

W.A.T
W.A.T




Faheem Abraar





മദ്രസയുടെ മുറ്റത്തു നിന്ന് ഫുട്ബോൾ കളിച്ചതിന് ശേഷം വിയർത്തൊലിച്ച ശരീരവും കുളിച്ചൊരുങ്ങിയ മനസ്സുമായി ഹാഷിറും ശംസീറും ക്ലാസ്സ് മുറിയിലേക്ക് കയറി.
“എടാ, ഇന്നത്തെ എന്റെ ഗോള് നൈസ് ആയിരുന്നില്ലേ!!”
“ഹ്, ആ സിദ്ദീഖിന് ഗോളി നിക്കാൻ അറിയാത്തത് നിന്റെ ഭാഗ്യം, അല്ലെങ്കി കാണായിരുന്ന്”
ശംസീർ തിരിച്ച് ഹാഷിറിനെ കളിയാക്കി കൊണ്ട് പറഞ്ഞു. ദേഷ്യവും നാണക്കേടുമുള്ള മുഖഭാവത്തോടെ ഹാശിർ പറഞ്ഞു “വലിയ ഓവർ ഒന്നും ആക്കേണ്ട ട്ടാ! നീ എത്ര ഗോളാ അടിച്ചേ? ഇരുപത? മുപ്പത? ഏഹ്? ആ ഫാൻ ഓണാക്കിയിട്ട് ഇവിടെ വന്നിരിക്ക്, വെറുതെ ഡയലോഗ് അടിക്കല്ല. പിന്നെ ആ നൌഷാദും സിദ്ദീഖും ക്ലാസ്സിൽ വന്നാൽ എന്നെ പൊക്കിപ്പറയണം ട്ടാ”
“അത് ഞാൻ ഏറ്റ് മച്ചാ”
രണ്ട് ബെഞ്ച് ഫാനിന് താഴെ ഇട്ടതിന് ശേഷം ഹാഷിറും ശംസീറും അതിന് മുകളിൽ വിശ്രമമാരംഭിച്ചു!! അപ്പോഴേക്കും സിദ്ദീഖ് കൈയും മുഖവുമൊക്കെ കഴുകി മുറിയിലേക്ക് പ്രവേശിച്ചിരുന്നു. അവനെ കണ്ടയുടൻ ക്ഷീണിതനായി അഭിനയിച്ചു കൊണ്ട് ഒരു നീണ്ട കോട്ടുവായ് ഇട്ടത്തിന് ശേഷം അവരുടെ പരിപാടിക്ക് തുടക്കം കുറിച്ചു.
“എടാ ശംസീറേ, നൈമർ ഫാൻസിനെതിരെ ഇന്ന് എത്ര ഗോളാ അടിച്ചത്?”
“ഏഴ് ഗോൾ ആണ് ന്ന തോന്നുന്നെ!!”
“ഒഹ്! നമ്മടെ ആശാന്റെ നമ്പർ തന്നെ ല്ലേ?”
“ആശാന്റെ കളിയും”
ദേഷ്യം ചോരയിലൂടെ ശരീരം മുഴുവൻ സഞ്ചരിക്കുന്നുണ്ടെങ്കിൽ പോലും സിദ്ദീഖ് നൌഷാദിന്റെ വരവിനായി കാത്തു.
“ശംസീറേ, ആ ഗോള് ഒർമ്മയില്ലേ? ഇവനെ നട്ട്ബക്ക് ചെയ്തിട്ട് ഇട്ട?”
“ഉയിയെന്റെ മോനേ അതേതാ ഗോള്!!”
“അതെന്നെ”
വെള്ളം നിറച്ച കുപ്പിയുമായി നൌഷാദ് അവരുടെ സംഭാഷണം നടന്നു കൊണ്ടിരിക്കെ കയറി.
“ഹ, ഇതാര്? നൈമറിന്റെ പട്ടിക്കുട്ടിയോ?”
“ഡാ, ഓവർ ആക്കണ്ട ഒരു ഗോളിന് ആണ് ജയിച്ചത്. ഏഴേ ആർ. ലാസ്റ്റ് ആ ബോള് പൊട്ടിയത് നിന്റെ ഭാഗ്യം ന്ന് പറഞ്ഞാ മതി”
“ആഹ് അല്ലെങ്കി ഇവൻ നൈമറിനെ പോലെ ബോളും കൊണ്ട് ശയനപ്രദിക്ഷണം നടത്തുമായിരുന്നു അല്ലേ?”
“അല്ലാട, നിന്റെ റൊണാൾഡോനെപ്പോലെ ബോൾ മിസ്സാക്കിയിട്ട് വേറെ ആളെ കുറ്റം പറയുമായിരുന്നു!!”
“ഇവനെന്താ ഈ പറയുന്നെ? റൊണാൾഡോ ഇസ് ലജൻഡ് ഡ. നൈമർ റൊണാൾഡോൻഡെ അടുത്ത് എത്തുവോ?”
“റൊണാൾഡോ ഒലക്കയാണ്! നൈമറിനെപ്പോലെ ഡ്രിബ്ബിൾ ചെയ്യുവാൻ കഴിയോ നിന്റെ റൊണാൾഡോക്ക്”
“ഇവര് ഡ്രിബ്ബിൾ ചെയ്തിട്ട് കുറേ ഉണ്ടാക്കീനല്ലോ? റൊണാൾഡോ എന്തിന്റെ കാര്യത്തിലാണ് പിറകിലുള്ളത്, ഗോളിൽ ഫസ്റ്റ് ഇൻസ്റ്റഗ്രാം ഫോളോവേർസിലും ഫസ്റ്റ് തന്നെ. നിന്റെ നൈമറോ?”
“റൊണാൾഡോന്റെ കരിയർ തുടങ്ങിയിട്ട് കുറേ കാലമായി, നൈമർ കുറച്ച് കാലം കഴിഞ്ഞ അതൊക്കെ കടക്കും ട്ടാ!!”
“അല്ലെങ്കി തന്നെ നിന്നോടൊന്നും ഇത് പറഞ്ഞിട്ട് കാര്യമില്ല, അല്ലേ ശംസീറേ?”
“അതെ. നൈമർ ഫാൻസിന് ബുദ്ധിയുണ്ടാ?”
