വിധേയപ്പെടാത്ത ജനതയുടെ കരങ്ങളിലൂടെ ഒഴുകുന്ന മായാജാലങ്ങളെക്കുറിച്ചും, ഉപരോധവും ജയിലുകളും എന്നെ പഠിപ്പിച്ചു.
ലോകം നിങ്ങൾക്ക് തരാൻ പോകുന്ന നീതിയെക്കുറിച്ച് പ്രതീക്ഷിക്കേണ്ട. നിശബ്ദത കൊണ്ട് മൂടപ്പെട്ടവരായി ലോകം നമ്മുടെ വേദനകളെയും യാതനകളെയും നോക്കിയതിന് നാമേവരും സാക്ഷികളാണ്. അതിനാൽ നീതിയെ കാത്തിരിക്കാതെ സ്വയം നീതിയായി മാറൂ. ഫലസ്തീൻ എന്ന സ്വപനത്തെ ഹൃദയങ്ങളിലേറ്റുക. മുറിവുകളെല്ലാം ആയുധങ്ങളും കണ്ണീരെല്ലാം പ്രതീക്ഷയുടെ ഉറവിടവുമായി മാറട്ടെ.
ഇതാണെന്‍റെ വിൽപത്ര സാക്ഷ്യം, നിങ്ങൾ ആയുധങ്ങൾ ഇറക്കി വെക്കരുത്, കല്ലുകളെയും. നിങ്ങളുടെ രക്തസാക്ഷികളെ മറക്കരുത്, അവകാശമാകുന്ന സ്വപ്നത്തെ വിട്ട് കളയരുത്.
"കടുത്ത പ്രയത്നങ്ങൾ ആവശ്യപ്പെടുന്ന പാതയാൽ നീണ്ടതാണ് പോരാട്ടമെന്നതിനോടൊപ്പം, വിധേയപ്പെടാത്ത ജനതയുടെ കരങ്ങളിലൂടെ ഒഴുകുന്ന മായാജാലങ്ങളെക്കുറിച്ചും, ഉപരോധവും ജയിലുകളും എന്നെ പഠിപ്പിച്ചു."
നമ്മുടെ കുട്ടികളുടെ ഭാവിയിലും, നമ്മുടെ ഹൃദയങ്ങളിലും ഈ മണ്ണിൽ തന്നെ നാം തുടരും. എന്‍റെ മരണം വന്നെത്തും വരെ ഞാൻ പ്രണയത്തിലായിരുന്ന ഫലസ്തീനിനെ, ഒരിക്കലും ശിരസ്സ് കുനിക്കാത്ത മല പോലെ ഞാൻ കൊണ്ട് നടന്ന സ്വപനത്തെ കാത്ത് കൊള്ളാൻ നിങ്ങളെ ഏല്പിക്കുന്നു.
ഞാൻ വീണാൽ എന്നോടൊപ്പം വീഴരുത്. ഒരിക്കലും നിലത്ത് വീഴാത്ത പതാകയെ എന്‍റെ കൈയിൽ നിന്നെടുക്കുക. നമ്മുടെ അവശേഷിപ്പുകളിൽ നിന്നുയരാൻ പോകുന്ന ഭാവി തലമുറയ്ക്ക് കടന്നു പോകുവാൻ വേണ്ടി, എന്‍റെ രക്തത്താൽ ഒരു പാലം പണിയൂ.
തൂഫാൻ വീണ്ടുമുയരുമ്പോൾ നിങ്ങളുടെ കൂടെ എന്നെ കാണാൻ പറ്റിയില്ലെങ്കിൽ മനസ്സിലാക്കൂ, വിമോചന തിരമാലയിലെ ആദ്യ തുള്ളിയായിരുന്നു ഞാനെന്ന്. ഈ യാത്രയുടെ പൂർത്തീകരണത്തെ കാണുവാൻ വേണ്ടിയായിരുന്നു ഞാൻ ജീവിച്ചത്.
ഇസ്രായേല്യരുടെ ചങ്കുകളിലെ മുള്ളുകളായി തുടരൂ, പിന്തിരിയാത്ത കൊടുങ്കാറ്റായി മാറൂ, നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ ലോകം മനസ്സിലാക്കുന്ന കാലം വരെ വിശ്രമിക്കരുത്. മാധ്യമങ്ങളിൽ കണക്കാകുന്ന അക്കങ്ങളല്ല നാം.
യഹ്യ സിൻവാർ എഴുതിയതായി അറിയപ്പെടുന്ന വസ്വിയ്യത്ത്. 'The companion' പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പരിഭാഷയിൽ നിന്ന് പരിഭാഷപ്പെടുത്തിയത്. (https://thecompanion.in/)
ഞാൻ യഹ്യ. അഭയത്തെ താത്കാലിക സ്വദേശവും, സ്വപ്നത്തെ തീരായുദ്ധവുമാക്കിയ ഒരഭയാർത്ഥിയുടെ മകൻ. ഞാൻ ജീവിച്ച ഓരോ നിമിഷവും -തെരുവുകളിലെ ബാല്യവും, തടവറകളിലെ നീണ്ട വർഷങ്ങളും, ഈ മണ്ണിൽ ചിന്തപ്പെട്ട ഓരോ തുള്ളി ചോരയും- കണ്ണിന് മുമ്പിൽ തെളിഞ്ഞ് മാഞ്ഞു കൊണ്ടിരിക്കെ ഞാനിതെഴുതുന്നു.
