Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

ഷഹീദ് ഹസനുൽ ബന്ന: ഇസ്ലാമിക പ്രവർത്തന മാർഗങ്ങളെല്ലാം ഒന്നിക്കുമ്പോൾ.

ഷഹീദ് ഹസനുൽ ബന്ന: ഇസ്ലാമിക പ്രവർത്തന മാർഗങ്ങളെല്ലാം ഒന്നിക്കുമ്പോൾ.

Mishab

'ഇഖ് വാന്‍റെ' നിരോധനത്തെത്തുടർന്ന് 1949 ഫെബ്രുവരി 11-ന് വൈകുന്നേരം ഗവർൺമെന്‍റുമായി ചർച്ച എന്ന പേരിൽ വിളിച്ചു വരുത്തിയ ഹസനുൽ ബന്നയ്ക്ക് നേരെ പോലീസ് വണ്ടിയിൽ വന്ന ഒരാൾ തുരുതുരാ വെടി വെച്ച ശേഷം മറഞ്ഞു കളഞ്ഞു. വെടിയുണ്ടയേറ്റ ഹസനുൽ ബന്നയുടെ പരിക്ക് ഗുരുതരമല്ലായിരുന്നു, പക്ഷേ വേണ്ട ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഫെബ്രുവരി 12-ന് രാത്രി ഇമാം ഹസനുൽ ബന്ന അല്ലാഹുവിലേക്ക് ശഹീദായി മടങ്ങി. ജനാസ സംസ്കാരണത്തിന് ഒരാളെയും പങ്കെടുപ്പിക്കുകയില്ല എന്ന കരാറിലാണ് മയ്യിത്ത് ബന്നയുടെ പിതാവിന് കൈമാറിയത്. വന്ധ്യവയോധികനായ അദ്ദേഹം ഒറ്റയ്ക്ക് മയ്യിത്ത് കുളിപ്പിക്കുകയും കഫൻ ചെയ്യുകയും വീട്ടിലെ സ്ത്രീകളുടെ സഹായത്തോടെ മറമാടുകയും ചെയ്തു.

ഹസനുൽ ബന്ന

ഇരുപതാം നൂറ്റാണ്ടിന്‍റെ 'മുജദ്ദിദ്' ആയി വിശേഷിക്കപ്പെട്ട ബന്നയുടെ പ്രവർത്തന കാലം മനസ്സിലാക്കണമെങ്കിൽ വളരെ പിന്നോട്ടേക്ക് പോകണം, അതിന്‍റെ സംക്ഷിപ്ത രൂപം ഇവിടെ കുറിക്കുന്നു:

എല്ലാം തുടങ്ങുന്നത് വൈകാരികാനുഭൂതിയിൽ ലയിച്ച 'ത്വരീഖത്തു'കളുടെ കൂടെയുളെ സന്ധ്യകളിൽ നിന്നാണെന്ന് ബന്ന പറയുന്നു. ഇഖ് വാനുൽ ഹസ്വാഫിയ്യ എന്ന ത്വരീഖത്ത് വിഭാഗത്തിലെ ആളുകൾ ഇഷാ നമസ്കാരാനന്തരം ദിക്റുകളിൽ നിരതരായി ആഹ്ളാദിക്കുന്നത് ബന്ന കാണുകയും അവരോടൊപ്പം കൂടുകയും ചെയ്തു. പ്രഭാതങ്ങളും വൈകുന്നേരങ്ങളും ബന്ന ദിക്റുകളിൽ മുഴുകി, ഇബാദത്തുകളിലും സ്വന്തത്തെ സംസ്കരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ കൂട്ടത്തിൽ നിന്നാണ് അഹ്മദ് സക്റി(ആദ്യകാലത്തെ ഇഖ് വാൻ സെക്രട്ടറി)യെ ബന്ന പരിചയപ്പെട്ടത്. ഈ വൈകാരികാനുഭൂതിയൊന്നും തന്നെ ബന്ന പള്ളിയിൽ ഒതുക്കിയില്ല, പള്ളികളിൽ നിന്ന് ലഭിക്കുന്നത് ഊർജ്ജ സ്രോതസ്സായി മനസ്സിലാക്കി നാട്ടിലും സ്കൂളിലും സംസ്കരണ സംഗങ്ങളെ ബന്ന രൂപീകരിച്ചു. 'ജംഇയ്യത്തുൽ അഖ്ലാഖുൽ ആദബിയ്യ', 'ജംഇയ്യത്തുൽ മൻഇൽ മുഹർറമാത്ത്', 'ജംഇയ്യത്തുൽ ഹസ്വാഫിയ്യത്തുൽ ഖൈരിയ്യ' എന്നീ സാംസ്കാരിക സംഘത്തെ കൊണ്ട് സ്കൂളിലും നാട്ടിലുമായി നടക്കുന്ന സകല തിന്മകൾക്കുമെതിരെ അദ്ദേഹം പ്രവർത്തിച്ചു. അന്ന് ബന്നയ്ക്ക് പതിനാല് വയസ്സ് പോലും തികഞ്ഞില്ല. പതിനാറ് പതിനേഴ് വയസ്സിൽ തന്‍റെ സഹാപാഠികളൊക്കെ ദേശീയ പ്രവർത്തനത്തിൽ എർപ്പെട്ടപ്പോഴും ബന്നയുടെ തല നിറയെ 'ഹാസ്വാഫി' ചിന്തകൾ മാത്രമായിരുന്നു. ഉപരിപഠനത്തിന് പഠിക്കുന്ന സമയത്തും ബന്ന ഇതുപോലെയുള്ള ചെറു കൂട്ടത്തെ സംഘടിപ്പിക്കുകയും, പണ്ഡിതന്മാരെ കണ്ട് അവരെ ഒന്നിച്ച് നിർത്തി നാട്ടിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

"സമുദായത്തിലെ എല്ലാവരിലും ഉമ്മത്ത് എന്ന ബോധം ഉണ്ടാകുന്നത് വരെ സമാധാന പരമായ മുന്നോട്ട് പോക്ക് സാധ്യമല്ല".

ഇസ്മാഈല്യയിൽ അദ്ധ്യാപകനായി നിയമിതനായപ്പോഴാണ് ബന്ന 'അൽ ഇഖ് വാനുൽ മുസ്ലിമൂൻ' രൂപീകരിക്കുന്നത്. അന്ന് ഇസ്മാഈല്യയിലെ പള്ളികളിൽ വരുന്നവർ അഭിപ്രായ വ്യത്യാസങ്ങളുള്ള 'മസ്അല'കളുടെ തർക്കങ്ങളിൽ സംതൃപ്തി കൈവരിച്ചപ്പോൾ യുവാക്കൾ കാപ്പി ക്ലബ്ബുകളിൽ അഭയം പ്രാപിച്ചു. ബിദ്അത്തുകൾ മരിച്ചവരെയും ജീവിക്കുന്നവരെയും മൂടിയപ്പോൾ ബ്രിട്ടീഷുകാർക്ക് സാംസ്കാരികാധിനിവേശം എളുപ്പമായി. ഇവർക്കെല്ലാമടിയിലുള്ള പുതു തലമുറയുടെ ഹൃദയങ്ങളിൽ അറിവില്ലായ്മ കറ പോലെ പറ്റി പിടിച്ചു വളർന്നു. ഇങ്ങനെയിരിക്കെയാണ് ഇസ്മാഈല്യയിൽ ബന്ന ഒരു ചർച്ചാ വിഷയമാകുന്നത്. ചായക്കടകൾ കേന്ദ്രീകരിച്ച് ബന്ന നടത്തിയ പ്രഭാഷണങ്ങളുടെ ആകെത്തുക. ഇസ്മാഈല്യയിലുണ്ടായിരുന്ന ഒരു പഴയ ജീർണിച്ച പള്ളിയെ ബന്നയുടെ പ്രഭാഷണ സ്ഥാനമായി കാപ്പി ക്ലബ്ബുകളിലെ യുവാക്കൾ പുനർനിർമിച്ചു. അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ച് സംസാരിക്കുന്നവർ അതിന് ശേഷം തർക്കിക്കാതെയായി. അവിടം തൊട്ടാണ് സയ്യിദ് ഖുത്ബ് വിശേഷിപ്പിച്ചത് പോലെ ഹസനുൽ ബന്ന തന്‍റെ പേര് പോലെ തന്നെ, حسن البناء (ഏറ്റവും നല്ല നിർമിതി) ആകുന്നത്. ഇഖ് വാനിനെ ബന്ന പരിചയപ്പെടുത്തുന്നത് 'റസൂലി'ലേക്കും 'സ്വഹാബികളി'ലേക്കും മടങ്ങുന്ന ഒരു 'സലഫി' പ്രബോധനമായും, 'സുന്നത്ത'നുസരിക്കുന്ന 'സുന്നീ' മാർഗമായും, മനസ്സിന്‍റെ വിശുദ്ധിയും അല്ലാഹുവിനോടുള്ള സ്നേഹവുമുള്ള 'സ്വൂഫി' യാഥാർത്ഥ്യമായും, ഭരണപരിഷ്കരണം ആവശ്യപ്പെടുന്ന രാഷ്ട്രീയ വേദിയായും, ശക്തന്മാരായ വിശ്വാസികളെ ഉണ്ടാക്കുന്ന കായിക സംഘടനയായും, വൈജ്ഞാനിക വളർച്ചയ്ക്ക് വേണ്ടിയുള്ള സാംസ്കാരിക സംഘടനയായും, സമൂഹത്തിന്‍റെ രോഗം ചികിത്സിക്കുന്ന സാമൂഹ്യചിന്തയുമായിട്ടാണ്. അങ്ങനെ ഇസ്ലാമിനെ അതിന്‍റെ പൂർണ്ണതയോടെ അതിലെ എല്ലാ മാർഗങ്ങളെയും അവലംബിക്കുന്ന ഒരു പ്രസ്ഥാനമായിട്ടാണ് അൽ ഇഖ് വാനുൽ മുസ്ലിമൂന്നെ ഇമാം ഹസനുൽ ബന്ന പരിചയപ്പെടുത്തിയത്. ബിദ്അത്തുകൾക്കെതിരെ നിന്നതിനാൽ സ്വൂഫികൾ ഇഖ് വാനെ 'സലഫി' ആയും, ആത്മീയാവേഷം കാരണം ഇഖ് വാനെ ഒരു 'സ്വൂഫി' ത്വരീഖത്തായി സലഫികളും കണ്ടിരുന്നു, ഇതുപോലെയുള്ള കുറേ വൈരുദ്ധ്യ വീക്ഷണങ്ങളും.

