Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

പിന്നാമ്പുറം

പിന്നാമ്പുറം

Fayiz Abdullah

കാൺപൂരിലെ ടി എ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കില്ലിംഗ് ആൻഡ് കോൺഗ്യുവറിങ്ങിൽ ചേർന്ന് രണ്ടാമത്തെ ദിവസം ഭാസ്ക്കരൻ മറ്റൊരു ഭാസ്കരനെ പരിചയപ്പെട്ടു. പുതിയ ഭാസ്കരൻ കറുത്ത് നീണ്ട തുറിച്ചുനോട്ടക്കാരനായ ഒരു മനുഷ്യനായിരുന്നു. പേടിപ്പെടുത്തുന്ന ആ രൂപം ഒരു കാളയെ പോലെ തോന്നിച്ചു. ഭാസ്കരന് അതു പോലത്തെ രൂപം ഭയങ്കര ഇഷ്ടമാണ്. ഇഷ്ടത്തിനേക്കാൾ അപ്പുറത്തേക്ക് ചിലപ്പോൾ ആരാധന തോന്നും. മലയാളികളായത് കൊണ്ടും ഒരേ പേര് ആയത്കൊണ്ടും രണ്ട് ഭാസ്കരൻമാരും പെട്ടെന്ന് അടുത്തു. കാളയെ പോലിരിക്കുന്ന ഭാസ്കരൻ കൊല്ലത്ത് നിന്നായത് കൊണ്ട് ബാക്കിയുള്ളവർ അവനെ കൊല്ലം ഭാസ്കരൻ എന്നും പാലക്കാട്ടുകാരനായത് കൊണ്ട് മറ്റവനെ പാലക്കാട്‌ ഭാസ്കരൻ എന്നും വിളിക്കാൻ തുടങ്ങി.

കൊല്ലം ഭാസ്കരൻ കില്ലിംഗ് ആൻഡ് ടൂൾസ് അഡ്മിനിസ്‌ട്റേഷൻ ഡിപ്പാർട്മെന്റിൽ ആയിരുന്നു. ക്ലാസ്സിൽ അധികം കയറാറില്ലെങ്കിലും പരീക്ഷക്ക് അവൻ നന്നായി പെർഫോം ചെയ്തു. ഡിപ്പാർട്മെന്റിലെ തന്നെ ഏറ്റവും നല്ല സെമിനാറുകൾ അവന്റെതായിരുന്നു. സിലബസിന്റെ അപ്പുറത്തേക്ക് തന്റേതായ പ്രത്യയശാസ്ത്രങ്ങൾ അവൻ പങ്കുവെച്ചു. ലോകത്തിനോടും മനുഷ്യരോടും ഉള്ള അവന്റെ നെഗറ്റീവ് സമീപനം പ്രഫസർമാരും കൂട്ടുകാരും അത്ഭുതത്തോടെ നോക്കിനിന്നു. ചിലർ അതിൽ അസൂയപ്പെടുകയും ചെയ്തിരുന്നു.

പാലക്കാട്‌ ഭാസ്കരൻ നേറ്റീവ് കോൺക്യുവറിങ് ആൻഡ് ഹ്യൂമൻ അഫേഴ്‌സ് ഡിപ്പാർട്മെന്റ് ആയിരുന്നു. കൊല്ലം ഭാസ്കരന്റെ നേർവിപരീതം  ആയിരുന്നു പാലക്കാടന്റെ കാര്യം. അവൻ രാവും പകലും കുത്തിയിരുന്ന് പഠിച്ചിട്ടും പരീക്ഷകളിൽ നന്നായി സ്കോർ ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ അവൻ നിരാശനാവുകയും ചെയ്തില്ല.

പിന്നീട് കൊല്ലം ഭാസ്കരനെ പാലക്കാടൻ ചെറുതായി പേടിക്കാൻ തുടങ്ങി. നന്നായി സംസാരിക്കാൻ പറ്റാതായി. കഴിയുന്നതും അവൻ അടുപ്പം കുറക്കാൻ ശ്രമിച്ചു. പാലക്കാട്‌ ഭാസ്കരൻ കിടത്തം നാരായണൻ പിവിയുടെ മുറിയിലേക്ക് മാറ്റി. അങ്ങനെ ഭാസ്കരനും  പതുക്കെ തീരെ മിണ്ടാതായി.

രണ്ട് ഭാസ്കരൻമാരും രാത്രി ഒരുമിച്ചിരുന്നു സിനിമകൾ കണ്ടു. പാലക്കാട് ഭാസ്കരന് ഫീൽ ഗുഡ് പടങ്ങൾ ആയിരുന്നു ഇഷ്ടം. അവൻ ചിലത് കണ്ട് ഇരുന്ന് കരയും. കൊല്ലം ഭാസ്കരൻ ചോരപ്പടം അല്ലെങ്കിൽ ഉറങ്ങിപ്പോകും. സിനിമയ്ക്ക് അപ്പുറം അവർ പാട്ട് പാടിയും ഡാൻസ് കളിച്ചും എല്ലാം സമയം ചിലവഴിച്ചു.

