Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

ശ്രീരംഗപട്ടണത്തെ ടിപ്പുവിൻ്റെ അവശേഷിപ്പുകൾ

ശ്രീരംഗപട്ടണത്തെ ടിപ്പുവിൻ്റെ അവശേഷിപ്പുകൾ

Ashkar Kabir

remains-of-tipu-at-srirangapatnam
remains-of-tipu-at-srirangapatnam
remains-of-tipu-at-srirangapatnam
remains-of-tipu-at-srirangapatnam
remains-of-tipu-at-srirangapatnam

മൈസൂർ നഗരമധ്യത്തിൽ നിന്ന് പത്തൊമ്പത് കിലോമീറ്റർ പിന്നിട്ട് ശ്രീരംഗപട്ടണത്തെത്തുമ്പോഴേക്കും മദ്ധ്യാഹ്നം പിന്നിട്ടിരുന്നു. ഇന്ത്യയിലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ഭൂമികയിൽ നിർണ്ണായ സ്ഥാനമുണ്ടായിരുന്ന ദേശമാണിത്. പ്രതാപങ്ങളസ്തമിച്ച  ഏതോ പൗരാണിക നഗരിയുടെ രൂപഭാവങ്ങളാണ് ഇന്നത്തെ ശ്രീരംഗപട്ടണത്തിന്. നഗരമധ്യത്തിലെ ടിപ്പു സുൽത്താൻ്റെ ഭരണസിരാകേന്ദ്രമായിരുന്ന ദരിയാ ദൗലത്ത് ബാഗിന് മുന്നിൽ ഒരു കുതിരവണ്ടിയിലാണ്  വന്നിറങ്ങിയത്. കുതിര വണ്ടിക്കാരനുമായുള്ള സംഭാഷണങ്ങൾക്കിടയിലാണ് കൗതുകകരാമായ ഒരു കാര്യം ശ്രദ്ധിച്ചത്. അയാളുടെയും ഒപ്പമുള്ളവരുടെയും പേരുകളവസാനിക്കുന്നത് 'പാഷ'യിലാണ്. ഉസ്മാനിയ ഖിലാഫത്തിൽ മന്ത്രിമാരുടെ സ്ഥാനപ്പേരുകൂടിയായിരുന്നല്ലോ പാഷ. പ്രവേശന കവാടം പിന്നിട്ടപ്പോഴേക്കും  അങ്ങേയറ്റം അവശതയിലായി ആ കുതിരയും കുതിരക്കാരനും. ഞങ്ങൾ നാല് പേരെ താങ്ങാനുളള്ള ശേഷി ആ കുതിരവണ്ടിക്കുണ്ടായിരുന്നില്ലെങ്കിലും അടിച്ചും തൊഴിച്ചും ഒരു വിധത്തിലാണയാൾ കുതിര വണ്ടിയെ കൊട്ടാരത്തിന് മുന്നിലെത്തിച്ചത്.

ടിപ്പുവിൻ്റെ വേനൽക്കാല വസതിയായിരുന്ന ദരിയാ ദൗലത്ത് ബാഗിന് മൈസൂരിലെ തന്നെ വോഡയാർ പാലസിൻ്റെ പ്രൗഢിയോ ഗാംഭീര്യമോ കാണാനാകില്ല. പേർഷ്യനിൽ ഐശ്വര്യത്തിൻ്റെ കടലായ ഉദ്യാനമെന്നർത്ഥമുള്ള ദരിയാ ദൗലത്താബാഗിനെ എന്നും ക്രൂരമായി അവഗണിച്ചിട്ടേയുള്ളു മിക്ക ഭരണകൂടങ്ങളും. ഹൈദരലി നിർമ്മാണത്തിന് തുടക്കമിട്ട് 1778 മുതൽ 1784 വരെയുള്ള കാലഘട്ടത്തിൽ നിർമ്മാണം ദരിയാ ദൗലത്താബാഗിൻ്റെ നിഴൽ മാത്രമാണ് നിലവിൽ അവശേഷിക്കുന്നത്. കല്ലും കുമ്മായവും മരവും മോർട്ടാസും ഉപയോഗിച്ചാണ് രണ്ട് നിലയിലെ മന്ദിരം നിർമ്മിച്ചിരിക്കുന്നത്. ഹൈദരലിയുടെയും ടിപ്പുവിൻ്റെയും വസ്ത്രങ്ങളും ആയുധങ്ങളും പാത്രങ്ങളും സംരക്ഷിച്ചത് കൊണ്ട് മാത്രം തീരുന്നതല്ലോ ചരിത്രശേഷിപ്പിനോടുള്ള സംരക്ഷണ ബാധ്യത. കൊട്ടാരത്തിൻ്റെ മുൻഭാഗമാകട്ടെ ഷീറ്റിട്ട് മറച്ച് കോലം കെട്ട അവസ്ഥയിലാണ്. വെയിലേറ്റ് നിറം മങ്ങാതിരിക്കാനാണത്രേ ഇത്. തിങ്ങി നിരന്ന  മരങ്ങൾക്കിടയിൽ സ്ഥിതി ചെയ്തിരുന്ന മനോഹര നിർമ്മിതിയുടെ ഇടപെടലുകളെയും പോരാട്ടങ്ങളെയും എന്നെന്നേക്കുമായി മായ്ച്ചുകളയാണ് സംഘ്പരിവാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

"സാധാരണ കൊട്ടാരങ്ങളുടെ പ്രൗഢിയൊന്നുമില്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ ചുമർചിത്രകലയുടെ കേന്ദ്രമാണ് ദാരിയ ദൗലത്താ ബാഗ്."

ടിപ്പുവിനെ സംബന്ധിച്ച ദൂരദർശൻ കാലത്തെ ആ കാഴ്ചകൾ ഇന്നും സിരകളെ ത്രസിപ്പിക്കുന്ന അനുഭവമാണ്, ടൈറ്റിലിലെ പശ്ചാത്തലസംഗീതം ഏതോ കോണിൽ നിന്ന്  വീണ്ടും മുഴങ്ങുന്നുണ്ട്. ഒരു തലമുറയുടെ ആവേശമായിരുന്ന സഞ്ജയ് ഖാൻ്റെ 'The Sword of Tipu Sultan' എന്ന സീരിയലിൻ്റെ കാര്യമാണ് പറയുന്നത്. ഇന്ത്യൻ സിനിമാ സംഗീതത്തിലെ  ഇതിഹാസമായിരുന്ന നൗഷാദിൻ്റേതായിരുന്നു ആ സംഗീതം. അതിൻ്റെ പശ്ചാത്തലത്തിൽ ആനപ്പുറത്തെഴുന്നെള്ളി വന്നിരുന്ന സഞ്ജയ് ഖാൻ്റെ രൂപഭാവമായിരുന്നു  ബാല്യത്തിലെ ടിപ്പു സുൽത്താന്. ഇന്ത്യൻ ടെലിവിഷൻ  ചരിത്രത്തിലെ ആദ്യ മെഗാഹിറ്റ് പരമ്പര കൂടിയായിരുന്നു  ഭഗവത് ഗിദ്വാനിയുടെ നോവലിനെ ആസ്പദമാക്കി സഞ്ജയ് ഖാൻ സംവിധാനം ചെയ്ത The sword of Tipu Sultan. മൈസൂറിലെ പ്രീമിയം സ്റ്റുഡിയോയിലും പരിസരത്തുമായി ചിത്രീകരിച്ച പരമ്പര, തൊണ്ണൂറുകളിൽ  52 എപ്പിസോഡുകളിലായാണ് ദൂരദർശൻ സംപ്രേക്ഷണം ചെയ്തിരുന്നത്. അതേ വർഷം തന്നെ ബംഗാളിലെ ബി. ടി. വിയിലും,  2006-ൽ തമിഴിലെ പൊതികൈ ചാനലിലും, 2013-ൽ മീഡിയവണ്ണും സംപ്രേക്ഷണം തുടർന്നു. തൊണ്ണൂറുകളിൽ തന്നെ യു കെയിലെ ചാനൽ 4 സംപ്രേക്ഷണം ചെയ്ത പരമ്പരയെന്ന അപൂർവ്വ ഖ്യാതിയും The sword of Tipu Sultan-ന് മാത്രം സ്വന്തം.
നിരവധി പ്രതിസന്ധികളെ അതിജീവിച്ചായിരുന്നു സീരിയലിൻ്റെ പ്രയാണം. 'മതഭ്രാന്തനായ ടിപ്പുവിനെ മതേതരവാദിയായ മഹാനായി' ചിത്രീകരിക്കുന്നു എന്ന ആരോപണമുന്നയിച്ച്  പരമ്പര തടയണമെന്നാവശ്യപ്പെട്ട് BJP ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചരിത്രവുമായി ബന്ധമില്ലാത്ത കെട്ടുകഥയെന്ന കോടതി വിധിയാകട്ടെ ഭാവിയിലെ പല കോടതി വിധികളുടെയും ദിശാ സൂചിക കൂടിയായി മാറുകയും ചെയ്തു.
1989 ഫെബ്രുവരി 8-ന് പ്രീമിയർ സ്റ്റുഡിയോയിലുണ്ടായ തീപ്പിടത്തമായിരുന്നു മറ്റൊരു അഗ്നിപരീക്ഷ. അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമുൾപ്പെടെ 62 ജീവനുകളാണ് അന്ന് പൊലിഞ്ഞത്. 13 മാസം 72 ശസ്ത്രക്രിയകളോട് മല്ലിട്ടാണ്  സഞ്ജയ് ഖാൻ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ  വസ്ത്രാലങ്കാരനായ രാംകുമാർ ശർമയാകട്ടെ  ദുരന്തത്തെ അതിജീവിക്കുകയും ചെയ്തു. ലണ്ടനിലെ വിക്ടോറിയ ആൽബർട്ട് മ്യൂസിയത്തിലെ ടിപ്പുവിൻ്റെ പോർട്രയിറ്റുകളിലൊന്നിൻ്റെ രൂപത്തെ അവലംബിച്ചായിരുന്നു രാംകുമാർ ശർമ്മ ടിപ്പുവിനെ അണിയിച്ചൊരുക്കിയത്.

