

പ്രവാചകൻ മുഹമ്മദിന്‍റെ ജീവിതവും; ഖുർആനിക പ്രായോഗികവത്കരണത്തിന്‍റെ രീതിശാസ്ത്രവും
പ്രവാചകൻ മുഹമ്മദിന്‍റെ ജീവിതവും; ഖുർആനിക പ്രായോഗികവത്കരണത്തിന്‍റെ രീതിശാസ്ത്രവും




K SHABAS HARIS





അന്ത്യ പ്രവാചകനായ മുഹമ്മദ് നബി (സ്വ)ക്ക് ഇറക്കപ്പെട്ട ഖുർആൻ ലോകവസാനം വരെയുള്ള കാലഘട്ടങ്ങളിലെ സകല മനുഷ്യർക്കും, സമൂഹങ്ങൾക്കും അവതീർണ്ണമായ ഒന്നായത് കൊണ്ട് തന്നെ ഖുർആനും അത് അവതരിച്ച കാലഘട്ടവും ലോകവസാനം വരെയുള്ള കാലഘട്ടങ്ങളോട് എത്തരത്തിലാണ് സംവദിച്ചു കൊണ്ടിരിക്കുന്നതെന്നും, ഖുർആനിക അദ്ധ്യാപനങ്ങളും അത് പ്രായോഗികവത്കരിക്കപ്പെട്ട പ്രവാചകൻ മുഹമ്മദിന്‍റെ കാലഘട്ടവും പുതിയ കാലത്തെ പ്രശ്നങ്ങളിലേക്കും, സംഘർശങ്ങളിലേക്കും എത്തരത്തിലുള്ള പരിഹാര മാർഗ്ഗങ്ങളാണ് കാണിച്ചു തരുന്നതെന്നും നാം പഠന വിധേയമാക്കേണ്ടതായിട്ടുണ്ട്.
കേവലം വൈയക്തികമായിട്ടുള്ള ആത്മീയ കർമ്മങ്ങളെയോ, ആചാര അനുഷ്ഠാനങ്ങളെയോ പറഞ്ഞു പോകുന്ന പരമ്പരാകത വേദ ഗ്രന്ഥങ്ങളിൽ നിന്ന് വ്യത്യസ്തമായി വ്യക്തമായിട്ടുള്ള സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകൾ സമ്മാനിച്ച ഒരു ദൈവീക ഗ്രന്ഥം കൂടിയാകുന്നു ഖുർആൻ. ആ കാഴ്ചപ്പാടുകൾ അക്ഷരങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ പ്രവാചകൻ മുഹമ്മദ് നബി (സ്വ)ക്ക് പ്രായോഗികവത്കരിക്കാൻ സാധിച്ചു എന്നത് ചരിത്രപരമായ യഥാർഥ്യം കൂടിയാണ്. ആധുനികതയുടെ മത സങ്കൽപ്പങ്ങളിൽ നിന്ന് ഭിന്നമായി സാമൂഹികവും, രാഷ്ട്രീയവുമായിട്ടുള്ള വിപ്ലവം തന്നെ പ്രവാചകൻ മുഹമ്മദ് സാധിച്ചെടുത്തത് ഖുർആനിന്‍റെ അദ്ധ്യാപനങ്ങളിലൂടെയും, ആ വേദ ഗ്രന്ഥം ഉയർത്തിപ്പിടിച്ച പ്രപഞ്ച വീക്ഷണത്തിലൂടെയുമായിരുന്നു. ആയിരത്തി നാന്നൂർ വർഷങ്ങൾക്ക് മുമ്പ് ഗോത്ര സമൂഹത്തിൽ ഉടലെടുത്ത ഒരു ആശയധാര ഇന്നും ലോകത്ത് വ്യാപിച്ചു കിടക്കുന്നതിന്‍റെ പ്രഥമ കാരണം ഖുർആനും അതിനെ പ്രായോഗികവത്കരിച്ച മുഹമ്മദ് (സ്വ)യുടെ രീതിശാസ്ത്രവും കാലത്തിനതീതമായി നിലനിൽക്കുന്നത് കൊണ്ടാണ്.
ഖുർആനിലെ ഒരു സൂക്തത്തിന് അർത്ഥം കൈവരിക്കപ്പെടുന്നത് അത് വായിക്കപ്പെടുന്ന കാലഘട്ടം കൂടി ചേരുമ്പോഴാണ്. അത് കൊണ്ടാണ് ഇമാം റാസിയുടെ തഫ്സീറുൽ കബീറെന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ നമുക്ക് വായിച്ചെടുക്കാൻ സാധിക്കാത്ത ചിലത് ഉസ്മാനിയ ഖിലാഫത്തിന്‍റെ തകർച്ചയ്ക്ക് ശേഷം മാറി മറിഞ്ഞ ലോക സാഹചര്യത്തിൽ രചിക്കപ്പെട്ട സയ്യിദ് ഖുതുബിന്‍റെ 'ഫീ ളിലാലിൽ ഖുർആൻ' (ഖുർആനിന്‍റെ തണലിൽ)എന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ നമുക്ക് വായിച്ചെടുക്കാൻ സാധിക്കുന്നത്. ഒരു വ്യക്തിയിലെ ഏറ്റവും ചെറിയ സംഗതികളിൽ നിന്ന് തുടങ്ങി ഒരു സമൂഹം (ഏത് കാലഘട്ടത്തിലെയും) നേരിടുന്ന വലിയ പ്രശ്നങ്ങളിൽ വരെ ഖുർആനിന്‍റ ഇടപെടലുകൾ കൃത്യമായി നമുക്ക് കാണാൻ സാധിക്കും. ഇങ്ങനെ വ്യത്യസ്ത കാലഘട്ടങ്ങളിൽ, വ്യത്യസ്ത അർത്ഥങ്ങൾ കൈവരിച്ച് മാറ്റത്തിരുത്തലുകളില്ലാത്ത ഒരേ ഗ്രന്ഥമായി ഖുർആൻ നിലനിൽക്കുന്നു എന്നിടത്താണ് ഖുർആനിന്‍റെ ദൈവികത നമുക്ക് ബോധ്യമാകുന്നത്.