“ഹാ, ബുദ്ധി ഉളള റൊണാൾഡോ ഫാൻസ് അല്ലേ ഔട്ടിന് പകരം കോർണർ അടിച്ചത്!” ഇത്രയും നേരം മീണ്ടാതിരുന്ന സിദ്ദീഖ് ശബ്ദവും, കൈകളുമുയർത്തിക്കൊണ്ട് പറഞ്ഞു. രണ്ട് നിമിഷ നേരത്തേക്ക് ഫാൻ കറങ്ങുന്ന ശബ്ദം മാത്രമേ കേൾക്കുന്നുള്ളൂ. നിശബ്ദയ്ക്കൊടുവിൽ ശംസീർ പറഞ്ഞു
“ആഹ് മതി മദ്രസ ഇപ്പോ വിടും, പോയി നിന്റെ പണി നോക്ക്”
എന്നത്തെയും പോലെ മദ്രസ വിട്ടതിന് ശേഷം എവിടയെങ്കിലും കറങ്ങുവാൻ പോകുമമെന്ന പ്ലാനിൽ രണ്ട് ടീമും അവരവരുടെ ബെഞ്ചിൽ ഇരിന്നു. കഴിഞ്ഞ ആഴ്ച്ച വീട്ടിൽ എത്തുവാൻ രാത്രി കഴിഞ്ഞത് കൊണ്ട് വീട്ടിന്ന് നല്ലവണ്ണം ചീത്ത കേട്ടതിനാൽ ശംസീർ വരുന്നില്ലെന്ന് പറഞ്ഞത് കേട്ട നൌഷാദും സിദ്ദീഖും പിന്നെ ഹാഷിറിനെയും ശംസീറിനെയും അതിന്റെ പേരിൽ കളിയാക്കുവാൻ തുടങ്ങി. മദ്രസയുടെ മുകൾ ഭാഗം വീണ്ടും വാദങ്ങളാൽ നിറഞ്ഞു.
മദ്രസയിൽ ഇപ്പോൾ എന്നും ഗെയ്റ്റ് ലോക്കാക്കുന്ന ജാബിർക്ക മാത്രമേ ഉള്ളു. മദ്രസാ ഓഫ്ഫീസ്, ഗസലുകൾ കേട്ട് വൃത്തിയാകുന്നതിനിടയിലാണ് ജാബിർക്കാക്ക് തന്റെ വീട്ടീന്ന് ഒരു കോൾ വന്നത്. തന്റെ പുതിയ എയർ പോഡ്സിൽ നിന്ന് ഗാലിബിന്റെ സംഗീതം നിലയ്ക്കുകയും തന്റെ ഭാര്യ സംസാരിക്കുവാനാരംഭിക്കുകയും ചെയ്തു. പെട്ടന്ന് വീട്ടിലെത്തണം, കോൾ കട്ട് ആയതിനു ശേഷം ഗാലിബിന്റെ സംഗീതം തുടർന്നു. ഓഫ്ഫീസിന്റെയും മുകളിലേക്കുളള ഗെയ്റ്റിന്റെയും ചാവിയെടുത്ത് അവർ പുറത്തിറങ്ങി. ഗാലിബിന്റെ വാക്കുകളുടെ ഒഴിക്കിലൂടെ ജാബിർക്കയും നടന്നു. എല്ലാ പൂട്ടുകളും പൂട്ടിയതിന് ശേഷം തന്റെ സ്കൂട്ടറുമായി ജാബിർക്ക വീട്ടിലേക്ക് പോയി. ഏറ്റവും മുകളിൽ നിന്ന് താഴേക്കുള്ള ഗെയ്റ്റും പൂട്ടപ്പെട്ടിരുന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥികൾ മുകളിൽ ലോക്കായി. എന്നത്തേയും പോലെ കുട്ടികൾ പുറത്തെവിടെയോ പോയിട്ടുണ്ടെന്ന വിശ്വാസത്തിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളുടെ മാതാപിതാക്കളും ലോക്കായി.
ഈ സമയം കൊണ്ട് മുകളിലെ വാദ പ്രതിവാദ സംഗമം ഒരു കലഹമായി മാറി, നൌഷാദ് ശംസീറിനെ അടിക്കുകയും ഹാശിർ ശംസീറിനെ എഴുന്നേൽപ്പിച്ചതിന് ശേഷം നൌഷാദിനോട് പകരം വീട്ടുവാനായി അവന്റെ നേർക്ക് ചാടി. രക്ഷപ്പെടുവാൻ നൌഷാദ് വരാന്തയിൽ നിന്നും കോണിപ്പടികൾ ഇറങ്ങി എത്തിയത് ലോക് ചെയ്ത ഗെയ്റ്റിന്റെ മുന്നിലായിരുന്നു. ബാക്കി മുന്ന് പേരും നൌഷാദിന് പിറകിൽ കിതച്ചു കൊണ്ട് അന്തം വിട്ട് നിന്നു.
“ജാബിർക്കാ! ജാബിർക്കാ? നിങ്ങള് പോയാ?”
“എഹ്? ഓർ പോയ? പടച്ചോനേ!!”
ശംസീർ വെപ്രാളത്തിൽ എന്തൊക്കയോ ചെയ്തു.
“ശംസീറേ, നമ്മക്ക് ഒച്ചത്തിൽ കൂവാം, റോഡിന്ന് ആരെങ്കിലും വരും”
“ഡ പോട്ട, ഇവിടുന്ന് റോഡിലേക്ക് ഒരു കിലോ മീറ്ററുണ്ടാകും”
“അത് കുഴപ്പമില്ലാട ഒന്ന് കൂവിക്കൊ, ചിലപ്പോ കേൾക്കുമെങ്കിലോ?”
സിദ്ദീഖ് ഒരു പ്രതീക്ഷയോടെ തന്റെ ശത്രുപക്ഷത്തോട് അഭിപ്രായം പറഞ്ഞു.
ഹാശിർ കൂവുന്നൂ, വീണ്ടും വീണ്ടും ഒച്ചത്തിൽ കൂവുന്നു, സിദ്ദീഖും കൂവി, ഫലമൊന്നുമില്ല.
“കൂവിയിട്ട് കാര്യമില്ലാട!! ഇനി എന്താടാ നമ്മള് ചെയ്യ?” നൌഷാദ് ഹാഷിറിന്റെ ചുമലില് കൈ വെച്ചു കൊണ്ട് പറഞ്ഞു. കുറച്ച് നേരത്തെ നിശബ്ദതയ്ക്ക് ശേഷം ഹാശിർ ലൊക്കാകാൻ സിദ്ദീഖും നൌഷദും ആണ് കാരണം എന്ന് പറയുന്നു.
“ആ. ഇനി നമ്മള പറ? നമ്മൾ ഒന്നിച്ചല്ലേ അടി ചെയ്തത്, ഒറ്റക്കല്ലാലോ?”