സാധാരണ കൊട്ടാരങ്ങളുടെ പ്രൗഢിയൊന്നുമില്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ ചുമർചിത്രകലയുടെ കേന്ദ്രമാണ് ദാരിയ ദൗലത്താ ബാഗ്. ഐറിഷ് ചിത്രകാരനായ തോമസ് ഹിക്കി 1799-നും 1801-നും ഇടക്ക് വരച്ച ടിപ്പുവിൻ്റെ ഏഴ് ആൺമക്കളുടെ (ഫത്തേഹ് ഹൈദർ, അബ്ദുൽ ഖാലിഖ്, മൊഇസുദ്ദീൻ, മുഹിയുദ്ദിൻ, യാസിൻ സാഹിബ്, സുൽത്താൻ സാഹിബ്, ഷുക്റുള്ള) ചിത്രങ്ങളും ടിപ്പുവിൻ്റെ മറ്റു മക്കളായ അബ്ദുൽ ഖാലിഖിനെയും മുഇസുദ്ദീനെയും ബന്ധികളാക്കി വക്കീലായ ഗുലാം അലി ഖാനോടൊപ്പം അയക്കുന്ന റോബർട്ട് ഹോമിൻ്റെ ചിത്രവും ടിപ്പുവിൻ്റെ അവസാന പോരാട്ടത്തെ ചിത്രീകരിക്കുന്ന ഹെൻട്രി സിംഗിൾടൻ്റെ പോർട്രയിറ്റുമൊക്കെയാണ് ദൗലത്താ ബാഗിനെ അലങ്കരിക്കുന്നത് .

ദരിയാ ദൗലത്ത് ബാഗിലെ ചില ചിത്രങ്ങൾ 

ജർമൻ ആർട്ടിസ്റ്റായ ജോഹാൻ സൊഫാനിയുടെയും ജി.എഫ് ചെറിയുടെയും ടിപ്പുവിൻ്റെ ചിത്രങ്ങളാണ് ടിപ്പുവിൻ്റേതായി ഇന്നവശേഷിക്കുന്ന രണ്ട് ചിത്രങ്ങൾ. ടിപ്പു ജീവിച്ചിരുന്ന കാലത്ത് തന്നെയാണ് ഇരുവരും ഈ ചിത്രങ്ങൾ പൂർത്തിയാക്കിയതും. ടിപ്പുവിൻ്റെ പൂർണ്ണ പോർട്രേയ്റ്റ് തീർത്ത ജോഹാൻ സൊഫാനി 1783 മുതൽ 1789 വരെയാണ് ഇന്ത്യയിൽ ചെലവഴിച്ചത്. ബംഗാളിലെ ഗവർണറായിരുന്ന വാരെൻ ഹാറ്റിങ്ങ്സിൻ്റെയും അവധിലെ നവാബായിരുന്ന ആസഫുദ്ദൗളയുടെയും ചിത്രങ്ങളും ഇതിനിടെ സൊഫാനിയുടേതായി പുറത്തു വന്നിരുന്നു. ഇംഗ്ലണ്ടിലേക്കുള്ള മടക്കയാത്രക്കിടയിലാണ് സൊഫാനി സഞ്ചരിച്ചിരുന്ന കപ്പലിന് ഛേദം സംഭവിച്ച് ആൻഡമാൻ ദ്വീപുകളിൽ കുടുങ്ങുന്നത്. ജനവാസമില്ലാത്ത ദ്വീപിൽ ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വന്നു സെഫാനിക്കും. ഒടുവിൽ പരസ്പരം കൊന്നു തിന്നുന്ന അവസ്ഥയിലായി മിക്കവരും. അങ്ങനെ നിയോ ക്ലാസിക്കൽ ശാഖയിലെ മഹാനായ ആ ചിത്രകാരനും നരഭോജിയാകേണ്ടി വന്നു. നരഭോജിയായി മാറിയ ആദ്യത്തെയും അവസാനത്തെയും രാജകീയ അക്കാദമീഷ്യൻ എന്നായിരുന്നു വില്യം ഡാർളിപിലിൻ സൊഫാനിയെക്കുറിച്ച്  വിശേഷിപ്പിച്ചത്.

ജോഹാൻ സൊഫാനി വരച്ച ടിപ്പുവിൻ്റെ ചിത്രത്തിനോടൊപ്പം അഷ്കർ കബീർ

ഒത്ത ശരീരം, മഞ്ഞ നിറം, നേർത്ത കൺപീലികൾ, പരന്നതും വിശാലവുമായ നെറ്റി, ഇരുണ്ടതും ചാരനിറത്തിലുമുള്ള കണ്ണുകൾ, ഉയർന്ന മൂക്ക്, നീണ്ട കഴുത്ത്, വിരിഞ്ഞ മാറിടം, ഷേവ് ചെയ്ത താഴ്ന്ന താടി ....ടിപ്പുവിൻ്റെ മരണാനന്തരം അദ്ദേഹത്തിൻ്റെ രൂപത്തെക്കുറിച്ച് മുൻഷിമാരിലൊരാൾ ബ്രിട്ടീഷുകാർക്കെഴുതിയതാണിത്. ഔദ്യോഗികമായി തൻ്റെ ചിത്രം വരക്കാൻ ടിപ്പു ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെങ്കിലും നിലവിലുള്ള പോർട്രേറ്റുകളിൽ ടിപ്പുവിൻ്റെ രൂപത്തിനോട് ഏറെ സാദൃശ്യം സെഫാനിയുടേതാണ്. ആസ്ത്രേലിയൻ പ്രൊഫസറും ഗവേഷകയുമായ കേറ്റ് ബ്രിറ്റിൽ ബാങ്ക് Tiger: The Life of Tipu Sultan എന്ന ഗ്രന്ഥത്തിൻ്റെ മുഖച്ചിത്രമായി ചേർത്തിരിക്കുന്നതും ഇതേ ചിത്രം തന്നെയാണ്.

ബ്രിട്ടീഷ് സാമ്രാജ്യത്തെ ഏറെ വിറളിപ്പിടുപ്പിച്ച കടുവയായിരുന്നു ടിപ്പു. ചോളരും ഹൊയ്സാലരും സിംഹത്തെ തങ്ങളുടെ അധികാര മുദ്രയാക്കിയപ്പോൾ തൻ്റെ ഔദ്യോഗിക ചിഹ്നമായി ടിപ്പു തെരെഞ്ഞെടുത്തത് കടുവയെയായിരുന്നു. കൊട്ടാരത്തിലെ  സിംഹാസനത്തിലെ മുഖ്യാലങ്കാരങ്ങളിലൊന്നും  സ്വർണ്ണ കടുവ തന്നെയായിരുന്നു.

ബാംഗ്ലൂരിലെ സമ്മർ പാലസും ദരിയാ ദൗലത്താ ബാഗുമാണ് ടിപ്പുവിൻ്റേതായി ഇന്നവശേഷിക്കുന്ന ഭരണ കേന്ദ്രങ്ങൾ. ഇവയിലെ സിംഹാസനമുൾപ്പെടെയുള്ള പല അമൂല്യശേഖരങ്ങളും കാണണമെങ്കിൽ സ്കോട്ട് ലാൻ്റ്  മ്യൂസിയത്തിലും ലണ്ടനിലെ വിക്ടോറിയ ആൽബർട് മ്യൂസിയത്തിലും വെയിൽസിലെ പൗവ്വിസ് കോട്ടയിലും വെച്ചുപിടിക്കുകയേ നിർവ്വാഹമുള്ളു.

കഠിനാദ്ധ്വാനത്തിൻ്റെ  ഉദാത്ത  മാതൃക കൂടിയായിരുന്നു ടിപ്പുവിൻ്റെ ഓരോ ദിനരാത്രങ്ങളും. ചില ദിവസങ്ങളിൽ 20 മണിക്കൂർ വരെ അദ്ദേഹം രാജ്യകാര്യങ്ങളിൽ മുഴുകിയിരുന്നെന്ന് ചരിത്രകാരനായ ഡോ. കെ കെ എൻ കുറുപ്പ് അഭിപ്രായപ്പെട്ടിട്ടുണ്ട്. കൊട്ടാര ചരിത്രകാരൻമാർ രേഖപ്പെടുത്തിയ ടിപ്പുവിൻ്റെ ദിനചര്യയെ അസ്ത്രേലിയൻ ഗവേഷകയായ കേറ്റ് ബ്രിറ്റിൽ ബാങ്ക് Tiger :The Life of Tipu Sultan എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നതിങ്ങനെയാണ്:
സുബ്ഹ് ബാങ്കോടെയായിരുന്നു ടിപ്പുവിൻ്റെ പ്രഭാതങ്ങളാരംഭിച്ചിരുന്നത്. അംഗസ്നാനം ചെയ്ത് സുബ്ഹ് നമസ്കാരത്തിനും പ്രാർത്ഥനക്കും ശേഷം വ്യായാമങ്ങളിലേർപ്പെടാറാണ് പതിവ്. തുടർന്നുളള ലഘുഭക്ഷണത്തിന് ശേഷം ഔദ്യോഗിക കത്തിടപാടുകൾക്കുള്ള മറുപടി തയ്യാറാക്കി ഭരണനിർവ്വഹണ പ്രക്രിയക്ക് തുടക്കം കുറിക്കുകയായി. പ്രഗത്ഭരായ ജോതിശാസ്ത്രജരും വൈദ്യരും അണിനിരക്കുന്ന ചർച്ചയാണ് പിന്നീട്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പൂന്തോട്ടങ്ങളിൽ നിന്നുമെത്തിച്ച പൂക്കളുടെയും ഫലങ്ങളുടെയും പച്ചക്കറികളുടെയും ഗുണനിലവാര പരിശോധനയാണ് അടുത്തത്. പല വീടുകൾക്കുമായി മുൻകൂട്ടി ബുക്ക് ചെയ്തവയാണിവയെല്ലാം. അവശേഷിക്കുന്ന ഇനങ്ങളാണ് പ്രാദേശിക ചന്തകളിൽ വിപണനത്തിനായെത്തിച്ചിരുന്നത്.