1962-ൽ ഫലസ്തീൻ എന്നത് രാഷ്ട്രീയക്കാരുടെ മേശപ്പുറത്തെ വിസമൃതമാക്കപ്പെട്ട ഭൂപടമായും, മറ്റുള്ളവരിൽ ഛിന്നഭിന്നമാക്കപ്പെട്ട ഓർമ്മയുമായി അവശേഷിക്കുന്ന സമയത്താണ് ഖാൻ യൂനിസിൽ ഞാൻ ജനിക്കുന്നത്. അധിനിവേശകരുടെ കീഴിലുള്ള ജീവിതം തടവറയാണെന്ന് ചാരത്തിനും അഗ്നിക്കുമിടയിലെ ബാല്യം എന്നെ പഠിപ്പിച്ചു. ഈ മണ്ണിലെ ജീവിതം തീർത്തും അസാധാരണമാണ്. ഇവിടം ജനിച്ചവരെല്ലാം അവരുടെ ഹൃദയങ്ങളെ അജയ്യമായ ആയുധധാരികളാക്കിക്കൊണ്ട്, വിമോചന പാത നീണ്ടതാണെന്ന് മനസ്സിലാക്കി മുന്നോട്ട് കുതിക്കണം.
നിങ്ങളോടുള്ള എൻ്റെ സന്ദേശം ഇവിടുന്ന് തുടങ്ങുന്നു. സഹായമഭ്യർത്ഥിക്കുന്ന നമ്മുടെ രോദനങ്ങൾക്ക് മുമ്പിൽ നിശബ്ദത ശീലമാക്കിയ ലോകകാഴ്ചക്കാരുടെ കാതുകളിൽ മുഴങ്ങുന്ന ആദ്യ വാചകങ്ങളാണ്, അധിനിവേശകർക്കെതിരെ താൻ എറിഞ്ഞ കല്ലുകളെന്ന് മനസ്സിലാക്കിയ ബാലനിൽ നിന്ന് ഞാൻ തുടങ്ങുന്നു.
ജീവിത കാലയാളവല്ല, ജന്മനാടിന് വേണ്ടി സമ്മാനിക്കുന്ന ത്യാഗങ്ങളാണ് ഒരാളുടെ കണക്കിലുണ്ടാവുക എന്ന് ഗസ്സ തെരുവുകളിൽ നിന്ന് ഞാൻ പഠിച്ചു. ജയിലറകളും യുദ്ധവും വേദനയും പ്രതീക്ഷയും എന്‍റെ ജീവിതത്തെ അടയാളപ്പെടുത്തുന്നു. ജീവിതകാല ശിക്ഷക്ക് വിധിക്കപ്പെട്ട 1988-ലെ ആദ്യ ജയിൽപ്രവേഷനത്തിലും, 'ഭയ'ത്തെ എന്നെ സമീപിക്കാൻ ഞാൻ സമ്മതിച്ചില്ല. വിദൂരതയിലേക്ക് തുറന്നിട്ടിട്ടുള്ള ഓരോ ജനാലകളിലേക്ക് ആ ഇരുണ്ട അറകളിൽ നിന്ന് ഞാൻ നോക്കി. സ്വാതന്ത്ര്യത്തിലേക്കുള്ള പാത തെളിച്ച് കൊണ്ട്, ഇരുമ്പഴികൾക്കിടയിലൂടെ പ്രകാശം ഇരച്ചു കയറുന്നത് ഞാൻ കണ്ടു. അവിടെ നിന്ന് ക്ഷമയെ ധാർമിക ഗുണമെന്നതിലുപരി കയ്പ്പേറിയ ഒരായുധമായി ഞാൻ കണ്ടു. തുള്ളികളായി സമുദ്രം പാനം ചെയ്യുന്നത് പോലെയുള്ള ഒരായുധം.
"ഇവിടം ജനിച്ചവരെല്ലാം അവരുടെ ഹൃദയങ്ങളെ അജയ്യമായ ആയുധധാരികളാക്കിക്കൊണ്ട്, സ്വാതന്ത്ര്യത്തിലേക്കുള്ള പാത നീണ്ടതാണെന്ന് മനസ്സിലാക്കി മുന്നോട്ട് കുതിക്കണം."
ജയിലുകളെ ഭയക്കരുതെന്ന് ഞാൻ നിങ്ങളെ ഉപദേശിക്കുന്നു, വിമോചന പോരാട്ടപാതയിലെ ഒരു ഭാഗം മാത്രമാകുന്നു അത്. പിടിച്ചെടുക്കപ്പെട്ട അവകാശമാണ് സ്വാതന്ത്ര്യമെന്ന് ജയിലറകൾ എന്നെ പഠിപ്പിച്ചു, വേദനകൾക്കിടയിൽ പിറന്നുവീണതും ക്ഷമ കൊണ്ട് മൂർച്ചിതമാവുകയും ചെയ്യുന്ന ആശയമാണത്. 2011-ന് 'വഫാ ആൽ-അഹ്റാർ' കരാറിൽ വിട്ടയക്കപ്പെട്ടപ്പോൾ ഞാൻ ആളാകെ മാറിയിരുന്നു. കൂടുതൽ ഊർജസ്വലമായ മനക്കരുത്തോടെ, അവസാന രക്തം ചിന്തപ്പെടുന്നത് വരെ ലക്ഷ്യത്തിന് വേണ്ടി സ്വയമർപ്പിക്കുമെന്നും ഞാൻ നിശ്ചയധാർഢ്യമെടുത്തു.
