Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

നാല്

നാല്

K SHABAS HARIS

Horegallu part 4
Horegallu part 4
Horegallu part 4
Horegallu part 4
Horegallu part 4

ആയിരത്തി എണ്ണൂറ്റി അമ്പത് കാലഘട്ടത്തിലാണ് അമേരിക്കയിൽ നിന്ന് വന്ന മിഷിനറി പ്രവർത്തകർക്ക് വേണ്ടി മന്നവനൂർ എസ്റ്റേറ്റ് ബംഗ്ലാവിന്‍റെ പണി ആരംഭിച്ചത്. അറുപതുകളുടെ ഒടുക്കം ആവുമ്പോഴേക്കും സെമിനാരിയോട് ചേർന്നൊരു പള്ളി എന്നതായിരുന്നു ഉദ്ദേശം. അമ്പതുകളുടെ അവസാന കാലഘട്ടത്തിൽ മിഷിനറി പ്രവർത്തനത്തിനായി അമേരിക്കയിൽ നിന്ന് വന്നൊരു സ്ത്രീ ബംഗ്ലാവിൽ താമസം ആരംഭിച്ചു. ദിവസവും രാവിലെ പ്രാർത്ഥിച്ചതിന് ശേഷം ആ സ്ത്രീ സത്യവേദ പുസ്തകവും കൈയിലേന്തി പളനി മലയുടെ ചുറ്റിലുമുള്ള ഗ്രാമങ്ങളിൽ ക്രിസ്തുവിന്‍റെ സന്ദേശമെത്തിച്ചു. പഴയ നിയമത്തിലെയും, പുതിയ നിയമത്തിലെയും കഥകളും കൽപ്പനകളും ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടി മാത്രം ആ സ്ത്രീ പളിയൻ ഗോത്ര ഭാഷയും, തമിഴും, മലയാളവും വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ പഠിച്ചുവച്ചു. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് തങ്ങളുടെ പാപവും പേറി കുരിശിലേറിയ മനുഷ്യനോടുള്ള അമിതമായ പ്രണയത്താൽ ആ നാട്ടിലെ പാപികളായ ചില മനുഷ്യരത്രയും അവരിലേക്ക് വന്ന സ്ത്രീയുടെ ദൈവത്തിലും ആ ദൈവത്തിന്‍റെ വചനങ്ങളിലും വിശ്വസിച്ചു. ആ കൂട്ടത്തിലൊരു പതിനേഴ് വയസ്സുകാരനുമുണ്ടായിരുന്നുവത്രെ. സ്വന്തം പിതാവിന്‍റെ ചങ്കിലേക്ക് കത്തി കുത്തിയിറക്കിയതിന്‍റെ പേരിൽ സ്വന്തം നാട്ടിൽ നിന്നും നാട് കടത്തപ്പെട്ടൊരു കൌമാരക്കാരൻ. വിശപ്പും കുറ്റബോധവും അടക്കിവാഴാൻ തുടങ്ങിയ പതിനേഴുകാരന്‍റെ ശരീരം പളനിക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിൽ കയറിയിറങ്ങി കൊണ്ടേയിരുന്നു. തകർന്നടിഞ്ഞ മനസ്സിന് തെരുവുകളിൽ നിന്ന് കേട്ട് തുടങ്ങിയ സത്യ വേദ വചനങ്ങൾ ആശ്വാസം നൽകിയത് കൊണ്ടാവണം, പതിനേഴുകാരൻ സ്ത്രീയോടൊപ്പം കൊടൈക്കനാലിലേക്കുള്ള മല കയറി മന്നവനൂർ ബംഗ്ലാവിൽ താമസം ആരംഭിച്ചത്. സായിപ്പിന്‍റെ തോട്ടങ്ങളിൽ അമ്മ പീഡനങ്ങളേറ്റ് പണിയെടുക്കുമ്പോഴും ലയങ്ങളിലെ മുറിയിൽ ചാരായവും മോന്തിയിരിക്കുന്ന അപ്പനെ കുറിച്ചുള്ള പരാതികൾ മാത്രമായിരുന്നു പതിനേഴു വയസ്സുകാരന് സ്ത്രീയോട് പറയാനുണ്ടായിരുന്നതത്രയും. തോട്ടങ്ങളിൽ ഇലകൾ നുള്ളി തന്‍റെ വിശപ്പ് മാറ്റിയ അമ്മയെയല്ല, തന്നിലെ എല്ലാ കാമനകളും, വികാരങ്ങളും തിരിച്ചറിഞ്ഞു കൊണ്ട് സ്നേഹിക്കുന്ന ഒരു പ്രണയിനിയെയാണ് പതിനേഴുകാരൻ അമേരിക്കൻ സ്ത്രീയിൽ കണ്ടത്. ഇരുവർക്കിടയിലെ പ്രണയം വളരുന്നതനുസരിച്ച് പളനിക്ക് ചുറ്റും ക്രിസ്തീയ വിശ്വാസികൾ കൂടിക്കൊണ്ടേയിരുന്നു. ദൌത്യം പൂർത്തിയാക്കിയപ്പോൾ അമേരിക്കയിലേക്ക് സ്ത്രീയെ തിരികെ അയക്കാൻ മിഷിനറി തീരുമാനിച്ചു. പതിനേഴുകാരനെ തനിച്ചാക്കി ബംഗ്ലാവ് വിട്ട് പോകുന്നതിന്‍റെ മുമ്പായി സ്ത്രീ ഏതോ പുസ്തകത്തിൽ നിന്ന് വായിച്ച തെളുങ്ക് വാക്യം ഗെയിറ്റിന് മുകളിലായി ഒരു നയിം ബോർഡ് എന്ന പോലെ എഴുതിയിട്ടു : ’ഹൊറേഗല്ലു’.