9 മണിക്ക് തൻ്റെ രണ്ടോ മൂന്നോ മക്കൾക്കും മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പം വിഭവസമൃദ്ധമായ ഉച്ചയൂണ്. അതിന് ശേഷമാണ് ദർബാർ ഹാൾ പ്രവേശനം. രത്നാഭരണങ്ങളണിഞ്ഞും നെക്ലേസും മോതിരങ്ങളും ധരിച്ചാണ് ടിപ്പുവിൻ്റെ ഹാളിലേക്കുള്ള കടന്നുവരവ്. മറ്റു നാട്ടുരാജ്യങ്ങളിലെ അധികാരികളുമായുള്ള കൂടിക്കാഴ്ച്ചയാണ് തുടർന്നുള്ള പ്രധാന പരിപാടി. പൊതുജനങ്ങളുടെ നിവേദനങ്ങളും പരാതികളും സ്വീകരിക്കാനുമുണ്ടാകും പ്രത്യേക സമയം. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കത്തുകളുടെ വായനയാണ് തുടർന്ന്. ഇതേ സമയം രാജകീയ ദർബാറിൻ്റെ ഒരു ഭാഗത്ത് വിചാരണകളും ലഘുശിക്ഷകളുമൊക്കെ അരങ്ങേറുന്നുമുണ്ടാകും. ചാട്ടവാറടിയും മൂക്ക് ഛേദിക്കലുമൊക്കെയായിരുന്നു പ്രധാന ശിക്ഷാമുറകൾ.
3 മണിയോടെ സഭ അവസാനിക്കുന്നു. തുടർന്നുള്ളത് ഒരു മണിക്കൂർ ലഘു നിദ്രയാണ്. അസർ നമസ്ക്കാരാനന്തരം കൊട്ടാരത്തിൽ നിന്ന് പുറത്ത് കടന്നു കഴിഞ്ഞാൽ സൈനിക പരിശോധനയും പീരങ്കി - വെടിമരുന്ന് നിർമ്മാണ ശാലകളുടെ സന്ദർശനവുമാണ്. സൂര്യാസ്തമയത്തിന് 1 മണിക്കൂറിന് ശേഷമാണ് ടിപ്പു പിന്നീട് കൊട്ടാരത്തിലെത്തുന്നത്. തുടർന്നുള്ള സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് നീക്കി വെച്ചിരുന്നത്.

കേറ്റ് ബ്രിറ്റിൽ ബാങ്കിൻ്റെ പുസ്തകം. 

ടിപ്പുവിൻ്റെ  സാഹിത്യ പ്രണയത്തെക്കുറിച്ച് എന്തുകൊണ്ടോ കേറ്റ് ബ്രിറ്റിൽ ബാങ്ക് അധികം വാചാലയാകുന്നില്ല. കൊട്ടാരുദ്യോഗസ്ഥരുടെയും സുഹൃത്തുക്കളുടെയും പല ഉപജാപങ്ങൾക്കും ചതികൾക്കും വിധേയനായ ടിപ്പുവിൻ്റെ ആത്മ സുഹൃത്തുക്കളായിരുന്നു പുസ്തകങ്ങൾ. ചില രാത്രികളിൽ വായനാ നിരതനായ ടിപ്പുവിനെയാണ് കാണാനാകുക. കന്നട, ഉർദു, പേർഷ്യൻ, അറബി എന്നീ ഭാഷകളിൽ അവഗാഹമുണ്ടായിരുന്ന ടിപ്പുവിൻ്റെ ഗ്രന്ഥശാലയിൽ പല രാജ്യങ്ങളിലെയും രണ്ടായിരത്തിലധികം അമൂല്യ ഗ്രന്ഥങ്ങളുടെ വൻ ശേഖരം തന്നെയുണ്ടായിരുന്നു. അതിൽ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ മാത്രം അറുപത്തിയെട്ടിലധികം വരുമെന്ന് ഡി വി ഡി റെഡ്ഡി എഴുതുന്നുണ്ട്. 

" ബാംഗ്ലൂരിലെ സമ്മർ പാലസും ദരിയാ ദൗലത്താ ബാഗുമാണ് ടിപ്പുവിൻ്റേതായി ഇന്നവശേഷിക്കുന്ന ഭരണ കേന്ദ്രങ്ങൾ. ഇവയിലെ സിംഹാസനമുൾപ്പെടെയുള്ള പല അമൂല്യശേഖരങ്ങളും കാണണമെങ്കിൽ സ്കോട്ട് ലാൻ്റ്  മ്യൂസിയത്തിലും ലണ്ടനിലെ വിക്ടോറിയ ആൽബർട് മ്യൂസിയത്തിലും വെയിൽസിലെ പൗവ്വിസ് കോട്ടയിലും വെച്ചുപിടിക്കുകയേ നിർവ്വാഹമുള്ളു."

നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിന് സമീപം തന്നെയാണ് ടിപ്പു നിർമ്മിച്ച മസ്ജിദുൽ അഅ്ല എന്നറിയപ്പെടുന്ന ജമാ മസ്ജിദും. രണ്ട് നിലകളിലായി മിനാരങ്ങളും പ്രത്യേക താഴികക്കുവുമില്ലാത്ത പള്ളി 1786-87 കാലഘട്ടത്തിലാണ് നിർമ്മിക്കപ്പെടുന്നത്. പള്ളിയോട് ചേർന്ന് ഒരു മദ്രസ്സയും പ്രവർത്തിക്കുന്നുണ്ട്. സംഘ്പരിവാർ ലിസ്റ്റിലുള്ള പള്ളികളിലൊന്നുകൂടിയാണിത്. ഹിന്ദുദേവതകളുള്ള ക്ഷേത്രം തകർത്താണ് ടിപ്പു പള്ളി നിർമ്മിച്ചതെന്നും അതിനാൽ ഹനുമാൻ പൂജക്കും ആരാധനക്കും അനുവദിക്കണമെന്നും വർഷങ്ങൾക്ക് മുമ്പ് തന്നെ സംഘ്പരിവാർ വിഭാഗങ്ങളിൽ നിന്ന് വാദമുയർന്നിരുന്നു. രണ്ട് വർഷം മുമ്പ് പള്ളിക്ക് മുന്നിൽ വൻ പ്രക്ഷോഭവും നടക്കുകയുണ്ടായി. ശ്രീരംഗനാഥ ക്ഷേത്രസംരക്ഷണത്തോടൊപ്പം നിരവധി പാത്രങ്ങളാണ് ടിപ്പു ക്ഷേത്രത്തിനായി നൽകിയതെന്നും അതിന്നും ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഗവേഷകനും എഴുത്തുകാരനുമായ ഒ കെ ജോണി വ്യക്തമാക്കുന്നുണ്ട്. മറാത്തർ ആക്രമിച്ച ശ്യംങ്കേരി മഠം പുനർ നിർമ്മിക്കാൻ ഏറെ സാമ്പത്തികമായി സഹായിച്ചതും ടിപ്പുവായിരുന്നു.

മൈസൂർ നഗരമധ്യത്തിൽ നിന്ന് പത്തൊമ്പത് കിലോമീറ്റർ പിന്നിട്ട് ശ്രീരംഗപട്ടണത്തെത്തുമ്പോഴേക്കും മദ്ധ്യാഹ്നം പിന്നിട്ടിരുന്നു. ഇന്ത്യയിലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ഭൂമികയിൽ നിർണ്ണായ സ്ഥാനമുണ്ടായിരുന്ന ദേശമാണിത്. പ്രതാപങ്ങളസ്തമിച്ച  ഏതോ പൗരാണിക നഗരിയുടെ രൂപഭാവങ്ങളാണ് ഇന്നത്തെ ശ്രീരംഗപട്ടണത്തിന്. നഗരമധ്യത്തിലെ ടിപ്പു സുൽത്താൻ്റെ ഭരണസിരാകേന്ദ്രമായിരുന്ന ദരിയാ ദൗലത്ത് ബാഗിന് മുന്നിൽ ഒരു കുതിരവണ്ടിയിലാണ്  വന്നിറങ്ങിയത്. കുതിര വണ്ടിക്കാരനുമായുള്ള സംഭാഷണങ്ങൾക്കിടയിലാണ് കൗതുകകരാമായ ഒരു കാര്യം ശ്രദ്ധിച്ചത്. അയാളുടെയും ഒപ്പമുള്ളവരുടെയും പേരുകളവസാനിക്കുന്നത് 'പാഷ'യിലാണ്. ഉസ്മാനിയ ഖിലാഫത്തിൽ മന്ത്രിമാരുടെ സ്ഥാനപ്പേരുകൂടിയായിരുന്നല്ലോ പാഷ. പ്രവേശന കവാടം പിന്നിട്ടപ്പോഴേക്കും  അങ്ങേയറ്റം അവശതയിലായി ആ കുതിരയും കുതിരക്കാരനും. ഞങ്ങൾ നാല് പേരെ താങ്ങാനുളള്ള ശേഷി ആ കുതിരവണ്ടിക്കുണ്ടായിരുന്നില്ലെങ്കിലും അടിച്ചും തൊഴിച്ചും ഒരു വിധത്തിലാണയാൾ കുതിര വണ്ടിയെ കൊട്ടാരത്തിന് മുന്നിലെത്തിച്ചത്.

