Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

കർമ്മങ്ങൾ പൂർണമാകണം

കർമ്മങ്ങൾ പൂർണമാകണം

Ihsan Rahman

ജീവിതത്തിൽ എല്ലാ കാര്യങ്ങളും വളരെ കൃത്യതയോടെയും പൂർണ്ണതയോടെയും ചെയ്തു തീർക്കാൻ ആഗ്രഹിക്കുന്നവനാണ് മനുഷ്യൻ. പ്രവർത്തികൾ ഒക്കെയും തന്നെ ഏറ്റവും ഭംഗിയായിക്കൊണ്ട് ചെയ്തു തീർക്കുന്നതിൽ സംതൃപ്തി കണ്ടെത്തുന്നവനാണവൻ. വിദ്യാർത്ഥി ആയിരിക്കെ സ്കൂളിലെ കാര്യങ്ങളും, ഉദ്യോഗസ്ഥനായപ്പോൾ ജോലി സ്ഥലത്തെ ഇടപാടുകളും, ഗൃഹനാഥനായിരിക്കെ വീട്ടിലെ ആവശ്യങ്ങളും തുടങ്ങി തൻ്റെ ജീവിതത്തിൻ്റെ സകല മേഖലകളിലും പൂർണത ആഗ്രഹിക്കുന്നവനാണ് മനുഷ്യൻ. ഭൗതിക കാര്യങ്ങളിൽ തനിക്ക് സംഭവിച്ചു പോകാവുന്ന വളരെ ചെറിയ പിഴവുകളെ പോലും അതീവ ജാഗ്രതയോടെയാണ് അവൻ കൈകാര്യം ചെയ്യുക. അത്തരം പിഴവുകൾ സംഭവിച്ചാൽ സങ്കടത്തിൻ്റെയും വിശമത്തിൻ്റെയും പടികൾ കയറിപ്പോകും.

ദുനിയാവിൻ്റെ വ്യവഹാരങ്ങളിൽ ഇത്രയും ജാഗ്രത പുലർത്തുന്ന മനുഷ്യൻ തൻ്റെ നാഥനുമായുള്ള ബന്ധത്തെയും അവനോടുള്ള അരാധനകളെയും എത്രത്തോളം വില കൽപ്പിക്കുന്നുണ്ടെന്ന് ആലോചിച്ച് നോക്കണം. കർമ്മങ്ങൾ ഒരുപാട് ചെയ്യുന്നുണ്ടെങ്കിലും അതിലൊക്കെയും ഇഖ്‌ലാസും ഇഹ്സാനും ഉണ്ടോ എന്നവൻ നോക്കുന്നില്ല. അല്ലാഹു ഖുർആനിലൂടെ നമ്മോട് പറയുന്നു :

ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًاۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ

"മരണവും ജീവിതവും സൃഷ്ടിച്ചവന്‍. കര്‍മ നിര്‍വഹണത്തില്‍ നിങ്ങളിലേറ്റം മികച്ചവരാരെന്ന് പരീക്ഷിക്കാനാണത്. അവന്‍ അജയ്യനാണ്. ഏറെ മാപ്പേകുന്നവനും" (67:2).

കർമ്മങ്ങളുടെ ആധിക്യത്തിലല്ല, മറിച്ച് അതിന്‍റെ നന്നാക്കലിലാണ് പ്രതിഫലം എന്ന് നമ്മൾ തിരിച്ചറിയണം. ഇഹത്തെയും പരത്തെയും, ജീവിതത്തെയും മരണത്തെയും, സ്വർഗത്തെയും നരകത്തെയും ഒക്കെ സൃഷ്ടിച്ചത് ആരാണ് ഏറ്റവും നന്നായി കർമ്മങ്ങൾ ചെയ്യുന്നതെന്ന് പരീക്ഷിക്കാൻ വേണ്ടിയാണ്. അങ്ങനെ കർമ്മങ്ങളെ നന്നാക്കുന്നതിലൂടെ മാത്രമേ നമുക്ക് അല്ലാഹുവിൻ്റെ ഇഷ്ടവും പ്രീതിയും നേടാൻ സാധിക്കുകയുള്ളൂ. അതുവഴി മാത്രമേ സ്വർഗം നമുക്ക് ലഭിക്കുകയുള്ളൂ.