ഇസ്ലാമിക സംഘടനകളെല്ലാം ഉടലെടുക്കുന്നത് പ്രസ്തുത കാലഘട്ടത്തിൽ ഉമ്മത്ത് അനുഭവിക്കുന്ന പ്രശ്നങ്ങളെ എതിർത്ത് കൊണ്ടായിരിക്കും, എന്നാൽ കാലം കഴിയുന്നതിനനുസരിച്ച് അവയോരോന്നും ആദ്യകാലങ്ങളിൽ തങ്ങൾ എതിർത്തത് എതിർക്കുക എന്ന ജോലിയിൽ മാത്രം ചുരുങ്ങിപ്പോകുന്നു എന്ന് മുഹമ്മദ് ഖുത്ബ് നിരീക്ഷിച്ചിട്ടുണ്ട്. ഇങ്ങനെ വരുമ്പോൾ ഏത് വിഷയത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കണം എന്ന തർക്കങ്ങൾ സ്വാഭാവികമായും ഉടലെടുക്കുന്നു, അതുപോലെ തന്നെ ഫിഖ്ഹീപരമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരിലുള്ള തർക്കങ്ങളും. അങ്ങനെയിരിക്കെയാണ് അഭിപ്രായ വ്യത്യാസങ്ങളെ അഭിപ്രായവ്യത്യാസങ്ങൾ മാത്രമായി മനസ്സിലാക്കാനും, 'ശഹാദത്ത് കലിമ' ചൊല്ലിയ എല്ലാവരും മുസ്ലീംകളും നമ്മുടെ സഹോദരങ്ങളുമാണെന്ന് ബന്ന ഊന്നിപ്പറഞ്ഞത്.

എന്‍റെ നാട്ടിലെ തബ്ലീഗുകാരനായ മഹ്മൂദിക്ക പറയാറുണ്ട്, "പണ്ട് എത്രെയോ കാലം അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ തർക്കിക്കുക മാത്രമായിരുന്നു എന്‍റെ പണി, ഇപ്പോഴാണ് എല്ലാവരെയും ഒരുപോലെ കാണുവാനൻ പറ്റുന്നത്" മഹ്മൂദിക്ക ഒട്ടുമിക്ക എല്ലാ സംഘടനയിലും പ്രവർത്തിച്ച ഒരാളാണ്. ഇവർ ഹസനുൽ ബന്നയെ അവരുടെ ഇമാമായും, തിങ്കളാഴ്ച പള്ളികളിൽ മഗ്റിബിന് ശേഷം അവർ നടത്തുന്ന ക്ലാസ്സുകൾ ഇമാം ബന്ന നടത്തിയിരുന്നതായും അവർ പറയുന്നു.

സമുദായത്തിലെ എല്ലാവരിലും ഉമ്മത്ത് എന്ന ബോധം ഉണ്ടാകുന്നത് വരെ സമാധാന പരമായ മുന്നോട്ട് പോക്ക് സാധ്യമല്ല.

"പ്രസ്ഥാനത്തിന്‍റെ ബാഹ്യകർമ്മങ്ങളും രൂപഘടനയുമാണ് പലരും നോക്കുന്നത്. അവയുടെ അന്തഃചോദനകളോ ആത്മീയതയോ അവർ ശ്രദ്ധിക്കുന്നില്ല. സത്യത്തിൽ, പ്രസ്ഥാനത്തിന്‍റെ ഊർജ്ജസ്രോതസ്സ് അതാണ്. അതിന്മേലാണ് അവയുടെ വിജയവും വളർച്ചയും നിലകൊള്ളുന്നത്".

ഏതൊരു ലക്ഷ്യത്തിന് വേണ്ടി മുന്നിട്ടിറങ്ങിയാലും ശരിയായ രീതിയിലുള്ള തർബിയ്യത്ത് ലഭിച്ചില്ലെങ്കിൽ അത് അഖിറത്തിലും ദുൻയാവിലും ദോഷം ചെയ്യും. ഇമാം ഹസനുൽ ബന്ന പറയുന്നു: "മനസംസ്കരണം, ആത്മീയ പുനരുദ്ധാരണം, സ്വഭാവ ദൃഢീകരണം, ശരിയായ ആർജ്ജവം - ഇതൊക്കെ സമൂഹത്തിൽ സൃഷ്ടിച്ചെടുക്കുക എന്നതാണ് ഇഖ് വാനുൽ മുസ്ലിമൂന്‍ ഒന്നാമതായി ലക്ഷ്യമിടുന്നത്. സമൂഹങ്ങളുടെ നവോത്ഥാനത്തിന്‍റെ പ്രഥമ അടിത്തറ അതാണെന്ന് ഇഖ് വാൻ വിശ്വസിക്കുന്നു" മറ്റൊരിടത്ത് ബന്ന പറയുന്നു "പ്രസ്ഥാനത്തിന്‍റെ ബാഹ്യകർമ്മങ്ങളും രൂപഘടനയുമാണ് പലരും നോക്കുന്നത്. അവയുടെ അന്തഃചോദനകളോ ആത്മീയതയോ അവർ ശ്രദ്ധിക്കുന്നില്ല. സത്യത്തിൽ, പ്രസ്ഥാനത്തിന്‍റെ ഊർജ്ജസ്രോതസ്സ് അതാണ്. അതിന്മേലാണ് അവയുടെ വിജയവും വളർച്ചയും നിലകൊള്ളുന്നത്. പ്രസ്ഥാനങ്ങളെക്കുറിച്ച് പഠിക്കുകയും അതിന്‍റെ ആന്തരാത്മാവിനെ അറിയുകയും ചെയ്ത ആരും അംഗീകരിക്കുന്ന യാഥാർത്ഥ്യമാണിത്. ഏത് പ്രസ്ഥാനത്തിനും ബാഹ്യപ്രകടനങ്ങൾക്കപ്പുറത്ത് ഒരു പ്രചോദന ശക്തിയുണ്ടാവും. അതാണ് പ്രസ്ഥാനത്തെ ചലിപ്പിക്കുന്നത്. ആത്മീയശക്തിയില്ലാതെ ഒരു സമൂഹത്തിനും ഉയറത്തെഴുന്നേൽക്കുക സാധ്യമല്ല", ഇഖ് വാനന്‍റെ സാമൂഹിക പ്രവേശനത്തിന് മുമ്പ്, രണ്ട് പതിറ്റാണ്ടോളം ബന്ന പ്രവർത്തകരെ രൂപീകരിക്കുന്ന തിരക്കിലായിരുന്നു. ആദ്യം തജവീദ് നിയമങ്ങളനുസരിച്ച് ഖുർആൻ പാരായണം, പിന്നീട് ഖുർആൻ ഭാഗങ്ങളായി മനപ്പാഠമക്കൽ, അതിനുശേഷം അവയുടെ വിശദീകരണവും വ്യാഖ്യാനവും പഠിക്കൽ, അതിനു ശേഷം ഹദീസ് ഹൃദിസ്ഥമാക്കലും അതിന്‍റെ വിശദീകരണം മനസ്സിലാക്കൽ, വിശ്വാസകാര്യങ്ങളിലും കർമ്മാനുഷ്ഠാനങ്ങളിലും കടന്നുകൂടിയ കളർപ്പുകൾ ഒഴിവാക്കുക, ഇസ്ലാമിക നിയമങ്ങളുടെ അന്തസ്സാരം ഗ്രഹിക്കുക, ഇസ്ലാമിക ചരിത്രം പഠിക്കുക, പ്രബോധനം പ്രസംഗം വൈജ്ഞാനികം എന്നീ തലങ്ങളിലേക്ക് പ്രവർത്തകരെ തയ്യാറെടുപ്പിക്കുക എന്ന ഘട്ടം ഘട്ടമായ പരിവർത്തന രീതിയെക്കുറിച്ച് ബന്ന തന്‍റെ ആത്മകഥയിൽ പറയുന്നു. ഇങ്ങനെയുള്ള പരിപാടികളുടെ നീണ്ട തുടർച്ചയുടെ ഫലമായിട്ടാണ്, 'ഫലസ്തീൻ പോരാട്ടത്തിലേക്ക് ആര്' എന്ന ചോദ്യം കേട്ടതും 'هبي ريح الجنة هبي' (സ്വർഗീയ പരിമളമേ അടിച്ചുവീശുക) എന്ന പാട്ടും പാടിക്കൊണ്ട് ആയിരം, ഇഖ് വാനികൾ ഫലസ്തീനിലേക്ക് പുറപ്പെട്ടത്.

മുഹമ്മദ് നബി(സ്വ) ജനഹൃദയങ്ങളിലേക്ക് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന ആശയം ആഴത്തിൽ ഇറക്കി വെച്ച ശേഷമാണ് കള്ള് നിരോധിക്കുന്ന ആയത്ത് അല്ലാഹു ഇറക്കുന്നത്, ഇതിന്‍റെ പ്രതിഫലമായിട്ടാണ് മദീന തെരുവുകളിൽ കള്ളിന്‍റെ അരുവികൾ രൂപപ്പെടുന്നത്.