ടിപ്പുവിൻ്റെ വേനൽക്കാല വസതിയായിരുന്ന ദരിയാ ദൗലത്ത് ബാഗിന് മൈസൂരിലെ തന്നെ വോഡയാർ പാലസിൻ്റെ പ്രൗഢിയോ ഗാംഭീര്യമോ കാണാനാകില്ല. പേർഷ്യനിൽ ഐശ്വര്യത്തിൻ്റെ കടലായ ഉദ്യാനമെന്നർത്ഥമുള്ള ദരിയാ ദൗലത്താബാഗിനെ എന്നും ക്രൂരമായി അവഗണിച്ചിട്ടേയുള്ളു മിക്ക ഭരണകൂടങ്ങളും. ഹൈദരലി നിർമ്മാണത്തിന് തുടക്കമിട്ട് 1778 മുതൽ 1784 വരെയുള്ള കാലഘട്ടത്തിൽ നിർമ്മാണം ദരിയാ ദൗലത്താബാഗിൻ്റെ നിഴൽ മാത്രമാണ് നിലവിൽ അവശേഷിക്കുന്നത്. കല്ലും കുമ്മായവും മരവും മോർട്ടാസും ഉപയോഗിച്ചാണ് രണ്ട് നിലയിലെ മന്ദിരം നിർമ്മിച്ചിരിക്കുന്നത്. ഹൈദരലിയുടെയും ടിപ്പുവിൻ്റെയും വസ്ത്രങ്ങളും ആയുധങ്ങളും പാത്രങ്ങളും സംരക്ഷിച്ചത് കൊണ്ട് മാത്രം തീരുന്നതല്ലോ ചരിത്രശേഷിപ്പിനോടുള്ള സംരക്ഷണ ബാധ്യത. കൊട്ടാരത്തിൻ്റെ മുൻഭാഗമാകട്ടെ ഷീറ്റിട്ട് മറച്ച് കോലം കെട്ട അവസ്ഥയിലാണ്. വെയിലേറ്റ് നിറം മങ്ങാതിരിക്കാനാണത്രേ ഇത്. തിങ്ങി നിരന്ന  മരങ്ങൾക്കിടയിൽ സ്ഥിതി ചെയ്തിരുന്ന മനോഹര നിർമ്മിതിയുടെ ഇടപെടലുകളെയും പോരാട്ടങ്ങളെയും എന്നെന്നേക്കുമായി മായ്ച്ചുകളയാണ് സംഘ്പരിവാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

"സാധാരണ കൊട്ടാരങ്ങളുടെ പ്രൗഢിയൊന്നുമില്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ ചുമർചിത്രകലയുടെ കേന്ദ്രമാണ് ദാരിയ ദൗലത്താ ബാഗ്."

ടിപ്പുവിനെ സംബന്ധിച്ച ദൂരദർശൻ കാലത്തെ ആ കാഴ്ചകൾ ഇന്നും സിരകളെ ത്രസിപ്പിക്കുന്ന അനുഭവമാണ്, ടൈറ്റിലിലെ പശ്ചാത്തലസംഗീതം ഏതോ കോണിൽ നിന്ന്  വീണ്ടും മുഴങ്ങുന്നുണ്ട്. ഒരു തലമുറയുടെ ആവേശമായിരുന്ന സഞ്ജയ് ഖാൻ്റെ 'The Sword of Tipu Sultan' എന്ന സീരിയലിൻ്റെ കാര്യമാണ് പറയുന്നത്. ഇന്ത്യൻ സിനിമാ സംഗീതത്തിലെ  ഇതിഹാസമായിരുന്ന നൗഷാദിൻ്റേതായിരുന്നു ആ സംഗീതം. അതിൻ്റെ പശ്ചാത്തലത്തിൽ ആനപ്പുറത്തെഴുന്നെള്ളി വന്നിരുന്ന സഞ്ജയ് ഖാൻ്റെ രൂപഭാവമായിരുന്നു  ബാല്യത്തിലെ ടിപ്പു സുൽത്താന്. ഇന്ത്യൻ ടെലിവിഷൻ  ചരിത്രത്തിലെ ആദ്യ മെഗാഹിറ്റ് പരമ്പര കൂടിയായിരുന്നു  ഭഗവത് ഗിദ്വാനിയുടെ നോവലിനെ ആസ്പദമാക്കി സഞ്ജയ് ഖാൻ സംവിധാനം ചെയ്ത The sword of Tipu Sultan. മൈസൂറിലെ പ്രീമിയം സ്റ്റുഡിയോയിലും പരിസരത്തുമായി ചിത്രീകരിച്ച പരമ്പര, തൊണ്ണൂറുകളിൽ  52 എപ്പിസോഡുകളിലായാണ് ദൂരദർശൻ സംപ്രേക്ഷണം ചെയ്തിരുന്നത്. അതേ വർഷം തന്നെ ബംഗാളിലെ ബി. ടി. വിയിലും,  2006-ൽ തമിഴിലെ പൊതികൈ ചാനലിലും, 2013-ൽ മീഡിയവണ്ണും സംപ്രേക്ഷണം തുടർന്നു. തൊണ്ണൂറുകളിൽ തന്നെ യു കെയിലെ ചാനൽ 4 സംപ്രേക്ഷണം ചെയ്ത പരമ്പരയെന്ന അപൂർവ്വ ഖ്യാതിയും The sword of Tipu Sultan-ന് മാത്രം സ്വന്തം.
നിരവധി പ്രതിസന്ധികളെ അതിജീവിച്ചായിരുന്നു സീരിയലിൻ്റെ പ്രയാണം. 'മതഭ്രാന്തനായ ടിപ്പുവിനെ മതേതരവാദിയായ മഹാനായി' ചിത്രീകരിക്കുന്നു എന്ന ആരോപണമുന്നയിച്ച്  പരമ്പര തടയണമെന്നാവശ്യപ്പെട്ട് BJP ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചരിത്രവുമായി ബന്ധമില്ലാത്ത കെട്ടുകഥയെന്ന കോടതി വിധിയാകട്ടെ ഭാവിയിലെ പല കോടതി വിധികളുടെയും ദിശാ സൂചിക കൂടിയായി മാറുകയും ചെയ്തു.
1989 ഫെബ്രുവരി 8-ന് പ്രീമിയർ സ്റ്റുഡിയോയിലുണ്ടായ തീപ്പിടത്തമായിരുന്നു മറ്റൊരു അഗ്നിപരീക്ഷ. അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമുൾപ്പെടെ 62 ജീവനുകളാണ് അന്ന് പൊലിഞ്ഞത്. 13 മാസം 72 ശസ്ത്രക്രിയകളോട് മല്ലിട്ടാണ്  സഞ്ജയ് ഖാൻ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ  വസ്ത്രാലങ്കാരനായ രാംകുമാർ ശർമയാകട്ടെ  ദുരന്തത്തെ അതിജീവിക്കുകയും ചെയ്തു. ലണ്ടനിലെ വിക്ടോറിയ ആൽബർട്ട് മ്യൂസിയത്തിലെ ടിപ്പുവിൻ്റെ പോർട്രയിറ്റുകളിലൊന്നിൻ്റെ രൂപത്തെ അവലംബിച്ചായിരുന്നു രാംകുമാർ ശർമ്മ ടിപ്പുവിനെ അണിയിച്ചൊരുക്കിയത്.

സാധാരണ കൊട്ടാരങ്ങളുടെ പ്രൗഢിയൊന്നുമില്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ ചുമർചിത്രകലയുടെ കേന്ദ്രമാണ് ദാരിയ ദൗലത്താ ബാഗ്. ഐറിഷ് ചിത്രകാരനായ തോമസ് ഹിക്കി 1799-നും 1801-നും ഇടക്ക് വരച്ച ടിപ്പുവിൻ്റെ ഏഴ് ആൺമക്കളുടെ (ഫത്തേഹ് ഹൈദർ, അബ്ദുൽ ഖാലിഖ്, മൊഇസുദ്ദീൻ, മുഹിയുദ്ദിൻ, യാസിൻ സാഹിബ്, സുൽത്താൻ സാഹിബ്, ഷുക്റുള്ള) ചിത്രങ്ങളും ടിപ്പുവിൻ്റെ മറ്റു മക്കളായ അബ്ദുൽ ഖാലിഖിനെയും മുഇസുദ്ദീനെയും ബന്ധികളാക്കി വക്കീലായ ഗുലാം അലി ഖാനോടൊപ്പം അയക്കുന്ന റോബർട്ട് ഹോമിൻ്റെ ചിത്രവും ടിപ്പുവിൻ്റെ അവസാന പോരാട്ടത്തെ ചിത്രീകരിക്കുന്ന ഹെൻട്രി സിംഗിൾടൻ്റെ പോർട്രയിറ്റുമൊക്കെയാണ് ദൗലത്താ ബാഗിനെ അലങ്കരിക്കുന്നത് .

ദരിയാ ദൗലത്ത് ബാഗിലെ ചില ചിത്രങ്ങൾ 

ജർമൻ ആർട്ടിസ്റ്റായ ജോഹാൻ സൊഫാനിയുടെയും ജി.എഫ് ചെറിയുടെയും ടിപ്പുവിൻ്റെ ചിത്രങ്ങളാണ് ടിപ്പുവിൻ്റേതായി ഇന്നവശേഷിക്കുന്ന രണ്ട് ചിത്രങ്ങൾ. ടിപ്പു ജീവിച്ചിരുന്ന കാലത്ത് തന്നെയാണ് ഇരുവരും ഈ ചിത്രങ്ങൾ പൂർത്തിയാക്കിയതും. ടിപ്പുവിൻ്റെ പൂർണ്ണ പോർട്രേയ്റ്റ് തീർത്ത ജോഹാൻ സൊഫാനി 1783 മുതൽ 1789 വരെയാണ് ഇന്ത്യയിൽ ചെലവഴിച്ചത്. ബംഗാളിലെ ഗവർണറായിരുന്ന വാരെൻ ഹാറ്റിങ്ങ്സിൻ്റെയും അവധിലെ നവാബായിരുന്ന ആസഫുദ്ദൗളയുടെയും ചിത്രങ്ങളും ഇതിനിടെ സൊഫാനിയുടേതായി പുറത്തു വന്നിരുന്നു. ഇംഗ്ലണ്ടിലേക്കുള്ള മടക്കയാത്രക്കിടയിലാണ് സൊഫാനി സഞ്ചരിച്ചിരുന്ന കപ്പലിന് ഛേദം സംഭവിച്ച് ആൻഡമാൻ ദ്വീപുകളിൽ കുടുങ്ങുന്നത്. ജനവാസമില്ലാത്ത ദ്വീപിൽ ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വന്നു സെഫാനിക്കും. ഒടുവിൽ പരസ്പരം കൊന്നു തിന്നുന്ന അവസ്ഥയിലായി മിക്കവരും. അങ്ങനെ നിയോ ക്ലാസിക്കൽ ശാഖയിലെ മഹാനായ ആ ചിത്രകാരനും നരഭോജിയാകേണ്ടി വന്നു. നരഭോജിയായി മാറിയ ആദ്യത്തെയും അവസാനത്തെയും രാജകീയ അക്കാദമീഷ്യൻ എന്നായിരുന്നു വില്യം ഡാർളിപിലിൻ സൊഫാനിയെക്കുറിച്ച്  വിശേഷിപ്പിച്ചത്.

