Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

മുഹമ്മദ് നബി - ലോകത്തെ പ്രകാശിപ്പിച്ച ജീവിതം

മുഹമ്മദ് നബി - ലോകത്തെ പ്രകാശിപ്പിച്ച ജീവിതം

Maqbool KM

മനുഷ്യചരിത്രം അനേകം പേരുകളുടെ ജീവിതകഥകൾ നമുക്ക് പറഞ്ഞു തരുന്നുണ്ട്. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സാമ്രാജ്യങ്ങൾ ഉയർന്നു, വീണു; രാജാക്കന്മാരും ചക്രവർത്തികളും ലോകത്തെ ഭരിച്ചു, പിന്നെ മറവിയുടെ മണലിൽ മുങ്ങിപ്പോയി. എന്നാൽ പതിനാല് നൂറ്റാണ്ടുകൾക്ക് മുൻപ് മരുഭൂമിയിലെ ചെറു പട്ടണമായ മക്കയിൽ ജനിച്ച മുഹമ്മദ് നബി (സ) ഇന്നും കോടിക്കണക്കിന് ഹൃദയങ്ങളിൽ ജീവിക്കുന്നു. അദ്ദേഹത്തിന്റെ മഹത്വം അധികാരത്തിൽ അല്ല, സമ്പത്തിൽ അല്ല, സൈന്യത്തിന്റെ ശക്തിയിൽ അല്ല മറിച്ച് സ്വഭാവത്തില്‍ പുലര്‍ത്തിയിരുന്ന ശുദ്ധിയിലും മഹത്വത്തിലുമാണ്. ഖുർആൻ പറയുന്നു: “നിശ്ചയമായും അല്ലാഹുവിന്റെ ദൂതനിൽ നിങ്ങള്‍ക്ക് ഏറ്റവും ഉത്തമമായ മാതൃകയുണ്ട്” (33:21).


ബാല്യത്തിലെ പ്രകാശം

മക്കയിലെ ഇരുണ്ട രാത്രികളിൽ പോലും, മുഹമ്മദ് (സ) യുടെ മനസ്സിൽ സത്യത്തിന്റെ വെളിച്ചം തെളിഞ്ഞിരുന്നു. കളികളിലും വ്യാപാരത്തിലും വാക്കുകളിലും ഒരിക്കലും വ്യാജം കാണിച്ചിട്ടില്ല. അതുകൊണ്ടാണ് ജനങ്ങൾ അദ്ദേഹത്തെ അൽ-അമീൻ (വിശ്വസ്ഥന്‍) എന്നും അസ്-സാദിഖ് (സത്യസന്ധന്‍) എന്നും വിളിച്ചത്.


കാരുണ്യകടലായ മുഹമ്മദ് നബി

നബിയുടെ ഹൃദയം കരുണയുടെ കടലായിരുന്നു. മനുഷ്യരുടെ കണ്ണുനീർ തുടച്ചുമാറ്റാൻ, മൃഗങ്ങളുടെ വേദന മനസ്സിലാക്കുവാൻ, പ്രകൃതിയുടെ സൗന്ദര്യം സംരക്ഷിക്കാൻ – എല്ലാറ്റിനും അദ്ദേഹം മാതൃകയായി. ഒരു പൂച്ചയെ വിശപ്പോടെ തടവിലാക്കി കൊന്നതിനാൽ, ആ സ്ത്രീ അല്ലാഹുവിന്റെ ശിക്ഷയ്ക്ക് വിധേയയായിരിക്കും എന്ന് നബി (സ) പറഞ്ഞു. ഒരു പക്ഷിയുടെ കുഞ്ഞുങ്ങളെ പിടിച്ചെടുത്ത സഹാബിയെ കണ്ടപ്പോൾ, മാതാവിന്റെ വേദന മനസ്സിലാക്കി, അവയെ തിരികെ വിടാൻ അദ്ദേഹം നിർദ്ദേശിച്ചു. ഖുർആൻ പ്രഖ്യാപിക്കുന്നു: “ലോകത്തിനാകെ കാരുണ്യമായി നിന്നെ അയച്ചിരിക്കുന്നു” (21:107).