ഫലസ്തീനിലെ ഇസ്ലാമിക പ്രസ്ഥാനം ഉണ്ടായതും ഇതുപോലൊരു പ്രക്രിയക്ക് ശേഷമാണ്. ആദ്യം നാട്ടിലെ യുവാക്കളിലെ ഭൂരിഭാഗം പേരെയും പള്ളിയിൽ വരുത്തിയ ശൈഖ് അഹ്മദ്, പിന്നീട് ദിനേനെ പരലോകത്തെ കുറിച്ചും അതുപോലെയുള്ള മറ്റ് വിഷയങ്ങളിലും യുവാക്കാൾക്ക് പ്രഭാഷണങ്ങൾ നടത്തിക്കൊടുക്കുമായിരുന്നു. ആദ്യകാലങ്ങളിൽ ഈ പ്രഭാഷണങ്ങളിലൊന്നും തന്നെ ഫലസ്തീൻ പ്രശ്നത്തെ അടയാളപ്പെടുത്തിയിരുന്നില്ല എന്ന് യഹ്യ സിൻവാർ തന്‍റെ നോവലിൽ വിശദീകരിക്കുന്നു. അവരുടെ കൈകളിൽ എപ്പോഴും 'അൽ-മഅ്സൂറാത്ത്' (ബന്ന രചിച്ച രാപ്പകലുകളിലെ ദിക്റുകളുടെ ഗ്രന്ഥം) ഉണ്ടായിരുന്നു. ഈ നീണ്ട പ്രക്രിയക്ക് ശേഷമാണ് റന്തീസിയും, ഹനിയ്യയും, അബൂ ഉബൈദയും, സിൻവാറുമൊക്കെ ഉണ്ടാകുന്നത്. മറ്റു സംഘടനകളിൽ നിന്ന് ഇസ്ലാമിക സംഘടനയെ വ്യത്യസ്ത്യമാക്കുന്നതും അതിന്‍റെ പ്രത്യേകത കൂടിയുമാണ് ഈ പ്രക്രിയ.

"നമുക്കെല്ലാം മാതൃകയായി ഇന്നും ഹസനുൽ ബന്ന നിലനിൽക്കുന്നു. കുറച്ച് തോക്കുണ്ടകൾ കൊണ്ട് അവസാനിക്കുന്നതല്ല അവയൊന്നും, ഒരു തൂഫാൻ പോലെ അത് വീണ്ടും വീണ്ടും ആഞ്ഞടിച്ചുകൊണ്ടിരിക്കും, ഹൃദയങ്ങൾക്ക് അജയ്യമായ ശക്തി നൽകി കൊണ്ട് മുന്നോട്ട് പോകുവാൻ അത് നമ്മെ പ്രേരിപ്പിക്കുന്നു"

ഇഖ് വാനികൾ പരസ്പരം പുലർത്തിയിരുന്ന ബന്ധവും വളരെ അനുസ്മരണീയമാണ്. ബന്ന പറയുന്നു:"അലക്സാണ്ട്രയിലെ ഒരു ഇഖ് വാനി തുമ്മിയാൽ ഉസ് വാനയിലെ ഇഖ് വാനി യർഹമകുമുല്ലാഹ് എന്ന് പറയും". ഈ ബന്ധം ഉണ്ടാക്കുവാൻ വേണ്ടി ബന്ന ഇഖ് വാനിന്‍റെ ഏറ്റവും താഴത്തെ ഘടകമായ, ഏറ്റവും കുറവ് പ്രവർത്തകറുള്ള 'ഉസ്റ'യിൽ നിരന്തരം പരിപാടികൾ സംഘടിപ്പിച്ചു. സാംസ്കാരിക വിനോദങ്ങൾ, കായിക പരിപാടികളൾ, ആഴ്ച്ചയിലൊരിക്കൽ നൊമ്പനുഷ്ഠിച്ച് സംഘടിതമായി നോമ്പുതുറ, സുബ്ഹി നമസ്കാരം ഒന്നിച്ച് നിർവ്വഹിക്കൽ എന്നിങ്ങനെയുള്ളതും, ഉസ്റ യോഗങ്ങളിൽ താൻ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഒരു പ്രവർത്തകൻ പറയുകയും മറ്റ് പ്രവർത്തകർ അതിന് പരിഹാരം കണ്ടെത്തുകയും ചെയ്യും. അല്ലാഹു ഖുർആനിൽ നിർദേശിച്ചത് പോലെ പരസ്പരം ക്ഷമ പങ്കിട്ട്, പരസ്പരം അടുത്തറിഞ്ഞ്, പരസ്പരം സഹായിച്ച് എല്ലാം പരസ്പരം ചെയ്ത് കൊണ്ട് അവർ മുന്നോട്ട് പോയി.

പലപ്പോഴും ഇസ്ലാമിക പ്രവർത്തനങ്ങൾക്ക് പ്രശ്നം പറ്റുന്നിടം, പ്രവർത്തിച്ചതിന് തക്ക ഫലമില്ലാതിരിക്കുമ്പോൾ അതിൽ മനം മടുത്തും, പിന്നെ അനാവശ്യമായ അമിതാവേശവുമാണ്. മുഹമ്മദ്(സ്വ) 23 വർഷം കൊണ്ട് സമഗ്ര വിപ്ലവം സാധ്യമാക്കിയപ്പോൾ നൂഹ്(അ)-ന് 950 വർഷങ്ങൾ വേണ്ടി വന്നിട്ടുണ്ട് എന്ന വസ്തുത ആരും മറക്കരുത്. നിരന്തരം പ്രാർത്ഥിച്ച്, ചെയ്യേണ്ട പണി കൃത്യമായി എടുത്ത് അന്തിമഫലം അല്ലാഹുവിന് വിട്ട് കൊടുക്കുക, അതിനുള്ള പ്രതിഫലം ഒട്ടും കുറയാതെ തന്നെ നമുക്ക് ലഭിക്കും. സ്വർഗീയാരാമങ്ങൾ സ്വപ്നം കണ്ടുകൊണ്ട് നമുക്ക് കുതിക്കാം.

ഈ വരുന്ന ഫെബ്രുവരി 12-ന് ബന്നയുടെ ശഹാദത്ത് 76 വർശങ്ങൾ പിന്നിടുകയാണ്. കാലമിത്ര കഴിഞ്ഞിട്ടും അദ്ദേഹമോ അദ്ദേഹത്തിന്‍റെ ആശയങ്ങളോ വിസ്മൃതിയിൽ ആണ്ടു പോയില്ല. എഴുപതോളം രാഷ്ട്രങ്ങളിൽ അദ്ദേഹം തുടങ്ങി വെച്ച ഇഖ് വാനുൽ മുസ്ലിമൂൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. നമുക്കെല്ലാം മാതൃകയായി ഇന്നും ഹസനുൽ ബന്ന നിലനിൽക്കുന്നു. കുറച്ച് തോക്കുണ്ടകൾ കൊണ്ട് അവസാനിക്കുന്നതല്ല അവയൊന്നും, ഒരു തൂഫാൻ പോലെ അത് വീണ്ടും വീണ്ടും ആഞ്ഞടിച്ചുകൊണ്ടിരിക്കും, ഹൃദയങ്ങൾക്ക് അജയ്യമായ ശക്തി നൽകി കൊണ്ട് മുന്നോട്ട് പോകുവാൻ അത് നമ്മെ പ്രേരിപ്പിക്കുന്നു. എത്ര വലിയ അബൂ ജഹലും, നമ്റൂദും വന്നാലും അവയെ ഏറ്റവും കരുത്തോടെ നാം എതിർക്കേണം. ഇഖ് വാന്‍റെ മുദ്രാവാക്യത്തോടെ ഇതവസാനിപ്പിക്കാം:


الله غايتنا والرسول زعيمنا، والقرآن دستورنا، والجهاد سبيلنا، والموت في سبيل الله أسمى أمانينا


References:

1. അൽ ഇഖ് വാനുൽ മുസ്ലിമൂൻ - ഡോ. അബ്ദുസ്സലാം വാണിയമ്പലം

2. ഹസനുൽ ബന്നായുടെ ആത്മകഥ - വിവ:വി. എ കബീർ


'ഇഖ് വാന്‍റെ' നിരോധനത്തെത്തുടർന്ന് 1949 ഫെബ്രുവരി 11-ന് വൈകുന്നേരം ഗവർൺമെന്‍റുമായി ചർച്ച എന്ന പേരിൽ വിളിച്ചു വരുത്തിയ ഹസനുൽ ബന്നയ്ക്ക് നേരെ പോലീസ് വണ്ടിയിൽ വന്ന ഒരാൾ തുരുതുരാ വെടി വെച്ച ശേഷം മറഞ്ഞു കളഞ്ഞു. വെടിയുണ്ടയേറ്റ ഹസനുൽ ബന്നയുടെ പരിക്ക് ഗുരുതരമല്ലായിരുന്നു, പക്ഷേ വേണ്ട ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഫെബ്രുവരി 12-ന് രാത്രി ഇമാം ഹസനുൽ ബന്ന അല്ലാഹുവിലേക്ക് ശഹീദായി മടങ്ങി. ജനാസ സംസ്കാരണത്തിന് ഒരാളെയും പങ്കെടുപ്പിക്കുകയില്ല എന്ന കരാറിലാണ് മയ്യിത്ത് ബന്നയുടെ പിതാവിന് കൈമാറിയത്. വന്ധ്യവയോധികനായ അദ്ദേഹം ഒറ്റയ്ക്ക് മയ്യിത്ത് കുളിപ്പിക്കുകയും കഫൻ ചെയ്യുകയും വീട്ടിലെ സ്ത്രീകളുടെ സഹായത്തോടെ മറമാടുകയും ചെയ്തു.

ഹസനുൽ ബന്ന

ഇരുപതാം നൂറ്റാണ്ടിന്‍റെ 'മുജദ്ദിദ്' ആയി വിശേഷിക്കപ്പെട്ട ബന്നയുടെ പ്രവർത്തന കാലം മനസ്സിലാക്കണമെങ്കിൽ വളരെ പിന്നോട്ടേക്ക് പോകണം, അതിന്‍റെ സംക്ഷിപ്ത രൂപം ഇവിടെ കുറിക്കുന്നു:

