

ഒന്ന്
ഒന്ന്




K SHABAS HARIS





“കവികൾ കാലത്തിന്‍റെയും, നോവലിസ്റ്റുകൾ ജീവിതത്തിന്‍റെയും അടിമകളാകുന്നു.” ഇട്ടൂപ്പിന്‍റെ നിർബന്ധ പ്രകാരം സാം അയാളുടെ ഇറങ്ങാനിരിക്കുന്ന നോവലിലെ ഏറ്റവും ആദ്യത്തെ വാചകം, വർഷങ്ങൾ ധ്യാനമിരുന്ന ഒരു സത്യാന്വേഷണി കണ്ടെത്തിയ പൊരുൾ എന്ന പോലെ പറഞ്ഞു വെച്ചു. അപ്പന്‍റെ കണ്ടെത്തലിൽ ഇട്ടൂപ്പ് ചെറുതായിയൊന്ന് അഹങ്കരിച്ചത് കൊണ്ടാവണം, അവൻ തന്‍റെ സീറ്റിൽ ഒന്ന് ഇളകി ഇരുന്നതിന് ശേഷം പിന്നിൽ ഇരിക്കുന്ന മേഘ്നയിലേക്ക് നോട്ടമൊന്നെറിഞ്ഞു. ‘കണ്ട്രി റോഡ്സ് ടേക്ക് മി ഹോം ടു ദി പ്ലേസ് ഐ ബിലോങ്ങ്’ എന്ന ജോൺ ഡെൻവറിന്‍റെ വരികൾ അന്നേരം മേഘ്നയുടെ കാതുകളിലേക്ക് പതിയെ ഒഴുകിയെത്തുകയായിരുന്നു. ജോൺ ഡെൻവറിന്‍റെ നൊസ്റ്റാൾജിയ സാമിന്‍റെ പൊരുളിലേക്കുള്ള കേൾവിയെ മേഘ്നയിൽ നിന്ന് തടഞ്ഞു. ഇട്ടൂപ്പിന്‍റെ നോട്ടത്തിലെ അർത്ഥം അറിയാതെ പോയ മേഘ്ന ഇട്ടൂപ്പിന് നേർക്ക് ചെറുതായിയൊന്ന് പുഞ്ചിരിച്ചു. മഞ്ഞിന്‍റെ അകമ്പടിയോട് കൂടി കൊടൈക്കനാലിലെ ചെറിയ നിരത്തിൽ കൂടി സാമിന്‍റെ ഏറ്റവും പുതിയ ഫോക്സ്വാഗൺ പതിയെ നീങ്ങി കൊണ്ടിരുന്നപ്പോൾ, അയാളുടെ മുഖത്തെ വലിയ കണ്ണടയിക്കുള്ളിലെ ചെറിയ കണ്ണുകൾ റിയർ വ്യൂ മിററിലൂടെ പിൻസീറ്റിലെ ജ്യോതികയെ തിരയുന്നുണ്ടായിരുന്നു. അപ്പോഴും ജ്യോതിക തന്‍റെ കണ്ണുകളെ തെരുവ് കാഴ്ചകളിൽ നിന്ന് മറ്റൊരിടത്തേക്ക് പറിച്ചു നടുവാൻ സന്നദ്ധയായിരുന്നില്ല. ഡിസംബറിന്‍റെ മൂടൽ മഞ്ഞ് ശക്തമായി പുറത്തെ കാഴ്ചകളെ അവളുടെ കണ്ണിൽ നിന്ന് മറച്ച് പിടിക്കുമ്പോഴും, അതിനെ വകഞ്ഞു മാറ്റാനുള്ള വ്യഗ്രതയോട് കൂടി ആ കണ്ണുകൾ തെരുവിൽ എന്താണ് തേടുന്നതെന്ന് സാം വീണ്ടും വീണ്ടും ആലോചിച്ചു.
“ജോൺ ഡെൻവറിന്‍റെ നൊസ്റ്റാൾജിയ സാമിന്‍റെ പൊരുളിലേക്കുള്ള കേൾവിയെ മേഘ്നയിൽ നിന്ന് തടഞ്ഞു."