ഹാശിറും നൌഷാദും നേരത്തേതിനേക്കാൾ കൂടുതൽ ശക്തമായി അടി ചെയ്യുന്നു. സംസാരത്തിന് പുറമെ കൈയും ഉപയോഗിക്കുന്നത് കണ്ടപ്പോൾ സിദ്ദീഖ് തന്റെ കൈയും ശബ്ദവും ഉയർത്തിക്കൊണ്ട് പറഞ്ഞു:
“എടാ നിറുത്തെടാ, ഇവിടെ ലോക്കായ സമായത്താണോ നിങ്ങള്..!?”
എന്നിട്ടും ദേഷ്യം തീരാത്ത നൌഷാദ് കാലുകൾ ശക്തിയോടെ നീക്കിക്കൊണ്ട് ക്ലാസ്സിലേക്ക് കയറി. ഹാശിർ അവിടെ നിലത്തു തന്നെ ഇരുന്നു. ശംസീറും സിദ്ദീഖും അങ്ങുമിങ്ങും നടന്നു.
“എടാ ഹാശിറെ നിന്റെ കൈയില് ഫോൺ ഇല്ലേ”
“നിങ്ങള് മദ്രസയില് ഫോണ് എടുക്കാറുണ്ട?” ഒരു സംശയത്തോടെ സിദ്ദീഖ് ചോദിച്ചു.
“അതിന്റെ ചാർജ് കഴിഞ്ഞിന്” നിർവികാരനായിക്കൊണ്ട് ഹാശിർ പറഞ്ഞു.
വയർ തടവിക്കൊണ്ട് തൻ്റെ വിശപ്പിൻ്റെ കാഠിന്യത്തെ ഷംസീർ ഹാശിറിനെ അറിയിച്ചു.
“ശംസീറേ, നിന്റെ ലഞ്ച് ഇല്ലേ?”
“ഹ്ആ അത് ശരിയാ, വാട നമ്മക്ക് കഴിക്കാം. ഡാ സിദ്ദീഖെ നീയും വാ”
“എഹ്.... ആഹ് താങ്ക്സ്”
ഒരു പാത്രത്തിന് ചുറ്റും മൂന്നു പേരും ഇരുന്ന് പത്തിലും ഇറച്ചിയും കഴിക്കാനാരംഭിച്ചു. ചതിക്കപ്പെട്ട മുഖഭാവത്തോടെ നൌഷാദ് സിദ്ദീഖിനെ നോക്കി.
“നിനക്ക് വിഷക്കുന്നില്ലേ? വന്ന് കഴിക്ക്. ദേഷ്യം പിടിച്ചിട്ട് കാര്യമില്ല”
ആദ്യം നിരസിച്ചെങ്കിലും പിന്നീട് നൌഷാദ് അവരുടടുത്തേക്ക് ചെന്നു. നാല് പേരും ഫാനിന് താഴെ ഉച്ചയ്ക്ക് പ്രഭാത ഭക്ഷണം ആസ്വദിച്ചു.
സമയം മൂന്ന് മണിയോടടുത്തു, വാച്ച് പോലുമില്ലാത്ത ഈ കുട്ടികളെ തിരക്കി മദ്രസയിൽ ആരും വന്നില്ല. ലോക്ക് തുറക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായി. കമ്പിയും വടിയും തുടങ്ങി ഒന്നും ഉപകാരപ്പെട്ടില്ല. അതിനിടയിൽ ഫോണിന് ചാർജ് കയറ്റുവാൻ എന്ന് പറഞ്ഞു കൊണ്ട് നൌഷാദ് ഹാഷിറിന് രണ്ട് വയറുകൾ കൊടുത്തു.
“എടാ ഒന്ന് കുത്തി നോക്ക് ചാർജ് ഉറപ്പായും കയറും”
"ആദ്യം നിരസിച്ചെങ്കിലും പിന്നീട് നൌഷാദ് അവരുടടുത്തേക്ക് ചെന്നു. നാല് പേരും ഫാനിന് താഴെ ഉച്ചയ്ക്ക് പ്രഭാത ഭക്ഷണം ആസ്വദിച്ചു".
വേറെ വഴിയില്ലാതിരുന്ന ഹാശിർ തന്റെ ഫോൺ ബലി കൊടുക്കുവാൻ നിർബന്ധിതനാകുന്നു. നൌഷാദ് വയറിന്റെ ഒരു അറ്റത്ത് കറന്റ് കൊടുത്തു, ഹാശിർ അത് ഫോണിലേക്ക് മാറ്റുന്നതിനിടയിൽ ഷോക്കേൽക്കപ്പെടുകയുണ്ടായി.
“എടാ പിരാന്ത? നിന്നക്കൊണ്ട് വലിയ ചൊറ ആണെല്ലോ?”
“ഇനി എന്നെ പറ? നീയല്ലേ കറണ്ട് തൊട്ടത്?”
ഇവർക്കിടയിൽ വീണ്ടും അടിയുണ്ടായി. ശംസീറും സിദ്ദീഖും അത് കേട്ട് സഹിക്കാൻ വയ്യാതെ ഒരിടത്ത് പോയിരുന്നു. സിദ്ദീഖ് സംഭാഷണമാരംഭിച്ചു:
"ഇവർ രണ്ടുപേരെ അടി കണ്ടിട്ട് നമ്മളിപ്പോൾ ഇവിടുന്ന് രക്ഷപ്പെടുമെന്ന് തോന്നുന്നില്ല"
"അവര് രണ്ടുപേരും അങ്ങനെ തന്നെയാണല്ലോ എന്തുണ്ടായാലും ദേഷ്യം പിടിക്കും"
"പക്ഷേ എനിക്ക് അവൻ മാത്രമേയുള്ളൂ ബെസ്റ്റ് ഫ്രണ്ട് ആയിട്ട്"
"എനിക്ക് അടി ചെയ്ത് മടുത്തു"
“എനിക്കും” നിസ്സഹായതായിൽ അവര് രണ്ട് പേരും ഒരുപോലെ നേടുവീർപെട്ടു. ശേഷം ശംസീറും സിദ്ദീഖും സൌഹൃദം പങ്കിട്ടിരുന്നു.
