Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

പതിമൂന്ന്

പതിമൂന്ന്

K SHABAS HARIS

“നീ അന്നെന്തോ പറയാൻ പോയില്ലേ? വാട്ട് വാസ് ദാറ്റ്?” പ്രതീക്ഷയാകുന്ന തിരമാലകൾ കടൽ ഭിത്തിയിൽ അടിച്ചു തെറിച്ച കണക്കെ ഇട്ടൂപ്പ് മേഘ്നയുടെ നേർക്ക് ചോദ്യമെറിഞ്ഞു. ചോദ്യത്തിന്‍റെ ആഴങ്ങളിലെ മുത്തുകളെയും, പവിഴങ്ങളെയും കണ്ടെത്തിയ മേഘ്നയെന്നാൽ കടൽ തീരത്ത് നിന്ന് തിരമാലകൾ മാത്രം ആസ്വദിക്കാൻ വിധിക്കപ്പെട്ട ഒരുവളെ പോലെ മറുചോദ്യം ചോദിക്കുകയാണ് ചെയ്തത്.

“വെൻ?”

“അപ്പന്‍റെ എയർക്രാഫ്റ്റിൽ വെച്ച്... നിന്‍റെ മമ്മ വന്നപ്പോ നിന്ന് പോയ കോൺവർസേഷൻ...”

“ഓ അത്... നീ നമ്മൾ ഒന്നിച്ച് ജീവിക്കുന്ന ലൈഫ് എപ്പോഴേലും ഡ്രീം ചെയിതിട്ടുണ്ടോ?”

“ഇതാണോ ചോദിക്കാൻ നിന്നിരുന്നേ?” ഒന്ന് പരുങ്ങിയതിന് ശേഷമായിരുന്നു ഇട്ടൂപ്പിന്‍റെ മറുപടി.

“യാ...”

“ഹേയ്... ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല” കണ്ണിൽ നോക്കാതെയുള്ള ഇട്ടൂപ്പിന്‍റെ മറുപടിയിൽ തന്നെ മേഘ്നയ്ക്ക് ഇട്ടൂപ്പ് പറഞ്ഞു വെച്ചത് നുണയാണെന്ന് ബോധ്യമായി.

“ഐ നോ നീ അത് ചെയ്തിണ്ട്... ലൈക്ക് സിറ്റിയിലെ വലിയ ഐ. ടി. കമ്പനിയിലേക്ക് രാവിലെ തെരക്കിട്ട് ജോലിക്ക് പോകുന്ന ഞാനും നീയും. നിന്‍റെ ഡ്രീമിൽ നമ്മടെ മക്കൾ ബോയിയായിരുന്നോ, ഗേർളായിരുന്നോ? നിന്‍റെ സ്വഭാവം വെച്ച് ബോയി ആവാന സാധ്യത... എനിവേ, ജോലിക്ക് പോകുന്ന വഴിയിൽ ഇട്ടൂപ്പ് അവനെ സ്കൂളിൽ ഇറക്കി വിടുന്നു. വൈകിട്ട് അവനെയും കൂട്ടി തിരിച്ചു ഫ്ലാറ്റിലേക്ക്. രാത്രിയിൽ ഡിന്നർ കഴിക്കുന്നതിനിടയിൽ ആർക്കും ഉപകാരമില്ലാത്ത ഓഫീസിലെ വലിയ, വലിയ കാര്യങ്ങൾ ഞാനും നീയും ഡിസ്കസ്സ് ചെയ്യുന്നു, ഇതിനിടയിൽ നമ്മടെ മകൻ സ്കൂളിലെ കൊച്ചു വിശേഷങ്ങളും പങ്കു വെക്കുന്നു. കിടന്നുറങ്ങുന്നു. വീക്കെൻഡിൽ നമ്മൾ മാളുകളിൽ പോകുന്നു, തിയ്യറ്ററുകളിൽ ചെന്ന് സിനിമ കാണുന്നു. വലിയ ഹോട്ടലുകളിലെ വളരെ സയലന്‍റായിട്ടുള്ള അറ്റ്മോസ്ഫിയറിലെ ഡിന്നറിന് ശേഷം നിന്‍റെ ബി. എം. ഡബ്ല്യുവിൽ നമ്മടെ മകൻ ശ്രദ്ധിക്കാത്ത രീതിയിൽ പരസ്പരം പ്രണയം കൈമാറി കൊണ്ട് നമ്മൾ ഫ്ലാറ്റിലേക്ക് യാത്ര തിരിക്കുന്നു. മടക്ക യാത്രയിൽ നിന്‍റെ ബി. എം. ഡബ്ല്യൂവിന്‍റെ വെള്ള ഹെഡ് ലൈറ്റ് വെളിച്ചത്താൽ സ്ട്രീറ്റിൽ കിടന്നുറങ്ങുന്ന മനുഷ്യരുടെ മുഖം നമ്മുടെ മകൻ തെളിച്ചത്തോടെ കാണും. ഇട്ടൂപ്പേ, ഇതിൽ കൂടുതലൊന്നും നമ്മൾ രണ്ട് പേരും ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ച് നീ ഡ്രീം ചെയ്തിട്ടിണ്ടാവില്ലെന്ന് എനിക്കറിയാം... ബട്ട് യു ഹേവ് ടു അണ്ടർസ്റ്റെൻഡ് വൺ തിങ്ങ്, ലൈഫ് ആൾവേയിസ് സക്ക്സ്!” ഇരുവരുടെയും നടത്തം അപ്പോഴേക്കും തലേന്ന് രാത്രി സാമും ജ്യോതികയും ഇരുന്ന തോട്ടത്തിലെ ബെഞ്ചിന്‍റെ അരികിൽ എത്തിയിരുന്നു. ഇരുവരും അവിടെയിരുന്നു. മേഘ്ന ഇട്ടൂപ്പിൽ നിന്നൊരു ട്രിപ്പിൽ ഫൈവ് വാങ്ങി അതിന് തീകൊളുത്തി. രണ്ട് മൂന്ന് പുകകൾക്ക് ശേഷം നീണ്ടൊരു നെടുവീർപ്പ് ഇട്ട് കൊണ്ടവൾ തന്‍റെ സംസാരം തുടർന്നു.