അയാൾ ആദ്യമായി ജ്യോതികയെ കാണുന്നത് ഇട്ടൂപ്പിന്‍റെ അഞ്ചാം ക്ലാസ്സിന്‍റെ ഒടുവിലത്തെ പി. ടി. എ. മീറ്റിങ്ങിന് ചെന്നപ്പോഴാണ്. നർത്തകിയുടേതെന്ന് തോന്നിക്കുന്ന ശരീരത്തിലെ നീണ്ടു കിടക്കുന്ന മുടിയും, കറുത്ത പുരികങ്ങൾക്ക് കീഴെ അസ്തമിച്ചു പോയ ഐശ്വര്യ കാലത്തിന്‍റെ അവശേഷിപ്പുകൾ കണ്ടെത്താവുന്ന കണ്ണുകളും, ആവശ്യങ്ങളിലെ അനാവശ്യങ്ങളെ പോലും വേർത്തിരിച്ചെടുത്ത് അപൂർവങ്ങളിൽ അപൂർവമായി കൊണ്ട് മാത്രം തുറന്നേക്കാവുന്ന ചുവന്ന ചെറിയ ചുണ്ടുകളും, ആ തുറക്കപ്പെട്ടത്തിൽ നിന്ന് പുറത്തേക്ക് ചാടി പോയ വാക്കുകളെ കുറിച്ചോർത്ത് പിന്നീട് ഖേദിക്കുകയും ചെയ്യുന്ന പ്രകൃതമുള്ള ഈ സ്ത്രീ സ്വത്വം സാമിന്‍റെ സങ്കൽപ്പങ്ങൾക്ക് അതീതമായി നിലകൊണ്ടു.
ഫ്യോദോർ എന്ന എഴുതപ്പെട്ട പേരിനപ്പുറത്തെ ഇട്ടൂപ്പ് എന്ന വിളിക്കപ്പെടുന്ന പേര്, മമ്മയിക്ക് ശേഷം തന്നെ വിളിച്ച പെണ്ണിനെ കുറിച്ച് ഇട്ടൂപ്പ് മുന്നേ അപ്പനോട് പറഞ്ഞിരുന്നു. ഇട്ടൂപ്പ് ആ പെണ്ണിനെ, മേഘ്നയെ അപ്പന് പരിചയപ്പെടുത്തിയ നേരത്ത്, സാമിന്‍റെ കണ്ണുകൾ വഴുതി വീണ് പോയത് അവളുടെ അമ്മയായ ജ്യോതികയിലായിരുന്നു. മനുഷ്യ കണ്ണുകളിൽ നിന്ന് പ്രപഞ്ചം അതിന്‍റെ സൌന്ദര്യത്തെ ഒളിപ്പിച്ച് വെക്കാറുള്ളത് പോലെ ജ്യോതികയുടെ അലസമായ കണ്ണുകൾക്ക് അകത്ത് തീക്ഷ്ണമായ എന്തോ ഒന്നൊളിഞ്ഞിരിപ്പുണ്ടെന്ന് സാം തിരിച്ചറിഞ്ഞു. മേഘ്നയുടെ അച്ഛൻ വന്നിരുവരെയും കൊണ്ട് പോകുമ്പോഴേക്കും സാം ജ്യോതികയുടെ വിഷാദം നിറഞ്ഞ സൌന്ദര്യത്തിന്, അജ്ഞാതമായി കിടക്കുന്ന അവളുടെ പോയ കാല ജീവിതത്തിന്‍റെ വ്യഥകൾക്ക്... ജ്യോതികയിക്ക് തന്നെയും അയാൾ അടിമപ്പെട്ട് കഴിഞ്ഞിരുന്നു.
“അക്കാഡമിക്ക് ഇയറിന്‍റെ എൻഡിലോട്ടെന്തിനാ ഇവിടം മതിയാക്കി നാട്ടിലേക്ക് പോണേ? പുതിയ സ്കൂളൊക്കെ കിട്ടാന്ന് വെച്ച ഇച്ചിരി ചാലഞ്ചിങ്ങ് ആയിരിക്കില്ലെ” ഒരുപാട് നേരത്തെ മൌനത്തിനും ആലോചനകൾക്കും ശേഷം ജ്യോതികയെ കൊണ്ടെന്തെങ്കിലും സംസാരിപ്പിക്കുന്നതിന്‍റെ ഭാഗമായി സാം ചോദിച്ചു.