ജോഹാൻ സൊഫാനി വരച്ച ടിപ്പുവിൻ്റെ ചിത്രത്തിനോടൊപ്പം അഷ്കർ കബീർ

ഒത്ത ശരീരം, മഞ്ഞ നിറം, നേർത്ത കൺപീലികൾ, പരന്നതും വിശാലവുമായ നെറ്റി, ഇരുണ്ടതും ചാരനിറത്തിലുമുള്ള കണ്ണുകൾ, ഉയർന്ന മൂക്ക്, നീണ്ട കഴുത്ത്, വിരിഞ്ഞ മാറിടം, ഷേവ് ചെയ്ത താഴ്ന്ന താടി ....ടിപ്പുവിൻ്റെ മരണാനന്തരം അദ്ദേഹത്തിൻ്റെ രൂപത്തെക്കുറിച്ച് മുൻഷിമാരിലൊരാൾ ബ്രിട്ടീഷുകാർക്കെഴുതിയതാണിത്. ഔദ്യോഗികമായി തൻ്റെ ചിത്രം വരക്കാൻ ടിപ്പു ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെങ്കിലും നിലവിലുള്ള പോർട്രേറ്റുകളിൽ ടിപ്പുവിൻ്റെ രൂപത്തിനോട് ഏറെ സാദൃശ്യം സെഫാനിയുടേതാണ്. ആസ്ത്രേലിയൻ പ്രൊഫസറും ഗവേഷകയുമായ കേറ്റ് ബ്രിറ്റിൽ ബാങ്ക് Tiger: The Life of Tipu Sultan എന്ന ഗ്രന്ഥത്തിൻ്റെ മുഖച്ചിത്രമായി ചേർത്തിരിക്കുന്നതും ഇതേ ചിത്രം തന്നെയാണ്.

ബ്രിട്ടീഷ് സാമ്രാജ്യത്തെ ഏറെ വിറളിപ്പിടുപ്പിച്ച കടുവയായിരുന്നു ടിപ്പു. ചോളരും ഹൊയ്സാലരും സിംഹത്തെ തങ്ങളുടെ അധികാര മുദ്രയാക്കിയപ്പോൾ തൻ്റെ ഔദ്യോഗിക ചിഹ്നമായി ടിപ്പു തെരെഞ്ഞെടുത്തത് കടുവയെയായിരുന്നു. കൊട്ടാരത്തിലെ  സിംഹാസനത്തിലെ മുഖ്യാലങ്കാരങ്ങളിലൊന്നും  സ്വർണ്ണ കടുവ തന്നെയായിരുന്നു.

ബാംഗ്ലൂരിലെ സമ്മർ പാലസും ദരിയാ ദൗലത്താ ബാഗുമാണ് ടിപ്പുവിൻ്റേതായി ഇന്നവശേഷിക്കുന്ന ഭരണ കേന്ദ്രങ്ങൾ. ഇവയിലെ സിംഹാസനമുൾപ്പെടെയുള്ള പല അമൂല്യശേഖരങ്ങളും കാണണമെങ്കിൽ സ്കോട്ട് ലാൻ്റ്  മ്യൂസിയത്തിലും ലണ്ടനിലെ വിക്ടോറിയ ആൽബർട് മ്യൂസിയത്തിലും വെയിൽസിലെ പൗവ്വിസ് കോട്ടയിലും വെച്ചുപിടിക്കുകയേ നിർവ്വാഹമുള്ളു.

കഠിനാദ്ധ്വാനത്തിൻ്റെ  ഉദാത്ത  മാതൃക കൂടിയായിരുന്നു ടിപ്പുവിൻ്റെ ഓരോ ദിനരാത്രങ്ങളും. ചില ദിവസങ്ങളിൽ 20 മണിക്കൂർ വരെ അദ്ദേഹം രാജ്യകാര്യങ്ങളിൽ മുഴുകിയിരുന്നെന്ന് ചരിത്രകാരനായ ഡോ. കെ കെ എൻ കുറുപ്പ് അഭിപ്രായപ്പെട്ടിട്ടുണ്ട്. കൊട്ടാര ചരിത്രകാരൻമാർ രേഖപ്പെടുത്തിയ ടിപ്പുവിൻ്റെ ദിനചര്യയെ അസ്ത്രേലിയൻ ഗവേഷകയായ കേറ്റ് ബ്രിറ്റിൽ ബാങ്ക് Tiger :The Life of Tipu Sultan എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നതിങ്ങനെയാണ്:
സുബ്ഹ് ബാങ്കോടെയായിരുന്നു ടിപ്പുവിൻ്റെ പ്രഭാതങ്ങളാരംഭിച്ചിരുന്നത്. അംഗസ്നാനം ചെയ്ത് സുബ്ഹ് നമസ്കാരത്തിനും പ്രാർത്ഥനക്കും ശേഷം വ്യായാമങ്ങളിലേർപ്പെടാറാണ് പതിവ്. തുടർന്നുളള ലഘുഭക്ഷണത്തിന് ശേഷം ഔദ്യോഗിക കത്തിടപാടുകൾക്കുള്ള മറുപടി തയ്യാറാക്കി ഭരണനിർവ്വഹണ പ്രക്രിയക്ക് തുടക്കം കുറിക്കുകയായി. പ്രഗത്ഭരായ ജോതിശാസ്ത്രജരും വൈദ്യരും അണിനിരക്കുന്ന ചർച്ചയാണ് പിന്നീട്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പൂന്തോട്ടങ്ങളിൽ നിന്നുമെത്തിച്ച പൂക്കളുടെയും ഫലങ്ങളുടെയും പച്ചക്കറികളുടെയും ഗുണനിലവാര പരിശോധനയാണ് അടുത്തത്. പല വീടുകൾക്കുമായി മുൻകൂട്ടി ബുക്ക് ചെയ്തവയാണിവയെല്ലാം. അവശേഷിക്കുന്ന ഇനങ്ങളാണ് പ്രാദേശിക ചന്തകളിൽ വിപണനത്തിനായെത്തിച്ചിരുന്നത്.

9 മണിക്ക് തൻ്റെ രണ്ടോ മൂന്നോ മക്കൾക്കും മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പം വിഭവസമൃദ്ധമായ ഉച്ചയൂണ്. അതിന് ശേഷമാണ് ദർബാർ ഹാൾ പ്രവേശനം. രത്നാഭരണങ്ങളണിഞ്ഞും നെക്ലേസും മോതിരങ്ങളും ധരിച്ചാണ് ടിപ്പുവിൻ്റെ ഹാളിലേക്കുള്ള കടന്നുവരവ്. മറ്റു നാട്ടുരാജ്യങ്ങളിലെ അധികാരികളുമായുള്ള കൂടിക്കാഴ്ച്ചയാണ് തുടർന്നുള്ള പ്രധാന പരിപാടി. പൊതുജനങ്ങളുടെ നിവേദനങ്ങളും പരാതികളും സ്വീകരിക്കാനുമുണ്ടാകും പ്രത്യേക സമയം. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കത്തുകളുടെ വായനയാണ് തുടർന്ന്. ഇതേ സമയം രാജകീയ ദർബാറിൻ്റെ ഒരു ഭാഗത്ത് വിചാരണകളും ലഘുശിക്ഷകളുമൊക്കെ അരങ്ങേറുന്നുമുണ്ടാകും. ചാട്ടവാറടിയും മൂക്ക് ഛേദിക്കലുമൊക്കെയായിരുന്നു പ്രധാന ശിക്ഷാമുറകൾ.
3 മണിയോടെ സഭ അവസാനിക്കുന്നു. തുടർന്നുള്ളത് ഒരു മണിക്കൂർ ലഘു നിദ്രയാണ്. അസർ നമസ്ക്കാരാനന്തരം കൊട്ടാരത്തിൽ നിന്ന് പുറത്ത് കടന്നു കഴിഞ്ഞാൽ സൈനിക പരിശോധനയും പീരങ്കി - വെടിമരുന്ന് നിർമ്മാണ ശാലകളുടെ സന്ദർശനവുമാണ്. സൂര്യാസ്തമയത്തിന് 1 മണിക്കൂറിന് ശേഷമാണ് ടിപ്പു പിന്നീട് കൊട്ടാരത്തിലെത്തുന്നത്. തുടർന്നുള്ള സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് നീക്കി വെച്ചിരുന്നത്.

കേറ്റ് ബ്രിറ്റിൽ ബാങ്കിൻ്റെ പുസ്തകം. 

ടിപ്പുവിൻ്റെ  സാഹിത്യ പ്രണയത്തെക്കുറിച്ച് എന്തുകൊണ്ടോ കേറ്റ് ബ്രിറ്റിൽ ബാങ്ക് അധികം വാചാലയാകുന്നില്ല. കൊട്ടാരുദ്യോഗസ്ഥരുടെയും സുഹൃത്തുക്കളുടെയും പല ഉപജാപങ്ങൾക്കും ചതികൾക്കും വിധേയനായ ടിപ്പുവിൻ്റെ ആത്മ സുഹൃത്തുക്കളായിരുന്നു പുസ്തകങ്ങൾ. ചില രാത്രികളിൽ വായനാ നിരതനായ ടിപ്പുവിനെയാണ് കാണാനാകുക. കന്നട, ഉർദു, പേർഷ്യൻ, അറബി എന്നീ ഭാഷകളിൽ അവഗാഹമുണ്ടായിരുന്ന ടിപ്പുവിൻ്റെ ഗ്രന്ഥശാലയിൽ പല രാജ്യങ്ങളിലെയും രണ്ടായിരത്തിലധികം അമൂല്യ ഗ്രന്ഥങ്ങളുടെ വൻ ശേഖരം തന്നെയുണ്ടായിരുന്നു. അതിൽ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ മാത്രം അറുപത്തിയെട്ടിലധികം വരുമെന്ന് ഡി വി ഡി റെഡ്ഡി എഴുതുന്നുണ്ട്. 

