

ഏഴ് (ഭാഗം ഒന്ന്)
ഏഴ് (ഭാഗം ഒന്ന്)




K SHABAS HARIS





“അപ്പന് ഇട്ടൂപ്പിനെ കാണണ്ടേ?” മൂന്നേക്കർ റബ്ബർ തോട്ടത്തിന്‍റെ നടുവിൽ ഏകാകിയായിരിപ്പുള്ള ചെറിയ പുരയിടത്തിന്‍റെ പുറത്തെ തൂണിനോട് ചേർന്ന് നിവർന്നിരുന്ന് ചാരായം മോന്തുന്ന തന്‍റെ അപ്പനോടായി സാം ചോദിച്ചു.
“അവനെ ഇപ്പോഴും കാണാൻ എന്നെ പോലെ തന്നെയാണോട? തോട്ടത്തിലെ പണിക്കാറിടക്ക് അവനെ കുറിച്ച് ചോയിക്കാറിണ്ട്.”
“രൂപം കൊണ്ട് മാത്രല്ല സ്വഭാവം കൊണ്ടും ഏതാണ്ട് അപ്പനെ പോലെ തന്നെയാ... വാശിയാണപ്പ, തോറ്റ് കൊടുക്കാൻ മനസ്സിലാത്ത വല്ലാത്തൊരു തരം വാശി..”
“ങ്ങനെയാണെങ്കി നിന്‍റെ തള്ള ആ ചെറുക്കനെയും ഇറക്കി വിടും.” ചാരായത്തിൽ നിന്നും അവസാന തുള്ളിയും അകത്താക്കിയതിന് ശേഷം അപ്പൻ സാമിന് മറുപടി നൽകി.
“അവന്‍റെ നാലാമത്തെ പിറന്നാളാണ് അടുത്ത മാസം, ജനിച്ചിട്ട് ഇന്നേവരെ അവൻ അപ്പൂപ്പനെ കണ്ടിട്ടില്ല, അന്നേലും ഒന്ന് വന്ന് പോയിക്കൂടെ???” അവസാനത്തെ അഭ്യർത്ഥനയെന്നോണം സാം അപ്പനോടായി ചോദിച്ചു.
“എടോ ഒരു പഞ്ചായത്ത് മുഴുവനും എതിർത്ത് നിന്നപ്പളും ന്‍റെ കൂടെ ഇറങ്ങി വരാൻ ധൈര്യം കാണിച്ചവളാണ് നിന്‍റെ തള്ള. അവസാനം സ്വന്തം പെങ്ങടെ സ്വർണ്ണം കാണാതായപ്പോ കുടുംബക്കാരൊടൊപ്പം കൂടി നിന്‍റെ തള്ളയും എന്നെ സംശയിച്ച്. നിന്‍റെ തള്ളയിടെ ആങ്ങളമാരടക്കം പത്തു പന്ത്രണ്ടണ്ണം അവ്ടെ ഇണ്ടായിര്ന്നിട്ട് കൂടിയും അവള് എന്നെയാടോ സംശയിച്ചെ, എന്നെ മാത്രം.” ഇത്രയും പറഞ്ഞു തീർക്കുമ്പോഴേക്കും ലഹരി പിടിച്ച് കുഴഞ്ഞ വാക്കുകൾ വിങ്ങി തുടങ്ങിയിരുന്നു.
“പുതിയ ജോലിയെന്തേലും...” പണി സാധനങ്ങളുമെടുത്ത് തോട്ടത്തിലേക്ക് ഇറങ്ങാൻ തയ്യാറെടുക്കുന്നതിനിടയിൽ മുഴുകിപ്പിക്കാത്തൊരു ചോദ്യം അപ്പൻ സാമിനോടായി ചോദിച്ചു.
“ബാംഗളൂര് മറ്റന്നാ ഒരു ഇന്‍റർവ്യൂ ഉണ്ട്, പോണം... എം. എ. ഹിസ്റ്ററിയുടെ സർട്ടിഫിക്കറ്റും വെച്ച് മാർക്കെറ്റിങ്ങ് പരിപാടി നടക്കോന്ന് നോക്കാം”
“ഒരു പത്ത് കൂടി നാളെ അക്കൌണ്ടിൽ ഇട്ടേക്കാം, ചെറുക്കന്‍റെ പിറന്നാളൊക്കെയല്ലേ...” സാമിൽ നിന്നും റബ്ബർ തോട്ടത്തിന്‍റെ നടുവിലൂടെ അപ്പൻ നടന്നകന്നു.
തോട്ടത്തിന്‍റെ താഴെ വെച്ചിരുന്ന കാറിലേക്ക് കയറുമ്പോൾ ഇട്ടൂപ്പ് സാമിന്‍റെ ഭാര്യയുടെ മാറിൽ തല ചായ്ച്ച് ഉറങ്ങുകയായിരുന്നു. സ്റ്റിയറിങ്ങ് വീലിന്മേൽ കൈ വെച്ച് സാം കുറച്ച് നേരം ഒന്നും മിണ്ടാതെ അങ്ങനെയങ്ങ് ഇരുന്നു. ശേഷം തന്‍റെ ഇടത്തെ കൈ വിരലുകൾ കൊണ്ടയാൾ ഇട്ടൂപ്പിനെ വാത്സല്യത്തോടെ തലോടി.
“അപ്പൻ വരത്തില്ലച്ചായാ...” ഭാര്യയുടെ വാക്കുകൾക്കൊടുക്കം കാർ നീങ്ങി തുടങ്ങി.
ഇട്ടൂപ്പിന്‍റെ നാലാമത്തെ പിറന്നാൾ ഭംഗിയായി ആഘോഷിക്കപ്പെട്ട രാത്രിയിൽ ശക്തിയായി പെയ്ത മഴക്കൊടുവിൽ സാമിന്‍റെ ഫ്ലാറ്റിന്‍റെ കാളിങ്ങ് ബെൽ ഒച്ച വെച്ചു. ആഘോഷങ്ങൾക്കൊടുക്കം തുടരേണ്ടുന്ന വിരസമായ ജീവിതത്തിലേക്ക് പകൽ സാന്നിധ്യം അറിയിക്കുന്നതും കാത്ത് മുറിയിൽ ഉറങ്ങുകയായിരുന്ന സാമിന്‍റെ അമ്മ ഉറക്കച്ചടവോട് കൂടി വാതിൽക്കൽ ചെന്ന് റിസീവറെടുത്ത് ചെവിയിൽ വെച്ചു.