തോട്ടങ്ങളിൽ ഇലകൾ നുള്ളി തന്‍റെ വിശപ്പ് മാറ്റിയ അമ്മയെയല്ല, തന്നിലെ എല്ലാ കാമനകളും, വികാരങ്ങളും തിരിച്ചറിഞ്ഞു കൊണ്ട് സ്നേഹിക്കുന്ന ഒരു പ്രണയിനിയെയാണ് പതിനേഴുകാരൻ അമേരിക്കൻ സ്ത്രീയിൽ കണ്ടത്.

“വാട് ഡസ് ഇറ്റ് മീൻ?” ബംഗ്ലാവുണ്ടാകാനിടയായ ചരിത്രം സായിപ്പിനും മദാമയ്ക്കും അവരുടെ പതിനാർ വയസ്സുകാരനായ വളർത്തു പുത്രനും ആധികാരികമായി കൊണ്ട് തന്നെ വിശദീകരിച്ച് കൊടുത്ത ബട്ലറോടായി മദാമ ചോദിച്ചു. അടുക്കളയിൽ അത്താഴത്തിന്‍റെ പണികൾ ബാക്കിയുണ്ടെന്നും പറഞ്ഞ് മദാമയ്ക്ക് നേരെ ഒരു പുഞ്ചിരിയെറിഞ്ഞ് കൊണ്ട് ബട്ലർ അവിടെ നിന്നും നടന്ന് നീങ്ങി.