നിലയ്ക്കാത്ത കിനാവ് കണ്ടും വിട്ടുവീഴ്ച്ചക്കിടമില്ലാത്ത അന്തസ്സോടെയും തോക്കിനെ മുറുകെ പിടിക്കുക എന്ന് ഞാൻ നിങ്ങളെ ഉപദേശിക്കുന്നു. നിരന്തര ചർച്ചകൾ കൊണ്ട് ചെറുത്തുനില്പ് നിറുത്തലാക്കാമെന്നവർ കരുതുന്നു. എന്നാൽ നിന്‍റെ അവകാശങ്ങൾക്ക് മുകളിൽ ചർച്ച ചെയ്യാൻ നീ അവരെ അനുവദിക്കരുത്. തോക്കുകളേക്കാൾ അവരെ അലട്ടുന്നത് നിന്‍റെ പ്രതിരോധശേഷിയാണ്. കൈയിലേന്തുന്ന ആയുധങ്ങളിൽ ചെറുത്തുനില്പ് ഒതുങ്ങുന്നില്ല, ഓരോ ശ്വാസത്തിലും പുതുജന്മം കൈവരിക്കുന്ന ഫലസ്തീനോടുള്ള നമ്മുടെ പ്രണയം കൊണ്ടത് വിശാലമാണ്.
"വിദൂരതയിലേക്ക് തുറന്നിട്ടിട്ടുള്ള ഓരോ ജനാലകളിലേക്ക് ആ ഇരുണ്ട അറകളിൽ നിന്ന് ഞാൻ നോക്കി. സ്വാതന്ത്ര്യത്തിലേക്കുള്ള പാത തെളിച്ച് കൊണ്ട്, ഇരുമ്പഴികൾക്കിടയിലൂടെ പ്രകാശം ഇരച്ചു കയറുന്നത് ഞാൻ കണ്ടു."
മുള്ളുകളുള്ള പാതയിൽ നിന്ന് നമ്മെ വിട്ട, രക്തം കൊണ്ട് സ്വാതന്ത്ര്യ പാഥ പാകിയ രക്തസാക്ഷികളുടെ രക്തത്തോട് കൂറുള്ളവരാവുകയെന്ന് ഞാൻ നിങ്ങളെ ഉപദേശിക്കുന്നു. അതിനാൽ രാഷ്ട്രീയ താല്പര്യങ്ങൾക്കൊ നയതന്ത്ര സൂത്രങ്ങൾക്കൊ വേണ്ടി അവരുടെ ത്യാഗങ്ങൾ വൃഥാവിലാക്കാരുത്. എന്ത് വില കൊടുത്തും മുൻഗാമികൾ തുടങ്ങിയത് അവരുടെ വഴിയിൽ നിന്ന് തന്നെ പൂർത്തിയാക്കുവാൻ നാമിവിടെയുണ്ട്. വിശാലമായ ഈ ഭൂമി നമുക്കെത്ര ചുരുങ്ങിയാലും, പ്രതിരോധത്തിന്‍റെ കേന്ദ്രമായും ഫലസ്തീനിന്‍റെ ഹൃദയമിടിപ്പായും ഗസ്സ നിലനിൽക്കും, എന്നത്തേയും പോലെ.
2017-ൽ ഞാൻ ഹമാസിന്‍റെ നേതൃത്വം ഏറ്റെടുത്തപ്പോൾ, അത് വെറുമൊരു നേതൃമാറ്റം മാത്രമായിരുന്നില്ല, മറിച്ച് കല്ലിൽ നിന്ന് തുടങ്ങിയ പോരാട്ടത്തിന്‍റെ തോക്കിലൂടെയുള്ള തുടർച്ചയാണ്. ഉപരോധത്തിന് കീഴിലുള്ള എന്‍റെ ജനതയുടെ വേദന എന്നും എന്നെ അലട്ടിക്കൊണ്ടിരുന്നു, സ്വാതന്ത്ര്യ പാത വലിയ വില ആവശ്യപ്പെടുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ ഞാൻ നിങ്ങളെ അറിയിക്കുന്നു: കീഴടങ്ങലിന്‍റെ നാശനഷ്ടങ്ങൾ വളരെ വേദനാജനകമായിരിക്കും. അതിനാൽ വേര് മണ്ണിൽ ആഴ്ന്നിറങ്ങുന്നത് പോലെ ഈ മണ്ണിൽ ആഴ്ന്നിറങ്ങി മുറുകെ പിടിക്കുക. ജീവിക്കാൻ നിശ്ചയിച്ച ജനക്കൂട്ടത്തെ പിഴുതെറിയുവാൻ ഒരു കൊടുങ്കാറ്റിനും സാധിക്കുകയില്ല.