“അമ്മ നാട്ടി തനിച്ചാണ്” തെരുവിലെ മൂടൽ മഞ്ഞിൽ നിന്നും കണ്ണെടുക്കാൻ മെനക്കെടാതെ ജ്യോതിക മറുപടി പറഞ്ഞു. ഈ വിഷയത്തിൽ കൂടുതൽ സംസാരം ഇല്ലാതിരിക്കാൻ വേണ്ടിയാവണം മേഘ്ന തൊട്ടടുത്ത ചായക്കടയുടെ മുന്നിൽ കാർ നിർത്താൻ ആവശ്യപ്പെട്ടു. സാം പുറത്തിറങ്ങി തന്‍റെ പോക്കറ്റിൽ നിന്നുമൊരു ട്രിപ്പിൾ ഫൈവ് എടുത്ത് ചുണ്ടിൽ വെച്ച് തീ കൊടുത്തു. ഇട്ടൂപ്പും മേഘ്നയും ചൂടുള്ള ഓരോ കട്ടൻ കുടിച്ചതിന് ശേഷം അച്ഛൻ മകൾക്ക് പിറന്നാൾ സമ്മാനമായി നല്കിയ ക്യാമറയിൽ മേഘ്ന ഇട്ടൂപ്പിന്‍റെ ചില കാൻഡിഡ് എടുത്തു. പുറത്തേക്ക് ഇറങ്ങാതിരുന്ന ജ്യോതികയുടെ കണ്ണുകൾ അപ്പോഴും മൂടൽ മഞ്ഞിനിടയിൽ എന്തോ തിരഞ്ഞു കൊണ്ടിരുന്നു.
ലക്ഷ്യ സ്ഥാനത്തിന്‍റെ അടയാളമായി തൂക്കിയിട്ട ‘ഹൊറേഗല്ലു’ എന്ന നയിം ബോർഡും കടന്ന് ഫോക്സ്വാഗൺ പതിയെ മുന്നോട്ട് നീങ്ങി. ഗയിറ്റും കടന്ന് വീട് എത്തും വരെയുള്ള ദൂരത്തിനിടയിൽ വാർദ്ധക്യം പ്രാപിച്ച് നശിച്ച് തുടങ്ങിയ തോട്ടത്തെ ഇട്ടൂപ്പ് കണ്ടു. തോട്ടത്തിന്‍റെ ഒത്ത നടുവിലെ ഷഡും ഇട്ടൂപ്പ് ശ്രദ്ധിച്ചു. ആ ഷഡിന്‍റെ പിന്നിലെ കഥ തന്നോട് മാത്രമായി ഒരിക്കൽ മേഘ്ന പങ്ക് വെച്ചതും അവൻ അപ്പോളോർത്തു. മേഘ്ന ആ എസ്റ്റേറ്റിനെ കുറിച്ച് പറഞ്ഞതും പറയാതെ പോയതുമായിട്ടുള്ള കഥകൾ, ആരുടെയെങ്കിലും കാതുകളിലെ കവാടത്തിൽ മുട്ടി നിൽക്കാൻ ആഗ്രഹിച്ച് നിൽക്കുകയായിരുന്നു.
"മേഘ്ന ആ എസ്റ്റേറ്റിനെ കുറിച്ച് പറഞ്ഞതും പറയാതെ പോയതുമായിട്ടുള്ള കഥകൾ, ആരുടെയെങ്കിലും കാതുകളിലെ കവാടത്തിൽ മുട്ടി നിൽക്കാൻ ആഗ്രഹിച്ച് നിൽക്കുകയായിരുന്നു."
(തുടരും)
“കവികൾ കാലത്തിന്‍റെയും, നോവലിസ്റ്റുകൾ ജീവിതത്തിന്‍റെയും അടിമകളാകുന്നു.” ഇട്ടൂപ്പിന്‍റെ നിർബന്ധ പ്രകാരം സാം അയാളുടെ ഇറങ്ങാനിരിക്കുന്ന നോവലിലെ ഏറ്റവും ആദ്യത്തെ വാചകം, വർഷങ്ങൾ ധ്യാനമിരുന്ന ഒരു സത്യാന്വേഷണി കണ്ടെത്തിയ പൊരുൾ എന്ന പോലെ പറഞ്ഞു വെച്ചു. അപ്പന്‍റെ കണ്ടെത്തലിൽ ഇട്ടൂപ്പ് ചെറുതായിയൊന്ന് അഹങ്കരിച്ചത് കൊണ്ടാവണം, അവൻ തന്‍റെ സീറ്റിൽ ഒന്ന് ഇളകി ഇരുന്നതിന് ശേഷം പിന്നിൽ ഇരിക്കുന്ന മേഘ്നയിലേക്ക് നോട്ടമൊന്നെറിഞ്ഞു. ‘കണ്ട്രി റോഡ്സ് ടേക്ക് മി ഹോം ടു ദി പ്ലേസ് ഐ ബിലോങ്ങ്’ എന്ന ജോൺ ഡെൻവറിന്‍റെ വരികൾ അന്നേരം മേഘ്നയുടെ കാതുകളിലേക്ക് പതിയെ ഒഴുകിയെത്തുകയായിരുന്നു. ജോൺ ഡെൻവറിന്‍റെ നൊസ്റ്റാൾജിയ സാമിന്‍റെ പൊരുളിലേക്കുള്ള കേൾവിയെ മേഘ്നയിൽ നിന്ന് തടഞ്ഞു. ഇട്ടൂപ്പിന്‍റെ നോട്ടത്തിലെ അർത്ഥം അറിയാതെ പോയ മേഘ്ന ഇട്ടൂപ്പിന് നേർക്ക് ചെറുതായിയൊന്ന് പുഞ്ചിരിച്ചു. മഞ്ഞിന്‍റെ അകമ്പടിയോട് കൂടി കൊടൈക്കനാലിലെ ചെറിയ നിരത്തിൽ കൂടി സാമിന്‍റെ ഏറ്റവും പുതിയ ഫോക്സ്വാഗൺ പതിയെ നീങ്ങി കൊണ്ടിരുന്നപ്പോൾ, അയാളുടെ മുഖത്തെ വലിയ കണ്ണടയിക്കുള്ളിലെ ചെറിയ കണ്ണുകൾ റിയർ വ്യൂ മിററിലൂടെ പിൻസീറ്റിലെ ജ്യോതികയെ തിരയുന്നുണ്ടായിരുന്നു. അപ്പോഴും ജ്യോതിക തന്‍റെ കണ്ണുകളെ തെരുവ് കാഴ്ചകളിൽ നിന്ന് മറ്റൊരിടത്തേക്ക് പറിച്ചു നടുവാൻ സന്നദ്ധയായിരുന്നില്ല. ഡിസംബറിന്‍റെ മൂടൽ മഞ്ഞ് ശക്തമായി പുറത്തെ കാഴ്ചകളെ അവളുടെ കണ്ണിൽ നിന്ന് മറച്ച് പിടിക്കുമ്പോഴും, അതിനെ വകഞ്ഞു മാറ്റാനുള്ള വ്യഗ്രതയോട് കൂടി ആ കണ്ണുകൾ തെരുവിൽ എന്താണ് തേടുന്നതെന്ന് സാം വീണ്ടും വീണ്ടും ആലോചിച്ചു.
“ജോൺ ഡെൻവറിന്‍റെ നൊസ്റ്റാൾജിയ സാമിന്‍റെ പൊരുളിലേക്കുള്ള കേൾവിയെ മേഘ്നയിൽ നിന്ന് തടഞ്ഞു."
അയാൾ ആദ്യമായി ജ്യോതികയെ കാണുന്നത് ഇട്ടൂപ്പിന്‍റെ അഞ്ചാം ക്ലാസ്സിന്‍റെ ഒടുവിലത്തെ പി. ടി. എ. മീറ്റിങ്ങിന് ചെന്നപ്പോഴാണ്. നർത്തകിയുടേതെന്ന് തോന്നിക്കുന്ന ശരീരത്തിലെ നീണ്ടു കിടക്കുന്ന മുടിയും, കറുത്ത പുരികങ്ങൾക്ക് കീഴെ അസ്തമിച്ചു പോയ ഐശ്വര്യ കാലത്തിന്‍റെ അവശേഷിപ്പുകൾ കണ്ടെത്താവുന്ന കണ്ണുകളും, ആവശ്യങ്ങളിലെ അനാവശ്യങ്ങളെ പോലും വേർത്തിരിച്ചെടുത്ത് അപൂർവങ്ങളിൽ അപൂർവമായി കൊണ്ട് മാത്രം തുറന്നേക്കാവുന്ന ചുവന്ന ചെറിയ ചുണ്ടുകളും, ആ തുറക്കപ്പെട്ടത്തിൽ നിന്ന് പുറത്തേക്ക് ചാടി പോയ വാക്കുകളെ കുറിച്ചോർത്ത് പിന്നീട് ഖേദിക്കുകയും ചെയ്യുന്ന പ്രകൃതമുള്ള ഈ സ്ത്രീ സ്വത്വം സാമിന്‍റെ സങ്കൽപ്പങ്ങൾക്ക് അതീതമായി നിലകൊണ്ടു.