ഇട്ടൂപ്പേ, ഇതിൽ കൂടുതലൊന്നും നമ്മൾ രണ്ട് പേരും ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ച് നീ ഡ്രീം ചെയിതിട്ടിണ്ടാവില്ലെന്ന് എനിക്കറിയാം... ബട്ട് യു ഹേവ് ടു അണ്ടർസ്റ്റെൻഡ് വൺ തിങ്ങ്, ലൈഫ് ആൾവേയിസ് സക്ക്സ്…

“എന്‍റെ പപ്പയും മമ്മയും പ്രേമിക്കുന്ന സമയത്ത് നമ്മളേക്കാൾ ക്രിഞ്ച് സ്വപ്നങ്ങൾ കണ്ടിരുന്ന ലവേഴ്സായിരുന്നു... ഭയങ്കരം രഹസ്യവും, ദൈവികമൊക്കെയായിരുന്നു ഇവരുടെ പ്രേമം... സിനിമ പരഡൈസോലെ നായകനെ പോലെ അപ്പൻ എന്നും രാത്രി മമ്മയുടെ വീടിന്‍റെ പുറത്ത് വന്ന് നിൽക്കുമത്രേ... അതും എയർഫോഴ്സ് യൂണിഫോർമിൽ. മമ്മയൊന്ന് പുഞ്ചിരിച്ച് കാണുന്നതിന് വേണ്ടി ഏതറ്റം വരെയും പോയ പപ്പയെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്... പക്ഷെ രണ്ട് പേരും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയപ്പോ മമ്മ ചിരിക്കുന്നത് എങ്ങനെയെന്നത് പോലും മറന്ന് പോയി! ഞാൻ പറയുന്നത് ഇട്ടൂപ്പിന് മനസ്സിലാകുന്നുണ്ടോ?” മേഘ്ന ഇട്ടൂപ്പിനോട് ഒന്ന് കൂടെ ഒന്ന് ചേർന്നിരുന്നു.

“ഇട്ടൂപ്പേ, ഇതാ എന്‍റെ ഫിൻഗേഴ്സിൽ നിന്ന് നിനക്ക് ഇപ്പൊ കിട്ടണ ഈ ചൂടില്ലെ, ആ ചൂട് എൽക്കുമ്പോൾ നിന്നിലുണ്ടാവുന്ന കുളിരില്ലേ... അത്രേയുള്ളൂ ഈ പ്രേമം എന്ന് പറയുന്ന സംഗതിയൊക്കെ... അതിനപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ട് എന്നുണ്ടെങ്കിൽ അതൊക്കെയും നിന്‍റെ പപ്പയെ പോലെയുള്ള ആളുകൾ എഴുതി വിട്ട കള്ളങ്ങൾ മാത്രാണ്... ആളുകൾക്ക് പക്ഷെ ഈ എഴുതപ്പെട്ട കള്ളങ്ങളിൽ വിശ്വസിക്കാനാ കൂടുതലിഷ്ടം. ഇട്ടൂപ്പേ, പ്രണയത്തിന്‍റെ അവസാനം വിരസതയാണ്. എന്‍റെ പപ്പയുടെയും, മമ്മയുടെയും ജീവിതം എന്നെ പഠിപ്പിച്ച വലിയൊരു പാഠമാണത്.” കൈയിലെ ട്രിപ്പിൽ ഫൈവ് എരിഞ്ഞൊടുങ്ങിയപ്പോൾ അത് മേഘ്നയുടെ വിരലുകളെ നോവിച്ചു, വേദന കാര്യമാക്കാതെ അവൾ സംസാരം തുടർന്നു.

ഇട്ടൂപ്പേ, ഇതാ എന്‍റെ ഫിൻഗേഴ്സിൽ നിന്ന് നിനക്ക് ഇപ്പൊ കിട്ടണ ഈ ചൂടില്ലെ, ആ ചൂട് എൽക്കുമ്പോൾ നിന്നിലുണ്ടാവുന്ന കുളിരില്ലേ... അത്രേയുള്ളൂ ഈ പ്രേമം എന്ന് പറയുന്ന സംഗതിയൊക്കെ...