ഒരിക്കൽ അവർ കാൺപൂരിന്റെ ഔട്ടർ പ്രദേശത്തെ ഒരു ചേരിയിലൂടെ വെറുതെ നടക്കാൻ തീരുമാനിച്ചു. കൊല്ലം ഭാസ്കരൻ അവിടുന്ന് ഒരു വെറ്റില വാങ്ങിച്ചു ചവച്ചു. ചുണ്ടിനോടൊപ്പം അവന്റെ കണ്ണും ചുവന്നു. പാലക്കാടൻ ഒന്ന് ഞെട്ടി. വെറ്റിലയുടെ മണം ഇഷ്ടമില്ലാത്തത് കൊണ്ട് അത് അവൻ വാങ്ങിയില്ല. പകരം തന്റെ ടവൽ എടുത്ത് കോളറിൽ തിരുകി നെഞ്ച് വിരിച്ചു നടന്നു. വസ്ത്രo ധരിക്കാത്ത അലറിവിളിക്കുന്ന കുട്ടികളെയും കറുത്ത വെള്ളചാലുകളെയും മഞ്ഞ-ചുവപ്പ് പല്ലുകളുമായി പച്ചക്കറി വിൽക്കുന്ന സ്ത്രീകളെയും കടന്ന് അവർ നടന്നു. ഒരു പഞ്ചർ കടയുടെ മുൻപിൽ നിന്ന് ഒരു തടിമാടൻ ഒരു ചെറുപ്പക്കാരനെയിട്ട് തല്ലിച്ചതക്കുന്നത് കണ്ടു. ചെറുപ്പക്കാരന്റെ ദേഹത്തുനിന്നും ചോരയൊലിച്ചിറങ്ങുന്നുണ്ട്. പാലക്കാടൻ ഭാസ്കരന് തടിയനെ പിടിച്ചുമാറ്റാൻ തോന്നി. പക്ഷേ ധൈര്യം വന്നില്ല. എന്നാൽ കൊല്ലം ഭാസ്കരൻ ഒരു പോക്കങ്ങ് പോയി. പാലക്കാടൻ പിന്നാലെയും നടന്നു. കൊല്ലം ഭാസ്കരൻ തടിയനെ പിടിച്ചു മാറ്റുമെന്ന പാലക്കാടൻ ഭാസ്കരന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അവൻ ആ ചെറുപ്പക്കാരനിട്ട് ചവിട്ടി. ചോര ഛർദിക്കും പോലെ ചെറുപ്പക്കാരന്റെ മുഖത്തേക്ക് വെറ്റില ചവച്ചത് തുപ്പുകയും ചെയ്തു. പാലക്കാടൻ ചിന്തിക്കാനുള്ള ഗ്യാപിനുപോലും നിൽക്കാതെ അവിടെ നിന്നും ഓടി.

പിന്നീട് കൊല്ലം ഭാസ്കരനെ പാലക്കാടൻ ചെറുതായി പേടിക്കാൻ തുടങ്ങി. നന്നായി സംസാരിക്കാൻ പറ്റാതായി. കഴിയുന്നതും അവൻ അടുപ്പം കുറക്കാൻ ശ്രമിച്ചു. പാലക്കാട്‌ ഭാസ്കരൻ കിടത്തം നാരായണൻ പിവിയുടെ മുറിയിലേക്ക് മാറ്റി. അങ്ങനെ ഭാസ്കരനും പതുക്കെ തീരെ മിണ്ടാതായി.

സെമസ്റ്ററുകൾ കടന്നുപോയി.

അവസാനത്തെ ഫൌണ്ടേഷൻ ദിവസം രാത്രി സോളോ സോങ് മത്സരം നടക്കുന്നതിനിടയിൽ ബോറടിച്ചിട്ട് ഒരു സിഗരറ്റ് വലിക്കാൻ പാലക്കാട്‌ ഭാസ്കരൻ പുറത്തിറങ്ങി. ഹെൽത്ത്‌ സെന്ററിന്റെ ബാക്കിലെ ചിൽഡ്രൻസ് പാർക്കിൽ ചെന്ന് ഊഞ്ഞാലാടി വലിച്ചു. ഓരോന്ന് ആലോചിച്ച് വലിക്കുന്നതിനിടയിൽ കുറച്ച് ദൂരെ മതിലിനോട്‌ ചേർന്ന് ഒരാളുടെ വയറ്റിൽ ആരോ കത്തി കയറ്റുന്നത് ഭാസ്കരൻ കണ്ടു. തന്റെ ടവൽ കഴുത്തിൽ മുറുക്കിക്കെട്ടി അൽപ്പം പേടിച്ച് അങ്ങോട്ട് പോകാൻ നേരം ആംഗിൾ മാറിയപ്പോൾ ഭാസ്കരൻ കൊലപാതകിയെ കണ്ടു. അന്ന് ആ ചേരിയിൽ വെച്ച് ചെറുപ്പക്കാരന്റെ മുഖത്തേക്ക് വെറ്റില ചവച്ചത് തുപ്പുമ്പോൾ കണ്ട അതേ മസിൽ മൂവ്മെന്റ്. കൊല്ലം ഭാസ്കരൻ ഔട്ട്‌ ഓഫ് സിലബസിൽ പ്രാക്ടിക്കൽസ് നടത്തുന്നു. അങ്ങോട്ട് പോയില്ല.

പക്ഷേ ഒന്നുണ്ടായി. ഭാസ്കരന് എതിരെ ഭാസ്കരൻ സാക്ഷി പറഞ്ഞു. അനധികൃതകൊലപാതകത്തിന്‌ കേസെടുത്ത് ആൾക്കൂട്ടത്തിനിടയിലൂടെ പോലീസ് ഭാസ്കരനെ കൊണ്ട് പോകുമ്പോൾ അവന്റെ കാളക്കണ്ണ് കൊണ്ട് പാലക്കാട്‌ ഭാസ്കരനെ ഒരു നോട്ടം ഉണ്ടായിരുന്നു. ആ സെക്കന്റ്‌ തൊട്ട് ഭാസ്കരന് തുടങ്ങിയ രണ്ടാം ഘട്ടപേടി നാരായണൻ പിവിയും വാസുവും ഒക്കെയുള്ളത് കൊണ്ട് പെട്ടെന്ന് കുറഞ്ഞുവന്നു. കോഴ്സ് കംപ്ലീറ്റ് ചെയ്ത് പരീക്ഷയും പാസ്സായി പോകുമ്പോൾ ഭാസ്കരന് ചെറിയ പേടിയോടൊപ്പം ഒരു ചെറുപ്പക്കാരന്റെ പഠിത്തം നശിപ്പിച്ചതിലെ കുറ്റബോധവും ഉണ്ടായിരുന്നു.

പിന്നീട് കൊല്ലം ഭാസ്കരനെ പാലക്കാടൻ ചെറുതായി പേടിക്കാൻ തുടങ്ങി. നന്നായി സംസാരിക്കാൻ പറ്റാതായി. കഴിയുന്നതും അവൻ അടുപ്പം കുറക്കാൻ ശ്രമിച്ചു. പാലക്കാട്‌ ഭാസ്കരൻ കിടത്തം നാരായണൻ പിവിയുടെ മുറിയിലേക്ക് മാറ്റി. അങ്ങനെ ഭാസ്കരനും  പതുക്കെ തീരെ മിണ്ടാതായി.


