

കലാലയ രാഷ്ട്രീയം: ഇടത് വിദ്യാർത്ഥി സംഘടനകളുടെ പരിമിതികളും, നവ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ സാധ്യതകളും
കലാലയ രാഷ്ട്രീയം: ഇടത് വിദ്യാർത്ഥി സംഘടനകളുടെ പരിമിതികളും, നവ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ സാധ്യതകളും




K SHABAS HARIS





'Respect my existence or expect my resistance' അധികമൊന്നുമായില്ല ഈ മുദ്രവാക്യങ്ങൾ ഇന്ത്യയിലെ കാമ്പസുകളിലും, തെരുവുകളിലും മുഴങ്ങി കേൾക്കാൻ തുടങ്ങിയിട്ട്. സാമൂഹിക നീതിയുടെ വിഹായുസ്സിനെ മണ്ണിൽ ചവിട്ടി സ്വപ്നം കണ്ട് ഈ മുദ്രാവാക്യം ഉയർത്തി പിടിച്ച പുതിയ കാലത്തിന്‍റെ വിപ്ലവകാരികളെ ചിലർ 'വർഗ്ഗീയ വാദികൾ' എന്ന് അഭിസംബോധന ചെയ്ത് മാറ്റി നിർത്തുന്ന ഈ കാലത്തിൽ നീതിയിലും, സത്യത്തിലും അടിയുറച്ച് വിശ്വസിക്കുന്ന ഒരു യുവാവെന്ന നിലയിൽ ഞാൻ ഈ ലേഖനം എഴുതാൻ നിർബന്ധിതമാവുകയാണ്. കിരാത ഭരണ കൂടങ്ങൾക്കെതിരെ പോരാടി സാമൂഹിക വിപ്ലവം പലപ്പോഴായി ചരിത്രത്തിന് സംഭാവന ചെയ്തിട്ടുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളാണ് നവ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നത് എന്നത് കൂടിയാവുമ്പോൾ ഈ ലേഖനത്തിന്‍റെ പ്രാധാന്യം വർദ്ധിക്കുകയാണ്. എസ്. എഫ്. ഐ പോലെയുള്ള ഇടത് പക്ഷ പ്രസ്ഥാനങ്ങൾ ഫ്രറ്റേണിറ്റി അടങ്ങുന്ന വിദ്യാർത്ഥി പ്രസ്ഥാനങ്ങളോട് സ്വീകരിച്ചു വരുന്ന രീതിയും, ആ രീതിയെ രൂപീകരിച്ച ചരിത്രപരമായ കാരണങ്ങളിലേക്കുമുള്ള ഒരു എത്തി നോട്ടമാണ് ഈ ലേഖനം. ആമുഖമെന്നോണം ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ എല്ലാ കാലത്തും നിയന്ത്രിച്ച ഇപ്പോഴും നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ശ്രേണീകൃതമായ ചൂഷണ വ്യവസ്ഥയായിട്ടുള്ള ജാതീയതയിലൂടെ നമുക്കൊന്ന് കടന്ന് പോകാം. സിന്ധു-നദീ തട സംസ്കാരത്തിലേക്ക് ആര്യന്മാരുടെ വരവോട് കൂടി രൂപപ്പെട്ട പുതിയ വിശ്വാസ രീതികളിലൂടെ, അവർ പ്രചരിപ്പിച്ച വേദങ്ങളിലൂടെ വേരൂന്നിയ അസമത്വത്തിൽ അതിഷ്ഠിതമായ സാമൂഹിക ക്രമമാണ് ജാതീയത. മനുഷ്യരെ തട്ടുകളായി തിരിച്ച് തൊഴിലുകൾ അടിച്ചേൽപ്പിച്ചിരുന്ന ഈ സമ്പ്രദായം ഒരു കൂട്ടം മനുഷ്യർക്ക് ജീവിതത്തിന്‍റെ ആർഭാഢം സമ്മാനിച്ചപ്പോൾ മറ്റൊരു വലിയ കൂട്ടം മനുഷ്യർ അടിമകളായി തീരേണ്ടി വന്നു. മനുഷ്വാസ്ഥിത്വത്തിന്‍റെ ഒരു സവിശേഷതകളിലേക്കും ഉയരാൻ വിടാതെ സവർണ്ണർ കീഴാളരെ അടിമകളാക്കിയത് തൊട്ട് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സാമൂഹിക അസമത്വമായ ജാതീയതയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു. ഇന്ത്യയിലെ ജന്മിത്ത വ്യവസ്ഥയെ ജാതീയത ശക്തിപ്പെടുത്തുകയും, തുടർന്ന് വന്ന കൊളോണിയൽ ഭരണകൂടങ്ങളെ താങ്ങി നിർത്തുകയും ചെയ്തു എന്നത് ചരിത്രപരമായ ഒരു യാഥാർത്ഥ്യമാണ്. ഹൈദറലിയെയും, ടിപ്പുവിനെയും പോലെ ചുരുക്കം ചില ഭരണാധികാരികളെ മാറ്റി നിർത്തിയാൽ ഭൂരിഭാഗം ഭരണകൂടങ്ങളും ജാതീയതയെ ഒരു ഉത്തമ സാമൂഹിക വ്യവസ്ഥയായി അംഗീകരിച്ച് കൊണ്ട് തന്നെയാണ് ഭരിച്ചിരുന്നത്. കൊളോണിയലിസവും കഴിഞ്ഞ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജാതീയത പരിണാമങ്ങൾക്ക് വിധേയമായി ആധുനികതയോട് ചേർന്ന് നിൽക്കുന്ന സ്വഭാവത്തിൽ, എന്നാൽ പഴയ ചൂഷണ മനോഭാവം നിലനിർത്തി കൊണ്ട് തന്നെ അസമത്വത്തിന്‍റെ പുതിയ സാമൂഹിക സാഹചര്യങ്ങളെ തേടി കൊണ്ടിരിക്കുകയാണ്. ജന്മിത്തത്തിലും, മുതലാളിത്തത്തിലും (അതിന് മുന്നെയും) നിലനിന്നിരുന്ന ചൂഷണ വ്യവസ്ഥയായിട്ടുള്ള ജാതീയതയെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും അവരുടെ ധൈശണിക ഇടപെടലുകളും എത്തരത്തിലാണ് സമീപിച്ചത് എന്ന് നമുക്കൊന്ന് പരിശോധിക്കാം.
1925ൽ എം. എൻ. റോയിയുടെയും സഖാക്കളുടെയും നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിറവി കൊണ്ടപ്പോൾ കൃഷിയിടങ്ങളിൽ വേദനകൾ മാത്രം പാരിതോഷികമായി ലഭിച്ചിരുന്ന കർഷകർ സമത്വത്തിലതിഷ്ഠിതമായിട്ടുള്ള പുതിയ സാമൂഹിക സാഹാചര്യത്തെ സ്വപ്നം കണ്ടിരുന്നുവെന്നത് അനിഷേധ്യമായിട്ടുള്ള വസ്തുതയാണ്. പിന്നീട് പുന്നപ്ര-വയലാറിലും, മൊറാഴയിലും, കരിവെള്ളൂരിലും കർഷകരെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നേടിയെടുത്തിട്ടുള്ള സാമൂഹിക വിപ്ലവങ്ങൾ എന്നും ഓർക്കപ്പെടേണ്ടത് കൂടിയാണ്. നക്സൽബാരിയിലും, തെളുങ്കാനയിലുമടക്കം മുഴങ്ങി കേട്ട വസന്തത്തിന്‍റെ ഇടി മുഴക്കം അടിസ്ഥാന ജന വിഭാഗത്തിന്‍റെ പ്രതീക്ഷയുടെ തീ നാളങ്ങൾക്ക് തിരി കൊളുത്തിയെന്നതും ശരി തന്നെ. ഇത്രയൊക്കെ ചെയ്തിട്ടും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സാമൂഹിക സാഹചര്യങ്ങളെ കൈയടക്കി വെച്ചിരുന്ന ജാതീയത എന്ന വ്യവസ്ഥയെ മാത്രം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും, അവരുടെ ചിന്താധാരകളും എന്ത് കൊണ്ട് സ്പർഷിച്ചില്ല?! ഉത്തരം ലളിതമാണ്, കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തിന്‍റെ പരിമിതി. യൂറോപ്പിന്‍റെ സാമൂഹിക
സാഹചര്യങ്ങളുടെ അനന്തര ഫലമായി മാക്സിലൂടെ രൂപം കൊണ്ട മാക്സിസം ലോകത്തെ വിലയിരുത്താൻ ശ്രമിച്ചത് ജന്മി/കുടിയാൻ, മുതലാളി/തൊഴിലാളി എന്ന ദ്വന്ദങ്ങളിലൂടെയായിരുന്നു. ലോകത്ത് എല്ലായിടത്തും ജന്മിത്തവും പിന്നീട് മുതലാളിത്തവും നിലനിന്നിരുന്നെങ്കിൽ കൂടിയും അതിനെ നിയന്ത്രിച്ചിരുന്ന ഘടകങ്ങളെ കുറിച്ച് മാക്സ് ദേശത്തിനും, കാലത്തിനും അതീതമായിട്ടുള്ള വിശദീകരണങ്ങൾ ഒന്നുമേ നല്കിയില്ല. അതാത് ദേശത്ത് രൂപം കൊണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ആ ദേശങ്ങളിലെ ജന്മിത്ത/മുതലാളിത്ത വ്യവസ്ഥകളെ നിയന്ത്രിച്ചിരുന്ന ഘടകങ്ങളെ മനസ്സിലാക്കാൻ ശ്രമിച്ചുമില്ല. നന്നേ ചുരുങ്ങിയത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെങ്കിലും അതിനുള്ള ശ്രമങ്ങൾ നടത്തണമായിരുന്നു. കാരണം, ഇവിടെ കാര്യങ്ങളെ നിയന്ത്രിച്ചിരുന്നത് ജന്മിത്തത്തിനും, മുതലാളിത്തത്തിനും കാലങ്ങൾക്ക് മുന്നേ രൂപം കൊണ്ടിട്ടുള്ള, സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ള ജാതീയതയാണ്. അഥവാ ഇവിടെ ജന്മിത്തവും, മുതലാളിത്തവും ഇല്ലാതാവുന്നതോട് കൂടി ജാതീയത ഇല്ലാതാവുന്നില്ല. മറ്റൊരർത്ഥത്തിൽ ഇവിടെ ജാതീയത നിലനിൽക്കുന്നത് കൊണ്ടാണ് ഒരു കാലത്ത് ഇവിടെ ജന്മിത്തം നിലനിന്നിരുന്നതും മുതലാളിത്തം ഇപ്പോൾ നിലനിൽക്കുന്നതും. അത് കൊണ്ടാണ് ഭൂപരിഷ്കരണത്തിലൂടെ കമ്മ്യൂണിസ്റ്റ് സർക്കാർ കർഷകർക്ക് ഭൂമി വീതിച്ച് നല്കിയിട്ടും ഇവിടെ നായർ നായരായും, പുലയർ പുലയരായിയും തുടരുന്നത്. "മറ്റൊരർത്ഥത്തിൽ ഇവിടെ ജാതീയത നിലനിൽക്കുന്നത് കൊണ്ടാണ് ഒരു കാലത്ത് ഇവിടെ ജന്മിത്തം നിലനിന്നിരുന്നതും മുതലാളിത്തം ഇപ്പോൾ നിലനിൽക്കുന്നതും. അത് കൊണ്ടാണ് ഭൂപരിഷ്കരണത്തിലൂടെ കമ്മ്യൂണിസ്റ്റ് സർക്കാർ കർഷകർക്ക് ഭൂമി വീതിച്ച് നല്കിയിട്ടും ഇവിടെ നായർ നായരായും, പുലയർ പുലയരായിയും തുടരുന്നത്."