നേരം സന്ധ്യ കഴിഞ്ഞു ശംസീറും സിദ്ദീഖുമിപ്പോൾ തമാശകളായിരുന്നു പങ്കിടുന്നത്. മുറിയുടെ ഒരു മൂലയിൽ ഹാശിർ തല കുനിച്ചിരുന്നു, വരാന്തയിൽ നൌഷാദ് തല പൊക്കി നിക്കുകയും ചെയ്തു. ചുറ്റുമുള്ള അന്തരീക്ഷത്തെ ഒപ്പിയെടുക്കാൻ വേണ്ടി ഹാശിർ ഒന്ന് തല പൊക്കി, ചിരികൾ കൈമാറുന്ന പുതിയ സുഹൃത്തുക്കളുടെ സുഗന്ധം ഇഷ്ടമല്ലാതിരുന്നിട്ട് കൂടി അതവനെ വല്ലാതെ സന്തുഷ്ടനാക്കി. തന്റെ ഇരിപ്പടത്തിൽ നിന്നും എഴുന്നേറ്റ ഹാശിർ നൌഷാദിന്റെ അടുത്തേക്ക് ചെന്നു. അത്ര ഭംഗിയില്ലാത്ത അന്തരീക്ഷത്തിൽ ഭംഗിയുള്ള സൂര്യൻ മറഞ്ഞു കഴിഞ്ഞ ആകാശം നോക്കി കരയുകയായിരുന്നു നൌഷാദ്. ഹാശിർ അവനെ ചേർത്ത് പിടിച്ചു. മറഞ്ഞ സൂര്യൻ നാളെയും വരും അപ്പോൾ നമ്മൾ വീട്ടിലെത്തും എന്ന് ഹാശിർ അവന്റെ കൈകൾ കൊണ്ട് പറഞ്ഞു. തോളിലുളള കൈകളുടെ ഉപഭോക്താവിൻ്റെ മുഖം നോക്കി നൌഷാദ് ഒന്ന് പുഞ്ചിരിച്ചു. ചുവന്ന ആകാശത്തിൽ കറുപ്പ് പടരുവോളം അവരങ്ങനെ നിന്നു. ശംസീറും സിദ്ദീഖും ഈ കാഴ്ച കണ്ടയുടൻ അവരുടടുത്തേക്ക് ഓടി, പൊട്ടിച്ചിരിച്ച് കൊണ്ടവരാടി. ശേഷം ഒന്നും പറയാതെ കുറേ നേരം നിലത്തെ തണുപ്പിനെ സ്വീകരിച്ച് കൊണ്ടിരിന്നു. ആകാശ ദീപങ്ങൾ വരുന്നതിനു തൊട്ട് മുമ്പായി ശംസീറിന്റെ ഇഖാമത്തും ഹാഷിറിന്റെ തക്ബീറും കൊണ്ടവർ മഗ്റിബ് നമസ്കാരം നമസ്കരിച്ചു. അന്ന് രാത്രി അവരവിടെ തന്നെ കിടന്നു, രാവിലെ ജബ്ബാറിക്ക വരുവോളം സമാധാനത്തോടെ ഉറങ്ങി.
"അത്ര ഭംഗിയില്ലാത്ത അന്തരീക്ഷത്തിൽ ഭംഗിയുള്ള സൂര്യൻ മറഞ്ഞു കഴിഞ്ഞ ആകാശം നോക്കി കരയുകയായിരുന്നു നൌഷാദ്. ഹാശിർ അവനെ ചേർത്ത് പിടിച്ചു. മറഞ്ഞ സൂര്യൻ നാളെയും വരും അപ്പോൾ നമ്മൾ വീട്ടിലെത്തും എന്ന് ഹാശിർ അവന്റെ കൈകൾ കൊണ്ട് പറഞ്ഞു".
മദ്രസയുടെ മുറ്റത്തു നിന്ന് ഫുട്ബോൾ കളിച്ചതിന് ശേഷം വിയർത്തൊലിച്ച ശരീരവും കുളിച്ചൊരുങ്ങിയ മനസ്സുമായി ഹാഷിറും ശംസീറും ക്ലാസ്സ് മുറിയിലേക്ക് കയറി.
“എടാ, ഇന്നത്തെ എന്റെ ഗോള് നൈസ് ആയിരുന്നില്ലേ!!”
“ഹ്, ആ സിദ്ദീഖിന് ഗോളി നിക്കാൻ അറിയാത്തത് നിന്റെ ഭാഗ്യം, അല്ലെങ്കി കാണായിരുന്ന്”
ശംസീർ തിരിച്ച് ഹാഷിറിനെ കളിയാക്കി കൊണ്ട് പറഞ്ഞു. ദേഷ്യവും നാണക്കേടുമുള്ള മുഖഭാവത്തോടെ ഹാശിർ പറഞ്ഞു “വലിയ ഓവർ ഒന്നും ആക്കേണ്ട ട്ടാ! നീ എത്ര ഗോളാ അടിച്ചേ? ഇരുപത? മുപ്പത? ഏഹ്? ആ ഫാൻ ഓണാക്കിയിട്ട് ഇവിടെ വന്നിരിക്ക്, വെറുതെ ഡയലോഗ് അടിക്കല്ല. പിന്നെ ആ നൌഷാദും സിദ്ദീഖും ക്ലാസ്സിൽ വന്നാൽ എന്നെ പൊക്കിപ്പറയണം ട്ടാ”
“അത് ഞാൻ ഏറ്റ് മച്ചാ”
രണ്ട് ബെഞ്ച് ഫാനിന് താഴെ ഇട്ടതിന് ശേഷം ഹാഷിറും ശംസീറും അതിന് മുകളിൽ വിശ്രമമാരംഭിച്ചു!! അപ്പോഴേക്കും സിദ്ദീഖ് കൈയും മുഖവുമൊക്കെ കഴുകി മുറിയിലേക്ക് പ്രവേശിച്ചിരുന്നു. അവനെ കണ്ടയുടൻ ക്ഷീണിതനായി അഭിനയിച്ചു കൊണ്ട് ഒരു നീണ്ട കോട്ടുവായ് ഇട്ടത്തിന് ശേഷം അവരുടെ പരിപാടിക്ക് തുടക്കം കുറിച്ചു.
“എടാ ശംസീറേ, നൈമർ ഫാൻസിനെതിരെ ഇന്ന് എത്ര ഗോളാ അടിച്ചത്?”
“ഏഴ് ഗോൾ ആണ് ന്ന തോന്നുന്നെ!!”
“ഒഹ്! നമ്മടെ ആശാന്റെ നമ്പർ തന്നെ ല്ലേ?”
“ആശാന്റെ കളിയും”
ദേഷ്യം ചോരയിലൂടെ ശരീരം മുഴുവൻ സഞ്ചരിക്കുന്നുണ്ടെങ്കിൽ പോലും സിദ്ദീഖ് നൌഷാദിന്റെ വരവിനായി കാത്തു.
“ശംസീറേ, ആ ഗോള് ഒർമ്മയില്ലേ? ഇവനെ നട്ട്ബക്ക് ചെയ്തിട്ട് ഇട്ട?”
“ഉയിയെന്റെ മോനേ അതേതാ ഗോള്!!”
“അതെന്നെ”
വെള്ളം നിറച്ച കുപ്പിയുമായി നൌഷാദ് അവരുടെ സംഭാഷണം നടന്നു കൊണ്ടിരിക്കെ കയറി.
“ഹ, ഇതാര്? നൈമറിന്റെ പട്ടിക്കുട്ടിയോ?”