ക്ഷമയുടെ മഹത്വം

സ്വജിവിതംകൊണ്ട് ക്ഷമയുടെ മഹത്വം സമൂഹത്തെ പഠിപ്പിക്കുകയായയിരുന്നു നബി (സ). ജീവിതം മുഴുവൻ അദ്ദേഹം നേരിട്ടത് പീഡനങ്ങളായിരുന്നു. ത്വാഇഫിൽ കുട്ടികളും ആളുകളും കല്ലെറിഞ്ഞപ്പോൾ, രക്തത്തിൽ കുതിർന്ന ശരീരവുമായി പോലും അദ്ദേഹം പ്രാർത്ഥിച്ചു:“അവർ അറിയുന്നില്ല; അല്ലാഹുവേ, ഇവരെ വഴികാട്ടണമേ.” മക്കയുടെ വിജയദിനത്തില്‍ ശത്രുക്കൾ വിറച്ച് നിൽക്കുമ്പോൾ, പ്രതികാരത്തിനുള്ള ആയിരം കാരണങ്ങളുണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ അധരങ്ങളിൽ നിന്നും വീണത് ഈ വാക്കുകളായിരുന്നു:

“ഇന്ന് നിങ്ങൾക്ക് മേലൊരുവിധ ശിക്ഷയുമില്ല. നിങ്ങളെല്ലാവരും സ്വതന്ത്രരാണ്.”

ക്ഷമയുടെ പൂക്കൾ വിരിയുമ്പോൾ, വിദ്വേഷത്തിന്റെ പാറകളും അലിഞ്ഞുപോകുമെന്ന് അദ്ദേഹം തെളിയിച്ചു.


"തന്റെ കൈകൊണ്ട് ചെരുപ്പ് കുത്തി. വസ്ത്രം തുന്നി. വീട്ടുവേലയിൽ സഹായിച്ചു. സഹാബികൾ പലപ്പോഴും പറഞ്ഞു: 'അദ്ദേഹത്തെ ജനങ്ങളിൽ നിന്നും വേർതിരിച്ചു തിരിച്ചറിയാൻ ഞങ്ങൾക്ക് കഴിയാതെ പോകുമായിരുന്നു.'"


നീതിയുടെ പ്രതീകം

ഫാത്തിമ ബിൻത് അല്‍ അസദ് എന്ന സ്ത്രീ മോഷണത്തിനുപിടിയിലായപ്പോൾ, സ്വജനങ്ങൾ ശിക്ഷ നല്‍കരുത് എന്ന് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം പ്രഖ്യാപിച്ചു:

“ഫാത്തിമ, എന്റെ സ്വന്തം മകൾ ആയിരുന്നാലും, ഞാൻ അവളെ ശിക്ഷിച്ചതായിരിക്കും.” നീതിയുടെ തൂക്കക്കോൽ, കുടുംബബന്ധത്താൽ പോലും ഒരിക്കലും വഴുതാത്തതായി അദ്ദേഹം തെളിയിച്ചു.


ലാളിത്യത്തിന്റെ സൗന്ദര്യം

അദ്ദേഹം ചക്രവർത്തിയല്ലായിരുന്നു, എന്നാൽ ലോകത്തെ ഭരിച്ചവരെക്കാൾ മഹാനായിരുന്നു. തന്റെ കൈകൊണ്ട് ചെരുപ്പ് കുത്തി. വസ്ത്രം തുന്നി. വീട്ടുവേലയിൽ സഹായിച്ചു. സഹാബികൾ പലപ്പോഴും പറഞ്ഞു: “അദ്ദേഹത്തെ ജനങ്ങളിൽ നിന്നും വേർതിരിച്ചു തിരിച്ചറിയാൻ ഞങ്ങൾക്ക് കഴിയാതെ പോകുമായിരുന്നു.”