"കർമ്മങ്ങളുടെ ആധിക്യത്തിലല്ല, മറിച്ച് അതിന്‍റെ നന്നാക്കലിലാണ് പ്രതിഫലം എന്ന് നമ്മൾ തിരിച്ചറിയണം. ഇഹത്തെയും പരത്തെയും, ജീവിതത്തെയും മരണത്തെയും, സ്വർഗത്തെയും നരകത്തെയും ഒക്കെ സൃഷ്ടിച്ചത് ആരാണ് ഏറ്റവും നന്നായി കർമ്മങ്ങൾ ചെയ്യുന്നതെന്ന് പരീക്ഷിക്കാൻ വേണ്ടിയാണ്".

ഇഹ്സാൻ എന്താണെന്ന് പ്രവാചകനോട് ജിബ്‌രീൽ (അ) ചോദിച്ചപ്പോൾ ഇങ്ങനെയായിരുന്നു മറുപടി

أن تعبد الله كأنك تراه فإن لم تكن تراه فإنه يراك

"ഇഹ്‌സാനെന്നാൽ നീ അല്ലാഹുവിനെ ആരാധിക്കലാണ്, അവനെ കാണുന്നതു പോലെ. നീ അവനെ കാണുന്നില്ലെങ്കിൽ അവൻ നിന്നെ കാണുന്നുണ്ട്".

നമ്മൾ ജീവിതത്തിൽ ചെയ്യുന്ന കർമ്മങ്ങൾ ഒക്കെയും അല്ലാഹു നിരീക്ഷിക്കുന്നുണ്ട് എന്ന ബോധത്തോട് കൂടി വേണം ചെയ്യുവാൻ. അതിനെയാണ് ഇഹ്സാൻ എന്ന് പറയുക. ആളുകളെ കാണിക്കാൻ വേണ്ടിയോ, ജനപ്രീതി പിടിച്ചുപറ്റാൻ വേണ്ടിയോ അല്ല, മറിച്ച് അല്ലാഹുവിൻ്റെ ഇഷ്ടം പിടിച്ചുപറ്റുന്ന മുഹ്സിനുകളുടെ കൂട്ടത്തിൽ ഉൾപ്പെടാൻ വേണ്ടിയാണ് നമ്മൾ പണിയെടുക്കേണ്ടത്. അതാണ് ഇഹപര വിജയത്തിലേക്കുള്ള നേരായ പാഥ.

"അല്ലാഹുവിൻ്റെ ഇഷ്ടം പിടിച്ചുപറ്റുന്ന മുഹ്സിനുകളുടെ കൂട്ടത്തിൽ ഉൾപ്പെടാൻ വേണ്ടിയാണ് നമ്മൾ പണിയെടുക്കേണ്ടത്".

അങ്ങനെ കർമ്മങ്ങളെ ഇഹ്സനോടു കൂടി ചെയ്തുകൊണ്ട് അല്ലാഹുവിൻ്റെ സ്വർഗം നേടുന്നവരുടെ കൂട്ടത്തിൽ അവൻ നമ്മളെയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ.

ജീവിതത്തിൽ എല്ലാ കാര്യങ്ങളും വളരെ കൃത്യതയോടെയും പൂർണ്ണതയോടെയും ചെയ്തു തീർക്കാൻ ആഗ്രഹിക്കുന്നവനാണ് മനുഷ്യൻ. പ്രവർത്തികൾ ഒക്കെയും തന്നെ ഏറ്റവും ഭംഗിയായിക്കൊണ്ട് ചെയ്തു തീർക്കുന്നതിൽ സംതൃപ്തി കണ്ടെത്തുന്നവനാണവൻ. വിദ്യാർത്ഥി ആയിരിക്കെ സ്കൂളിലെ കാര്യങ്ങളും, ഉദ്യോഗസ്ഥനായപ്പോൾ ജോലി സ്ഥലത്തെ ഇടപാടുകളും, ഗൃഹനാഥനായിരിക്കെ വീട്ടിലെ ആവശ്യങ്ങളും തുടങ്ങി തൻ്റെ ജീവിതത്തിൻ്റെ സകല മേഖലകളിലും പൂർണത ആഗ്രഹിക്കുന്നവനാണ് മനുഷ്യൻ. ഭൗതിക കാര്യങ്ങളിൽ തനിക്ക് സംഭവിച്ചു പോകാവുന്ന വളരെ ചെറിയ പിഴവുകളെ പോലും അതീവ ജാഗ്രതയോടെയാണ് അവൻ കൈകാര്യം ചെയ്യുക. അത്തരം പിഴവുകൾ സംഭവിച്ചാൽ സങ്കടത്തിൻ്റെയും വിശമത്തിൻ്റെയും പടികൾ കയറിപ്പോകും.