“ആരാ?” ഭാര്യയുടെ ചോദ്യത്തിന് ഉത്തരം അറിയാതെ പോയ സാമിന്‍റെ അപ്പൻ ഒന്നും മിണ്ടാനാവാതെ തരിച്ചു നിന്നു.
തോരാതെ പെയ്യുന്ന മഴക്കിടയിൽ സ്ത്രീ വീണ്ടും ആരാണപ്പുറത്തെന്ന് ചോദിച്ചു. ഒരുകാലത്ത് താനാരാണെന്ന് കൂടി വ്യക്തമായി അന്വേഷിക്കാതെ തന്‍റെ കൂടെ ഇറങ്ങി വന്നവൾ, കാലങ്ങൾക്കിപ്പുറത്ത് ഒരു വാതിലിന്‍റെ സംരക്ഷണം ഏറ്റു പിടിച്ചുകൊണ്ട് ഉറക്കെയുറക്കെ വീണ്ടും വീണ്ടും ആരാണെന്ന് ചോദിക്കുന്ന കാലത്തിന്‍റെ ക്രൂരത ഏറ്റു വാങ്ങാൻ കഴിയാതെ പോയ സാമിന്‍റെ അപ്പൻ, തിരികെ റബ്ബർ തോട്ടത്തിന്‍റെ നടുവിലെ ഏകാകിയായി കിടക്കുന്ന വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.
ഒരുകാലത്ത് താനാരാണെന്ന് കൂടി വ്യക്തമായി അന്വേഷിക്കാതെ തന്‍റെ കൂടെ ഇറങ്ങി വന്നവൾ, കാലങ്ങൾക്കിപ്പുറത്ത് ഒരു വാതിലിന്‍റെ സംരക്ഷണം ഏറ്റു പിടിച്ചുകൊണ്ട് ഉറക്കെയുറക്കെ വീണ്ടും വീണ്ടും ആരാണെന്ന് ചോദിക്കുന്ന കാലത്തിന്‍റെ ക്രൂരത ഏറ്റു വാങ്ങാൻ കഴിയാതെ പോയ സാമിന്‍റെ അപ്പൻ, തിരികെ റബ്ബർ തോട്ടത്തിന്‍റെ നടുവിലെ ഏകാകിയായി കിടക്കുന്ന വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.
പാതിരാത്രിയിൽ മഴക്കിടയിൽ ശബ്ദമില്ലാതെ വാതിൽക്കൽ നിൽക്കുന്ന അജ്ഞാതന്‍റെ സാന്നിധ്യം മകനെ അറിയിക്കുന്നതിനായി സാമിന്‍റെ മുറിയിലേക്ക് കാലെടുത്ത് വെച്ച നിമിഷം ഏതോരുൾവിളിയാൽ സാമിന്‍റെ അമ്മ തിരിച്ച് വാതിൽക്കലേക്ക് തന്നെ നടന്നു. വാതിൽ തുറന്ന സ്ത്രീക്ക് വാതിൽക്കലപ്പുറം ആരെയും കാണാൻ സാധിച്ചില്ല. ലിഫ്റ്റിനോട് ചേർന്നൊരു മൂലയിൽ ഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറം അവർ തന്‍റെ ജീവിത പങ്കാളിയെ കണ്ടു. പാതി ലിഫ്റ്റിലേക്ക് കാലെടുത്ത് വെച്ച ഇണയെ വിറയാർന്ന ശബ്ദത്തിൽ മുഴുകിപ്പിക്കാനാകാതെ അവർ “ഇച്ചായ” എന്ന് വിളിച്ചു.
ബാൽക്കണിയിൽ ഇരിക്കുന്ന ഇരുവരുടെയും മൌനത്തിന് ഹാളിലെ ഭിത്തിയിലെ യേശുവിന്‍റെ വിഷാദം നിറഞ്ഞ കണ്ണുകൾ സാക്ഷിയായി. മഴ തോർന്ന് മരം പെയിതു തുടങ്ങിയ നേരത്ത് ബാൽക്കണിയിലെ നിശബ്ദതയെ വകഞ്ഞു മാറ്റി സാമിന്‍റെ അമ്മയുടെ വാക്കുകൾ പതിയെ പുറത്തേക്ക് ചലിച്ചു.
“അന്ന് ആ ഓർണമെന്‍റെടുത്തത്...” മുഴുകിപ്പിക്കുന്നതിന് മുന്നേ സാമിന്‍റെ അപ്പൻ തന്‍റെ ഇണയുടെ വായ മൂടി.
“വേണ്ട, എനിക്കത് അറിയണ്ട, ഇപ്പോഴും ബഹുമനത്തോട് കൂടി ഞാൻ ഓർക്കണ ആരേലാവും... എനിക്കത് കേൾക്കണ്ടടോ...” സാമിന്‍റെ അപ്പന്‍റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അയാളുടെ ചുളിവ് വീണ കൈയിലേക്ക് ഇറ്റ് വീണു. ഓർമ്മകളാൽ വേട്ടയാടപ്പെട്ട് തുടങ്ങിയ വൃദ്ധയായ അയാളുടെ ഭാര്യ, ആ കണ്ണുനീർ കൊണ്ട് അയാളുടെ കൈയിൽ ഒരു വൃത്തം വരച്ചു.
യേശുവിനെ മാത്രം സാക്ഷിയാക്കി കൊണ്ട് സാമിന്‍റെ ഫ്ലാറ്റിലെ അമ്മയുടെ മുറിയിലേക്ക് ഇരുവരും പതിയെ നടന്നു നീങ്ങി. വാർദ്ധക്യം പ്രാപിച്ച് നരച്ച് തുടങ്ങിയ ഇണയുടെ നെഞ്ചിൽ തല വെച്ച് വിശ്രമിക്കുന്നതിനിടയിൽ സാമിന്‍റെ അമ്മ വേർപ്പാടിന്‍റെ അടുത്ത അദ്ധ്യായം പതിയെ തുറന്നിട്ടു.