ധൈര്യവും സമാധാനവും

യുദ്ധഭൂമിയിൽ സഹാബികൾ പറഞ്ഞിട്ടുണ്ട്: “കടുത്ത വേളയിൽ ഞങ്ങൾ നബിയുടെ പിന്നിൽ അഭയം തേടിയിരുന്നു.” അദ്ദേഹം ധൈര്യത്തിന്റെ പ്രതീകമായിരുന്നെങ്കിലും, സമാധാനമാണ് എല്ലായ്പ്പോഴും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ്. വാൾ കൈയിൽ പിടിച്ച ധീരനായ യോദ്ധാവും, ശാന്തസ്നേഹത്തിന്റെ സംഗീതം പാടുന്ന കവിയും ഒരേ വ്യക്തിത്വത്തിൽ സംഗമിച്ച അതുല്യ പ്രതീകമായിരുന്നു അദ്ദേഹം."


ഇന്നത്തെ ലോകത്തിന്‍റെ ആവശ്യം

നബി (സ) യുടെ ജീവിതം മതവിശ്വാസികൾക്കായുള്ളൊരു കഥയല്ല, മനുഷ്യരാശിക്കുള്ളൊരു സന്ദേശമാണ്. സത്യസന്ധത, കരുണ, ക്ഷമ, നീതി, വിനയം, ധൈര്യം – ഇവ ഇന്നത്തെ ലോകത്തിന്‍റെ ഇരുട്ടിൽ നമ്മെ വഴികാട്ടുന്ന വിളക്കുകളാണ്. യുദ്ധങ്ങളും വിദ്വേഷവും അനീതിയും നിറഞ്ഞ കാലഘട്ടത്തിൽ, നബി (സ) യുടെ സ്വഭാവമാണ് മനുഷ്യർക്ക് സമാധാനത്തിന്റെ പാത. ഭൂമിയിലൂടെ നടക്കുന്ന ഖുര്‍ആന്‍ ആയിരുന്നു നബി (സ) എന്ന് ആയിഷ (റ) സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ജീവിതം പഠിക്കുന്നവർക്ക് മനസ്സിലാകും, നല്ല മനുഷ്യനായും, നല്ല നേതാവായും, നല്ല സുഹൃത്തായും, നല്ല ഭർത്താവായും, നല്ല അയൽക്കാരനായും ജീവിക്കാൻ ഏറ്റവും മനോഹരമായ മാതൃക മുഹമ്മദ് നബി (സ) തന്നെയാണ്. ലോകം ഇന്നും അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ വെളിച്ചത്തിലാണ് നടക്കുന്നത്, മറ്റെല്ലാ വെളിച്ചങ്ങളും മങ്ങിയുപോയാലും,ആ വെളിച്ചം ഒരിക്കലും മങ്ങുകയില്ല.

صلى الله على محمد صلى الله عليه وسلم

മനുഷ്യചരിത്രം അനേകം പേരുകളുടെ ജീവിതകഥകൾ നമുക്ക് പറഞ്ഞു തരുന്നുണ്ട്. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സാമ്രാജ്യങ്ങൾ ഉയർന്നു, വീണു; രാജാക്കന്മാരും ചക്രവർത്തികളും ലോകത്തെ ഭരിച്ചു, പിന്നെ മറവിയുടെ മണലിൽ മുങ്ങിപ്പോയി. എന്നാൽ പതിനാല് നൂറ്റാണ്ടുകൾക്ക് മുൻപ് മരുഭൂമിയിലെ ചെറു പട്ടണമായ മക്കയിൽ ജനിച്ച മുഹമ്മദ് നബി (സ) ഇന്നും കോടിക്കണക്കിന് ഹൃദയങ്ങളിൽ ജീവിക്കുന്നു. അദ്ദേഹത്തിന്റെ മഹത്വം അധികാരത്തിൽ അല്ല, സമ്പത്തിൽ അല്ല, സൈന്യത്തിന്റെ ശക്തിയിൽ അല്ല മറിച്ച് സ്വഭാവത്തില്‍ പുലര്‍ത്തിയിരുന്ന ശുദ്ധിയിലും മഹത്വത്തിലുമാണ്. ഖുർആൻ പറയുന്നു: “നിശ്ചയമായും അല്ലാഹുവിന്റെ ദൂതനിൽ നിങ്ങള്‍ക്ക് ഏറ്റവും ഉത്തമമായ മാതൃകയുണ്ട്” (33:21).