ഫ്യോദോർ എന്ന എഴുതപ്പെട്ട പേരിനപ്പുറത്തെ ഇട്ടൂപ്പ് എന്ന വിളിക്കപ്പെടുന്ന പേര്, മമ്മയിക്ക് ശേഷം തന്നെ വിളിച്ച പെണ്ണിനെ കുറിച്ച് ഇട്ടൂപ്പ് മുന്നേ അപ്പനോട് പറഞ്ഞിരുന്നു. ഇട്ടൂപ്പ് ആ പെണ്ണിനെ, മേഘ്നയെ അപ്പന് പരിചയപ്പെടുത്തിയ നേരത്ത്, സാമിന്‍റെ കണ്ണുകൾ വഴുതി വീണ് പോയത് അവളുടെ അമ്മയായ ജ്യോതികയിലായിരുന്നു. മനുഷ്യ കണ്ണുകളിൽ നിന്ന് പ്രപഞ്ചം അതിന്‍റെ സൌന്ദര്യത്തെ ഒളിപ്പിച്ച് വെക്കാറുള്ളത് പോലെ ജ്യോതികയുടെ അലസമായ കണ്ണുകൾക്ക് അകത്ത് തീക്ഷ്ണമായ എന്തോ ഒന്നൊളിഞ്ഞിരിപ്പുണ്ടെന്ന് സാം തിരിച്ചറിഞ്ഞു. മേഘ്നയുടെ അച്ഛൻ വന്നിരുവരെയും കൊണ്ട് പോകുമ്പോഴേക്കും സാം ജ്യോതികയുടെ വിഷാദം നിറഞ്ഞ സൌന്ദര്യത്തിന്, അജ്ഞാതമായി കിടക്കുന്ന അവളുടെ പോയ കാല ജീവിതത്തിന്‍റെ വ്യഥകൾക്ക്... ജ്യോതികയിക്ക് തന്നെയും അയാൾ അടിമപ്പെട്ട് കഴിഞ്ഞിരുന്നു.
“അക്കാഡമിക്ക് ഇയറിന്‍റെ എൻഡിലോട്ടെന്തിനാ ഇവിടം മതിയാക്കി നാട്ടിലേക്ക് പോണേ? പുതിയ സ്കൂളൊക്കെ കിട്ടാന്ന് വെച്ച ഇച്ചിരി ചാലഞ്ചിങ്ങ് ആയിരിക്കില്ലെ” ഒരുപാട് നേരത്തെ മൌനത്തിനും ആലോചനകൾക്കും ശേഷം ജ്യോതികയെ കൊണ്ടെന്തെങ്കിലും സംസാരിപ്പിക്കുന്നതിന്‍റെ ഭാഗമായി സാം ചോദിച്ചു.
“അമ്മ നാട്ടി തനിച്ചാണ്” തെരുവിലെ മൂടൽ മഞ്ഞിൽ നിന്നും കണ്ണെടുക്കാൻ മെനക്കെടാതെ ജ്യോതിക മറുപടി പറഞ്ഞു. ഈ വിഷയത്തിൽ കൂടുതൽ സംസാരം ഇല്ലാതിരിക്കാൻ വേണ്ടിയാവണം മേഘ്ന തൊട്ടടുത്ത ചായക്കടയുടെ മുന്നിൽ കാർ നിർത്താൻ ആവശ്യപ്പെട്ടു. സാം പുറത്തിറങ്ങി തന്‍റെ പോക്കറ്റിൽ നിന്നുമൊരു ട്രിപ്പിൾ ഫൈവ് എടുത്ത് ചുണ്ടിൽ വെച്ച് തീ കൊടുത്തു. ഇട്ടൂപ്പും മേഘ്നയും ചൂടുള്ള ഓരോ കട്ടൻ കുടിച്ചതിന് ശേഷം അച്ഛൻ മകൾക്ക് പിറന്നാൾ സമ്മാനമായി നല്കിയ ക്യാമറയിൽ മേഘ്ന ഇട്ടൂപ്പിന്‍റെ ചില കാൻഡിഡ് എടുത്തു. പുറത്തേക്ക് ഇറങ്ങാതിരുന്ന ജ്യോതികയുടെ കണ്ണുകൾ അപ്പോഴും മൂടൽ മഞ്ഞിനിടയിൽ എന്തോ തിരഞ്ഞു കൊണ്ടിരുന്നു.