ഇന്റേൺഷിപ് ചെയ്യാൻ പാലക്കാട്‌ ഭാസ്കരന് കിട്ടിയത് കൊല്ലം ജില്ലയിലെ ദിനേശപുരം കോളനി ആയിരുന്നു. കോളനിയിൽ കടന്ന്കൂടി അവിടത്തെ ലോക്കൽ ഗുണ്ടകളെ തൂത്തുവാരി കോളനി പിടിച്ചടക്കിയാലെ സർട്ടിഫിക്കറ്റിൽ വിസിയുടെ ഒപ്പ് ലഭിക്കൂ. ഒരു മാസം കോളനിയിൽ നിന്നിട്ടും ഭാസ്കരന് ഒന്നിനും കഴിഞ്ഞില്ല. നല്ല ആളുകളോട് അനുകമ്പ തോന്നുന്നത് കൊണ്ട് അവന് അവിടെ ഒന്നും ചെയ്യാൻ പറ്റിയില്ല.

ഇന്റേൺഷിപ്പിൽ തോൽവി സമ്മതിച്ചിരിക്കുമ്പോഴാണ് കൊല്ലം ഭാസ്കരൻ തിരിച്ച് വരുന്നെന്ന് അറിഞ്ഞത്. ദിനേശപുരത്തുനിന്നും ഇരുപത് കിലോമീറ്റർ അപ്പുറത്തുള്ള ദളവാതെരുവിലേക്ക് ആണ് അവൻ വരുന്നത്. നാരായണൻ അറിയിച്ചതിനനുസരിച്ച് ഭാസ്കരൻ വരുന്ന ദിവസത്തിന്റെ തലേന്ന് പാലക്കാട്‌ ഭാസ്കരൻ അവിടം വിട്ടു. ഇന്റേൺഷിപ് പരാജയപ്പെട്ടതിനാൽ കോഴ്സിന്റെ കാര്യത്തിൽ ക്രയ്സിസ് നിലനിൽക്കെ അവൻ തൃശൂരിലെ മുണ്ടൂർ എന്ന സ്ഥലത്ത് ചെന്ന് ഇറങ്ങി. ദിനേശപുരത്ത് നിന്നും കാൺപൂരിൽ നിന്നുമൊക്കെ വ്യത്യസ്തമായി ഇരുട്ട് കുറഞ്ഞ നല്ല മഞ്ഞ നിറമുള്ള നാട്. ഇടയ്ക്കിടയ്ക്ക് ചെറിയ തല്ലുണ്ടാക്കിയും തല്ലുണ്ടാക്കാൻ പ്രേരിപ്പിച്ചുo എന്നാൽ നാട്ടുകാരെ സഹായിച്ചുo കലാപ്രവർത്തനo നടത്തിയും ഭാസ്കരൻ ജീവിക്കാൻ തുടങ്ങി. പഠനത്തിൽ തോറ്റുപോയതും ലക്ഷ്യം നിറവേറ്റാൻ പറ്റാതെ പോയതും മറന്നതോടൊപ്പം കൊല്ലം ഭാസ്കരന്റെ കാര്യവും മെല്ലെ അവൻ മറന്നു.

കൊല്ലത്ത് ദളവാതെരുവിൽ ഒരു നീലിച്ച മഴയത്ത് ലോട്ടറിവിൽപ്പനക്കാരൻ ദിവാകരനെ ഇടിച്ചുകൊന്നതോടെ ചുവന്ന വായും കണ്ണുമുള്ള കൊല്ലം ഭാസ്കരൻ അവിടത്തുകാർക്ക് കാളഭാസ്കരനായി. കോഴ്സ് പൂർത്തിയായില്ലെങ്കിലും അവൻ കൊന്നും ഉപദ്രവിച്ചുo ജീവിതത്തിൽ നന്നായി പെർഫോം ചെയ്ത് വിജയിച്ചു മുന്നോട്ട് പോയി.

കാൺപൂരിലെ ടി എ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കില്ലിംഗ് ആൻഡ് കോൺഗ്യുവറിങ്ങിൽ ചേർന്ന് രണ്ടാമത്തെ ദിവസം ഭാസ്ക്കരൻ മറ്റൊരു ഭാസ്കരനെ പരിചയപ്പെട്ടു. പുതിയ ഭാസ്കരൻ കറുത്ത് നീണ്ട തുറിച്ചുനോട്ടക്കാരനായ ഒരു മനുഷ്യനായിരുന്നു. പേടിപ്പെടുത്തുന്ന ആ രൂപം ഒരു കാളയെ പോലെ തോന്നിച്ചു. ഭാസ്കരന് അതു പോലത്തെ രൂപം ഭയങ്കര ഇഷ്ടമാണ്. ഇഷ്ടത്തിനേക്കാൾ അപ്പുറത്തേക്ക് ചിലപ്പോൾ ആരാധന തോന്നും. മലയാളികളായത് കൊണ്ടും ഒരേ പേര് ആയത്കൊണ്ടും രണ്ട് ഭാസ്കരൻമാരും പെട്ടെന്ന് അടുത്തു. കാളയെ പോലിരിക്കുന്ന ഭാസ്കരൻ കൊല്ലത്ത് നിന്നായത് കൊണ്ട് ബാക്കിയുള്ളവർ അവനെ കൊല്ലം ഭാസ്കരൻ എന്നും പാലക്കാട്ടുകാരനായത് കൊണ്ട് മറ്റവനെ പാലക്കാട്‌ ഭാസ്കരൻ എന്നും വിളിക്കാൻ തുടങ്ങി.