ആമുഖമെന്നോണം ഇത്രയും സംഗതികൾ വിശദീകരിച്ച സ്ഥിതിക്ക് ഇനി പ്രശ്നത്തിന്‍റെ കാതലിലേക്ക് നമുക്ക് കടക്കാം. ഈയൊരു ജാതീയ ബ്രാഹ്മണാധിപത്യത്തിന്‍റെ ഇരകളായിരുന്നു ഇവിടെയുള്ള താഴ്ന്ന ജാതിയിലെ ജനങ്ങളും, മറ്റു ന്യൂന പക്ഷ സമുദായങ്ങളും. ഈ സവർണ്ണാധിപത്യത്തിന് എതിരെ പല രീതിയിലുള്ള ചെറുത്ത് നിൽപ്പും രൂപം കൊണ്ടിട്ടുണ്ട്. പരിഷ്കരണ പ്രസ്ഥാനങ്ങളായിയും, ആത്മീയ - ചിന്താ ധാരയായിയും, സായുധ സംഘടനകളായും വരെ ബ്രാഹ്മണാധിപത്യത്തിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ ഇരകളുടെ ഭാഗത്ത് നിന്നും എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. ശ്രീ നാരായണ ഗുരു, ഡോ. അംബേദ്കർ, വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജി ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ഒരുപാട് പേരുടെ പരിശ്രമങ്ങൾ ഈ ചെറുത്ത് നിൽപ്പിനുള്ള ചരിത്രത്തിൽ നിന്നുമുള്ള തെളിവാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ജനാധിപത്യം നിലവിൽ വന്ന്, സമത്വം വാഗ്ദാനം ചെയ്യുന്ന ഭരണഘടനയ്ക്കതിഷ്ഠിതമായി 'പുതിയ വ്യവസ്ഥ' രൂപപ്പെട്ടിട്ട് കൂടിയും ജാതീയത നിലനിൽക്കുകയും ബ്രാഹ്മണാധിപത്യം തുടർന്ന് കൊണ്ടിരിക്കുകയും ചെയ്തു. കാലങ്ങളായി അടിച്ചമർത്തലുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ദളിത് ജനവിഭാഗവും, വിഭജനത്തിന് ശേഷം വലിയ അർത്ഥിലുള്ള ഒറ്റപ്പെടലും, അവഗണനയും നേരിട്ട് തുടങ്ങിയ മുസ്ലിം സമുദായവും ജനാധിപത്യ സംവിധാനത്തിലെ ബ്രാഹ്മണാധിപത്യത്തിന്‍റെ ആധുനിക ഇരകളായി പരിണമിച്ചു. വിദ്യാഭ്യാസപരമായിയും, സാമ്പത്തികപരമായിയും ഈ സമുദായങ്ങൾ പുറന്തള്ളപ്പെടുകയും, സമൂഹത്തിന്‍റെ ഉന്നതിയിലേക്ക് എത്താനുള്ള വാതിലുകൾ അവരുടെ മുന്നിൽ കൊട്ടിയടക്കപ്പെടുകയും ചെയ്തു. സർക്കാരിന്‍റെ തന്നെ മേൽനോട്ടത്തിൽ വന്നിട്ടുള്ള സച്ചാർ കമ്മിറ്റി റിപ്പോർട്ട് ഇന്ത്യയിലെ മുസ്ലിം ജന വിഭാഗത്തിന്‍റെ പിന്നാക്ക അവസ്ഥയും ഈ രാജ്യത്ത് അവർ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെയും വ്യക്തമാക്കുന്നുണ്ട്. ഹിന്ദുത്വ വാദികൾ ബാബരി മസ്ജിദ് തകർത്തെറിഞ്ഞപ്പോഴും, ഗുജറാത്തിലെ തങ്ങളുടെ സഹോദരങ്ങളെ ചുട്ടെരിച്ചപ്പോഴും ഈ രാജ്യത്തെ മുസ്ലിം സമുദായം നിയമത്തിന്‍റെ പരിരക്ഷയിൽ പ്രതീക്ഷകൾ അർപ്പിച്ചു, ഭരണഘടന ഉറപ്പ് നല്കിയിരുന്ന നീതിക്കായി അവർ കാത്തിരുന്നു. ജനാധിപത്യത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ബ്രാഹ്മണാധിപത്യം അവർക്ക് നീതി നിഷേധിച്ചു. കുറ്റവാളികളെ സംരക്ഷിച്ചു നിർത്തുകയും ചെയ്തു. ഇവിടെയുള്ള ദളിത് ജന വിഭാഗത്തിന് സമാനമായ കഥകൾ തന്നെയാവും പറയാനുണ്ടാവുക. ഒരുപക്ഷെ ഇതിനേക്കാൾ ആഴമേറിയ നോവുകളുടെ നീറുന്ന അനുഭവങ്ങൾ ജനാധിപത്യ ഇന്ത്യയിൽ നേരിട്ടത്തിനെ കുറിച്ച് അവർക്കും വിശദീകരിക്കാനുണ്ടാവും.
ജാതീയതയിൽ അതിഷ്ഠിതമായ ബ്രാഹ്മണാധിപത്യത്തെ ചെറുത്ത് നിൽക്കാൻ പുതിയ ആവിഷ്കാരങ്ങൾ അടിച്ചമർത്തപ്പെട്ട ജന വിഭാഗം കണ്ടെത്തി കൊണ്ടേയിരുന്നു. ഇത്തരത്തിലുള്ള ആവിഷ്കാരങ്ങളെ കുറിച്ചുള്ള ആലോചനകളും, സംഘാടനവും ഏറെ കുറെ നടന്നിരുന്നത് ഇന്ത്യയിലെ കാമ്പസുകളിലായിരുന്നു. ജനാധിപത്യത്തിന്‍റെ മറവിൽ ഡീപ്പ് സ്റ്റേറ്റിലൂടെ അധികാരം നിലനിർത്തി അടക്കി വാഴുന്ന ബ്രാഹ്മണാധിപത്യത്തെ ചെറുത്ത് നിൽക്കാൻ സ്വത്വാതിഷ്ഠിതമായി തന്നെ അടിച്ചമർത്തപ്പെട്ട ജനവിഭാഗം സംഘടിക്കുവാൻ തുടങ്ങി. ജനാധിപത്യത്തിന്‍റെ അകത്ത് നിന്ന് കൊണ്ട് തന്നെ പ്രതിരോധം തീർക്കുവാൻ പുതിയ സംഘങ്ങൾ സർവകലാശാലകളിൽ രൂപപ്പെട്ട് വന്നതങ്ങനെയാണ്. 2001 സെപ്തംബർ 11 ന് ശേഷം ആഗോള തലത്തിൽ തന്നെ ഉയർന്നു വന്ന 'ഇസ്ലാമോഫോബിയ'യെ ഇവിടെയുള്ള ബ്രാഹ്മണിസം ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കാൻ ഉപയോഗിക്കുകയും, സ്റ്റേറ്റിന്‍റെ സന്നാഹങ്ങളുടെ സഹായത്തോട് കൂടി നിരവധി നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ ജയിലിലടക്കുകയും ചെയ്തതോട് കൂടി മുസ്ലിം സമുദായത്തിന്‍റെ പ്രതിരോധം പുതിയ തലങ്ങളിലേക്ക് വികസിച്ച് വന്നു. ഇവിടെയുള്ള മതനിരപേക്ഷ/മതേതര ഇടങ്ങൾ പോലും മുസ്ലിം സമുദായത്തെ മാറ്റി നിർത്താനും ഒറ്റപ്പെടുത്താനും തുടങ്ങിയ ഈ സാഹചര്യത്തിൽ എല്ലാ കരുത്തും ആർജ്ജിച്ച് കൊണ്ട് സമുദായം എല്ലാ മേഖലകളിലും കടന്ന് ചെന്ന് കൊണ്ട് സർഗ്ഗാത്മക പ്രതിരോധത്തിനുള്ള പുത്തൻ വഴികൾ അന്വേഷിച്ചു. അങ്ങനെയാണ് അതിന് മുന്നേ വരെ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടന എന്ന നിലയിൽ മാത്രം നിലനിന്നിരുന്ന എസ്. ഐ. ഓ (സ്റ്റുഡൻസ് ഇസ്ലാമിക് ഓർഗനൈസേഷൻ) കാമ്പസ് രാഷ്ട്രീയത്തിലേക്ക് കൂടി കടന്ന് ചെല്ലുന്നതും, കാമ്പസ് ഇലക്ഷണിന്‍റെ ഭാഗമായി തീരുന്നതും. അത് ഇവിടെയുള്ള 'മതേതരവാദികൾ' പ്രചരിപ്പിക്കുന്നത് പോലെ മത രാഷ്ട്രത്തിനായിയുള്ള മുറവിളിയായിരുന്നില്ല. മറിച്ച്, കാലത്തിന്‍റെ അനിവാര്യതയിൽ സംഭവിക്കേണ്ടുന്ന ഒരു ഗതി മാറ്റമായിരുന്നു. അത് കാമ്പസ് രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങി നിന്നില്ല. കലാസാംസ്കാരിക ഇടങ്ങളിലേക്ക് കൂടി ഈ ഗതി മാറ്റത്തിന്‍റെ അനുരണനങ്ങൾ പ്രതിഫലിക്കുകയുണ്ടായി. അത്രയും കാലം ന്യൂന പക്ഷ സമുദായങ്ങളെ അപരിഷ്കൃതരായി മാത്രം ചിത്രീകരിച്ച സിനിമയടങ്ങുന്ന എല്ലാ മാധ്യമങ്ങളിലേക്കും പടർന്നു പിടിച്ച ഈ പുതിയ മുന്നേറ്റം സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ഇടങ്ങളിൽ അങ്ങനെ പുതിയൊരു 'counter narrattive'ന് ജന്മം നൽകി. ഈ കൌണ്ടർ നറേഷനെ മറ്റാരേക്കാളും ഭയന്നത് ഇവിടെയുള്ള ഇടതു പക്ഷ പ്രസ്ഥാനങ്ങളായിരുന്നു. കാരണം, അടിച്ചമർത്തപ്പെട്ട സംഘങ്ങളുടെ ഈ സ്വത്വാതിഷ്ഠിത സംഘാടനം ഇടത് പക്ഷ പ്രസ്ഥാനങ്ങളുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യാൻ പോന്നതായിരുന്നു!
"ഈ കൌണ്ടർ നറേഷനെ മറ്റാരേക്കാളും ഭയന്നത് ഇവിടെയുള്ള ഇടതു പക്ഷ പ്രസ്ഥാനങ്ങളായിരുന്നു. കാരണം, അടിച്ചമർത്തപ്പെട്ട സംഘങ്ങളുടെ ഈ സ്വത്വാതിഷ്ഠിത സംഘാടനം ഇടത് പക്ഷ പ്രസ്ഥാനങ്ങളുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യാൻ പോന്നതായിരുന്നു!"