ലക്ഷ്യ സ്ഥാനത്തിന്‍റെ അടയാളമായി തൂക്കിയിട്ട ‘ഹൊറേഗല്ലു’ എന്ന നയിം ബോർഡും കടന്ന് ഫോക്സ്വാഗൺ പതിയെ മുന്നോട്ട് നീങ്ങി. ഗയിറ്റും കടന്ന് വീട് എത്തും വരെയുള്ള ദൂരത്തിനിടയിൽ വാർദ്ധക്യം പ്രാപിച്ച് നശിച്ച് തുടങ്ങിയ തോട്ടത്തെ ഇട്ടൂപ്പ് കണ്ടു. തോട്ടത്തിന്‍റെ ഒത്ത നടുവിലെ ഷഡും ഇട്ടൂപ്പ് ശ്രദ്ധിച്ചു. ആ ഷഡിന്‍റെ പിന്നിലെ കഥ തന്നോട് മാത്രമായി ഒരിക്കൽ മേഘ്ന പങ്ക് വെച്ചതും അവൻ അപ്പോളോർത്തു. മേഘ്ന ആ എസ്റ്റേറ്റിനെ കുറിച്ച് പറഞ്ഞതും പറയാതെ പോയതുമായിട്ടുള്ള കഥകൾ, ആരുടെയെങ്കിലും കാതുകളിലെ കവാടത്തിൽ മുട്ടി നിൽക്കാൻ ആഗ്രഹിച്ച് നിൽക്കുകയായിരുന്നു.
"മേഘ്ന ആ എസ്റ്റേറ്റിനെ കുറിച്ച് പറഞ്ഞതും പറയാതെ പോയതുമായിട്ടുള്ള കഥകൾ, ആരുടെയെങ്കിലും കാതുകളിലെ കവാടത്തിൽ മുട്ടി നിൽക്കാൻ ആഗ്രഹിച്ച് നിൽക്കുകയായിരുന്നു."
(തുടരും)
“കവികൾ കാലത്തിന്‍റെയും, നോവലിസ്റ്റുകൾ ജീവിതത്തിന്‍റെയും അടിമകളാകുന്നു.” ഇട്ടൂപ്പിന്‍റെ നിർബന്ധ പ്രകാരം സാം അയാളുടെ ഇറങ്ങാനിരിക്കുന്ന നോവലിലെ ഏറ്റവും ആദ്യത്തെ വാചകം, വർഷങ്ങൾ ധ്യാനമിരുന്ന ഒരു സത്യാന്വേഷണി കണ്ടെത്തിയ പൊരുൾ എന്ന പോലെ പറഞ്ഞു വെച്ചു. അപ്പന്‍റെ കണ്ടെത്തലിൽ ഇട്ടൂപ്പ് ചെറുതായിയൊന്ന് അഹങ്കരിച്ചത് കൊണ്ടാവണം, അവൻ തന്‍റെ സീറ്റിൽ ഒന്ന് ഇളകി ഇരുന്നതിന് ശേഷം പിന്നിൽ ഇരിക്കുന്ന മേഘ്നയിലേക്ക് നോട്ടമൊന്നെറിഞ്ഞു. ‘കണ്ട്രി റോഡ്സ് ടേക്ക് മി ഹോം ടു ദി പ്ലേസ് ഐ ബിലോങ്ങ്’ എന്ന ജോൺ ഡെൻവറിന്‍റെ വരികൾ അന്നേരം മേഘ്നയുടെ കാതുകളിലേക്ക് പതിയെ ഒഴുകിയെത്തുകയായിരുന്നു. ജോൺ ഡെൻവറിന്‍റെ നൊസ്റ്റാൾജിയ സാമിന്‍റെ പൊരുളിലേക്കുള്ള കേൾവിയെ മേഘ്നയിൽ നിന്ന് തടഞ്ഞു. ഇട്ടൂപ്പിന്‍റെ നോട്ടത്തിലെ അർത്ഥം അറിയാതെ പോയ മേഘ്ന ഇട്ടൂപ്പിന് നേർക്ക് ചെറുതായിയൊന്ന് പുഞ്ചിരിച്ചു. മഞ്ഞിന്‍റെ അകമ്പടിയോട് കൂടി കൊടൈക്കനാലിലെ ചെറിയ നിരത്തിൽ കൂടി സാമിന്‍റെ ഏറ്റവും പുതിയ ഫോക്സ്വാഗൺ പതിയെ നീങ്ങി കൊണ്ടിരുന്നപ്പോൾ, അയാളുടെ മുഖത്തെ വലിയ കണ്ണടയിക്കുള്ളിലെ ചെറിയ കണ്ണുകൾ റിയർ വ്യൂ മിററിലൂടെ പിൻസീറ്റിലെ ജ്യോതികയെ തിരയുന്നുണ്ടായിരുന്നു. അപ്പോഴും ജ്യോതിക തന്‍റെ കണ്ണുകളെ തെരുവ് കാഴ്ചകളിൽ നിന്ന് മറ്റൊരിടത്തേക്ക് പറിച്ചു നടുവാൻ സന്നദ്ധയായിരുന്നില്ല. ഡിസംബറിന്‍റെ മൂടൽ മഞ്ഞ് ശക്തമായി പുറത്തെ കാഴ്ചകളെ അവളുടെ കണ്ണിൽ നിന്ന് മറച്ച് പിടിക്കുമ്പോഴും, അതിനെ വകഞ്ഞു മാറ്റാനുള്ള വ്യഗ്രതയോട് കൂടി ആ കണ്ണുകൾ തെരുവിൽ എന്താണ് തേടുന്നതെന്ന് സാം വീണ്ടും വീണ്ടും ആലോചിച്ചു.
