

മാനവികതയുടെ പ്രവാചകൻ
മാനവികതയുടെ പ്രവാചകൻ




Althaf T





അല്ലാഹുവിൻറെ കാരുണ്യം എല്ലാ കാലത്തും മനുഷ്യരാശിക്ക് ലഭിച്ചത് രണ്ട് മാർഗങ്ങളിലൂടെയാണ്. ഒന്ന്, അല്ലാഹുവിൻറെ പവിത്രമായ വചനങ്ങളിലൂടെ. രണ്ട്, മഹത്തുക്കളായ പ്രവാചകന്മാരുടെ വ്യക്തിത്വത്തിലൂടെയും. പ്രവാചകന്മാരെ അല്ലാഹു കേവലം ദൈവിക വചനങ്ങൾ എത്തിക്കുന്ന മാധ്യമമായി മാത്രമല്ല നിയോഗിച്ചത്. മറിച്ച് മനുഷ്യരാശിക്ക് ആവശ്യമായ ഇഹപര ജീവിതവിജയങ്ങൾ സാധ്യമാക്കാൻ സഹായിക്കുന്ന തരത്തിൽ, വ്യക്തികളെയും സമൂഹങ്ങളെയും സംസ്കരിക്കലാണ് പ്രാവചക നിയോഗത്തിന്റെ ഉദ്ദേശം. ഈ ശ്രേണിയിലെ ഒടുവിലത്തെ കണ്ണിയാണ് മുഹമ്മദ് നബി (സ്വ) ( മുഴുലോകർക്കും കാരുണ്യമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല [അമ്പിയാഅ:107]) അഥവാ, ദേശ ഭാഷ വർഗ്ഗ വർണ്ണങ്ങൾക്ക് അതീതമായി ലോക അവസാനം വരെ ഉള്ള സകല മനുഷ്യരാശിക്കുമായിട്ടാണ് പ്രവാചകൻ (സ്വ) നിയോഗിതനായിട്ടുള്ളത്. മനുഷ്യത്വവും മാനവികതയും പുതു ലോക ക്രമത്തിൽ പ്രതിസ്ഥാനത്ത് നിർത്തപെടുന്ന സാഹചര്യത്തിൽ പ്രവാചകൻ (സ്വ) ഇരുപത്തി മൂന്ന് വർഷത്തെ പ്രബോധന പ്രവർത്തനങ്ങളിലൂടെ പകർന്ന് നൽകിയ മാനവിക അധ്യാപനങ്ങൾക്കും ഏറെ പ്രാധാന്യമർഹിച്ചുകൊണ്ടിരിക്കുകയാണ്.
മാനവിക മൂല്യങ്ങളുടെ തുറക്കപ്പെട്ടിട്ടില്ലാത്ത ജാലകങ്ങളും കവാടങ്ങളും തുറന്നു കൊണ്ട്... മനുഷ്യവകാശമുണ്ടെന്ന് ലോകം ചിന്തിക്കുന്നതിന്റെ ഒരു സഹസ്രാബ്ദം മുമ്പ് "ലോകത്തുള്ള സകല ജനങ്ങളും അല്ലാഹുവിൻറെ മുമ്പിൽ സമന്മാർ ആണ്" എന്ന ഇസ്ലാമിന്റെ പ്രഖ്യാപനം വഴി മുഴുവൻ സാമൂഹിക ഉച്ചനീചത്വങ്ങളെ അപ്രമാദിത്യങ്ങളെയും നിഷ്കാസനം ചെയ്തുകൊണ്ട് സ്ത്രീകളെയും അടിമകളെയും മനുഷ്യത്വത്തിന്റെ അടയാളമായി പ്രതിഷ്ഠിക്കാൻ പ്രവാചകൻ മുഹമ്മദ് നബി (സ്വ)യിക്ക് സാധിച്ചു.