കൊല്ലം ഭാസ്കരൻ കില്ലിംഗ് ആൻഡ് ടൂൾസ് അഡ്മിനിസ്‌ട്റേഷൻ ഡിപ്പാർട്മെന്റിൽ ആയിരുന്നു. ക്ലാസ്സിൽ അധികം കയറാറില്ലെങ്കിലും പരീക്ഷക്ക് അവൻ നന്നായി പെർഫോം ചെയ്തു. ഡിപ്പാർട്മെന്റിലെ തന്നെ ഏറ്റവും നല്ല സെമിനാറുകൾ അവന്റെതായിരുന്നു. സിലബസിന്റെ അപ്പുറത്തേക്ക് തന്റേതായ പ്രത്യയശാസ്ത്രങ്ങൾ അവൻ പങ്കുവെച്ചു. ലോകത്തിനോടും മനുഷ്യരോടും ഉള്ള അവന്റെ നെഗറ്റീവ് സമീപനം പ്രഫസർമാരും കൂട്ടുകാരും അത്ഭുതത്തോടെ നോക്കിനിന്നു. ചിലർ അതിൽ അസൂയപ്പെടുകയും ചെയ്തിരുന്നു.

പാലക്കാട്‌ ഭാസ്കരൻ നേറ്റീവ് കോൺക്യുവറിങ് ആൻഡ് ഹ്യൂമൻ അഫേഴ്‌സ് ഡിപ്പാർട്മെന്റ് ആയിരുന്നു. കൊല്ലം ഭാസ്കരന്റെ നേർവിപരീതം  ആയിരുന്നു പാലക്കാടന്റെ കാര്യം. അവൻ രാവും പകലും കുത്തിയിരുന്ന് പഠിച്ചിട്ടും പരീക്ഷകളിൽ നന്നായി സ്കോർ ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ അവൻ നിരാശനാവുകയും ചെയ്തില്ല.

പിന്നീട് കൊല്ലം ഭാസ്കരനെ പാലക്കാടൻ ചെറുതായി പേടിക്കാൻ തുടങ്ങി. നന്നായി സംസാരിക്കാൻ പറ്റാതായി. കഴിയുന്നതും അവൻ അടുപ്പം കുറക്കാൻ ശ്രമിച്ചു. പാലക്കാട്‌ ഭാസ്കരൻ കിടത്തം നാരായണൻ പിവിയുടെ മുറിയിലേക്ക് മാറ്റി. അങ്ങനെ ഭാസ്കരനും  പതുക്കെ തീരെ മിണ്ടാതായി.

രണ്ട് ഭാസ്കരൻമാരും രാത്രി ഒരുമിച്ചിരുന്നു സിനിമകൾ കണ്ടു. പാലക്കാട് ഭാസ്കരന് ഫീൽ ഗുഡ് പടങ്ങൾ ആയിരുന്നു ഇഷ്ടം. അവൻ ചിലത് കണ്ട് ഇരുന്ന് കരയും. കൊല്ലം ഭാസ്കരൻ ചോരപ്പടം അല്ലെങ്കിൽ ഉറങ്ങിപ്പോകും. സിനിമയ്ക്ക് അപ്പുറം അവർ പാട്ട് പാടിയും ഡാൻസ് കളിച്ചും എല്ലാം സമയം ചിലവഴിച്ചു.

ഒരിക്കൽ അവർ കാൺപൂരിന്റെ ഔട്ടർ പ്രദേശത്തെ ഒരു ചേരിയിലൂടെ വെറുതെ നടക്കാൻ തീരുമാനിച്ചു. കൊല്ലം ഭാസ്കരൻ അവിടുന്ന് ഒരു വെറ്റില വാങ്ങിച്ചു ചവച്ചു. ചുണ്ടിനോടൊപ്പം അവന്റെ കണ്ണും ചുവന്നു. പാലക്കാടൻ ഒന്ന് ഞെട്ടി. വെറ്റിലയുടെ മണം ഇഷ്ടമില്ലാത്തത് കൊണ്ട് അത് അവൻ വാങ്ങിയില്ല. പകരം തന്റെ ടവൽ എടുത്ത് കോളറിൽ തിരുകി നെഞ്ച് വിരിച്ചു നടന്നു. വസ്ത്രo ധരിക്കാത്ത അലറിവിളിക്കുന്ന കുട്ടികളെയും കറുത്ത വെള്ളചാലുകളെയും മഞ്ഞ-ചുവപ്പ് പല്ലുകളുമായി പച്ചക്കറി വിൽക്കുന്ന സ്ത്രീകളെയും കടന്ന് അവർ നടന്നു. ഒരു പഞ്ചർ കടയുടെ മുൻപിൽ നിന്ന് ഒരു തടിമാടൻ ഒരു ചെറുപ്പക്കാരനെയിട്ട് തല്ലിച്ചതക്കുന്നത് കണ്ടു. ചെറുപ്പക്കാരന്റെ ദേഹത്തുനിന്നും ചോരയൊലിച്ചിറങ്ങുന്നുണ്ട്. പാലക്കാടൻ ഭാസ്കരന് തടിയനെ പിടിച്ചുമാറ്റാൻ തോന്നി. പക്ഷേ ധൈര്യം വന്നില്ല. എന്നാൽ കൊല്ലം ഭാസ്കരൻ ഒരു പോക്കങ്ങ് പോയി. പാലക്കാടൻ പിന്നാലെയും നടന്നു. കൊല്ലം ഭാസ്കരൻ തടിയനെ പിടിച്ചു മാറ്റുമെന്ന പാലക്കാടൻ ഭാസ്കരന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അവൻ ആ ചെറുപ്പക്കാരനിട്ട് ചവിട്ടി. ചോര ഛർദിക്കും പോലെ ചെറുപ്പക്കാരന്റെ മുഖത്തേക്ക് വെറ്റില ചവച്ചത് തുപ്പുകയും ചെയ്തു. പാലക്കാടൻ ചിന്തിക്കാനുള്ള ഗ്യാപിനുപോലും നിൽക്കാതെ അവിടെ നിന്നും ഓടി.

പിന്നീട് കൊല്ലം ഭാസ്കരനെ പാലക്കാടൻ ചെറുതായി പേടിക്കാൻ തുടങ്ങി. നന്നായി സംസാരിക്കാൻ പറ്റാതായി. കഴിയുന്നതും അവൻ അടുപ്പം കുറക്കാൻ ശ്രമിച്ചു. പാലക്കാട്‌ ഭാസ്കരൻ കിടത്തം നാരായണൻ പിവിയുടെ മുറിയിലേക്ക് മാറ്റി. അങ്ങനെ ഭാസ്കരനും പതുക്കെ തീരെ മിണ്ടാതായി.