ബാല്യത്തിലെ പ്രകാശം

മക്കയിലെ ഇരുണ്ട രാത്രികളിൽ പോലും, മുഹമ്മദ് (സ) യുടെ മനസ്സിൽ സത്യത്തിന്റെ വെളിച്ചം തെളിഞ്ഞിരുന്നു. കളികളിലും വ്യാപാരത്തിലും വാക്കുകളിലും ഒരിക്കലും വ്യാജം കാണിച്ചിട്ടില്ല. അതുകൊണ്ടാണ് ജനങ്ങൾ അദ്ദേഹത്തെ അൽ-അമീൻ (വിശ്വസ്ഥന്‍) എന്നും അസ്-സാദിഖ് (സത്യസന്ധന്‍) എന്നും വിളിച്ചത്.


കാരുണ്യകടലായ മുഹമ്മദ് നബി

നബിയുടെ ഹൃദയം കരുണയുടെ കടലായിരുന്നു. മനുഷ്യരുടെ കണ്ണുനീർ തുടച്ചുമാറ്റാൻ, മൃഗങ്ങളുടെ വേദന മനസ്സിലാക്കുവാൻ, പ്രകൃതിയുടെ സൗന്ദര്യം സംരക്ഷിക്കാൻ – എല്ലാറ്റിനും അദ്ദേഹം മാതൃകയായി. ഒരു പൂച്ചയെ വിശപ്പോടെ തടവിലാക്കി കൊന്നതിനാൽ, ആ സ്ത്രീ അല്ലാഹുവിന്റെ ശിക്ഷയ്ക്ക് വിധേയയായിരിക്കും എന്ന് നബി (സ) പറഞ്ഞു. ഒരു പക്ഷിയുടെ കുഞ്ഞുങ്ങളെ പിടിച്ചെടുത്ത സഹാബിയെ കണ്ടപ്പോൾ, മാതാവിന്റെ വേദന മനസ്സിലാക്കി, അവയെ തിരികെ വിടാൻ അദ്ദേഹം നിർദ്ദേശിച്ചു. ഖുർആൻ പ്രഖ്യാപിക്കുന്നു: “ലോകത്തിനാകെ കാരുണ്യമായി നിന്നെ അയച്ചിരിക്കുന്നു” (21:107).


ക്ഷമയുടെ മഹത്വം

സ്വജിവിതംകൊണ്ട് ക്ഷമയുടെ മഹത്വം സമൂഹത്തെ പഠിപ്പിക്കുകയായയിരുന്നു നബി (സ). ജീവിതം മുഴുവൻ അദ്ദേഹം നേരിട്ടത് പീഡനങ്ങളായിരുന്നു. ത്വാഇഫിൽ കുട്ടികളും ആളുകളും കല്ലെറിഞ്ഞപ്പോൾ, രക്തത്തിൽ കുതിർന്ന ശരീരവുമായി പോലും അദ്ദേഹം പ്രാർത്ഥിച്ചു:“അവർ അറിയുന്നില്ല; അല്ലാഹുവേ, ഇവരെ വഴികാട്ടണമേ.” മക്കയുടെ വിജയദിനത്തില്‍ ശത്രുക്കൾ വിറച്ച് നിൽക്കുമ്പോൾ, പ്രതികാരത്തിനുള്ള ആയിരം കാരണങ്ങളുണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ അധരങ്ങളിൽ നിന്നും വീണത് ഈ വാക്കുകളായിരുന്നു:

“ഇന്ന് നിങ്ങൾക്ക് മേലൊരുവിധ ശിക്ഷയുമില്ല. നിങ്ങളെല്ലാവരും സ്വതന്ത്രരാണ്.”