അപര ഗോത്രസ്പർദ്ധയിലും, പരശത്രുതയിലും ആണ്ടു കഴിഞ്ഞിരുന്ന ഒരു സാമൂഹിക ക്രമത്തിൽ നിന്നുകൊണ്ട് "എല്ലാ മനുഷ്യനും ആദമിൽ നിന്നാണെന്നും അറബിക്ക് അനറബിയേക്കാളോ, വെളുത്തവന് കറുത്തവനെക്കാളോ ശ്രേഷ്ഠതയില്ലെന്നും" പ്രഖ്യാപിച്ചുകൊണ്ട് ആ സാമൂഹിക ക്രമത്തെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സഹവർത്തിത്വത്തിന്റെയും വിത്തുകൾ പാകി പരിവർത്തിപ്പിച്ചു. ആ വിത്തുകൾ വൻ പടു വൃക്ഷങ്ങളായി ചരിത്രത്തിൽ പരിണമിച്ചു. മറ്റു നാഗരികതകൾക്ക് പകരം വെക്കാൻ സാധിക്കാത്ത തരത്തിൽ ഒരു നാഗരിക സാമൂഹിക ക്രമമായി പ്രവാചകൻ മുഹമ്മദിന്റെ സമൂഹം മാറുകയും ചെയിതു. ഇതിന് നിതാനമായത് ഗോത്ര പ്രമാണിയെയും, പാമരനും കറുത്തവനുമായ അടിമയെയും ഒരേ അണിയിൽ ചേർത്തുനിർത്തിയ പ്രവാചകൻ (സ്വ) യുടെ അധ്യാപനങ്ങളാണ്.
സത്യസന്ധതയുടെ പ്രതിരൂപമായ അൽ അമീൻ (വിശ്വസ്തൻ).നേതാവ് എന്ന നിലയിൽ നടപ്പിലാക്കിയ നീതി,വിനയം,കൂടിയാലോചന,വിവിധ ഗോത്രങ്ങൾക്കിടയിൽ വളർത്തിയെടുത്ത യോജിപ്പ്. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറച്ചു കഴിക്കരുത് എന്ന് പഠിപ്പിച്ച സ്നേഹവും കാരുണ്യവും വിട്ടുവീഴ്ചയും തുളുമ്പുന്ന കുടുംബനാഥൻ. അനാഥരായ കുട്ടികളുടെ മുമ്പിൽ വച്ച് തന്റെ കുട്ടികളെ കൊഞ്ചിക്കരുതെന്ന് പഠിപ്പിച്ച പിതാവ്. ഇങ്ങനെ ജീവിതത്തിൻറെ എല്ലാ തുറകളിലും സമാനതകളില്ലാത്ത സ്വഭാവ ഗുണങ്ങൾക്ക് മാതൃകയായി പ്രവാചകൻ. ഇതു കൊണ്ടാവണം പ്രവാചക (സ്വ) യുടെ ജീവചരിത്രത്തെ സൂക്ഷ്മ പഠനത്തിന് വിധേയമാക്കിയ ബർണാഡ് ഷാ തൻ്റെ (Genuine islam) എന്ന പുസ്തകത്തിൽ അദ്ദേഹത്തെ "മാനഗതിയുടെ രക്ഷകൻ" (Muhammad, the Saviour of Humanity)എന്ന് വിളിച്ചത്.
