

ആറ്
ആറ്




K SHABAS HARIS





കുതിരക്കുളമ്പടികളുടെ ശബ്ദം മൂപ്പനെ ഉണർത്തി. ഉച്ച മയക്കത്തിൽ നിന്ന് ഉണർന്ന മൂപ്പന്‍റെ അരികിലേക്ക് ബട്ലർ അനുസരണയുള്ള ഒരു ശിഷ്യനെന്ന പോലെ നടന്നടുത്തു. മദാമയ്ക്ക് പരിചയമില്ലാത്തൊരു ഭാഷയിൽ ബട്ലർ മൂപ്പന്‍റെയരികിൽ കാര്യങ്ങൾ അവതരിപ്പിച്ചു. സംസാരത്തിനിടയിൽ മൂപ്പൻ വളർത്തു പുത്രനെ നോക്കി തിട്ടപ്പെടുത്തുന്നത് മദാമ ശ്രദ്ധിച്ചു. സംസാരത്തിന്‍റെ ഒടുവിൽ സംഭവിച്ച മൌനത്തെ മറികടന്ന് മൂപ്പൻ സമ്മതമെന്ന നിലയ്ക്ക് ഒന്ന് മൂളി. തന്‍റെ തോളിൽ തൂങ്ങി കിടപ്പുണ്ടായിരുന്ന ബാഗിൽ നിന്നും ബട്ലർ കുറച്ച് തേയിലയും വെടി മരുന്നും മൂപ്പന് സന്തോഷത്തോടെ നൽകി. തേയില തിരിച്ചേൽപ്പിച്ച മൂപ്പൻ വെടി മരുന്ന് സ്വീകരിച്ചു.
മൂപ്പന്‍റെ പുരയിടത്തോട് ചേർന്നുള്ള ചെറിയ വീടിന്‍റെ അകത്തെ ഇരുട്ടിലേക്ക് സാധനങ്ങളും കൊണ്ട് വളർത്തു പുത്രൻ കാലെടുത്തു വെച്ച നേരത്ത്, നഷ്ടപ്പെട്ടതിനെക്കാൾ വലുതെന്തൊ നേടിയ സംതൃപ്തിയിൽ മദാമ ബട്ലറുമൊത്തുള്ള ബംഗ്ലാവിലേക്കുള്ള മടക്ക യാത്രയിക്കായി കുതിരപ്പുറത്ത് ബട്ലറിന്‍റെ വരവിനായി കാത്തിരുന്നു. വിശേഷങ്ങൾ മദാമയെ എഴുതി അറിയിക്കുന്നതിനായി വളർത്തു പുത്രൻ ബട്ലറോട് കടലാസുകൾ ആവശ്യപ്പെട്ടു, രണ്ടാഴ്ച കാലത്തെ താമസത്തിനിടയിൽ മമ്മയെ അറിയിക്കാൻ മാത്രം വിശേഷങ്ങൾ ഇവിടെ സംഭവിക്കാൻ സാധ്യതയില്ലെന്ന ന്യായത്തിൽ അയാൾ ചെറുക്കന്‍റെ ആവശ്യം നിരാകരിച്ച് കുതിരപ്പുറത്തേറി മദാമയോടൊപ്പം കാട്ടിൽ നിന്ന് ബംഗ്ലാവിലേക്ക് യാത്ര തിരിച്ചു. പുതിയ പ്രണയത്തിന്‍റെ, പ്രതീക്ഷയുടെ കുന്നിൻ ചെരുവിലേക്ക് മമ്മ ബട്ലറോടൊപ്പം മറയുന്നത് തന്‍റെ ചെറിയ വീടിന്‍റെ അകത്തെ ഇരുട്ടിൽ നിന്ന് വളർത്തു പുത്രൻ നോക്കി നിന്നു. അവസാനമായി തന്നിൽ നിന്ന് മറയുന്ന മമ്മയെ നിർവികാരമായ അവന്‍റെ കണ്ണുകൾ തീവ്രതയോടെ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.