എല്ലാം തുടങ്ങുന്നത് വൈകാരികാനുഭൂതിയിൽ ലയിച്ച 'ത്വരീഖത്തു'കളുടെ കൂടെയുളെ സന്ധ്യകളിൽ നിന്നാണെന്ന് ബന്ന പറയുന്നു. ഇഖ് വാനുൽ ഹസ്വാഫിയ്യ എന്ന ത്വരീഖത്ത് വിഭാഗത്തിലെ ആളുകൾ ഇഷാ നമസ്കാരാനന്തരം ദിക്റുകളിൽ നിരതരായി ആഹ്ളാദിക്കുന്നത് ബന്ന കാണുകയും അവരോടൊപ്പം കൂടുകയും ചെയ്തു. പ്രഭാതങ്ങളും വൈകുന്നേരങ്ങളും ബന്ന ദിക്റുകളിൽ മുഴുകി, ഇബാദത്തുകളിലും സ്വന്തത്തെ സംസ്കരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ കൂട്ടത്തിൽ നിന്നാണ് അഹ്മദ് സക്റി(ആദ്യകാലത്തെ ഇഖ് വാൻ സെക്രട്ടറി)യെ ബന്ന പരിചയപ്പെട്ടത്. ഈ വൈകാരികാനുഭൂതിയൊന്നും തന്നെ ബന്ന പള്ളിയിൽ ഒതുക്കിയില്ല, പള്ളികളിൽ നിന്ന് ലഭിക്കുന്നത് ഊർജ്ജ സ്രോതസ്സായി മനസ്സിലാക്കി നാട്ടിലും സ്കൂളിലും സംസ്കരണ സംഗങ്ങളെ ബന്ന രൂപീകരിച്ചു. 'ജംഇയ്യത്തുൽ അഖ്ലാഖുൽ ആദബിയ്യ', 'ജംഇയ്യത്തുൽ മൻഇൽ മുഹർറമാത്ത്', 'ജംഇയ്യത്തുൽ ഹസ്വാഫിയ്യത്തുൽ ഖൈരിയ്യ' എന്നീ സാംസ്കാരിക സംഘത്തെ കൊണ്ട് സ്കൂളിലും നാട്ടിലുമായി നടക്കുന്ന സകല തിന്മകൾക്കുമെതിരെ അദ്ദേഹം പ്രവർത്തിച്ചു. അന്ന് ബന്നയ്ക്ക് പതിനാല് വയസ്സ് പോലും തികഞ്ഞില്ല. പതിനാറ് പതിനേഴ് വയസ്സിൽ തന്‍റെ സഹാപാഠികളൊക്കെ ദേശീയ പ്രവർത്തനത്തിൽ എർപ്പെട്ടപ്പോഴും ബന്നയുടെ തല നിറയെ 'ഹാസ്വാഫി' ചിന്തകൾ മാത്രമായിരുന്നു. ഉപരിപഠനത്തിന് പഠിക്കുന്ന സമയത്തും ബന്ന ഇതുപോലെയുള്ള ചെറു കൂട്ടത്തെ സംഘടിപ്പിക്കുകയും, പണ്ഡിതന്മാരെ കണ്ട് അവരെ ഒന്നിച്ച് നിർത്തി നാട്ടിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

"സമുദായത്തിലെ എല്ലാവരിലും ഉമ്മത്ത് എന്ന ബോധം ഉണ്ടാകുന്നത് വരെ സമാധാന പരമായ മുന്നോട്ട് പോക്ക് സാധ്യമല്ല".

ഇസ്മാഈല്യയിൽ അദ്ധ്യാപകനായി നിയമിതനായപ്പോഴാണ് ബന്ന 'അൽ ഇഖ് വാനുൽ മുസ്ലിമൂൻ' രൂപീകരിക്കുന്നത്. അന്ന് ഇസ്മാഈല്യയിലെ പള്ളികളിൽ വരുന്നവർ അഭിപ്രായ വ്യത്യാസങ്ങളുള്ള 'മസ്അല'കളുടെ തർക്കങ്ങളിൽ സംതൃപ്തി കൈവരിച്ചപ്പോൾ യുവാക്കൾ കാപ്പി ക്ലബ്ബുകളിൽ അഭയം പ്രാപിച്ചു. ബിദ്അത്തുകൾ മരിച്ചവരെയും ജീവിക്കുന്നവരെയും മൂടിയപ്പോൾ ബ്രിട്ടീഷുകാർക്ക് സാംസ്കാരികാധിനിവേശം എളുപ്പമായി. ഇവർക്കെല്ലാമടിയിലുള്ള പുതു തലമുറയുടെ ഹൃദയങ്ങളിൽ അറിവില്ലായ്മ കറ പോലെ പറ്റി പിടിച്ചു വളർന്നു. ഇങ്ങനെയിരിക്കെയാണ് ഇസ്മാഈല്യയിൽ ബന്ന ഒരു ചർച്ചാ വിഷയമാകുന്നത്. ചായക്കടകൾ കേന്ദ്രീകരിച്ച് ബന്ന നടത്തിയ പ്രഭാഷണങ്ങളുടെ ആകെത്തുക. ഇസ്മാഈല്യയിലുണ്ടായിരുന്ന ഒരു പഴയ ജീർണിച്ച പള്ളിയെ ബന്നയുടെ പ്രഭാഷണ സ്ഥാനമായി കാപ്പി ക്ലബ്ബുകളിലെ യുവാക്കൾ പുനർനിർമിച്ചു. അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ച് സംസാരിക്കുന്നവർ അതിന് ശേഷം തർക്കിക്കാതെയായി. അവിടം തൊട്ടാണ് സയ്യിദ് ഖുത്ബ് വിശേഷിപ്പിച്ചത് പോലെ ഹസനുൽ ബന്ന തന്‍റെ പേര് പോലെ തന്നെ, حسن البناء (ഏറ്റവും നല്ല നിർമിതി) ആകുന്നത്. ഇഖ് വാനിനെ ബന്ന പരിചയപ്പെടുത്തുന്നത് 'റസൂലി'ലേക്കും 'സ്വഹാബികളി'ലേക്കും മടങ്ങുന്ന ഒരു 'സലഫി' പ്രബോധനമായും, 'സുന്നത്ത'നുസരിക്കുന്ന 'സുന്നീ' മാർഗമായും, മനസ്സിന്‍റെ വിശുദ്ധിയും അല്ലാഹുവിനോടുള്ള സ്നേഹവുമുള്ള 'സ്വൂഫി' യാഥാർത്ഥ്യമായും, ഭരണപരിഷ്കരണം ആവശ്യപ്പെടുന്ന രാഷ്ട്രീയ വേദിയായും, ശക്തന്മാരായ വിശ്വാസികളെ ഉണ്ടാക്കുന്ന കായിക സംഘടനയായും, വൈജ്ഞാനിക വളർച്ചയ്ക്ക് വേണ്ടിയുള്ള സാംസ്കാരിക സംഘടനയായും, സമൂഹത്തിന്‍റെ രോഗം ചികിത്സിക്കുന്ന സാമൂഹ്യചിന്തയുമായിട്ടാണ്. അങ്ങനെ ഇസ്ലാമിനെ അതിന്‍റെ പൂർണ്ണതയോടെ അതിലെ എല്ലാ മാർഗങ്ങളെയും അവലംബിക്കുന്ന ഒരു പ്രസ്ഥാനമായിട്ടാണ് അൽ ഇഖ് വാനുൽ മുസ്ലിമൂന്നെ ഇമാം ഹസനുൽ ബന്ന പരിചയപ്പെടുത്തിയത്. ബിദ്അത്തുകൾക്കെതിരെ നിന്നതിനാൽ സ്വൂഫികൾ ഇഖ് വാനെ 'സലഫി' ആയും, ആത്മീയാവേഷം കാരണം ഇഖ് വാനെ ഒരു 'സ്വൂഫി' ത്വരീഖത്തായി സലഫികളും കണ്ടിരുന്നു, ഇതുപോലെയുള്ള കുറേ വൈരുദ്ധ്യ വീക്ഷണങ്ങളും.

ഇസ്ലാമിക സംഘടനകളെല്ലാം ഉടലെടുക്കുന്നത് പ്രസ്തുത കാലഘട്ടത്തിൽ ഉമ്മത്ത് അനുഭവിക്കുന്ന പ്രശ്നങ്ങളെ എതിർത്ത് കൊണ്ടായിരിക്കും, എന്നാൽ കാലം കഴിയുന്നതിനനുസരിച്ച് അവയോരോന്നും ആദ്യകാലങ്ങളിൽ തങ്ങൾ എതിർത്തത് എതിർക്കുക എന്ന ജോലിയിൽ മാത്രം ചുരുങ്ങിപ്പോകുന്നു എന്ന് മുഹമ്മദ് ഖുത്ബ് നിരീക്ഷിച്ചിട്ടുണ്ട്. ഇങ്ങനെ വരുമ്പോൾ ഏത് വിഷയത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കണം എന്ന തർക്കങ്ങൾ സ്വാഭാവികമായും ഉടലെടുക്കുന്നു, അതുപോലെ തന്നെ ഫിഖ്ഹീപരമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരിലുള്ള തർക്കങ്ങളും. അങ്ങനെയിരിക്കെയാണ് അഭിപ്രായ വ്യത്യാസങ്ങളെ അഭിപ്രായവ്യത്യാസങ്ങൾ മാത്രമായി മനസ്സിലാക്കാനും, 'ശഹാദത്ത് കലിമ' ചൊല്ലിയ എല്ലാവരും മുസ്ലീംകളും നമ്മുടെ സഹോദരങ്ങളുമാണെന്ന് ബന്ന ഊന്നിപ്പറഞ്ഞത്.

എന്‍റെ നാട്ടിലെ തബ്ലീഗുകാരനായ മഹ്മൂദിക്ക പറയാറുണ്ട്, "പണ്ട് എത്രെയോ കാലം അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ തർക്കിക്കുക മാത്രമായിരുന്നു എന്‍റെ പണി, ഇപ്പോഴാണ് എല്ലാവരെയും ഒരുപോലെ കാണുവാനൻ പറ്റുന്നത്" മഹ്മൂദിക്ക ഒട്ടുമിക്ക എല്ലാ സംഘടനയിലും പ്രവർത്തിച്ച ഒരാളാണ്. ഇവർ ഹസനുൽ ബന്നയെ അവരുടെ ഇമാമായും, തിങ്കളാഴ്ച പള്ളികളിൽ മഗ്റിബിന് ശേഷം അവർ നടത്തുന്ന ക്ലാസ്സുകൾ ഇമാം ബന്ന നടത്തിയിരുന്നതായും അവർ പറയുന്നു.

സമുദായത്തിലെ എല്ലാവരിലും ഉമ്മത്ത് എന്ന ബോധം ഉണ്ടാകുന്നത് വരെ സമാധാന പരമായ മുന്നോട്ട് പോക്ക് സാധ്യമല്ല.

"പ്രസ്ഥാനത്തിന്‍റെ ബാഹ്യകർമ്മങ്ങളും രൂപഘടനയുമാണ് പലരും നോക്കുന്നത്. അവയുടെ അന്തഃചോദനകളോ ആത്മീയതയോ അവർ ശ്രദ്ധിക്കുന്നില്ല. സത്യത്തിൽ, പ്രസ്ഥാനത്തിന്‍റെ ഊർജ്ജസ്രോതസ്സ് അതാണ്. അതിന്മേലാണ് അവയുടെ വിജയവും വളർച്ചയും നിലകൊള്ളുന്നത്".