കൂടാതെ പ്രവാചകൻ (സ്വ) യുടെ മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു അറഫയിലെ പ്രസംഗം " അല്ലയോ ജനങ്ങളെ, നിങ്ങളുടെ രക്തവും ധനവും അഭിമാനവും അന്ത്യനാൾ വരെയും പവിത്രമാണ് ഈ മാസവും ഈ നാടും എത്രമാത്രം പവിത്രമാണോ അത്രതന്നെ നിങ്ങളുടെ ജീവനും സ്വത്തും പവിത്രമായിരിക്കും. അതിനാല്‍, അവയുടെ മേല്‍ നിങ്ങള്‍ പരസ്പരം കൈയേറ്റം നടത്തരുത്. നിങ്ങളുടെ രക്ഷിതാവുമായി നിങ്ങളൊരിക്കല്‍ സന്ധിക്കും. തത്സമയം നിങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് അവന്‍ ചോദ്യം ചെയ്യും. അതുകൊണ്ട് ആരുടെയെങ്കിലും കൈവശം സൂക്ഷിപ്പു മുതലുകളുണ്ടെങ്കില്‍ അവ അവകാശികള്‍ക്ക് തിരിച്ചേൽപ്പിച്ചുകൊള്ളട്ടെ. മാനവ സമൂഹമേ! നിങ്ങളുടെ ആരാധ്യൻ ഒന്ന്, നിങ്ങളുടെ പിതാവ് ഒന്ന്. നിങ്ങളെല്ലാം ആദമില്‍ നിന്ന്. ആദമോ മണ്ണില്‍ നിന്നും. കൂടുതല്‍ ദൈവഭക്തിയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കല്‍ കൂടുതല്‍ ശ്രേഷ്ഠന്‍. അറബിക്ക് അനറബിയെക്കാളോ,അനറബിക്ക് അറബിയേക്കാളോ മഹത്വമില്ല. മഹത്വങ്ങളുടെ അടിസ്ഥാനം ദൈവഭക്തിയാണ്. ജീവിതത്തില്‍ സൂക്ഷ്മതയുള്ളത് ആർക്കാണോ അവനാണ് അല്ലാഹുവിങ്കൽ ഏറ്റവും ആദരിക്കപ്പെടുന്നവൻ".
ഭൗതിക സംസ്കാരത്തിന്റെ വഞ്ചനയിൽ അകപ്പെട്ട , അക്രമങ്ങൾക്ക് അധികാരത്തിന്റെ രൂപം നൽകപ്പെട്ട , അസമത്വങ്ങൾ സിംഹാസനത്തിൻ്റെ നടുത്തലങ്ങളിൽ വാഴുന്ന , അപരമതവിദ്വേഷത്തിൻ്റെയും വെറുപ്പിൻ്റെയും തീ ആളിപടരുന്ന ഈ വർത്തമാനകാലത്ത്, മനുഷ്യൻറെ അധമത്വത്തെ മായിച്ചുകൊണ്ട് കാരുണ്യവും സ്നേഹവും പരസ്പര ബഹുമാനവും സമത്വവും സഹിഷ്ണുതയും സംഗമിക്കുന്ന പ്രവാചകൻ (സ്വ)യുടെ മാനവിക അധ്യാപനങ്ങൾ മാതൃകയാക്കുന്നതിലൂടെയാണ് നിലനിൽക്കുന്ന മാനവിക പ്രതിസന്ധികൾ മറികടക്കാൻ സാധിക്കുക.
അല്ലാഹുവിൻറെ കാരുണ്യം എല്ലാ കാലത്തും മനുഷ്യരാശിക്ക് ലഭിച്ചത് രണ്ട് മാർഗങ്ങളിലൂടെയാണ്. ഒന്ന്, അല്ലാഹുവിൻറെ പവിത്രമായ വചനങ്ങളിലൂടെ. രണ്ട്, മഹത്തുക്കളായ പ്രവാചകന്മാരുടെ വ്യക്തിത്വത്തിലൂടെയും. പ്രവാചകന്മാരെ അല്ലാഹു കേവലം ദൈവിക വചനങ്ങൾ എത്തിക്കുന്ന മാധ്യമമായി മാത്രമല്ല നിയോഗിച്ചത്. മറിച്ച് മനുഷ്യരാശിക്ക് ആവശ്യമായ ഇഹപര ജീവിതവിജയങ്ങൾ സാധ്യമാക്കാൻ സഹായിക്കുന്ന തരത്തിൽ, വ്യക്തികളെയും സമൂഹങ്ങളെയും സംസ്കരിക്കലാണ് പ്രാവചക നിയോഗത്തിന്റെ ഉദ്ദേശം. ഈ ശ്രേണിയിലെ ഒടുവിലത്തെ കണ്ണിയാണ് മുഹമ്മദ് നബി (സ്വ) ( മുഴുലോകർക്കും കാരുണ്യമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല [അമ്പിയാഅ:107]) അഥവാ, ദേശ ഭാഷ വർഗ്ഗ വർണ്ണങ്ങൾക്ക് അതീതമായി ലോക അവസാനം വരെ ഉള്ള സകല മനുഷ്യരാശിക്കുമായിട്ടാണ് പ്രവാചകൻ (സ്വ) നിയോഗിതനായിട്ടുള്ളത്. മനുഷ്യത്വവും മാനവികതയും പുതു ലോക ക്രമത്തിൽ പ്രതിസ്ഥാനത്ത് നിർത്തപെടുന്ന സാഹചര്യത്തിൽ പ്രവാചകൻ (സ്വ) ഇരുപത്തി മൂന്ന് വർഷത്തെ പ്രബോധന പ്രവർത്തനങ്ങളിലൂടെ പകർന്ന് നൽകിയ മാനവിക അധ്യാപനങ്ങൾക്കും ഏറെ പ്രാധാന്യമർഹിച്ചുകൊണ്ടിരിക്കുകയാണ്.
മാനവിക മൂല്യങ്ങളുടെ തുറക്കപ്പെട്ടിട്ടില്ലാത്ത ജാലകങ്ങളും കവാടങ്ങളും തുറന്നു കൊണ്ട്... മനുഷ്യവകാശമുണ്ടെന്ന് ലോകം ചിന്തിക്കുന്നതിന്റെ ഒരു സഹസ്രാബ്ദം മുമ്പ് "ലോകത്തുള്ള സകല ജനങ്ങളും അല്ലാഹുവിൻറെ മുമ്പിൽ സമന്മാർ ആണ്" എന്ന ഇസ്ലാമിന്റെ പ്രഖ്യാപനം വഴി മുഴുവൻ സാമൂഹിക ഉച്ചനീചത്വങ്ങളെ അപ്രമാദിത്യങ്ങളെയും നിഷ്കാസനം ചെയ്തുകൊണ്ട് സ്ത്രീകളെയും അടിമകളെയും മനുഷ്യത്വത്തിന്റെ അടയാളമായി പ്രതിഷ്ഠിക്കാൻ പ്രവാചകൻ മുഹമ്മദ് നബി (സ്വ)യിക്ക് സാധിച്ചു.
അപര ഗോത്രസ്പർദ്ധയിലും, പരശത്രുതയിലും ആണ്ടു കഴിഞ്ഞിരുന്ന ഒരു സാമൂഹിക ക്രമത്തിൽ നിന്നുകൊണ്ട് "എല്ലാ മനുഷ്യനും ആദമിൽ നിന്നാണെന്നും അറബിക്ക് അനറബിയേക്കാളോ, വെളുത്തവന് കറുത്തവനെക്കാളോ ശ്രേഷ്ഠതയില്ലെന്നും" പ്രഖ്യാപിച്ചുകൊണ്ട് ആ സാമൂഹിക ക്രമത്തെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സഹവർത്തിത്വത്തിന്റെയും വിത്തുകൾ പാകി പരിവർത്തിപ്പിച്ചു. ആ വിത്തുകൾ വൻ പടു വൃക്ഷങ്ങളായി ചരിത്രത്തിൽ പരിണമിച്ചു. മറ്റു നാഗരികതകൾക്ക് പകരം വെക്കാൻ സാധിക്കാത്ത തരത്തിൽ ഒരു നാഗരിക സാമൂഹിക ക്രമമായി പ്രവാചകൻ മുഹമ്മദിന്റെ സമൂഹം മാറുകയും ചെയിതു. ഇതിന് നിതാനമായത് ഗോത്ര പ്രമാണിയെയും, പാമരനും കറുത്തവനുമായ അടിമയെയും ഒരേ അണിയിൽ ചേർത്തുനിർത്തിയ പ്രവാചകൻ (സ്വ) യുടെ അധ്യാപനങ്ങളാണ്.