കാര്യങ്ങൾ കുറേ കൂടി മാറി മറിയുന്നത് ഇവിടെയുള്ള ബ്രാഹ്മണിസം പാർലിമെന്‍ററി ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയതോട് കൂടിയാണ്. കൃത്യമായി പറഞ്ഞാൽ 2014-ൽ ബി. ജെ. പി അധികാരത്തിൽ വന്നതിന് ശേഷം. അത് വരെ ഹെജിമണിക്കലായി മാത്രം നിലനിന്നിരുന്ന ബ്രാഹ്മണ്യത്തിന്‍റെ അധികാരം അങ്ങനെ ഫാഷിസത്തിലേക്ക് പരിണമിക്കപ്പെട്ടു. ഈ പരിണാമത്തിന്‍റെ അനന്തര ഫലമെന്നോണം ഉടലെടുത്ത രണ്ട് പ്രധാന സംഭവങ്ങൾ ഇന്ത്യയിലെ കാമ്പസ് രാഷ്ട്രീയത്തിനകത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കുകയുണ്ടായി. അതിലൊന്ന് രോഹിത് വെമുലയുടെ ആത്മഹത്യയും, മറ്റൊന്ന് സി. എ. എ-എൻ. ആർ. സി നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ തീരുമാനവുമായിരുന്നു. ഇതിന് പുറമെ നിരന്തരമായിയുള്ള ആൾക്കൂട്ട കൊലപാതകങ്ങളും, ബീഫ് നിരോധനവും, വിദ്വേഷ പ്രസംഗങ്ങളും അടിച്ചമർത്തപ്പെട്ട ജന വിഭാഗങ്ങൾക്ക് നേരെയുള്ള പരസ്യ ആക്രോശങ്ങളായി നിലനിൽക്കുകയും ചെയ്തു. വെമുലയുടെ ആത്മഹത്യയ്ക്ക് ശേഷം അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്കിടയിൽ ഐക്യം രൂപപ്പെട്ടു. പല വിശ്വാസ, രാഷ്ട്രീയ കാഴ്ചപ്പാടുകൾ പങ്കു വെക്കുന്ന വ്യത്യസ്ത സംഘങ്ങൾ ബ്രാഹ്മണിസം എന്ന വലിയ ശത്രുവിനെ ചെറുത്ത് തോൽപ്പിക്കുന്നതിന് ഒന്നായി തീർന്നു. വിയോജിപ്പുകളോട് കൂടി തന്നെ ഐക്യപ്പെട്ട് നിൽക്കാൻ കെൽപ്പുള്ള പുതിയ രാഷ്ട്രീയ പരീക്ഷണങ്ങൾക്ക് വിദ്യാർത്ഥി രാഷ്ട്രീയം ഒരു ശ്രമം നടത്തുകയും ചെയ്തു. ഈ ശ്രമങ്ങളുടെ അടിസ്ഥാനത്തിലാണ് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്, ബാപ്സ (Birsa Ambedkar Phule Students' Association (BAPSA))പോലെയുള്ള പുതിയ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ പിറവിയെടുക്കുന്നത്. അത് വരെയും ഇടത് പക്ഷം ഉന്നയിച്ച് കൊണ്ടിരുന്ന വിഷയങ്ങൾ ഈ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് തന്നെ ഉന്നയിച്ച് തുടങ്ങി. ബ്രാഹ്മണ വ്യവസ്ഥയുടെ നേരിട്ടുള്ള അടിച്ചമർത്തലുകൾക്ക് വിധേയമായിട്ടുള്ള ഈ സംഘം ബ്രാഹ്മണ്യത്തെ മുതലാളിത്തത്തോട് മാത്രം ചേർന്ന് വ്യാഖ്യാനിക്കാൻ ശ്രമിക്കുന്ന ഇടത് സംഘടനകളിൽ നിന്ന് നയങ്ങൾ കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും വേറിട്ട് നിന്നു. കേന്ദ്ര സർക്കാർ സി. എ. എ-എൻ. ആർ. സി പ്രഖ്യാപിച്ചതോട് കൂടിയാണ് ഈ പുത്തൻ രാഷ്ട്രീയ മുന്നേുറ്റത്തിന്‍റെ സമര മുറകൾക്ക് രാജ്യം നേരിട്ട് സാക്ഷിയാകുന്നത്. കേന്ദ്ര സർവ്വകലാശാലകളിൽ ഈ സമരങ്ങൾക്ക് നേതൃത്വം നൽകിയത് ഫ്രറ്റേണിറ്റി അടങ്ങുന്ന ഈ പുതിയ വിദ്യാർത്ഥി സംഘടനകളാണ്. ഇടത് പക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് അവരുടെ കൂടെ കൂടുക എന്നല്ലാതെ മറ്റ് വഴികളൊന്നുമുണ്ടായിരുന്നില്ല. ഷർജീൽ ഇമാം, ഷർജീൽ ഉസ്മാനി, ഉമർ ഖാലിദ്, അഫ്രീൻ ഫാത്തിമ, ആയിഷ റെന്ന തുടങ്ങിയ പുതിയ നേതൃത്വത്തിന് കീഴിൽ 'ചക്കാ ജാം'നും, 'ഷാഹീൻ ബാഗി'നും ഇന്ത്യയിലെ ജനങ്ങൾ സാക്ഷികളായി. ഫ്രറ്റേണിറ്റി അടക്കമുള്ള വിദ്യാർത്ഥി സംഘടനകളുടെ നേതാക്കൾ അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി. തുടർന്നുണ്ടായ കാമ്പസ് ഇലക്ഷനുകളിൽ ഈ പുതിയ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ജയം കരസ്ഥമാക്കാൻ തുടങ്ങിയതോട് കൂടിയാണ് ഇടത് പക്ഷ വിദ്യാർത്ഥി സംഘടനകൾ ശരിക്കും ഭയന്ന് തുടങ്ങുന്നത്. നേരിടുന്ന അക്രമങ്ങൾക്കും, അനീതികൾക്കുമെതിരെ രാഷ്ട്രീയമായി സംഘടിച്ച് കൊണ്ട് അധികാര കേന്ദ്രങ്ങളെ വിറപ്പിച്ച് അവകാശങ്ങൾ പിടിച്ചു വാങ്ങുകയും, വിദ്യാർത്ഥികൾക്കിടയിലെ ശക്തി പ്രാപിക്കുകയും ചെയ്യുന്ന ഈ പുതിയ വിദ്യാർത്ഥി മുന്നേറ്റത്തിന്‍റെ ഭാഗമാവാൻ കഴിയാതെ പോയ ഇടത് പക്ഷ വിദ്യാർത്ഥി സംഘടനകൾ ഈ പുത്തൻ മുന്നേറ്റത്തിന്‍റെ പിന്നിലെ സംഘടനകൾക്ക് ഒരു ചെല്ലപ്പേര് നൽകി "വർഗ്ഗീയ വാദികൾ." എന്നിട്ടും കേരളത്തിലെ ഇടത് കോട്ടകളെ വിറപ്പിച്ച് കൊണ്ട് തന്നെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് കേരളത്തിലും അതിന്‍റെ സാന്നിധ്യം അറിയിച്ചു. മഹാരാജാസിലും, ബ്രണ്ണനിലും ജയിച്ചതോടെ കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലേക്ക് ഫ്രറ്റേണിറ്റി മൂവേമെന്‍റ് തങ്ങളുടേതായ അധ്യായം രചിച്ചു തുടങ്ങുകയായിരുന്നു. കാലത്തിന്‍റെ അനിവാര്യതയിൽ പിറവി കൊണ്ട ഫ്രറ്റേണിറ്റിയെ പോലെയുള്ള സംഘടനകൾ എസ്. എഫ്. ഐ-യെ പോലെയുള്ള സംഘടനകളുടെ നിലനിൽപ്പിനായിയുള്ള വെപ്രാളത്തിൽ തളർന്ന് പോകുമെന്ന് തോന്നുന്നില്ല. പ്രത്യയശാസ്ത്രപരമായും, പ്രായോഗിക പരമായും എസ്. എഫ്. ഐ അടങ്ങുന്ന ഇടത് സംഘടനകൾ ഇന്ത്യയിലെ ജാതി വ്യവസ്ഥയെയും, അതിലതിഷ്ഠിതമായിട്ടുള്ള സാമൂഹിക ക്രമത്തെയും നേരിടാൻ തയ്യാറായില്ലെങ്കിൽ വളരെ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ ഇടത് പക്ഷ പ്രസ്ഥാനങ്ങൾ കാലയവനികയ്ക്കുള്ളിൽ പോയി മറയുമെന്നുള്ളത് തീർച്ച.
"നേരിടുന്ന അക്രമങ്ങൾക്കും, അനീതികൾക്കുമെതിരെ രാഷ്ട്രീയമായി സംഘടിച്ച് കൊണ്ട് അധികാര കേന്ദ്രങ്ങളെ വിറപ്പിച്ച് അവകാശങ്ങൾ പിടിച്ചു വാങ്ങുകയും, വിദ്യാർത്ഥികൾക്കിടയിലെ ശക്തി പ്രാപിക്കുകയും ചെയ്യുന്ന ഈ പുതിയ വിദ്യാർത്ഥി മുന്നേറ്റത്തിന്‍റെ ഭാഗമാവാൻ കഴിയാതെ പോയ ഇടത് പക്ഷ വിദ്യാർത്ഥി സംഘടനകൾ ഈ പുത്തൻ മുന്നേറ്റത്തിന്‍റെ പിന്നിലെ സംഘടനകൾക്ക് ഒരു ചെല്ലപ്പേര് നൽകി "വർഗ്ഗീയ വാദികൾ'."
'Respect my existence or expect my resistance' അധികമൊന്നുമായില്ല ഈ മുദ്രവാക്യങ്ങൾ ഇന്ത്യയിലെ കാമ്പസുകളിലും, തെരുവുകളിലും മുഴങ്ങി കേൾക്കാൻ തുടങ്ങിയിട്ട്. സാമൂഹിക നീതിയുടെ വിഹായുസ്സിനെ മണ്ണിൽ ചവിട്ടി സ്വപ്നം കണ്ട് ഈ മുദ്രാവാക്യം ഉയർത്തി പിടിച്ച പുതിയ കാലത്തിന്‍റെ വിപ്ലവകാരികളെ ചിലർ 'വർഗ്ഗീയ വാദികൾ' എന്ന് അഭിസംബോധന ചെയ്ത് മാറ്റി നിർത്തുന്ന ഈ കാലത്തിൽ നീതിയിലും, സത്യത്തിലും അടിയുറച്ച് വിശ്വസിക്കുന്ന ഒരു യുവാവെന്ന നിലയിൽ ഞാൻ ഈ ലേഖനം എഴുതാൻ നിർബന്ധിതമാവുകയാണ്. കിരാത ഭരണ കൂടങ്ങൾക്കെതിരെ പോരാടി സാമൂഹിക വിപ്ലവം പലപ്പോഴായി ചരിത്രത്തിന് സംഭാവന ചെയ്തിട്ടുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളാണ് നവ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നത് എന്നത് കൂടിയാവുമ്പോൾ ഈ ലേഖനത്തിന്‍റെ പ്രാധാന്യം വർദ്ധിക്കുകയാണ്. എസ്. എഫ്. ഐ പോലെയുള്ള ഇടത് പക്ഷ പ്രസ്ഥാനങ്ങൾ ഫ്രറ്റേണിറ്റി അടങ്ങുന്ന വിദ്യാർത്ഥി പ്രസ്ഥാനങ്ങളോട് സ്വീകരിച്ചു വരുന്ന രീതിയും, ആ രീതിയെ രൂപീകരിച്ച ചരിത്രപരമായ കാരണങ്ങളിലേക്കുമുള്ള ഒരു എത്തി നോട്ടമാണ് ഈ ലേഖനം. ആമുഖമെന്നോണം ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ എല്ലാ കാലത്തും നിയന്ത്രിച്ച ഇപ്പോഴും നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ശ്രേണീകൃതമായ ചൂഷണ വ്യവസ്ഥയായിട്ടുള്ള ജാതീയതയിലൂടെ നമുക്കൊന്ന് കടന്ന് പോകാം. സിന്ധു-നദീ തട സംസ്കാരത്തിലേക്ക് ആര്യന്മാരുടെ വരവോട് കൂടി രൂപപ്പെട്ട പുതിയ വിശ്വാസ രീതികളിലൂടെ, അവർ പ്രചരിപ്പിച്ച വേദങ്ങളിലൂടെ വേരൂന്നിയ അസമത്വത്തിൽ അതിഷ്ഠിതമായ സാമൂഹിക ക്രമമാണ് ജാതീയത. മനുഷ്യരെ തട്ടുകളായി തിരിച്ച് തൊഴിലുകൾ അടിച്ചേൽപ്പിച്ചിരുന്ന ഈ സമ്പ്രദായം ഒരു കൂട്ടം മനുഷ്യർക്ക് ജീവിതത്തിന്‍റെ ആർഭാഢം സമ്മാനിച്ചപ്പോൾ മറ്റൊരു വലിയ കൂട്ടം മനുഷ്യർ അടിമകളായി തീരേണ്ടി വന്നു. മനുഷ്വാസ്ഥിത്വത്തിന്‍റെ ഒരു സവിശേഷതകളിലേക്കും ഉയരാൻ വിടാതെ സവർണ്ണർ കീഴാളരെ അടിമകളാക്കിയത് തൊട്ട് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സാമൂഹിക അസമത്വമായ ജാതീയതയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു. ഇന്ത്യയിലെ ജന്മിത്ത വ്യവസ്ഥയെ ജാതീയത ശക്തിപ്പെടുത്തുകയും, തുടർന്ന് വന്ന കൊളോണിയൽ ഭരണകൂടങ്ങളെ താങ്ങി നിർത്തുകയും ചെയ്തു എന്നത് ചരിത്രപരമായ ഒരു യാഥാർത്ഥ്യമാണ്. ഹൈദറലിയെയും, ടിപ്പുവിനെയും പോലെ ചുരുക്കം ചില ഭരണാധികാരികളെ മാറ്റി നിർത്തിയാൽ ഭൂരിഭാഗം ഭരണകൂടങ്ങളും ജാതീയതയെ ഒരു ഉത്തമ സാമൂഹിക വ്യവസ്ഥയായി അംഗീകരിച്ച് കൊണ്ട് തന്നെയാണ് ഭരിച്ചിരുന്നത്. കൊളോണിയലിസവും കഴിഞ്ഞ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജാതീയത പരിണാമങ്ങൾക്ക് വിധേയമായി ആധുനികതയോട് ചേർന്ന് നിൽക്കുന്ന സ്വഭാവത്തിൽ, എന്നാൽ പഴയ ചൂഷണ മനോഭാവം നിലനിർത്തി കൊണ്ട് തന്നെ അസമത്വത്തിന്‍റെ പുതിയ സാമൂഹിക സാഹചര്യങ്ങളെ തേടി കൊണ്ടിരിക്കുകയാണ്. ജന്മിത്തത്തിലും, മുതലാളിത്തത്തിലും (അതിന് മുന്നെയും) നിലനിന്നിരുന്ന ചൂഷണ വ്യവസ്ഥയായിട്ടുള്ള ജാതീയതയെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും അവരുടെ ധൈശണിക ഇടപെടലുകളും എത്തരത്തിലാണ് സമീപിച്ചത് എന്ന് നമുക്കൊന്ന് പരിശോധിക്കാം.