ഏതൊരു ലക്ഷ്യത്തിന് വേണ്ടി മുന്നിട്ടിറങ്ങിയാലും ശരിയായ രീതിയിലുള്ള തർബിയ്യത്ത് ലഭിച്ചില്ലെങ്കിൽ അത് അഖിറത്തിലും ദുൻയാവിലും ദോഷം ചെയ്യും. ഇമാം ഹസനുൽ ബന്ന പറയുന്നു: "മനസംസ്കരണം, ആത്മീയ പുനരുദ്ധാരണം, സ്വഭാവ ദൃഢീകരണം, ശരിയായ ആർജ്ജവം - ഇതൊക്കെ സമൂഹത്തിൽ സൃഷ്ടിച്ചെടുക്കുക എന്നതാണ് ഇഖ് വാനുൽ മുസ്ലിമൂന്‍ ഒന്നാമതായി ലക്ഷ്യമിടുന്നത്. സമൂഹങ്ങളുടെ നവോത്ഥാനത്തിന്‍റെ പ്രഥമ അടിത്തറ അതാണെന്ന് ഇഖ് വാൻ വിശ്വസിക്കുന്നു" മറ്റൊരിടത്ത് ബന്ന പറയുന്നു "പ്രസ്ഥാനത്തിന്‍റെ ബാഹ്യകർമ്മങ്ങളും രൂപഘടനയുമാണ് പലരും നോക്കുന്നത്. അവയുടെ അന്തഃചോദനകളോ ആത്മീയതയോ അവർ ശ്രദ്ധിക്കുന്നില്ല. സത്യത്തിൽ, പ്രസ്ഥാനത്തിന്‍റെ ഊർജ്ജസ്രോതസ്സ് അതാണ്. അതിന്മേലാണ് അവയുടെ വിജയവും വളർച്ചയും നിലകൊള്ളുന്നത്. പ്രസ്ഥാനങ്ങളെക്കുറിച്ച് പഠിക്കുകയും അതിന്‍റെ ആന്തരാത്മാവിനെ അറിയുകയും ചെയ്ത ആരും അംഗീകരിക്കുന്ന യാഥാർത്ഥ്യമാണിത്. ഏത് പ്രസ്ഥാനത്തിനും ബാഹ്യപ്രകടനങ്ങൾക്കപ്പുറത്ത് ഒരു പ്രചോദന ശക്തിയുണ്ടാവും. അതാണ് പ്രസ്ഥാനത്തെ ചലിപ്പിക്കുന്നത്. ആത്മീയശക്തിയില്ലാതെ ഒരു സമൂഹത്തിനും ഉയറത്തെഴുന്നേൽക്കുക സാധ്യമല്ല", ഇഖ് വാനന്‍റെ സാമൂഹിക പ്രവേശനത്തിന് മുമ്പ്, രണ്ട് പതിറ്റാണ്ടോളം ബന്ന പ്രവർത്തകരെ രൂപീകരിക്കുന്ന തിരക്കിലായിരുന്നു. ആദ്യം തജവീദ് നിയമങ്ങളനുസരിച്ച് ഖുർആൻ പാരായണം, പിന്നീട് ഖുർആൻ ഭാഗങ്ങളായി മനപ്പാഠമക്കൽ, അതിനുശേഷം അവയുടെ വിശദീകരണവും വ്യാഖ്യാനവും പഠിക്കൽ, അതിനു ശേഷം ഹദീസ് ഹൃദിസ്ഥമാക്കലും അതിന്‍റെ വിശദീകരണം മനസ്സിലാക്കൽ, വിശ്വാസകാര്യങ്ങളിലും കർമ്മാനുഷ്ഠാനങ്ങളിലും കടന്നുകൂടിയ കളർപ്പുകൾ ഒഴിവാക്കുക, ഇസ്ലാമിക നിയമങ്ങളുടെ അന്തസ്സാരം ഗ്രഹിക്കുക, ഇസ്ലാമിക ചരിത്രം പഠിക്കുക, പ്രബോധനം പ്രസംഗം വൈജ്ഞാനികം എന്നീ തലങ്ങളിലേക്ക് പ്രവർത്തകരെ തയ്യാറെടുപ്പിക്കുക എന്ന ഘട്ടം ഘട്ടമായ പരിവർത്തന രീതിയെക്കുറിച്ച് ബന്ന തന്‍റെ ആത്മകഥയിൽ പറയുന്നു. ഇങ്ങനെയുള്ള പരിപാടികളുടെ നീണ്ട തുടർച്ചയുടെ ഫലമായിട്ടാണ്, 'ഫലസ്തീൻ പോരാട്ടത്തിലേക്ക് ആര്' എന്ന ചോദ്യം കേട്ടതും 'هبي ريح الجنة هبي' (സ്വർഗീയ പരിമളമേ അടിച്ചുവീശുക) എന്ന പാട്ടും പാടിക്കൊണ്ട് ആയിരം, ഇഖ് വാനികൾ ഫലസ്തീനിലേക്ക് പുറപ്പെട്ടത്.

മുഹമ്മദ് നബി(സ്വ) ജനഹൃദയങ്ങളിലേക്ക് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന ആശയം ആഴത്തിൽ ഇറക്കി വെച്ച ശേഷമാണ് കള്ള് നിരോധിക്കുന്ന ആയത്ത് അല്ലാഹു ഇറക്കുന്നത്, ഇതിന്‍റെ പ്രതിഫലമായിട്ടാണ് മദീന തെരുവുകളിൽ കള്ളിന്‍റെ അരുവികൾ രൂപപ്പെടുന്നത്.

ഫലസ്തീനിലെ ഇസ്ലാമിക പ്രസ്ഥാനം ഉണ്ടായതും ഇതുപോലൊരു പ്രക്രിയക്ക് ശേഷമാണ്. ആദ്യം നാട്ടിലെ യുവാക്കളിലെ ഭൂരിഭാഗം പേരെയും പള്ളിയിൽ വരുത്തിയ ശൈഖ് അഹ്മദ്, പിന്നീട് ദിനേനെ പരലോകത്തെ കുറിച്ചും അതുപോലെയുള്ള മറ്റ് വിഷയങ്ങളിലും യുവാക്കാൾക്ക് പ്രഭാഷണങ്ങൾ നടത്തിക്കൊടുക്കുമായിരുന്നു. ആദ്യകാലങ്ങളിൽ ഈ പ്രഭാഷണങ്ങളിലൊന്നും തന്നെ ഫലസ്തീൻ പ്രശ്നത്തെ അടയാളപ്പെടുത്തിയിരുന്നില്ല എന്ന് യഹ്യ സിൻവാർ തന്‍റെ നോവലിൽ വിശദീകരിക്കുന്നു. അവരുടെ കൈകളിൽ എപ്പോഴും 'അൽ-മഅ്സൂറാത്ത്' (ബന്ന രചിച്ച രാപ്പകലുകളിലെ ദിക്റുകളുടെ ഗ്രന്ഥം) ഉണ്ടായിരുന്നു. ഈ നീണ്ട പ്രക്രിയക്ക് ശേഷമാണ് റന്തീസിയും, ഹനിയ്യയും, അബൂ ഉബൈദയും, സിൻവാറുമൊക്കെ ഉണ്ടാകുന്നത്. മറ്റു സംഘടനകളിൽ നിന്ന് ഇസ്ലാമിക സംഘടനയെ വ്യത്യസ്ത്യമാക്കുന്നതും അതിന്‍റെ പ്രത്യേകത കൂടിയുമാണ് ഈ പ്രക്രിയ.

"നമുക്കെല്ലാം മാതൃകയായി ഇന്നും ഹസനുൽ ബന്ന നിലനിൽക്കുന്നു. കുറച്ച് തോക്കുണ്ടകൾ കൊണ്ട് അവസാനിക്കുന്നതല്ല അവയൊന്നും, ഒരു തൂഫാൻ പോലെ അത് വീണ്ടും വീണ്ടും ആഞ്ഞടിച്ചുകൊണ്ടിരിക്കും, ഹൃദയങ്ങൾക്ക് അജയ്യമായ ശക്തി നൽകി കൊണ്ട് മുന്നോട്ട് പോകുവാൻ അത് നമ്മെ പ്രേരിപ്പിക്കുന്നു"

ഇഖ് വാനികൾ പരസ്പരം പുലർത്തിയിരുന്ന ബന്ധവും വളരെ അനുസ്മരണീയമാണ്. ബന്ന പറയുന്നു:"അലക്സാണ്ട്രയിലെ ഒരു ഇഖ് വാനി തുമ്മിയാൽ ഉസ് വാനയിലെ ഇഖ് വാനി യർഹമകുമുല്ലാഹ് എന്ന് പറയും". ഈ ബന്ധം ഉണ്ടാക്കുവാൻ വേണ്ടി ബന്ന ഇഖ് വാനിന്‍റെ ഏറ്റവും താഴത്തെ ഘടകമായ, ഏറ്റവും കുറവ് പ്രവർത്തകറുള്ള 'ഉസ്റ'യിൽ നിരന്തരം പരിപാടികൾ സംഘടിപ്പിച്ചു. സാംസ്കാരിക വിനോദങ്ങൾ, കായിക പരിപാടികളൾ, ആഴ്ച്ചയിലൊരിക്കൽ നൊമ്പനുഷ്ഠിച്ച് സംഘടിതമായി നോമ്പുതുറ, സുബ്ഹി നമസ്കാരം ഒന്നിച്ച് നിർവ്വഹിക്കൽ എന്നിങ്ങനെയുള്ളതും, ഉസ്റ യോഗങ്ങളിൽ താൻ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഒരു പ്രവർത്തകൻ പറയുകയും മറ്റ് പ്രവർത്തകർ അതിന് പരിഹാരം കണ്ടെത്തുകയും ചെയ്യും. അല്ലാഹു ഖുർആനിൽ നിർദേശിച്ചത് പോലെ പരസ്പരം ക്ഷമ പങ്കിട്ട്, പരസ്പരം അടുത്തറിഞ്ഞ്, പരസ്പരം സഹായിച്ച് എല്ലാം പരസ്പരം ചെയ്ത് കൊണ്ട് അവർ മുന്നോട്ട് പോയി.