സത്യസന്ധതയുടെ പ്രതിരൂപമായ അൽ അമീൻ (വിശ്വസ്തൻ).നേതാവ് എന്ന നിലയിൽ നടപ്പിലാക്കിയ നീതി,വിനയം,കൂടിയാലോചന,വിവിധ ഗോത്രങ്ങൾക്കിടയിൽ വളർത്തിയെടുത്ത യോജിപ്പ്. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറച്ചു കഴിക്കരുത് എന്ന് പഠിപ്പിച്ച സ്നേഹവും കാരുണ്യവും വിട്ടുവീഴ്ചയും തുളുമ്പുന്ന കുടുംബനാഥൻ. അനാഥരായ കുട്ടികളുടെ മുമ്പിൽ വച്ച് തന്റെ കുട്ടികളെ കൊഞ്ചിക്കരുതെന്ന് പഠിപ്പിച്ച പിതാവ്. ഇങ്ങനെ ജീവിതത്തിൻറെ എല്ലാ തുറകളിലും സമാനതകളില്ലാത്ത സ്വഭാവ ഗുണങ്ങൾക്ക് മാതൃകയായി പ്രവാചകൻ. ഇതു കൊണ്ടാവണം പ്രവാചക (സ്വ) യുടെ ജീവചരിത്രത്തെ സൂക്ഷ്മ പഠനത്തിന് വിധേയമാക്കിയ ബർണാഡ് ഷാ തൻ്റെ (Genuine islam) എന്ന പുസ്തകത്തിൽ അദ്ദേഹത്തെ "മാനഗതിയുടെ രക്ഷകൻ" (Muhammad, the Saviour of Humanity)എന്ന് വിളിച്ചത്.
കൂടാതെ പ്രവാചകൻ (സ്വ) യുടെ മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു അറഫയിലെ പ്രസംഗം " അല്ലയോ ജനങ്ങളെ, നിങ്ങളുടെ രക്തവും ധനവും അഭിമാനവും അന്ത്യനാൾ വരെയും പവിത്രമാണ് ഈ മാസവും ഈ നാടും എത്രമാത്രം പവിത്രമാണോ അത്രതന്നെ നിങ്ങളുടെ ജീവനും സ്വത്തും പവിത്രമായിരിക്കും. അതിനാല്‍, അവയുടെ മേല്‍ നിങ്ങള്‍ പരസ്പരം കൈയേറ്റം നടത്തരുത്. നിങ്ങളുടെ രക്ഷിതാവുമായി നിങ്ങളൊരിക്കല്‍ സന്ധിക്കും. തത്സമയം നിങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് അവന്‍ ചോദ്യം ചെയ്യും. അതുകൊണ്ട് ആരുടെയെങ്കിലും കൈവശം സൂക്ഷിപ്പു മുതലുകളുണ്ടെങ്കില്‍ അവ അവകാശികള്‍ക്ക് തിരിച്ചേൽപ്പിച്ചുകൊള്ളട്ടെ. മാനവ സമൂഹമേ! നിങ്ങളുടെ ആരാധ്യൻ ഒന്ന്, നിങ്ങളുടെ പിതാവ് ഒന്ന്. നിങ്ങളെല്ലാം ആദമില്‍ നിന്ന്. ആദമോ മണ്ണില്‍ നിന്നും. കൂടുതല്‍ ദൈവഭക്തിയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കല്‍ കൂടുതല്‍ ശ്രേഷ്ഠന്‍. അറബിക്ക് അനറബിയെക്കാളോ,അനറബിക്ക് അറബിയേക്കാളോ മഹത്വമില്ല. മഹത്വങ്ങളുടെ അടിസ്ഥാനം ദൈവഭക്തിയാണ്. ജീവിതത്തില്‍ സൂക്ഷ്മതയുള്ളത് ആർക്കാണോ അവനാണ് അല്ലാഹുവിങ്കൽ ഏറ്റവും ആദരിക്കപ്പെടുന്നവൻ".