“അവൾടെ പ്രസവൊക്കെ അടുത്ത് വരല്ലേ, ഞാൻ അടുത്ത മാസം അങ്ങടേക്ക് ചെല്ലും. വിസയയൊക്കെ സാം റെഡിയാക്കിയിട്ടുണ്ട്.” ഭാര്യയുടെ വാക്കുകൾക്ക് സാമിന്‍റെ അപ്പനൊന്ന് അമർത്തി മൂളി.
“നിങ്ങള് ഇവിടെ സാമിന്‍റെ കൂടെ നിന്നാ മതി, തിരിച്ച് തോട്ടത്തിലേക്കൊന്നും പോവണ്ട, അവ്ടത്തെ കാര്യങ്ങള് നോക്കാൻ പണിക്കാരുണ്ടല്ലോ...” വൃദ്ധയുടെ കൈ വിരലുകൾ വൃദ്ധന്‍റെ തലമുടിക്കിടയിൽ എന്തോ തിരഞ്ഞു കൊണ്ടിരുന്നു.
“അതൊന്നും ശരിയാവത്തില്ല.”
“കുടിച്ച് ചാവാൻ തന്നെ തീരുമാനിച്ച പിന്നെ പറഞ്ഞിട്ട് കാര്യല്ലല്ലോ...” പാതിയുടഞ്ഞ വൃദ്ധന്‍റെ മാറിൽ നിന്നും സാമിന്‍റെ അമ്മ തല പിൻവലിച്ച് കിടക്കയുടെ മറ്റൊരു വശത്തേക്ക് നീങ്ങി കിടന്നു. ജീവിതം കൈവിട്ട് പോയത് എവിടെയെന്ന് തിരിച്ചറിയാതെ പോയ സാമിന്‍റെ അപ്പന്‍റെ കണ്ണുകൾ ആ ഇരുട്ടിലും കനലെന്ന പോലെ എരിഞ്ഞു നിന്നു.
പാതിയുടഞ്ഞ വൃദ്ധന്‍റെ മാറിൽ നിന്നും സാമിന്‍റെ അമ്മ തല പിൻവലിച്ച് കിടക്കയുടെ മറ്റൊരു വശത്തേക്ക് നീങ്ങി കിടന്നു. ജീവിതം കൈവിട്ട് പോയത് എവിടെയെന്ന് തിരിച്ചറിയാതെ പോയ സാമിന്‍റെ അപ്പന്‍റെ കണ്ണുകൾ ആ ഇരുട്ടിലും കനലെന്ന പോലെ എരിഞ്ഞു നിന്നു
.
പുതിയൊരു ദിവസവും ഏതോരു ദിവസത്തെയും പോലെ പുതുമയോടെ വന്ന് ചേർന്നു. വ്യായാമത്തിന് ശേഷം തിരിച്ചെത്തിയ സാം സോഫയിൽ വിശ്രമത്തിലാണ്. സാമിന്‍റെ ഭാര്യ പത്ര വായനയിലും. സാമിന്‍റെ അമ്മയുടെ മുറിയുടെ വാതിൽ തുറന്ന് ചുറ്റിലുമുള്ളതിലേക്കൊന്നും ശ്രദ്ധ പതിപ്പിക്കാതെ സാമിന്‍റെ അപ്പൻ ഫ്ലാറ്റിൽ നിന്നിറങ്ങി.
“അപ്പൻ...” പത്ര വായനക്കിടയിൽ നിന്ന് ഞെട്ടി തരിച്ച സാമിന്‍റെ ഭാര്യ ആരോടെന്നെല്ലാതെ പറഞ്ഞു.
സോഫയിൽ നിന്നെഴുന്നേറ്റ് ഫ്ലാറ്റിന്‍റെ പുറത്തേക്ക് ചെന്ന സാമിന് അപ്പനെ കണ്ടെത്താൻ സാധിച്ചില്ല. വിശ്വസിക്കാനാവാതെ സാം അമ്മയുടെ മുറിയിലേക്ക് പതിയെ നടന്നു.
“അയാള് നന്നാവത്തില്ലട...” അഴിച്ചിട്ട മുടി ഒതുക്കി കൊണ്ട് കുളിമുറിയിലേക്ക് കയറുന്നതിനിടയിൽ അമ്മ സാമിനോടായി പറഞ്ഞു.
((തുടരും))
“അപ്പന് ഇട്ടൂപ്പിനെ കാണണ്ടേ?” മൂന്നേക്കർ റബ്ബർ തോട്ടത്തിന്‍റെ നടുവിൽ ഏകാകിയായിരിപ്പുള്ള ചെറിയ പുരയിടത്തിന്‍റെ പുറത്തെ തൂണിനോട് ചേർന്ന് നിവർന്നിരുന്ന് ചാരായം മോന്തുന്ന തന്‍റെ അപ്പനോടായി സാം ചോദിച്ചു.
“അവനെ ഇപ്പോഴും കാണാൻ എന്നെ പോലെ തന്നെയാണോട? തോട്ടത്തിലെ പണിക്കാറിടക്ക് അവനെ കുറിച്ച് ചോയിക്കാറിണ്ട്.”
“രൂപം കൊണ്ട് മാത്രല്ല സ്വഭാവം കൊണ്ടും ഏതാണ്ട് അപ്പനെ പോലെ തന്നെയാ... വാശിയാണപ്പ, തോറ്റ് കൊടുക്കാൻ മനസ്സിലാത്ത വല്ലാത്തൊരു തരം വാശി..”
“ങ്ങനെയാണെങ്കി നിന്‍റെ തള്ള ആ ചെറുക്കനെയും ഇറക്കി വിടും.” ചാരായത്തിൽ നിന്നും അവസാന തുള്ളിയും അകത്താക്കിയതിന് ശേഷം അപ്പൻ സാമിന് മറുപടി നൽകി.
“അവന്‍റെ നാലാമത്തെ പിറന്നാളാണ് അടുത്ത മാസം, ജനിച്ചിട്ട് ഇന്നേവരെ അവൻ അപ്പൂപ്പനെ കണ്ടിട്ടില്ല, അന്നേലും ഒന്ന് വന്ന് പോയിക്കൂടെ???” അവസാനത്തെ അഭ്യർത്ഥനയെന്നോണം സാം അപ്പനോടായി ചോദിച്ചു.