“ആദ്യം അവര് കാമുകിയും, കാമുകനും... പിന്നീട് അവര് ഹസ്ബൻഡ് ആന്‍റ് വൈഫ്, ഞാൻ ജനിച്ചപ്പോ ഫാതർ ആന്‍റ് മതർ... റെസ്പോൺസിബിലിറ്റി മാറി മാറി വരുമ്പോഴേക്കും ഇരുവർക്കുമിടയിലെ പ്രണയൊക്കെ ഏതാണ്ട് എരിഞ്ഞ് തീർന്നിരുന്നു... വഴക്കും, പരിഭവവും എന്നെ ബാധിക്കാതിരിക്കാനാണ് രണ്ടാളും കൂടി ഇങ്ങോട്ടേക്ക് താമസം മാറ്റിയത്. ഇരുവരും ഒന്ന് ഹാപ്പിയായി ജീവിക്കുന്നത് ഞാൻ കണ്ട് തുടങ്ങുമ്പോഴാണ് നിന്നോട് ഞാൻ നമ്മടെ എസ്ക്കേഷൻ സമയത്ത് പറഞ്ഞ കഥയിലെ ആ നശിച്ച കിഴവൻ ഇവിടെ വന്ന് കയറുന്നത്. അയാൾ അയാളുടെ ബാക്ക് സ്റ്റോറിയിൽ ആദ്യം പപ്പയെ വീഴ്ത്തി, പിന്നെ മമ്മയെയും... അയാളെ മമ്മയുടെ മുറിയിൽ വെച്ച് കണ്ട ദിവസം തൊട്ട് പപ്പയാകെ തകർന്നു. ഞാൻ ഹോസ്റ്റലിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് എത്തിയപ്പോൾ കിഴവനെ കണ്ടില്ല, അയാളുടെ ആബ്സൻസ് എന്നെ ബാധിക്കാത്തത് കൊണ്ട് തന്നെ അങ്ങേര് എവിടെ പോയെന്ന് ഞാൻ ആരോടും ചോദിച്ചില്ല, ആരും ഇത് വരെയും എനിക്കതിനെ കുറിച്ചൊന്നും പറഞ്ഞ് തന്നുമില്ല. പിന്നീടുള്ള ജീവിത കാലം മുഴുവനും പപ്പ ആ പറക്കാത്ത വിമാനത്തിന്‍റെ പിന്നാലെയായിരുന്നു. അതിന്‍റെ പണികളിൽ ഏർപ്പെടുമ്പോൾ മാത്രം പപ്പ മനുഷ്യനായി കാണപ്പെട്ടു. പപ്പയെ മനുഷ്യനായി മാത്രം കാണാനുള്ള എന്‍റെയും മമ്മയുടെയും ആഗ്രഹം കൊണ്ട് പപ്പയെ ഞാനും മമ്മയെയും ആ ഷെഡിനകത്ത് തന്നെയാക്കി. അറ്റ് ലാസ്റ്റ് ആ വിമാനത്തിന്‍റെ മുകളിൽ തന്നെ പപ്പയ്ക്ക് കെട്ടി തൂങ്ങേണ്ടി വന്നു.” മേഘ്ന തന്‍റെ കൈവിരലുകൾ കൊണ്ട് ഇട്ടൂപ്പിന്‍റെ മുഖം ഉയർത്തി. അവന്‍റെ കലങ്ങിയ കണ്ണുകളിൽ നിലാവ് പ്രതിഫലിച്ചു.

“സോ, പ്രണയമല്ലാത്ത എന്തും നിനക്ക് എന്നോട് ചോദിക്കാം ഇട്ടൂപ്പ്... നിന്നെയെനിക്ക് നഷ്ടപ്പെടരുതെന്നുണ്ട് അത് കൊണ്ട് ഞാൻ നിന്നെ പ്രണയിക്കുന്നില്ല. നിനക്ക് എന്നെയും നഷ്ടപ്പെടരുതെന്നുണ്ടെങ്കിൽ ദയവ് ചെയ്ത് എന്നെ നീയും പ്രണയിക്കാതിരിക്കുക.” മനുഷ്യന്‍റെ നഷ്ടങ്ങളുടെ കണക്ക് പുസ്തകത്തിൽ ആദ്യ വാചകം രചിക്കപ്പെടുന്നത് അവൻ പ്രണയിക്കാൻ ആരംഭിക്കുന്നതോട് കൂടിയാണെന്ന് ഇട്ടൂപ്പ് അവിടെ വെച്ച് തിരിച്ചറിഞ്ഞു. ആ നിമിഷം തൊട്ട് അവൻ ദൈവത്തെ പോലും പ്രണയിക്കാതിരിക്കാനുള്ള കഠിനമായ ശ്രമത്തിൽ ഏർപ്പെട്ടു!

((തുടരും))

“നീ അന്നെന്തോ പറയാൻ പോയില്ലേ? വാട്ട് വാസ് ദാറ്റ്?” പ്രതീക്ഷയാകുന്ന തിരമാലകൾ കടൽ ഭിത്തിയിൽ അടിച്ചു തെറിച്ച കണക്കെ ഇട്ടൂപ്പ് മേഘ്നയുടെ നേർക്ക് ചോദ്യമെറിഞ്ഞു. ചോദ്യത്തിന്‍റെ ആഴങ്ങളിലെ മുത്തുകളെയും, പവിഴങ്ങളെയും കണ്ടെത്തിയ മേഘ്നയെന്നാൽ കടൽ തീരത്ത് നിന്ന് തിരമാലകൾ മാത്രം ആസ്വദിക്കാൻ വിധിക്കപ്പെട്ട ഒരുവളെ പോലെ മറുചോദ്യം ചോദിക്കുകയാണ് ചെയ്തത്.

“വെൻ?”

“അപ്പന്‍റെ എയർക്രാഫ്റ്റിൽ വെച്ച്... നിന്‍റെ മമ്മ വന്നപ്പോ നിന്ന് പോയ കോൺവർസേഷൻ...”

“ഓ അത്... നീ നമ്മൾ ഒന്നിച്ച് ജീവിക്കുന്ന ലൈഫ് എപ്പോഴേലും ഡ്രീം ചെയിതിട്ടുണ്ടോ?”

“ഇതാണോ ചോദിക്കാൻ നിന്നിരുന്നേ?” ഒന്ന് പരുങ്ങിയതിന് ശേഷമായിരുന്നു ഇട്ടൂപ്പിന്‍റെ മറുപടി.

“യാ...”

“ഹേയ്... ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല” കണ്ണിൽ നോക്കാതെയുള്ള ഇട്ടൂപ്പിന്‍റെ മറുപടിയിൽ തന്നെ മേഘ്നയ്ക്ക് ഇട്ടൂപ്പ് പറഞ്ഞു വെച്ചത് നുണയാണെന്ന് ബോധ്യമായി.

“ഐ നോ നീ അത് ചെയ്തിണ്ട്... ലൈക്ക് സിറ്റിയിലെ വലിയ ഐ. ടി. കമ്പനിയിലേക്ക് രാവിലെ തെരക്കിട്ട് ജോലിക്ക് പോകുന്ന ഞാനും നീയും. നിന്‍റെ ഡ്രീമിൽ നമ്മടെ മക്കൾ ബോയിയായിരുന്നോ, ഗേർളായിരുന്നോ? നിന്‍റെ സ്വഭാവം വെച്ച് ബോയി ആവാന സാധ്യത... എനിവേ, ജോലിക്ക് പോകുന്ന വഴിയിൽ ഇട്ടൂപ്പ് അവനെ സ്കൂളിൽ ഇറക്കി വിടുന്നു. വൈകിട്ട് അവനെയും കൂട്ടി തിരിച്ചു ഫ്ലാറ്റിലേക്ക്. രാത്രിയിൽ ഡിന്നർ കഴിക്കുന്നതിനിടയിൽ ആർക്കും ഉപകാരമില്ലാത്ത ഓഫീസിലെ വലിയ, വലിയ കാര്യങ്ങൾ ഞാനും നീയും ഡിസ്കസ്സ് ചെയ്യുന്നു, ഇതിനിടയിൽ നമ്മടെ മകൻ സ്കൂളിലെ കൊച്ചു വിശേഷങ്ങളും പങ്കു വെക്കുന്നു. കിടന്നുറങ്ങുന്നു. വീക്കെൻഡിൽ നമ്മൾ മാളുകളിൽ പോകുന്നു, തിയ്യറ്ററുകളിൽ ചെന്ന് സിനിമ കാണുന്നു. വലിയ ഹോട്ടലുകളിലെ വളരെ സയലന്‍റായിട്ടുള്ള അറ്റ്മോസ്ഫിയറിലെ ഡിന്നറിന് ശേഷം നിന്‍റെ ബി. എം. ഡബ്ല്യുവിൽ നമ്മടെ മകൻ ശ്രദ്ധിക്കാത്ത രീതിയിൽ പരസ്പരം പ്രണയം കൈമാറി കൊണ്ട് നമ്മൾ ഫ്ലാറ്റിലേക്ക് യാത്ര തിരിക്കുന്നു. മടക്ക യാത്രയിൽ നിന്‍റെ ബി. എം. ഡബ്ല്യൂവിന്‍റെ വെള്ള ഹെഡ് ലൈറ്റ് വെളിച്ചത്താൽ സ്ട്രീറ്റിൽ കിടന്നുറങ്ങുന്ന മനുഷ്യരുടെ മുഖം നമ്മുടെ മകൻ തെളിച്ചത്തോടെ കാണും. ഇട്ടൂപ്പേ, ഇതിൽ കൂടുതലൊന്നും നമ്മൾ രണ്ട് പേരും ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ച് നീ ഡ്രീം ചെയ്തിട്ടിണ്ടാവില്ലെന്ന് എനിക്കറിയാം... ബട്ട് യു ഹേവ് ടു അണ്ടർസ്റ്റെൻഡ് വൺ തിങ്ങ്, ലൈഫ് ആൾവേയിസ് സക്ക്സ്!” ഇരുവരുടെയും നടത്തം അപ്പോഴേക്കും തലേന്ന് രാത്രി സാമും ജ്യോതികയും ഇരുന്ന തോട്ടത്തിലെ ബെഞ്ചിന്‍റെ അരികിൽ എത്തിയിരുന്നു. ഇരുവരും അവിടെയിരുന്നു. മേഘ്ന ഇട്ടൂപ്പിൽ നിന്നൊരു ട്രിപ്പിൽ ഫൈവ് വാങ്ങി അതിന് തീകൊളുത്തി. രണ്ട് മൂന്ന് പുകകൾക്ക് ശേഷം നീണ്ടൊരു നെടുവീർപ്പ് ഇട്ട് കൊണ്ടവൾ തന്‍റെ സംസാരം തുടർന്നു.

ഇട്ടൂപ്പേ, ഇതിൽ കൂടുതലൊന്നും നമ്മൾ രണ്ട് പേരും ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ച് നീ ഡ്രീം ചെയിതിട്ടിണ്ടാവില്ലെന്ന് എനിക്കറിയാം... ബട്ട് യു ഹേവ് ടു അണ്ടർസ്റ്റെൻഡ് വൺ തിങ്ങ്, ലൈഫ് ആൾവേയിസ് സക്ക്സ്…

“എന്‍റെ പപ്പയും മമ്മയും പ്രേമിക്കുന്ന സമയത്ത് നമ്മളേക്കാൾ ക്രിഞ്ച് സ്വപ്നങ്ങൾ കണ്ടിരുന്ന ലവേഴ്സായിരുന്നു... ഭയങ്കരം രഹസ്യവും, ദൈവികമൊക്കെയായിരുന്നു ഇവരുടെ പ്രേമം... സിനിമ പരഡൈസോലെ നായകനെ പോലെ അപ്പൻ എന്നും രാത്രി മമ്മയുടെ വീടിന്‍റെ പുറത്ത് വന്ന് നിൽക്കുമത്രേ... അതും എയർഫോഴ്സ് യൂണിഫോർമിൽ. മമ്മയൊന്ന് പുഞ്ചിരിച്ച് കാണുന്നതിന് വേണ്ടി ഏതറ്റം വരെയും പോയ പപ്പയെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്... പക്ഷെ രണ്ട് പേരും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയപ്പോ മമ്മ ചിരിക്കുന്നത് എങ്ങനെയെന്നത് പോലും മറന്ന് പോയി! ഞാൻ പറയുന്നത് ഇട്ടൂപ്പിന് മനസ്സിലാകുന്നുണ്ടോ?” മേഘ്ന ഇട്ടൂപ്പിനോട് ഒന്ന് കൂടെ ഒന്ന് ചേർന്നിരുന്നു.

