

എട്ട്
എട്ട്




K SHABAS HARIS





ഉറക്കം തന്നെ അനുഗ്രഹിക്കാത്തതിന്‍റെ വിമ്മിട്ടം സഹിച്ചു കൊണ്ട് വളർത്തു പുത്രൻ ചെറിയ പുരയിടത്തിനകത്തെ ഒരേയൊരു ജനാലയിലൂടെ പുറത്തെ ഇരുട്ടിലേക്ക് കണ്ണ് നട്ടിരുന്നു. ആ നേരത്താണ് മൂപ്പന്‍റെ പതിനെട്ട് വയസ്സിനോടടുത്ത് പ്രായമുള്ള മകൾ വളർത്തുപുത്രനുള്ള രാത്രി അത്താഴവുമായി അവന്‍റെ അരികിലേക്ക് ചെല്ലുന്നത്. കറുത്ത ശരീരത്തിലെ വലിയ കണ്ണുകളും, നിരനിരയായി ഒതുക്കത്തോടെ പ്രകാശിക്കുന്ന പല്ലുകളും, ബീഡിയുടെ ചൂടേറ്റ് കറുത്ത ചുണ്ടുകളും അവളിൽ പ്രത്യേകതരം ഭംഗി സന്നിവിശേഷിപ്പിച്ചതായി അവന് അനുഭവപ്പെട്ടു. മേശപ്പുറത്ത് ഭക്ഷണം വെച്ചതിന് ശേഷം അവൾ പതിയെ അവനിരിക്കുന്ന ജനാലയിക്കടുത്ത് ചെന്ന് പുറത്തെ കാഴ്ചകൾ മറക്കുന്ന രീതിയിൽ ഒരു പഴകിയ തുണി ജനാലയിക്കുമേൽ വലിച്ചിട്ടു. ദേഷ്യവും നിസ്സഹായതയും നിറഞ്ഞ വളർത്തു പുത്രന്‍റെ കണ്ണുകൾ തിളങ്ങി. പുഞ്ചിരിച്ചു കൊണ്ടവൾ പുറത്തേക്ക് നടന്നു. കാഴ്ചയിൽ നിന്ന് മറയുന്നതിന് മുമ്പായി ഒരിക്കൽ കൂടി അവളവനെ തിരിഞ്ഞു നോക്കി. ഇനിയൊരിക്കലും വന്നെത്താൻ സാധ്യതയില്ലാത്ത വളർത്തച്ഛനെയും അമ്മയെയും കാത്ത് ഒരു ഏകാന്ത തടവുകാരനെ പോലെയിരിക്കുന്ന അവനിലേക്ക് അവൾ സഹതാപത്തിന്‍റേതായൊരു നോട്ടമെറിഞ്ഞു. ആ രാത്രിയിൽ വളർത്തു പുത്രൻ അറിയാതെ വഴുതി വീണ ഉറക്കിൽ നഗ്നയായ മൂപ്പന്‍റെ മകളെ സ്വപ്നം കണ്ടു. പിറ്റേന്ന് ഭക്ഷണവുമായി മുന്നിൽ വന്ന് നിന്ന മൂപ്പന്‍റെ മകളെ കണ്ട് വളർത്തു പുത്രൻ ഉണരുമ്പോഴേക്കും സമയം ഏതാണ്ട് ഉച്ചയോട് അടുത്തിരുന്നു. അവളെ നോക്കി പുഞ്ചിരിച്ച ശേഷം എഴുന്നേൽക്കാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് സ്വപ്നം വരുത്തി വെച്ച അബദ്ധം അവൻ തിരിച്ചറിഞ്ഞത്. ട്രൌസറിൽ നനവ് തീർത്ത വൃത്തത്തെ നോക്കി ചിരിച്ച ശേഷം അവൾ മേശപ്പുറത്ത് ഭക്ഷണം വെച്ച് അന്നത്തെ വേട്ടയാടൽ സംഘത്തോടൊപ്പം യാത്ര തിരിച്ചു.