“മിസ്റ്റർ ബട്ലർ, യു ആർ ഫ്രം ഗ്രയിറ്റ് ബ്രിട്ടൻ. വൈ യു ഗിവ് മച്ച് റെസ്പെക്റ്റ് ടു തീസ് ട്രൈബൽ പീപ്പൽ?” മടക്ക യാത്രയ്ക്കിടയിലെ ഒരു വിശ്രമത്തിനിടയിൽ മദാമ ബട്ലറോടായി ചോദിച്ചു.
“ലാസ്റ്റ് നൈറ്റ് ദെ ഹണ്ടഡ് എ ലേപ്പർഡ് ഫോർ തെയർ ഡിന്നർ, ആൻഡ് ടുഡെ ദെ ടുക് ഗൺ പൌടർ ആസ് എ ഗിഫ്റ്റ്.”
“സൊ യു ആർ അഫ്രൈഡ് ഓഫ് ദെം?” പരിഹാസഭാവത്തോടെ മദാമ ബട്ലർക്ക് നേരെ ചോദ്യമെറിഞ്ഞു.
“ആം ഓൺളി അഫ്രൈഡ് ഓഫ് മൈ ലൈഫ്.” ബട്ലർ കുതിരപ്പുറത്തേറി യാത്ര തുടർന്നു. പിന്നാലെ മദാമയും.
അമേരിക്കൻ മിഷിനറി പ്രവർത്തക ഉപേക്ഷിച്ചു പോയ കൌമാരക്കാരനായ കാമുകന് പിന്നീട് എന്ത് പറ്റിയെന്ന് യാത്രയിക്കിടയിൽ മദാമ ബട്ലറോട് ചോദിച്ചു. ബംഗ്ലാവിലെ ഇപ്പോഴത്തെ കുതിരാലയത്തിന്‍റെ പഴയ കെട്ടിടത്തിൽ അവൻ തൂങ്ങി മരിച്ചതായി ബട്ലർ മറുപടി നൽകി.
അസ്തമയത്തോട് അടുപ്പിച്ച് ഇരുവരും ബംഗ്ലാവിലെത്തി. എന്തിനെന്നറിയാതെ ഒത്തിരി നേരം മദാമ പുതിയ കുതിരാലയത്തിന്‍റെ മുന്നിൽ വെറുതെയങ്ങനെ നിന്നു. പിന്നീട് ബട്ലറോടൊപ്പം മുന്തിരി തോട്ടത്തിന്‍റെ നടുവിലൂടെ ബംഗ്ലാവ് ലക്ഷ്യം വെച്ച് നടന്നു. സായിപ്പ് തന്‍റെ മുറിയിലെ ജനാലയിലൂടെ ഒരു ശപിക്കപ്പെട്ട കാഴ്ചയെന്നോണം അത് നോക്കി നിന്നു.
((തുടരും))
കുതിരക്കുളമ്പടികളുടെ ശബ്ദം മൂപ്പനെ ഉണർത്തി. ഉച്ച മയക്കത്തിൽ നിന്ന് ഉണർന്ന മൂപ്പന്‍റെ അരികിലേക്ക് ബട്ലർ അനുസരണയുള്ള ഒരു ശിഷ്യനെന്ന പോലെ നടന്നടുത്തു. മദാമയ്ക്ക് പരിചയമില്ലാത്തൊരു ഭാഷയിൽ ബട്ലർ മൂപ്പന്‍റെയരികിൽ കാര്യങ്ങൾ അവതരിപ്പിച്ചു. സംസാരത്തിനിടയിൽ മൂപ്പൻ വളർത്തു പുത്രനെ നോക്കി തിട്ടപ്പെടുത്തുന്നത് മദാമ ശ്രദ്ധിച്ചു. സംസാരത്തിന്‍റെ ഒടുവിൽ സംഭവിച്ച മൌനത്തെ മറികടന്ന് മൂപ്പൻ സമ്മതമെന്ന നിലയ്ക്ക് ഒന്ന് മൂളി. തന്‍റെ തോളിൽ തൂങ്ങി കിടപ്പുണ്ടായിരുന്ന ബാഗിൽ നിന്നും ബട്ലർ കുറച്ച് തേയിലയും വെടി മരുന്നും മൂപ്പന് സന്തോഷത്തോടെ നൽകി. തേയില തിരിച്ചേൽപ്പിച്ച മൂപ്പൻ വെടി മരുന്ന് സ്വീകരിച്ചു.