“ഇട്ടൂപ്പേ, ഇതാ എന്‍റെ ഫിൻഗേഴ്സിൽ നിന്ന് നിനക്ക് ഇപ്പൊ കിട്ടണ ഈ ചൂടില്ലെ, ആ ചൂട് എൽക്കുമ്പോൾ നിന്നിലുണ്ടാവുന്ന കുളിരില്ലേ... അത്രേയുള്ളൂ ഈ പ്രേമം എന്ന് പറയുന്ന സംഗതിയൊക്കെ... അതിനപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ട് എന്നുണ്ടെങ്കിൽ അതൊക്കെയും നിന്‍റെ പപ്പയെ പോലെയുള്ള ആളുകൾ എഴുതി വിട്ട കള്ളങ്ങൾ മാത്രാണ്... ആളുകൾക്ക് പക്ഷെ ഈ എഴുതപ്പെട്ട കള്ളങ്ങളിൽ വിശ്വസിക്കാനാ കൂടുതലിഷ്ടം. ഇട്ടൂപ്പേ, പ്രണയത്തിന്‍റെ അവസാനം വിരസതയാണ്. എന്‍റെ പപ്പയുടെയും, മമ്മയുടെയും ജീവിതം എന്നെ പഠിപ്പിച്ച വലിയൊരു പാഠമാണത്.” കൈയിലെ ട്രിപ്പിൽ ഫൈവ് എരിഞ്ഞൊടുങ്ങിയപ്പോൾ അത് മേഘ്നയുടെ വിരലുകളെ നോവിച്ചു, വേദന കാര്യമാക്കാതെ അവൾ സംസാരം തുടർന്നു.

ഇട്ടൂപ്പേ, ഇതാ എന്‍റെ ഫിൻഗേഴ്സിൽ നിന്ന് നിനക്ക് ഇപ്പൊ കിട്ടണ ഈ ചൂടില്ലെ, ആ ചൂട് എൽക്കുമ്പോൾ നിന്നിലുണ്ടാവുന്ന കുളിരില്ലേ... അത്രേയുള്ളൂ ഈ പ്രേമം എന്ന് പറയുന്ന സംഗതിയൊക്കെ...

“ആദ്യം അവര് കാമുകിയും, കാമുകനും... പിന്നീട് അവര് ഹസ്ബൻഡ് ആന്‍റ് വൈഫ്, ഞാൻ ജനിച്ചപ്പോ ഫാതർ ആന്‍റ് മതർ... റെസ്പോൺസിബിലിറ്റി മാറി മാറി വരുമ്പോഴേക്കും ഇരുവർക്കുമിടയിലെ പ്രണയൊക്കെ ഏതാണ്ട് എരിഞ്ഞ് തീർന്നിരുന്നു... വഴക്കും, പരിഭവവും എന്നെ ബാധിക്കാതിരിക്കാനാണ് രണ്ടാളും കൂടി ഇങ്ങോട്ടേക്ക് താമസം മാറ്റിയത്. ഇരുവരും ഒന്ന് ഹാപ്പിയായി ജീവിക്കുന്നത് ഞാൻ കണ്ട് തുടങ്ങുമ്പോഴാണ് നിന്നോട് ഞാൻ നമ്മടെ എസ്ക്കേഷൻ സമയത്ത് പറഞ്ഞ കഥയിലെ ആ നശിച്ച കിഴവൻ ഇവിടെ വന്ന് കയറുന്നത്. അയാൾ അയാളുടെ ബാക്ക് സ്റ്റോറിയിൽ ആദ്യം പപ്പയെ വീഴ്ത്തി, പിന്നെ മമ്മയെയും... അയാളെ മമ്മയുടെ മുറിയിൽ വെച്ച് കണ്ട ദിവസം തൊട്ട് പപ്പയാകെ തകർന്നു. ഞാൻ ഹോസ്റ്റലിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് എത്തിയപ്പോൾ കിഴവനെ കണ്ടില്ല, അയാളുടെ ആബ്സൻസ് എന്നെ ബാധിക്കാത്തത് കൊണ്ട് തന്നെ അങ്ങേര് എവിടെ പോയെന്ന് ഞാൻ ആരോടും ചോദിച്ചില്ല, ആരും ഇത് വരെയും എനിക്കതിനെ കുറിച്ചൊന്നും പറഞ്ഞ് തന്നുമില്ല. പിന്നീടുള്ള ജീവിത കാലം മുഴുവനും പപ്പ ആ പറക്കാത്ത വിമാനത്തിന്‍റെ പിന്നാലെയായിരുന്നു. അതിന്‍റെ പണികളിൽ ഏർപ്പെടുമ്പോൾ മാത്രം പപ്പ മനുഷ്യനായി കാണപ്പെട്ടു. പപ്പയെ മനുഷ്യനായി മാത്രം കാണാനുള്ള എന്‍റെയും മമ്മയുടെയും ആഗ്രഹം കൊണ്ട് പപ്പയെ ഞാനും മമ്മയെയും ആ ഷെഡിനകത്ത് തന്നെയാക്കി. അറ്റ് ലാസ്റ്റ് ആ വിമാനത്തിന്‍റെ മുകളിൽ തന്നെ പപ്പയ്ക്ക് കെട്ടി തൂങ്ങേണ്ടി വന്നു.” മേഘ്ന തന്‍റെ കൈവിരലുകൾ കൊണ്ട് ഇട്ടൂപ്പിന്‍റെ മുഖം ഉയർത്തി. അവന്‍റെ കലങ്ങിയ കണ്ണുകളിൽ നിലാവ് പ്രതിഫലിച്ചു.