ക്ഷമയുടെ പൂക്കൾ വിരിയുമ്പോൾ, വിദ്വേഷത്തിന്റെ പാറകളും അലിഞ്ഞുപോകുമെന്ന് അദ്ദേഹം തെളിയിച്ചു.


"തന്റെ കൈകൊണ്ട് ചെരുപ്പ് കുത്തി. വസ്ത്രം തുന്നി. വീട്ടുവേലയിൽ സഹായിച്ചു. സഹാബികൾ പലപ്പോഴും പറഞ്ഞു: 'അദ്ദേഹത്തെ ജനങ്ങളിൽ നിന്നും വേർതിരിച്ചു തിരിച്ചറിയാൻ ഞങ്ങൾക്ക് കഴിയാതെ പോകുമായിരുന്നു.'"


നീതിയുടെ പ്രതീകം

ഫാത്തിമ ബിൻത് അല്‍ അസദ് എന്ന സ്ത്രീ മോഷണത്തിനുപിടിയിലായപ്പോൾ, സ്വജനങ്ങൾ ശിക്ഷ നല്‍കരുത് എന്ന് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം പ്രഖ്യാപിച്ചു:

“ഫാത്തിമ, എന്റെ സ്വന്തം മകൾ ആയിരുന്നാലും, ഞാൻ അവളെ ശിക്ഷിച്ചതായിരിക്കും.” നീതിയുടെ തൂക്കക്കോൽ, കുടുംബബന്ധത്താൽ പോലും ഒരിക്കലും വഴുതാത്തതായി അദ്ദേഹം തെളിയിച്ചു.


ലാളിത്യത്തിന്റെ സൗന്ദര്യം

അദ്ദേഹം ചക്രവർത്തിയല്ലായിരുന്നു, എന്നാൽ ലോകത്തെ ഭരിച്ചവരെക്കാൾ മഹാനായിരുന്നു. തന്റെ കൈകൊണ്ട് ചെരുപ്പ് കുത്തി. വസ്ത്രം തുന്നി. വീട്ടുവേലയിൽ സഹായിച്ചു. സഹാബികൾ പലപ്പോഴും പറഞ്ഞു: “അദ്ദേഹത്തെ ജനങ്ങളിൽ നിന്നും വേർതിരിച്ചു തിരിച്ചറിയാൻ ഞങ്ങൾക്ക് കഴിയാതെ പോകുമായിരുന്നു.”


ധൈര്യവും സമാധാനവും

യുദ്ധഭൂമിയിൽ സഹാബികൾ പറഞ്ഞിട്ടുണ്ട്: “കടുത്ത വേളയിൽ ഞങ്ങൾ നബിയുടെ പിന്നിൽ അഭയം തേടിയിരുന്നു.” അദ്ദേഹം ധൈര്യത്തിന്റെ പ്രതീകമായിരുന്നെങ്കിലും, സമാധാനമാണ് എല്ലായ്പ്പോഴും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ്. വാൾ കൈയിൽ പിടിച്ച ധീരനായ യോദ്ധാവും, ശാന്തസ്നേഹത്തിന്റെ സംഗീതം പാടുന്ന കവിയും ഒരേ വ്യക്തിത്വത്തിൽ സംഗമിച്ച അതുല്യ പ്രതീകമായിരുന്നു അദ്ദേഹം."