" ബാംഗ്ലൂരിലെ സമ്മർ പാലസും ദരിയാ ദൗലത്താ ബാഗുമാണ് ടിപ്പുവിൻ്റേതായി ഇന്നവശേഷിക്കുന്ന ഭരണ കേന്ദ്രങ്ങൾ. ഇവയിലെ സിംഹാസനമുൾപ്പെടെയുള്ള പല അമൂല്യശേഖരങ്ങളും കാണണമെങ്കിൽ സ്കോട്ട് ലാൻ്റ്  മ്യൂസിയത്തിലും ലണ്ടനിലെ വിക്ടോറിയ ആൽബർട് മ്യൂസിയത്തിലും വെയിൽസിലെ പൗവ്വിസ് കോട്ടയിലും വെച്ചുപിടിക്കുകയേ നിർവ്വാഹമുള്ളു."

നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിന് സമീപം തന്നെയാണ് ടിപ്പു നിർമ്മിച്ച മസ്ജിദുൽ അഅ്ല എന്നറിയപ്പെടുന്ന ജമാ മസ്ജിദും. രണ്ട് നിലകളിലായി മിനാരങ്ങളും പ്രത്യേക താഴികക്കുവുമില്ലാത്ത പള്ളി 1786-87 കാലഘട്ടത്തിലാണ് നിർമ്മിക്കപ്പെടുന്നത്. പള്ളിയോട് ചേർന്ന് ഒരു മദ്രസ്സയും പ്രവർത്തിക്കുന്നുണ്ട്. സംഘ്പരിവാർ ലിസ്റ്റിലുള്ള പള്ളികളിലൊന്നുകൂടിയാണിത്. ഹിന്ദുദേവതകളുള്ള ക്ഷേത്രം തകർത്താണ് ടിപ്പു പള്ളി നിർമ്മിച്ചതെന്നും അതിനാൽ ഹനുമാൻ പൂജക്കും ആരാധനക്കും അനുവദിക്കണമെന്നും വർഷങ്ങൾക്ക് മുമ്പ് തന്നെ സംഘ്പരിവാർ വിഭാഗങ്ങളിൽ നിന്ന് വാദമുയർന്നിരുന്നു. രണ്ട് വർഷം മുമ്പ് പള്ളിക്ക് മുന്നിൽ വൻ പ്രക്ഷോഭവും നടക്കുകയുണ്ടായി. ശ്രീരംഗനാഥ ക്ഷേത്രസംരക്ഷണത്തോടൊപ്പം നിരവധി പാത്രങ്ങളാണ് ടിപ്പു ക്ഷേത്രത്തിനായി നൽകിയതെന്നും അതിന്നും ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഗവേഷകനും എഴുത്തുകാരനുമായ ഒ കെ ജോണി വ്യക്തമാക്കുന്നുണ്ട്. മറാത്തർ ആക്രമിച്ച ശ്യംങ്കേരി മഠം പുനർ നിർമ്മിക്കാൻ ഏറെ സാമ്പത്തികമായി സഹായിച്ചതും ടിപ്പുവായിരുന്നു.

മൈസൂർ നഗരമധ്യത്തിൽ നിന്ന് പത്തൊമ്പത് കിലോമീറ്റർ പിന്നിട്ട് ശ്രീരംഗപട്ടണത്തെത്തുമ്പോഴേക്കും മദ്ധ്യാഹ്നം പിന്നിട്ടിരുന്നു. ഇന്ത്യയിലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ഭൂമികയിൽ നിർണ്ണായ സ്ഥാനമുണ്ടായിരുന്ന ദേശമാണിത്. പ്രതാപങ്ങളസ്തമിച്ച  ഏതോ പൗരാണിക നഗരിയുടെ രൂപഭാവങ്ങളാണ് ഇന്നത്തെ ശ്രീരംഗപട്ടണത്തിന്. നഗരമധ്യത്തിലെ ടിപ്പു സുൽത്താൻ്റെ ഭരണസിരാകേന്ദ്രമായിരുന്ന ദരിയാ ദൗലത്ത് ബാഗിന് മുന്നിൽ ഒരു കുതിരവണ്ടിയിലാണ്  വന്നിറങ്ങിയത്. കുതിര വണ്ടിക്കാരനുമായുള്ള സംഭാഷണങ്ങൾക്കിടയിലാണ് കൗതുകകരാമായ ഒരു കാര്യം ശ്രദ്ധിച്ചത്. അയാളുടെയും ഒപ്പമുള്ളവരുടെയും പേരുകളവസാനിക്കുന്നത് 'പാഷ'യിലാണ്. ഉസ്മാനിയ ഖിലാഫത്തിൽ മന്ത്രിമാരുടെ സ്ഥാനപ്പേരുകൂടിയായിരുന്നല്ലോ പാഷ. പ്രവേശന കവാടം പിന്നിട്ടപ്പോഴേക്കും  അങ്ങേയറ്റം അവശതയിലായി ആ കുതിരയും കുതിരക്കാരനും. ഞങ്ങൾ നാല് പേരെ താങ്ങാനുളള്ള ശേഷി ആ കുതിരവണ്ടിക്കുണ്ടായിരുന്നില്ലെങ്കിലും അടിച്ചും തൊഴിച്ചും ഒരു വിധത്തിലാണയാൾ കുതിര വണ്ടിയെ കൊട്ടാരത്തിന് മുന്നിലെത്തിച്ചത്.

ടിപ്പുവിൻ്റെ വേനൽക്കാല വസതിയായിരുന്ന ദരിയാ ദൗലത്ത് ബാഗിന് മൈസൂരിലെ തന്നെ വോഡയാർ പാലസിൻ്റെ പ്രൗഢിയോ ഗാംഭീര്യമോ കാണാനാകില്ല. പേർഷ്യനിൽ ഐശ്വര്യത്തിൻ്റെ കടലായ ഉദ്യാനമെന്നർത്ഥമുള്ള ദരിയാ ദൗലത്താബാഗിനെ എന്നും ക്രൂരമായി അവഗണിച്ചിട്ടേയുള്ളു മിക്ക ഭരണകൂടങ്ങളും. ഹൈദരലി നിർമ്മാണത്തിന് തുടക്കമിട്ട് 1778 മുതൽ 1784 വരെയുള്ള കാലഘട്ടത്തിൽ നിർമ്മാണം ദരിയാ ദൗലത്താബാഗിൻ്റെ നിഴൽ മാത്രമാണ് നിലവിൽ അവശേഷിക്കുന്നത്. കല്ലും കുമ്മായവും മരവും മോർട്ടാസും ഉപയോഗിച്ചാണ് രണ്ട് നിലയിലെ മന്ദിരം നിർമ്മിച്ചിരിക്കുന്നത്. ഹൈദരലിയുടെയും ടിപ്പുവിൻ്റെയും വസ്ത്രങ്ങളും ആയുധങ്ങളും പാത്രങ്ങളും സംരക്ഷിച്ചത് കൊണ്ട് മാത്രം തീരുന്നതല്ലോ ചരിത്രശേഷിപ്പിനോടുള്ള സംരക്ഷണ ബാധ്യത. കൊട്ടാരത്തിൻ്റെ മുൻഭാഗമാകട്ടെ ഷീറ്റിട്ട് മറച്ച് കോലം കെട്ട അവസ്ഥയിലാണ്. വെയിലേറ്റ് നിറം മങ്ങാതിരിക്കാനാണത്രേ ഇത്. തിങ്ങി നിരന്ന  മരങ്ങൾക്കിടയിൽ സ്ഥിതി ചെയ്തിരുന്ന മനോഹര നിർമ്മിതിയുടെ ഇടപെടലുകളെയും പോരാട്ടങ്ങളെയും എന്നെന്നേക്കുമായി മായ്ച്ചുകളയാണ് സംഘ്പരിവാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

"സാധാരണ കൊട്ടാരങ്ങളുടെ പ്രൗഢിയൊന്നുമില്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ ചുമർചിത്രകലയുടെ കേന്ദ്രമാണ് ദാരിയ ദൗലത്താ ബാഗ്."