സെമസ്റ്ററുകൾ കടന്നുപോയി.

അവസാനത്തെ ഫൌണ്ടേഷൻ ദിവസം രാത്രി സോളോ സോങ് മത്സരം നടക്കുന്നതിനിടയിൽ ബോറടിച്ചിട്ട് ഒരു സിഗരറ്റ് വലിക്കാൻ പാലക്കാട്‌ ഭാസ്കരൻ പുറത്തിറങ്ങി. ഹെൽത്ത്‌ സെന്ററിന്റെ ബാക്കിലെ ചിൽഡ്രൻസ് പാർക്കിൽ ചെന്ന് ഊഞ്ഞാലാടി വലിച്ചു. ഓരോന്ന് ആലോചിച്ച് വലിക്കുന്നതിനിടയിൽ കുറച്ച് ദൂരെ മതിലിനോട്‌ ചേർന്ന് ഒരാളുടെ വയറ്റിൽ ആരോ കത്തി കയറ്റുന്നത് ഭാസ്കരൻ കണ്ടു. തന്റെ ടവൽ കഴുത്തിൽ മുറുക്കിക്കെട്ടി അൽപ്പം പേടിച്ച് അങ്ങോട്ട് പോകാൻ നേരം ആംഗിൾ മാറിയപ്പോൾ ഭാസ്കരൻ കൊലപാതകിയെ കണ്ടു. അന്ന് ആ ചേരിയിൽ വെച്ച് ചെറുപ്പക്കാരന്റെ മുഖത്തേക്ക് വെറ്റില ചവച്ചത് തുപ്പുമ്പോൾ കണ്ട അതേ മസിൽ മൂവ്മെന്റ്. കൊല്ലം ഭാസ്കരൻ ഔട്ട്‌ ഓഫ് സിലബസിൽ പ്രാക്ടിക്കൽസ് നടത്തുന്നു. അങ്ങോട്ട് പോയില്ല.

പക്ഷേ ഒന്നുണ്ടായി. ഭാസ്കരന് എതിരെ ഭാസ്കരൻ സാക്ഷി പറഞ്ഞു. അനധികൃതകൊലപാതകത്തിന്‌ കേസെടുത്ത് ആൾക്കൂട്ടത്തിനിടയിലൂടെ പോലീസ് ഭാസ്കരനെ കൊണ്ട് പോകുമ്പോൾ അവന്റെ കാളക്കണ്ണ് കൊണ്ട് പാലക്കാട്‌ ഭാസ്കരനെ ഒരു നോട്ടം ഉണ്ടായിരുന്നു. ആ സെക്കന്റ്‌ തൊട്ട് ഭാസ്കരന് തുടങ്ങിയ രണ്ടാം ഘട്ടപേടി നാരായണൻ പിവിയും വാസുവും ഒക്കെയുള്ളത് കൊണ്ട് പെട്ടെന്ന് കുറഞ്ഞുവന്നു. കോഴ്സ് കംപ്ലീറ്റ് ചെയ്ത് പരീക്ഷയും പാസ്സായി പോകുമ്പോൾ ഭാസ്കരന് ചെറിയ പേടിയോടൊപ്പം ഒരു ചെറുപ്പക്കാരന്റെ പഠിത്തം നശിപ്പിച്ചതിലെ കുറ്റബോധവും ഉണ്ടായിരുന്നു.

പിന്നീട് കൊല്ലം ഭാസ്കരനെ പാലക്കാടൻ ചെറുതായി പേടിക്കാൻ തുടങ്ങി. നന്നായി സംസാരിക്കാൻ പറ്റാതായി. കഴിയുന്നതും അവൻ അടുപ്പം കുറക്കാൻ ശ്രമിച്ചു. പാലക്കാട്‌ ഭാസ്കരൻ കിടത്തം നാരായണൻ പിവിയുടെ മുറിയിലേക്ക് മാറ്റി. അങ്ങനെ ഭാസ്കരനും  പതുക്കെ തീരെ മിണ്ടാതായി.


ഇന്റേൺഷിപ് ചെയ്യാൻ പാലക്കാട്‌ ഭാസ്കരന് കിട്ടിയത് കൊല്ലം ജില്ലയിലെ ദിനേശപുരം കോളനി ആയിരുന്നു. കോളനിയിൽ കടന്ന്കൂടി അവിടത്തെ ലോക്കൽ ഗുണ്ടകളെ തൂത്തുവാരി കോളനി പിടിച്ചടക്കിയാലെ സർട്ടിഫിക്കറ്റിൽ വിസിയുടെ ഒപ്പ് ലഭിക്കൂ. ഒരു മാസം കോളനിയിൽ നിന്നിട്ടും ഭാസ്കരന് ഒന്നിനും കഴിഞ്ഞില്ല. നല്ല ആളുകളോട് അനുകമ്പ തോന്നുന്നത് കൊണ്ട് അവന് അവിടെ ഒന്നും ചെയ്യാൻ പറ്റിയില്ല.