“എടോ ഒരു പഞ്ചായത്ത് മുഴുവനും എതിർത്ത് നിന്നപ്പളും ന്‍റെ കൂടെ ഇറങ്ങി വരാൻ ധൈര്യം കാണിച്ചവളാണ് നിന്‍റെ തള്ള. അവസാനം സ്വന്തം പെങ്ങടെ സ്വർണ്ണം കാണാതായപ്പോ കുടുംബക്കാരൊടൊപ്പം കൂടി നിന്‍റെ തള്ളയും എന്നെ സംശയിച്ച്. നിന്‍റെ തള്ളയിടെ ആങ്ങളമാരടക്കം പത്തു പന്ത്രണ്ടണ്ണം അവ്ടെ ഇണ്ടായിര്ന്നിട്ട് കൂടിയും അവള് എന്നെയാടോ സംശയിച്ചെ, എന്നെ മാത്രം.” ഇത്രയും പറഞ്ഞു തീർക്കുമ്പോഴേക്കും ലഹരി പിടിച്ച് കുഴഞ്ഞ വാക്കുകൾ വിങ്ങി തുടങ്ങിയിരുന്നു.
“പുതിയ ജോലിയെന്തേലും...” പണി സാധനങ്ങളുമെടുത്ത് തോട്ടത്തിലേക്ക് ഇറങ്ങാൻ തയ്യാറെടുക്കുന്നതിനിടയിൽ മുഴുകിപ്പിക്കാത്തൊരു ചോദ്യം അപ്പൻ സാമിനോടായി ചോദിച്ചു.
“ബാംഗളൂര് മറ്റന്നാ ഒരു ഇന്‍റർവ്യൂ ഉണ്ട്, പോണം... എം. എ. ഹിസ്റ്ററിയുടെ സർട്ടിഫിക്കറ്റും വെച്ച് മാർക്കെറ്റിങ്ങ് പരിപാടി നടക്കോന്ന് നോക്കാം”
“ഒരു പത്ത് കൂടി നാളെ അക്കൌണ്ടിൽ ഇട്ടേക്കാം, ചെറുക്കന്‍റെ പിറന്നാളൊക്കെയല്ലേ...” സാമിൽ നിന്നും റബ്ബർ തോട്ടത്തിന്‍റെ നടുവിലൂടെ അപ്പൻ നടന്നകന്നു.
തോട്ടത്തിന്‍റെ താഴെ വെച്ചിരുന്ന കാറിലേക്ക് കയറുമ്പോൾ ഇട്ടൂപ്പ് സാമിന്‍റെ ഭാര്യയുടെ മാറിൽ തല ചായ്ച്ച് ഉറങ്ങുകയായിരുന്നു. സ്റ്റിയറിങ്ങ് വീലിന്മേൽ കൈ വെച്ച് സാം കുറച്ച് നേരം ഒന്നും മിണ്ടാതെ അങ്ങനെയങ്ങ് ഇരുന്നു. ശേഷം തന്‍റെ ഇടത്തെ കൈ വിരലുകൾ കൊണ്ടയാൾ ഇട്ടൂപ്പിനെ വാത്സല്യത്തോടെ തലോടി.
“അപ്പൻ വരത്തില്ലച്ചായാ...” ഭാര്യയുടെ വാക്കുകൾക്കൊടുക്കം കാർ നീങ്ങി തുടങ്ങി.
ഇട്ടൂപ്പിന്‍റെ നാലാമത്തെ പിറന്നാൾ ഭംഗിയായി ആഘോഷിക്കപ്പെട്ട രാത്രിയിൽ ശക്തിയായി പെയ്ത മഴക്കൊടുവിൽ സാമിന്‍റെ ഫ്ലാറ്റിന്‍റെ കാളിങ്ങ് ബെൽ ഒച്ച വെച്ചു. ആഘോഷങ്ങൾക്കൊടുക്കം തുടരേണ്ടുന്ന വിരസമായ ജീവിതത്തിലേക്ക് പകൽ സാന്നിധ്യം അറിയിക്കുന്നതും കാത്ത് മുറിയിൽ ഉറങ്ങുകയായിരുന്ന സാമിന്‍റെ അമ്മ ഉറക്കച്ചടവോട് കൂടി വാതിൽക്കൽ ചെന്ന് റിസീവറെടുത്ത് ചെവിയിൽ വെച്ചു.
“ആരാ?” ഭാര്യയുടെ ചോദ്യത്തിന് ഉത്തരം അറിയാതെ പോയ സാമിന്‍റെ അപ്പൻ ഒന്നും മിണ്ടാനാവാതെ തരിച്ചു നിന്നു.
തോരാതെ പെയ്യുന്ന മഴക്കിടയിൽ സ്ത്രീ വീണ്ടും ആരാണപ്പുറത്തെന്ന് ചോദിച്ചു. ഒരുകാലത്ത് താനാരാണെന്ന് കൂടി വ്യക്തമായി അന്വേഷിക്കാതെ തന്‍റെ കൂടെ ഇറങ്ങി വന്നവൾ, കാലങ്ങൾക്കിപ്പുറത്ത് ഒരു വാതിലിന്‍റെ സംരക്ഷണം ഏറ്റു പിടിച്ചുകൊണ്ട് ഉറക്കെയുറക്കെ വീണ്ടും വീണ്ടും ആരാണെന്ന് ചോദിക്കുന്ന കാലത്തിന്‍റെ ക്രൂരത ഏറ്റു വാങ്ങാൻ കഴിയാതെ പോയ സാമിന്‍റെ അപ്പൻ, തിരികെ റബ്ബർ തോട്ടത്തിന്‍റെ നടുവിലെ ഏകാകിയായി കിടക്കുന്ന വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.
ഒരുകാലത്ത് താനാരാണെന്ന് കൂടി വ്യക്തമായി അന്വേഷിക്കാതെ തന്‍റെ കൂടെ ഇറങ്ങി വന്നവൾ, കാലങ്ങൾക്കിപ്പുറത്ത് ഒരു വാതിലിന്‍റെ സംരക്ഷണം ഏറ്റു പിടിച്ചുകൊണ്ട് ഉറക്കെയുറക്കെ വീണ്ടും വീണ്ടും ആരാണെന്ന് ചോദിക്കുന്ന കാലത്തിന്‍റെ ക്രൂരത ഏറ്റു വാങ്ങാൻ കഴിയാതെ പോയ സാമിന്‍റെ അപ്പൻ, തിരികെ റബ്ബർ തോട്ടത്തിന്‍റെ നടുവിലെ ഏകാകിയായി കിടക്കുന്ന വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.