"ഖുർആനിലെ ഒരു സൂക്തത്തിന് അർത്ഥം കൈവരിക്കപ്പെടുന്നത് അത് വായിക്കപ്പെടുന്ന കാലഘട്ടം കൂടി ചേരുമ്പോഴാണ്. അത് കൊണ്ടാണ് ഇമാം റാസിയുടെ തഫ്സീറുൽ കബീറെന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ നമുക്ക് വായിച്ചെടുക്കാൻ സാധിക്കാത്ത ചിലത് ഉസ്മാനിയ ഖിലാഫത്തിന്‍റെ തകർച്ചയ്ക്ക് ശേഷം മാറി മറിഞ്ഞ ലോക സാഹചര്യത്തിൽ രചിക്കപ്പെട്ട സയ്യിദ് ഖുതുബിന്‍റെ 'ഫീ ളിലാലിൽ ഖുർആൻ' (ഖുർആനിന്‍റെ തണലിൽ)എന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ നമുക്ക് വായിച്ചെടുക്കാൻ സാധിക്കുന്നത്".
ഖുർആനിലെ സൂക്തങ്ങൾ കാലഘട്ടത്തിന് അനുസൃതമായി കൈവരിക്കാൻ സാധ്യതയുള്ള അർത്ഥതലങ്ങളെ ഉദാഹരണ സഹിതം നമുക്കൊന്ന് പരിശോധിക്കാം.
يَا أَيُّهَا الَّذِينَ آمَنُوا إِنْ جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَنْ تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ
"സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി." (49:6)
പ്രസ്തുത സൂക്തവും അത് പറഞ്ഞു വെക്കുന്ന ആശയവും പുതിയ കാല ഇന്ത്യൻ സാഹചര്യത്തിലെ മാധ്യമ പ്രവർത്തന രീതികളെ വിമർശിക്കുന്നതായി നമുക്ക് കാണാം. തെറ്റായ നറേറ്റീവുകൾ നിരന്തരം സൃഷ്ടിച്ചു കൊണ്ട് നിലനിൽക്കുന്ന പൊതു ബോധത്തെ നിയന്ത്രിക്കുന്ന മാധ്യമ മനശ്ശാസ്ത്രത്തെ ഈ ഖുർആനിക സൂക്തം കുറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ, നൂറ്റാണ്ടുകൾക്ക് മുമ്പ് മാധ്യമ മേഖല ശക്തി പ്രാപിക്കുന്നതിന് മുന്നേ ഈ സൂക്തത്തെയും, അതിന്‍റെ ആശയത്തെയും മനുഷ്യർ മറ്റൊരു രീതിയിലായിരിക്കും മനസ്സിലാക്കിയിട്ടുണ്ടാവുക, ഭാവിയിൽ നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത മറ്റൊരു അർത്ഥം ഈ സൂക്തം കൈവരിച്ചെന്നും വരാം.
സ്വമേധയാ തന്നെ ഖുർആൻ വ്യത്യസ്ത കാലഘട്ടങ്ങളിലെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുമ്പോഴും അതിന്‍റെ പ്രായോഗികവത്കരണത്തിന്‍റെ മാതൃക മുഹമ്മദ് (സ്വ) നിന്നാണ്. പ്രവാചകൻ മുഹമ്മദിന്‍റെ ജീവിതവും, ഖുർആനിന്‍റെ അദ്ധ്യാപനങ്ങളിൽ നിന്ന് കൊണ്ട് അദ്ദേഹം വാർത്തെടുത്ത സമൂഹവും ചരിത്രത്തിൽ നിലനിൽക്കെ ഖുർആനിന്‍റെ പ്രായോഗികവത്കരണത്തിനുള്ള രീതിശാസ്ത്രം നാം തേടേണ്ടത് അവിടെ നിന്നാണ്. മറ്റൊരർത്ഥത്തിൽ, പുതിയ കാല സാമൂഹിക സാഹചര്യങ്ങളെ പ്രവാചകന്‍റെ കാലഘട്ടത്തിലെ സാമൂഹിക സാഹചര്യങ്ങളുമായി തുലനം ചെയ്ത് ഖുർആൻ അതിന് നിർദ്ദേശിച്ചിട്ടുള്ള പരിഹാരങ്ങളെ നാം തിരിച്ചറിയുമ്പോഴാണ് ഖുർആനിനെ അടിസ്ഥാനമാക്കി കൊണ്ടുള്ള ഒരു സാമൂഹിക പരിവർത്തനം നമുക്ക് സാധ്യമാവുകയുള്ളൂ.