ചൂട് കാലം കഴിയുന്നത് വരെയുള്ള രണ്ട് മാസം തങ്ങുക, പറ്റുമെങ്കിൽ മടങ്ങുന്നതിന്‍റെ ഇടയിൽ തങ്ങളുടേതായ ഒരു കുഞ്ഞിന് വേണ്ടി വീണ്ടും പരിശ്രമിക്കുക, ഇത്രയുമായിരുന്നു മധുരയിലെ തന്‍റെ ഉദ്യോഗത്തിൽ നിന്ന് ലീവ് എടുത്ത് മദാമയുമായി കൊടൈക്കനാലിലേക്ക് വണ്ടി കയറുമ്പോൾ സായിപ്പിന്‍റെ മനസ്സിലുണ്ടായിരുന്ന ഉദ്ദേശം. വാർദ്ധക്ക്യത്തിനും യൌവ്വനത്തിനുമിടയിൽ എവിടെയോ തങ്ങി നിൽക്കുന്ന ഈ പ്രായമാണ് എല്ലാ ഊർജ്ജത്തോടെയും ആവേശത്തോടെയും കൂടി ഒരു കുഞ്ഞിന് വേണ്ടി പരിശ്രമിക്കാവുന്ന ഒടുവിലത്തെ സമയമെന്ന് സായിപ്പിന് നല്ല ധാരണയുണ്ടായിരുന്നു. കലാപത്തിനൊടുവിൽ സായിപ്പ് ചോര കുഞ്ഞുമായി വീട്ടിലേക്ക് കയറി ചെന്നതിന് ശേഷം മദാമ സായിപ്പിനോട് പഴയ പോലെയുള്ള അടുപ്പം കാണിക്കാതെയായി. ദിവസത്തിന്‍റെ ഭൂരിഭാഗം സമയവും കുഞ്ഞിനോടൊപ്പം മാത്രം മദാമ ചെലവഴിച്ചു. അവനെ ലാളിച്ചും, ഉറക്കിയും, അവനോടൊപ്പം കളിച്ചും മദാമ തന്‍റെ ജീവിതത്തിന് പുതിയൊരു അർത്ഥം നൽകാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. എട്ട് വർഷക്കാലം തന്നെ കുറിച്ച് പരാതികളും, വേവലാതികളും ഒന്നുമേ ഇല്ലാതെ അവൾ തന്നോടൊപ്പം ജീവിച്ചത് ഒരു കുഞ്ഞുമൊത്തുള്ള നിമിഷത്തിന് വേണ്ടിയായിരുന്നുവെന്ന് സായിപ്പ് തിരിച്ചറിയുമ്പോഴേക്കും അയാളുടെ പ്രിയതമ അയാളിൽ നിന്നൊരുപാട് അകന്ന് കഴിഞ്ഞിരുന്നു. പതിനാർ വർഷത്തിനിടയിലെ തങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ നുഴഞ്ഞു കയറിയ ചിതൽ പുറ്റുകളെ ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായി പതിനാർ വയസ്സുകാരൻ വളർത്തു മകനെ താത്കാലികമായി കൊണ്ട് കുറച്ച് ദിവസത്തെക്കെങ്കിലും മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കുന്നതിനെ കുറിച്ച് സായിപ്പ് ആലോചിച്ചു. കൂകാൽ കാടിനോട് ചേർന്ന് പളിയൻ ഗോത്രം വസിക്കുന്ന ഇടത്തേക്ക് വളർത്തു പുത്രനെ വേട്ടയാടൽ പരിശീലനത്തിന് വേണ്ടി അയക്കാൻ സായിപ്പ് തീരുമാനിച്ചു. ബട്ലറുടെ ഉപദേശ പ്രകാരം സായിപ്പ് എടുത്ത തീരുമാനത്തിൽ ആദ്യം മദാമ വിയോജിച്ചെങ്കിലും, തനിക്ക് തോന്നുമ്പോഴൊക്കെയും ബട്ലറുടെ കൂടെ വളർത്തു പുത്രനെ കാണാനായി അവിടേക്ക് ചെല്ലാമെന്ന മദാമയുടെ ഉപാധി സായിപ്പ് സ്വീകരിച്ചതോടെ പതിനാറുകാരന്‍റെ യാത്ര തീരുമാനമായി. ബംഗ്ലാവിന്‍റെ മുൻവശത്തെ തോട്ടത്തിലെ ഒത്ത നടുവിലെ പുതിയ കുതിരാലയത്തിൽ നിന്നും രണ്ട് കുതിരകളിലായി ബട്ലറും മദാമയും വളർത്തു പുത്രനും കൂകാൽ കാടിലേക്ക് യാത്ര തിരിച്ചു.

എട്ട് വർഷക്കാലം തന്നെ കുറിച്ച് പരാതികളും, വേവലാതികളും ഒന്നുമേ ഇല്ലാതെ അവൾ തന്നോടൊപ്പം ജീവിച്ചത് ഒരു കുഞ്ഞുമൊത്തുള്ള നിമിഷത്തിന് വേണ്ടിയായിരുന്നുവെന്ന് സായിപ്പ് തിരിച്ചറിയുമ്പോഴേക്കും അയാളുടെ പ്രിയതമ അയാളിൽ നിന്നൊരുപാട് അകന്ന് കഴിഞ്ഞിരുന്നു.

[തുടരും]