ഇനിയൊരിക്കലും വന്നെത്താൻ സാധ്യതയില്ലാത്ത വളർത്തച്ഛനെയും അമ്മയെയും കാത്ത് ഒരു ഏകാന്ത തടവുകാരനെ പോലെയിരിക്കുന്ന അവനിലേക്ക് അവൾ സഹതാപത്തിന്‍റേതായൊരു നോട്ടമെറിഞ്ഞു.
ഭക്ഷണവും കഴിച്ച് എന്ത് ചെയ്യണമെന്നറിയാതെ പുറത്ത് വെറുതേയിരിക്കുന്ന നേരത്താണ് ഗോത്രത്തലവനും കുറച്ച് ചെറുപ്പക്കാരും വളർത്തു പുത്രന്‍റെ അരികിലേക്ക് ചെല്ലുന്നത്. കൂട്ടത്തിലെ ഒരു പയ്യൻ വളർത്തു പുത്രന്‍റെ തോളിലേക്ക് ചെറിയൊരു മഴു വെച്ചു കൊടുത്തു. മൂപ്പൻ അവരോടൊപ്പം ചെല്ലാൻ വളർത്തു പുത്രനോട് ആംഗ്യം കാണിച്ച നേരത്ത് എന്തിന് എന്ന് അവന് ചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിൽ കൂടിയും ഭാഷ തീർത്ത പരിമിതികൾക്ക് അകത്ത് അവനൊരു അനുസരണയുള്ള അടിമയായി തീർന്നിരുന്നു. പിന്നീട് മണിക്കൂറുകൾ നീണ്ട നടത്തമായിരുന്നു. ചുറ്റിലുമുള്ള സമപ്രായക്കാർ അവരുടേതായ തമാശകളിലും, സന്ദേഹങ്ങളിലും മുഴുകി ഒച്ച വെച്ച് നടക്കുന്ന സമയങ്ങളിൽ ഒരുപാട് പറയാനുണ്ടായിരുന്നിട്ട് കൂടിയും ഒന്നുമേ മിണ്ടാനാവാതെ, അടിച്ചേൽപ്പിക്കപ്പെട്ട മൌനത്തിന്‍റെ ഭാരവും പേറി വളർത്തു പുത്രനും അവരോടൊപ്പം നടന്നു. വളർത്തു പുത്രന് തിരിച്ചറിയാൻ സാധിക്കാത്തൊരു വൃക്ഷത്തിന്‍റെ വേരിനോട് ചേർന്ന് കൂട്ടത്തിലെ ഒരുവൻ കുനിഞ്ഞിരുന്നു. ശേഷം വളർത്തു പുത്രനോട് മഴു ആവശ്യപ്പെട്ടു, അവൻ നൽകിയ മഴു ഉപയോഗിച്ച് വേരിന്‍റെ തൊട്ട് മുകളിൽ നിന്ന് വലിയൊരു കല്ല് എടുത്ത് മാറ്റി. അവിടെ രൂപപ്പെട്ട ദ്വാരത്തിലേക്ക് പുകഞ്ഞ ചേരി എടുത്ത് വെച്ചു. ചെറിയ ചെറിയ തേനീച്ച കൂട്ടങ്ങൾ തങ്ങളുടെ പ്രതിഷേധം അറിയിച്ചു കൊണ്ട് മരത്തിന്‍റെ അകത്ത് നിന്നും പുറത്തേക്ക് പറക്കുന്നതിനിടയിൽ കൂട്ടത്തിലൊരുവൻ വളർത്തു പുത്രനോട് അതിന്‍റെ അകത്തേക്ക് കൈയിട്ട് ഉള്ളിലുള്ളത് വലിച്ച് പുറത്തിടാൻ സംഭാഷണങ്ങൾ ഇല്ലാതെ തന്നെ പറഞ്ഞു. ആദ്യം നിരസ്സിച്ചെങ്കിലും ചുറ്റിലും പരിഹാസം ഉണരുന്നത് കണ്ടപ്പോൾ, പിന്നീട് ആ പരിഹാസം പതിയെ കോപത്തിലേക്ക് വഴി മാറുന്നതും കൂടി കാണേണ്ടി വന്നപ്പോൾ ആലോചനകൾ ഒന്നുമേ ഇല്ലാതെ തന്നെ വളർത്തു പുത്രൻ അകത്തെ തേനീച്ച കൂടുകൾ ഓരോന്നായി വലിച്ചെടുത്ത് കൊട്ടയിലേക്കിട്ടു.