മൂപ്പന്‍റെ പുരയിടത്തോട് ചേർന്നുള്ള ചെറിയ വീടിന്‍റെ അകത്തെ ഇരുട്ടിലേക്ക് സാധനങ്ങളും കൊണ്ട് വളർത്തു പുത്രൻ കാലെടുത്തു വെച്ച നേരത്ത്, നഷ്ടപ്പെട്ടതിനെക്കാൾ വലുതെന്തൊ നേടിയ സംതൃപ്തിയിൽ മദാമ ബട്ലറുമൊത്തുള്ള ബംഗ്ലാവിലേക്കുള്ള മടക്ക യാത്രയിക്കായി കുതിരപ്പുറത്ത് ബട്ലറിന്‍റെ വരവിനായി കാത്തിരുന്നു. വിശേഷങ്ങൾ മദാമയെ എഴുതി അറിയിക്കുന്നതിനായി വളർത്തു പുത്രൻ ബട്ലറോട് കടലാസുകൾ ആവശ്യപ്പെട്ടു, രണ്ടാഴ്ച കാലത്തെ താമസത്തിനിടയിൽ മമ്മയെ അറിയിക്കാൻ മാത്രം വിശേഷങ്ങൾ ഇവിടെ സംഭവിക്കാൻ സാധ്യതയില്ലെന്ന ന്യായത്തിൽ അയാൾ ചെറുക്കന്‍റെ ആവശ്യം നിരാകരിച്ച് കുതിരപ്പുറത്തേറി മദാമയോടൊപ്പം കാട്ടിൽ നിന്ന് ബംഗ്ലാവിലേക്ക് യാത്ര തിരിച്ചു. പുതിയ പ്രണയത്തിന്‍റെ, പ്രതീക്ഷയുടെ കുന്നിൻ ചെരുവിലേക്ക് മമ്മ ബട്ലറോടൊപ്പം മറയുന്നത് തന്‍റെ ചെറിയ വീടിന്‍റെ അകത്തെ ഇരുട്ടിൽ നിന്ന് വളർത്തു പുത്രൻ നോക്കി നിന്നു. അവസാനമായി തന്നിൽ നിന്ന് മറയുന്ന മമ്മയെ നിർവികാരമായ അവന്‍റെ കണ്ണുകൾ തീവ്രതയോടെ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.
“മിസ്റ്റർ ബട്ലർ, യു ആർ ഫ്രം ഗ്രയിറ്റ് ബ്രിട്ടൻ. വൈ യു ഗിവ് മച്ച് റെസ്പെക്റ്റ് ടു തീസ് ട്രൈബൽ പീപ്പൽ?” മടക്ക യാത്രയ്ക്കിടയിലെ ഒരു വിശ്രമത്തിനിടയിൽ മദാമ ബട്ലറോടായി ചോദിച്ചു.
“ലാസ്റ്റ് നൈറ്റ് ദെ ഹണ്ടഡ് എ ലേപ്പർഡ് ഫോർ തെയർ ഡിന്നർ, ആൻഡ് ടുഡെ ദെ ടുക് ഗൺ പൌടർ ആസ് എ ഗിഫ്റ്റ്.”
“സൊ യു ആർ അഫ്രൈഡ് ഓഫ് ദെം?” പരിഹാസഭാവത്തോടെ മദാമ ബട്ലർക്ക് നേരെ ചോദ്യമെറിഞ്ഞു.
“ആം ഓൺളി അഫ്രൈഡ് ഓഫ് മൈ ലൈഫ്.” ബട്ലർ കുതിരപ്പുറത്തേറി യാത്ര തുടർന്നു. പിന്നാലെ മദാമയും.