ദുനിയാവിൻ്റെ വ്യവഹാരങ്ങളിൽ ഇത്രയും ജാഗ്രത പുലർത്തുന്ന മനുഷ്യൻ തൻ്റെ നാഥനുമായുള്ള ബന്ധത്തെയും അവനോടുള്ള അരാധനകളെയും എത്രത്തോളം വില കൽപ്പിക്കുന്നുണ്ടെന്ന് ആലോചിച്ച് നോക്കണം. കർമ്മങ്ങൾ ഒരുപാട് ചെയ്യുന്നുണ്ടെങ്കിലും അതിലൊക്കെയും ഇഖ്‌ലാസും ഇഹ്സാനും ഉണ്ടോ എന്നവൻ നോക്കുന്നില്ല. അല്ലാഹു ഖുർആനിലൂടെ നമ്മോട് പറയുന്നു :

ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًاۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ

"മരണവും ജീവിതവും സൃഷ്ടിച്ചവന്‍. കര്‍മ നിര്‍വഹണത്തില്‍ നിങ്ങളിലേറ്റം മികച്ചവരാരെന്ന് പരീക്ഷിക്കാനാണത്. അവന്‍ അജയ്യനാണ്. ഏറെ മാപ്പേകുന്നവനും" (67:2).

കർമ്മങ്ങളുടെ ആധിക്യത്തിലല്ല, മറിച്ച് അതിന്‍റെ നന്നാക്കലിലാണ് പ്രതിഫലം എന്ന് നമ്മൾ തിരിച്ചറിയണം. ഇഹത്തെയും പരത്തെയും, ജീവിതത്തെയും മരണത്തെയും, സ്വർഗത്തെയും നരകത്തെയും ഒക്കെ സൃഷ്ടിച്ചത് ആരാണ് ഏറ്റവും നന്നായി കർമ്മങ്ങൾ ചെയ്യുന്നതെന്ന് പരീക്ഷിക്കാൻ വേണ്ടിയാണ്. അങ്ങനെ കർമ്മങ്ങളെ നന്നാക്കുന്നതിലൂടെ മാത്രമേ നമുക്ക് അല്ലാഹുവിൻ്റെ ഇഷ്ടവും പ്രീതിയും നേടാൻ സാധിക്കുകയുള്ളൂ. അതുവഴി മാത്രമേ സ്വർഗം നമുക്ക് ലഭിക്കുകയുള്ളൂ.

"കർമ്മങ്ങളുടെ ആധിക്യത്തിലല്ല, മറിച്ച് അതിന്‍റെ നന്നാക്കലിലാണ് പ്രതിഫലം എന്ന് നമ്മൾ തിരിച്ചറിയണം. ഇഹത്തെയും പരത്തെയും, ജീവിതത്തെയും മരണത്തെയും, സ്വർഗത്തെയും നരകത്തെയും ഒക്കെ സൃഷ്ടിച്ചത് ആരാണ് ഏറ്റവും നന്നായി കർമ്മങ്ങൾ ചെയ്യുന്നതെന്ന് പരീക്ഷിക്കാൻ വേണ്ടിയാണ്".

ഇഹ്സാൻ എന്താണെന്ന് പ്രവാചകനോട് ജിബ്‌രീൽ (അ) ചോദിച്ചപ്പോൾ ഇങ്ങനെയായിരുന്നു മറുപടി

أن تعبد الله كأنك تراه فإن لم تكن تراه فإنه يراك

"ഇഹ്‌സാനെന്നാൽ നീ അല്ലാഹുവിനെ ആരാധിക്കലാണ്, അവനെ കാണുന്നതു പോലെ. നീ അവനെ കാണുന്നില്ലെങ്കിൽ അവൻ നിന്നെ കാണുന്നുണ്ട്".