തൂഫാനുൽ അഖ്സാ പോരാട്ടത്തിൽ ഞാൻ ഒരു സംഘടനയുടെയോ പ്രസ്ഥാനത്തിന്‍റെയോ നേതാവായിരുന്നില്ല. വിമോചനം സ്വപ്നം കാണുന്ന ഓരോ ഫലസ്തീനികളുടെയും ശബ്ദമായിരുന്നു ഞാൻ. ചെറുത്തുനില്പ് ഒരു തീരുമാനമായിരുന്നില്ല, മറിച്ച് എന്‍റെ കടമയായിരുന്നുവെന്ന് എന്‍റെ വിശ്വാസം എന്നെ ബോധ്യപ്പെടുത്തി. കുട്ടികളെയോ വൃദ്ധരെയോ എന്തിന്, കല്ലുകളോടോ മരങ്ങളോടോ പോലും ക്രൂരരായ ശത്രുവിനെതിരിൽ, ഒരേ കിടങ്ങിലെ സഹചാരികളെന്ന പോലെ എല്ലാ ചെറുത്തുനില്പ് സംഘങ്ങളും ഒന്നിക്കുന്നത് ഫലസ്തീൻ പോരാട്ടത്തിന്‍റെ പുതിയ അദ്ധ്യായമാകുവാൻ ഞാനാഗ്രഹിക്കുന്നു.
വിമോചനം സ്വപ്നം കാണുന്ന ഓരോ ഫലസ്തീനികൾക്കും, രക്തസാക്ഷിയായ മകനെ ചുമക്കുന്ന ഓരോ ഉമ്മമാർക്കും, ശത്രുവിന്‍റെ വെടിയുണ്ടയേറ്റ് നടുങ്ങുന്ന മകളെ കണ്ട് വേദനയാൽ കരയുന്ന ഉപ്പമാർക്കും വേണ്ടി, വ്യക്തിപരമായ പൈതൃകമൊന്നും അവശേഷിപ്പിക്കാതെ കൂട്ടമായ പൈതൃകം ഞാൻ ബാക്കിവെക്കുന്നു.
"അതിനാൽ വേര് മണ്ണിൽ ആഴ്ന്നിറങ്ങുന്നത് പോലെ ഈ മണ്ണിൽ ആഴ്ന്നിറങ്ങി മുറുകെ പിടിക്കുക. ജീവിക്കാൻ നിശ്ചയിച്ച ജനക്കൂട്ടത്തെ പിഴുതെറിയുവാൻ ഒരു കൊടുങ്കാറ്റിനും സാധിക്കുകയില്ല."
പ്രതിരോധം ഒരിക്കലും നിഷ്ഫലമാവുകയില്ലെന്ന് ഓർത്തുകൊണ്ടിരിക്കുവാൻ അവസാനമായി ഞാൻ നിങ്ങളോട് ഉപദേശിക്കുന്നു. തൊടുക്കുന്ന ഉണ്ടകൾ മാത്രമല്ല, ആദരണീയമായതും അന്തസ്സുള്ളതുമായ ജീവിതം കൂടിയാണ് 'പ്രതിരോധം'. കടുത്ത പ്രയത്നങ്ങൾ ആവശ്യപ്പെടുന്ന പാതയാൽ നീണ്ടതാണ് പോരാട്ടമെന്നതിനോടൊപ്പം, വിധേയപ്പെടാത്ത ജനതയുടെ കരങ്ങളിലൂടെ ഒഴുകുന്ന മായാജാലങ്ങളെക്കുറിച്ചും, ഉപരോധവും ജയിലുകളും എന്നെ പഠിപ്പിച്ചു.
ലോകം നിങ്ങൾക്ക് തരാൻ പോകുന്ന നീതിയെക്കുറിച്ച് പ്രതീക്ഷിക്കേണ്ട. നിശബ്ദത കൊണ്ട് മൂടപ്പെട്ടവരായി ലോകം നമ്മുടെ വേദനകളെയും യാതനകളെയും നോക്കിയതിന് നാമേവരും സാക്ഷികളാണ്. അതിനാൽ നീതിയെ കാത്തിരിക്കാതെ സ്വയം നീതിയായി മാറൂ. ഫലസ്തീൻ എന്ന സ്വപനത്തെ ഹൃദയങ്ങളിലേറ്റുക. മുറിവുകളെല്ലാം ആയുധങ്ങളും കണ്ണീരെല്ലാം പ്രതീക്ഷയുടെ ഉറവിടവുമായി മാറട്ടെ.
ഇതാണെന്‍റെ വിൽപത്ര സാക്ഷ്യം, നിങ്ങൾ ആയുധങ്ങൾ ഇറക്കി വെക്കരുത്, കല്ലുകളെയും. നിങ്ങളുടെ രക്തസാക്ഷികളെ മറക്കരുത്, അവകാശമാകുന്ന സ്വപ്നത്തെ വിട്ട് കളയരുത്.
"കടുത്ത പ്രയത്നങ്ങൾ ആവശ്യപ്പെടുന്ന പാതയാൽ നീണ്ടതാണ് പോരാട്ടമെന്നതിനോടൊപ്പം, വിധേയപ്പെടാത്ത ജനതയുടെ കരങ്ങളിലൂടെ ഒഴുകുന്ന മായാജാലങ്ങളെക്കുറിച്ചും, ഉപരോധവും ജയിലുകളും എന്നെ പഠിപ്പിച്ചു."