ടിപ്പുവിനെ സംബന്ധിച്ച ദൂരദർശൻ കാലത്തെ ആ കാഴ്ചകൾ ഇന്നും സിരകളെ ത്രസിപ്പിക്കുന്ന അനുഭവമാണ്, ടൈറ്റിലിലെ പശ്ചാത്തലസംഗീതം ഏതോ കോണിൽ നിന്ന്  വീണ്ടും മുഴങ്ങുന്നുണ്ട്. ഒരു തലമുറയുടെ ആവേശമായിരുന്ന സഞ്ജയ് ഖാൻ്റെ 'The Sword of Tipu Sultan' എന്ന സീരിയലിൻ്റെ കാര്യമാണ് പറയുന്നത്. ഇന്ത്യൻ സിനിമാ സംഗീതത്തിലെ  ഇതിഹാസമായിരുന്ന നൗഷാദിൻ്റേതായിരുന്നു ആ സംഗീതം. അതിൻ്റെ പശ്ചാത്തലത്തിൽ ആനപ്പുറത്തെഴുന്നെള്ളി വന്നിരുന്ന സഞ്ജയ് ഖാൻ്റെ രൂപഭാവമായിരുന്നു  ബാല്യത്തിലെ ടിപ്പു സുൽത്താന്. ഇന്ത്യൻ ടെലിവിഷൻ  ചരിത്രത്തിലെ ആദ്യ മെഗാഹിറ്റ് പരമ്പര കൂടിയായിരുന്നു  ഭഗവത് ഗിദ്വാനിയുടെ നോവലിനെ ആസ്പദമാക്കി സഞ്ജയ് ഖാൻ സംവിധാനം ചെയ്ത The sword of Tipu Sultan. മൈസൂറിലെ പ്രീമിയം സ്റ്റുഡിയോയിലും പരിസരത്തുമായി ചിത്രീകരിച്ച പരമ്പര, തൊണ്ണൂറുകളിൽ  52 എപ്പിസോഡുകളിലായാണ് ദൂരദർശൻ സംപ്രേക്ഷണം ചെയ്തിരുന്നത്. അതേ വർഷം തന്നെ ബംഗാളിലെ ബി. ടി. വിയിലും,  2006-ൽ തമിഴിലെ പൊതികൈ ചാനലിലും, 2013-ൽ മീഡിയവണ്ണും സംപ്രേക്ഷണം തുടർന്നു. തൊണ്ണൂറുകളിൽ തന്നെ യു കെയിലെ ചാനൽ 4 സംപ്രേക്ഷണം ചെയ്ത പരമ്പരയെന്ന അപൂർവ്വ ഖ്യാതിയും The sword of Tipu Sultan-ന് മാത്രം സ്വന്തം.
നിരവധി പ്രതിസന്ധികളെ അതിജീവിച്ചായിരുന്നു സീരിയലിൻ്റെ പ്രയാണം. 'മതഭ്രാന്തനായ ടിപ്പുവിനെ മതേതരവാദിയായ മഹാനായി' ചിത്രീകരിക്കുന്നു എന്ന ആരോപണമുന്നയിച്ച്  പരമ്പര തടയണമെന്നാവശ്യപ്പെട്ട് BJP ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചരിത്രവുമായി ബന്ധമില്ലാത്ത കെട്ടുകഥയെന്ന കോടതി വിധിയാകട്ടെ ഭാവിയിലെ പല കോടതി വിധികളുടെയും ദിശാ സൂചിക കൂടിയായി മാറുകയും ചെയ്തു.
1989 ഫെബ്രുവരി 8-ന് പ്രീമിയർ സ്റ്റുഡിയോയിലുണ്ടായ തീപ്പിടത്തമായിരുന്നു മറ്റൊരു അഗ്നിപരീക്ഷ. അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമുൾപ്പെടെ 62 ജീവനുകളാണ് അന്ന് പൊലിഞ്ഞത്. 13 മാസം 72 ശസ്ത്രക്രിയകളോട് മല്ലിട്ടാണ്  സഞ്ജയ് ഖാൻ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ  വസ്ത്രാലങ്കാരനായ രാംകുമാർ ശർമയാകട്ടെ  ദുരന്തത്തെ അതിജീവിക്കുകയും ചെയ്തു. ലണ്ടനിലെ വിക്ടോറിയ ആൽബർട്ട് മ്യൂസിയത്തിലെ ടിപ്പുവിൻ്റെ പോർട്രയിറ്റുകളിലൊന്നിൻ്റെ രൂപത്തെ അവലംബിച്ചായിരുന്നു രാംകുമാർ ശർമ്മ ടിപ്പുവിനെ അണിയിച്ചൊരുക്കിയത്.

സാധാരണ കൊട്ടാരങ്ങളുടെ പ്രൗഢിയൊന്നുമില്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ ചുമർചിത്രകലയുടെ കേന്ദ്രമാണ് ദാരിയ ദൗലത്താ ബാഗ്. ഐറിഷ് ചിത്രകാരനായ തോമസ് ഹിക്കി 1799-നും 1801-നും ഇടക്ക് വരച്ച ടിപ്പുവിൻ്റെ ഏഴ് ആൺമക്കളുടെ (ഫത്തേഹ് ഹൈദർ, അബ്ദുൽ ഖാലിഖ്, മൊഇസുദ്ദീൻ, മുഹിയുദ്ദിൻ, യാസിൻ സാഹിബ്, സുൽത്താൻ സാഹിബ്, ഷുക്റുള്ള) ചിത്രങ്ങളും ടിപ്പുവിൻ്റെ മറ്റു മക്കളായ അബ്ദുൽ ഖാലിഖിനെയും മുഇസുദ്ദീനെയും ബന്ധികളാക്കി വക്കീലായ ഗുലാം അലി ഖാനോടൊപ്പം അയക്കുന്ന റോബർട്ട് ഹോമിൻ്റെ ചിത്രവും ടിപ്പുവിൻ്റെ അവസാന പോരാട്ടത്തെ ചിത്രീകരിക്കുന്ന ഹെൻട്രി സിംഗിൾടൻ്റെ പോർട്രയിറ്റുമൊക്കെയാണ് ദൗലത്താ ബാഗിനെ അലങ്കരിക്കുന്നത് .

ദരിയാ ദൗലത്ത് ബാഗിലെ ചില ചിത്രങ്ങൾ 

ജർമൻ ആർട്ടിസ്റ്റായ ജോഹാൻ സൊഫാനിയുടെയും ജി.എഫ് ചെറിയുടെയും ടിപ്പുവിൻ്റെ ചിത്രങ്ങളാണ് ടിപ്പുവിൻ്റേതായി ഇന്നവശേഷിക്കുന്ന രണ്ട് ചിത്രങ്ങൾ. ടിപ്പു ജീവിച്ചിരുന്ന കാലത്ത് തന്നെയാണ് ഇരുവരും ഈ ചിത്രങ്ങൾ പൂർത്തിയാക്കിയതും. ടിപ്പുവിൻ്റെ പൂർണ്ണ പോർട്രേയ്റ്റ് തീർത്ത ജോഹാൻ സൊഫാനി 1783 മുതൽ 1789 വരെയാണ് ഇന്ത്യയിൽ ചെലവഴിച്ചത്. ബംഗാളിലെ ഗവർണറായിരുന്ന വാരെൻ ഹാറ്റിങ്ങ്സിൻ്റെയും അവധിലെ നവാബായിരുന്ന ആസഫുദ്ദൗളയുടെയും ചിത്രങ്ങളും ഇതിനിടെ സൊഫാനിയുടേതായി പുറത്തു വന്നിരുന്നു. ഇംഗ്ലണ്ടിലേക്കുള്ള മടക്കയാത്രക്കിടയിലാണ് സൊഫാനി സഞ്ചരിച്ചിരുന്ന കപ്പലിന് ഛേദം സംഭവിച്ച് ആൻഡമാൻ ദ്വീപുകളിൽ കുടുങ്ങുന്നത്. ജനവാസമില്ലാത്ത ദ്വീപിൽ ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വന്നു സെഫാനിക്കും. ഒടുവിൽ പരസ്പരം കൊന്നു തിന്നുന്ന അവസ്ഥയിലായി മിക്കവരും. അങ്ങനെ നിയോ ക്ലാസിക്കൽ ശാഖയിലെ മഹാനായ ആ ചിത്രകാരനും നരഭോജിയാകേണ്ടി വന്നു. നരഭോജിയായി മാറിയ ആദ്യത്തെയും അവസാനത്തെയും രാജകീയ അക്കാദമീഷ്യൻ എന്നായിരുന്നു വില്യം ഡാർളിപിലിൻ സൊഫാനിയെക്കുറിച്ച്  വിശേഷിപ്പിച്ചത്.

ജോഹാൻ സൊഫാനി വരച്ച ടിപ്പുവിൻ്റെ ചിത്രത്തിനോടൊപ്പം അഷ്കർ കബീർ

ഒത്ത ശരീരം, മഞ്ഞ നിറം, നേർത്ത കൺപീലികൾ, പരന്നതും വിശാലവുമായ നെറ്റി, ഇരുണ്ടതും ചാരനിറത്തിലുമുള്ള കണ്ണുകൾ, ഉയർന്ന മൂക്ക്, നീണ്ട കഴുത്ത്, വിരിഞ്ഞ മാറിടം, ഷേവ് ചെയ്ത താഴ്ന്ന താടി ....ടിപ്പുവിൻ്റെ മരണാനന്തരം അദ്ദേഹത്തിൻ്റെ രൂപത്തെക്കുറിച്ച് മുൻഷിമാരിലൊരാൾ ബ്രിട്ടീഷുകാർക്കെഴുതിയതാണിത്. ഔദ്യോഗികമായി തൻ്റെ ചിത്രം വരക്കാൻ ടിപ്പു ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെങ്കിലും നിലവിലുള്ള പോർട്രേറ്റുകളിൽ ടിപ്പുവിൻ്റെ രൂപത്തിനോട് ഏറെ സാദൃശ്യം സെഫാനിയുടേതാണ്. ആസ്ത്രേലിയൻ പ്രൊഫസറും ഗവേഷകയുമായ കേറ്റ് ബ്രിറ്റിൽ ബാങ്ക് Tiger: The Life of Tipu Sultan എന്ന ഗ്രന്ഥത്തിൻ്റെ മുഖച്ചിത്രമായി ചേർത്തിരിക്കുന്നതും ഇതേ ചിത്രം തന്നെയാണ്.

ബ്രിട്ടീഷ് സാമ്രാജ്യത്തെ ഏറെ വിറളിപ്പിടുപ്പിച്ച കടുവയായിരുന്നു ടിപ്പു. ചോളരും ഹൊയ്സാലരും സിംഹത്തെ തങ്ങളുടെ അധികാര മുദ്രയാക്കിയപ്പോൾ തൻ്റെ ഔദ്യോഗിക ചിഹ്നമായി ടിപ്പു തെരെഞ്ഞെടുത്തത് കടുവയെയായിരുന്നു. കൊട്ടാരത്തിലെ  സിംഹാസനത്തിലെ മുഖ്യാലങ്കാരങ്ങളിലൊന്നും  സ്വർണ്ണ കടുവ തന്നെയായിരുന്നു.

ബാംഗ്ലൂരിലെ സമ്മർ പാലസും ദരിയാ ദൗലത്താ ബാഗുമാണ് ടിപ്പുവിൻ്റേതായി ഇന്നവശേഷിക്കുന്ന ഭരണ കേന്ദ്രങ്ങൾ. ഇവയിലെ സിംഹാസനമുൾപ്പെടെയുള്ള പല അമൂല്യശേഖരങ്ങളും കാണണമെങ്കിൽ സ്കോട്ട് ലാൻ്റ്  മ്യൂസിയത്തിലും ലണ്ടനിലെ വിക്ടോറിയ ആൽബർട് മ്യൂസിയത്തിലും വെയിൽസിലെ പൗവ്വിസ് കോട്ടയിലും വെച്ചുപിടിക്കുകയേ നിർവ്വാഹമുള്ളു.