നമ്മൾ ജീവിതത്തിൽ ചെയ്യുന്ന കർമ്മങ്ങൾ ഒക്കെയും അല്ലാഹു നിരീക്ഷിക്കുന്നുണ്ട് എന്ന ബോധത്തോട് കൂടി വേണം ചെയ്യുവാൻ. അതിനെയാണ് ഇഹ്സാൻ എന്ന് പറയുക. ആളുകളെ കാണിക്കാൻ വേണ്ടിയോ, ജനപ്രീതി പിടിച്ചുപറ്റാൻ വേണ്ടിയോ അല്ല, മറിച്ച് അല്ലാഹുവിൻ്റെ ഇഷ്ടം പിടിച്ചുപറ്റുന്ന മുഹ്സിനുകളുടെ കൂട്ടത്തിൽ ഉൾപ്പെടാൻ വേണ്ടിയാണ് നമ്മൾ പണിയെടുക്കേണ്ടത്. അതാണ് ഇഹപര വിജയത്തിലേക്കുള്ള നേരായ പാഥ.

"അല്ലാഹുവിൻ്റെ ഇഷ്ടം പിടിച്ചുപറ്റുന്ന മുഹ്സിനുകളുടെ കൂട്ടത്തിൽ ഉൾപ്പെടാൻ വേണ്ടിയാണ് നമ്മൾ പണിയെടുക്കേണ്ടത്".

അങ്ങനെ കർമ്മങ്ങളെ ഇഹ്സനോടു കൂടി ചെയ്തുകൊണ്ട് അല്ലാഹുവിൻ്റെ സ്വർഗം നേടുന്നവരുടെ കൂട്ടത്തിൽ അവൻ നമ്മളെയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ.

ജീവിതത്തിൽ എല്ലാ കാര്യങ്ങളും വളരെ കൃത്യതയോടെയും പൂർണ്ണതയോടെയും ചെയ്തു തീർക്കാൻ ആഗ്രഹിക്കുന്നവനാണ് മനുഷ്യൻ. പ്രവർത്തികൾ ഒക്കെയും തന്നെ ഏറ്റവും ഭംഗിയായിക്കൊണ്ട് ചെയ്തു തീർക്കുന്നതിൽ സംതൃപ്തി കണ്ടെത്തുന്നവനാണവൻ. വിദ്യാർത്ഥി ആയിരിക്കെ സ്കൂളിലെ കാര്യങ്ങളും, ഉദ്യോഗസ്ഥനായപ്പോൾ ജോലി സ്ഥലത്തെ ഇടപാടുകളും, ഗൃഹനാഥനായിരിക്കെ വീട്ടിലെ ആവശ്യങ്ങളും തുടങ്ങി തൻ്റെ ജീവിതത്തിൻ്റെ സകല മേഖലകളിലും പൂർണത ആഗ്രഹിക്കുന്നവനാണ് മനുഷ്യൻ. ഭൗതിക കാര്യങ്ങളിൽ തനിക്ക് സംഭവിച്ചു പോകാവുന്ന വളരെ ചെറിയ പിഴവുകളെ പോലും അതീവ ജാഗ്രതയോടെയാണ് അവൻ കൈകാര്യം ചെയ്യുക. അത്തരം പിഴവുകൾ സംഭവിച്ചാൽ സങ്കടത്തിൻ്റെയും വിശമത്തിൻ്റെയും പടികൾ കയറിപ്പോകും.

ദുനിയാവിൻ്റെ വ്യവഹാരങ്ങളിൽ ഇത്രയും ജാഗ്രത പുലർത്തുന്ന മനുഷ്യൻ തൻ്റെ നാഥനുമായുള്ള ബന്ധത്തെയും അവനോടുള്ള അരാധനകളെയും എത്രത്തോളം വില കൽപ്പിക്കുന്നുണ്ടെന്ന് ആലോചിച്ച് നോക്കണം. കർമ്മങ്ങൾ ഒരുപാട് ചെയ്യുന്നുണ്ടെങ്കിലും അതിലൊക്കെയും ഇഖ്‌ലാസും ഇഹ്സാനും ഉണ്ടോ എന്നവൻ നോക്കുന്നില്ല. അല്ലാഹു ഖുർആനിലൂടെ നമ്മോട് പറയുന്നു :

ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًاۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ

"മരണവും ജീവിതവും സൃഷ്ടിച്ചവന്‍. കര്‍മ നിര്‍വഹണത്തില്‍ നിങ്ങളിലേറ്റം മികച്ചവരാരെന്ന് പരീക്ഷിക്കാനാണത്. അവന്‍ അജയ്യനാണ്. ഏറെ മാപ്പേകുന്നവനും" (67:2).