ഇന്റേൺഷിപ്പിൽ തോൽവി സമ്മതിച്ചിരിക്കുമ്പോഴാണ് കൊല്ലം ഭാസ്കരൻ തിരിച്ച് വരുന്നെന്ന് അറിഞ്ഞത്. ദിനേശപുരത്തുനിന്നും ഇരുപത് കിലോമീറ്റർ അപ്പുറത്തുള്ള ദളവാതെരുവിലേക്ക് ആണ് അവൻ വരുന്നത്. നാരായണൻ അറിയിച്ചതിനനുസരിച്ച് ഭാസ്കരൻ വരുന്ന ദിവസത്തിന്റെ തലേന്ന് പാലക്കാട്‌ ഭാസ്കരൻ അവിടം വിട്ടു. ഇന്റേൺഷിപ് പരാജയപ്പെട്ടതിനാൽ കോഴ്സിന്റെ കാര്യത്തിൽ ക്രയ്സിസ് നിലനിൽക്കെ അവൻ തൃശൂരിലെ മുണ്ടൂർ എന്ന സ്ഥലത്ത് ചെന്ന് ഇറങ്ങി. ദിനേശപുരത്ത് നിന്നും കാൺപൂരിൽ നിന്നുമൊക്കെ വ്യത്യസ്തമായി ഇരുട്ട് കുറഞ്ഞ നല്ല മഞ്ഞ നിറമുള്ള നാട്. ഇടയ്ക്കിടയ്ക്ക് ചെറിയ തല്ലുണ്ടാക്കിയും തല്ലുണ്ടാക്കാൻ പ്രേരിപ്പിച്ചുo എന്നാൽ നാട്ടുകാരെ സഹായിച്ചുo കലാപ്രവർത്തനo നടത്തിയും ഭാസ്കരൻ ജീവിക്കാൻ തുടങ്ങി. പഠനത്തിൽ തോറ്റുപോയതും ലക്ഷ്യം നിറവേറ്റാൻ പറ്റാതെ പോയതും മറന്നതോടൊപ്പം കൊല്ലം ഭാസ്കരന്റെ കാര്യവും മെല്ലെ അവൻ മറന്നു.

കൊല്ലത്ത് ദളവാതെരുവിൽ ഒരു നീലിച്ച മഴയത്ത് ലോട്ടറിവിൽപ്പനക്കാരൻ ദിവാകരനെ ഇടിച്ചുകൊന്നതോടെ ചുവന്ന വായും കണ്ണുമുള്ള കൊല്ലം ഭാസ്കരൻ അവിടത്തുകാർക്ക് കാളഭാസ്കരനായി. കോഴ്സ് പൂർത്തിയായില്ലെങ്കിലും അവൻ കൊന്നും ഉപദ്രവിച്ചുo ജീവിതത്തിൽ നന്നായി പെർഫോം ചെയ്ത് വിജയിച്ചു മുന്നോട്ട് പോയി.

കാൺപൂരിലെ ടി എ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കില്ലിംഗ് ആൻഡ് കോൺഗ്യുവറിങ്ങിൽ ചേർന്ന് രണ്ടാമത്തെ ദിവസം ഭാസ്ക്കരൻ മറ്റൊരു ഭാസ്കരനെ പരിചയപ്പെട്ടു. പുതിയ ഭാസ്കരൻ കറുത്ത് നീണ്ട തുറിച്ചുനോട്ടക്കാരനായ ഒരു മനുഷ്യനായിരുന്നു. പേടിപ്പെടുത്തുന്ന ആ രൂപം ഒരു കാളയെ പോലെ തോന്നിച്ചു. ഭാസ്കരന് അതു പോലത്തെ രൂപം ഭയങ്കര ഇഷ്ടമാണ്. ഇഷ്ടത്തിനേക്കാൾ അപ്പുറത്തേക്ക് ചിലപ്പോൾ ആരാധന തോന്നും. മലയാളികളായത് കൊണ്ടും ഒരേ പേര് ആയത്കൊണ്ടും രണ്ട് ഭാസ്കരൻമാരും പെട്ടെന്ന് അടുത്തു. കാളയെ പോലിരിക്കുന്ന ഭാസ്കരൻ കൊല്ലത്ത് നിന്നായത് കൊണ്ട് ബാക്കിയുള്ളവർ അവനെ കൊല്ലം ഭാസ്കരൻ എന്നും പാലക്കാട്ടുകാരനായത് കൊണ്ട് മറ്റവനെ പാലക്കാട്‌ ഭാസ്കരൻ എന്നും വിളിക്കാൻ തുടങ്ങി.

കൊല്ലം ഭാസ്കരൻ കില്ലിംഗ് ആൻഡ് ടൂൾസ് അഡ്മിനിസ്‌ട്റേഷൻ ഡിപ്പാർട്മെന്റിൽ ആയിരുന്നു. ക്ലാസ്സിൽ അധികം കയറാറില്ലെങ്കിലും പരീക്ഷക്ക് അവൻ നന്നായി പെർഫോം ചെയ്തു. ഡിപ്പാർട്മെന്റിലെ തന്നെ ഏറ്റവും നല്ല സെമിനാറുകൾ അവന്റെതായിരുന്നു. സിലബസിന്റെ അപ്പുറത്തേക്ക് തന്റേതായ പ്രത്യയശാസ്ത്രങ്ങൾ അവൻ പങ്കുവെച്ചു. ലോകത്തിനോടും മനുഷ്യരോടും ഉള്ള അവന്റെ നെഗറ്റീവ് സമീപനം പ്രഫസർമാരും കൂട്ടുകാരും അത്ഭുതത്തോടെ നോക്കിനിന്നു. ചിലർ അതിൽ അസൂയപ്പെടുകയും ചെയ്തിരുന്നു.

പാലക്കാട്‌ ഭാസ്കരൻ നേറ്റീവ് കോൺക്യുവറിങ് ആൻഡ് ഹ്യൂമൻ അഫേഴ്‌സ് ഡിപ്പാർട്മെന്റ് ആയിരുന്നു. കൊല്ലം ഭാസ്കരന്റെ നേർവിപരീതം  ആയിരുന്നു പാലക്കാടന്റെ കാര്യം. അവൻ രാവും പകലും കുത്തിയിരുന്ന് പഠിച്ചിട്ടും പരീക്ഷകളിൽ നന്നായി സ്കോർ ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ അവൻ നിരാശനാവുകയും ചെയ്തില്ല.

പിന്നീട് കൊല്ലം ഭാസ്കരനെ പാലക്കാടൻ ചെറുതായി പേടിക്കാൻ തുടങ്ങി. നന്നായി സംസാരിക്കാൻ പറ്റാതായി. കഴിയുന്നതും അവൻ അടുപ്പം കുറക്കാൻ ശ്രമിച്ചു. പാലക്കാട്‌ ഭാസ്കരൻ കിടത്തം നാരായണൻ പിവിയുടെ മുറിയിലേക്ക് മാറ്റി. അങ്ങനെ ഭാസ്കരനും  പതുക്കെ തീരെ മിണ്ടാതായി.