അന്ന് രാത്രിയിൽ തന്‍റെ ചെറിയ പുരയിടത്തിന്‍റെ പുറത്ത് തേനീച്ചകൾ വിരലുകളിൽ സമ്മാനിച്ച നോവ് കടിച്ചമർത്തി റാന്തൽ പ്രകാശത്തിൽ ശൂന്യമാക്കപ്പെട്ട ഭാവിയെ കുറിച്ച് ഒന്നും ചിന്തിക്കാനില്ലാതെയിരിക്കുന്ന വളർത്തു പുത്രന്‍റെ അരികിലേക്ക് മൂപ്പന്‍റെ മകൾ രാത്രി അത്താഴവുമായി കയറി ചെന്നു. വീടിന്‍റെ അകത്ത് ഭക്ഷണം വെച്ച് പുറത്തിറങ്ങുന്ന നേരത്ത് അവൾ അവന്‍റെ അരികിലേക്ക് ചേർന്നിരുന്നു. തേനീച്ചയുടെ കുത്തേറ്റ് വ്രണപ്പെട്ട വിരലുകളുടെ മേൽ അവളുടെ വിരലുകൾ കൊണ്ട് വെറുതെ തലോടി. ശേഷം അരയിൽ നിന്നും കുറച്ച് തുളസി ഇലകളും മഞ്ഞളുമെടുത്ത് ചതച്ച് അവന്‍റെ വിരലുകളുടെ മേൽ വെച്ചു കൊടുത്തു. സുഖമായി ഉറങ്ങാൻ കഴിയട്ടെ എന്നവൾ ആശംസിച്ചു കൊണ്ട് മൂപ്പന്‍റെ വീട്ടിലേക്ക് നടന്നകലുന്ന കാഴ്ച തുടർന്നുള്ള തന്‍റെ ഗോത്ര ജീവിതത്തിന് ഉന്മേഷം പകരുന്ന ഒന്നായി വളർത്തു പുത്രന് അനുഭവപ്പെട്ടു.
((തുടരും))
ഉറക്കം തന്നെ അനുഗ്രഹിക്കാത്തതിന്‍റെ വിമ്മിട്ടം സഹിച്ചു കൊണ്ട് വളർത്തു പുത്രൻ ചെറിയ പുരയിടത്തിനകത്തെ ഒരേയൊരു ജനാലയിലൂടെ പുറത്തെ ഇരുട്ടിലേക്ക് കണ്ണ് നട്ടിരുന്നു. ആ നേരത്താണ് മൂപ്പന്‍റെ പതിനെട്ട് വയസ്സിനോടടുത്ത് പ്രായമുള്ള മകൾ വളർത്തുപുത്രനുള്ള രാത്രി അത്താഴവുമായി അവന്‍റെ അരികിലേക്ക് ചെല്ലുന്നത്. കറുത്ത ശരീരത്തിലെ വലിയ കണ്ണുകളും, നിരനിരയായി ഒതുക്കത്തോടെ പ്രകാശിക്കുന്ന പല്ലുകളും, ബീഡിയുടെ ചൂടേറ്റ് കറുത്ത ചുണ്ടുകളും അവളിൽ പ്രത്യേകതരം ഭംഗി