ആയിരത്തി എണ്ണൂറ്റി അമ്പത് കാലഘട്ടത്തിലാണ് അമേരിക്കയിൽ നിന്ന് വന്ന മിഷിനറി പ്രവർത്തകർക്ക് വേണ്ടി മന്നവനൂർ എസ്റ്റേറ്റ് ബംഗ്ലാവിന്‍റെ പണി ആരംഭിച്ചത്. അറുപതുകളുടെ ഒടുക്കം ആവുമ്പോഴേക്കും സെമിനാരിയോട് ചേർന്നൊരു പള്ളി എന്നതായിരുന്നു ഉദ്ദേശം. അമ്പതുകളുടെ അവസാന കാലഘട്ടത്തിൽ മിഷിനറി പ്രവർത്തനത്തിനായി അമേരിക്കയിൽ നിന്ന് വന്നൊരു സ്ത്രീ ബംഗ്ലാവിൽ താമസം ആരംഭിച്ചു. ദിവസവും രാവിലെ പ്രാർത്ഥിച്ചതിന് ശേഷം ആ സ്ത്രീ സത്യവേദ പുസ്തകവും കൈയിലേന്തി പളനി മലയുടെ ചുറ്റിലുമുള്ള ഗ്രാമങ്ങളിൽ ക്രിസ്തുവിന്‍റെ സന്ദേശമെത്തിച്ചു. പഴയ നിയമത്തിലെയും, പുതിയ നിയമത്തിലെയും കഥകളും കൽപ്പനകളും ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടി മാത്രം ആ സ്ത്രീ പളിയൻ ഗോത്ര ഭാഷയും, തമിഴും, മലയാളവും വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ പഠിച്ചുവച്ചു. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് തങ്ങളുടെ പാപവും പേറി കുരിശിലേറിയ മനുഷ്യനോടുള്ള അമിതമായ പ്രണയത്താൽ ആ നാട്ടിലെ പാപികളായ ചില മനുഷ്യരത്രയും അവരിലേക്ക് വന്ന സ്ത്രീയുടെ ദൈവത്തിലും ആ ദൈവത്തിന്‍റെ വചനങ്ങളിലും വിശ്വസിച്ചു. ആ കൂട്ടത്തിലൊരു പതിനേഴ് വയസ്സുകാരനുമുണ്ടായിരുന്നുവത്രെ. സ്വന്തം പിതാവിന്‍റെ ചങ്കിലേക്ക് കത്തി കുത്തിയിറക്കിയതിന്‍റെ പേരിൽ സ്വന്തം നാട്ടിൽ നിന്നും നാട് കടത്തപ്പെട്ടൊരു കൌമാരക്കാരൻ. വിശപ്പും കുറ്റബോധവും അടക്കിവാഴാൻ തുടങ്ങിയ പതിനേഴുകാരന്‍റെ ശരീരം പളനിക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിൽ കയറിയിറങ്ങി കൊണ്ടേയിരുന്നു. തകർന്നടിഞ്ഞ മനസ്സിന് തെരുവുകളിൽ നിന്ന് കേട്ട് തുടങ്ങിയ സത്യ വേദ വചനങ്ങൾ ആശ്വാസം നൽകിയത് കൊണ്ടാവണം, പതിനേഴുകാരൻ സ്ത്രീയോടൊപ്പം കൊടൈക്കനാലിലേക്കുള്ള മല കയറി മന്നവനൂർ ബംഗ്ലാവിൽ താമസം ആരംഭിച്ചത്. സായിപ്പിന്‍റെ തോട്ടങ്ങളിൽ അമ്മ പീഡനങ്ങളേറ്റ് പണിയെടുക്കുമ്പോഴും ലയങ്ങളിലെ മുറിയിൽ ചാരായവും മോന്തിയിരിക്കുന്ന അപ്പനെ കുറിച്ചുള്ള പരാതികൾ മാത്രമായിരുന്നു പതിനേഴു വയസ്സുകാരന് സ്ത്രീയോട് പറയാനുണ്ടായിരുന്നതത്രയും. തോട്ടങ്ങളിൽ ഇലകൾ നുള്ളി തന്‍റെ വിശപ്പ് മാറ്റിയ അമ്മയെയല്ല, തന്നിലെ എല്ലാ കാമനകളും, വികാരങ്ങളും തിരിച്ചറിഞ്ഞു കൊണ്ട് സ്നേഹിക്കുന്ന ഒരു പ്രണയിനിയെയാണ് പതിനേഴുകാരൻ അമേരിക്കൻ സ്ത്രീയിൽ കണ്ടത്. ഇരുവർക്കിടയിലെ പ്രണയം വളരുന്നതനുസരിച്ച് പളനിക്ക് ചുറ്റും ക്രിസ്തീയ വിശ്വാസികൾ കൂടിക്കൊണ്ടേയിരുന്നു. ദൌത്യം പൂർത്തിയാക്കിയപ്പോൾ അമേരിക്കയിലേക്ക് സ്ത്രീയെ തിരികെ അയക്കാൻ മിഷിനറി തീരുമാനിച്ചു. പതിനേഴുകാരനെ തനിച്ചാക്കി ബംഗ്ലാവ് വിട്ട് പോകുന്നതിന്‍റെ മുമ്പായി സ്ത്രീ ഏതോ പുസ്തകത്തിൽ നിന്ന് വായിച്ച തെളുങ്ക് വാക്യം ഗെയിറ്റിന് മുകളിലായി ഒരു നയിം ബോർഡ് എന്ന പോലെ എഴുതിയിട്ടു : ’ഹൊറേഗല്ലു’.

തോട്ടങ്ങളിൽ ഇലകൾ നുള്ളി തന്‍റെ വിശപ്പ് മാറ്റിയ അമ്മയെയല്ല, തന്നിലെ എല്ലാ കാമനകളും, വികാരങ്ങളും തിരിച്ചറിഞ്ഞു കൊണ്ട് സ്നേഹിക്കുന്ന ഒരു പ്രണയിനിയെയാണ് പതിനേഴുകാരൻ അമേരിക്കൻ സ്ത്രീയിൽ കണ്ടത്.