അമേരിക്കൻ മിഷിനറി പ്രവർത്തക ഉപേക്ഷിച്ചു പോയ കൌമാരക്കാരനായ കാമുകന് പിന്നീട് എന്ത് പറ്റിയെന്ന് യാത്രയിക്കിടയിൽ മദാമ ബട്ലറോട് ചോദിച്ചു. ബംഗ്ലാവിലെ ഇപ്പോഴത്തെ കുതിരാലയത്തിന്‍റെ പഴയ കെട്ടിടത്തിൽ അവൻ തൂങ്ങി മരിച്ചതായി ബട്ലർ മറുപടി നൽകി.
അസ്തമയത്തോട് അടുപ്പിച്ച് ഇരുവരും ബംഗ്ലാവിലെത്തി. എന്തിനെന്നറിയാതെ ഒത്തിരി നേരം മദാമ പുതിയ കുതിരാലയത്തിന്‍റെ മുന്നിൽ വെറുതെയങ്ങനെ നിന്നു. പിന്നീട് ബട്ലറോടൊപ്പം മുന്തിരി തോട്ടത്തിന്‍റെ നടുവിലൂടെ ബംഗ്ലാവ് ലക്ഷ്യം വെച്ച് നടന്നു. സായിപ്പ് തന്‍റെ മുറിയിലെ ജനാലയിലൂടെ ഒരു ശപിക്കപ്പെട്ട കാഴ്ചയെന്നോണം അത് നോക്കി നിന്നു.
((തുടരും))
കുതിരക്കുളമ്പടികളുടെ ശബ്ദം മൂപ്പനെ ഉണർത്തി. ഉച്ച മയക്കത്തിൽ നിന്ന് ഉണർന്ന മൂപ്പന്‍റെ അരികിലേക്ക് ബട്ലർ അനുസരണയുള്ള ഒരു ശിഷ്യനെന്ന പോലെ നടന്നടുത്തു. മദാമയ്ക്ക് പരിചയമില്ലാത്തൊരു ഭാഷയിൽ ബട്ലർ മൂപ്പന്‍റെയരികിൽ കാര്യങ്ങൾ അവതരിപ്പിച്ചു. സംസാരത്തിനിടയിൽ മൂപ്പൻ വളർത്തു പുത്രനെ നോക്കി തിട്ടപ്പെടുത്തുന്നത് മദാമ ശ്രദ്ധിച്ചു. സംസാരത്തിന്‍റെ ഒടുവിൽ സംഭവിച്ച മൌനത്തെ മറികടന്ന് മൂപ്പൻ സമ്മതമെന്ന നിലയ്ക്ക് ഒന്ന് മൂളി. തന്‍റെ തോളിൽ തൂങ്ങി കിടപ്പുണ്ടായിരുന്ന ബാഗിൽ നിന്നും ബട്ലർ കുറച്ച് തേയിലയും വെടി മരുന്നും മൂപ്പന് സന്തോഷത്തോടെ നൽകി. തേയില തിരിച്ചേൽപ്പിച്ച മൂപ്പൻ വെടി മരുന്ന് സ്വീകരിച്ചു.