“സോ, പ്രണയമല്ലാത്ത എന്തും നിനക്ക് എന്നോട് ചോദിക്കാം ഇട്ടൂപ്പ്... നിന്നെയെനിക്ക് നഷ്ടപ്പെടരുതെന്നുണ്ട് അത് കൊണ്ട് ഞാൻ നിന്നെ പ്രണയിക്കുന്നില്ല. നിനക്ക് എന്നെയും നഷ്ടപ്പെടരുതെന്നുണ്ടെങ്കിൽ ദയവ് ചെയ്ത് എന്നെ നീയും പ്രണയിക്കാതിരിക്കുക.” മനുഷ്യന്‍റെ നഷ്ടങ്ങളുടെ കണക്ക് പുസ്തകത്തിൽ ആദ്യ വാചകം രചിക്കപ്പെടുന്നത് അവൻ പ്രണയിക്കാൻ ആരംഭിക്കുന്നതോട് കൂടിയാണെന്ന് ഇട്ടൂപ്പ് അവിടെ വെച്ച് തിരിച്ചറിഞ്ഞു. ആ നിമിഷം തൊട്ട് അവൻ ദൈവത്തെ പോലും പ്രണയിക്കാതിരിക്കാനുള്ള കഠിനമായ ശ്രമത്തിൽ ഏർപ്പെട്ടു!

((തുടരും))

“നീ അന്നെന്തോ പറയാൻ പോയില്ലേ? വാട്ട് വാസ് ദാറ്റ്?” പ്രതീക്ഷയാകുന്ന തിരമാലകൾ കടൽ ഭിത്തിയിൽ അടിച്ചു തെറിച്ച കണക്കെ ഇട്ടൂപ്പ് മേഘ്നയുടെ നേർക്ക് ചോദ്യമെറിഞ്ഞു. ചോദ്യത്തിന്‍റെ ആഴങ്ങളിലെ മുത്തുകളെയും, പവിഴങ്ങളെയും കണ്ടെത്തിയ മേഘ്നയെന്നാൽ കടൽ തീരത്ത് നിന്ന് തിരമാലകൾ മാത്രം ആസ്വദിക്കാൻ വിധിക്കപ്പെട്ട ഒരുവളെ പോലെ മറുചോദ്യം ചോദിക്കുകയാണ് ചെയ്തത്.

“വെൻ?”

“അപ്പന്‍റെ എയർക്രാഫ്റ്റിൽ വെച്ച്... നിന്‍റെ മമ്മ വന്നപ്പോ നിന്ന് പോയ കോൺവർസേഷൻ...”

“ഓ അത്... നീ നമ്മൾ ഒന്നിച്ച് ജീവിക്കുന്ന ലൈഫ് എപ്പോഴേലും ഡ്രീം ചെയിതിട്ടുണ്ടോ?”

“ഇതാണോ ചോദിക്കാൻ നിന്നിരുന്നേ?” ഒന്ന് പരുങ്ങിയതിന് ശേഷമായിരുന്നു ഇട്ടൂപ്പിന്‍റെ മറുപടി.

“യാ...”

“ഹേയ്... ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല” കണ്ണിൽ നോക്കാതെയുള്ള ഇട്ടൂപ്പിന്‍റെ മറുപടിയിൽ തന്നെ മേഘ്നയ്ക്ക് ഇട്ടൂപ്പ് പറഞ്ഞു വെച്ചത് നുണയാണെന്ന് ബോധ്യമായി.