പാതിരാത്രിയിൽ മഴക്കിടയിൽ ശബ്ദമില്ലാതെ വാതിൽക്കൽ നിൽക്കുന്ന അജ്ഞാതന്‍റെ സാന്നിധ്യം മകനെ അറിയിക്കുന്നതിനായി സാമിന്‍റെ മുറിയിലേക്ക് കാലെടുത്ത് വെച്ച നിമിഷം ഏതോരുൾവിളിയാൽ സാമിന്‍റെ അമ്മ തിരിച്ച് വാതിൽക്കലേക്ക് തന്നെ നടന്നു. വാതിൽ തുറന്ന സ്ത്രീക്ക് വാതിൽക്കലപ്പുറം ആരെയും കാണാൻ സാധിച്ചില്ല. ലിഫ്റ്റിനോട് ചേർന്നൊരു മൂലയിൽ ഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറം അവർ തന്‍റെ ജീവിത പങ്കാളിയെ കണ്ടു. പാതി ലിഫ്റ്റിലേക്ക് കാലെടുത്ത് വെച്ച ഇണയെ വിറയാർന്ന ശബ്ദത്തിൽ മുഴുകിപ്പിക്കാനാകാതെ അവർ “ഇച്ചായ” എന്ന് വിളിച്ചു.
ബാൽക്കണിയിൽ ഇരിക്കുന്ന ഇരുവരുടെയും മൌനത്തിന് ഹാളിലെ ഭിത്തിയിലെ യേശുവിന്‍റെ വിഷാദം നിറഞ്ഞ കണ്ണുകൾ സാക്ഷിയായി. മഴ തോർന്ന് മരം പെയിതു തുടങ്ങിയ നേരത്ത് ബാൽക്കണിയിലെ നിശബ്ദതയെ വകഞ്ഞു മാറ്റി സാമിന്‍റെ അമ്മയുടെ വാക്കുകൾ പതിയെ പുറത്തേക്ക് ചലിച്ചു.
“അന്ന് ആ ഓർണമെന്‍റെടുത്തത്...” മുഴുകിപ്പിക്കുന്നതിന് മുന്നേ സാമിന്‍റെ അപ്പൻ തന്‍റെ ഇണയുടെ വായ മൂടി.
“വേണ്ട, എനിക്കത് അറിയണ്ട, ഇപ്പോഴും ബഹുമനത്തോട് കൂടി ഞാൻ ഓർക്കണ ആരേലാവും... എനിക്കത് കേൾക്കണ്ടടോ...” സാമിന്‍റെ അപ്പന്‍റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അയാളുടെ ചുളിവ് വീണ കൈയിലേക്ക് ഇറ്റ് വീണു. ഓർമ്മകളാൽ വേട്ടയാടപ്പെട്ട് തുടങ്ങിയ വൃദ്ധയായ അയാളുടെ ഭാര്യ, ആ കണ്ണുനീർ കൊണ്ട് അയാളുടെ കൈയിൽ ഒരു വൃത്തം വരച്ചു.
യേശുവിനെ മാത്രം സാക്ഷിയാക്കി കൊണ്ട് സാമിന്‍റെ ഫ്ലാറ്റിലെ അമ്മയുടെ മുറിയിലേക്ക് ഇരുവരും പതിയെ നടന്നു നീങ്ങി. വാർദ്ധക്യം പ്രാപിച്ച് നരച്ച് തുടങ്ങിയ ഇണയുടെ നെഞ്ചിൽ തല വെച്ച് വിശ്രമിക്കുന്നതിനിടയിൽ സാമിന്‍റെ അമ്മ വേർപ്പാടിന്‍റെ അടുത്ത അദ്ധ്യായം പതിയെ തുറന്നിട്ടു.
“അവൾടെ പ്രസവൊക്കെ അടുത്ത് വരല്ലേ, ഞാൻ അടുത്ത മാസം അങ്ങടേക്ക് ചെല്ലും. വിസയയൊക്കെ സാം റെഡിയാക്കിയിട്ടുണ്ട്.” ഭാര്യയുടെ വാക്കുകൾക്ക് സാമിന്‍റെ അപ്പനൊന്ന് അമർത്തി മൂളി.
“നിങ്ങള് ഇവിടെ സാമിന്‍റെ കൂടെ നിന്നാ മതി, തിരിച്ച് തോട്ടത്തിലേക്കൊന്നും പോവണ്ട, അവ്ടത്തെ കാര്യങ്ങള് നോക്കാൻ പണിക്കാരുണ്ടല്ലോ...” വൃദ്ധയുടെ കൈ വിരലുകൾ വൃദ്ധന്‍റെ തലമുടിക്കിടയിൽ എന്തോ തിരഞ്ഞു കൊണ്ടിരുന്നു.
“അതൊന്നും ശരിയാവത്തില്ല.”
“കുടിച്ച് ചാവാൻ തന്നെ തീരുമാനിച്ച പിന്നെ പറഞ്ഞിട്ട് കാര്യല്ലല്ലോ...” പാതിയുടഞ്ഞ വൃദ്ധന്‍റെ മാറിൽ നിന്നും സാമിന്‍റെ അമ്മ തല പിൻവലിച്ച് കിടക്കയുടെ മറ്റൊരു വശത്തേക്ക് നീങ്ങി കിടന്നു. ജീവിതം കൈവിട്ട് പോയത് എവിടെയെന്ന് തിരിച്ചറിയാതെ പോയ സാമിന്‍റെ അപ്പന്‍റെ കണ്ണുകൾ ആ ഇരുട്ടിലും കനലെന്ന പോലെ എരിഞ്ഞു നിന്നു.