മൂപ്പന്‍റെ പുരയിടത്തോട് ചേർന്നുള്ള ചെറിയ വീടിന്‍റെ അകത്തെ ഇരുട്ടിലേക്ക് സാധനങ്ങളും കൊണ്ട് വളർത്തു പുത്രൻ കാലെടുത്തു വെച്ച നേരത്ത്, നഷ്ടപ്പെട്ടതിനെക്കാൾ വലുതെന്തൊ നേടിയ സംതൃപ്തിയിൽ മദാമ ബട്ലറുമൊത്തുള്ള ബംഗ്ലാവിലേക്കുള്ള മടക്ക യാത്രയിക്കായി കുതിരപ്പുറത്ത് ബട്ലറിന്‍റെ വരവിനായി കാത്തിരുന്നു. വിശേഷങ്ങൾ മദാമയെ എഴുതി അറിയിക്കുന്നതിനായി വളർത്തു പുത്രൻ ബട്ലറോട് കടലാസുകൾ ആവശ്യപ്പെട്ടു, രണ്ടാഴ്ച കാലത്തെ താമസത്തിനിടയിൽ മമ്മയെ അറിയിക്കാൻ മാത്രം വിശേഷങ്ങൾ ഇവിടെ സംഭവിക്കാൻ സാധ്യതയില്ലെന്ന ന്യായത്തിൽ അയാൾ ചെറുക്കന്‍റെ ആവശ്യം നിരാകരിച്ച് കുതിരപ്പുറത്തേറി മദാമയോടൊപ്പം കാട്ടിൽ നിന്ന് ബംഗ്ലാവിലേക്ക് യാത്ര തിരിച്ചു. പുതിയ പ്രണയത്തിന്‍റെ, പ്രതീക്ഷയുടെ കുന്നിൻ ചെരുവിലേക്ക് മമ്മ ബട്ലറോടൊപ്പം മറയുന്നത് തന്‍റെ ചെറിയ വീടിന്‍റെ അകത്തെ ഇരുട്ടിൽ നിന്ന് വളർത്തു പുത്രൻ നോക്കി നിന്നു. അവസാനമായി തന്നിൽ നിന്ന് മറയുന്ന മമ്മയെ നിർവികാരമായ അവന്‍റെ കണ്ണുകൾ തീവ്രതയോടെ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.
“മിസ്റ്റർ ബട്ലർ, യു ആർ ഫ്രം ഗ്രയിറ്റ് ബ്രിട്ടൻ. വൈ യു ഗിവ് മച്ച് റെസ്പെക്റ്റ് ടു തീസ് ട്രൈബൽ പീപ്പൽ?” മടക്ക യാത്രയ്ക്കിടയിലെ ഒരു വിശ്രമത്തിനിടയിൽ മദാമ ബട്ലറോടായി ചോദിച്ചു.
“ലാസ്റ്റ് നൈറ്റ് ദെ ഹണ്ടഡ് എ ലേപ്പർഡ് ഫോർ തെയർ ഡിന്നർ, ആൻഡ് ടുഡെ ദെ ടുക് ഗൺ പൌടർ ആസ് എ ഗിഫ്റ്റ്.”
“സൊ യു ആർ അഫ്രൈഡ് ഓഫ് ദെം?” പരിഹാസഭാവത്തോടെ മദാമ ബട്ലർക്ക് നേരെ ചോദ്യമെറിഞ്ഞു.
“ആം ഓൺളി അഫ്രൈഡ് ഓഫ് മൈ ലൈഫ്.” ബട്ലർ കുതിരപ്പുറത്തേറി യാത്ര തുടർന്നു. പിന്നാലെ മദാമയും.
അമേരിക്കൻ മിഷിനറി പ്രവർത്തക ഉപേക്ഷിച്ചു പോയ കൌമാരക്കാരനായ കാമുകന് പിന്നീട് എന്ത് പറ്റിയെന്ന് യാത്രയിക്കിടയിൽ മദാമ ബട്ലറോട് ചോദിച്ചു. ബംഗ്ലാവിലെ ഇപ്പോഴത്തെ കുതിരാലയത്തിന്‍റെ പഴയ കെട്ടിടത്തിൽ അവൻ തൂങ്ങി മരിച്ചതായി ബട്ലർ മറുപടി നൽകി.
അസ്തമയത്തോട് അടുപ്പിച്ച് ഇരുവരും ബംഗ്ലാവിലെത്തി. എന്തിനെന്നറിയാതെ ഒത്തിരി നേരം മദാമ പുതിയ കുതിരാലയത്തിന്‍റെ മുന്നിൽ വെറുതെയങ്ങനെ നിന്നു. പിന്നീട് ബട്ലറോടൊപ്പം മുന്തിരി തോട്ടത്തിന്‍റെ നടുവിലൂടെ ബംഗ്ലാവ് ലക്ഷ്യം വെച്ച് നടന്നു. സായിപ്പ് തന്‍റെ മുറിയിലെ ജനാലയിലൂടെ ഒരു ശപിക്കപ്പെട്ട കാഴ്ചയെന്നോണം അത് നോക്കി നിന്നു.
((തുടരും))





K SHABAS HARIS
K SHABAS HARIS