സന്നിവിശേഷിപ്പിച്ചതായി അവന് അനുഭവപ്പെട്ടു. മേശപ്പുറത്ത് ഭക്ഷണം വെച്ചതിന് ശേഷം അവൾ പതിയെ അവനിരിക്കുന്ന ജനാലയിക്കടുത്ത് ചെന്ന് പുറത്തെ കാഴ്ചകൾ മറക്കുന്ന രീതിയിൽ ഒരു പഴകിയ തുണി ജനാലയിക്കുമേൽ വലിച്ചിട്ടു. ദേഷ്യവും നിസ്സഹായതയും നിറഞ്ഞ വളർത്തു പുത്രന്‍റെ കണ്ണുകൾ തിളങ്ങി. പുഞ്ചിരിച്ചു കൊണ്ടവൾ പുറത്തേക്ക് നടന്നു. കാഴ്ചയിൽ നിന്ന് മറയുന്നതിന് മുമ്പായി ഒരിക്കൽ കൂടി അവളവനെ തിരിഞ്ഞു നോക്കി. ഇനിയൊരിക്കലും വന്നെത്താൻ സാധ്യതയില്ലാത്ത വളർത്തച്ഛനെയും അമ്മയെയും കാത്ത് ഒരു ഏകാന്ത തടവുകാരനെ പോലെയിരിക്കുന്ന അവനിലേക്ക് അവൾ സഹതാപത്തിന്‍റേതായൊരു നോട്ടമെറിഞ്ഞു. ആ രാത്രിയിൽ വളർത്തു പുത്രൻ അറിയാതെ വഴുതി വീണ ഉറക്കിൽ നഗ്നയായ മൂപ്പന്‍റെ മകളെ സ്വപ്നം കണ്ടു. പിറ്റേന്ന് ഭക്ഷണവുമായി മുന്നിൽ വന്ന് നിന്ന മൂപ്പന്‍റെ മകളെ കണ്ട് വളർത്തു പുത്രൻ ഉണരുമ്പോഴേക്കും സമയം ഏതാണ്ട് ഉച്ചയോട് അടുത്തിരുന്നു. അവളെ നോക്കി പുഞ്ചിരിച്ച ശേഷം എഴുന്നേൽക്കാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് സ്വപ്നം വരുത്തി വെച്ച അബദ്ധം അവൻ തിരിച്ചറിഞ്ഞത്. ട്രൌസറിൽ നനവ് തീർത്ത വൃത്തത്തെ നോക്കി ചിരിച്ച ശേഷം അവൾ മേശപ്പുറത്ത് ഭക്ഷണം വെച്ച് അന്നത്തെ വേട്ടയാടൽ സംഘത്തോടൊപ്പം യാത്ര തിരിച്ചു.
ഇനിയൊരിക്കലും വന്നെത്താൻ സാധ്യതയില്ലാത്ത വളർത്തച്ഛനെയും അമ്മയെയും കാത്ത് ഒരു ഏകാന്ത തടവുകാരനെ പോലെയിരിക്കുന്ന അവനിലേക്ക് അവൾ സഹതാപത്തിന്‍റേതായൊരു നോട്ടമെറിഞ്ഞു.