ഇരുപത്തി മൂന്ന് വർഷം നീണ്ടു നിൽക്കുന്ന പ്രവാചകന്‍റെ പ്രബോധന ജീവിതത്തിൽ നിലവിലെ ലോക സാഹചര്യത്തിൽ മുസ്ലിം സമൂഹം കടന്ന് പോകുന്ന എല്ലാ അവസ്ഥകളോടും സാമ്യമുള്ള അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. ന്യൂനപക്ഷമായും, ഭൂരിപക്ഷമായും മുഹമ്മദ് (സ്വ) ഉണ്ടാക്കിയെടുത്ത ഇസ്ലാമിക സമൂഹം നിലനിന്നിരുന്നു. മക്കാ കാലഘട്ടത്തിൽ അവർ മർദ്ദിതരായിരുന്നു, മദീനയിലായിരുന്നപ്പോൾ അധികാരം അവരുടെ കൈകളിലും. യുദ്ധം നയിച്ച പ്രവാചകനെ നമുക്ക് കാണാം, അതേ സമയം സന്ധികളിൽ ഏർപ്പെട്ട മുഹമ്മദും ചരിത്രത്തിന്‍റെ ഭാഗമാണ്. മക്കയിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട പ്രാവചകൻ മുഹമ്മദും, മക്ക തിരിച്ചു പിടിച്ച പ്രവാചകൻ മുഹമ്മദും ഒരേ ചരിത്രത്തിന്‍റെ വ്യത്യസ്ത അദ്ധ്യായങ്ങളാണെന്ന് മാത്രം. ഇന്ന് ന്യൂനപക്ഷമായും-ഭൂരിപക്ഷമായും, മർദ്ദിതരായും-അധികാരം കയ്യാളുന്നവരായും, ആട്ടിയോടിക്കപ്പെടുന്നവരായും-പീഡനങ്ങളേറ്റ് വാങ്ങുന്നവരായും മുസ്ലിം സമൂഹം ലോകത്തിന്‍റെ വ്യത്യസ്ത ഭാഗത്ത് നിലനിൽക്കെ ഖുർആനിന്‍റെ ഉപരിപ്ലവമായ വായനകൾക്കപ്പുറം പ്രവാചക ജീവിതത്തിലെ ഏത് അവസ്ഥയോടാണ് തങ്ങളുടെ അവസ്ഥ ചേർന്ന് നിൽക്കുന്നത് എന്ന് കണ്ടെത്താൻ സാധിച്ചാൽ മാത്രമേ ഖുർആനിൽ നിന്ന് മുസ്ലിം സമൂഹത്തിന് പരിഹാരം വെളിവാകുകയുള്ളൂ. കർമ്മശാസ്ത്രപരമായിട്ടുള്ള വിധി കൽപ്പിക്കലുകളുടെ എളുപ്പത്തിന് പ്രവാചക ജീവിതത്തിലെ വ്യത്യസ്ത കാലഘട്ടത്തെ നാം വിഭജിച്ച് മനസ്സിലാക്കുന്നത് പോലെ, സാമൂഹികപരമായിട്ടുള്ള പരിഷ്കാരങ്ങൾക്കും ഇതേ വിഭജന സിദ്ധാന്തം നടപ്പിലാക്കേണ്ടതായിട്ടുണ്ട്.
ഒരു സമുദായം എന്ന നിലയിൽ നാം ജീവിക്കുന്ന കാലത്ത് നമ്മുടെ ദേശത്ത് നാം എവിടെയാണ് നിൽക്കുന്നത് എന്ന് ആദ്യം തിരിച്ചറിയുക. ശേഷം പ്രവാചകന്‍റെ ജീവിതത്തിലെ ഏത് സാഹചര്യത്തോടാണ് നമ്മുടെ സാഹചര്യം ചേർന്ന് നിൽക്കുന്നത് എന്ന് കണ്ടെത്തുക. പിന്നീട് ആ സാഹചര്യങ്ങളിൽ പ്രവാചകനിറങ്ങിയ ഖുർആൻ സൂക്തങ്ങളെയും, അതിന്‍റെ ആശയത്തെയും മനസ്സിലാക്കാൻ ശ്രമിക്കുക. പ്രസ്തുത സാഹചര്യത്തിൽ പ്രവാചകൻ ഇസ്ലാമിനെ എത്തരത്തിലാണ് കൈകാര്യം ചെയ്തതെന്ന് പഠന വിധേയമാക്കുകയും ചെയ്യുന്നതോട് കൂടി ഖുർആനിൽ അതിഷ്ഠിതമായി പ്രവാചക ജീവിതത്തിൽ നിന്നുള്ള മാതൃകയിൽ നിന്ന് കൊണ്ട് തന്നെ പുതിയ കാല പ്രശ്നങ്ങൾക്ക് നമുക്കും ഒരു പരിഹാരം കണ്ടെത്താൻ സാധിച്ചെന്ന് വരും. വ്യത്യസ്ത ദേശങ്ങളിൽ, വ്യത്യസ്ത കാലഘട്ടത്തിൽ മുസ്ലിമിനും, ഇസ്ലാമിക സംഘടനകൾക്കും നിർവഹിക്കാനുള്ള ഉത്തരാവാദിത്തം വ്യത്യസ്തമാണെന്ന് നമുക്ക് ബോധ്യമാവണമെങ്കിൽ ഇത്തരത്തിലുള്ള ശാസ്ത്രീയമായിട്ടുള്ള രീതിശാസ്ത്രങ്ങളിലൂടെ ഇസ്ലാമിക ആശയങ്ങളെ പ്രായോഗികവത്കരിക്കേണ്ടതായിട്ടുണ്ട്.
അന്ത്യ പ്രവാചകനായ മുഹമ്മദ് നബി (സ്വ)ക്ക് ഇറക്കപ്പെട്ട ഖുർആൻ ലോകവസാനം വരെയുള്ള കാലഘട്ടങ്ങളിലെ സകല മനുഷ്യർക്കും, സമൂഹങ്ങൾക്കും അവതീർണ്ണമായ ഒന്നായത് കൊണ്ട് തന്നെ ഖുർആനും അത് അവതരിച്ച കാലഘട്ടവും ലോകവസാനം വരെയുള്ള കാലഘട്ടങ്ങളോട് എത്തരത്തിലാണ് സംവദിച്ചു കൊണ്ടിരിക്കുന്നതെന്നും, ഖുർആനിക അദ്ധ്യാപനങ്ങളും അത് പ്രായോഗികവത്കരിക്കപ്പെട്ട പ്രവാചകൻ മുഹമ്മദിന്‍റെ കാലഘട്ടവും പുതിയ കാലത്തെ പ്രശ്നങ്ങളിലേക്കും, സംഘർശങ്ങളിലേക്കും എത്തരത്തിലുള്ള പരിഹാര മാർഗ്ഗങ്ങളാണ് കാണിച്ചു തരുന്നതെന്നും നാം പഠന വിധേയമാക്കേണ്ടതായിട്ടുണ്ട്.