“ഡാ, ഓവർ ആക്കണ്ട ഒരു ഗോളിന് ആണ് ജയിച്ചത്. ഏഴേ ആർ. ലാസ്റ്റ് ആ ബോള് പൊട്ടിയത് നിന്റെ ഭാഗ്യം ന്ന് പറഞ്ഞാ മതി”
“ആഹ് അല്ലെങ്കി ഇവൻ നൈമറിനെ പോലെ ബോളും കൊണ്ട് ശയനപ്രദിക്ഷണം നടത്തുമായിരുന്നു അല്ലേ?”
“അല്ലാട, നിന്റെ റൊണാൾഡോനെപ്പോലെ ബോൾ മിസ്സാക്കിയിട്ട് വേറെ ആളെ കുറ്റം പറയുമായിരുന്നു!!”
“ഇവനെന്താ ഈ പറയുന്നെ? റൊണാൾഡോ ഇസ് ലജൻഡ് ഡ. നൈമർ റൊണാൾഡോൻഡെ അടുത്ത് എത്തുവോ?”
“റൊണാൾഡോ ഒലക്കയാണ്! നൈമറിനെപ്പോലെ ഡ്രിബ്ബിൾ ചെയ്യുവാൻ കഴിയോ നിന്റെ റൊണാൾഡോക്ക്”
“ഇവര് ഡ്രിബ്ബിൾ ചെയ്തിട്ട് കുറേ ഉണ്ടാക്കീനല്ലോ? റൊണാൾഡോ എന്തിന്റെ കാര്യത്തിലാണ് പിറകിലുള്ളത്, ഗോളിൽ ഫസ്റ്റ് ഇൻസ്റ്റഗ്രാം ഫോളോവേർസിലും ഫസ്റ്റ് തന്നെ. നിന്റെ നൈമറോ?”
“റൊണാൾഡോന്റെ കരിയർ തുടങ്ങിയിട്ട് കുറേ കാലമായി, നൈമർ കുറച്ച് കാലം കഴിഞ്ഞ അതൊക്കെ കടക്കും ട്ടാ!!”
“അല്ലെങ്കി തന്നെ നിന്നോടൊന്നും ഇത് പറഞ്ഞിട്ട് കാര്യമില്ല, അല്ലേ ശംസീറേ?”
“അതെ. നൈമർ ഫാൻസിന് ബുദ്ധിയുണ്ടാ?”
“ഹാ, ബുദ്ധി ഉളള റൊണാൾഡോ ഫാൻസ് അല്ലേ ഔട്ടിന് പകരം കോർണർ അടിച്ചത്!” ഇത്രയും നേരം മീണ്ടാതിരുന്ന സിദ്ദീഖ് ശബ്ദവും, കൈകളുമുയർത്തിക്കൊണ്ട് പറഞ്ഞു. രണ്ട് നിമിഷ നേരത്തേക്ക് ഫാൻ കറങ്ങുന്ന ശബ്ദം മാത്രമേ കേൾക്കുന്നുള്ളൂ. നിശബ്ദയ്ക്കൊടുവിൽ ശംസീർ പറഞ്ഞു
“ആഹ് മതി മദ്രസ ഇപ്പോ വിടും, പോയി നിന്റെ പണി നോക്ക്”
എന്നത്തെയും പോലെ മദ്രസ വിട്ടതിന് ശേഷം എവിടയെങ്കിലും കറങ്ങുവാൻ പോകുമമെന്ന പ്ലാനിൽ രണ്ട് ടീമും അവരവരുടെ ബെഞ്ചിൽ ഇരിന്നു. കഴിഞ്ഞ ആഴ്ച്ച വീട്ടിൽ എത്തുവാൻ രാത്രി കഴിഞ്ഞത് കൊണ്ട് വീട്ടിന്ന് നല്ലവണ്ണം ചീത്ത കേട്ടതിനാൽ ശംസീർ വരുന്നില്ലെന്ന് പറഞ്ഞത് കേട്ട നൌഷാദും സിദ്ദീഖും പിന്നെ ഹാഷിറിനെയും ശംസീറിനെയും അതിന്റെ പേരിൽ കളിയാക്കുവാൻ തുടങ്ങി. മദ്രസയുടെ മുകൾ ഭാഗം വീണ്ടും വാദങ്ങളാൽ നിറഞ്ഞു.
മദ്രസയിൽ ഇപ്പോൾ എന്നും ഗെയ്റ്റ് ലോക്കാക്കുന്ന ജാബിർക്ക മാത്രമേ ഉള്ളു. മദ്രസാ ഓഫ്ഫീസ്, ഗസലുകൾ കേട്ട് വൃത്തിയാകുന്നതിനിടയിലാണ് ജാബിർക്കാക്ക് തന്റെ വീട്ടീന്ന് ഒരു കോൾ വന്നത്. തന്റെ പുതിയ എയർ പോഡ്സിൽ നിന്ന് ഗാലിബിന്റെ സംഗീതം നിലയ്ക്കുകയും തന്റെ ഭാര്യ സംസാരിക്കുവാനാരംഭിക്കുകയും ചെയ്തു. പെട്ടന്ന് വീട്ടിലെത്തണം, കോൾ കട്ട് ആയതിനു ശേഷം ഗാലിബിന്റെ സംഗീതം തുടർന്നു. ഓഫ്ഫീസിന്റെയും മുകളിലേക്കുളള ഗെയ്റ്റിന്റെയും ചാവിയെടുത്ത് അവർ പുറത്തിറങ്ങി. ഗാലിബിന്റെ വാക്കുകളുടെ ഒഴിക്കിലൂടെ ജാബിർക്കയും നടന്നു. എല്ലാ പൂട്ടുകളും പൂട്ടിയതിന് ശേഷം തന്റെ സ്കൂട്ടറുമായി ജാബിർക്ക വീട്ടിലേക്ക് പോയി. ഏറ്റവും മുകളിൽ നിന്ന് താഴേക്കുള്ള ഗെയ്റ്റും പൂട്ടപ്പെട്ടിരുന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥികൾ മുകളിൽ ലോക്കായി. എന്നത്തേയും പോലെ കുട്ടികൾ പുറത്തെവിടെയോ പോയിട്ടുണ്ടെന്ന വിശ്വാസത്തിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളുടെ മാതാപിതാക്കളും ലോക്കായി.