1925ൽ എം. എൻ. റോയിയുടെയും സഖാക്കളുടെയും നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിറവി കൊണ്ടപ്പോൾ കൃഷിയിടങ്ങളിൽ വേദനകൾ മാത്രം പാരിതോഷികമായി ലഭിച്ചിരുന്ന കർഷകർ സമത്വത്തിലതിഷ്ഠിതമായിട്ടുള്ള പുതിയ സാമൂഹിക സാഹാചര്യത്തെ സ്വപ്നം കണ്ടിരുന്നുവെന്നത് അനിഷേധ്യമായിട്ടുള്ള വസ്തുതയാണ്. പിന്നീട് പുന്നപ്ര-വയലാറിലും, മൊറാഴയിലും, കരിവെള്ളൂരിലും കർഷകരെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നേടിയെടുത്തിട്ടുള്ള സാമൂഹിക വിപ്ലവങ്ങൾ എന്നും ഓർക്കപ്പെടേണ്ടത് കൂടിയാണ്. നക്സൽബാരിയിലും, തെളുങ്കാനയിലുമടക്കം മുഴങ്ങി കേട്ട വസന്തത്തിന്‍റെ ഇടി മുഴക്കം അടിസ്ഥാന ജന വിഭാഗത്തിന്‍റെ പ്രതീക്ഷയുടെ തീ നാളങ്ങൾക്ക് തിരി കൊളുത്തിയെന്നതും ശരി തന്നെ. ഇത്രയൊക്കെ ചെയ്തിട്ടും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സാമൂഹിക സാഹചര്യങ്ങളെ കൈയടക്കി വെച്ചിരുന്ന ജാതീയത എന്ന വ്യവസ്ഥയെ മാത്രം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും, അവരുടെ ചിന്താധാരകളും എന്ത് കൊണ്ട് സ്പർഷിച്ചില്ല?! ഉത്തരം ലളിതമാണ്, കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തിന്‍റെ പരിമിതി. യൂറോപ്പിന്‍റെ സാമൂഹിക
സാഹചര്യങ്ങളുടെ അനന്തര ഫലമായി മാക്സിലൂടെ രൂപം കൊണ്ട മാക്സിസം ലോകത്തെ വിലയിരുത്താൻ ശ്രമിച്ചത് ജന്മി/കുടിയാൻ, മുതലാളി/തൊഴിലാളി എന്ന ദ്വന്ദങ്ങളിലൂടെയായിരുന്നു. ലോകത്ത് എല്ലായിടത്തും ജന്മിത്തവും പിന്നീട് മുതലാളിത്തവും നിലനിന്നിരുന്നെങ്കിൽ കൂടിയും അതിനെ നിയന്ത്രിച്ചിരുന്ന ഘടകങ്ങളെ കുറിച്ച് മാക്സ് ദേശത്തിനും, കാലത്തിനും അതീതമായിട്ടുള്ള വിശദീകരണങ്ങൾ ഒന്നുമേ നല്കിയില്ല. അതാത് ദേശത്ത് രൂപം കൊണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ആ ദേശങ്ങളിലെ ജന്മിത്ത/മുതലാളിത്ത വ്യവസ്ഥകളെ നിയന്ത്രിച്ചിരുന്ന ഘടകങ്ങളെ മനസ്സിലാക്കാൻ ശ്രമിച്ചുമില്ല. നന്നേ ചുരുങ്ങിയത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെങ്കിലും അതിനുള്ള ശ്രമങ്ങൾ നടത്തണമായിരുന്നു. കാരണം, ഇവിടെ കാര്യങ്ങളെ നിയന്ത്രിച്ചിരുന്നത് ജന്മിത്തത്തിനും, മുതലാളിത്തത്തിനും കാലങ്ങൾക്ക് മുന്നേ രൂപം കൊണ്ടിട്ടുള്ള, സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ള ജാതീയതയാണ്. അഥവാ ഇവിടെ ജന്മിത്തവും, മുതലാളിത്തവും ഇല്ലാതാവുന്നതോട് കൂടി ജാതീയത ഇല്ലാതാവുന്നില്ല. മറ്റൊരർത്ഥത്തിൽ ഇവിടെ ജാതീയത നിലനിൽക്കുന്നത് കൊണ്ടാണ് ഒരു കാലത്ത് ഇവിടെ ജന്മിത്തം നിലനിന്നിരുന്നതും മുതലാളിത്തം ഇപ്പോൾ നിലനിൽക്കുന്നതും. അത് കൊണ്ടാണ് ഭൂപരിഷ്കരണത്തിലൂടെ കമ്മ്യൂണിസ്റ്റ് സർക്കാർ കർഷകർക്ക് ഭൂമി വീതിച്ച് നല്കിയിട്ടും ഇവിടെ നായർ നായരായും, പുലയർ പുലയരായിയും തുടരുന്നത്. "മറ്റൊരർത്ഥത്തിൽ ഇവിടെ ജാതീയത നിലനിൽക്കുന്നത് കൊണ്ടാണ് ഒരു കാലത്ത് ഇവിടെ ജന്മിത്തം നിലനിന്നിരുന്നതും മുതലാളിത്തം ഇപ്പോൾ നിലനിൽക്കുന്നതും. അത് കൊണ്ടാണ് ഭൂപരിഷ്കരണത്തിലൂടെ കമ്മ്യൂണിസ്റ്റ് സർക്കാർ കർഷകർക്ക് ഭൂമി വീതിച്ച് നല്കിയിട്ടും ഇവിടെ നായർ നായരായും, പുലയർ പുലയരായിയും തുടരുന്നത്."
ആമുഖമെന്നോണം ഇത്രയും സംഗതികൾ വിശദീകരിച്ച സ്ഥിതിക്ക് ഇനി പ്രശ്നത്തിന്‍റെ കാതലിലേക്ക് നമുക്ക് കടക്കാം. ഈയൊരു ജാതീയ ബ്രാഹ്മണാധിപത്യത്തിന്‍റെ ഇരകളായിരുന്നു ഇവിടെയുള്ള താഴ്ന്ന ജാതിയിലെ ജനങ്ങളും, മറ്റു ന്യൂന പക്ഷ സമുദായങ്ങളും. ഈ സവർണ്ണാധിപത്യത്തിന് എതിരെ പല രീതിയിലുള്ള ചെറുത്ത് നിൽപ്പും രൂപം കൊണ്ടിട്ടുണ്ട്. പരിഷ്കരണ പ്രസ്ഥാനങ്ങളായിയും, ആത്മീയ - ചിന്താ ധാരയായിയും, സായുധ സംഘടനകളായും വരെ ബ്രാഹ്മണാധിപത്യത്തിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ ഇരകളുടെ ഭാഗത്ത് നിന്നും എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. ശ്രീ നാരായണ ഗുരു, ഡോ. അംബേദ്കർ, വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജി ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ഒരുപാട് പേരുടെ പരിശ്രമങ്ങൾ ഈ ചെറുത്ത് നിൽപ്പിനുള്ള ചരിത്രത്തിൽ നിന്നുമുള്ള തെളിവാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ജനാധിപത്യം നിലവിൽ വന്ന്, സമത്വം വാഗ്ദാനം ചെയ്യുന്ന ഭരണഘടനയ്ക്കതിഷ്ഠിതമായി 'പുതിയ വ്യവസ്ഥ' രൂപപ്പെട്ടിട്ട് കൂടിയും ജാതീയത നിലനിൽക്കുകയും ബ്രാഹ്മണാധിപത്യം തുടർന്ന് കൊണ്ടിരിക്കുകയും ചെയ്തു. കാലങ്ങളായി അടിച്ചമർത്തലുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ദളിത് ജനവിഭാഗവും, വിഭജനത്തിന് ശേഷം വലിയ അർത്ഥിലുള്ള ഒറ്റപ്പെടലും, അവഗണനയും നേരിട്ട് തുടങ്ങിയ മുസ്ലിം സമുദായവും ജനാധിപത്യ സംവിധാനത്തിലെ ബ്രാഹ്മണാധിപത്യത്തിന്‍റെ ആധുനിക ഇരകളായി പരിണമിച്ചു. വിദ്യാഭ്യാസപരമായിയും, സാമ്പത്തികപരമായിയും ഈ സമുദായങ്ങൾ പുറന്തള്ളപ്പെടുകയും, സമൂഹത്തിന്‍റെ ഉന്നതിയിലേക്ക് എത്താനുള്ള വാതിലുകൾ അവരുടെ മുന്നിൽ കൊട്ടിയടക്കപ്പെടുകയും ചെയ്തു. സർക്കാരിന്‍റെ തന്നെ മേൽനോട്ടത്തിൽ വന്നിട്ടുള്ള സച്ചാർ കമ്മിറ്റി റിപ്പോർട്ട് ഇന്ത്യയിലെ മുസ്ലിം ജന വിഭാഗത്തിന്‍റെ പിന്നാക്ക അവസ്ഥയും ഈ രാജ്യത്ത് അവർ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെയും വ്യക്തമാക്കുന്നുണ്ട്. ഹിന്ദുത്വ വാദികൾ ബാബരി മസ്ജിദ് തകർത്തെറിഞ്ഞപ്പോഴും, ഗുജറാത്തിലെ തങ്ങളുടെ സഹോദരങ്ങളെ ചുട്ടെരിച്ചപ്പോഴും ഈ രാജ്യത്തെ മുസ്ലിം സമുദായം നിയമത്തിന്‍റെ പരിരക്ഷയിൽ പ്രതീക്ഷകൾ അർപ്പിച്ചു, ഭരണഘടന ഉറപ്പ് നല്കിയിരുന്ന നീതിക്കായി അവർ കാത്തിരുന്നു. ജനാധിപത്യത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ബ്രാഹ്മണാധിപത്യം അവർക്ക് നീതി നിഷേധിച്ചു. കുറ്റവാളികളെ സംരക്ഷിച്ചു നിർത്തുകയും ചെയ്തു. ഇവിടെയുള്ള ദളിത് ജന വിഭാഗത്തിന് സമാനമായ കഥകൾ തന്നെയാവും പറയാനുണ്ടാവുക. ഒരുപക്ഷെ ഇതിനേക്കാൾ ആഴമേറിയ നോവുകളുടെ നീറുന്ന അനുഭവങ്ങൾ ജനാധിപത്യ ഇന്ത്യയിൽ നേരിട്ടത്തിനെ കുറിച്ച് അവർക്കും വിശദീകരിക്കാനുണ്ടാവും.