ഇന്നത്തെ ലോകത്തിന്‍റെ ആവശ്യം

നബി (സ) യുടെ ജീവിതം മതവിശ്വാസികൾക്കായുള്ളൊരു കഥയല്ല, മനുഷ്യരാശിക്കുള്ളൊരു സന്ദേശമാണ്. സത്യസന്ധത, കരുണ, ക്ഷമ, നീതി, വിനയം, ധൈര്യം – ഇവ ഇന്നത്തെ ലോകത്തിന്‍റെ ഇരുട്ടിൽ നമ്മെ വഴികാട്ടുന്ന വിളക്കുകളാണ്. യുദ്ധങ്ങളും വിദ്വേഷവും അനീതിയും നിറഞ്ഞ കാലഘട്ടത്തിൽ, നബി (സ) യുടെ സ്വഭാവമാണ് മനുഷ്യർക്ക് സമാധാനത്തിന്റെ പാത. ഭൂമിയിലൂടെ നടക്കുന്ന ഖുര്‍ആന്‍ ആയിരുന്നു നബി (സ) എന്ന് ആയിഷ (റ) സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ജീവിതം പഠിക്കുന്നവർക്ക് മനസ്സിലാകും, നല്ല മനുഷ്യനായും, നല്ല നേതാവായും, നല്ല സുഹൃത്തായും, നല്ല ഭർത്താവായും, നല്ല അയൽക്കാരനായും ജീവിക്കാൻ ഏറ്റവും മനോഹരമായ മാതൃക മുഹമ്മദ് നബി (സ) തന്നെയാണ്. ലോകം ഇന്നും അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ വെളിച്ചത്തിലാണ് നടക്കുന്നത്, മറ്റെല്ലാ വെളിച്ചങ്ങളും മങ്ങിയുപോയാലും,ആ വെളിച്ചം ഒരിക്കലും മങ്ങുകയില്ല.

صلى الله على محمد صلى الله عليه وسلم

മനുഷ്യചരിത്രം അനേകം പേരുകളുടെ ജീവിതകഥകൾ നമുക്ക് പറഞ്ഞു തരുന്നുണ്ട്. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സാമ്രാജ്യങ്ങൾ ഉയർന്നു, വീണു; രാജാക്കന്മാരും ചക്രവർത്തികളും ലോകത്തെ ഭരിച്ചു, പിന്നെ മറവിയുടെ മണലിൽ മുങ്ങിപ്പോയി. എന്നാൽ പതിനാല് നൂറ്റാണ്ടുകൾക്ക് മുൻപ് മരുഭൂമിയിലെ ചെറു പട്ടണമായ മക്കയിൽ ജനിച്ച മുഹമ്മദ് നബി (സ) ഇന്നും കോടിക്കണക്കിന് ഹൃദയങ്ങളിൽ ജീവിക്കുന്നു. അദ്ദേഹത്തിന്റെ മഹത്വം അധികാരത്തിൽ അല്ല, സമ്പത്തിൽ അല്ല, സൈന്യത്തിന്റെ ശക്തിയിൽ അല്ല മറിച്ച് സ്വഭാവത്തില്‍ പുലര്‍ത്തിയിരുന്ന ശുദ്ധിയിലും മഹത്വത്തിലുമാണ്. ഖുർആൻ പറയുന്നു: “നിശ്ചയമായും അല്ലാഹുവിന്റെ ദൂതനിൽ നിങ്ങള്‍ക്ക് ഏറ്റവും ഉത്തമമായ മാതൃകയുണ്ട്” (33:21).


ബാല്യത്തിലെ പ്രകാശം

മക്കയിലെ ഇരുണ്ട രാത്രികളിൽ പോലും, മുഹമ്മദ് (സ) യുടെ മനസ്സിൽ സത്യത്തിന്റെ വെളിച്ചം തെളിഞ്ഞിരുന്നു. കളികളിലും വ്യാപാരത്തിലും വാക്കുകളിലും ഒരിക്കലും വ്യാജം കാണിച്ചിട്ടില്ല. അതുകൊണ്ടാണ് ജനങ്ങൾ അദ്ദേഹത്തെ അൽ-അമീൻ (വിശ്വസ്ഥന്‍) എന്നും അസ്-സാദിഖ് (സത്യസന്ധന്‍) എന്നും വിളിച്ചത്.