കേവലം വൈയക്തികമായിട്ടുള്ള ആത്മീയ കർമ്മങ്ങളെയോ, ആചാര അനുഷ്ഠാനങ്ങളെയോ പറഞ്ഞു പോകുന്ന പരമ്പരാകത വേദ ഗ്രന്ഥങ്ങളിൽ നിന്ന് വ്യത്യസ്തമായി വ്യക്തമായിട്ടുള്ള സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകൾ സമ്മാനിച്ച ഒരു ദൈവീക ഗ്രന്ഥം കൂടിയാകുന്നു ഖുർആൻ. ആ കാഴ്ചപ്പാടുകൾ അക്ഷരങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ പ്രവാചകൻ മുഹമ്മദ് നബി (സ്വ)ക്ക് പ്രായോഗികവത്കരിക്കാൻ സാധിച്ചു എന്നത് ചരിത്രപരമായ യഥാർഥ്യം കൂടിയാണ്. ആധുനികതയുടെ മത സങ്കൽപ്പങ്ങളിൽ നിന്ന് ഭിന്നമായി സാമൂഹികവും, രാഷ്ട്രീയവുമായിട്ടുള്ള വിപ്ലവം തന്നെ പ്രവാചകൻ മുഹമ്മദ് സാധിച്ചെടുത്തത് ഖുർആനിന്‍റെ അദ്ധ്യാപനങ്ങളിലൂടെയും, ആ വേദ ഗ്രന്ഥം ഉയർത്തിപ്പിടിച്ച പ്രപഞ്ച വീക്ഷണത്തിലൂടെയുമായിരുന്നു. ആയിരത്തി നാന്നൂർ വർഷങ്ങൾക്ക് മുമ്പ് ഗോത്ര സമൂഹത്തിൽ ഉടലെടുത്ത ഒരു ആശയധാര ഇന്നും ലോകത്ത് വ്യാപിച്ചു കിടക്കുന്നതിന്‍റെ പ്രഥമ കാരണം ഖുർആനും അതിനെ പ്രായോഗികവത്കരിച്ച മുഹമ്മദ് (സ്വ)യുടെ രീതിശാസ്ത്രവും കാലത്തിനതീതമായി നിലനിൽക്കുന്നത് കൊണ്ടാണ്.
ഖുർആനിലെ ഒരു സൂക്തത്തിന് അർത്ഥം കൈവരിക്കപ്പെടുന്നത് അത് വായിക്കപ്പെടുന്ന കാലഘട്ടം കൂടി ചേരുമ്പോഴാണ്. അത് കൊണ്ടാണ് ഇമാം റാസിയുടെ തഫ്സീറുൽ കബീറെന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ നമുക്ക് വായിച്ചെടുക്കാൻ സാധിക്കാത്ത ചിലത് ഉസ്മാനിയ ഖിലാഫത്തിന്‍റെ തകർച്ചയ്ക്ക് ശേഷം മാറി മറിഞ്ഞ ലോക സാഹചര്യത്തിൽ രചിക്കപ്പെട്ട സയ്യിദ് ഖുതുബിന്‍റെ 'ഫീ ളിലാലിൽ ഖുർആൻ' (ഖുർആനിന്‍റെ തണലിൽ)എന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ നമുക്ക് വായിച്ചെടുക്കാൻ സാധിക്കുന്നത്. ഒരു വ്യക്തിയിലെ ഏറ്റവും ചെറിയ സംഗതികളിൽ നിന്ന് തുടങ്ങി ഒരു സമൂഹം (ഏത് കാലഘട്ടത്തിലെയും) നേരിടുന്ന വലിയ പ്രശ്നങ്ങളിൽ വരെ ഖുർആനിന്‍റ ഇടപെടലുകൾ കൃത്യമായി നമുക്ക് കാണാൻ സാധിക്കും. ഇങ്ങനെ വ്യത്യസ്ത കാലഘട്ടങ്ങളിൽ, വ്യത്യസ്ത അർത്ഥങ്ങൾ കൈവരിച്ച് മാറ്റത്തിരുത്തലുകളില്ലാത്ത ഒരേ ഗ്രന്ഥമായി ഖുർആൻ നിലനിൽക്കുന്നു എന്നിടത്താണ് ഖുർആനിന്‍റെ ദൈവികത നമുക്ക് ബോധ്യമാകുന്നത്.
"ഖുർആനിലെ ഒരു സൂക്തത്തിന് അർത്ഥം കൈവരിക്കപ്പെടുന്നത് അത് വായിക്കപ്പെടുന്ന കാലഘട്ടം കൂടി ചേരുമ്പോഴാണ്. അത് കൊണ്ടാണ് ഇമാം റാസിയുടെ തഫ്സീറുൽ കബീറെന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ നമുക്ക് വായിച്ചെടുക്കാൻ സാധിക്കാത്ത ചിലത് ഉസ്മാനിയ ഖിലാഫത്തിന്‍റെ തകർച്ചയ്ക്ക് ശേഷം മാറി മറിഞ്ഞ ലോക സാഹചര്യത്തിൽ രചിക്കപ്പെട്ട സയ്യിദ് ഖുതുബിന്‍റെ 'ഫീ ളിലാലിൽ ഖുർആൻ' (ഖുർആനിന്‍റെ തണലിൽ)എന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ നമുക്ക് വായിച്ചെടുക്കാൻ സാധിക്കുന്നത്".
ഖുർആനിലെ സൂക്തങ്ങൾ കാലഘട്ടത്തിന് അനുസൃതമായി കൈവരിക്കാൻ സാധ്യതയുള്ള അർത്ഥതലങ്ങളെ ഉദാഹരണ സഹിതം നമുക്കൊന്ന് പരിശോധിക്കാം.