പാതിയുടഞ്ഞ വൃദ്ധന്‍റെ മാറിൽ നിന്നും സാമിന്‍റെ അമ്മ തല പിൻവലിച്ച് കിടക്കയുടെ മറ്റൊരു വശത്തേക്ക് നീങ്ങി കിടന്നു. ജീവിതം കൈവിട്ട് പോയത് എവിടെയെന്ന് തിരിച്ചറിയാതെ പോയ സാമിന്‍റെ അപ്പന്‍റെ കണ്ണുകൾ ആ ഇരുട്ടിലും കനലെന്ന പോലെ എരിഞ്ഞു നിന്നു
.
പുതിയൊരു ദിവസവും ഏതോരു ദിവസത്തെയും പോലെ പുതുമയോടെ വന്ന് ചേർന്നു. വ്യായാമത്തിന് ശേഷം തിരിച്ചെത്തിയ സാം സോഫയിൽ വിശ്രമത്തിലാണ്. സാമിന്‍റെ ഭാര്യ പത്ര വായനയിലും. സാമിന്‍റെ അമ്മയുടെ മുറിയുടെ വാതിൽ തുറന്ന് ചുറ്റിലുമുള്ളതിലേക്കൊന്നും ശ്രദ്ധ പതിപ്പിക്കാതെ സാമിന്‍റെ അപ്പൻ ഫ്ലാറ്റിൽ നിന്നിറങ്ങി.
“അപ്പൻ...” പത്ര വായനക്കിടയിൽ നിന്ന് ഞെട്ടി തരിച്ച സാമിന്‍റെ ഭാര്യ ആരോടെന്നെല്ലാതെ പറഞ്ഞു.
സോഫയിൽ നിന്നെഴുന്നേറ്റ് ഫ്ലാറ്റിന്‍റെ പുറത്തേക്ക് ചെന്ന സാമിന് അപ്പനെ കണ്ടെത്താൻ സാധിച്ചില്ല. വിശ്വസിക്കാനാവാതെ സാം അമ്മയുടെ മുറിയിലേക്ക് പതിയെ നടന്നു.
“അയാള് നന്നാവത്തില്ലട...” അഴിച്ചിട്ട മുടി ഒതുക്കി കൊണ്ട് കുളിമുറിയിലേക്ക് കയറുന്നതിനിടയിൽ അമ്മ സാമിനോടായി പറഞ്ഞു.
((തുടരും))
“അപ്പന് ഇട്ടൂപ്പിനെ കാണണ്ടേ?” മൂന്നേക്കർ റബ്ബർ തോട്ടത്തിന്‍റെ നടുവിൽ ഏകാകിയായിരിപ്പുള്ള ചെറിയ പുരയിടത്തിന്‍റെ പുറത്തെ തൂണിനോട് ചേർന്ന് നിവർന്നിരുന്ന് ചാരായം മോന്തുന്ന തന്‍റെ അപ്പനോടായി സാം ചോദിച്ചു.
“അവനെ ഇപ്പോഴും കാണാൻ എന്നെ പോലെ തന്നെയാണോട? തോട്ടത്തിലെ പണിക്കാറിടക്ക് അവനെ കുറിച്ച് ചോയിക്കാറിണ്ട്.”
“രൂപം കൊണ്ട് മാത്രല്ല സ്വഭാവം കൊണ്ടും ഏതാണ്ട് അപ്പനെ പോലെ തന്നെയാ... വാശിയാണപ്പ, തോറ്റ് കൊടുക്കാൻ മനസ്സിലാത്ത വല്ലാത്തൊരു തരം വാശി..”
“ങ്ങനെയാണെങ്കി നിന്‍റെ തള്ള ആ ചെറുക്കനെയും ഇറക്കി വിടും.” ചാരായത്തിൽ നിന്നും അവസാന തുള്ളിയും അകത്താക്കിയതിന് ശേഷം അപ്പൻ സാമിന് മറുപടി നൽകി.
“അവന്‍റെ നാലാമത്തെ പിറന്നാളാണ് അടുത്ത മാസം, ജനിച്ചിട്ട് ഇന്നേവരെ അവൻ അപ്പൂപ്പനെ കണ്ടിട്ടില്ല, അന്നേലും ഒന്ന് വന്ന് പോയിക്കൂടെ???” അവസാനത്തെ അഭ്യർത്ഥനയെന്നോണം സാം അപ്പനോടായി ചോദിച്ചു.
“എടോ ഒരു പഞ്ചായത്ത് മുഴുവനും എതിർത്ത് നിന്നപ്പളും ന്‍റെ കൂടെ ഇറങ്ങി വരാൻ ധൈര്യം കാണിച്ചവളാണ് നിന്‍റെ തള്ള. അവസാനം സ്വന്തം പെങ്ങടെ സ്വർണ്ണം കാണാതായപ്പോ കുടുംബക്കാരൊടൊപ്പം കൂടി നിന്‍റെ തള്ളയും എന്നെ സംശയിച്ച്. നിന്‍റെ തള്ളയിടെ ആങ്ങളമാരടക്കം പത്തു പന്ത്രണ്ടണ്ണം അവ്ടെ ഇണ്ടായിര്ന്നിട്ട് കൂടിയും അവള് എന്നെയാടോ സംശയിച്ചെ, എന്നെ മാത്രം.” ഇത്രയും പറഞ്ഞു തീർക്കുമ്പോഴേക്കും ലഹരി പിടിച്ച് കുഴഞ്ഞ വാക്കുകൾ വിങ്ങി തുടങ്ങിയിരുന്നു.
“പുതിയ ജോലിയെന്തേലും...” പണി സാധനങ്ങളുമെടുത്ത് തോട്ടത്തിലേക്ക് ഇറങ്ങാൻ തയ്യാറെടുക്കുന്നതിനിടയിൽ മുഴുകിപ്പിക്കാത്തൊരു ചോദ്യം അപ്പൻ സാമിനോടായി ചോദിച്ചു.
“ബാംഗളൂര് മറ്റന്നാ ഒരു ഇന്‍റർവ്യൂ ഉണ്ട്, പോണം... എം. എ. ഹിസ്റ്ററിയുടെ സർട്ടിഫിക്കറ്റും വെച്ച് മാർക്കെറ്റിങ്ങ് പരിപാടി നടക്കോന്ന് നോക്കാം”
“ഒരു പത്ത് കൂടി നാളെ അക്കൌണ്ടിൽ ഇട്ടേക്കാം, ചെറുക്കന്‍റെ പിറന്നാളൊക്കെയല്ലേ...” സാമിൽ നിന്നും റബ്ബർ തോട്ടത്തിന്‍റെ നടുവിലൂടെ അപ്പൻ നടന്നകന്നു.