ഭൗതിക സംസ്കാരത്തിന്റെ വഞ്ചനയിൽ അകപ്പെട്ട , അക്രമങ്ങൾക്ക് അധികാരത്തിന്റെ രൂപം നൽകപ്പെട്ട , അസമത്വങ്ങൾ സിംഹാസനത്തിൻ്റെ നടുത്തലങ്ങളിൽ വാഴുന്ന , അപരമതവിദ്വേഷത്തിൻ്റെയും വെറുപ്പിൻ്റെയും തീ ആളിപടരുന്ന ഈ വർത്തമാനകാലത്ത്, മനുഷ്യൻറെ അധമത്വത്തെ മായിച്ചുകൊണ്ട് കാരുണ്യവും സ്നേഹവും പരസ്പര ബഹുമാനവും സമത്വവും സഹിഷ്ണുതയും സംഗമിക്കുന്ന പ്രവാചകൻ (സ്വ)യുടെ മാനവിക അധ്യാപനങ്ങൾ മാതൃകയാക്കുന്നതിലൂടെയാണ് നിലനിൽക്കുന്ന മാനവിക പ്രതിസന്ധികൾ മറികടക്കാൻ സാധിക്കുക.
അല്ലാഹുവിൻറെ കാരുണ്യം എല്ലാ കാലത്തും മനുഷ്യരാശിക്ക് ലഭിച്ചത് രണ്ട് മാർഗങ്ങളിലൂടെയാണ്. ഒന്ന്, അല്ലാഹുവിൻറെ പവിത്രമായ വചനങ്ങളിലൂടെ. രണ്ട്, മഹത്തുക്കളായ പ്രവാചകന്മാരുടെ വ്യക്തിത്വത്തിലൂടെയും. പ്രവാചകന്മാരെ അല്ലാഹു കേവലം ദൈവിക വചനങ്ങൾ എത്തിക്കുന്ന മാധ്യമമായി മാത്രമല്ല നിയോഗിച്ചത്. മറിച്ച് മനുഷ്യരാശിക്ക് ആവശ്യമായ ഇഹപര ജീവിതവിജയങ്ങൾ സാധ്യമാക്കാൻ സഹായിക്കുന്ന തരത്തിൽ, വ്യക്തികളെയും സമൂഹങ്ങളെയും സംസ്കരിക്കലാണ് പ്രാവചക നിയോഗത്തിന്റെ ഉദ്ദേശം. ഈ ശ്രേണിയിലെ ഒടുവിലത്തെ കണ്ണിയാണ് മുഹമ്മദ് നബി (സ്വ) ( മുഴുലോകർക്കും കാരുണ്യമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല [അമ്പിയാഅ:107]) അഥവാ, ദേശ ഭാഷ വർഗ്ഗ വർണ്ണങ്ങൾക്ക് അതീതമായി ലോക അവസാനം വരെ ഉള്ള സകല മനുഷ്യരാശിക്കുമായിട്ടാണ് പ്രവാചകൻ (സ്വ) നിയോഗിതനായിട്ടുള്ളത്. മനുഷ്യത്വവും മാനവികതയും പുതു ലോക ക്രമത്തിൽ പ്രതിസ്ഥാനത്ത് നിർത്തപെടുന്ന സാഹചര്യത്തിൽ പ്രവാചകൻ (സ്വ) ഇരുപത്തി മൂന്ന് വർഷത്തെ പ്രബോധന പ്രവർത്തനങ്ങളിലൂടെ പകർന്ന് നൽകിയ മാനവിക അധ്യാപനങ്ങൾക്കും ഏറെ പ്രാധാന്യമർഹിച്ചുകൊണ്ടിരിക്കുകയാണ്.