പലപ്പോഴും ഇസ്ലാമിക പ്രവർത്തനങ്ങൾക്ക് പ്രശ്നം പറ്റുന്നിടം, പ്രവർത്തിച്ചതിന് തക്ക ഫലമില്ലാതിരിക്കുമ്പോൾ അതിൽ മനം മടുത്തും, പിന്നെ അനാവശ്യമായ അമിതാവേശവുമാണ്. മുഹമ്മദ്(സ്വ) 23 വർഷം കൊണ്ട് സമഗ്ര വിപ്ലവം സാധ്യമാക്കിയപ്പോൾ നൂഹ്(അ)-ന് 950 വർഷങ്ങൾ വേണ്ടി വന്നിട്ടുണ്ട് എന്ന വസ്തുത ആരും മറക്കരുത്. നിരന്തരം പ്രാർത്ഥിച്ച്, ചെയ്യേണ്ട പണി കൃത്യമായി എടുത്ത് അന്തിമഫലം അല്ലാഹുവിന് വിട്ട് കൊടുക്കുക, അതിനുള്ള പ്രതിഫലം ഒട്ടും കുറയാതെ തന്നെ നമുക്ക് ലഭിക്കും. സ്വർഗീയാരാമങ്ങൾ സ്വപ്നം കണ്ടുകൊണ്ട് നമുക്ക് കുതിക്കാം.

ഈ വരുന്ന ഫെബ്രുവരി 12-ന് ബന്നയുടെ ശഹാദത്ത് 76 വർശങ്ങൾ പിന്നിടുകയാണ്. കാലമിത്ര കഴിഞ്ഞിട്ടും അദ്ദേഹമോ അദ്ദേഹത്തിന്‍റെ ആശയങ്ങളോ വിസ്മൃതിയിൽ ആണ്ടു പോയില്ല. എഴുപതോളം രാഷ്ട്രങ്ങളിൽ അദ്ദേഹം തുടങ്ങി വെച്ച ഇഖ് വാനുൽ മുസ്ലിമൂൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. നമുക്കെല്ലാം മാതൃകയായി ഇന്നും ഹസനുൽ ബന്ന നിലനിൽക്കുന്നു. കുറച്ച് തോക്കുണ്ടകൾ കൊണ്ട് അവസാനിക്കുന്നതല്ല അവയൊന്നും, ഒരു തൂഫാൻ പോലെ അത് വീണ്ടും വീണ്ടും ആഞ്ഞടിച്ചുകൊണ്ടിരിക്കും, ഹൃദയങ്ങൾക്ക് അജയ്യമായ ശക്തി നൽകി കൊണ്ട് മുന്നോട്ട് പോകുവാൻ അത് നമ്മെ പ്രേരിപ്പിക്കുന്നു. എത്ര വലിയ അബൂ ജഹലും, നമ്റൂദും വന്നാലും അവയെ ഏറ്റവും കരുത്തോടെ നാം എതിർക്കേണം. ഇഖ് വാന്‍റെ മുദ്രാവാക്യത്തോടെ ഇതവസാനിപ്പിക്കാം:


الله غايتنا والرسول زعيمنا، والقرآن دستورنا، والجهاد سبيلنا، والموت في سبيل الله أسمى أمانينا


References:

1. അൽ ഇഖ് വാനുൽ മുസ്ലിമൂൻ - ഡോ. അബ്ദുസ്സലാം വാണിയമ്പലം

2. ഹസനുൽ ബന്നായുടെ ആത്മകഥ - വിവ:വി. എ കബീർ


'ഇഖ് വാന്‍റെ' നിരോധനത്തെത്തുടർന്ന് 1949 ഫെബ്രുവരി 11-ന് വൈകുന്നേരം ഗവർൺമെന്‍റുമായി ചർച്ച എന്ന പേരിൽ വിളിച്ചു വരുത്തിയ ഹസനുൽ ബന്നയ്ക്ക് നേരെ പോലീസ് വണ്ടിയിൽ വന്ന ഒരാൾ തുരുതുരാ വെടി വെച്ച ശേഷം മറഞ്ഞു കളഞ്ഞു. വെടിയുണ്ടയേറ്റ ഹസനുൽ ബന്നയുടെ പരിക്ക് ഗുരുതരമല്ലായിരുന്നു, പക്ഷേ വേണ്ട ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഫെബ്രുവരി 12-ന് രാത്രി ഇമാം ഹസനുൽ ബന്ന അല്ലാഹുവിലേക്ക് ശഹീദായി മടങ്ങി. ജനാസ സംസ്കാരണത്തിന് ഒരാളെയും പങ്കെടുപ്പിക്കുകയില്ല എന്ന കരാറിലാണ് മയ്യിത്ത് ബന്നയുടെ പിതാവിന് കൈമാറിയത്. വന്ധ്യവയോധികനായ അദ്ദേഹം ഒറ്റയ്ക്ക് മയ്യിത്ത് കുളിപ്പിക്കുകയും കഫൻ ചെയ്യുകയും വീട്ടിലെ സ്ത്രീകളുടെ സഹായത്തോടെ മറമാടുകയും ചെയ്തു.

ഹസനുൽ ബന്ന

ഇരുപതാം നൂറ്റാണ്ടിന്‍റെ 'മുജദ്ദിദ്' ആയി വിശേഷിക്കപ്പെട്ട ബന്നയുടെ പ്രവർത്തന കാലം മനസ്സിലാക്കണമെങ്കിൽ വളരെ പിന്നോട്ടേക്ക് പോകണം, അതിന്‍റെ സംക്ഷിപ്ത രൂപം ഇവിടെ കുറിക്കുന്നു:

എല്ലാം തുടങ്ങുന്നത് വൈകാരികാനുഭൂതിയിൽ ലയിച്ച 'ത്വരീഖത്തു'കളുടെ കൂടെയുളെ സന്ധ്യകളിൽ നിന്നാണെന്ന് ബന്ന പറയുന്നു. ഇഖ് വാനുൽ ഹസ്വാഫിയ്യ എന്ന ത്വരീഖത്ത് വിഭാഗത്തിലെ ആളുകൾ ഇഷാ നമസ്കാരാനന്തരം ദിക്റുകളിൽ നിരതരായി ആഹ്ളാദിക്കുന്നത് ബന്ന കാണുകയും അവരോടൊപ്പം കൂടുകയും ചെയ്തു. പ്രഭാതങ്ങളും വൈകുന്നേരങ്ങളും ബന്ന ദിക്റുകളിൽ മുഴുകി, ഇബാദത്തുകളിലും സ്വന്തത്തെ സംസ്കരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ കൂട്ടത്തിൽ നിന്നാണ് അഹ്മദ് സക്റി(ആദ്യകാലത്തെ ഇഖ് വാൻ സെക്രട്ടറി)യെ ബന്ന പരിചയപ്പെട്ടത്. ഈ വൈകാരികാനുഭൂതിയൊന്നും തന്നെ ബന്ന പള്ളിയിൽ ഒതുക്കിയില്ല, പള്ളികളിൽ നിന്ന് ലഭിക്കുന്നത് ഊർജ്ജ സ്രോതസ്സായി മനസ്സിലാക്കി നാട്ടിലും സ്കൂളിലും സംസ്കരണ സംഗങ്ങളെ ബന്ന രൂപീകരിച്ചു. 'ജംഇയ്യത്തുൽ അഖ്ലാഖുൽ ആദബിയ്യ', 'ജംഇയ്യത്തുൽ മൻഇൽ മുഹർറമാത്ത്', 'ജംഇയ്യത്തുൽ ഹസ്വാഫിയ്യത്തുൽ ഖൈരിയ്യ' എന്നീ സാംസ്കാരിക സംഘത്തെ കൊണ്ട് സ്കൂളിലും നാട്ടിലുമായി നടക്കുന്ന സകല തിന്മകൾക്കുമെതിരെ അദ്ദേഹം പ്രവർത്തിച്ചു. അന്ന് ബന്നയ്ക്ക് പതിനാല് വയസ്സ് പോലും തികഞ്ഞില്ല. പതിനാറ് പതിനേഴ് വയസ്സിൽ തന്‍റെ സഹാപാഠികളൊക്കെ ദേശീയ പ്രവർത്തനത്തിൽ എർപ്പെട്ടപ്പോഴും ബന്നയുടെ തല നിറയെ 'ഹാസ്വാഫി' ചിന്തകൾ മാത്രമായിരുന്നു. ഉപരിപഠനത്തിന് പഠിക്കുന്ന സമയത്തും ബന്ന ഇതുപോലെയുള്ള ചെറു കൂട്ടത്തെ സംഘടിപ്പിക്കുകയും, പണ്ഡിതന്മാരെ കണ്ട് അവരെ ഒന്നിച്ച് നിർത്തി നാട്ടിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

"സമുദായത്തിലെ എല്ലാവരിലും ഉമ്മത്ത് എന്ന ബോധം ഉണ്ടാകുന്നത് വരെ സമാധാന പരമായ മുന്നോട്ട് പോക്ക് സാധ്യമല്ല".