നമ്മുടെ കുട്ടികളുടെ ഭാവിയിലും, നമ്മുടെ ഹൃദയങ്ങളിലും ഈ മണ്ണിൽ തന്നെ നാം തുടരും. എന്‍റെ മരണം വന്നെത്തും വരെ ഞാൻ പ്രണയത്തിലായിരുന്ന ഫലസ്തീനിനെ, ഒരിക്കലും ശിരസ്സ് കുനിക്കാത്ത മല പോലെ ഞാൻ കൊണ്ട് നടന്ന സ്വപനത്തെ കാത്ത് കൊള്ളാൻ നിങ്ങളെ ഏല്പിക്കുന്നു.
ഞാൻ വീണാൽ എന്നോടൊപ്പം വീഴരുത്. ഒരിക്കലും നിലത്ത് വീഴാത്ത പതാകയെ എന്‍റെ കൈയിൽ നിന്നെടുക്കുക. നമ്മുടെ അവശേഷിപ്പുകളിൽ നിന്നുയരാൻ പോകുന്ന ഭാവി തലമുറയ്ക്ക് കടന്നു പോകുവാൻ വേണ്ടി, എന്‍റെ രക്തത്താൽ ഒരു പാലം പണിയൂ.
തൂഫാൻ വീണ്ടുമുയരുമ്പോൾ നിങ്ങളുടെ കൂടെ എന്നെ കാണാൻ പറ്റിയില്ലെങ്കിൽ മനസ്സിലാക്കൂ, വിമോചന തിരമാലയിലെ ആദ്യ തുള്ളിയായിരുന്നു ഞാനെന്ന്. ഈ യാത്രയുടെ പൂർത്തീകരണത്തെ കാണുവാൻ വേണ്ടിയായിരുന്നു ഞാൻ ജീവിച്ചത്.
ഇസ്രായേല്യരുടെ ചങ്കുകളിലെ മുള്ളുകളായി തുടരൂ, പിന്തിരിയാത്ത കൊടുങ്കാറ്റായി മാറൂ, നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ ലോകം മനസ്സിലാക്കുന്ന കാലം വരെ വിശ്രമിക്കരുത്. മാധ്യമങ്ങളിൽ കണക്കാകുന്ന അക്കങ്ങളല്ല നാം.
യഹ്യ സിൻവാർ എഴുതിയതായി അറിയപ്പെടുന്ന വസ്വിയ്യത്ത്. 'The companion' പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പരിഭാഷയിൽ നിന്ന് പരിഭാഷപ്പെടുത്തിയത്. (https://thecompanion.in/)
ഞാൻ യഹ്യ. അഭയത്തെ താത്കാലിക സ്വദേശവും, സ്വപ്നത്തെ തീരായുദ്ധവുമാക്കിയ ഒരഭയാർത്ഥിയുടെ മകൻ. ഞാൻ ജീവിച്ച ഓരോ നിമിഷവും -തെരുവുകളിലെ ബാല്യവും, തടവറകളിലെ നീണ്ട വർഷങ്ങളും, ഈ മണ്ണിൽ ചിന്തപ്പെട്ട ഓരോ തുള്ളി ചോരയും- കണ്ണിന് മുമ്പിൽ തെളിഞ്ഞ് മാഞ്ഞു കൊണ്ടിരിക്കെ ഞാനിതെഴുതുന്നു.
1962-ൽ ഫലസ്തീൻ എന്നത് രാഷ്ട്രീയക്കാരുടെ മേശപ്പുറത്തെ വിസമൃതമാക്കപ്പെട്ട ഭൂപടമായും, മറ്റുള്ളവരിൽ ഛിന്നഭിന്നമാക്കപ്പെട്ട ഓർമ്മയുമായി അവശേഷിക്കുന്ന സമയത്താണ് ഖാൻ യൂനിസിൽ ഞാൻ ജനിക്കുന്നത്. അധിനിവേശകരുടെ കീഴിലുള്ള ജീവിതം തടവറയാണെന്ന് ചാരത്തിനും അഗ്നിക്കുമിടയിലെ ബാല്യം എന്നെ പഠിപ്പിച്ചു. ഈ മണ്ണിലെ ജീവിതം തീർത്തും അസാധാരണമാണ്. ഇവിടം ജനിച്ചവരെല്ലാം അവരുടെ ഹൃദയങ്ങളെ അജയ്യമായ ആയുധധാരികളാക്കിക്കൊണ്ട്, വിമോചന പാത നീണ്ടതാണെന്ന് മനസ്സിലാക്കി മുന്നോട്ട് കുതിക്കണം.
നിങ്ങളോടുള്ള എൻ്റെ സന്ദേശം ഇവിടുന്ന് തുടങ്ങുന്നു. സഹായമഭ്യർത്ഥിക്കുന്ന നമ്മുടെ രോദനങ്ങൾക്ക് മുമ്പിൽ നിശബ്ദത ശീലമാക്കിയ ലോകകാഴ്ചക്കാരുടെ കാതുകളിൽ മുഴങ്ങുന്ന ആദ്യ വാചകങ്ങളാണ്, അധിനിവേശകർക്കെതിരെ താൻ എറിഞ്ഞ കല്ലുകളെന്ന് മനസ്സിലാക്കിയ ബാലനിൽ നിന്ന് ഞാൻ തുടങ്ങുന്നു.