ഭക്ഷണവും കഴിച്ച് എന്ത് ചെയ്യണമെന്നറിയാതെ പുറത്ത് വെറുതേയിരിക്കുന്ന നേരത്താണ് ഗോത്രത്തലവനും കുറച്ച് ചെറുപ്പക്കാരും വളർത്തു പുത്രന്‍റെ അരികിലേക്ക് ചെല്ലുന്നത്. കൂട്ടത്തിലെ ഒരു പയ്യൻ വളർത്തു പുത്രന്‍റെ തോളിലേക്ക് ചെറിയൊരു മഴു വെച്ചു കൊടുത്തു. മൂപ്പൻ അവരോടൊപ്പം ചെല്ലാൻ വളർത്തു പുത്രനോട് ആംഗ്യം കാണിച്ച നേരത്ത് എന്തിന് എന്ന് അവന് ചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിൽ കൂടിയും ഭാഷ തീർത്ത പരിമിതികൾക്ക് അകത്ത് അവനൊരു അനുസരണയുള്ള അടിമയായി തീർന്നിരുന്നു. പിന്നീട് മണിക്കൂറുകൾ നീണ്ട നടത്തമായിരുന്നു. ചുറ്റിലുമുള്ള സമപ്രായക്കാർ അവരുടേതായ തമാശകളിലും, സന്ദേഹങ്ങളിലും മുഴുകി ഒച്ച വെച്ച് നടക്കുന്ന സമയങ്ങളിൽ ഒരുപാട് പറയാനുണ്ടായിരുന്നിട്ട് കൂടിയും ഒന്നുമേ മിണ്ടാനാവാതെ, അടിച്ചേൽപ്പിക്കപ്പെട്ട മൌനത്തിന്‍റെ ഭാരവും പേറി വളർത്തു പുത്രനും അവരോടൊപ്പം നടന്നു. വളർത്തു പുത്രന് തിരിച്ചറിയാൻ സാധിക്കാത്തൊരു വൃക്ഷത്തിന്‍റെ വേരിനോട് ചേർന്ന് കൂട്ടത്തിലെ ഒരുവൻ കുനിഞ്ഞിരുന്നു. ശേഷം വളർത്തു പുത്രനോട് മഴു ആവശ്യപ്പെട്ടു, അവൻ നൽകിയ മഴു ഉപയോഗിച്ച് വേരിന്‍റെ തൊട്ട് മുകളിൽ നിന്ന് വലിയൊരു കല്ല് എടുത്ത് മാറ്റി. അവിടെ രൂപപ്പെട്ട ദ്വാരത്തിലേക്ക് പുകഞ്ഞ ചേരി എടുത്ത് വെച്ചു. ചെറിയ ചെറിയ തേനീച്ച കൂട്ടങ്ങൾ തങ്ങളുടെ പ്രതിഷേധം അറിയിച്ചു കൊണ്ട് മരത്തിന്‍റെ അകത്ത് നിന്നും പുറത്തേക്ക് പറക്കുന്നതിനിടയിൽ കൂട്ടത്തിലൊരുവൻ വളർത്തു പുത്രനോട് അതിന്‍റെ അകത്തേക്ക് കൈയിട്ട് ഉള്ളിലുള്ളത് വലിച്ച് പുറത്തിടാൻ സംഭാഷണങ്ങൾ ഇല്ലാതെ തന്നെ പറഞ്ഞു. ആദ്യം നിരസ്സിച്ചെങ്കിലും ചുറ്റിലും പരിഹാസം ഉണരുന്നത് കണ്ടപ്പോൾ, പിന്നീട് ആ പരിഹാസം പതിയെ കോപത്തിലേക്ക് വഴി മാറുന്നതും കൂടി കാണേണ്ടി വന്നപ്പോൾ ആലോചനകൾ ഒന്നുമേ ഇല്ലാതെ തന്നെ വളർത്തു പുത്രൻ അകത്തെ തേനീച്ച കൂടുകൾ ഓരോന്നായി വലിച്ചെടുത്ത് കൊട്ടയിലേക്കിട്ടു.