ഈ സമയം കൊണ്ട് മുകളിലെ വാദ പ്രതിവാദ സംഗമം ഒരു കലഹമായി മാറി, നൌഷാദ് ശംസീറിനെ അടിക്കുകയും ഹാശിർ ശംസീറിനെ എഴുന്നേൽപ്പിച്ചതിന് ശേഷം നൌഷാദിനോട് പകരം വീട്ടുവാനായി അവന്റെ നേർക്ക് ചാടി. രക്ഷപ്പെടുവാൻ നൌഷാദ് വരാന്തയിൽ നിന്നും കോണിപ്പടികൾ ഇറങ്ങി എത്തിയത് ലോക് ചെയ്ത ഗെയ്റ്റിന്റെ മുന്നിലായിരുന്നു. ബാക്കി മുന്ന് പേരും നൌഷാദിന് പിറകിൽ കിതച്ചു കൊണ്ട് അന്തം വിട്ട് നിന്നു.
“ജാബിർക്കാ! ജാബിർക്കാ? നിങ്ങള് പോയാ?”
“എഹ്? ഓർ പോയ? പടച്ചോനേ!!”
ശംസീർ വെപ്രാളത്തിൽ എന്തൊക്കയോ ചെയ്തു.
“ശംസീറേ, നമ്മക്ക് ഒച്ചത്തിൽ കൂവാം, റോഡിന്ന് ആരെങ്കിലും വരും”
“ഡ പോട്ട, ഇവിടുന്ന് റോഡിലേക്ക് ഒരു കിലോ മീറ്ററുണ്ടാകും”
“അത് കുഴപ്പമില്ലാട ഒന്ന് കൂവിക്കൊ, ചിലപ്പോ കേൾക്കുമെങ്കിലോ?”
സിദ്ദീഖ് ഒരു പ്രതീക്ഷയോടെ തന്റെ ശത്രുപക്ഷത്തോട് അഭിപ്രായം പറഞ്ഞു.
ഹാശിർ കൂവുന്നൂ, വീണ്ടും വീണ്ടും ഒച്ചത്തിൽ കൂവുന്നു, സിദ്ദീഖും കൂവി, ഫലമൊന്നുമില്ല.
“കൂവിയിട്ട് കാര്യമില്ലാട!! ഇനി എന്താടാ നമ്മള് ചെയ്യ?” നൌഷാദ് ഹാഷിറിന്റെ ചുമലില് കൈ വെച്ചു കൊണ്ട് പറഞ്ഞു. കുറച്ച് നേരത്തെ നിശബ്ദതയ്ക്ക് ശേഷം ഹാശിർ ലൊക്കാകാൻ സിദ്ദീഖും നൌഷദും ആണ് കാരണം എന്ന് പറയുന്നു.
“ആ. ഇനി നമ്മള പറ? നമ്മൾ ഒന്നിച്ചല്ലേ അടി ചെയ്തത്, ഒറ്റക്കല്ലാലോ?”
ഹാശിറും നൌഷാദും നേരത്തേതിനേക്കാൾ കൂടുതൽ ശക്തമായി അടി ചെയ്യുന്നു. സംസാരത്തിന് പുറമെ കൈയും ഉപയോഗിക്കുന്നത് കണ്ടപ്പോൾ സിദ്ദീഖ് തന്റെ കൈയും ശബ്ദവും ഉയർത്തിക്കൊണ്ട് പറഞ്ഞു:
“എടാ നിറുത്തെടാ, ഇവിടെ ലോക്കായ സമായത്താണോ നിങ്ങള്..!?”
എന്നിട്ടും ദേഷ്യം തീരാത്ത നൌഷാദ് കാലുകൾ ശക്തിയോടെ നീക്കിക്കൊണ്ട് ക്ലാസ്സിലേക്ക് കയറി. ഹാശിർ അവിടെ നിലത്തു തന്നെ ഇരുന്നു. ശംസീറും സിദ്ദീഖും അങ്ങുമിങ്ങും നടന്നു.
“എടാ ഹാശിറെ നിന്റെ കൈയില് ഫോൺ ഇല്ലേ”
“നിങ്ങള് മദ്രസയില് ഫോണ് എടുക്കാറുണ്ട?” ഒരു സംശയത്തോടെ സിദ്ദീഖ് ചോദിച്ചു.
“അതിന്റെ ചാർജ് കഴിഞ്ഞിന്” നിർവികാരനായിക്കൊണ്ട് ഹാശിർ പറഞ്ഞു.
വയർ തടവിക്കൊണ്ട് തൻ്റെ വിശപ്പിൻ്റെ കാഠിന്യത്തെ ഷംസീർ ഹാശിറിനെ അറിയിച്ചു.
“ശംസീറേ, നിന്റെ ലഞ്ച് ഇല്ലേ?”
“ഹ്ആ അത് ശരിയാ, വാട നമ്മക്ക് കഴിക്കാം. ഡാ സിദ്ദീഖെ നീയും വാ”
“എഹ്.... ആഹ് താങ്ക്സ്”
ഒരു പാത്രത്തിന് ചുറ്റും മൂന്നു പേരും ഇരുന്ന് പത്തിലും ഇറച്ചിയും കഴിക്കാനാരംഭിച്ചു. ചതിക്കപ്പെട്ട മുഖഭാവത്തോടെ നൌഷാദ് സിദ്ദീഖിനെ നോക്കി.
“നിനക്ക് വിഷക്കുന്നില്ലേ? വന്ന് കഴിക്ക്. ദേഷ്യം പിടിച്ചിട്ട് കാര്യമില്ല”
ആദ്യം നിരസിച്ചെങ്കിലും പിന്നീട് നൌഷാദ് അവരുടടുത്തേക്ക് ചെന്നു. നാല് പേരും ഫാനിന് താഴെ ഉച്ചയ്ക്ക് പ്രഭാത ഭക്ഷണം ആസ്വദിച്ചു.
സമയം മൂന്ന് മണിയോടടുത്തു, വാച്ച് പോലുമില്ലാത്ത ഈ കുട്ടികളെ തിരക്കി മദ്രസയിൽ ആരും വന്നില്ല. ലോക്ക് തുറക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായി. കമ്പിയും വടിയും തുടങ്ങി ഒന്നും ഉപകാരപ്പെട്ടില്ല. അതിനിടയിൽ ഫോണിന് ചാർജ് കയറ്റുവാൻ എന്ന് പറഞ്ഞു കൊണ്ട് നൌഷാദ് ഹാഷിറിന് രണ്ട് വയറുകൾ കൊടുത്തു.
“എടാ ഒന്ന് കുത്തി നോക്ക് ചാർജ് ഉറപ്പായും കയറും”
"ആദ്യം നിരസിച്ചെങ്കിലും പിന്നീട് നൌഷാദ് അവരുടടുത്തേക്ക് ചെന്നു. നാല് പേരും ഫാനിന് താഴെ ഉച്ചയ്ക്ക് പ്രഭാത ഭക്ഷണം ആസ്വദിച്ചു".