“വാട് ഡസ് ഇറ്റ് മീൻ?” ബംഗ്ലാവുണ്ടാകാനിടയായ ചരിത്രം സായിപ്പിനും മദാമയ്ക്കും അവരുടെ പതിനാർ വയസ്സുകാരനായ വളർത്തു പുത്രനും ആധികാരികമായി കൊണ്ട് തന്നെ വിശദീകരിച്ച് കൊടുത്ത ബട്ലറോടായി മദാമ ചോദിച്ചു. അടുക്കളയിൽ അത്താഴത്തിന്‍റെ പണികൾ ബാക്കിയുണ്ടെന്നും പറഞ്ഞ് മദാമയ്ക്ക് നേരെ ഒരു പുഞ്ചിരിയെറിഞ്ഞ് കൊണ്ട് ബട്ലർ അവിടെ നിന്നും നടന്ന് നീങ്ങി.

ചൂട് കാലം കഴിയുന്നത് വരെയുള്ള രണ്ട് മാസം തങ്ങുക, പറ്റുമെങ്കിൽ മടങ്ങുന്നതിന്‍റെ ഇടയിൽ തങ്ങളുടേതായ ഒരു കുഞ്ഞിന് വേണ്ടി വീണ്ടും പരിശ്രമിക്കുക, ഇത്രയുമായിരുന്നു മധുരയിലെ തന്‍റെ ഉദ്യോഗത്തിൽ നിന്ന് ലീവ് എടുത്ത് മദാമയുമായി കൊടൈക്കനാലിലേക്ക് വണ്ടി കയറുമ്പോൾ സായിപ്പിന്‍റെ മനസ്സിലുണ്ടായിരുന്ന ഉദ്ദേശം. വാർദ്ധക്ക്യത്തിനും യൌവ്വനത്തിനുമിടയിൽ എവിടെയോ തങ്ങി നിൽക്കുന്ന ഈ പ്രായമാണ് എല്ലാ ഊർജ്ജത്തോടെയും ആവേശത്തോടെയും കൂടി ഒരു കുഞ്ഞിന് വേണ്ടി പരിശ്രമിക്കാവുന്ന ഒടുവിലത്തെ സമയമെന്ന് സായിപ്പിന് നല്ല ധാരണയുണ്ടായിരുന്നു. കലാപത്തിനൊടുവിൽ സായിപ്പ് ചോര കുഞ്ഞുമായി വീട്ടിലേക്ക് കയറി ചെന്നതിന് ശേഷം മദാമ സായിപ്പിനോട് പഴയ പോലെയുള്ള അടുപ്പം കാണിക്കാതെയായി. ദിവസത്തിന്‍റെ ഭൂരിഭാഗം സമയവും കുഞ്ഞിനോടൊപ്പം മാത്രം മദാമ ചെലവഴിച്ചു. അവനെ ലാളിച്ചും, ഉറക്കിയും, അവനോടൊപ്പം കളിച്ചും മദാമ തന്‍റെ ജീവിതത്തിന് പുതിയൊരു അർത്ഥം നൽകാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. എട്ട് വർഷക്കാലം തന്നെ കുറിച്ച് പരാതികളും, വേവലാതികളും ഒന്നുമേ ഇല്ലാതെ അവൾ തന്നോടൊപ്പം ജീവിച്ചത് ഒരു കുഞ്ഞുമൊത്തുള്ള നിമിഷത്തിന് വേണ്ടിയായിരുന്നുവെന്ന് സായിപ്പ് തിരിച്ചറിയുമ്പോഴേക്കും അയാളുടെ പ്രിയതമ അയാളിൽ നിന്നൊരുപാട് അകന്ന് കഴിഞ്ഞിരുന്നു. പതിനാർ വർഷത്തിനിടയിലെ തങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ നുഴഞ്ഞു കയറിയ ചിതൽ പുറ്റുകളെ ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായി പതിനാർ വയസ്സുകാരൻ വളർത്തു മകനെ താത്കാലികമായി കൊണ്ട് കുറച്ച് ദിവസത്തെക്കെങ്കിലും മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കുന്നതിനെ കുറിച്ച് സായിപ്പ് ആലോചിച്ചു. കൂകാൽ കാടിനോട് ചേർന്ന് പളിയൻ ഗോത്രം വസിക്കുന്ന ഇടത്തേക്ക് വളർത്തു പുത്രനെ വേട്ടയാടൽ പരിശീലനത്തിന് വേണ്ടി അയക്കാൻ സായിപ്പ് തീരുമാനിച്ചു. ബട്ലറുടെ ഉപദേശ പ്രകാരം സായിപ്പ് എടുത്ത തീരുമാനത്തിൽ ആദ്യം മദാമ വിയോജിച്ചെങ്കിലും, തനിക്ക് തോന്നുമ്പോഴൊക്കെയും ബട്ലറുടെ കൂടെ വളർത്തു പുത്രനെ കാണാനായി അവിടേക്ക് ചെല്ലാമെന്ന മദാമയുടെ ഉപാധി സായിപ്പ് സ്വീകരിച്ചതോടെ പതിനാറുകാരന്‍റെ യാത്ര തീരുമാനമായി. ബംഗ്ലാവിന്‍റെ മുൻവശത്തെ തോട്ടത്തിലെ ഒത്ത നടുവിലെ പുതിയ കുതിരാലയത്തിൽ നിന്നും രണ്ട് കുതിരകളിലായി ബട്ലറും മദാമയും വളർത്തു പുത്രനും കൂകാൽ കാടിലേക്ക് യാത്ര തിരിച്ചു.