കഠിനാദ്ധ്വാനത്തിൻ്റെ  ഉദാത്ത  മാതൃക കൂടിയായിരുന്നു ടിപ്പുവിൻ്റെ ഓരോ ദിനരാത്രങ്ങളും. ചില ദിവസങ്ങളിൽ 20 മണിക്കൂർ വരെ അദ്ദേഹം രാജ്യകാര്യങ്ങളിൽ മുഴുകിയിരുന്നെന്ന് ചരിത്രകാരനായ ഡോ. കെ കെ എൻ കുറുപ്പ് അഭിപ്രായപ്പെട്ടിട്ടുണ്ട്. കൊട്ടാര ചരിത്രകാരൻമാർ രേഖപ്പെടുത്തിയ ടിപ്പുവിൻ്റെ ദിനചര്യയെ അസ്ത്രേലിയൻ ഗവേഷകയായ കേറ്റ് ബ്രിറ്റിൽ ബാങ്ക് Tiger :The Life of Tipu Sultan എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നതിങ്ങനെയാണ്:
സുബ്ഹ് ബാങ്കോടെയായിരുന്നു ടിപ്പുവിൻ്റെ പ്രഭാതങ്ങളാരംഭിച്ചിരുന്നത്. അംഗസ്നാനം ചെയ്ത് സുബ്ഹ് നമസ്കാരത്തിനും പ്രാർത്ഥനക്കും ശേഷം വ്യായാമങ്ങളിലേർപ്പെടാറാണ് പതിവ്. തുടർന്നുളള ലഘുഭക്ഷണത്തിന് ശേഷം ഔദ്യോഗിക കത്തിടപാടുകൾക്കുള്ള മറുപടി തയ്യാറാക്കി ഭരണനിർവ്വഹണ പ്രക്രിയക്ക് തുടക്കം കുറിക്കുകയായി. പ്രഗത്ഭരായ ജോതിശാസ്ത്രജരും വൈദ്യരും അണിനിരക്കുന്ന ചർച്ചയാണ് പിന്നീട്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പൂന്തോട്ടങ്ങളിൽ നിന്നുമെത്തിച്ച പൂക്കളുടെയും ഫലങ്ങളുടെയും പച്ചക്കറികളുടെയും ഗുണനിലവാര പരിശോധനയാണ് അടുത്തത്. പല വീടുകൾക്കുമായി മുൻകൂട്ടി ബുക്ക് ചെയ്തവയാണിവയെല്ലാം. അവശേഷിക്കുന്ന ഇനങ്ങളാണ് പ്രാദേശിക ചന്തകളിൽ വിപണനത്തിനായെത്തിച്ചിരുന്നത്.

9 മണിക്ക് തൻ്റെ രണ്ടോ മൂന്നോ മക്കൾക്കും മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പം വിഭവസമൃദ്ധമായ ഉച്ചയൂണ്. അതിന് ശേഷമാണ് ദർബാർ ഹാൾ പ്രവേശനം. രത്നാഭരണങ്ങളണിഞ്ഞും നെക്ലേസും മോതിരങ്ങളും ധരിച്ചാണ് ടിപ്പുവിൻ്റെ ഹാളിലേക്കുള്ള കടന്നുവരവ്. മറ്റു നാട്ടുരാജ്യങ്ങളിലെ അധികാരികളുമായുള്ള കൂടിക്കാഴ്ച്ചയാണ് തുടർന്നുള്ള പ്രധാന പരിപാടി. പൊതുജനങ്ങളുടെ നിവേദനങ്ങളും പരാതികളും സ്വീകരിക്കാനുമുണ്ടാകും പ്രത്യേക സമയം. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കത്തുകളുടെ വായനയാണ് തുടർന്ന്. ഇതേ സമയം രാജകീയ ദർബാറിൻ്റെ ഒരു ഭാഗത്ത് വിചാരണകളും ലഘുശിക്ഷകളുമൊക്കെ അരങ്ങേറുന്നുമുണ്ടാകും. ചാട്ടവാറടിയും മൂക്ക് ഛേദിക്കലുമൊക്കെയായിരുന്നു പ്രധാന ശിക്ഷാമുറകൾ.
3 മണിയോടെ സഭ അവസാനിക്കുന്നു. തുടർന്നുള്ളത് ഒരു മണിക്കൂർ ലഘു നിദ്രയാണ്. അസർ നമസ്ക്കാരാനന്തരം കൊട്ടാരത്തിൽ നിന്ന് പുറത്ത് കടന്നു കഴിഞ്ഞാൽ സൈനിക പരിശോധനയും പീരങ്കി - വെടിമരുന്ന് നിർമ്മാണ ശാലകളുടെ സന്ദർശനവുമാണ്. സൂര്യാസ്തമയത്തിന് 1 മണിക്കൂറിന് ശേഷമാണ് ടിപ്പു പിന്നീട് കൊട്ടാരത്തിലെത്തുന്നത്. തുടർന്നുള്ള സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് നീക്കി വെച്ചിരുന്നത്.

കേറ്റ് ബ്രിറ്റിൽ ബാങ്കിൻ്റെ പുസ്തകം. 

ടിപ്പുവിൻ്റെ  സാഹിത്യ പ്രണയത്തെക്കുറിച്ച് എന്തുകൊണ്ടോ കേറ്റ് ബ്രിറ്റിൽ ബാങ്ക് അധികം വാചാലയാകുന്നില്ല. കൊട്ടാരുദ്യോഗസ്ഥരുടെയും സുഹൃത്തുക്കളുടെയും പല ഉപജാപങ്ങൾക്കും ചതികൾക്കും വിധേയനായ ടിപ്പുവിൻ്റെ ആത്മ സുഹൃത്തുക്കളായിരുന്നു പുസ്തകങ്ങൾ. ചില രാത്രികളിൽ വായനാ നിരതനായ ടിപ്പുവിനെയാണ് കാണാനാകുക. കന്നട, ഉർദു, പേർഷ്യൻ, അറബി എന്നീ ഭാഷകളിൽ അവഗാഹമുണ്ടായിരുന്ന ടിപ്പുവിൻ്റെ ഗ്രന്ഥശാലയിൽ പല രാജ്യങ്ങളിലെയും രണ്ടായിരത്തിലധികം അമൂല്യ ഗ്രന്ഥങ്ങളുടെ വൻ ശേഖരം തന്നെയുണ്ടായിരുന്നു. അതിൽ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ മാത്രം അറുപത്തിയെട്ടിലധികം വരുമെന്ന് ഡി വി ഡി റെഡ്ഡി എഴുതുന്നുണ്ട്. 

" ബാംഗ്ലൂരിലെ സമ്മർ പാലസും ദരിയാ ദൗലത്താ ബാഗുമാണ് ടിപ്പുവിൻ്റേതായി ഇന്നവശേഷിക്കുന്ന ഭരണ കേന്ദ്രങ്ങൾ. ഇവയിലെ സിംഹാസനമുൾപ്പെടെയുള്ള പല അമൂല്യശേഖരങ്ങളും കാണണമെങ്കിൽ സ്കോട്ട് ലാൻ്റ്  മ്യൂസിയത്തിലും ലണ്ടനിലെ വിക്ടോറിയ ആൽബർട് മ്യൂസിയത്തിലും വെയിൽസിലെ പൗവ്വിസ് കോട്ടയിലും വെച്ചുപിടിക്കുകയേ നിർവ്വാഹമുള്ളു."

നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിന് സമീപം തന്നെയാണ് ടിപ്പു നിർമ്മിച്ച മസ്ജിദുൽ അഅ്ല എന്നറിയപ്പെടുന്ന ജമാ മസ്ജിദും. രണ്ട് നിലകളിലായി മിനാരങ്ങളും പ്രത്യേക താഴികക്കുവുമില്ലാത്ത പള്ളി 1786-87 കാലഘട്ടത്തിലാണ് നിർമ്മിക്കപ്പെടുന്നത്. പള്ളിയോട് ചേർന്ന് ഒരു മദ്രസ്സയും പ്രവർത്തിക്കുന്നുണ്ട്. സംഘ്പരിവാർ ലിസ്റ്റിലുള്ള പള്ളികളിലൊന്നുകൂടിയാണിത്. ഹിന്ദുദേവതകളുള്ള ക്ഷേത്രം തകർത്താണ് ടിപ്പു പള്ളി നിർമ്മിച്ചതെന്നും അതിനാൽ ഹനുമാൻ പൂജക്കും ആരാധനക്കും അനുവദിക്കണമെന്നും വർഷങ്ങൾക്ക് മുമ്പ് തന്നെ സംഘ്പരിവാർ വിഭാഗങ്ങളിൽ നിന്ന് വാദമുയർന്നിരുന്നു. രണ്ട് വർഷം മുമ്പ് പള്ളിക്ക് മുന്നിൽ വൻ പ്രക്ഷോഭവും നടക്കുകയുണ്ടായി. ശ്രീരംഗനാഥ ക്ഷേത്രസംരക്ഷണത്തോടൊപ്പം നിരവധി പാത്രങ്ങളാണ് ടിപ്പു ക്ഷേത്രത്തിനായി നൽകിയതെന്നും അതിന്നും ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഗവേഷകനും എഴുത്തുകാരനുമായ ഒ കെ ജോണി വ്യക്തമാക്കുന്നുണ്ട്. മറാത്തർ ആക്രമിച്ച ശ്യംങ്കേരി മഠം പുനർ നിർമ്മിക്കാൻ ഏറെ സാമ്പത്തികമായി സഹായിച്ചതും ടിപ്പുവായിരുന്നു.

Darya Daulat Bagh - View from Puyar

Darya Daulat Bagh - View from Puyar

Ashkar Kabir

Ashkar Kabir