ജാതീയതയിൽ അതിഷ്ഠിതമായ ബ്രാഹ്മണാധിപത്യത്തെ ചെറുത്ത് നിൽക്കാൻ പുതിയ ആവിഷ്കാരങ്ങൾ അടിച്ചമർത്തപ്പെട്ട ജന വിഭാഗം കണ്ടെത്തി കൊണ്ടേയിരുന്നു. ഇത്തരത്തിലുള്ള ആവിഷ്കാരങ്ങളെ കുറിച്ചുള്ള ആലോചനകളും, സംഘാടനവും ഏറെ കുറെ നടന്നിരുന്നത് ഇന്ത്യയിലെ കാമ്പസുകളിലായിരുന്നു. ജനാധിപത്യത്തിന്‍റെ മറവിൽ ഡീപ്പ് സ്റ്റേറ്റിലൂടെ അധികാരം നിലനിർത്തി അടക്കി വാഴുന്ന ബ്രാഹ്മണാധിപത്യത്തെ ചെറുത്ത് നിൽക്കാൻ സ്വത്വാതിഷ്ഠിതമായി തന്നെ അടിച്ചമർത്തപ്പെട്ട ജനവിഭാഗം സംഘടിക്കുവാൻ തുടങ്ങി. ജനാധിപത്യത്തിന്‍റെ അകത്ത് നിന്ന് കൊണ്ട് തന്നെ പ്രതിരോധം തീർക്കുവാൻ പുതിയ സംഘങ്ങൾ സർവകലാശാലകളിൽ രൂപപ്പെട്ട് വന്നതങ്ങനെയാണ്. 2001 സെപ്തംബർ 11 ന് ശേഷം ആഗോള തലത്തിൽ തന്നെ ഉയർന്നു വന്ന 'ഇസ്ലാമോഫോബിയ'യെ ഇവിടെയുള്ള ബ്രാഹ്മണിസം ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കാൻ ഉപയോഗിക്കുകയും, സ്റ്റേറ്റിന്‍റെ സന്നാഹങ്ങളുടെ സഹായത്തോട് കൂടി നിരവധി നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ ജയിലിലടക്കുകയും ചെയ്തതോട് കൂടി മുസ്ലിം സമുദായത്തിന്‍റെ പ്രതിരോധം പുതിയ തലങ്ങളിലേക്ക് വികസിച്ച് വന്നു. ഇവിടെയുള്ള മതനിരപേക്ഷ/മതേതര ഇടങ്ങൾ പോലും മുസ്ലിം സമുദായത്തെ മാറ്റി നിർത്താനും ഒറ്റപ്പെടുത്താനും തുടങ്ങിയ ഈ സാഹചര്യത്തിൽ എല്ലാ കരുത്തും ആർജ്ജിച്ച് കൊണ്ട് സമുദായം എല്ലാ മേഖലകളിലും കടന്ന് ചെന്ന് കൊണ്ട് സർഗ്ഗാത്മക പ്രതിരോധത്തിനുള്ള പുത്തൻ വഴികൾ അന്വേഷിച്ചു. അങ്ങനെയാണ് അതിന് മുന്നേ വരെ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടന എന്ന നിലയിൽ മാത്രം നിലനിന്നിരുന്ന എസ്. ഐ. ഓ (സ്റ്റുഡൻസ് ഇസ്ലാമിക് ഓർഗനൈസേഷൻ) കാമ്പസ് രാഷ്ട്രീയത്തിലേക്ക് കൂടി കടന്ന് ചെല്ലുന്നതും, കാമ്പസ് ഇലക്ഷണിന്‍റെ ഭാഗമായി തീരുന്നതും. അത് ഇവിടെയുള്ള 'മതേതരവാദികൾ' പ്രചരിപ്പിക്കുന്നത് പോലെ മത രാഷ്ട്രത്തിനായിയുള്ള മുറവിളിയായിരുന്നില്ല. മറിച്ച്, കാലത്തിന്‍റെ അനിവാര്യതയിൽ സംഭവിക്കേണ്ടുന്ന ഒരു ഗതി മാറ്റമായിരുന്നു. അത് കാമ്പസ് രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങി നിന്നില്ല. കലാസാംസ്കാരിക ഇടങ്ങളിലേക്ക് കൂടി ഈ ഗതി മാറ്റത്തിന്‍റെ അനുരണനങ്ങൾ പ്രതിഫലിക്കുകയുണ്ടായി. അത്രയും കാലം ന്യൂന പക്ഷ സമുദായങ്ങളെ അപരിഷ്കൃതരായി മാത്രം ചിത്രീകരിച്ച സിനിമയടങ്ങുന്ന എല്ലാ മാധ്യമങ്ങളിലേക്കും പടർന്നു പിടിച്ച ഈ പുതിയ മുന്നേറ്റം സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ഇടങ്ങളിൽ അങ്ങനെ പുതിയൊരു 'counter narrattive'ന് ജന്മം നൽകി. ഈ കൌണ്ടർ നറേഷനെ മറ്റാരേക്കാളും ഭയന്നത് ഇവിടെയുള്ള ഇടതു പക്ഷ പ്രസ്ഥാനങ്ങളായിരുന്നു. കാരണം, അടിച്ചമർത്തപ്പെട്ട സംഘങ്ങളുടെ ഈ സ്വത്വാതിഷ്ഠിത സംഘാടനം ഇടത് പക്ഷ പ്രസ്ഥാനങ്ങളുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യാൻ പോന്നതായിരുന്നു!
"ഈ കൌണ്ടർ നറേഷനെ മറ്റാരേക്കാളും ഭയന്നത് ഇവിടെയുള്ള ഇടതു പക്ഷ പ്രസ്ഥാനങ്ങളായിരുന്നു. കാരണം, അടിച്ചമർത്തപ്പെട്ട സംഘങ്ങളുടെ ഈ സ്വത്വാതിഷ്ഠിത സംഘാടനം ഇടത് പക്ഷ പ്രസ്ഥാനങ്ങളുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യാൻ പോന്നതായിരുന്നു!"
കാര്യങ്ങൾ കുറേ കൂടി മാറി മറിയുന്നത് ഇവിടെയുള്ള ബ്രാഹ്മണിസം പാർലിമെന്‍ററി ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയതോട് കൂടിയാണ്. കൃത്യമായി പറഞ്ഞാൽ 2014-ൽ ബി. ജെ. പി അധികാരത്തിൽ വന്നതിന് ശേഷം. അത് വരെ ഹെജിമണിക്കലായി മാത്രം നിലനിന്നിരുന്ന ബ്രാഹ്മണ്യത്തിന്‍റെ അധികാരം അങ്ങനെ ഫാഷിസത്തിലേക്ക് പരിണമിക്കപ്പെട്ടു. ഈ പരിണാമത്തിന്‍റെ അനന്തര ഫലമെന്നോണം ഉടലെടുത്ത രണ്ട് പ്രധാന സംഭവങ്ങൾ ഇന്ത്യയിലെ കാമ്പസ് രാഷ്ട്രീയത്തിനകത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കുകയുണ്ടായി. അതിലൊന്ന് രോഹിത് വെമുലയുടെ ആത്മഹത്യയും, മറ്റൊന്ന് സി. എ. എ-എൻ. ആർ. സി നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ തീരുമാനവുമായിരുന്നു. ഇതിന് പുറമെ നിരന്തരമായിയുള്ള ആൾക്കൂട്ട കൊലപാതകങ്ങളും, ബീഫ് നിരോധനവും, വിദ്വേഷ പ്രസംഗങ്ങളും അടിച്ചമർത്തപ്പെട്ട ജന വിഭാഗങ്ങൾക്ക് നേരെയുള്ള പരസ്യ ആക്രോശങ്ങളായി നിലനിൽക്കുകയും ചെയ്തു. വെമുലയുടെ ആത്മഹത്യയ്ക്ക് ശേഷം അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്കിടയിൽ ഐക്യം രൂപപ്പെട്ടു. പല വിശ്വാസ, രാഷ്ട്രീയ കാഴ്ചപ്പാടുകൾ പങ്കു വെക്കുന്ന വ്യത്യസ്ത സംഘങ്ങൾ ബ്രാഹ്മണിസം എന്ന വലിയ ശത്രുവിനെ ചെറുത്ത് തോൽപ്പിക്കുന്നതിന് ഒന്നായി തീർന്നു. വിയോജിപ്പുകളോട് കൂടി തന്നെ ഐക്യപ്പെട്ട് നിൽക്കാൻ കെൽപ്പുള്ള പുതിയ രാഷ്ട്രീയ പരീക്ഷണങ്ങൾക്ക് വിദ്യാർത്ഥി രാഷ്ട്രീയം ഒരു ശ്രമം നടത്തുകയും ചെയ്തു. ഈ ശ്രമങ്ങളുടെ അടിസ്ഥാനത്തിലാണ് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്, ബാപ്സ (Birsa Ambedkar Phule Students' Association (BAPSA))പോലെയുള്ള പുതിയ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ പിറവിയെടുക്കുന്നത്. അത് വരെയും ഇടത് പക്ഷം ഉന്നയിച്ച് കൊണ്ടിരുന്ന വിഷയങ്ങൾ ഈ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് തന്നെ ഉന്നയിച്ച് തുടങ്ങി. ബ്രാഹ്മണ വ്യവസ്ഥയുടെ നേരിട്ടുള്ള അടിച്ചമർത്തലുകൾക്ക് വിധേയമായിട്ടുള്ള ഈ സംഘം ബ്രാഹ്മണ്യത്തെ മുതലാളിത്തത്തോട് മാത്രം ചേർന്ന് വ്യാഖ്യാനിക്കാൻ ശ്രമിക്കുന്ന ഇടത് സംഘടനകളിൽ നിന്ന് നയങ്ങൾ കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും വേറിട്ട് നിന്നു. കേന്ദ്ര സർക്കാർ സി. എ. എ-എൻ. ആർ. സി പ്രഖ്യാപിച്ചതോട് കൂടിയാണ് ഈ പുത്തൻ രാഷ്ട്രീയ മുന്നേുറ്റത്തിന്‍റെ സമര മുറകൾക്ക് രാജ്യം നേരിട്ട് സാക്ഷിയാകുന്നത്. കേന്ദ്ര സർവ്വകലാശാലകളിൽ ഈ സമരങ്ങൾക്ക് നേതൃത്വം നൽകിയത് ഫ്രറ്റേണിറ്റി അടങ്ങുന്ന ഈ പുതിയ വിദ്യാർത്ഥി സംഘടനകളാണ്. ഇടത് പക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് അവരുടെ കൂടെ കൂടുക എന്നല്ലാതെ മറ്റ് വഴികളൊന്നുമുണ്ടായിരുന്നില്ല. ഷർജീൽ ഇമാം, ഷർജീൽ ഉസ്മാനി, ഉമർ ഖാലിദ്, അഫ്രീൻ ഫാത്തിമ, ആയിഷ റെന്ന തുടങ്ങിയ പുതിയ നേതൃത്വത്തിന് കീഴിൽ 'ചക്കാ ജാം'നും, 'ഷാഹീൻ ബാഗി'നും ഇന്ത്യയിലെ ജനങ്ങൾ സാക്ഷികളായി. ഫ്രറ്റേണിറ്റി അടക്കമുള്ള വിദ്യാർത്ഥി സംഘടനകളുടെ നേതാക്കൾ അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി. തുടർന്നുണ്ടായ കാമ്പസ് ഇലക്ഷനുകളിൽ ഈ പുതിയ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ജയം കരസ്ഥമാക്കാൻ തുടങ്ങിയതോട് കൂടിയാണ് ഇടത് പക്ഷ വിദ്യാർത്ഥി സംഘടനകൾ ശരിക്കും ഭയന്ന് തുടങ്ങുന്നത്. നേരിടുന്ന അക്രമങ്ങൾക്കും, അനീതികൾക്കുമെതിരെ രാഷ്ട്രീയമായി സംഘടിച്ച് കൊണ്ട് അധികാര കേന്ദ്രങ്ങളെ വിറപ്പിച്ച് അവകാശങ്ങൾ പിടിച്ചു വാങ്ങുകയും, വിദ്യാർത്ഥികൾക്കിടയിലെ ശക്തി പ്രാപിക്കുകയും ചെയ്യുന്ന ഈ പുതിയ വിദ്യാർത്ഥി മുന്നേറ്റത്തിന്‍റെ ഭാഗമാവാൻ കഴിയാതെ പോയ ഇടത് പക്ഷ വിദ്യാർത്ഥി സംഘടനകൾ ഈ പുത്തൻ മുന്നേറ്റത്തിന്‍റെ പിന്നിലെ സംഘടനകൾക്ക് ഒരു ചെല്ലപ്പേര് നൽകി "വർഗ്ഗീയ വാദികൾ." എന്നിട്ടും കേരളത്തിലെ ഇടത് കോട്ടകളെ വിറപ്പിച്ച് കൊണ്ട് തന്നെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് കേരളത്തിലും അതിന്‍റെ സാന്നിധ്യം അറിയിച്ചു. മഹാരാജാസിലും, ബ്രണ്ണനിലും ജയിച്ചതോടെ കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലേക്ക് ഫ്രറ്റേണിറ്റി മൂവേമെന്‍റ് തങ്ങളുടേതായ അധ്യായം രചിച്ചു തുടങ്ങുകയായിരുന്നു. കാലത്തിന്‍റെ അനിവാര്യതയിൽ പിറവി കൊണ്ട ഫ്രറ്റേണിറ്റിയെ പോലെയുള്ള സംഘടനകൾ എസ്. എഫ്. ഐ-യെ പോലെയുള്ള സംഘടനകളുടെ നിലനിൽപ്പിനായിയുള്ള വെപ്രാളത്തിൽ തളർന്ന് പോകുമെന്ന് തോന്നുന്നില്ല. പ്രത്യയശാസ്ത്രപരമായും, പ്രായോഗിക പരമായും എസ്. എഫ്. ഐ അടങ്ങുന്ന ഇടത് സംഘടനകൾ ഇന്ത്യയിലെ ജാതി വ്യവസ്ഥയെയും, അതിലതിഷ്ഠിതമായിട്ടുള്ള സാമൂഹിക ക്രമത്തെയും നേരിടാൻ തയ്യാറായില്ലെങ്കിൽ വളരെ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ ഇടത് പക്ഷ പ്രസ്ഥാനങ്ങൾ കാലയവനികയ്ക്കുള്ളിൽ പോയി മറയുമെന്നുള്ളത് തീർച്ച.