എട്ട് വർഷക്കാലം തന്നെ കുറിച്ച് പരാതികളും, വേവലാതികളും ഒന്നുമേ ഇല്ലാതെ അവൾ തന്നോടൊപ്പം ജീവിച്ചത് ഒരു കുഞ്ഞുമൊത്തുള്ള നിമിഷത്തിന് വേണ്ടിയായിരുന്നുവെന്ന് സായിപ്പ് തിരിച്ചറിയുമ്പോഴേക്കും അയാളുടെ പ്രിയതമ അയാളിൽ നിന്നൊരുപാട് അകന്ന് കഴിഞ്ഞിരുന്നു.

[തുടരും]

ആയിരത്തി എണ്ണൂറ്റി അമ്പത് കാലഘട്ടത്തിലാണ് അമേരിക്കയിൽ നിന്ന് വന്ന മിഷിനറി പ്രവർത്തകർക്ക് വേണ്ടി മന്നവനൂർ എസ്റ്റേറ്റ് ബംഗ്ലാവിന്‍റെ പണി ആരംഭിച്ചത്. അറുപതുകളുടെ ഒടുക്കം ആവുമ്പോഴേക്കും സെമിനാരിയോട് ചേർന്നൊരു പള്ളി എന്നതായിരുന്നു ഉദ്ദേശം. അമ്പതുകളുടെ അവസാന കാലഘട്ടത്തിൽ മിഷിനറി പ്രവർത്തനത്തിനായി അമേരിക്കയിൽ നിന്ന് വന്നൊരു സ്ത്രീ ബംഗ്ലാവിൽ താമസം ആരംഭിച്ചു. ദിവസവും രാവിലെ പ്രാർത്ഥിച്ചതിന് ശേഷം ആ സ്ത്രീ സത്യവേദ പുസ്തകവും കൈയിലേന്തി പളനി മലയുടെ ചുറ്റിലുമുള്ള ഗ്രാമങ്ങളിൽ ക്രിസ്തുവിന്‍റെ സന്ദേശമെത്തിച്ചു. പഴയ നിയമത്തിലെയും, പുതിയ നിയമത്തിലെയും കഥകളും കൽപ്പനകളും ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടി മാത്രം ആ സ്ത്രീ പളിയൻ ഗോത്ര ഭാഷയും, തമിഴും, മലയാളവും വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ പഠിച്ചുവച്ചു. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് തങ്ങളുടെ പാപവും പേറി കുരിശിലേറിയ മനുഷ്യനോടുള്ള അമിതമായ പ്രണയത്താൽ ആ നാട്ടിലെ പാപികളായ ചില മനുഷ്യരത്രയും അവരിലേക്ക് വന്ന സ്ത്രീയുടെ ദൈവത്തിലും ആ ദൈവത്തിന്‍റെ വചനങ്ങളിലും വിശ്വസിച്ചു. ആ കൂട്ടത്തിലൊരു പതിനേഴ് വയസ്സുകാരനുമുണ്ടായിരുന്നുവത്രെ. സ്വന്തം പിതാവിന്‍റെ ചങ്കിലേക്ക് കത്തി കുത്തിയിറക്കിയതിന്‍റെ പേരിൽ സ്വന്തം നാട്ടിൽ നിന്നും നാട് കടത്തപ്പെട്ടൊരു കൌമാരക്കാരൻ. വിശപ്പും കുറ്റബോധവും അടക്കിവാഴാൻ തുടങ്ങിയ പതിനേഴുകാരന്‍റെ ശരീരം പളനിക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിൽ കയറിയിറങ്ങി കൊണ്ടേയിരുന്നു. തകർന്നടിഞ്ഞ മനസ്സിന് തെരുവുകളിൽ നിന്ന് കേട്ട് തുടങ്ങിയ സത്യ വേദ വചനങ്ങൾ ആശ്വാസം നൽകിയത് കൊണ്ടാവണം, പതിനേഴുകാരൻ സ്ത്രീയോടൊപ്പം കൊടൈക്കനാലിലേക്കുള്ള മല കയറി മന്നവനൂർ ബംഗ്ലാവിൽ താമസം ആരംഭിച്ചത്. സായിപ്പിന്‍റെ തോട്ടങ്ങളിൽ അമ്മ പീഡനങ്ങളേറ്റ് പണിയെടുക്കുമ്പോഴും ലയങ്ങളിലെ മുറിയിൽ ചാരായവും മോന്തിയിരിക്കുന്ന അപ്പനെ കുറിച്ചുള്ള പരാതികൾ മാത്രമായിരുന്നു പതിനേഴു വയസ്സുകാരന് സ്ത്രീയോട് പറയാനുണ്ടായിരുന്നതത്രയും. തോട്ടങ്ങളിൽ ഇലകൾ നുള്ളി തന്‍റെ വിശപ്പ് മാറ്റിയ അമ്മയെയല്ല, തന്നിലെ എല്ലാ കാമനകളും, വികാരങ്ങളും തിരിച്ചറിഞ്ഞു കൊണ്ട് സ്നേഹിക്കുന്ന ഒരു പ്രണയിനിയെയാണ് പതിനേഴുകാരൻ അമേരിക്കൻ സ്ത്രീയിൽ കണ്ടത്. ഇരുവർക്കിടയിലെ പ്രണയം വളരുന്നതനുസരിച്ച് പളനിക്ക് ചുറ്റും ക്രിസ്തീയ വിശ്വാസികൾ കൂടിക്കൊണ്ടേയിരുന്നു. ദൌത്യം പൂർത്തിയാക്കിയപ്പോൾ അമേരിക്കയിലേക്ക് സ്ത്രീയെ തിരികെ അയക്കാൻ മിഷിനറി തീരുമാനിച്ചു. പതിനേഴുകാരനെ തനിച്ചാക്കി ബംഗ്ലാവ് വിട്ട് പോകുന്നതിന്‍റെ മുമ്പായി സ്ത്രീ ഏതോ പുസ്തകത്തിൽ നിന്ന് വായിച്ച തെളുങ്ക് വാക്യം ഗെയിറ്റിന് മുകളിലായി ഒരു നയിം ബോർഡ് എന്ന പോലെ എഴുതിയിട്ടു : ’ഹൊറേഗല്ലു’.