يَا أَيُّهَا الَّذِينَ آمَنُوا إِنْ جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَنْ تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ
"സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി." (49:6)
പ്രസ്തുത സൂക്തവും അത് പറഞ്ഞു വെക്കുന്ന ആശയവും പുതിയ കാല ഇന്ത്യൻ സാഹചര്യത്തിലെ മാധ്യമ പ്രവർത്തന രീതികളെ വിമർശിക്കുന്നതായി നമുക്ക് കാണാം. തെറ്റായ നറേറ്റീവുകൾ നിരന്തരം സൃഷ്ടിച്ചു കൊണ്ട് നിലനിൽക്കുന്ന പൊതു ബോധത്തെ നിയന്ത്രിക്കുന്ന മാധ്യമ മനശ്ശാസ്ത്രത്തെ ഈ ഖുർആനിക സൂക്തം കുറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ, നൂറ്റാണ്ടുകൾക്ക് മുമ്പ് മാധ്യമ മേഖല ശക്തി പ്രാപിക്കുന്നതിന് മുന്നേ ഈ സൂക്തത്തെയും, അതിന്‍റെ ആശയത്തെയും മനുഷ്യർ മറ്റൊരു രീതിയിലായിരിക്കും മനസ്സിലാക്കിയിട്ടുണ്ടാവുക, ഭാവിയിൽ നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത മറ്റൊരു അർത്ഥം ഈ സൂക്തം കൈവരിച്ചെന്നും വരാം.
സ്വമേധയാ തന്നെ ഖുർആൻ വ്യത്യസ്ത കാലഘട്ടങ്ങളിലെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുമ്പോഴും അതിന്‍റെ പ്രായോഗികവത്കരണത്തിന്‍റെ മാതൃക മുഹമ്മദ് (സ്വ) നിന്നാണ്. പ്രവാചകൻ മുഹമ്മദിന്‍റെ ജീവിതവും, ഖുർആനിന്‍റെ അദ്ധ്യാപനങ്ങളിൽ നിന്ന് കൊണ്ട് അദ്ദേഹം വാർത്തെടുത്ത സമൂഹവും ചരിത്രത്തിൽ നിലനിൽക്കെ ഖുർആനിന്‍റെ പ്രായോഗികവത്കരണത്തിനുള്ള രീതിശാസ്ത്രം നാം തേടേണ്ടത് അവിടെ നിന്നാണ്. മറ്റൊരർത്ഥത്തിൽ, പുതിയ കാല സാമൂഹിക സാഹചര്യങ്ങളെ പ്രവാചകന്‍റെ കാലഘട്ടത്തിലെ സാമൂഹിക സാഹചര്യങ്ങളുമായി തുലനം ചെയ്ത് ഖുർആൻ അതിന് നിർദ്ദേശിച്ചിട്ടുള്ള പരിഹാരങ്ങളെ നാം തിരിച്ചറിയുമ്പോഴാണ് ഖുർആനിനെ അടിസ്ഥാനമാക്കി കൊണ്ടുള്ള ഒരു സാമൂഹിക പരിവർത്തനം നമുക്ക് സാധ്യമാവുകയുള്ളൂ.
ഇരുപത്തി മൂന്ന് വർഷം നീണ്ടു നിൽക്കുന്ന പ്രവാചകന്‍റെ പ്രബോധന ജീവിതത്തിൽ നിലവിലെ ലോക സാഹചര്യത്തിൽ മുസ്ലിം സമൂഹം കടന്ന് പോകുന്ന എല്ലാ അവസ്ഥകളോടും സാമ്യമുള്ള അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. ന്യൂനപക്ഷമായും, ഭൂരിപക്ഷമായും മുഹമ്മദ് (സ്വ) ഉണ്ടാക്കിയെടുത്ത ഇസ്ലാമിക സമൂഹം നിലനിന്നിരുന്നു. മക്കാ കാലഘട്ടത്തിൽ അവർ മർദ്ദിതരായിരുന്നു, മദീനയിലായിരുന്നപ്പോൾ അധികാരം അവരുടെ കൈകളിലും. യുദ്ധം നയിച്ച പ്രവാചകനെ നമുക്ക് കാണാം, അതേ സമയം സന്ധികളിൽ ഏർപ്പെട്ട മുഹമ്മദും ചരിത്രത്തിന്‍റെ ഭാഗമാണ്. മക്കയിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട പ്രാവചകൻ മുഹമ്മദും, മക്ക തിരിച്ചു പിടിച്ച പ്രവാചകൻ മുഹമ്മദും ഒരേ ചരിത്രത്തിന്‍റെ വ്യത്യസ്ത അദ്ധ്യായങ്ങളാണെന്ന് മാത്രം. ഇന്ന് ന്യൂനപക്ഷമായും-ഭൂരിപക്ഷമായും, മർദ്ദിതരായും-അധികാരം കയ്യാളുന്നവരായും, ആട്ടിയോടിക്കപ്പെടുന്നവരായും-പീഡനങ്ങളേറ്റ് വാങ്ങുന്നവരായും മുസ്ലിം സമൂഹം ലോകത്തിന്‍റെ വ്യത്യസ്ത ഭാഗത്ത് നിലനിൽക്കെ ഖുർആനിന്‍റെ ഉപരിപ്ലവമായ വായനകൾക്കപ്പുറം പ്രവാചക ജീവിതത്തിലെ ഏത് അവസ്ഥയോടാണ് തങ്ങളുടെ അവസ്ഥ ചേർന്ന് നിൽക്കുന്നത് എന്ന് കണ്ടെത്താൻ സാധിച്ചാൽ മാത്രമേ ഖുർആനിൽ നിന്ന് മുസ്ലിം സമൂഹത്തിന് പരിഹാരം വെളിവാകുകയുള്ളൂ. കർമ്മശാസ്ത്രപരമായിട്ടുള്ള വിധി കൽപ്പിക്കലുകളുടെ എളുപ്പത്തിന് പ്രവാചക ജീവിതത്തിലെ വ്യത്യസ്ത കാലഘട്ടത്തെ നാം വിഭജിച്ച് മനസ്സിലാക്കുന്നത് പോലെ, സാമൂഹികപരമായിട്ടുള്ള പരിഷ്കാരങ്ങൾക്കും ഇതേ വിഭജന സിദ്ധാന്തം നടപ്പിലാക്കേണ്ടതായിട്ടുണ്ട്.