"നേരിടുന്ന അക്രമങ്ങൾക്കും, അനീതികൾക്കുമെതിരെ രാഷ്ട്രീയമായി സംഘടിച്ച് കൊണ്ട് അധികാര കേന്ദ്രങ്ങളെ വിറപ്പിച്ച് അവകാശങ്ങൾ പിടിച്ചു വാങ്ങുകയും, വിദ്യാർത്ഥികൾക്കിടയിലെ ശക്തി പ്രാപിക്കുകയും ചെയ്യുന്ന ഈ പുതിയ വിദ്യാർത്ഥി മുന്നേറ്റത്തിന്‍റെ ഭാഗമാവാൻ കഴിയാതെ പോയ ഇടത് പക്ഷ വിദ്യാർത്ഥി സംഘടനകൾ ഈ പുത്തൻ മുന്നേറ്റത്തിന്‍റെ പിന്നിലെ സംഘടനകൾക്ക് ഒരു ചെല്ലപ്പേര് നൽകി "വർഗ്ഗീയ വാദികൾ'."
'Respect my existence or expect my resistance' അധികമൊന്നുമായില്ല ഈ മുദ്രവാക്യങ്ങൾ ഇന്ത്യയിലെ കാമ്പസുകളിലും, തെരുവുകളിലും മുഴങ്ങി കേൾക്കാൻ തുടങ്ങിയിട്ട്. സാമൂഹിക നീതിയുടെ വിഹായുസ്സിനെ മണ്ണിൽ ചവിട്ടി സ്വപ്നം കണ്ട് ഈ മുദ്രാവാക്യം ഉയർത്തി പിടിച്ച പുതിയ കാലത്തിന്‍റെ വിപ്ലവകാരികളെ ചിലർ 'വർഗ്ഗീയ വാദികൾ' എന്ന് അഭിസംബോധന ചെയ്ത് മാറ്റി നിർത്തുന്ന ഈ കാലത്തിൽ നീതിയിലും, സത്യത്തിലും അടിയുറച്ച് വിശ്വസിക്കുന്ന ഒരു യുവാവെന്ന നിലയിൽ ഞാൻ ഈ ലേഖനം എഴുതാൻ നിർബന്ധിതമാവുകയാണ്. കിരാത ഭരണ കൂടങ്ങൾക്കെതിരെ പോരാടി സാമൂഹിക വിപ്ലവം പലപ്പോഴായി ചരിത്രത്തിന് സംഭാവന ചെയ്തിട്ടുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളാണ് നവ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നത് എന്നത് കൂടിയാവുമ്പോൾ ഈ ലേഖനത്തിന്‍റെ പ്രാധാന്യം വർദ്ധിക്കുകയാണ്. എസ്. എഫ്. ഐ പോലെയുള്ള ഇടത് പക്ഷ പ്രസ്ഥാനങ്ങൾ ഫ്രറ്റേണിറ്റി അടങ്ങുന്ന വിദ്യാർത്ഥി പ്രസ്ഥാനങ്ങളോട് സ്വീകരിച്ചു വരുന്ന രീതിയും, ആ രീതിയെ രൂപീകരിച്ച ചരിത്രപരമായ കാരണങ്ങളിലേക്കുമുള്ള ഒരു എത്തി നോട്ടമാണ് ഈ ലേഖനം. ആമുഖമെന്നോണം ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ എല്ലാ കാലത്തും നിയന്ത്രിച്ച ഇപ്പോഴും നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ശ്രേണീകൃതമായ ചൂഷണ വ്യവസ്ഥയായിട്ടുള്ള ജാതീയതയിലൂടെ നമുക്കൊന്ന് കടന്ന് പോകാം. സിന്ധു-നദീ തട സംസ്കാരത്തിലേക്ക് ആര്യന്മാരുടെ വരവോട് കൂടി രൂപപ്പെട്ട പുതിയ വിശ്വാസ രീതികളിലൂടെ, അവർ പ്രചരിപ്പിച്ച വേദങ്ങളിലൂടെ വേരൂന്നിയ അസമത്വത്തിൽ അതിഷ്ഠിതമായ സാമൂഹിക ക്രമമാണ് ജാതീയത. മനുഷ്യരെ തട്ടുകളായി തിരിച്ച് തൊഴിലുകൾ അടിച്ചേൽപ്പിച്ചിരുന്ന ഈ സമ്പ്രദായം ഒരു കൂട്ടം മനുഷ്യർക്ക് ജീവിതത്തിന്‍റെ ആർഭാഢം സമ്മാനിച്ചപ്പോൾ മറ്റൊരു വലിയ കൂട്ടം മനുഷ്യർ അടിമകളായി തീരേണ്ടി വന്നു. മനുഷ്വാസ്ഥിത്വത്തിന്‍റെ ഒരു സവിശേഷതകളിലേക്കും ഉയരാൻ വിടാതെ സവർണ്ണർ കീഴാളരെ അടിമകളാക്കിയത് തൊട്ട് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സാമൂഹിക അസമത്വമായ ജാതീയതയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു. ഇന്ത്യയിലെ ജന്മിത്ത വ്യവസ്ഥയെ ജാതീയത ശക്തിപ്പെടുത്തുകയും, തുടർന്ന് വന്ന കൊളോണിയൽ ഭരണകൂടങ്ങളെ താങ്ങി നിർത്തുകയും ചെയ്തു എന്നത് ചരിത്രപരമായ ഒരു യാഥാർത്ഥ്യമാണ്. ഹൈദറലിയെയും, ടിപ്പുവിനെയും പോലെ ചുരുക്കം ചില ഭരണാധികാരികളെ മാറ്റി നിർത്തിയാൽ ഭൂരിഭാഗം ഭരണകൂടങ്ങളും ജാതീയതയെ ഒരു ഉത്തമ സാമൂഹിക വ്യവസ്ഥയായി അംഗീകരിച്ച് കൊണ്ട് തന്നെയാണ് ഭരിച്ചിരുന്നത്. കൊളോണിയലിസവും കഴിഞ്ഞ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജാതീയത പരിണാമങ്ങൾക്ക് വിധേയമായി ആധുനികതയോട് ചേർന്ന് നിൽക്കുന്ന സ്വഭാവത്തിൽ, എന്നാൽ പഴയ ചൂഷണ മനോഭാവം നിലനിർത്തി കൊണ്ട് തന്നെ അസമത്വത്തിന്‍റെ പുതിയ സാമൂഹിക സാഹചര്യങ്ങളെ തേടി കൊണ്ടിരിക്കുകയാണ്. ജന്മിത്തത്തിലും, മുതലാളിത്തത്തിലും (അതിന് മുന്നെയും) നിലനിന്നിരുന്ന ചൂഷണ വ്യവസ്ഥയായിട്ടുള്ള ജാതീയതയെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും അവരുടെ ധൈശണിക ഇടപെടലുകളും എത്തരത്തിലാണ് സമീപിച്ചത് എന്ന് നമുക്കൊന്ന് പരിശോധിക്കാം.