ജീവിത കാലയാളവല്ല, ജന്മനാടിന് വേണ്ടി സമ്മാനിക്കുന്ന ത്യാഗങ്ങളാണ് ഒരാളുടെ കണക്കിലുണ്ടാവുക എന്ന് ഗസ്സ തെരുവുകളിൽ നിന്ന് ഞാൻ പഠിച്ചു. ജയിലറകളും യുദ്ധവും വേദനയും പ്രതീക്ഷയും എന്‍റെ ജീവിതത്തെ അടയാളപ്പെടുത്തുന്നു. ജീവിതകാല ശിക്ഷക്ക് വിധിക്കപ്പെട്ട 1988-ലെ ആദ്യ ജയിൽപ്രവേഷനത്തിലും, 'ഭയ'ത്തെ എന്നെ സമീപിക്കാൻ ഞാൻ സമ്മതിച്ചില്ല. വിദൂരതയിലേക്ക് തുറന്നിട്ടിട്ടുള്ള ഓരോ ജനാലകളിലേക്ക് ആ ഇരുണ്ട അറകളിൽ നിന്ന് ഞാൻ നോക്കി. സ്വാതന്ത്ര്യത്തിലേക്കുള്ള പാത തെളിച്ച് കൊണ്ട്, ഇരുമ്പഴികൾക്കിടയിലൂടെ പ്രകാശം ഇരച്ചു കയറുന്നത് ഞാൻ കണ്ടു. അവിടെ നിന്ന് ക്ഷമയെ ധാർമിക ഗുണമെന്നതിലുപരി കയ്പ്പേറിയ ഒരായുധമായി ഞാൻ കണ്ടു. തുള്ളികളായി സമുദ്രം പാനം ചെയ്യുന്നത് പോലെയുള്ള ഒരായുധം.
"ഇവിടം ജനിച്ചവരെല്ലാം അവരുടെ ഹൃദയങ്ങളെ അജയ്യമായ ആയുധധാരികളാക്കിക്കൊണ്ട്, സ്വാതന്ത്ര്യത്തിലേക്കുള്ള പാത നീണ്ടതാണെന്ന് മനസ്സിലാക്കി മുന്നോട്ട് കുതിക്കണം."
ജയിലുകളെ ഭയക്കരുതെന്ന് ഞാൻ നിങ്ങളെ ഉപദേശിക്കുന്നു, വിമോചന പോരാട്ടപാതയിലെ ഒരു ഭാഗം മാത്രമാകുന്നു അത്. പിടിച്ചെടുക്കപ്പെട്ട അവകാശമാണ് സ്വാതന്ത്ര്യമെന്ന് ജയിലറകൾ എന്നെ പഠിപ്പിച്ചു, വേദനകൾക്കിടയിൽ പിറന്നുവീണതും ക്ഷമ കൊണ്ട് മൂർച്ചിതമാവുകയും ചെയ്യുന്ന ആശയമാണത്. 2011-ന് 'വഫാ ആൽ-അഹ്റാർ' കരാറിൽ വിട്ടയക്കപ്പെട്ടപ്പോൾ ഞാൻ ആളാകെ മാറിയിരുന്നു. കൂടുതൽ ഊർജസ്വലമായ മനക്കരുത്തോടെ, അവസാന രക്തം ചിന്തപ്പെടുന്നത് വരെ ലക്ഷ്യത്തിന് വേണ്ടി സ്വയമർപ്പിക്കുമെന്നും ഞാൻ നിശ്ചയധാർഢ്യമെടുത്തു.
നിലയ്ക്കാത്ത കിനാവ് കണ്ടും വിട്ടുവീഴ്ച്ചക്കിടമില്ലാത്ത അന്തസ്സോടെയും തോക്കിനെ മുറുകെ പിടിക്കുക എന്ന് ഞാൻ നിങ്ങളെ ഉപദേശിക്കുന്നു. നിരന്തര ചർച്ചകൾ കൊണ്ട് ചെറുത്തുനില്പ് നിറുത്തലാക്കാമെന്നവർ കരുതുന്നു. എന്നാൽ നിന്‍റെ അവകാശങ്ങൾക്ക് മുകളിൽ ചർച്ച ചെയ്യാൻ നീ അവരെ അനുവദിക്കരുത്. തോക്കുകളേക്കാൾ അവരെ അലട്ടുന്നത് നിന്‍റെ പ്രതിരോധശേഷിയാണ്. കൈയിലേന്തുന്ന ആയുധങ്ങളിൽ ചെറുത്തുനില്പ് ഒതുങ്ങുന്നില്ല, ഓരോ ശ്വാസത്തിലും പുതുജന്മം കൈവരിക്കുന്ന ഫലസ്തീനോടുള്ള നമ്മുടെ പ്രണയം കൊണ്ടത് വിശാലമാണ്.
"വിദൂരതയിലേക്ക് തുറന്നിട്ടിട്ടുള്ള ഓരോ ജനാലകളിലേക്ക് ആ ഇരുണ്ട അറകളിൽ നിന്ന് ഞാൻ നോക്കി. സ്വാതന്ത്ര്യത്തിലേക്കുള്ള പാത തെളിച്ച് കൊണ്ട്, ഇരുമ്പഴികൾക്കിടയിലൂടെ പ്രകാശം ഇരച്ചു കയറുന്നത് ഞാൻ കണ്ടു."