ഒരു സമുദായം എന്ന നിലയിൽ നാം ജീവിക്കുന്ന കാലത്ത് നമ്മുടെ ദേശത്ത് നാം എവിടെയാണ് നിൽക്കുന്നത് എന്ന് ആദ്യം തിരിച്ചറിയുക. ശേഷം പ്രവാചകന്‍റെ ജീവിതത്തിലെ ഏത് സാഹചര്യത്തോടാണ് നമ്മുടെ സാഹചര്യം ചേർന്ന് നിൽക്കുന്നത് എന്ന് കണ്ടെത്തുക. പിന്നീട് ആ സാഹചര്യങ്ങളിൽ പ്രവാചകനിറങ്ങിയ ഖുർആൻ സൂക്തങ്ങളെയും, അതിന്‍റെ ആശയത്തെയും മനസ്സിലാക്കാൻ ശ്രമിക്കുക. പ്രസ്തുത സാഹചര്യത്തിൽ പ്രവാചകൻ ഇസ്ലാമിനെ എത്തരത്തിലാണ് കൈകാര്യം ചെയ്തതെന്ന് പഠന വിധേയമാക്കുകയും ചെയ്യുന്നതോട് കൂടി ഖുർആനിൽ അതിഷ്ഠിതമായി പ്രവാചക ജീവിതത്തിൽ നിന്നുള്ള മാതൃകയിൽ നിന്ന് കൊണ്ട് തന്നെ പുതിയ കാല പ്രശ്നങ്ങൾക്ക് നമുക്കും ഒരു പരിഹാരം കണ്ടെത്താൻ സാധിച്ചെന്ന് വരും. വ്യത്യസ്ത ദേശങ്ങളിൽ, വ്യത്യസ്ത കാലഘട്ടത്തിൽ മുസ്ലിമിനും, ഇസ്ലാമിക സംഘടനകൾക്കും നിർവഹിക്കാനുള്ള ഉത്തരാവാദിത്തം വ്യത്യസ്തമാണെന്ന് നമുക്ക് ബോധ്യമാവണമെങ്കിൽ ഇത്തരത്തിലുള്ള ശാസ്ത്രീയമായിട്ടുള്ള രീതിശാസ്ത്രങ്ങളിലൂടെ ഇസ്ലാമിക ആശയങ്ങളെ പ്രായോഗികവത്കരിക്കേണ്ടതായിട്ടുണ്ട്.
അന്ത്യ പ്രവാചകനായ മുഹമ്മദ് നബി (സ്വ)ക്ക് ഇറക്കപ്പെട്ട ഖുർആൻ ലോകവസാനം വരെയുള്ള കാലഘട്ടങ്ങളിലെ സകല മനുഷ്യർക്കും, സമൂഹങ്ങൾക്കും അവതീർണ്ണമായ ഒന്നായത് കൊണ്ട് തന്നെ ഖുർആനും അത് അവതരിച്ച കാലഘട്ടവും ലോകവസാനം വരെയുള്ള കാലഘട്ടങ്ങളോട് എത്തരത്തിലാണ് സംവദിച്ചു കൊണ്ടിരിക്കുന്നതെന്നും, ഖുർആനിക അദ്ധ്യാപനങ്ങളും അത് പ്രായോഗികവത്കരിക്കപ്പെട്ട പ്രവാചകൻ മുഹമ്മദിന്‍റെ കാലഘട്ടവും പുതിയ കാലത്തെ പ്രശ്നങ്ങളിലേക്കും, സംഘർശങ്ങളിലേക്കും എത്തരത്തിലുള്ള പരിഹാര മാർഗ്ഗങ്ങളാണ് കാണിച്ചു തരുന്നതെന്നും നാം പഠന വിധേയമാക്കേണ്ടതായിട്ടുണ്ട്.
കേവലം വൈയക്തികമായിട്ടുള്ള ആത്മീയ കർമ്മങ്ങളെയോ, ആചാര അനുഷ്ഠാനങ്ങളെയോ പറഞ്ഞു പോകുന്ന പരമ്പരാകത വേദ ഗ്രന്ഥങ്ങളിൽ നിന്ന് വ്യത്യസ്തമായി വ്യക്തമായിട്ടുള്ള സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകൾ സമ്മാനിച്ച ഒരു ദൈവീക ഗ്രന്ഥം കൂടിയാകുന്നു ഖുർആൻ. ആ കാഴ്ചപ്പാടുകൾ അക്ഷരങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ പ്രവാചകൻ മുഹമ്മദ് നബി (സ്വ)ക്ക് പ്രായോഗികവത്കരിക്കാൻ സാധിച്ചു എന്നത് ചരിത്രപരമായ യഥാർഥ്യം കൂടിയാണ്. ആധുനികതയുടെ മത സങ്കൽപ്പങ്ങളിൽ നിന്ന് ഭിന്നമായി സാമൂഹികവും, രാഷ്ട്രീയവുമായിട്ടുള്ള വിപ്ലവം തന്നെ പ്രവാചകൻ മുഹമ്മദ് സാധിച്ചെടുത്തത് ഖുർആനിന്‍റെ അദ്ധ്യാപനങ്ങളിലൂടെയും, ആ വേദ ഗ്രന്ഥം ഉയർത്തിപ്പിടിച്ച പ്രപഞ്ച വീക്ഷണത്തിലൂടെയുമായിരുന്നു. ആയിരത്തി നാന്നൂർ വർഷങ്ങൾക്ക് മുമ്പ് ഗോത്ര സമൂഹത്തിൽ ഉടലെടുത്ത ഒരു ആശയധാര ഇന്നും ലോകത്ത് വ്യാപിച്ചു കിടക്കുന്നതിന്‍റെ പ്രഥമ കാരണം ഖുർആനും അതിനെ പ്രായോഗികവത്കരിച്ച മുഹമ്മദ് (സ്വ)യുടെ രീതിശാസ്ത്രവും കാലത്തിനതീതമായി നിലനിൽക്കുന്നത് കൊണ്ടാണ്.