“ഐ നോ നീ അത് ചെയ്തിണ്ട്... ലൈക്ക് സിറ്റിയിലെ വലിയ ഐ. ടി. കമ്പനിയിലേക്ക് രാവിലെ തെരക്കിട്ട് ജോലിക്ക് പോകുന്ന ഞാനും നീയും. നിന്‍റെ ഡ്രീമിൽ നമ്മടെ മക്കൾ ബോയിയായിരുന്നോ, ഗേർളായിരുന്നോ? നിന്‍റെ സ്വഭാവം വെച്ച് ബോയി ആവാന സാധ്യത... എനിവേ, ജോലിക്ക് പോകുന്ന വഴിയിൽ ഇട്ടൂപ്പ് അവനെ സ്കൂളിൽ ഇറക്കി വിടുന്നു. വൈകിട്ട് അവനെയും കൂട്ടി തിരിച്ചു ഫ്ലാറ്റിലേക്ക്. രാത്രിയിൽ ഡിന്നർ കഴിക്കുന്നതിനിടയിൽ ആർക്കും ഉപകാരമില്ലാത്ത ഓഫീസിലെ വലിയ, വലിയ കാര്യങ്ങൾ ഞാനും നീയും ഡിസ്കസ്സ് ചെയ്യുന്നു, ഇതിനിടയിൽ നമ്മടെ മകൻ സ്കൂളിലെ കൊച്ചു വിശേഷങ്ങളും പങ്കു വെക്കുന്നു. കിടന്നുറങ്ങുന്നു. വീക്കെൻഡിൽ നമ്മൾ മാളുകളിൽ പോകുന്നു, തിയ്യറ്ററുകളിൽ ചെന്ന് സിനിമ കാണുന്നു. വലിയ ഹോട്ടലുകളിലെ വളരെ സയലന്‍റായിട്ടുള്ള അറ്റ്മോസ്ഫിയറിലെ ഡിന്നറിന് ശേഷം നിന്‍റെ ബി. എം. ഡബ്ല്യുവിൽ നമ്മടെ മകൻ ശ്രദ്ധിക്കാത്ത രീതിയിൽ പരസ്പരം പ്രണയം കൈമാറി കൊണ്ട് നമ്മൾ ഫ്ലാറ്റിലേക്ക് യാത്ര തിരിക്കുന്നു. മടക്ക യാത്രയിൽ നിന്‍റെ ബി. എം. ഡബ്ല്യൂവിന്‍റെ വെള്ള ഹെഡ് ലൈറ്റ് വെളിച്ചത്താൽ സ്ട്രീറ്റിൽ കിടന്നുറങ്ങുന്ന മനുഷ്യരുടെ മുഖം നമ്മുടെ മകൻ തെളിച്ചത്തോടെ കാണും. ഇട്ടൂപ്പേ, ഇതിൽ കൂടുതലൊന്നും നമ്മൾ രണ്ട് പേരും ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ച് നീ ഡ്രീം ചെയ്തിട്ടിണ്ടാവില്ലെന്ന് എനിക്കറിയാം... ബട്ട് യു ഹേവ് ടു അണ്ടർസ്റ്റെൻഡ് വൺ തിങ്ങ്, ലൈഫ് ആൾവേയിസ് സക്ക്സ്!” ഇരുവരുടെയും നടത്തം അപ്പോഴേക്കും തലേന്ന് രാത്രി സാമും ജ്യോതികയും ഇരുന്ന തോട്ടത്തിലെ ബെഞ്ചിന്‍റെ അരികിൽ എത്തിയിരുന്നു. ഇരുവരും അവിടെയിരുന്നു. മേഘ്ന ഇട്ടൂപ്പിൽ നിന്നൊരു ട്രിപ്പിൽ ഫൈവ് വാങ്ങി അതിന് തീകൊളുത്തി. രണ്ട് മൂന്ന് പുകകൾക്ക് ശേഷം നീണ്ടൊരു നെടുവീർപ്പ് ഇട്ട് കൊണ്ടവൾ തന്‍റെ സംസാരം തുടർന്നു.

ഇട്ടൂപ്പേ, ഇതിൽ കൂടുതലൊന്നും നമ്മൾ രണ്ട് പേരും ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ച് നീ ഡ്രീം ചെയിതിട്ടിണ്ടാവില്ലെന്ന് എനിക്കറിയാം... ബട്ട് യു ഹേവ് ടു അണ്ടർസ്റ്റെൻഡ് വൺ തിങ്ങ്, ലൈഫ് ആൾവേയിസ് സക്ക്സ്…

“എന്‍റെ പപ്പയും മമ്മയും പ്രേമിക്കുന്ന സമയത്ത് നമ്മളേക്കാൾ ക്രിഞ്ച് സ്വപ്നങ്ങൾ കണ്ടിരുന്ന ലവേഴ്സായിരുന്നു... ഭയങ്കരം രഹസ്യവും, ദൈവികമൊക്കെയായിരുന്നു ഇവരുടെ പ്രേമം... സിനിമ പരഡൈസോലെ നായകനെ പോലെ അപ്പൻ എന്നും രാത്രി മമ്മയുടെ വീടിന്‍റെ പുറത്ത് വന്ന് നിൽക്കുമത്രേ... അതും എയർഫോഴ്സ് യൂണിഫോർമിൽ. മമ്മയൊന്ന് പുഞ്ചിരിച്ച് കാണുന്നതിന് വേണ്ടി ഏതറ്റം വരെയും പോയ പപ്പയെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്... പക്ഷെ രണ്ട് പേരും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയപ്പോ മമ്മ ചിരിക്കുന്നത് എങ്ങനെയെന്നത് പോലും മറന്ന് പോയി! ഞാൻ പറയുന്നത് ഇട്ടൂപ്പിന് മനസ്സിലാകുന്നുണ്ടോ?” മേഘ്ന ഇട്ടൂപ്പിനോട് ഒന്ന് കൂടെ ഒന്ന് ചേർന്നിരുന്നു.

“ഇട്ടൂപ്പേ, ഇതാ എന്‍റെ ഫിൻഗേഴ്സിൽ നിന്ന് നിനക്ക് ഇപ്പൊ കിട്ടണ ഈ ചൂടില്ലെ, ആ ചൂട് എൽക്കുമ്പോൾ നിന്നിലുണ്ടാവുന്ന കുളിരില്ലേ... അത്രേയുള്ളൂ ഈ പ്രേമം എന്ന് പറയുന്ന സംഗതിയൊക്കെ... അതിനപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ട് എന്നുണ്ടെങ്കിൽ അതൊക്കെയും നിന്‍റെ പപ്പയെ പോലെയുള്ള ആളുകൾ എഴുതി വിട്ട കള്ളങ്ങൾ മാത്രാണ്... ആളുകൾക്ക് പക്ഷെ ഈ എഴുതപ്പെട്ട കള്ളങ്ങളിൽ വിശ്വസിക്കാനാ കൂടുതലിഷ്ടം. ഇട്ടൂപ്പേ, പ്രണയത്തിന്‍റെ അവസാനം വിരസതയാണ്. എന്‍റെ പപ്പയുടെയും, മമ്മയുടെയും ജീവിതം എന്നെ പഠിപ്പിച്ച വലിയൊരു പാഠമാണത്.” കൈയിലെ ട്രിപ്പിൽ ഫൈവ് എരിഞ്ഞൊടുങ്ങിയപ്പോൾ അത് മേഘ്നയുടെ വിരലുകളെ നോവിച്ചു, വേദന കാര്യമാക്കാതെ അവൾ സംസാരം തുടർന്നു.