മുള്ളുകളുള്ള പാതയിൽ നിന്ന് നമ്മെ വിട്ട, രക്തം കൊണ്ട് സ്വാതന്ത്ര്യ പാഥ പാകിയ രക്തസാക്ഷികളുടെ രക്തത്തോട് കൂറുള്ളവരാവുകയെന്ന് ഞാൻ നിങ്ങളെ ഉപദേശിക്കുന്നു. അതിനാൽ രാഷ്ട്രീയ താല്പര്യങ്ങൾക്കൊ നയതന്ത്ര സൂത്രങ്ങൾക്കൊ വേണ്ടി അവരുടെ ത്യാഗങ്ങൾ വൃഥാവിലാക്കാരുത്. എന്ത് വില കൊടുത്തും മുൻഗാമികൾ തുടങ്ങിയത് അവരുടെ വഴിയിൽ നിന്ന് തന്നെ പൂർത്തിയാക്കുവാൻ നാമിവിടെയുണ്ട്. വിശാലമായ ഈ ഭൂമി നമുക്കെത്ര ചുരുങ്ങിയാലും, പ്രതിരോധത്തിന്‍റെ കേന്ദ്രമായും ഫലസ്തീനിന്‍റെ ഹൃദയമിടിപ്പായും ഗസ്സ നിലനിൽക്കും, എന്നത്തേയും പോലെ.
2017-ൽ ഞാൻ ഹമാസിന്‍റെ നേതൃത്വം ഏറ്റെടുത്തപ്പോൾ, അത് വെറുമൊരു നേതൃമാറ്റം മാത്രമായിരുന്നില്ല, മറിച്ച് കല്ലിൽ നിന്ന് തുടങ്ങിയ പോരാട്ടത്തിന്‍റെ തോക്കിലൂടെയുള്ള തുടർച്ചയാണ്. ഉപരോധത്തിന് കീഴിലുള്ള എന്‍റെ ജനതയുടെ വേദന എന്നും എന്നെ അലട്ടിക്കൊണ്ടിരുന്നു, സ്വാതന്ത്ര്യ പാത വലിയ വില ആവശ്യപ്പെടുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ ഞാൻ നിങ്ങളെ അറിയിക്കുന്നു: കീഴടങ്ങലിന്‍റെ നാശനഷ്ടങ്ങൾ വളരെ വേദനാജനകമായിരിക്കും. അതിനാൽ വേര് മണ്ണിൽ ആഴ്ന്നിറങ്ങുന്നത് പോലെ ഈ മണ്ണിൽ ആഴ്ന്നിറങ്ങി മുറുകെ പിടിക്കുക. ജീവിക്കാൻ നിശ്ചയിച്ച ജനക്കൂട്ടത്തെ പിഴുതെറിയുവാൻ ഒരു കൊടുങ്കാറ്റിനും സാധിക്കുകയില്ല.
തൂഫാനുൽ അഖ്സാ പോരാട്ടത്തിൽ ഞാൻ ഒരു സംഘടനയുടെയോ പ്രസ്ഥാനത്തിന്‍റെയോ നേതാവായിരുന്നില്ല. വിമോചനം സ്വപ്നം കാണുന്ന ഓരോ ഫലസ്തീനികളുടെയും ശബ്ദമായിരുന്നു ഞാൻ. ചെറുത്തുനില്പ് ഒരു തീരുമാനമായിരുന്നില്ല, മറിച്ച് എന്‍റെ കടമയായിരുന്നുവെന്ന് എന്‍റെ വിശ്വാസം എന്നെ ബോധ്യപ്പെടുത്തി. കുട്ടികളെയോ വൃദ്ധരെയോ എന്തിന്, കല്ലുകളോടോ മരങ്ങളോടോ പോലും ക്രൂരരായ ശത്രുവിനെതിരിൽ, ഒരേ കിടങ്ങിലെ സഹചാരികളെന്ന പോലെ എല്ലാ ചെറുത്തുനില്പ് സംഘങ്ങളും ഒന്നിക്കുന്നത് ഫലസ്തീൻ പോരാട്ടത്തിന്‍റെ പുതിയ അദ്ധ്യായമാകുവാൻ ഞാനാഗ്രഹിക്കുന്നു.
വിമോചനം സ്വപ്നം കാണുന്ന ഓരോ ഫലസ്തീനികൾക്കും, രക്തസാക്ഷിയായ മകനെ ചുമക്കുന്ന ഓരോ ഉമ്മമാർക്കും, ശത്രുവിന്‍റെ വെടിയുണ്ടയേറ്റ് നടുങ്ങുന്ന മകളെ കണ്ട് വേദനയാൽ കരയുന്ന ഉപ്പമാർക്കും വേണ്ടി, വ്യക്തിപരമായ പൈതൃകമൊന്നും അവശേഷിപ്പിക്കാതെ കൂട്ടമായ പൈതൃകം ഞാൻ ബാക്കിവെക്കുന്നു.
"അതിനാൽ വേര് മണ്ണിൽ ആഴ്ന്നിറങ്ങുന്നത് പോലെ ഈ മണ്ണിൽ ആഴ്ന്നിറങ്ങി മുറുകെ പിടിക്കുക. ജീവിക്കാൻ നിശ്ചയിച്ച ജനക്കൂട്ടത്തെ പിഴുതെറിയുവാൻ ഒരു കൊടുങ്കാറ്റിനും സാധിക്കുകയില്ല."