വേറെ വഴിയില്ലാതിരുന്ന ഹാശിർ തന്റെ ഫോൺ ബലി കൊടുക്കുവാൻ നിർബന്ധിതനാകുന്നു. നൌഷാദ് വയറിന്റെ ഒരു അറ്റത്ത് കറന്റ് കൊടുത്തു, ഹാശിർ അത് ഫോണിലേക്ക് മാറ്റുന്നതിനിടയിൽ ഷോക്കേൽക്കപ്പെടുകയുണ്ടായി.
“എടാ പിരാന്ത? നിന്നക്കൊണ്ട് വലിയ ചൊറ ആണെല്ലോ?”
“ഇനി എന്നെ പറ? നീയല്ലേ കറണ്ട് തൊട്ടത്?”
ഇവർക്കിടയിൽ വീണ്ടും അടിയുണ്ടായി. ശംസീറും സിദ്ദീഖും അത് കേട്ട് സഹിക്കാൻ വയ്യാതെ ഒരിടത്ത് പോയിരുന്നു. സിദ്ദീഖ് സംഭാഷണമാരംഭിച്ചു:
"ഇവർ രണ്ടുപേരെ അടി കണ്ടിട്ട് നമ്മളിപ്പോൾ ഇവിടുന്ന് രക്ഷപ്പെടുമെന്ന് തോന്നുന്നില്ല"
"അവര് രണ്ടുപേരും അങ്ങനെ തന്നെയാണല്ലോ എന്തുണ്ടായാലും ദേഷ്യം പിടിക്കും"
"പക്ഷേ എനിക്ക് അവൻ മാത്രമേയുള്ളൂ ബെസ്റ്റ് ഫ്രണ്ട് ആയിട്ട്"
"എനിക്ക് അടി ചെയ്ത് മടുത്തു"
“എനിക്കും” നിസ്സഹായതായിൽ അവര് രണ്ട് പേരും ഒരുപോലെ നേടുവീർപെട്ടു. ശേഷം ശംസീറും സിദ്ദീഖും സൌഹൃദം പങ്കിട്ടിരുന്നു.
നേരം സന്ധ്യ കഴിഞ്ഞു ശംസീറും സിദ്ദീഖുമിപ്പോൾ തമാശകളായിരുന്നു പങ്കിടുന്നത്. മുറിയുടെ ഒരു മൂലയിൽ ഹാശിർ തല കുനിച്ചിരുന്നു, വരാന്തയിൽ നൌഷാദ് തല പൊക്കി നിക്കുകയും ചെയ്തു. ചുറ്റുമുള്ള അന്തരീക്ഷത്തെ ഒപ്പിയെടുക്കാൻ വേണ്ടി ഹാശിർ ഒന്ന് തല പൊക്കി, ചിരികൾ കൈമാറുന്ന പുതിയ സുഹൃത്തുക്കളുടെ സുഗന്ധം ഇഷ്ടമല്ലാതിരുന്നിട്ട് കൂടി അതവനെ വല്ലാതെ സന്തുഷ്ടനാക്കി. തന്റെ ഇരിപ്പടത്തിൽ നിന്നും എഴുന്നേറ്റ ഹാശിർ നൌഷാദിന്റെ അടുത്തേക്ക് ചെന്നു. അത്ര ഭംഗിയില്ലാത്ത അന്തരീക്ഷത്തിൽ ഭംഗിയുള്ള സൂര്യൻ മറഞ്ഞു കഴിഞ്ഞ ആകാശം നോക്കി കരയുകയായിരുന്നു നൌഷാദ്. ഹാശിർ അവനെ ചേർത്ത് പിടിച്ചു. മറഞ്ഞ സൂര്യൻ നാളെയും വരും അപ്പോൾ നമ്മൾ വീട്ടിലെത്തും എന്ന് ഹാശിർ അവന്റെ കൈകൾ കൊണ്ട് പറഞ്ഞു. തോളിലുളള കൈകളുടെ ഉപഭോക്താവിൻ്റെ മുഖം നോക്കി നൌഷാദ് ഒന്ന് പുഞ്ചിരിച്ചു. ചുവന്ന ആകാശത്തിൽ കറുപ്പ് പടരുവോളം അവരങ്ങനെ നിന്നു. ശംസീറും സിദ്ദീഖും ഈ കാഴ്ച കണ്ടയുടൻ അവരുടടുത്തേക്ക് ഓടി, പൊട്ടിച്ചിരിച്ച് കൊണ്ടവരാടി. ശേഷം ഒന്നും പറയാതെ കുറേ നേരം നിലത്തെ തണുപ്പിനെ സ്വീകരിച്ച് കൊണ്ടിരിന്നു. ആകാശ ദീപങ്ങൾ വരുന്നതിനു തൊട്ട് മുമ്പായി ശംസീറിന്റെ ഇഖാമത്തും ഹാഷിറിന്റെ തക്ബീറും കൊണ്ടവർ മഗ്റിബ് നമസ്കാരം നമസ്കരിച്ചു. അന്ന് രാത്രി അവരവിടെ തന്നെ കിടന്നു, രാവിലെ ജബ്ബാറിക്ക വരുവോളം സമാധാനത്തോടെ ഉറങ്ങി.
"അത്ര ഭംഗിയില്ലാത്ത അന്തരീക്ഷത്തിൽ ഭംഗിയുള്ള സൂര്യൻ മറഞ്ഞു കഴിഞ്ഞ ആകാശം നോക്കി കരയുകയായിരുന്നു നൌഷാദ്. ഹാശിർ അവനെ ചേർത്ത് പിടിച്ചു. മറഞ്ഞ സൂര്യൻ നാളെയും വരും അപ്പോൾ നമ്മൾ വീട്ടിലെത്തും എന്ന് ഹാശിർ അവന്റെ കൈകൾ കൊണ്ട് പറഞ്ഞു".
മദ്രസയുടെ മുറ്റത്തു നിന്ന് ഫുട്ബോൾ കളിച്ചതിന് ശേഷം വിയർത്തൊലിച്ച ശരീരവും കുളിച്ചൊരുങ്ങിയ മനസ്സുമായി ഹാഷിറും ശംസീറും ക്ലാസ്സ് മുറിയിലേക്ക് കയറി.
“എടാ, ഇന്നത്തെ എന്റെ ഗോള് നൈസ് ആയിരുന്നില്ലേ!!”