മാനവിക മൂല്യങ്ങളുടെ തുറക്കപ്പെട്ടിട്ടില്ലാത്ത ജാലകങ്ങളും കവാടങ്ങളും തുറന്നു കൊണ്ട്... മനുഷ്യവകാശമുണ്ടെന്ന് ലോകം ചിന്തിക്കുന്നതിന്റെ ഒരു സഹസ്രാബ്ദം മുമ്പ് "ലോകത്തുള്ള സകല ജനങ്ങളും അല്ലാഹുവിൻറെ മുമ്പിൽ സമന്മാർ ആണ്" എന്ന ഇസ്ലാമിന്റെ പ്രഖ്യാപനം വഴി മുഴുവൻ സാമൂഹിക ഉച്ചനീചത്വങ്ങളെ അപ്രമാദിത്യങ്ങളെയും നിഷ്കാസനം ചെയ്തുകൊണ്ട് സ്ത്രീകളെയും അടിമകളെയും മനുഷ്യത്വത്തിന്റെ അടയാളമായി പ്രതിഷ്ഠിക്കാൻ പ്രവാചകൻ മുഹമ്മദ് നബി (സ്വ)യിക്ക് സാധിച്ചു.
അപര ഗോത്രസ്പർദ്ധയിലും, പരശത്രുതയിലും ആണ്ടു കഴിഞ്ഞിരുന്ന ഒരു സാമൂഹിക ക്രമത്തിൽ നിന്നുകൊണ്ട് "എല്ലാ മനുഷ്യനും ആദമിൽ നിന്നാണെന്നും അറബിക്ക് അനറബിയേക്കാളോ, വെളുത്തവന് കറുത്തവനെക്കാളോ ശ്രേഷ്ഠതയില്ലെന്നും" പ്രഖ്യാപിച്ചുകൊണ്ട് ആ സാമൂഹിക ക്രമത്തെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സഹവർത്തിത്വത്തിന്റെയും വിത്തുകൾ പാകി പരിവർത്തിപ്പിച്ചു. ആ വിത്തുകൾ വൻ പടു വൃക്ഷങ്ങളായി ചരിത്രത്തിൽ പരിണമിച്ചു. മറ്റു നാഗരികതകൾക്ക് പകരം വെക്കാൻ സാധിക്കാത്ത തരത്തിൽ ഒരു നാഗരിക സാമൂഹിക ക്രമമായി പ്രവാചകൻ മുഹമ്മദിന്റെ സമൂഹം മാറുകയും ചെയിതു. ഇതിന് നിതാനമായത് ഗോത്ര പ്രമാണിയെയും, പാമരനും കറുത്തവനുമായ അടിമയെയും ഒരേ അണിയിൽ ചേർത്തുനിർത്തിയ പ്രവാചകൻ (സ്വ) യുടെ അധ്യാപനങ്ങളാണ്.
സത്യസന്ധതയുടെ പ്രതിരൂപമായ അൽ അമീൻ (വിശ്വസ്തൻ).നേതാവ് എന്ന നിലയിൽ നടപ്പിലാക്കിയ നീതി,വിനയം,കൂടിയാലോചന,വിവിധ ഗോത്രങ്ങൾക്കിടയിൽ വളർത്തിയെടുത്ത യോജിപ്പ്. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറച്ചു കഴിക്കരുത് എന്ന് പഠിപ്പിച്ച സ്നേഹവും കാരുണ്യവും വിട്ടുവീഴ്ചയും തുളുമ്പുന്ന കുടുംബനാഥൻ. അനാഥരായ കുട്ടികളുടെ മുമ്പിൽ വച്ച് തന്റെ കുട്ടികളെ കൊഞ്ചിക്കരുതെന്ന് പഠിപ്പിച്ച പിതാവ്. ഇങ്ങനെ ജീവിതത്തിൻറെ എല്ലാ തുറകളിലും സമാനതകളില്ലാത്ത സ്വഭാവ ഗുണങ്ങൾക്ക് മാതൃകയായി പ്രവാചകൻ. ഇതു കൊണ്ടാവണം പ്രവാചക (സ്വ) യുടെ ജീവചരിത്രത്തെ സൂക്ഷ്മ പഠനത്തിന് വിധേയമാക്കിയ ബർണാഡ് ഷാ തൻ്റെ (Genuine islam) എന്ന പുസ്തകത്തിൽ അദ്ദേഹത്തെ "മാനഗതിയുടെ രക്ഷകൻ" (Muhammad, the Saviour of Humanity)എന്ന് വിളിച്ചത്.