ഇട്ടൂപ്പേ, ഇതാ എന്‍റെ ഫിൻഗേഴ്സിൽ നിന്ന് നിനക്ക് ഇപ്പൊ കിട്ടണ ഈ ചൂടില്ലെ, ആ ചൂട് എൽക്കുമ്പോൾ നിന്നിലുണ്ടാവുന്ന കുളിരില്ലേ... അത്രേയുള്ളൂ ഈ പ്രേമം എന്ന് പറയുന്ന സംഗതിയൊക്കെ...

“ആദ്യം അവര് കാമുകിയും, കാമുകനും... പിന്നീട് അവര് ഹസ്ബൻഡ് ആന്‍റ് വൈഫ്, ഞാൻ ജനിച്ചപ്പോ ഫാതർ ആന്‍റ് മതർ... റെസ്പോൺസിബിലിറ്റി മാറി മാറി വരുമ്പോഴേക്കും ഇരുവർക്കുമിടയിലെ പ്രണയൊക്കെ ഏതാണ്ട് എരിഞ്ഞ് തീർന്നിരുന്നു... വഴക്കും, പരിഭവവും എന്നെ ബാധിക്കാതിരിക്കാനാണ് രണ്ടാളും കൂടി ഇങ്ങോട്ടേക്ക് താമസം മാറ്റിയത്. ഇരുവരും ഒന്ന് ഹാപ്പിയായി ജീവിക്കുന്നത് ഞാൻ കണ്ട് തുടങ്ങുമ്പോഴാണ് നിന്നോട് ഞാൻ നമ്മടെ എസ്ക്കേഷൻ സമയത്ത് പറഞ്ഞ കഥയിലെ ആ നശിച്ച കിഴവൻ ഇവിടെ വന്ന് കയറുന്നത്. അയാൾ അയാളുടെ ബാക്ക് സ്റ്റോറിയിൽ ആദ്യം പപ്പയെ വീഴ്ത്തി, പിന്നെ മമ്മയെയും... അയാളെ മമ്മയുടെ മുറിയിൽ വെച്ച് കണ്ട ദിവസം തൊട്ട് പപ്പയാകെ തകർന്നു. ഞാൻ ഹോസ്റ്റലിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് എത്തിയപ്പോൾ കിഴവനെ കണ്ടില്ല, അയാളുടെ ആബ്സൻസ് എന്നെ ബാധിക്കാത്തത് കൊണ്ട് തന്നെ അങ്ങേര് എവിടെ പോയെന്ന് ഞാൻ ആരോടും ചോദിച്ചില്ല, ആരും ഇത് വരെയും എനിക്കതിനെ കുറിച്ചൊന്നും പറഞ്ഞ് തന്നുമില്ല. പിന്നീടുള്ള ജീവിത കാലം മുഴുവനും പപ്പ ആ പറക്കാത്ത വിമാനത്തിന്‍റെ പിന്നാലെയായിരുന്നു. അതിന്‍റെ പണികളിൽ ഏർപ്പെടുമ്പോൾ മാത്രം പപ്പ മനുഷ്യനായി കാണപ്പെട്ടു. പപ്പയെ മനുഷ്യനായി മാത്രം കാണാനുള്ള എന്‍റെയും മമ്മയുടെയും ആഗ്രഹം കൊണ്ട് പപ്പയെ ഞാനും മമ്മയെയും ആ ഷെഡിനകത്ത് തന്നെയാക്കി. അറ്റ് ലാസ്റ്റ് ആ വിമാനത്തിന്‍റെ മുകളിൽ തന്നെ പപ്പയ്ക്ക് കെട്ടി തൂങ്ങേണ്ടി വന്നു.” മേഘ്ന തന്‍റെ കൈവിരലുകൾ കൊണ്ട് ഇട്ടൂപ്പിന്‍റെ മുഖം ഉയർത്തി. അവന്‍റെ കലങ്ങിയ കണ്ണുകളിൽ നിലാവ് പ്രതിഫലിച്ചു.

“സോ, പ്രണയമല്ലാത്ത എന്തും നിനക്ക് എന്നോട് ചോദിക്കാം ഇട്ടൂപ്പ്... നിന്നെയെനിക്ക് നഷ്ടപ്പെടരുതെന്നുണ്ട് അത് കൊണ്ട് ഞാൻ നിന്നെ പ്രണയിക്കുന്നില്ല. നിനക്ക് എന്നെയും നഷ്ടപ്പെടരുതെന്നുണ്ടെങ്കിൽ ദയവ് ചെയ്ത് എന്നെ നീയും പ്രണയിക്കാതിരിക്കുക.” മനുഷ്യന്‍റെ നഷ്ടങ്ങളുടെ കണക്ക് പുസ്തകത്തിൽ ആദ്യ വാചകം രചിക്കപ്പെടുന്നത് അവൻ പ്രണയിക്കാൻ ആരംഭിക്കുന്നതോട് കൂടിയാണെന്ന് ഇട്ടൂപ്പ് അവിടെ വെച്ച് തിരിച്ചറിഞ്ഞു. ആ നിമിഷം തൊട്ട് അവൻ ദൈവത്തെ പോലും പ്രണയിക്കാതിരിക്കാനുള്ള കഠിനമായ ശ്രമത്തിൽ ഏർപ്പെട്ടു!

((തുടരും))

K SHABAS HARIS

K SHABAS HARIS