പ്രതിരോധം ഒരിക്കലും നിഷ്ഫലമാവുകയില്ലെന്ന് ഓർത്തുകൊണ്ടിരിക്കുവാൻ അവസാനമായി ഞാൻ നിങ്ങളോട് ഉപദേശിക്കുന്നു. തൊടുക്കുന്ന ഉണ്ടകൾ മാത്രമല്ല, ആദരണീയമായതും അന്തസ്സുള്ളതുമായ ജീവിതം കൂടിയാണ് 'പ്രതിരോധം'. കടുത്ത പ്രയത്നങ്ങൾ ആവശ്യപ്പെടുന്ന പാതയാൽ നീണ്ടതാണ് പോരാട്ടമെന്നതിനോടൊപ്പം, വിധേയപ്പെടാത്ത ജനതയുടെ കരങ്ങളിലൂടെ ഒഴുകുന്ന മായാജാലങ്ങളെക്കുറിച്ചും, ഉപരോധവും ജയിലുകളും എന്നെ പഠിപ്പിച്ചു.
ലോകം നിങ്ങൾക്ക് തരാൻ പോകുന്ന നീതിയെക്കുറിച്ച് പ്രതീക്ഷിക്കേണ്ട. നിശബ്ദത കൊണ്ട് മൂടപ്പെട്ടവരായി ലോകം നമ്മുടെ വേദനകളെയും യാതനകളെയും നോക്കിയതിന് നാമേവരും സാക്ഷികളാണ്. അതിനാൽ നീതിയെ കാത്തിരിക്കാതെ സ്വയം നീതിയായി മാറൂ. ഫലസ്തീൻ എന്ന സ്വപനത്തെ ഹൃദയങ്ങളിലേറ്റുക. മുറിവുകളെല്ലാം ആയുധങ്ങളും കണ്ണീരെല്ലാം പ്രതീക്ഷയുടെ ഉറവിടവുമായി മാറട്ടെ.
ഇതാണെന്‍റെ വിൽപത്ര സാക്ഷ്യം, നിങ്ങൾ ആയുധങ്ങൾ ഇറക്കി വെക്കരുത്, കല്ലുകളെയും. നിങ്ങളുടെ രക്തസാക്ഷികളെ മറക്കരുത്, അവകാശമാകുന്ന സ്വപ്നത്തെ വിട്ട് കളയരുത്.
"കടുത്ത പ്രയത്നങ്ങൾ ആവശ്യപ്പെടുന്ന പാതയാൽ നീണ്ടതാണ് പോരാട്ടമെന്നതിനോടൊപ്പം, വിധേയപ്പെടാത്ത ജനതയുടെ കരങ്ങളിലൂടെ ഒഴുകുന്ന മായാജാലങ്ങളെക്കുറിച്ചും, ഉപരോധവും ജയിലുകളും എന്നെ പഠിപ്പിച്ചു."
നമ്മുടെ കുട്ടികളുടെ ഭാവിയിലും, നമ്മുടെ ഹൃദയങ്ങളിലും ഈ മണ്ണിൽ തന്നെ നാം തുടരും. എന്‍റെ മരണം വന്നെത്തും വരെ ഞാൻ പ്രണയത്തിലായിരുന്ന ഫലസ്തീനിനെ, ഒരിക്കലും ശിരസ്സ് കുനിക്കാത്ത മല പോലെ ഞാൻ കൊണ്ട് നടന്ന സ്വപനത്തെ കാത്ത് കൊള്ളാൻ നിങ്ങളെ ഏല്പിക്കുന്നു.
ഞാൻ വീണാൽ എന്നോടൊപ്പം വീഴരുത്. ഒരിക്കലും നിലത്ത് വീഴാത്ത പതാകയെ എന്‍റെ കൈയിൽ നിന്നെടുക്കുക. നമ്മുടെ അവശേഷിപ്പുകളിൽ നിന്നുയരാൻ പോകുന്ന ഭാവി തലമുറയ്ക്ക് കടന്നു പോകുവാൻ വേണ്ടി, എന്‍റെ രക്തത്താൽ ഒരു പാലം പണിയൂ.
തൂഫാൻ വീണ്ടുമുയരുമ്പോൾ നിങ്ങളുടെ കൂടെ എന്നെ കാണാൻ പറ്റിയില്ലെങ്കിൽ മനസ്സിലാക്കൂ, വിമോചന തിരമാലയിലെ ആദ്യ തുള്ളിയായിരുന്നു ഞാനെന്ന്. ഈ യാത്രയുടെ പൂർത്തീകരണത്തെ കാണുവാൻ വേണ്ടിയായിരുന്നു ഞാൻ ജീവിച്ചത്.
ഇസ്രായേല്യരുടെ ചങ്കുകളിലെ മുള്ളുകളായി തുടരൂ, പിന്തിരിയാത്ത കൊടുങ്കാറ്റായി മാറൂ, നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ ലോകം മനസ്സിലാക്കുന്ന കാലം വരെ വിശ്രമിക്കരുത്. മാധ്യമങ്ങളിൽ കണക്കാകുന്ന അക്കങ്ങളല്ല നാം.





Yahya Sinwar
Yahya Sinwar