കൂടാതെ പ്രവാചകൻ (സ്വ) യുടെ മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു അറഫയിലെ പ്രസംഗം " അല്ലയോ ജനങ്ങളെ, നിങ്ങളുടെ രക്തവും ധനവും അഭിമാനവും അന്ത്യനാൾ വരെയും പവിത്രമാണ് ഈ മാസവും ഈ നാടും എത്രമാത്രം പവിത്രമാണോ അത്രതന്നെ നിങ്ങളുടെ ജീവനും സ്വത്തും പവിത്രമായിരിക്കും. അതിനാല്‍, അവയുടെ മേല്‍ നിങ്ങള്‍ പരസ്പരം കൈയേറ്റം നടത്തരുത്. നിങ്ങളുടെ രക്ഷിതാവുമായി നിങ്ങളൊരിക്കല്‍ സന്ധിക്കും. തത്സമയം നിങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് അവന്‍ ചോദ്യം ചെയ്യും. അതുകൊണ്ട് ആരുടെയെങ്കിലും കൈവശം സൂക്ഷിപ്പു മുതലുകളുണ്ടെങ്കില്‍ അവ അവകാശികള്‍ക്ക് തിരിച്ചേൽപ്പിച്ചുകൊള്ളട്ടെ. മാനവ സമൂഹമേ! നിങ്ങളുടെ ആരാധ്യൻ ഒന്ന്, നിങ്ങളുടെ പിതാവ് ഒന്ന്. നിങ്ങളെല്ലാം ആദമില്‍ നിന്ന്. ആദമോ മണ്ണില്‍ നിന്നും. കൂടുതല്‍ ദൈവഭക്തിയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കല്‍ കൂടുതല്‍ ശ്രേഷ്ഠന്‍. അറബിക്ക് അനറബിയെക്കാളോ,അനറബിക്ക് അറബിയേക്കാളോ മഹത്വമില്ല. മഹത്വങ്ങളുടെ അടിസ്ഥാനം ദൈവഭക്തിയാണ്. ജീവിതത്തില്‍ സൂക്ഷ്മതയുള്ളത് ആർക്കാണോ അവനാണ് അല്ലാഹുവിങ്കൽ ഏറ്റവും ആദരിക്കപ്പെടുന്നവൻ".
ഭൗതിക സംസ്കാരത്തിന്റെ വഞ്ചനയിൽ അകപ്പെട്ട , അക്രമങ്ങൾക്ക് അധികാരത്തിന്റെ രൂപം നൽകപ്പെട്ട , അസമത്വങ്ങൾ സിംഹാസനത്തിൻ്റെ നടുത്തലങ്ങളിൽ വാഴുന്ന , അപരമതവിദ്വേഷത്തിൻ്റെയും വെറുപ്പിൻ്റെയും തീ ആളിപടരുന്ന ഈ വർത്തമാനകാലത്ത്, മനുഷ്യൻറെ അധമത്വത്തെ മായിച്ചുകൊണ്ട് കാരുണ്യവും സ്നേഹവും പരസ്പര ബഹുമാനവും സമത്വവും സഹിഷ്ണുതയും സംഗമിക്കുന്ന പ്രവാചകൻ (സ്വ)യുടെ മാനവിക അധ്യാപനങ്ങൾ മാതൃകയാക്കുന്നതിലൂടെയാണ് നിലനിൽക്കുന്ന മാനവിക പ്രതിസന്ധികൾ മറികടക്കാൻ സാധിക്കുക.





Althaf T
Althaf T