1925ൽ എം. എൻ. റോയിയുടെയും സഖാക്കളുടെയും നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിറവി കൊണ്ടപ്പോൾ കൃഷിയിടങ്ങളിൽ വേദനകൾ മാത്രം പാരിതോഷികമായി ലഭിച്ചിരുന്ന കർഷകർ സമത്വത്തിലതിഷ്ഠിതമായിട്ടുള്ള പുതിയ സാമൂഹിക സാഹാചര്യത്തെ സ്വപ്നം കണ്ടിരുന്നുവെന്നത് അനിഷേധ്യമായിട്ടുള്ള വസ്തുതയാണ്. പിന്നീട് പുന്നപ്ര-വയലാറിലും, മൊറാഴയിലും, കരിവെള്ളൂരിലും കർഷകരെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നേടിയെടുത്തിട്ടുള്ള സാമൂഹിക വിപ്ലവങ്ങൾ എന്നും ഓർക്കപ്പെടേണ്ടത് കൂടിയാണ്. നക്സൽബാരിയിലും, തെളുങ്കാനയിലുമടക്കം മുഴങ്ങി കേട്ട വസന്തത്തിന്‍റെ ഇടി മുഴക്കം അടിസ്ഥാന ജന വിഭാഗത്തിന്‍റെ പ്രതീക്ഷയുടെ തീ നാളങ്ങൾക്ക് തിരി കൊളുത്തിയെന്നതും ശരി തന്നെ. ഇത്രയൊക്കെ ചെയ്തിട്ടും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സാമൂഹിക സാഹചര്യങ്ങളെ കൈയടക്കി വെച്ചിരുന്ന ജാതീയത എന്ന വ്യവസ്ഥയെ മാത്രം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും, അവരുടെ ചിന്താധാരകളും എന്ത് കൊണ്ട് സ്പർഷിച്ചില്ല?! ഉത്തരം ലളിതമാണ്, കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തിന്‍റെ പരിമിതി. യൂറോപ്പിന്‍റെ സാമൂഹിക
സാഹചര്യങ്ങളുടെ അനന്തര ഫലമായി മാക്സിലൂടെ രൂപം കൊണ്ട മാക്സിസം ലോകത്തെ വിലയിരുത്താൻ ശ്രമിച്ചത് ജന്മി/കുടിയാൻ, മുതലാളി/തൊഴിലാളി എന്ന ദ്വന്ദങ്ങളിലൂടെയായിരുന്നു. ലോകത്ത് എല്ലായിടത്തും ജന്മിത്തവും പിന്നീട് മുതലാളിത്തവും നിലനിന്നിരുന്നെങ്കിൽ കൂടിയും അതിനെ നിയന്ത്രിച്ചിരുന്ന ഘടകങ്ങളെ കുറിച്ച് മാക്സ് ദേശത്തിനും, കാലത്തിനും അതീതമായിട്ടുള്ള വിശദീകരണങ്ങൾ ഒന്നുമേ നല്കിയില്ല. അതാത് ദേശത്ത് രൂപം കൊണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ആ ദേശങ്ങളിലെ ജന്മിത്ത/മുതലാളിത്ത വ്യവസ്ഥകളെ നിയന്ത്രിച്ചിരുന്ന ഘടകങ്ങളെ മനസ്സിലാക്കാൻ ശ്രമിച്ചുമില്ല. നന്നേ ചുരുങ്ങിയത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെങ്കിലും അതിനുള്ള ശ്രമങ്ങൾ നടത്തണമായിരുന്നു. കാരണം, ഇവിടെ കാര്യങ്ങളെ നിയന്ത്രിച്ചിരുന്നത് ജന്മിത്തത്തിനും, മുതലാളിത്തത്തിനും കാലങ്ങൾക്ക് മുന്നേ രൂപം കൊണ്ടിട്ടുള്ള, സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ള ജാതീയതയാണ്. അഥവാ ഇവിടെ ജന്മിത്തവും, മുതലാളിത്തവും ഇല്ലാതാവുന്നതോട് കൂടി ജാതീയത ഇല്ലാതാവുന്നില്ല. മറ്റൊരർത്ഥത്തിൽ ഇവിടെ ജാതീയത നിലനിൽക്കുന്നത് കൊണ്ടാണ് ഒരു കാലത്ത് ഇവിടെ ജന്മിത്തം നിലനിന്നിരുന്നതും മുതലാളിത്തം ഇപ്പോൾ നിലനിൽക്കുന്നതും. അത് കൊണ്ടാണ് ഭൂപരിഷ്കരണത്തിലൂടെ കമ്മ്യൂണിസ്റ്റ് സർക്കാർ കർഷകർക്ക് ഭൂമി വീതിച്ച് നല്കിയിട്ടും ഇവിടെ നായർ നായരായും, പുലയർ പുലയരായിയും തുടരുന്നത്. "മറ്റൊരർത്ഥത്തിൽ ഇവിടെ ജാതീയത നിലനിൽക്കുന്നത് കൊണ്ടാണ് ഒരു കാലത്ത് ഇവിടെ ജന്മിത്തം നിലനിന്നിരുന്നതും മുതലാളിത്തം ഇപ്പോൾ നിലനിൽക്കുന്നതും. അത് കൊണ്ടാണ് ഭൂപരിഷ്കരണത്തിലൂടെ കമ്മ്യൂണിസ്റ്റ് സർക്കാർ കർഷകർക്ക് ഭൂമി വീതിച്ച് നല്കിയിട്ടും ഇവിടെ നായർ നായരായും, പുലയർ പുലയരായിയും തുടരുന്നത്."
ആമുഖമെന്നോണം ഇത്രയും സംഗതികൾ വിശദീകരിച്ച സ്ഥിതിക്ക് ഇനി പ്രശ്നത്തിന്‍റെ കാതലിലേക്ക് നമുക്ക് കടക്കാം. ഈയൊരു ജാതീയ ബ്രാഹ്മണാധിപത്യത്തിന്‍റെ ഇരകളായിരുന്നു ഇവിടെയുള്ള താഴ്ന്ന ജാതിയിലെ ജനങ്ങളും, മറ്റു ന്യൂന പക്ഷ സമുദായങ്ങളും. ഈ സവർണ്ണാധിപത്യത്തിന് എതിരെ പല രീതിയിലുള്ള ചെറുത്ത് നിൽപ്പും രൂപം കൊണ്ടിട്ടുണ്ട്. പരിഷ്കരണ പ്രസ്ഥാനങ്ങളായിയും, ആത്മീയ - ചിന്താ ധാരയായിയും, സായുധ സംഘടനകളായും വരെ ബ്രാഹ്മണാധിപത്യത്തിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ ഇരകളുടെ ഭാഗത്ത് നിന്നും എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. ശ്രീ നാരായണ ഗുരു, ഡോ. അംബേദ്കർ, വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജി ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ഒരുപാട് പേരുടെ പരിശ്രമങ്ങൾ ഈ ചെറുത്ത് നിൽപ്പിനുള്ള ചരിത്രത്തിൽ നിന്നുമുള്ള തെളിവാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ജനാധിപത്യം നിലവിൽ വന്ന്, സമത്വം വാഗ്ദാനം ചെയ്യുന്ന ഭരണഘടനയ്ക്കതിഷ്ഠിതമായി 'പുതിയ വ്യവസ്ഥ' രൂപപ്പെട്ടിട്ട് കൂടിയും ജാതീയത നിലനിൽക്കുകയും ബ്രാഹ്മണാധിപത്യം തുടർന്ന് കൊണ്ടിരിക്കുകയും ചെയ്തു. കാലങ്ങളായി അടിച്ചമർത്തലുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ദളിത് ജനവിഭാഗവും, വിഭജനത്തിന് ശേഷം വലിയ അർത്ഥിലുള്ള ഒറ്റപ്പെടലും, അവഗണനയും നേരിട്ട് തുടങ്ങിയ മുസ്ലിം സമുദായവും ജനാധിപത്യ സംവിധാനത്തിലെ ബ്രാഹ്മണാധിപത്യത്തിന്‍റെ ആധുനിക ഇരകളായി പരിണമിച്ചു. വിദ്യാഭ്യാസപരമായിയും, സാമ്പത്തികപരമായിയും ഈ സമുദായങ്ങൾ പുറന്തള്ളപ്പെടുകയും, സമൂഹത്തിന്‍റെ ഉന്നതിയിലേക്ക് എത്താനുള്ള വാതിലുകൾ അവരുടെ മുന്നിൽ കൊട്ടിയടക്കപ്പെടുകയും ചെയ്തു. സർക്കാരിന്‍റെ തന്നെ മേൽനോട്ടത്തിൽ വന്നിട്ടുള്ള സച്ചാർ കമ്മിറ്റി റിപ്പോർട്ട് ഇന്ത്യയിലെ മുസ്ലിം ജന വിഭാഗത്തിന്‍റെ പിന്നാക്ക അവസ്ഥയും ഈ രാജ്യത്ത് അവർ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെയും വ്യക്തമാക്കുന്നുണ്ട്. ഹിന്ദുത്വ വാദികൾ ബാബരി മസ്ജിദ് തകർത്തെറിഞ്ഞപ്പോഴും, ഗുജറാത്തിലെ തങ്ങളുടെ സഹോദരങ്ങളെ ചുട്ടെരിച്ചപ്പോഴും ഈ രാജ്യത്തെ മുസ്ലിം സമുദായം നിയമത്തിന്‍റെ പരിരക്ഷയിൽ പ്രതീക്ഷകൾ അർപ്പിച്ചു, ഭരണഘടന ഉറപ്പ് നല്കിയിരുന്ന നീതിക്കായി അവർ കാത്തിരുന്നു. ജനാധിപത്യത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ബ്രാഹ്മണാധിപത്യം അവർക്ക് നീതി നിഷേധിച്ചു. കുറ്റവാളികളെ സംരക്ഷിച്ചു നിർത്തുകയും ചെയ്തു. ഇവിടെയുള്ള ദളിത് ജന വിഭാഗത്തിന് സമാനമായ കഥകൾ തന്നെയാവും പറയാനുണ്ടാവുക. ഒരുപക്ഷെ ഇതിനേക്കാൾ ആഴമേറിയ നോവുകളുടെ നീറുന്ന അനുഭവങ്ങൾ ജനാധിപത്യ ഇന്ത്യയിൽ നേരിട്ടത്തിനെ കുറിച്ച് അവർക്കും വിശദീകരിക്കാനുണ്ടാവും.
ജാതീയതയിൽ അതിഷ്ഠിതമായ ബ്രാഹ്മണാധിപത്യത്തെ ചെറുത്ത് നിൽക്കാൻ പുതിയ ആവിഷ്കാരങ്ങൾ അടിച്ചമർത്തപ്പെട്ട ജന വിഭാഗം കണ്ടെത്തി കൊണ്ടേയിരുന്നു. ഇത്തരത്തിലുള്ള ആവിഷ്കാരങ്ങളെ കുറിച്ചുള്ള ആലോചനകളും, സംഘാടനവും ഏറെ കുറെ നടന്നിരുന്നത് ഇന്ത്യയിലെ കാമ്പസുകളിലായിരുന്നു. ജനാധിപത്യത്തിന്‍റെ മറവിൽ ഡീപ്പ് സ്റ്റേറ്റിലൂടെ അധികാരം നിലനിർത്തി അടക്കി വാഴുന്ന ബ്രാഹ്മണാധിപത്യത്തെ ചെറുത്ത് നിൽക്കാൻ സ്വത്വാതിഷ്ഠിതമായി തന്നെ അടിച്ചമർത്തപ്പെട്ട ജനവിഭാഗം സംഘടിക്കുവാൻ തുടങ്ങി. ജനാധിപത്യത്തിന്‍റെ അകത്ത് നിന്ന് കൊണ്ട് തന്നെ പ്രതിരോധം തീർക്കുവാൻ പുതിയ സംഘങ്ങൾ സർവകലാശാലകളിൽ രൂപപ്പെട്ട് വന്നതങ്ങനെയാണ്. 2001 സെപ്തംബർ 11 ന് ശേഷം ആഗോള തലത്തിൽ തന്നെ ഉയർന്നു വന്ന 'ഇസ്ലാമോഫോബിയ'യെ ഇവിടെയുള്ള ബ്രാഹ്മണിസം ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കാൻ ഉപയോഗിക്കുകയും, സ്റ്റേറ്റിന്‍റെ സന്നാഹങ്ങളുടെ സഹായത്തോട് കൂടി നിരവധി നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ ജയിലിലടക്കുകയും ചെയ്തതോട് കൂടി മുസ്ലിം സമുദായത്തിന്‍റെ പ്രതിരോധം പുതിയ തലങ്ങളിലേക്ക് വികസിച്ച് വന്നു. ഇവിടെയുള്ള മതനിരപേക്ഷ/മതേതര ഇടങ്ങൾ പോലും മുസ്ലിം സമുദായത്തെ മാറ്റി നിർത്താനും ഒറ്റപ്പെടുത്താനും തുടങ്ങിയ ഈ സാഹചര്യത്തിൽ എല്ലാ കരുത്തും ആർജ്ജിച്ച് കൊണ്ട് സമുദായം എല്ലാ മേഖലകളിലും കടന്ന് ചെന്ന് കൊണ്ട് സർഗ്ഗാത്മക പ്രതിരോധത്തിനുള്ള പുത്തൻ വഴികൾ അന്വേഷിച്ചു. അങ്ങനെയാണ് അതിന് മുന്നേ വരെ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടന എന്ന നിലയിൽ മാത്രം നിലനിന്നിരുന്ന എസ്. ഐ. ഓ (സ്റ്റുഡൻസ് ഇസ്ലാമിക് ഓർഗനൈസേഷൻ) കാമ്പസ് രാഷ്ട്രീയത്തിലേക്ക് കൂടി കടന്ന് ചെല്ലുന്നതും, കാമ്പസ് ഇലക്ഷണിന്‍റെ ഭാഗമായി തീരുന്നതും. അത് ഇവിടെയുള്ള 'മതേതരവാദികൾ' പ്രചരിപ്പിക്കുന്നത് പോലെ മത രാഷ്ട്രത്തിനായിയുള്ള മുറവിളിയായിരുന്നില്ല. മറിച്ച്, കാലത്തിന്‍റെ അനിവാര്യതയിൽ സംഭവിക്കേണ്ടുന്ന ഒരു ഗതി മാറ്റമായിരുന്നു. അത് കാമ്പസ് രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങി നിന്നില്ല. കലാസാംസ്കാരിക ഇടങ്ങളിലേക്ക് കൂടി ഈ ഗതി മാറ്റത്തിന്‍റെ അനുരണനങ്ങൾ പ്രതിഫലിക്കുകയുണ്ടായി. അത്രയും കാലം ന്യൂന പക്ഷ സമുദായങ്ങളെ അപരിഷ്കൃതരായി മാത്രം ചിത്രീകരിച്ച സിനിമയടങ്ങുന്ന എല്ലാ മാധ്യമങ്ങളിലേക്കും പടർന്നു പിടിച്ച ഈ പുതിയ മുന്നേറ്റം സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ഇടങ്ങളിൽ അങ്ങനെ പുതിയൊരു 'counter narrattive'ന് ജന്മം നൽകി. ഈ കൌണ്ടർ നറേഷനെ മറ്റാരേക്കാളും ഭയന്നത് ഇവിടെയുള്ള ഇടതു പക്ഷ പ്രസ്ഥാനങ്ങളായിരുന്നു. കാരണം, അടിച്ചമർത്തപ്പെട്ട സംഘങ്ങളുടെ ഈ സ്വത്വാതിഷ്ഠിത സംഘാടനം ഇടത് പക്ഷ പ്രസ്ഥാനങ്ങളുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യാൻ പോന്നതായിരുന്നു!