രണ്ട് ഭാസ്കരൻമാരും രാത്രി ഒരുമിച്ചിരുന്നു സിനിമകൾ കണ്ടു. പാലക്കാട് ഭാസ്കരന് ഫീൽ ഗുഡ് പടങ്ങൾ ആയിരുന്നു ഇഷ്ടം. അവൻ ചിലത് കണ്ട് ഇരുന്ന് കരയും. കൊല്ലം ഭാസ്കരൻ ചോരപ്പടം അല്ലെങ്കിൽ ഉറങ്ങിപ്പോകും. സിനിമയ്ക്ക് അപ്പുറം അവർ പാട്ട് പാടിയും ഡാൻസ് കളിച്ചും എല്ലാം സമയം ചിലവഴിച്ചു.

ഒരിക്കൽ അവർ കാൺപൂരിന്റെ ഔട്ടർ പ്രദേശത്തെ ഒരു ചേരിയിലൂടെ വെറുതെ നടക്കാൻ തീരുമാനിച്ചു. കൊല്ലം ഭാസ്കരൻ അവിടുന്ന് ഒരു വെറ്റില വാങ്ങിച്ചു ചവച്ചു. ചുണ്ടിനോടൊപ്പം അവന്റെ കണ്ണും ചുവന്നു. പാലക്കാടൻ ഒന്ന് ഞെട്ടി. വെറ്റിലയുടെ മണം ഇഷ്ടമില്ലാത്തത് കൊണ്ട് അത് അവൻ വാങ്ങിയില്ല. പകരം തന്റെ ടവൽ എടുത്ത് കോളറിൽ തിരുകി നെഞ്ച് വിരിച്ചു നടന്നു. വസ്ത്രo ധരിക്കാത്ത അലറിവിളിക്കുന്ന കുട്ടികളെയും കറുത്ത വെള്ളചാലുകളെയും മഞ്ഞ-ചുവപ്പ് പല്ലുകളുമായി പച്ചക്കറി വിൽക്കുന്ന സ്ത്രീകളെയും കടന്ന് അവർ നടന്നു. ഒരു പഞ്ചർ കടയുടെ മുൻപിൽ നിന്ന് ഒരു തടിമാടൻ ഒരു ചെറുപ്പക്കാരനെയിട്ട് തല്ലിച്ചതക്കുന്നത് കണ്ടു. ചെറുപ്പക്കാരന്റെ ദേഹത്തുനിന്നും ചോരയൊലിച്ചിറങ്ങുന്നുണ്ട്. പാലക്കാടൻ ഭാസ്കരന് തടിയനെ പിടിച്ചുമാറ്റാൻ തോന്നി. പക്ഷേ ധൈര്യം വന്നില്ല. എന്നാൽ കൊല്ലം ഭാസ്കരൻ ഒരു പോക്കങ്ങ് പോയി. പാലക്കാടൻ പിന്നാലെയും നടന്നു. കൊല്ലം ഭാസ്കരൻ തടിയനെ പിടിച്ചു മാറ്റുമെന്ന പാലക്കാടൻ ഭാസ്കരന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അവൻ ആ ചെറുപ്പക്കാരനിട്ട് ചവിട്ടി. ചോര ഛർദിക്കും പോലെ ചെറുപ്പക്കാരന്റെ മുഖത്തേക്ക് വെറ്റില ചവച്ചത് തുപ്പുകയും ചെയ്തു. പാലക്കാടൻ ചിന്തിക്കാനുള്ള ഗ്യാപിനുപോലും നിൽക്കാതെ അവിടെ നിന്നും ഓടി.

പിന്നീട് കൊല്ലം ഭാസ്കരനെ പാലക്കാടൻ ചെറുതായി പേടിക്കാൻ തുടങ്ങി. നന്നായി സംസാരിക്കാൻ പറ്റാതായി. കഴിയുന്നതും അവൻ അടുപ്പം കുറക്കാൻ ശ്രമിച്ചു. പാലക്കാട്‌ ഭാസ്കരൻ കിടത്തം നാരായണൻ പിവിയുടെ മുറിയിലേക്ക് മാറ്റി. അങ്ങനെ ഭാസ്കരനും പതുക്കെ തീരെ മിണ്ടാതായി.

സെമസ്റ്ററുകൾ കടന്നുപോയി.

അവസാനത്തെ ഫൌണ്ടേഷൻ ദിവസം രാത്രി സോളോ സോങ് മത്സരം നടക്കുന്നതിനിടയിൽ ബോറടിച്ചിട്ട് ഒരു സിഗരറ്റ് വലിക്കാൻ പാലക്കാട്‌ ഭാസ്കരൻ പുറത്തിറങ്ങി. ഹെൽത്ത്‌ സെന്ററിന്റെ ബാക്കിലെ ചിൽഡ്രൻസ് പാർക്കിൽ ചെന്ന് ഊഞ്ഞാലാടി വലിച്ചു. ഓരോന്ന് ആലോചിച്ച് വലിക്കുന്നതിനിടയിൽ കുറച്ച് ദൂരെ മതിലിനോട്‌ ചേർന്ന് ഒരാളുടെ വയറ്റിൽ ആരോ കത്തി കയറ്റുന്നത് ഭാസ്കരൻ കണ്ടു. തന്റെ ടവൽ കഴുത്തിൽ മുറുക്കിക്കെട്ടി അൽപ്പം പേടിച്ച് അങ്ങോട്ട് പോകാൻ നേരം ആംഗിൾ മാറിയപ്പോൾ ഭാസ്കരൻ കൊലപാതകിയെ കണ്ടു. അന്ന് ആ ചേരിയിൽ വെച്ച് ചെറുപ്പക്കാരന്റെ മുഖത്തേക്ക് വെറ്റില ചവച്ചത് തുപ്പുമ്പോൾ കണ്ട അതേ മസിൽ മൂവ്മെന്റ്. കൊല്ലം ഭാസ്കരൻ ഔട്ട്‌ ഓഫ് സിലബസിൽ പ്രാക്ടിക്കൽസ് നടത്തുന്നു. അങ്ങോട്ട് പോയില്ല.