കാരുണ്യകടലായ മുഹമ്മദ് നബി

നബിയുടെ ഹൃദയം കരുണയുടെ കടലായിരുന്നു. മനുഷ്യരുടെ കണ്ണുനീർ തുടച്ചുമാറ്റാൻ, മൃഗങ്ങളുടെ വേദന മനസ്സിലാക്കുവാൻ, പ്രകൃതിയുടെ സൗന്ദര്യം സംരക്ഷിക്കാൻ – എല്ലാറ്റിനും അദ്ദേഹം മാതൃകയായി. ഒരു പൂച്ചയെ വിശപ്പോടെ തടവിലാക്കി കൊന്നതിനാൽ, ആ സ്ത്രീ അല്ലാഹുവിന്റെ ശിക്ഷയ്ക്ക് വിധേയയായിരിക്കും എന്ന് നബി (സ) പറഞ്ഞു. ഒരു പക്ഷിയുടെ കുഞ്ഞുങ്ങളെ പിടിച്ചെടുത്ത സഹാബിയെ കണ്ടപ്പോൾ, മാതാവിന്റെ വേദന മനസ്സിലാക്കി, അവയെ തിരികെ വിടാൻ അദ്ദേഹം നിർദ്ദേശിച്ചു. ഖുർആൻ പ്രഖ്യാപിക്കുന്നു: “ലോകത്തിനാകെ കാരുണ്യമായി നിന്നെ അയച്ചിരിക്കുന്നു” (21:107).


ക്ഷമയുടെ മഹത്വം

സ്വജിവിതംകൊണ്ട് ക്ഷമയുടെ മഹത്വം സമൂഹത്തെ പഠിപ്പിക്കുകയായയിരുന്നു നബി (സ). ജീവിതം മുഴുവൻ അദ്ദേഹം നേരിട്ടത് പീഡനങ്ങളായിരുന്നു. ത്വാഇഫിൽ കുട്ടികളും ആളുകളും കല്ലെറിഞ്ഞപ്പോൾ, രക്തത്തിൽ കുതിർന്ന ശരീരവുമായി പോലും അദ്ദേഹം പ്രാർത്ഥിച്ചു:“അവർ അറിയുന്നില്ല; അല്ലാഹുവേ, ഇവരെ വഴികാട്ടണമേ.” മക്കയുടെ വിജയദിനത്തില്‍ ശത്രുക്കൾ വിറച്ച് നിൽക്കുമ്പോൾ, പ്രതികാരത്തിനുള്ള ആയിരം കാരണങ്ങളുണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ അധരങ്ങളിൽ നിന്നും വീണത് ഈ വാക്കുകളായിരുന്നു:

“ഇന്ന് നിങ്ങൾക്ക് മേലൊരുവിധ ശിക്ഷയുമില്ല. നിങ്ങളെല്ലാവരും സ്വതന്ത്രരാണ്.”

ക്ഷമയുടെ പൂക്കൾ വിരിയുമ്പോൾ, വിദ്വേഷത്തിന്റെ പാറകളും അലിഞ്ഞുപോകുമെന്ന് അദ്ദേഹം തെളിയിച്ചു.


"തന്റെ കൈകൊണ്ട് ചെരുപ്പ് കുത്തി. വസ്ത്രം തുന്നി. വീട്ടുവേലയിൽ സഹായിച്ചു. സഹാബികൾ പലപ്പോഴും പറഞ്ഞു: 'അദ്ദേഹത്തെ ജനങ്ങളിൽ നിന്നും വേർതിരിച്ചു തിരിച്ചറിയാൻ ഞങ്ങൾക്ക് കഴിയാതെ പോകുമായിരുന്നു.'"


നീതിയുടെ പ്രതീകം

ഫാത്തിമ ബിൻത് അല്‍ അസദ് എന്ന സ്ത്രീ മോഷണത്തിനുപിടിയിലായപ്പോൾ, സ്വജനങ്ങൾ ശിക്ഷ നല്‍കരുത് എന്ന് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം പ്രഖ്യാപിച്ചു:

“ഫാത്തിമ, എന്റെ സ്വന്തം മകൾ ആയിരുന്നാലും, ഞാൻ അവളെ ശിക്ഷിച്ചതായിരിക്കും.” നീതിയുടെ തൂക്കക്കോൽ, കുടുംബബന്ധത്താൽ പോലും ഒരിക്കലും വഴുതാത്തതായി അദ്ദേഹം തെളിയിച്ചു.