ഇസ്മാഈല്യയിൽ അദ്ധ്യാപകനായി നിയമിതനായപ്പോഴാണ് ബന്ന 'അൽ ഇഖ് വാനുൽ മുസ്ലിമൂൻ' രൂപീകരിക്കുന്നത്. അന്ന് ഇസ്മാഈല്യയിലെ പള്ളികളിൽ വരുന്നവർ അഭിപ്രായ വ്യത്യാസങ്ങളുള്ള 'മസ്അല'കളുടെ തർക്കങ്ങളിൽ സംതൃപ്തി കൈവരിച്ചപ്പോൾ യുവാക്കൾ കാപ്പി ക്ലബ്ബുകളിൽ അഭയം പ്രാപിച്ചു. ബിദ്അത്തുകൾ മരിച്ചവരെയും ജീവിക്കുന്നവരെയും മൂടിയപ്പോൾ ബ്രിട്ടീഷുകാർക്ക് സാംസ്കാരികാധിനിവേശം എളുപ്പമായി. ഇവർക്കെല്ലാമടിയിലുള്ള പുതു തലമുറയുടെ ഹൃദയങ്ങളിൽ അറിവില്ലായ്മ കറ പോലെ പറ്റി പിടിച്ചു വളർന്നു. ഇങ്ങനെയിരിക്കെയാണ് ഇസ്മാഈല്യയിൽ ബന്ന ഒരു ചർച്ചാ വിഷയമാകുന്നത്. ചായക്കടകൾ കേന്ദ്രീകരിച്ച് ബന്ന നടത്തിയ പ്രഭാഷണങ്ങളുടെ ആകെത്തുക. ഇസ്മാഈല്യയിലുണ്ടായിരുന്ന ഒരു പഴയ ജീർണിച്ച പള്ളിയെ ബന്നയുടെ പ്രഭാഷണ സ്ഥാനമായി കാപ്പി ക്ലബ്ബുകളിലെ യുവാക്കൾ പുനർനിർമിച്ചു. അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ച് സംസാരിക്കുന്നവർ അതിന് ശേഷം തർക്കിക്കാതെയായി. അവിടം തൊട്ടാണ് സയ്യിദ് ഖുത്ബ് വിശേഷിപ്പിച്ചത് പോലെ ഹസനുൽ ബന്ന തന്‍റെ പേര് പോലെ തന്നെ, حسن البناء (ഏറ്റവും നല്ല നിർമിതി) ആകുന്നത്. ഇഖ് വാനിനെ ബന്ന പരിചയപ്പെടുത്തുന്നത് 'റസൂലി'ലേക്കും 'സ്വഹാബികളി'ലേക്കും മടങ്ങുന്ന ഒരു 'സലഫി' പ്രബോധനമായും, 'സുന്നത്ത'നുസരിക്കുന്ന 'സുന്നീ' മാർഗമായും, മനസ്സിന്‍റെ വിശുദ്ധിയും അല്ലാഹുവിനോടുള്ള സ്നേഹവുമുള്ള 'സ്വൂഫി' യാഥാർത്ഥ്യമായും, ഭരണപരിഷ്കരണം ആവശ്യപ്പെടുന്ന രാഷ്ട്രീയ വേദിയായും, ശക്തന്മാരായ വിശ്വാസികളെ ഉണ്ടാക്കുന്ന കായിക സംഘടനയായും, വൈജ്ഞാനിക വളർച്ചയ്ക്ക് വേണ്ടിയുള്ള സാംസ്കാരിക സംഘടനയായും, സമൂഹത്തിന്‍റെ രോഗം ചികിത്സിക്കുന്ന സാമൂഹ്യചിന്തയുമായിട്ടാണ്. അങ്ങനെ ഇസ്ലാമിനെ അതിന്‍റെ പൂർണ്ണതയോടെ അതിലെ എല്ലാ മാർഗങ്ങളെയും അവലംബിക്കുന്ന ഒരു പ്രസ്ഥാനമായിട്ടാണ് അൽ ഇഖ് വാനുൽ മുസ്ലിമൂന്നെ ഇമാം ഹസനുൽ ബന്ന പരിചയപ്പെടുത്തിയത്. ബിദ്അത്തുകൾക്കെതിരെ നിന്നതിനാൽ സ്വൂഫികൾ ഇഖ് വാനെ 'സലഫി' ആയും, ആത്മീയാവേഷം കാരണം ഇഖ് വാനെ ഒരു 'സ്വൂഫി' ത്വരീഖത്തായി സലഫികളും കണ്ടിരുന്നു, ഇതുപോലെയുള്ള കുറേ വൈരുദ്ധ്യ വീക്ഷണങ്ങളും.

ഇസ്ലാമിക സംഘടനകളെല്ലാം ഉടലെടുക്കുന്നത് പ്രസ്തുത കാലഘട്ടത്തിൽ ഉമ്മത്ത് അനുഭവിക്കുന്ന പ്രശ്നങ്ങളെ എതിർത്ത് കൊണ്ടായിരിക്കും, എന്നാൽ കാലം കഴിയുന്നതിനനുസരിച്ച് അവയോരോന്നും ആദ്യകാലങ്ങളിൽ തങ്ങൾ എതിർത്തത് എതിർക്കുക എന്ന ജോലിയിൽ മാത്രം ചുരുങ്ങിപ്പോകുന്നു എന്ന് മുഹമ്മദ് ഖുത്ബ് നിരീക്ഷിച്ചിട്ടുണ്ട്. ഇങ്ങനെ വരുമ്പോൾ ഏത് വിഷയത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കണം എന്ന തർക്കങ്ങൾ സ്വാഭാവികമായും ഉടലെടുക്കുന്നു, അതുപോലെ തന്നെ ഫിഖ്ഹീപരമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരിലുള്ള തർക്കങ്ങളും. അങ്ങനെയിരിക്കെയാണ് അഭിപ്രായ വ്യത്യാസങ്ങളെ അഭിപ്രായവ്യത്യാസങ്ങൾ മാത്രമായി മനസ്സിലാക്കാനും, 'ശഹാദത്ത് കലിമ' ചൊല്ലിയ എല്ലാവരും മുസ്ലീംകളും നമ്മുടെ സഹോദരങ്ങളുമാണെന്ന് ബന്ന ഊന്നിപ്പറഞ്ഞത്.

എന്‍റെ നാട്ടിലെ തബ്ലീഗുകാരനായ മഹ്മൂദിക്ക പറയാറുണ്ട്, "പണ്ട് എത്രെയോ കാലം അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ തർക്കിക്കുക മാത്രമായിരുന്നു എന്‍റെ പണി, ഇപ്പോഴാണ് എല്ലാവരെയും ഒരുപോലെ കാണുവാനൻ പറ്റുന്നത്" മഹ്മൂദിക്ക ഒട്ടുമിക്ക എല്ലാ സംഘടനയിലും പ്രവർത്തിച്ച ഒരാളാണ്. ഇവർ ഹസനുൽ ബന്നയെ അവരുടെ ഇമാമായും, തിങ്കളാഴ്ച പള്ളികളിൽ മഗ്റിബിന് ശേഷം അവർ നടത്തുന്ന ക്ലാസ്സുകൾ ഇമാം ബന്ന നടത്തിയിരുന്നതായും അവർ പറയുന്നു.

സമുദായത്തിലെ എല്ലാവരിലും ഉമ്മത്ത് എന്ന ബോധം ഉണ്ടാകുന്നത് വരെ സമാധാന പരമായ മുന്നോട്ട് പോക്ക് സാധ്യമല്ല.

"പ്രസ്ഥാനത്തിന്‍റെ ബാഹ്യകർമ്മങ്ങളും രൂപഘടനയുമാണ് പലരും നോക്കുന്നത്. അവയുടെ അന്തഃചോദനകളോ ആത്മീയതയോ അവർ ശ്രദ്ധിക്കുന്നില്ല. സത്യത്തിൽ, പ്രസ്ഥാനത്തിന്‍റെ ഊർജ്ജസ്രോതസ്സ് അതാണ്. അതിന്മേലാണ് അവയുടെ വിജയവും വളർച്ചയും നിലകൊള്ളുന്നത്".

ഏതൊരു ലക്ഷ്യത്തിന് വേണ്ടി മുന്നിട്ടിറങ്ങിയാലും ശരിയായ രീതിയിലുള്ള തർബിയ്യത്ത് ലഭിച്ചില്ലെങ്കിൽ അത് അഖിറത്തിലും ദുൻയാവിലും ദോഷം ചെയ്യും. ഇമാം ഹസനുൽ ബന്ന പറയുന്നു: "മനസംസ്കരണം, ആത്മീയ പുനരുദ്ധാരണം, സ്വഭാവ ദൃഢീകരണം, ശരിയായ ആർജ്ജവം - ഇതൊക്കെ സമൂഹത്തിൽ സൃഷ്ടിച്ചെടുക്കുക എന്നതാണ് ഇഖ് വാനുൽ മുസ്ലിമൂന്‍ ഒന്നാമതായി ലക്ഷ്യമിടുന്നത്. സമൂഹങ്ങളുടെ നവോത്ഥാനത്തിന്‍റെ പ്രഥമ അടിത്തറ അതാണെന്ന് ഇഖ് വാൻ വിശ്വസിക്കുന്നു" മറ്റൊരിടത്ത് ബന്ന പറയുന്നു "പ്രസ്ഥാനത്തിന്‍റെ ബാഹ്യകർമ്മങ്ങളും രൂപഘടനയുമാണ് പലരും നോക്കുന്നത്. അവയുടെ അന്തഃചോദനകളോ ആത്മീയതയോ അവർ ശ്രദ്ധിക്കുന്നില്ല. സത്യത്തിൽ, പ്രസ്ഥാനത്തിന്‍റെ ഊർജ്ജസ്രോതസ്സ് അതാണ്. അതിന്മേലാണ് അവയുടെ വിജയവും വളർച്ചയും നിലകൊള്ളുന്നത്. പ്രസ്ഥാനങ്ങളെക്കുറിച്ച് പഠിക്കുകയും അതിന്‍റെ ആന്തരാത്മാവിനെ അറിയുകയും ചെയ്ത ആരും അംഗീകരിക്കുന്ന യാഥാർത്ഥ്യമാണിത്. ഏത് പ്രസ്ഥാനത്തിനും ബാഹ്യപ്രകടനങ്ങൾക്കപ്പുറത്ത് ഒരു പ്രചോദന ശക്തിയുണ്ടാവും. അതാണ് പ്രസ്ഥാനത്തെ ചലിപ്പിക്കുന്നത്. ആത്മീയശക്തിയില്ലാതെ ഒരു സമൂഹത്തിനും ഉയറത്തെഴുന്നേൽക്കുക സാധ്യമല്ല", ഇഖ് വാനന്‍റെ സാമൂഹിക പ്രവേശനത്തിന് മുമ്പ്, രണ്ട് പതിറ്റാണ്ടോളം ബന്ന പ്രവർത്തകരെ രൂപീകരിക്കുന്ന തിരക്കിലായിരുന്നു. ആദ്യം തജവീദ് നിയമങ്ങളനുസരിച്ച് ഖുർആൻ പാരായണം, പിന്നീട് ഖുർആൻ ഭാഗങ്ങളായി മനപ്പാഠമക്കൽ, അതിനുശേഷം അവയുടെ വിശദീകരണവും വ്യാഖ്യാനവും പഠിക്കൽ, അതിനു ശേഷം ഹദീസ് ഹൃദിസ്ഥമാക്കലും അതിന്‍റെ വിശദീകരണം മനസ്സിലാക്കൽ, വിശ്വാസകാര്യങ്ങളിലും കർമ്മാനുഷ്ഠാനങ്ങളിലും കടന്നുകൂടിയ കളർപ്പുകൾ ഒഴിവാക്കുക, ഇസ്ലാമിക നിയമങ്ങളുടെ അന്തസ്സാരം ഗ്രഹിക്കുക, ഇസ്ലാമിക ചരിത്രം പഠിക്കുക, പ്രബോധനം പ്രസംഗം വൈജ്ഞാനികം എന്നീ തലങ്ങളിലേക്ക് പ്രവർത്തകരെ തയ്യാറെടുപ്പിക്കുക എന്ന ഘട്ടം ഘട്ടമായ പരിവർത്തന രീതിയെക്കുറിച്ച് ബന്ന തന്‍റെ ആത്മകഥയിൽ പറയുന്നു. ഇങ്ങനെയുള്ള പരിപാടികളുടെ നീണ്ട തുടർച്ചയുടെ ഫലമായിട്ടാണ്, 'ഫലസ്തീൻ പോരാട്ടത്തിലേക്ക് ആര്' എന്ന ചോദ്യം കേട്ടതും 'هبي ريح الجنة هبي' (സ്വർഗീയ പരിമളമേ അടിച്ചുവീശുക) എന്ന പാട്ടും പാടിക്കൊണ്ട് ആയിരം, ഇഖ് വാനികൾ ഫലസ്തീനിലേക്ക് പുറപ്പെട്ടത്.