കർമ്മങ്ങളുടെ ആധിക്യത്തിലല്ല, മറിച്ച് അതിന്‍റെ നന്നാക്കലിലാണ് പ്രതിഫലം എന്ന് നമ്മൾ തിരിച്ചറിയണം. ഇഹത്തെയും പരത്തെയും, ജീവിതത്തെയും മരണത്തെയും, സ്വർഗത്തെയും നരകത്തെയും ഒക്കെ സൃഷ്ടിച്ചത് ആരാണ് ഏറ്റവും നന്നായി കർമ്മങ്ങൾ ചെയ്യുന്നതെന്ന് പരീക്ഷിക്കാൻ വേണ്ടിയാണ്. അങ്ങനെ കർമ്മങ്ങളെ നന്നാക്കുന്നതിലൂടെ മാത്രമേ നമുക്ക് അല്ലാഹുവിൻ്റെ ഇഷ്ടവും പ്രീതിയും നേടാൻ സാധിക്കുകയുള്ളൂ. അതുവഴി മാത്രമേ സ്വർഗം നമുക്ക് ലഭിക്കുകയുള്ളൂ.

"കർമ്മങ്ങളുടെ ആധിക്യത്തിലല്ല, മറിച്ച് അതിന്‍റെ നന്നാക്കലിലാണ് പ്രതിഫലം എന്ന് നമ്മൾ തിരിച്ചറിയണം. ഇഹത്തെയും പരത്തെയും, ജീവിതത്തെയും മരണത്തെയും, സ്വർഗത്തെയും നരകത്തെയും ഒക്കെ സൃഷ്ടിച്ചത് ആരാണ് ഏറ്റവും നന്നായി കർമ്മങ്ങൾ ചെയ്യുന്നതെന്ന് പരീക്ഷിക്കാൻ വേണ്ടിയാണ്".

ഇഹ്സാൻ എന്താണെന്ന് പ്രവാചകനോട് ജിബ്‌രീൽ (അ) ചോദിച്ചപ്പോൾ ഇങ്ങനെയായിരുന്നു മറുപടി

أن تعبد الله كأنك تراه فإن لم تكن تراه فإنه يراك

"ഇഹ്‌സാനെന്നാൽ നീ അല്ലാഹുവിനെ ആരാധിക്കലാണ്, അവനെ കാണുന്നതു പോലെ. നീ അവനെ കാണുന്നില്ലെങ്കിൽ അവൻ നിന്നെ കാണുന്നുണ്ട്".

നമ്മൾ ജീവിതത്തിൽ ചെയ്യുന്ന കർമ്മങ്ങൾ ഒക്കെയും അല്ലാഹു നിരീക്ഷിക്കുന്നുണ്ട് എന്ന ബോധത്തോട് കൂടി വേണം ചെയ്യുവാൻ. അതിനെയാണ് ഇഹ്സാൻ എന്ന് പറയുക. ആളുകളെ കാണിക്കാൻ വേണ്ടിയോ, ജനപ്രീതി പിടിച്ചുപറ്റാൻ വേണ്ടിയോ അല്ല, മറിച്ച് അല്ലാഹുവിൻ്റെ ഇഷ്ടം പിടിച്ചുപറ്റുന്ന മുഹ്സിനുകളുടെ കൂട്ടത്തിൽ ഉൾപ്പെടാൻ വേണ്ടിയാണ് നമ്മൾ പണിയെടുക്കേണ്ടത്. അതാണ് ഇഹപര വിജയത്തിലേക്കുള്ള നേരായ പാഥ.

"അല്ലാഹുവിൻ്റെ ഇഷ്ടം പിടിച്ചുപറ്റുന്ന മുഹ്സിനുകളുടെ കൂട്ടത്തിൽ ഉൾപ്പെടാൻ വേണ്ടിയാണ് നമ്മൾ പണിയെടുക്കേണ്ടത്".

അങ്ങനെ കർമ്മങ്ങളെ ഇഹ്സനോടു കൂടി ചെയ്തുകൊണ്ട് അല്ലാഹുവിൻ്റെ സ്വർഗം നേടുന്നവരുടെ കൂട്ടത്തിൽ അവൻ നമ്മളെയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ.

Poster

Poster

Ihsan Rahman

Ihsan Rahman