തോട്ടങ്ങളിൽ ഇലകൾ നുള്ളി തന്‍റെ വിശപ്പ് മാറ്റിയ അമ്മയെയല്ല, തന്നിലെ എല്ലാ കാമനകളും, വികാരങ്ങളും തിരിച്ചറിഞ്ഞു കൊണ്ട് സ്നേഹിക്കുന്ന ഒരു പ്രണയിനിയെയാണ് പതിനേഴുകാരൻ അമേരിക്കൻ സ്ത്രീയിൽ കണ്ടത്.

“വാട് ഡസ് ഇറ്റ് മീൻ?” ബംഗ്ലാവുണ്ടാകാനിടയായ ചരിത്രം സായിപ്പിനും മദാമയ്ക്കും അവരുടെ പതിനാർ വയസ്സുകാരനായ വളർത്തു പുത്രനും ആധികാരികമായി കൊണ്ട് തന്നെ വിശദീകരിച്ച് കൊടുത്ത ബട്ലറോടായി മദാമ ചോദിച്ചു. അടുക്കളയിൽ അത്താഴത്തിന്‍റെ പണികൾ ബാക്കിയുണ്ടെന്നും പറഞ്ഞ് മദാമയ്ക്ക് നേരെ ഒരു പുഞ്ചിരിയെറിഞ്ഞ് കൊണ്ട് ബട്ലർ അവിടെ നിന്നും നടന്ന് നീങ്ങി.