പക്ഷേ ഒന്നുണ്ടായി. ഭാസ്കരന് എതിരെ ഭാസ്കരൻ സാക്ഷി പറഞ്ഞു. അനധികൃതകൊലപാതകത്തിന്‌ കേസെടുത്ത് ആൾക്കൂട്ടത്തിനിടയിലൂടെ പോലീസ് ഭാസ്കരനെ കൊണ്ട് പോകുമ്പോൾ അവന്റെ കാളക്കണ്ണ് കൊണ്ട് പാലക്കാട്‌ ഭാസ്കരനെ ഒരു നോട്ടം ഉണ്ടായിരുന്നു. ആ സെക്കന്റ്‌ തൊട്ട് ഭാസ്കരന് തുടങ്ങിയ രണ്ടാം ഘട്ടപേടി നാരായണൻ പിവിയും വാസുവും ഒക്കെയുള്ളത് കൊണ്ട് പെട്ടെന്ന് കുറഞ്ഞുവന്നു. കോഴ്സ് കംപ്ലീറ്റ് ചെയ്ത് പരീക്ഷയും പാസ്സായി പോകുമ്പോൾ ഭാസ്കരന് ചെറിയ പേടിയോടൊപ്പം ഒരു ചെറുപ്പക്കാരന്റെ പഠിത്തം നശിപ്പിച്ചതിലെ കുറ്റബോധവും ഉണ്ടായിരുന്നു.

പിന്നീട് കൊല്ലം ഭാസ്കരനെ പാലക്കാടൻ ചെറുതായി പേടിക്കാൻ തുടങ്ങി. നന്നായി സംസാരിക്കാൻ പറ്റാതായി. കഴിയുന്നതും അവൻ അടുപ്പം കുറക്കാൻ ശ്രമിച്ചു. പാലക്കാട്‌ ഭാസ്കരൻ കിടത്തം നാരായണൻ പിവിയുടെ മുറിയിലേക്ക് മാറ്റി. അങ്ങനെ ഭാസ്കരനും  പതുക്കെ തീരെ മിണ്ടാതായി.


ഇന്റേൺഷിപ് ചെയ്യാൻ പാലക്കാട്‌ ഭാസ്കരന് കിട്ടിയത് കൊല്ലം ജില്ലയിലെ ദിനേശപുരം കോളനി ആയിരുന്നു. കോളനിയിൽ കടന്ന്കൂടി അവിടത്തെ ലോക്കൽ ഗുണ്ടകളെ തൂത്തുവാരി കോളനി പിടിച്ചടക്കിയാലെ സർട്ടിഫിക്കറ്റിൽ വിസിയുടെ ഒപ്പ് ലഭിക്കൂ. ഒരു മാസം കോളനിയിൽ നിന്നിട്ടും ഭാസ്കരന് ഒന്നിനും കഴിഞ്ഞില്ല. നല്ല ആളുകളോട് അനുകമ്പ തോന്നുന്നത് കൊണ്ട് അവന് അവിടെ ഒന്നും ചെയ്യാൻ പറ്റിയില്ല.

ഇന്റേൺഷിപ്പിൽ തോൽവി സമ്മതിച്ചിരിക്കുമ്പോഴാണ് കൊല്ലം ഭാസ്കരൻ തിരിച്ച് വരുന്നെന്ന് അറിഞ്ഞത്. ദിനേശപുരത്തുനിന്നും ഇരുപത് കിലോമീറ്റർ അപ്പുറത്തുള്ള ദളവാതെരുവിലേക്ക് ആണ് അവൻ വരുന്നത്. നാരായണൻ അറിയിച്ചതിനനുസരിച്ച് ഭാസ്കരൻ വരുന്ന ദിവസത്തിന്റെ തലേന്ന് പാലക്കാട്‌ ഭാസ്കരൻ അവിടം വിട്ടു. ഇന്റേൺഷിപ് പരാജയപ്പെട്ടതിനാൽ കോഴ്സിന്റെ കാര്യത്തിൽ ക്രയ്സിസ് നിലനിൽക്കെ അവൻ തൃശൂരിലെ മുണ്ടൂർ എന്ന സ്ഥലത്ത് ചെന്ന് ഇറങ്ങി. ദിനേശപുരത്ത് നിന്നും കാൺപൂരിൽ നിന്നുമൊക്കെ വ്യത്യസ്തമായി ഇരുട്ട് കുറഞ്ഞ നല്ല മഞ്ഞ നിറമുള്ള നാട്. ഇടയ്ക്കിടയ്ക്ക് ചെറിയ തല്ലുണ്ടാക്കിയും തല്ലുണ്ടാക്കാൻ പ്രേരിപ്പിച്ചുo എന്നാൽ നാട്ടുകാരെ സഹായിച്ചുo കലാപ്രവർത്തനo നടത്തിയും ഭാസ്കരൻ ജീവിക്കാൻ തുടങ്ങി. പഠനത്തിൽ തോറ്റുപോയതും ലക്ഷ്യം നിറവേറ്റാൻ പറ്റാതെ പോയതും മറന്നതോടൊപ്പം കൊല്ലം ഭാസ്കരന്റെ കാര്യവും മെല്ലെ അവൻ മറന്നു.

കൊല്ലത്ത് ദളവാതെരുവിൽ ഒരു നീലിച്ച മഴയത്ത് ലോട്ടറിവിൽപ്പനക്കാരൻ ദിവാകരനെ ഇടിച്ചുകൊന്നതോടെ ചുവന്ന വായും കണ്ണുമുള്ള കൊല്ലം ഭാസ്കരൻ അവിടത്തുകാർക്ക് കാളഭാസ്കരനായി. കോഴ്സ് പൂർത്തിയായില്ലെങ്കിലും അവൻ കൊന്നും ഉപദ്രവിച്ചുo ജീവിതത്തിൽ നന്നായി പെർഫോം ചെയ്ത് വിജയിച്ചു മുന്നോട്ട് പോയി.

Fayiz Abdullah

Fayiz Abdullah