തോട്ടത്തിന്‍റെ താഴെ വെച്ചിരുന്ന കാറിലേക്ക് കയറുമ്പോൾ ഇട്ടൂപ്പ് സാമിന്‍റെ ഭാര്യയുടെ മാറിൽ തല ചായ്ച്ച് ഉറങ്ങുകയായിരുന്നു. സ്റ്റിയറിങ്ങ് വീലിന്മേൽ കൈ വെച്ച് സാം കുറച്ച് നേരം ഒന്നും മിണ്ടാതെ അങ്ങനെയങ്ങ് ഇരുന്നു. ശേഷം തന്‍റെ ഇടത്തെ കൈ വിരലുകൾ കൊണ്ടയാൾ ഇട്ടൂപ്പിനെ വാത്സല്യത്തോടെ തലോടി.
“അപ്പൻ വരത്തില്ലച്ചായാ...” ഭാര്യയുടെ വാക്കുകൾക്കൊടുക്കം കാർ നീങ്ങി തുടങ്ങി.
ഇട്ടൂപ്പിന്‍റെ നാലാമത്തെ പിറന്നാൾ ഭംഗിയായി ആഘോഷിക്കപ്പെട്ട രാത്രിയിൽ ശക്തിയായി പെയ്ത മഴക്കൊടുവിൽ സാമിന്‍റെ ഫ്ലാറ്റിന്‍റെ കാളിങ്ങ് ബെൽ ഒച്ച വെച്ചു. ആഘോഷങ്ങൾക്കൊടുക്കം തുടരേണ്ടുന്ന വിരസമായ ജീവിതത്തിലേക്ക് പകൽ സാന്നിധ്യം അറിയിക്കുന്നതും കാത്ത് മുറിയിൽ ഉറങ്ങുകയായിരുന്ന സാമിന്‍റെ അമ്മ ഉറക്കച്ചടവോട് കൂടി വാതിൽക്കൽ ചെന്ന് റിസീവറെടുത്ത് ചെവിയിൽ വെച്ചു.
“ആരാ?” ഭാര്യയുടെ ചോദ്യത്തിന് ഉത്തരം അറിയാതെ പോയ സാമിന്‍റെ അപ്പൻ ഒന്നും മിണ്ടാനാവാതെ തരിച്ചു നിന്നു.
തോരാതെ പെയ്യുന്ന മഴക്കിടയിൽ സ്ത്രീ വീണ്ടും ആരാണപ്പുറത്തെന്ന് ചോദിച്ചു. ഒരുകാലത്ത് താനാരാണെന്ന് കൂടി വ്യക്തമായി അന്വേഷിക്കാതെ തന്‍റെ കൂടെ ഇറങ്ങി വന്നവൾ, കാലങ്ങൾക്കിപ്പുറത്ത് ഒരു വാതിലിന്‍റെ സംരക്ഷണം ഏറ്റു പിടിച്ചുകൊണ്ട് ഉറക്കെയുറക്കെ വീണ്ടും വീണ്ടും ആരാണെന്ന് ചോദിക്കുന്ന കാലത്തിന്‍റെ ക്രൂരത ഏറ്റു വാങ്ങാൻ കഴിയാതെ പോയ സാമിന്‍റെ അപ്പൻ, തിരികെ റബ്ബർ തോട്ടത്തിന്‍റെ നടുവിലെ ഏകാകിയായി കിടക്കുന്ന വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.
ഒരുകാലത്ത് താനാരാണെന്ന് കൂടി വ്യക്തമായി അന്വേഷിക്കാതെ തന്‍റെ കൂടെ ഇറങ്ങി വന്നവൾ, കാലങ്ങൾക്കിപ്പുറത്ത് ഒരു വാതിലിന്‍റെ സംരക്ഷണം ഏറ്റു പിടിച്ചുകൊണ്ട് ഉറക്കെയുറക്കെ വീണ്ടും വീണ്ടും ആരാണെന്ന് ചോദിക്കുന്ന കാലത്തിന്‍റെ ക്രൂരത ഏറ്റു വാങ്ങാൻ കഴിയാതെ പോയ സാമിന്‍റെ അപ്പൻ, തിരികെ റബ്ബർ തോട്ടത്തിന്‍റെ നടുവിലെ ഏകാകിയായി കിടക്കുന്ന വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.
പാതിരാത്രിയിൽ മഴക്കിടയിൽ ശബ്ദമില്ലാതെ വാതിൽക്കൽ നിൽക്കുന്ന അജ്ഞാതന്‍റെ സാന്നിധ്യം മകനെ അറിയിക്കുന്നതിനായി സാമിന്‍റെ മുറിയിലേക്ക് കാലെടുത്ത് വെച്ച നിമിഷം ഏതോരുൾവിളിയാൽ സാമിന്‍റെ അമ്മ തിരിച്ച് വാതിൽക്കലേക്ക് തന്നെ നടന്നു. വാതിൽ തുറന്ന സ്ത്രീക്ക് വാതിൽക്കലപ്പുറം ആരെയും കാണാൻ സാധിച്ചില്ല. ലിഫ്റ്റിനോട് ചേർന്നൊരു മൂലയിൽ ഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറം അവർ തന്‍റെ ജീവിത പങ്കാളിയെ കണ്ടു. പാതി ലിഫ്റ്റിലേക്ക് കാലെടുത്ത് വെച്ച ഇണയെ വിറയാർന്ന ശബ്ദത്തിൽ മുഴുകിപ്പിക്കാനാകാതെ അവർ “ഇച്ചായ” എന്ന് വിളിച്ചു.
ബാൽക്കണിയിൽ ഇരിക്കുന്ന ഇരുവരുടെയും മൌനത്തിന് ഹാളിലെ ഭിത്തിയിലെ യേശുവിന്‍റെ വിഷാദം നിറഞ്ഞ കണ്ണുകൾ സാക്ഷിയായി. മഴ തോർന്ന് മരം പെയിതു തുടങ്ങിയ നേരത്ത് ബാൽക്കണിയിലെ നിശബ്ദതയെ വകഞ്ഞു മാറ്റി സാമിന്‍റെ അമ്മയുടെ വാക്കുകൾ പതിയെ പുറത്തേക്ക് ചലിച്ചു.