അന്ന് രാത്രിയിൽ തന്‍റെ ചെറിയ പുരയിടത്തിന്‍റെ പുറത്ത് തേനീച്ചകൾ വിരലുകളിൽ സമ്മാനിച്ച നോവ് കടിച്ചമർത്തി റാന്തൽ പ്രകാശത്തിൽ ശൂന്യമാക്കപ്പെട്ട ഭാവിയെ കുറിച്ച് ഒന്നും ചിന്തിക്കാനില്ലാതെയിരിക്കുന്ന വളർത്തു പുത്രന്‍റെ അരികിലേക്ക് മൂപ്പന്‍റെ മകൾ രാത്രി അത്താഴവുമായി കയറി ചെന്നു. വീടിന്‍റെ അകത്ത് ഭക്ഷണം വെച്ച് പുറത്തിറങ്ങുന്ന നേരത്ത് അവൾ അവന്‍റെ അരികിലേക്ക് ചേർന്നിരുന്നു. തേനീച്ചയുടെ കുത്തേറ്റ് വ്രണപ്പെട്ട വിരലുകളുടെ മേൽ അവളുടെ വിരലുകൾ കൊണ്ട് വെറുതെ തലോടി. ശേഷം അരയിൽ നിന്നും കുറച്ച് തുളസി ഇലകളും മഞ്ഞളുമെടുത്ത് ചതച്ച് അവന്‍റെ വിരലുകളുടെ മേൽ വെച്ചു കൊടുത്തു. സുഖമായി ഉറങ്ങാൻ കഴിയട്ടെ എന്നവൾ ആശംസിച്ചു കൊണ്ട് മൂപ്പന്‍റെ വീട്ടിലേക്ക് നടന്നകലുന്ന കാഴ്ച തുടർന്നുള്ള തന്‍റെ ഗോത്ര ജീവിതത്തിന് ഉന്മേഷം പകരുന്ന ഒന്നായി വളർത്തു പുത്രന് അനുഭവപ്പെട്ടു.
((തുടരും))
ഉറക്കം തന്നെ അനുഗ്രഹിക്കാത്തതിന്‍റെ വിമ്മിട്ടം സഹിച്ചു കൊണ്ട് വളർത്തു പുത്രൻ ചെറിയ പുരയിടത്തിനകത്തെ ഒരേയൊരു ജനാലയിലൂടെ പുറത്തെ ഇരുട്ടിലേക്ക് കണ്ണ് നട്ടിരുന്നു. ആ നേരത്താണ് മൂപ്പന്‍റെ പതിനെട്ട് വയസ്സിനോടടുത്ത് പ്രായമുള്ള മകൾ വളർത്തുപുത്രനുള്ള രാത്രി അത്താഴവുമായി അവന്‍റെ അരികിലേക്ക് ചെല്ലുന്നത്. കറുത്ത ശരീരത്തിലെ വലിയ കണ്ണുകളും, നിരനിരയായി ഒതുക്കത്തോടെ പ്രകാശിക്കുന്ന പല്ലുകളും, ബീഡിയുടെ ചൂടേറ്റ് കറുത്ത ചുണ്ടുകളും അവളിൽ പ്രത്യേകതരം ഭംഗി സന്നിവിശേഷിപ്പിച്ചതായി അവന് അനുഭവപ്പെട്ടു. മേശപ്പുറത്ത് ഭക്ഷണം വെച്ചതിന് ശേഷം അവൾ പതിയെ അവനിരിക്കുന്ന ജനാലയിക്കടുത്ത് ചെന്ന് പുറത്തെ കാഴ്ചകൾ മറക്കുന്ന രീതിയിൽ ഒരു പഴകിയ തുണി ജനാലയിക്കുമേൽ വലിച്ചിട്ടു. ദേഷ്യവും നിസ്സഹായതയും നിറഞ്ഞ വളർത്തു പുത്രന്‍റെ കണ്ണുകൾ തിളങ്ങി. പുഞ്ചിരിച്ചു കൊണ്ടവൾ പുറത്തേക്ക് നടന്നു. കാഴ്ചയിൽ നിന്ന് മറയുന്നതിന് മുമ്പായി ഒരിക്കൽ കൂടി അവളവനെ തിരിഞ്ഞു നോക്കി. ഇനിയൊരിക്കലും