ചൂട് കാലം കഴിയുന്നത് വരെയുള്ള രണ്ട് മാസം തങ്ങുക, പറ്റുമെങ്കിൽ മടങ്ങുന്നതിന്‍റെ ഇടയിൽ തങ്ങളുടേതായ ഒരു കുഞ്ഞിന് വേണ്ടി വീണ്ടും പരിശ്രമിക്കുക, ഇത്രയുമായിരുന്നു മധുരയിലെ തന്‍റെ ഉദ്യോഗത്തിൽ നിന്ന് ലീവ് എടുത്ത് മദാമയുമായി കൊടൈക്കനാലിലേക്ക് വണ്ടി കയറുമ്പോൾ സായിപ്പിന്‍റെ മനസ്സിലുണ്ടായിരുന്ന ഉദ്ദേശം. വാർദ്ധക്ക്യത്തിനും യൌവ്വനത്തിനുമിടയിൽ എവിടെയോ തങ്ങി നിൽക്കുന്ന ഈ പ്രായമാണ് എല്ലാ ഊർജ്ജത്തോടെയും ആവേശത്തോടെയും കൂടി ഒരു കുഞ്ഞിന് വേണ്ടി പരിശ്രമിക്കാവുന്ന ഒടുവിലത്തെ സമയമെന്ന് സായിപ്പിന് നല്ല ധാരണയുണ്ടായിരുന്നു. കലാപത്തിനൊടുവിൽ സായിപ്പ് ചോര കുഞ്ഞുമായി വീട്ടിലേക്ക് കയറി ചെന്നതിന് ശേഷം മദാമ സായിപ്പിനോട് പഴയ പോലെയുള്ള അടുപ്പം കാണിക്കാതെയായി. ദിവസത്തിന്‍റെ ഭൂരിഭാഗം സമയവും കുഞ്ഞിനോടൊപ്പം മാത്രം മദാമ ചെലവഴിച്ചു. അവനെ ലാളിച്ചും, ഉറക്കിയും, അവനോടൊപ്പം കളിച്ചും മദാമ തന്‍റെ ജീവിതത്തിന് പുതിയൊരു അർത്ഥം നൽകാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. എട്ട് വർഷക്കാലം തന്നെ കുറിച്ച് പരാതികളും, വേവലാതികളും ഒന്നുമേ ഇല്ലാതെ അവൾ തന്നോടൊപ്പം ജീവിച്ചത് ഒരു കുഞ്ഞുമൊത്തുള്ള നിമിഷത്തിന് വേണ്ടിയായിരുന്നുവെന്ന് സായിപ്പ് തിരിച്ചറിയുമ്പോഴേക്കും അയാളുടെ പ്രിയതമ അയാളിൽ നിന്നൊരുപാട് അകന്ന് കഴിഞ്ഞിരുന്നു. പതിനാർ വർഷത്തിനിടയിലെ തങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ നുഴഞ്ഞു കയറിയ ചിതൽ പുറ്റുകളെ ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായി പതിനാർ വയസ്സുകാരൻ വളർത്തു മകനെ താത്കാലികമായി കൊണ്ട് കുറച്ച് ദിവസത്തെക്കെങ്കിലും മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കുന്നതിനെ കുറിച്ച് സായിപ്പ് ആലോചിച്ചു. കൂകാൽ കാടിനോട് ചേർന്ന് പളിയൻ ഗോത്രം വസിക്കുന്ന ഇടത്തേക്ക് വളർത്തു പുത്രനെ വേട്ടയാടൽ പരിശീലനത്തിന് വേണ്ടി അയക്കാൻ സായിപ്പ് തീരുമാനിച്ചു. ബട്ലറുടെ ഉപദേശ പ്രകാരം സായിപ്പ് എടുത്ത തീരുമാനത്തിൽ ആദ്യം മദാമ വിയോജിച്ചെങ്കിലും, തനിക്ക് തോന്നുമ്പോഴൊക്കെയും ബട്ലറുടെ കൂടെ വളർത്തു പുത്രനെ കാണാനായി അവിടേക്ക് ചെല്ലാമെന്ന മദാമയുടെ ഉപാധി സായിപ്പ് സ്വീകരിച്ചതോടെ പതിനാറുകാരന്‍റെ യാത്ര തീരുമാനമായി. ബംഗ്ലാവിന്‍റെ മുൻവശത്തെ തോട്ടത്തിലെ ഒത്ത നടുവിലെ പുതിയ കുതിരാലയത്തിൽ നിന്നും രണ്ട് കുതിരകളിലായി ബട്ലറും മദാമയും വളർത്തു പുത്രനും കൂകാൽ കാടിലേക്ക് യാത്ര തിരിച്ചു.

എട്ട് വർഷക്കാലം തന്നെ കുറിച്ച് പരാതികളും, വേവലാതികളും ഒന്നുമേ ഇല്ലാതെ അവൾ തന്നോടൊപ്പം ജീവിച്ചത് ഒരു കുഞ്ഞുമൊത്തുള്ള നിമിഷത്തിന് വേണ്ടിയായിരുന്നുവെന്ന് സായിപ്പ് തിരിച്ചറിയുമ്പോഴേക്കും അയാളുടെ പ്രിയതമ അയാളിൽ നിന്നൊരുപാട് അകന്ന് കഴിഞ്ഞിരുന്നു.

[തുടരും]

canva.com

canva.com

K SHABAS HARIS

K SHABAS HARIS