മുഹമ്മദ് നബി(സ്വ) ജനഹൃദയങ്ങളിലേക്ക് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന ആശയം ആഴത്തിൽ ഇറക്കി വെച്ച ശേഷമാണ് കള്ള് നിരോധിക്കുന്ന ആയത്ത് അല്ലാഹു ഇറക്കുന്നത്, ഇതിന്‍റെ പ്രതിഫലമായിട്ടാണ് മദീന തെരുവുകളിൽ കള്ളിന്‍റെ അരുവികൾ രൂപപ്പെടുന്നത്.

ഫലസ്തീനിലെ ഇസ്ലാമിക പ്രസ്ഥാനം ഉണ്ടായതും ഇതുപോലൊരു പ്രക്രിയക്ക് ശേഷമാണ്. ആദ്യം നാട്ടിലെ യുവാക്കളിലെ ഭൂരിഭാഗം പേരെയും പള്ളിയിൽ വരുത്തിയ ശൈഖ് അഹ്മദ്, പിന്നീട് ദിനേനെ പരലോകത്തെ കുറിച്ചും അതുപോലെയുള്ള മറ്റ് വിഷയങ്ങളിലും യുവാക്കാൾക്ക് പ്രഭാഷണങ്ങൾ നടത്തിക്കൊടുക്കുമായിരുന്നു. ആദ്യകാലങ്ങളിൽ ഈ പ്രഭാഷണങ്ങളിലൊന്നും തന്നെ ഫലസ്തീൻ പ്രശ്നത്തെ അടയാളപ്പെടുത്തിയിരുന്നില്ല എന്ന് യഹ്യ സിൻവാർ തന്‍റെ നോവലിൽ വിശദീകരിക്കുന്നു. അവരുടെ കൈകളിൽ എപ്പോഴും 'അൽ-മഅ്സൂറാത്ത്' (ബന്ന രചിച്ച രാപ്പകലുകളിലെ ദിക്റുകളുടെ ഗ്രന്ഥം) ഉണ്ടായിരുന്നു. ഈ നീണ്ട പ്രക്രിയക്ക് ശേഷമാണ് റന്തീസിയും, ഹനിയ്യയും, അബൂ ഉബൈദയും, സിൻവാറുമൊക്കെ ഉണ്ടാകുന്നത്. മറ്റു സംഘടനകളിൽ നിന്ന് ഇസ്ലാമിക സംഘടനയെ വ്യത്യസ്ത്യമാക്കുന്നതും അതിന്‍റെ പ്രത്യേകത കൂടിയുമാണ് ഈ പ്രക്രിയ.

"നമുക്കെല്ലാം മാതൃകയായി ഇന്നും ഹസനുൽ ബന്ന നിലനിൽക്കുന്നു. കുറച്ച് തോക്കുണ്ടകൾ കൊണ്ട് അവസാനിക്കുന്നതല്ല അവയൊന്നും, ഒരു തൂഫാൻ പോലെ അത് വീണ്ടും വീണ്ടും ആഞ്ഞടിച്ചുകൊണ്ടിരിക്കും, ഹൃദയങ്ങൾക്ക് അജയ്യമായ ശക്തി നൽകി കൊണ്ട് മുന്നോട്ട് പോകുവാൻ അത് നമ്മെ പ്രേരിപ്പിക്കുന്നു"

ഇഖ് വാനികൾ പരസ്പരം പുലർത്തിയിരുന്ന ബന്ധവും വളരെ അനുസ്മരണീയമാണ്. ബന്ന പറയുന്നു:"അലക്സാണ്ട്രയിലെ ഒരു ഇഖ് വാനി തുമ്മിയാൽ ഉസ് വാനയിലെ ഇഖ് വാനി യർഹമകുമുല്ലാഹ് എന്ന് പറയും". ഈ ബന്ധം ഉണ്ടാക്കുവാൻ വേണ്ടി ബന്ന ഇഖ് വാനിന്‍റെ ഏറ്റവും താഴത്തെ ഘടകമായ, ഏറ്റവും കുറവ് പ്രവർത്തകറുള്ള 'ഉസ്റ'യിൽ നിരന്തരം പരിപാടികൾ സംഘടിപ്പിച്ചു. സാംസ്കാരിക വിനോദങ്ങൾ, കായിക പരിപാടികളൾ, ആഴ്ച്ചയിലൊരിക്കൽ നൊമ്പനുഷ്ഠിച്ച് സംഘടിതമായി നോമ്പുതുറ, സുബ്ഹി നമസ്കാരം ഒന്നിച്ച് നിർവ്വഹിക്കൽ എന്നിങ്ങനെയുള്ളതും, ഉസ്റ യോഗങ്ങളിൽ താൻ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഒരു പ്രവർത്തകൻ പറയുകയും മറ്റ് പ്രവർത്തകർ അതിന് പരിഹാരം കണ്ടെത്തുകയും ചെയ്യും. അല്ലാഹു ഖുർആനിൽ നിർദേശിച്ചത് പോലെ പരസ്പരം ക്ഷമ പങ്കിട്ട്, പരസ്പരം അടുത്തറിഞ്ഞ്, പരസ്പരം സഹായിച്ച് എല്ലാം പരസ്പരം ചെയ്ത് കൊണ്ട് അവർ മുന്നോട്ട് പോയി.

പലപ്പോഴും ഇസ്ലാമിക പ്രവർത്തനങ്ങൾക്ക് പ്രശ്നം പറ്റുന്നിടം, പ്രവർത്തിച്ചതിന് തക്ക ഫലമില്ലാതിരിക്കുമ്പോൾ അതിൽ മനം മടുത്തും, പിന്നെ അനാവശ്യമായ അമിതാവേശവുമാണ്. മുഹമ്മദ്(സ്വ) 23 വർഷം കൊണ്ട് സമഗ്ര വിപ്ലവം സാധ്യമാക്കിയപ്പോൾ നൂഹ്(അ)-ന് 950 വർഷങ്ങൾ വേണ്ടി വന്നിട്ടുണ്ട് എന്ന വസ്തുത ആരും മറക്കരുത്. നിരന്തരം പ്രാർത്ഥിച്ച്, ചെയ്യേണ്ട പണി കൃത്യമായി എടുത്ത് അന്തിമഫലം അല്ലാഹുവിന് വിട്ട് കൊടുക്കുക, അതിനുള്ള പ്രതിഫലം ഒട്ടും കുറയാതെ തന്നെ നമുക്ക് ലഭിക്കും. സ്വർഗീയാരാമങ്ങൾ സ്വപ്നം കണ്ടുകൊണ്ട് നമുക്ക് കുതിക്കാം.

ഈ വരുന്ന ഫെബ്രുവരി 12-ന് ബന്നയുടെ ശഹാദത്ത് 76 വർശങ്ങൾ പിന്നിടുകയാണ്. കാലമിത്ര കഴിഞ്ഞിട്ടും അദ്ദേഹമോ അദ്ദേഹത്തിന്‍റെ ആശയങ്ങളോ വിസ്മൃതിയിൽ ആണ്ടു പോയില്ല. എഴുപതോളം രാഷ്ട്രങ്ങളിൽ അദ്ദേഹം തുടങ്ങി വെച്ച ഇഖ് വാനുൽ മുസ്ലിമൂൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. നമുക്കെല്ലാം മാതൃകയായി ഇന്നും ഹസനുൽ ബന്ന നിലനിൽക്കുന്നു. കുറച്ച് തോക്കുണ്ടകൾ കൊണ്ട് അവസാനിക്കുന്നതല്ല അവയൊന്നും, ഒരു തൂഫാൻ പോലെ അത് വീണ്ടും വീണ്ടും ആഞ്ഞടിച്ചുകൊണ്ടിരിക്കും, ഹൃദയങ്ങൾക്ക് അജയ്യമായ ശക്തി നൽകി കൊണ്ട് മുന്നോട്ട് പോകുവാൻ അത് നമ്മെ പ്രേരിപ്പിക്കുന്നു. എത്ര വലിയ അബൂ ജഹലും, നമ്റൂദും വന്നാലും അവയെ ഏറ്റവും കരുത്തോടെ നാം എതിർക്കേണം. ഇഖ് വാന്‍റെ മുദ്രാവാക്യത്തോടെ ഇതവസാനിപ്പിക്കാം:


الله غايتنا والرسول زعيمنا، والقرآن دستورنا، والجهاد سبيلنا، والموت في سبيل الله أسمى أمانينا


References:

1. അൽ ഇഖ് വാനുൽ മുസ്ലിമൂൻ - ഡോ. അബ്ദുസ്സലാം വാണിയമ്പലം

2. ഹസനുൽ ബന്നായുടെ ആത്മകഥ - വിവ:വി. എ കബീർ


Mishab

Mishab