“അന്ന് ആ ഓർണമെന്‍റെടുത്തത്...” മുഴുകിപ്പിക്കുന്നതിന് മുന്നേ സാമിന്‍റെ അപ്പൻ തന്‍റെ ഇണയുടെ വായ മൂടി.
“വേണ്ട, എനിക്കത് അറിയണ്ട, ഇപ്പോഴും ബഹുമനത്തോട് കൂടി ഞാൻ ഓർക്കണ ആരേലാവും... എനിക്കത് കേൾക്കണ്ടടോ...” സാമിന്‍റെ അപ്പന്‍റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അയാളുടെ ചുളിവ് വീണ കൈയിലേക്ക് ഇറ്റ് വീണു. ഓർമ്മകളാൽ വേട്ടയാടപ്പെട്ട് തുടങ്ങിയ വൃദ്ധയായ അയാളുടെ ഭാര്യ, ആ കണ്ണുനീർ കൊണ്ട് അയാളുടെ കൈയിൽ ഒരു വൃത്തം വരച്ചു.
യേശുവിനെ മാത്രം സാക്ഷിയാക്കി കൊണ്ട് സാമിന്‍റെ ഫ്ലാറ്റിലെ അമ്മയുടെ മുറിയിലേക്ക് ഇരുവരും പതിയെ നടന്നു നീങ്ങി. വാർദ്ധക്യം പ്രാപിച്ച് നരച്ച് തുടങ്ങിയ ഇണയുടെ നെഞ്ചിൽ തല വെച്ച് വിശ്രമിക്കുന്നതിനിടയിൽ സാമിന്‍റെ അമ്മ വേർപ്പാടിന്‍റെ അടുത്ത അദ്ധ്യായം പതിയെ തുറന്നിട്ടു.
“അവൾടെ പ്രസവൊക്കെ അടുത്ത് വരല്ലേ, ഞാൻ അടുത്ത മാസം അങ്ങടേക്ക് ചെല്ലും. വിസയയൊക്കെ സാം റെഡിയാക്കിയിട്ടുണ്ട്.” ഭാര്യയുടെ വാക്കുകൾക്ക് സാമിന്‍റെ അപ്പനൊന്ന് അമർത്തി മൂളി.
“നിങ്ങള് ഇവിടെ സാമിന്‍റെ കൂടെ നിന്നാ മതി, തിരിച്ച് തോട്ടത്തിലേക്കൊന്നും പോവണ്ട, അവ്ടത്തെ കാര്യങ്ങള് നോക്കാൻ പണിക്കാരുണ്ടല്ലോ...” വൃദ്ധയുടെ കൈ വിരലുകൾ വൃദ്ധന്‍റെ തലമുടിക്കിടയിൽ എന്തോ തിരഞ്ഞു കൊണ്ടിരുന്നു.
“അതൊന്നും ശരിയാവത്തില്ല.”
“കുടിച്ച് ചാവാൻ തന്നെ തീരുമാനിച്ച പിന്നെ പറഞ്ഞിട്ട് കാര്യല്ലല്ലോ...” പാതിയുടഞ്ഞ വൃദ്ധന്‍റെ മാറിൽ നിന്നും സാമിന്‍റെ അമ്മ തല പിൻവലിച്ച് കിടക്കയുടെ മറ്റൊരു വശത്തേക്ക് നീങ്ങി കിടന്നു. ജീവിതം കൈവിട്ട് പോയത് എവിടെയെന്ന് തിരിച്ചറിയാതെ പോയ സാമിന്‍റെ അപ്പന്‍റെ കണ്ണുകൾ ആ ഇരുട്ടിലും കനലെന്ന പോലെ എരിഞ്ഞു നിന്നു.
പാതിയുടഞ്ഞ വൃദ്ധന്‍റെ മാറിൽ നിന്നും സാമിന്‍റെ അമ്മ തല പിൻവലിച്ച് കിടക്കയുടെ മറ്റൊരു വശത്തേക്ക് നീങ്ങി കിടന്നു. ജീവിതം കൈവിട്ട് പോയത് എവിടെയെന്ന് തിരിച്ചറിയാതെ പോയ സാമിന്‍റെ അപ്പന്‍റെ കണ്ണുകൾ ആ ഇരുട്ടിലും കനലെന്ന പോലെ എരിഞ്ഞു നിന്നു
.
പുതിയൊരു ദിവസവും ഏതോരു ദിവസത്തെയും പോലെ പുതുമയോടെ വന്ന് ചേർന്നു. വ്യായാമത്തിന് ശേഷം തിരിച്ചെത്തിയ സാം സോഫയിൽ വിശ്രമത്തിലാണ്. സാമിന്‍റെ ഭാര്യ പത്ര വായനയിലും. സാമിന്‍റെ അമ്മയുടെ മുറിയുടെ വാതിൽ തുറന്ന് ചുറ്റിലുമുള്ളതിലേക്കൊന്നും ശ്രദ്ധ പതിപ്പിക്കാതെ സാമിന്‍റെ അപ്പൻ ഫ്ലാറ്റിൽ നിന്നിറങ്ങി.
“അപ്പൻ...” പത്ര വായനക്കിടയിൽ നിന്ന് ഞെട്ടി തരിച്ച സാമിന്‍റെ ഭാര്യ ആരോടെന്നെല്ലാതെ പറഞ്ഞു.
സോഫയിൽ നിന്നെഴുന്നേറ്റ് ഫ്ലാറ്റിന്‍റെ പുറത്തേക്ക് ചെന്ന സാമിന് അപ്പനെ കണ്ടെത്താൻ സാധിച്ചില്ല. വിശ്വസിക്കാനാവാതെ സാം അമ്മയുടെ മുറിയിലേക്ക് പതിയെ നടന്നു.
“അയാള് നന്നാവത്തില്ലട...” അഴിച്ചിട്ട മുടി ഒതുക്കി കൊണ്ട് കുളിമുറിയിലേക്ക് കയറുന്നതിനിടയിൽ അമ്മ സാമിനോടായി പറഞ്ഞു.
((തുടരും))





K SHABAS HARIS
K SHABAS HARIS