ഖുർആനിലെ ഒരു സൂക്തത്തിന് അർത്ഥം കൈവരിക്കപ്പെടുന്നത് അത് വായിക്കപ്പെടുന്ന കാലഘട്ടം കൂടി ചേരുമ്പോഴാണ്. അത് കൊണ്ടാണ് ഇമാം റാസിയുടെ തഫ്സീറുൽ കബീറെന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ നമുക്ക് വായിച്ചെടുക്കാൻ സാധിക്കാത്ത ചിലത് ഉസ്മാനിയ ഖിലാഫത്തിന്‍റെ തകർച്ചയ്ക്ക് ശേഷം മാറി മറിഞ്ഞ ലോക സാഹചര്യത്തിൽ രചിക്കപ്പെട്ട സയ്യിദ് ഖുതുബിന്‍റെ 'ഫീ ളിലാലിൽ ഖുർആൻ' (ഖുർആനിന്‍റെ തണലിൽ)എന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ നമുക്ക് വായിച്ചെടുക്കാൻ സാധിക്കുന്നത്. ഒരു വ്യക്തിയിലെ ഏറ്റവും ചെറിയ സംഗതികളിൽ നിന്ന് തുടങ്ങി ഒരു സമൂഹം (ഏത് കാലഘട്ടത്തിലെയും) നേരിടുന്ന വലിയ പ്രശ്നങ്ങളിൽ വരെ ഖുർആനിന്‍റ ഇടപെടലുകൾ കൃത്യമായി നമുക്ക് കാണാൻ സാധിക്കും. ഇങ്ങനെ വ്യത്യസ്ത കാലഘട്ടങ്ങളിൽ, വ്യത്യസ്ത അർത്ഥങ്ങൾ കൈവരിച്ച് മാറ്റത്തിരുത്തലുകളില്ലാത്ത ഒരേ ഗ്രന്ഥമായി ഖുർആൻ നിലനിൽക്കുന്നു എന്നിടത്താണ് ഖുർആനിന്‍റെ ദൈവികത നമുക്ക് ബോധ്യമാകുന്നത്.
"ഖുർആനിലെ ഒരു സൂക്തത്തിന് അർത്ഥം കൈവരിക്കപ്പെടുന്നത് അത് വായിക്കപ്പെടുന്ന കാലഘട്ടം കൂടി ചേരുമ്പോഴാണ്. അത് കൊണ്ടാണ് ഇമാം റാസിയുടെ തഫ്സീറുൽ കബീറെന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ നമുക്ക് വായിച്ചെടുക്കാൻ സാധിക്കാത്ത ചിലത് ഉസ്മാനിയ ഖിലാഫത്തിന്‍റെ തകർച്ചയ്ക്ക് ശേഷം മാറി മറിഞ്ഞ ലോക സാഹചര്യത്തിൽ രചിക്കപ്പെട്ട സയ്യിദ് ഖുതുബിന്‍റെ 'ഫീ ളിലാലിൽ ഖുർആൻ' (ഖുർആനിന്‍റെ തണലിൽ)എന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ നമുക്ക് വായിച്ചെടുക്കാൻ സാധിക്കുന്നത്".
ഖുർആനിലെ സൂക്തങ്ങൾ കാലഘട്ടത്തിന് അനുസൃതമായി കൈവരിക്കാൻ സാധ്യതയുള്ള അർത്ഥതലങ്ങളെ ഉദാഹരണ സഹിതം നമുക്കൊന്ന് പരിശോധിക്കാം.
يَا أَيُّهَا الَّذِينَ آمَنُوا إِنْ جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَنْ تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ
"സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി." (49:6)
പ്രസ്തുത സൂക്തവും അത് പറഞ്ഞു വെക്കുന്ന ആശയവും പുതിയ കാല ഇന്ത്യൻ സാഹചര്യത്തിലെ മാധ്യമ പ്രവർത്തന രീതികളെ വിമർശിക്കുന്നതായി നമുക്ക് കാണാം. തെറ്റായ നറേറ്റീവുകൾ നിരന്തരം സൃഷ്ടിച്ചു കൊണ്ട് നിലനിൽക്കുന്ന പൊതു ബോധത്തെ നിയന്ത്രിക്കുന്ന മാധ്യമ മനശ്ശാസ്ത്രത്തെ ഈ ഖുർആനിക സൂക്തം കുറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ, നൂറ്റാണ്ടുകൾക്ക് മുമ്പ് മാധ്യമ മേഖല ശക്തി പ്രാപിക്കുന്നതിന് മുന്നേ ഈ സൂക്തത്തെയും, അതിന്‍റെ ആശയത്തെയും മനുഷ്യർ മറ്റൊരു രീതിയിലായിരിക്കും മനസ്സിലാക്കിയിട്ടുണ്ടാവുക, ഭാവിയിൽ നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത മറ്റൊരു അർത്ഥം ഈ സൂക്തം കൈവരിച്ചെന്നും വരാം.
സ്വമേധയാ തന്നെ ഖുർആൻ വ്യത്യസ്ത കാലഘട്ടങ്ങളിലെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുമ്പോഴും അതിന്‍റെ പ്രായോഗികവത്കരണത്തിന്‍റെ മാതൃക മുഹമ്മദ് (സ്വ) നിന്നാണ്. പ്രവാചകൻ മുഹമ്മദിന്‍റെ ജീവിതവും, ഖുർആനിന്‍റെ അദ്ധ്യാപനങ്ങളിൽ നിന്ന് കൊണ്ട് അദ്ദേഹം വാർത്തെടുത്ത സമൂഹവും ചരിത്രത്തിൽ നിലനിൽക്കെ ഖുർആനിന്‍റെ പ്രായോഗികവത്കരണത്തിനുള്ള രീതിശാസ്ത്രം നാം തേടേണ്ടത് അവിടെ നിന്നാണ്. മറ്റൊരർത്ഥത്തിൽ, പുതിയ കാല സാമൂഹിക സാഹചര്യങ്ങളെ പ്രവാചകന്‍റെ കാലഘട്ടത്തിലെ സാമൂഹിക സാഹചര്യങ്ങളുമായി തുലനം ചെയ്ത് ഖുർആൻ അതിന് നിർദ്ദേശിച്ചിട്ടുള്ള പരിഹാരങ്ങളെ നാം തിരിച്ചറിയുമ്പോഴാണ് ഖുർആനിനെ അടിസ്ഥാനമാക്കി കൊണ്ടുള്ള ഒരു സാമൂഹിക പരിവർത്തനം നമുക്ക് സാധ്യമാവുകയുള്ളൂ.