“ജോൺ ഡെൻവറിന്‍റെ നൊസ്റ്റാൾജിയ സാമിന്‍റെ പൊരുളിലേക്കുള്ള കേൾവിയെ മേഘ്നയിൽ നിന്ന് തടഞ്ഞു."
അയാൾ ആദ്യമായി ജ്യോതികയെ കാണുന്നത് ഇട്ടൂപ്പിന്‍റെ അഞ്ചാം ക്ലാസ്സിന്‍റെ ഒടുവിലത്തെ പി. ടി. എ. മീറ്റിങ്ങിന് ചെന്നപ്പോഴാണ്. നർത്തകിയുടേതെന്ന് തോന്നിക്കുന്ന ശരീരത്തിലെ നീണ്ടു കിടക്കുന്ന മുടിയും, കറുത്ത പുരികങ്ങൾക്ക് കീഴെ അസ്തമിച്ചു പോയ ഐശ്വര്യ കാലത്തിന്‍റെ അവശേഷിപ്പുകൾ കണ്ടെത്താവുന്ന കണ്ണുകളും, ആവശ്യങ്ങളിലെ അനാവശ്യങ്ങളെ പോലും വേർത്തിരിച്ചെടുത്ത് അപൂർവങ്ങളിൽ അപൂർവമായി കൊണ്ട് മാത്രം തുറന്നേക്കാവുന്ന ചുവന്ന ചെറിയ ചുണ്ടുകളും, ആ തുറക്കപ്പെട്ടത്തിൽ നിന്ന് പുറത്തേക്ക് ചാടി പോയ വാക്കുകളെ കുറിച്ചോർത്ത് പിന്നീട് ഖേദിക്കുകയും ചെയ്യുന്ന പ്രകൃതമുള്ള ഈ സ്ത്രീ സ്വത്വം സാമിന്‍റെ സങ്കൽപ്പങ്ങൾക്ക് അതീതമായി നിലകൊണ്ടു.
ഫ്യോദോർ എന്ന എഴുതപ്പെട്ട പേരിനപ്പുറത്തെ ഇട്ടൂപ്പ് എന്ന വിളിക്കപ്പെടുന്ന പേര്, മമ്മയിക്ക് ശേഷം തന്നെ വിളിച്ച പെണ്ണിനെ കുറിച്ച് ഇട്ടൂപ്പ് മുന്നേ അപ്പനോട് പറഞ്ഞിരുന്നു. ഇട്ടൂപ്പ് ആ പെണ്ണിനെ, മേഘ്നയെ അപ്പന് പരിചയപ്പെടുത്തിയ നേരത്ത്, സാമിന്‍റെ കണ്ണുകൾ വഴുതി വീണ് പോയത് അവളുടെ അമ്മയായ ജ്യോതികയിലായിരുന്നു. മനുഷ്യ കണ്ണുകളിൽ നിന്ന് പ്രപഞ്ചം അതിന്‍റെ സൌന്ദര്യത്തെ ഒളിപ്പിച്ച് വെക്കാറുള്ളത് പോലെ ജ്യോതികയുടെ അലസമായ കണ്ണുകൾക്ക് അകത്ത് തീക്ഷ്ണമായ എന്തോ ഒന്നൊളിഞ്ഞിരിപ്പുണ്ടെന്ന് സാം തിരിച്ചറിഞ്ഞു. മേഘ്നയുടെ അച്ഛൻ വന്നിരുവരെയും കൊണ്ട് പോകുമ്പോഴേക്കും സാം ജ്യോതികയുടെ വിഷാദം നിറഞ്ഞ സൌന്ദര്യത്തിന്, അജ്ഞാതമായി കിടക്കുന്ന അവളുടെ പോയ കാല ജീവിതത്തിന്‍റെ വ്യഥകൾക്ക്... ജ്യോതികയിക്ക് തന്നെയും അയാൾ അടിമപ്പെട്ട് കഴിഞ്ഞിരുന്നു.