ലാളിത്യത്തിന്റെ സൗന്ദര്യം

അദ്ദേഹം ചക്രവർത്തിയല്ലായിരുന്നു, എന്നാൽ ലോകത്തെ ഭരിച്ചവരെക്കാൾ മഹാനായിരുന്നു. തന്റെ കൈകൊണ്ട് ചെരുപ്പ് കുത്തി. വസ്ത്രം തുന്നി. വീട്ടുവേലയിൽ സഹായിച്ചു. സഹാബികൾ പലപ്പോഴും പറഞ്ഞു: “അദ്ദേഹത്തെ ജനങ്ങളിൽ നിന്നും വേർതിരിച്ചു തിരിച്ചറിയാൻ ഞങ്ങൾക്ക് കഴിയാതെ പോകുമായിരുന്നു.”


ധൈര്യവും സമാധാനവും

യുദ്ധഭൂമിയിൽ സഹാബികൾ പറഞ്ഞിട്ടുണ്ട്: “കടുത്ത വേളയിൽ ഞങ്ങൾ നബിയുടെ പിന്നിൽ അഭയം തേടിയിരുന്നു.” അദ്ദേഹം ധൈര്യത്തിന്റെ പ്രതീകമായിരുന്നെങ്കിലും, സമാധാനമാണ് എല്ലായ്പ്പോഴും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ്. വാൾ കൈയിൽ പിടിച്ച ധീരനായ യോദ്ധാവും, ശാന്തസ്നേഹത്തിന്റെ സംഗീതം പാടുന്ന കവിയും ഒരേ വ്യക്തിത്വത്തിൽ സംഗമിച്ച അതുല്യ പ്രതീകമായിരുന്നു അദ്ദേഹം."


ഇന്നത്തെ ലോകത്തിന്‍റെ ആവശ്യം

നബി (സ) യുടെ ജീവിതം മതവിശ്വാസികൾക്കായുള്ളൊരു കഥയല്ല, മനുഷ്യരാശിക്കുള്ളൊരു സന്ദേശമാണ്. സത്യസന്ധത, കരുണ, ക്ഷമ, നീതി, വിനയം, ധൈര്യം – ഇവ ഇന്നത്തെ ലോകത്തിന്‍റെ ഇരുട്ടിൽ നമ്മെ വഴികാട്ടുന്ന വിളക്കുകളാണ്. യുദ്ധങ്ങളും വിദ്വേഷവും അനീതിയും നിറഞ്ഞ കാലഘട്ടത്തിൽ, നബി (സ) യുടെ സ്വഭാവമാണ് മനുഷ്യർക്ക് സമാധാനത്തിന്റെ പാത. ഭൂമിയിലൂടെ നടക്കുന്ന ഖുര്‍ആന്‍ ആയിരുന്നു നബി (സ) എന്ന് ആയിഷ (റ) സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ജീവിതം പഠിക്കുന്നവർക്ക് മനസ്സിലാകും, നല്ല മനുഷ്യനായും, നല്ല നേതാവായും, നല്ല സുഹൃത്തായും, നല്ല ഭർത്താവായും, നല്ല അയൽക്കാരനായും ജീവിക്കാൻ ഏറ്റവും മനോഹരമായ മാതൃക മുഹമ്മദ് നബി (സ) തന്നെയാണ്. ലോകം ഇന്നും അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ വെളിച്ചത്തിലാണ് നടക്കുന്നത്, മറ്റെല്ലാ വെളിച്ചങ്ങളും മങ്ങിയുപോയാലും,ആ വെളിച്ചം ഒരിക്കലും മങ്ങുകയില്ല.

صلى الله على محمد صلى الله عليه وسلم

Maqbool KM

Maqbool KM

R

Create a free website with Framer, the website builder loved by startups, designers and agencies.