വന്നെത്താൻ സാധ്യതയില്ലാത്ത വളർത്തച്ഛനെയും അമ്മയെയും കാത്ത് ഒരു ഏകാന്ത തടവുകാരനെ പോലെയിരിക്കുന്ന അവനിലേക്ക് അവൾ സഹതാപത്തിന്‍റേതായൊരു നോട്ടമെറിഞ്ഞു. ആ രാത്രിയിൽ വളർത്തു പുത്രൻ അറിയാതെ വഴുതി വീണ ഉറക്കിൽ നഗ്നയായ മൂപ്പന്‍റെ മകളെ സ്വപ്നം കണ്ടു. പിറ്റേന്ന് ഭക്ഷണവുമായി മുന്നിൽ വന്ന് നിന്ന മൂപ്പന്‍റെ മകളെ കണ്ട് വളർത്തു പുത്രൻ ഉണരുമ്പോഴേക്കും സമയം ഏതാണ്ട് ഉച്ചയോട് അടുത്തിരുന്നു. അവളെ നോക്കി പുഞ്ചിരിച്ച ശേഷം എഴുന്നേൽക്കാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് സ്വപ്നം വരുത്തി വെച്ച അബദ്ധം അവൻ തിരിച്ചറിഞ്ഞത്. ട്രൌസറിൽ നനവ് തീർത്ത വൃത്തത്തെ നോക്കി ചിരിച്ച ശേഷം അവൾ മേശപ്പുറത്ത് ഭക്ഷണം വെച്ച് അന്നത്തെ വേട്ടയാടൽ സംഘത്തോടൊപ്പം യാത്ര തിരിച്ചു.
ഇനിയൊരിക്കലും വന്നെത്താൻ സാധ്യതയില്ലാത്ത വളർത്തച്ഛനെയും അമ്മയെയും കാത്ത് ഒരു ഏകാന്ത തടവുകാരനെ പോലെയിരിക്കുന്ന അവനിലേക്ക് അവൾ സഹതാപത്തിന്‍റേതായൊരു നോട്ടമെറിഞ്ഞു.
ഭക്ഷണവും കഴിച്ച് എന്ത് ചെയ്യണമെന്നറിയാതെ പുറത്ത് വെറുതേയിരിക്കുന്ന നേരത്താണ് ഗോത്രത്തലവനും കുറച്ച് ചെറുപ്പക്കാരും വളർത്തു പുത്രന്‍റെ അരികിലേക്ക് ചെല്ലുന്നത്. കൂട്ടത്തിലെ ഒരു പയ്യൻ വളർത്തു പുത്രന്‍റെ തോളിലേക്ക് ചെറിയൊരു മഴു വെച്ചു കൊടുത്തു. മൂപ്പൻ അവരോടൊപ്പം ചെല്ലാൻ വളർത്തു പുത്രനോട് ആംഗ്യം കാണിച്ച നേരത്ത് എന്തിന് എന്ന് അവന് ചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിൽ കൂടിയും ഭാഷ തീർത്ത പരിമിതികൾക്ക് അകത്ത് അവനൊരു അനുസരണയുള്ള അടിമയായി തീർന്നിരുന്നു. പിന്നീട് മണിക്കൂറുകൾ നീണ്ട നടത്തമായിരുന്നു. ചുറ്റിലുമുള്ള സമപ്രായക്കാർ അവരുടേതായ തമാശകളിലും, സന്ദേഹങ്ങളിലും മുഴുകി ഒച്ച വെച്ച് നടക്കുന്ന സമയങ്ങളിൽ ഒരുപാട് പറയാനുണ്ടായിരുന്നിട്ട് കൂടിയും ഒന്നുമേ മിണ്ടാനാവാതെ, അടിച്ചേൽപ്പിക്കപ്പെട്ട മൌനത്തിന്‍റെ ഭാരവും പേറി വളർത്തു പുത്രനും അവരോടൊപ്പം നടന്നു. വളർത്തു