ഇരുപത്തി മൂന്ന് വർഷം നീണ്ടു നിൽക്കുന്ന പ്രവാചകന്‍റെ പ്രബോധന ജീവിതത്തിൽ നിലവിലെ ലോക സാഹചര്യത്തിൽ മുസ്ലിം സമൂഹം കടന്ന് പോകുന്ന എല്ലാ അവസ്ഥകളോടും സാമ്യമുള്ള അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. ന്യൂനപക്ഷമായും, ഭൂരിപക്ഷമായും മുഹമ്മദ് (സ്വ) ഉണ്ടാക്കിയെടുത്ത ഇസ്ലാമിക സമൂഹം നിലനിന്നിരുന്നു. മക്കാ കാലഘട്ടത്തിൽ അവർ മർദ്ദിതരായിരുന്നു, മദീനയിലായിരുന്നപ്പോൾ അധികാരം അവരുടെ കൈകളിലും. യുദ്ധം നയിച്ച പ്രവാചകനെ നമുക്ക് കാണാം, അതേ സമയം സന്ധികളിൽ ഏർപ്പെട്ട മുഹമ്മദും ചരിത്രത്തിന്‍റെ ഭാഗമാണ്. മക്കയിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട പ്രാവചകൻ മുഹമ്മദും, മക്ക തിരിച്ചു പിടിച്ച പ്രവാചകൻ മുഹമ്മദും ഒരേ ചരിത്രത്തിന്‍റെ വ്യത്യസ്ത അദ്ധ്യായങ്ങളാണെന്ന് മാത്രം. ഇന്ന് ന്യൂനപക്ഷമായും-ഭൂരിപക്ഷമായും, മർദ്ദിതരായും-അധികാരം കയ്യാളുന്നവരായും, ആട്ടിയോടിക്കപ്പെടുന്നവരായും-പീഡനങ്ങളേറ്റ് വാങ്ങുന്നവരായും മുസ്ലിം സമൂഹം ലോകത്തിന്‍റെ വ്യത്യസ്ത ഭാഗത്ത് നിലനിൽക്കെ ഖുർആനിന്‍റെ ഉപരിപ്ലവമായ വായനകൾക്കപ്പുറം പ്രവാചക ജീവിതത്തിലെ ഏത് അവസ്ഥയോടാണ് തങ്ങളുടെ അവസ്ഥ ചേർന്ന് നിൽക്കുന്നത് എന്ന് കണ്ടെത്താൻ സാധിച്ചാൽ മാത്രമേ ഖുർആനിൽ നിന്ന് മുസ്ലിം സമൂഹത്തിന് പരിഹാരം വെളിവാകുകയുള്ളൂ. കർമ്മശാസ്ത്രപരമായിട്ടുള്ള വിധി കൽപ്പിക്കലുകളുടെ എളുപ്പത്തിന് പ്രവാചക ജീവിതത്തിലെ വ്യത്യസ്ത കാലഘട്ടത്തെ നാം വിഭജിച്ച് മനസ്സിലാക്കുന്നത് പോലെ, സാമൂഹികപരമായിട്ടുള്ള പരിഷ്കാരങ്ങൾക്കും ഇതേ വിഭജന സിദ്ധാന്തം നടപ്പിലാക്കേണ്ടതായിട്ടുണ്ട്.
ഒരു സമുദായം എന്ന നിലയിൽ നാം ജീവിക്കുന്ന കാലത്ത് നമ്മുടെ ദേശത്ത് നാം എവിടെയാണ് നിൽക്കുന്നത് എന്ന് ആദ്യം തിരിച്ചറിയുക. ശേഷം പ്രവാചകന്‍റെ ജീവിതത്തിലെ ഏത് സാഹചര്യത്തോടാണ് നമ്മുടെ സാഹചര്യം ചേർന്ന് നിൽക്കുന്നത് എന്ന് കണ്ടെത്തുക. പിന്നീട് ആ സാഹചര്യങ്ങളിൽ പ്രവാചകനിറങ്ങിയ ഖുർആൻ സൂക്തങ്ങളെയും, അതിന്‍റെ ആശയത്തെയും മനസ്സിലാക്കാൻ ശ്രമിക്കുക. പ്രസ്തുത സാഹചര്യത്തിൽ പ്രവാചകൻ ഇസ്ലാമിനെ എത്തരത്തിലാണ് കൈകാര്യം ചെയ്തതെന്ന് പഠന വിധേയമാക്കുകയും ചെയ്യുന്നതോട് കൂടി ഖുർആനിൽ അതിഷ്ഠിതമായി പ്രവാചക ജീവിതത്തിൽ നിന്നുള്ള മാതൃകയിൽ നിന്ന് കൊണ്ട് തന്നെ പുതിയ കാല പ്രശ്നങ്ങൾക്ക് നമുക്കും ഒരു പരിഹാരം കണ്ടെത്താൻ സാധിച്ചെന്ന് വരും. വ്യത്യസ്ത ദേശങ്ങളിൽ, വ്യത്യസ്ത കാലഘട്ടത്തിൽ മുസ്ലിമിനും, ഇസ്ലാമിക സംഘടനകൾക്കും നിർവഹിക്കാനുള്ള ഉത്തരാവാദിത്തം വ്യത്യസ്തമാണെന്ന് നമുക്ക് ബോധ്യമാവണമെങ്കിൽ ഇത്തരത്തിലുള്ള ശാസ്ത്രീയമായിട്ടുള്ള രീതിശാസ്ത്രങ്ങളിലൂടെ ഇസ്ലാമിക ആശയങ്ങളെ പ്രായോഗികവത്കരിക്കേണ്ടതായിട്ടുണ്ട്.





K SHABAS HARIS
K SHABAS HARIS