“അക്കാഡമിക്ക് ഇയറിന്‍റെ എൻഡിലോട്ടെന്തിനാ ഇവിടം മതിയാക്കി നാട്ടിലേക്ക് പോണേ? പുതിയ സ്കൂളൊക്കെ കിട്ടാന്ന് വെച്ച ഇച്ചിരി ചാലഞ്ചിങ്ങ് ആയിരിക്കില്ലെ” ഒരുപാട് നേരത്തെ മൌനത്തിനും ആലോചനകൾക്കും ശേഷം ജ്യോതികയെ കൊണ്ടെന്തെങ്കിലും സംസാരിപ്പിക്കുന്നതിന്‍റെ ഭാഗമായി സാം ചോദിച്ചു.
“അമ്മ നാട്ടി തനിച്ചാണ്” തെരുവിലെ മൂടൽ മഞ്ഞിൽ നിന്നും കണ്ണെടുക്കാൻ മെനക്കെടാതെ ജ്യോതിക മറുപടി പറഞ്ഞു. ഈ വിഷയത്തിൽ കൂടുതൽ സംസാരം ഇല്ലാതിരിക്കാൻ വേണ്ടിയാവണം മേഘ്ന തൊട്ടടുത്ത ചായക്കടയുടെ മുന്നിൽ കാർ നിർത്താൻ ആവശ്യപ്പെട്ടു. സാം പുറത്തിറങ്ങി തന്‍റെ പോക്കറ്റിൽ നിന്നുമൊരു ട്രിപ്പിൾ ഫൈവ് എടുത്ത് ചുണ്ടിൽ വെച്ച് തീ കൊടുത്തു. ഇട്ടൂപ്പും മേഘ്നയും ചൂടുള്ള ഓരോ കട്ടൻ കുടിച്ചതിന് ശേഷം അച്ഛൻ മകൾക്ക് പിറന്നാൾ സമ്മാനമായി നല്കിയ ക്യാമറയിൽ മേഘ്ന ഇട്ടൂപ്പിന്‍റെ ചില കാൻഡിഡ് എടുത്തു. പുറത്തേക്ക് ഇറങ്ങാതിരുന്ന ജ്യോതികയുടെ കണ്ണുകൾ അപ്പോഴും മൂടൽ മഞ്ഞിനിടയിൽ എന്തോ തിരഞ്ഞു കൊണ്ടിരുന്നു.
ലക്ഷ്യ സ്ഥാനത്തിന്‍റെ അടയാളമായി തൂക്കിയിട്ട ‘ഹൊറേഗല്ലു’ എന്ന നയിം ബോർഡും കടന്ന് ഫോക്സ്വാഗൺ പതിയെ മുന്നോട്ട് നീങ്ങി. ഗയിറ്റും കടന്ന് വീട് എത്തും വരെയുള്ള ദൂരത്തിനിടയിൽ വാർദ്ധക്യം പ്രാപിച്ച് നശിച്ച് തുടങ്ങിയ തോട്ടത്തെ ഇട്ടൂപ്പ് കണ്ടു. തോട്ടത്തിന്‍റെ ഒത്ത നടുവിലെ ഷഡും ഇട്ടൂപ്പ് ശ്രദ്ധിച്ചു. ആ ഷഡിന്‍റെ പിന്നിലെ കഥ തന്നോട് മാത്രമായി ഒരിക്കൽ മേഘ്ന പങ്ക് വെച്ചതും അവൻ അപ്പോളോർത്തു. മേഘ്ന ആ എസ്റ്റേറ്റിനെ കുറിച്ച് പറഞ്ഞതും പറയാതെ പോയതുമായിട്ടുള്ള കഥകൾ, ആരുടെയെങ്കിലും കാതുകളിലെ കവാടത്തിൽ മുട്ടി നിൽക്കാൻ ആഗ്രഹിച്ച് നിൽക്കുകയായിരുന്നു.
"മേഘ്ന ആ എസ്റ്റേറ്റിനെ കുറിച്ച് പറഞ്ഞതും പറയാതെ പോയതുമായിട്ടുള്ള കഥകൾ, ആരുടെയെങ്കിലും കാതുകളിലെ കവാടത്തിൽ മുട്ടി നിൽക്കാൻ ആഗ്രഹിച്ച് നിൽക്കുകയായിരുന്നു."
(തുടരും)
canva.com
canva.com





K SHABAS HARIS
K SHABAS HARIS