"ഈ കൌണ്ടർ നറേഷനെ മറ്റാരേക്കാളും ഭയന്നത് ഇവിടെയുള്ള ഇടതു പക്ഷ പ്രസ്ഥാനങ്ങളായിരുന്നു. കാരണം, അടിച്ചമർത്തപ്പെട്ട സംഘങ്ങളുടെ ഈ സ്വത്വാതിഷ്ഠിത സംഘാടനം ഇടത് പക്ഷ പ്രസ്ഥാനങ്ങളുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യാൻ പോന്നതായിരുന്നു!"
കാര്യങ്ങൾ കുറേ കൂടി മാറി മറിയുന്നത് ഇവിടെയുള്ള ബ്രാഹ്മണിസം പാർലിമെന്‍ററി ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയതോട് കൂടിയാണ്. കൃത്യമായി പറഞ്ഞാൽ 2014-ൽ ബി. ജെ. പി അധികാരത്തിൽ വന്നതിന് ശേഷം. അത് വരെ ഹെജിമണിക്കലായി മാത്രം നിലനിന്നിരുന്ന ബ്രാഹ്മണ്യത്തിന്‍റെ അധികാരം അങ്ങനെ ഫാഷിസത്തിലേക്ക് പരിണമിക്കപ്പെട്ടു. ഈ പരിണാമത്തിന്‍റെ അനന്തര ഫലമെന്നോണം ഉടലെടുത്ത രണ്ട് പ്രധാന സംഭവങ്ങൾ ഇന്ത്യയിലെ കാമ്പസ് രാഷ്ട്രീയത്തിനകത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കുകയുണ്ടായി. അതിലൊന്ന് രോഹിത് വെമുലയുടെ ആത്മഹത്യയും, മറ്റൊന്ന് സി. എ. എ-എൻ. ആർ. സി നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ തീരുമാനവുമായിരുന്നു. ഇതിന് പുറമെ നിരന്തരമായിയുള്ള ആൾക്കൂട്ട കൊലപാതകങ്ങളും, ബീഫ് നിരോധനവും, വിദ്വേഷ പ്രസംഗങ്ങളും അടിച്ചമർത്തപ്പെട്ട ജന വിഭാഗങ്ങൾക്ക് നേരെയുള്ള പരസ്യ ആക്രോശങ്ങളായി നിലനിൽക്കുകയും ചെയ്തു. വെമുലയുടെ ആത്മഹത്യയ്ക്ക് ശേഷം അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്കിടയിൽ ഐക്യം രൂപപ്പെട്ടു. പല വിശ്വാസ, രാഷ്ട്രീയ കാഴ്ചപ്പാടുകൾ പങ്കു വെക്കുന്ന വ്യത്യസ്ത സംഘങ്ങൾ ബ്രാഹ്മണിസം എന്ന വലിയ ശത്രുവിനെ ചെറുത്ത് തോൽപ്പിക്കുന്നതിന് ഒന്നായി തീർന്നു. വിയോജിപ്പുകളോട് കൂടി തന്നെ ഐക്യപ്പെട്ട് നിൽക്കാൻ കെൽപ്പുള്ള പുതിയ രാഷ്ട്രീയ പരീക്ഷണങ്ങൾക്ക് വിദ്യാർത്ഥി രാഷ്ട്രീയം ഒരു ശ്രമം നടത്തുകയും ചെയ്തു. ഈ ശ്രമങ്ങളുടെ അടിസ്ഥാനത്തിലാണ് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്, ബാപ്സ (Birsa Ambedkar Phule Students' Association (BAPSA))പോലെയുള്ള പുതിയ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ പിറവിയെടുക്കുന്നത്. അത് വരെയും ഇടത് പക്ഷം ഉന്നയിച്ച് കൊണ്ടിരുന്ന വിഷയങ്ങൾ ഈ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് തന്നെ ഉന്നയിച്ച് തുടങ്ങി. ബ്രാഹ്മണ വ്യവസ്ഥയുടെ നേരിട്ടുള്ള അടിച്ചമർത്തലുകൾക്ക് വിധേയമായിട്ടുള്ള ഈ സംഘം ബ്രാഹ്മണ്യത്തെ മുതലാളിത്തത്തോട് മാത്രം ചേർന്ന് വ്യാഖ്യാനിക്കാൻ ശ്രമിക്കുന്ന ഇടത് സംഘടനകളിൽ നിന്ന് നയങ്ങൾ കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും വേറിട്ട് നിന്നു. കേന്ദ്ര സർക്കാർ സി. എ. എ-എൻ. ആർ. സി പ്രഖ്യാപിച്ചതോട് കൂടിയാണ് ഈ പുത്തൻ രാഷ്ട്രീയ മുന്നേുറ്റത്തിന്‍റെ സമര മുറകൾക്ക് രാജ്യം നേരിട്ട് സാക്ഷിയാകുന്നത്. കേന്ദ്ര സർവ്വകലാശാലകളിൽ ഈ സമരങ്ങൾക്ക് നേതൃത്വം നൽകിയത് ഫ്രറ്റേണിറ്റി അടങ്ങുന്ന ഈ പുതിയ വിദ്യാർത്ഥി സംഘടനകളാണ്. ഇടത് പക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് അവരുടെ കൂടെ കൂടുക എന്നല്ലാതെ മറ്റ് വഴികളൊന്നുമുണ്ടായിരുന്നില്ല. ഷർജീൽ ഇമാം, ഷർജീൽ ഉസ്മാനി, ഉമർ ഖാലിദ്, അഫ്രീൻ ഫാത്തിമ, ആയിഷ റെന്ന തുടങ്ങിയ പുതിയ നേതൃത്വത്തിന് കീഴിൽ 'ചക്കാ ജാം'നും, 'ഷാഹീൻ ബാഗി'നും ഇന്ത്യയിലെ ജനങ്ങൾ സാക്ഷികളായി. ഫ്രറ്റേണിറ്റി അടക്കമുള്ള വിദ്യാർത്ഥി സംഘടനകളുടെ നേതാക്കൾ അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി. തുടർന്നുണ്ടായ കാമ്പസ് ഇലക്ഷനുകളിൽ ഈ പുതിയ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ജയം കരസ്ഥമാക്കാൻ തുടങ്ങിയതോട് കൂടിയാണ് ഇടത് പക്ഷ വിദ്യാർത്ഥി സംഘടനകൾ ശരിക്കും ഭയന്ന് തുടങ്ങുന്നത്. നേരിടുന്ന അക്രമങ്ങൾക്കും, അനീതികൾക്കുമെതിരെ രാഷ്ട്രീയമായി സംഘടിച്ച് കൊണ്ട് അധികാര കേന്ദ്രങ്ങളെ വിറപ്പിച്ച് അവകാശങ്ങൾ പിടിച്ചു വാങ്ങുകയും, വിദ്യാർത്ഥികൾക്കിടയിലെ ശക്തി പ്രാപിക്കുകയും ചെയ്യുന്ന ഈ പുതിയ വിദ്യാർത്ഥി മുന്നേറ്റത്തിന്‍റെ ഭാഗമാവാൻ കഴിയാതെ പോയ ഇടത് പക്ഷ വിദ്യാർത്ഥി സംഘടനകൾ ഈ പുത്തൻ മുന്നേറ്റത്തിന്‍റെ പിന്നിലെ സംഘടനകൾക്ക് ഒരു ചെല്ലപ്പേര് നൽകി "വർഗ്ഗീയ വാദികൾ." എന്നിട്ടും കേരളത്തിലെ ഇടത് കോട്ടകളെ വിറപ്പിച്ച് കൊണ്ട് തന്നെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് കേരളത്തിലും അതിന്‍റെ സാന്നിധ്യം അറിയിച്ചു. മഹാരാജാസിലും, ബ്രണ്ണനിലും ജയിച്ചതോടെ കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലേക്ക് ഫ്രറ്റേണിറ്റി മൂവേമെന്‍റ് തങ്ങളുടേതായ അധ്യായം രചിച്ചു തുടങ്ങുകയായിരുന്നു. കാലത്തിന്‍റെ അനിവാര്യതയിൽ പിറവി കൊണ്ട ഫ്രറ്റേണിറ്റിയെ പോലെയുള്ള സംഘടനകൾ എസ്. എഫ്. ഐ-യെ പോലെയുള്ള സംഘടനകളുടെ നിലനിൽപ്പിനായിയുള്ള വെപ്രാളത്തിൽ തളർന്ന് പോകുമെന്ന് തോന്നുന്നില്ല. പ്രത്യയശാസ്ത്രപരമായും, പ്രായോഗിക പരമായും എസ്. എഫ്. ഐ അടങ്ങുന്ന ഇടത് സംഘടനകൾ ഇന്ത്യയിലെ ജാതി വ്യവസ്ഥയെയും, അതിലതിഷ്ഠിതമായിട്ടുള്ള സാമൂഹിക ക്രമത്തെയും നേരിടാൻ തയ്യാറായില്ലെങ്കിൽ വളരെ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ ഇടത് പക്ഷ പ്രസ്ഥാനങ്ങൾ കാലയവനികയ്ക്കുള്ളിൽ പോയി മറയുമെന്നുള്ളത് തീർച്ച.
"നേരിടുന്ന അക്രമങ്ങൾക്കും, അനീതികൾക്കുമെതിരെ രാഷ്ട്രീയമായി സംഘടിച്ച് കൊണ്ട് അധികാര കേന്ദ്രങ്ങളെ വിറപ്പിച്ച് അവകാശങ്ങൾ പിടിച്ചു വാങ്ങുകയും, വിദ്യാർത്ഥികൾക്കിടയിലെ ശക്തി പ്രാപിക്കുകയും ചെയ്യുന്ന ഈ പുതിയ വിദ്യാർത്ഥി മുന്നേറ്റത്തിന്‍റെ ഭാഗമാവാൻ കഴിയാതെ പോയ ഇടത് പക്ഷ വിദ്യാർത്ഥി സംഘടനകൾ ഈ പുത്തൻ മുന്നേറ്റത്തിന്‍റെ പിന്നിലെ സംഘടനകൾക്ക് ഒരു ചെല്ലപ്പേര് നൽകി "വർഗ്ഗീയ വാദികൾ'."





K SHABAS HARIS
K SHABAS HARIS