പുത്രന് തിരിച്ചറിയാൻ സാധിക്കാത്തൊരു വൃക്ഷത്തിന്‍റെ വേരിനോട് ചേർന്ന് കൂട്ടത്തിലെ ഒരുവൻ കുനിഞ്ഞിരുന്നു. ശേഷം വളർത്തു പുത്രനോട് മഴു ആവശ്യപ്പെട്ടു, അവൻ നൽകിയ മഴു ഉപയോഗിച്ച് വേരിന്‍റെ തൊട്ട് മുകളിൽ നിന്ന് വലിയൊരു കല്ല് എടുത്ത് മാറ്റി. അവിടെ രൂപപ്പെട്ട ദ്വാരത്തിലേക്ക് പുകഞ്ഞ ചേരി എടുത്ത് വെച്ചു. ചെറിയ ചെറിയ തേനീച്ച കൂട്ടങ്ങൾ തങ്ങളുടെ പ്രതിഷേധം അറിയിച്ചു കൊണ്ട് മരത്തിന്‍റെ അകത്ത് നിന്നും പുറത്തേക്ക് പറക്കുന്നതിനിടയിൽ കൂട്ടത്തിലൊരുവൻ വളർത്തു പുത്രനോട് അതിന്‍റെ അകത്തേക്ക് കൈയിട്ട് ഉള്ളിലുള്ളത് വലിച്ച് പുറത്തിടാൻ സംഭാഷണങ്ങൾ ഇല്ലാതെ തന്നെ പറഞ്ഞു. ആദ്യം നിരസ്സിച്ചെങ്കിലും ചുറ്റിലും പരിഹാസം ഉണരുന്നത് കണ്ടപ്പോൾ, പിന്നീട് ആ പരിഹാസം പതിയെ കോപത്തിലേക്ക് വഴി മാറുന്നതും കൂടി കാണേണ്ടി വന്നപ്പോൾ ആലോചനകൾ ഒന്നുമേ ഇല്ലാതെ തന്നെ വളർത്തു പുത്രൻ അകത്തെ തേനീച്ച കൂടുകൾ ഓരോന്നായി വലിച്ചെടുത്ത് കൊട്ടയിലേക്കിട്ടു.
അന്ന് രാത്രിയിൽ തന്‍റെ ചെറിയ പുരയിടത്തിന്‍റെ പുറത്ത് തേനീച്ചകൾ വിരലുകളിൽ സമ്മാനിച്ച നോവ് കടിച്ചമർത്തി റാന്തൽ പ്രകാശത്തിൽ ശൂന്യമാക്കപ്പെട്ട ഭാവിയെ കുറിച്ച് ഒന്നും ചിന്തിക്കാനില്ലാതെയിരിക്കുന്ന വളർത്തു പുത്രന്‍റെ അരികിലേക്ക് മൂപ്പന്‍റെ മകൾ രാത്രി അത്താഴവുമായി കയറി ചെന്നു. വീടിന്‍റെ അകത്ത് ഭക്ഷണം വെച്ച് പുറത്തിറങ്ങുന്ന നേരത്ത് അവൾ അവന്‍റെ അരികിലേക്ക് ചേർന്നിരുന്നു. തേനീച്ചയുടെ കുത്തേറ്റ് വ്രണപ്പെട്ട വിരലുകളുടെ മേൽ അവളുടെ വിരലുകൾ കൊണ്ട് വെറുതെ തലോടി. ശേഷം അരയിൽ നിന്നും കുറച്ച് തുളസി ഇലകളും മഞ്ഞളുമെടുത്ത് ചതച്ച് അവന്‍റെ വിരലുകളുടെ മേൽ വെച്ചു കൊടുത്തു. സുഖമായി ഉറങ്ങാൻ കഴിയട്ടെ എന്നവൾ ആശംസിച്ചു കൊണ്ട് മൂപ്പന്‍റെ വീട്ടിലേക്ക് നടന്നകലുന്ന കാഴ്ച തുടർന്നുള്ള തന്‍റെ ഗോത്ര ജീവിതത്തിന് ഉന്മേഷം പകരുന്ന ഒന്നായി വളർത്തു പുത്രന് അനുഭവപ്പെട്ടു.
((തുടരും))





K SHABAS HARIS
K SHABAS HARIS