“ഹ്, ആ സിദ്ദീഖിന് ഗോളി നിക്കാൻ അറിയാത്തത് നിന്റെ ഭാഗ്യം, അല്ലെങ്കി കാണായിരുന്ന്”
ശംസീർ തിരിച്ച് ഹാഷിറിനെ കളിയാക്കി കൊണ്ട് പറഞ്ഞു. ദേഷ്യവും നാണക്കേടുമുള്ള മുഖഭാവത്തോടെ ഹാശിർ പറഞ്ഞു “വലിയ ഓവർ ഒന്നും ആക്കേണ്ട ട്ടാ! നീ എത്ര ഗോളാ അടിച്ചേ? ഇരുപത? മുപ്പത? ഏഹ്? ആ ഫാൻ ഓണാക്കിയിട്ട് ഇവിടെ വന്നിരിക്ക്, വെറുതെ ഡയലോഗ് അടിക്കല്ല. പിന്നെ ആ നൌഷാദും സിദ്ദീഖും ക്ലാസ്സിൽ വന്നാൽ എന്നെ പൊക്കിപ്പറയണം ട്ടാ”
“അത് ഞാൻ ഏറ്റ് മച്ചാ”
രണ്ട് ബെഞ്ച് ഫാനിന് താഴെ ഇട്ടതിന് ശേഷം ഹാഷിറും ശംസീറും അതിന് മുകളിൽ വിശ്രമമാരംഭിച്ചു!! അപ്പോഴേക്കും സിദ്ദീഖ് കൈയും മുഖവുമൊക്കെ കഴുകി മുറിയിലേക്ക് പ്രവേശിച്ചിരുന്നു. അവനെ കണ്ടയുടൻ ക്ഷീണിതനായി അഭിനയിച്ചു കൊണ്ട് ഒരു നീണ്ട കോട്ടുവായ് ഇട്ടത്തിന് ശേഷം അവരുടെ പരിപാടിക്ക് തുടക്കം കുറിച്ചു.
“എടാ ശംസീറേ, നൈമർ ഫാൻസിനെതിരെ ഇന്ന് എത്ര ഗോളാ അടിച്ചത്?”
“ഏഴ് ഗോൾ ആണ് ന്ന തോന്നുന്നെ!!”
“ഒഹ്! നമ്മടെ ആശാന്റെ നമ്പർ തന്നെ ല്ലേ?”
“ആശാന്റെ കളിയും”
ദേഷ്യം ചോരയിലൂടെ ശരീരം മുഴുവൻ സഞ്ചരിക്കുന്നുണ്ടെങ്കിൽ പോലും സിദ്ദീഖ് നൌഷാദിന്റെ വരവിനായി കാത്തു.
“ശംസീറേ, ആ ഗോള് ഒർമ്മയില്ലേ? ഇവനെ നട്ട്ബക്ക് ചെയ്തിട്ട് ഇട്ട?”
“ഉയിയെന്റെ മോനേ അതേതാ ഗോള്!!”
“അതെന്നെ”
വെള്ളം നിറച്ച കുപ്പിയുമായി നൌഷാദ് അവരുടെ സംഭാഷണം നടന്നു കൊണ്ടിരിക്കെ കയറി.
“ഹ, ഇതാര്? നൈമറിന്റെ പട്ടിക്കുട്ടിയോ?”
“ഡാ, ഓവർ ആക്കണ്ട ഒരു ഗോളിന് ആണ് ജയിച്ചത്. ഏഴേ ആർ. ലാസ്റ്റ് ആ ബോള് പൊട്ടിയത് നിന്റെ ഭാഗ്യം ന്ന് പറഞ്ഞാ മതി”
“ആഹ് അല്ലെങ്കി ഇവൻ നൈമറിനെ പോലെ ബോളും കൊണ്ട് ശയനപ്രദിക്ഷണം നടത്തുമായിരുന്നു അല്ലേ?”
“അല്ലാട, നിന്റെ റൊണാൾഡോനെപ്പോലെ ബോൾ മിസ്സാക്കിയിട്ട് വേറെ ആളെ കുറ്റം പറയുമായിരുന്നു!!”
“ഇവനെന്താ ഈ പറയുന്നെ? റൊണാൾഡോ ഇസ് ലജൻഡ് ഡ. നൈമർ റൊണാൾഡോൻഡെ അടുത്ത് എത്തുവോ?”
“റൊണാൾഡോ ഒലക്കയാണ്! നൈമറിനെപ്പോലെ ഡ്രിബ്ബിൾ ചെയ്യുവാൻ കഴിയോ നിന്റെ റൊണാൾഡോക്ക്”
“ഇവര് ഡ്രിബ്ബിൾ ചെയ്തിട്ട് കുറേ ഉണ്ടാക്കീനല്ലോ? റൊണാൾഡോ എന്തിന്റെ കാര്യത്തിലാണ് പിറകിലുള്ളത്, ഗോളിൽ ഫസ്റ്റ് ഇൻസ്റ്റഗ്രാം ഫോളോവേർസിലും ഫസ്റ്റ് തന്നെ. നിന്റെ നൈമറോ?”
“റൊണാൾഡോന്റെ കരിയർ തുടങ്ങിയിട്ട് കുറേ കാലമായി, നൈമർ കുറച്ച് കാലം കഴിഞ്ഞ അതൊക്കെ കടക്കും ട്ടാ!!”
“അല്ലെങ്കി തന്നെ നിന്നോടൊന്നും ഇത് പറഞ്ഞിട്ട് കാര്യമില്ല, അല്ലേ ശംസീറേ?”
“അതെ. നൈമർ ഫാൻസിന് ബുദ്ധിയുണ്ടാ?”
“ഹാ, ബുദ്ധി ഉളള റൊണാൾഡോ ഫാൻസ് അല്ലേ ഔട്ടിന് പകരം കോർണർ അടിച്ചത്!” ഇത്രയും നേരം മീണ്ടാതിരുന്ന സിദ്ദീഖ് ശബ്ദവും, കൈകളുമുയർത്തിക്കൊണ്ട് പറഞ്ഞു. രണ്ട് നിമിഷ നേരത്തേക്ക് ഫാൻ കറങ്ങുന്ന ശബ്ദം മാത്രമേ കേൾക്കുന്നുള്ളൂ. നിശബ്ദയ്ക്കൊടുവിൽ ശംസീർ പറഞ്ഞു
“ആഹ് മതി മദ്രസ ഇപ്പോ വിടും, പോയി നിന്റെ പണി നോക്ക്”
എന്നത്തെയും പോലെ മദ്രസ വിട്ടതിന് ശേഷം എവിടയെങ്കിലും കറങ്ങുവാൻ പോകുമമെന്ന പ്ലാനിൽ രണ്ട് ടീമും അവരവരുടെ ബെഞ്ചിൽ ഇരിന്നു. കഴിഞ്ഞ ആഴ്ച്ച വീട്ടിൽ എത്തുവാൻ രാത്രി കഴിഞ്ഞത് കൊണ്ട് വീട്ടിന്ന് നല്ലവണ്ണം ചീത്ത കേട്ടതിനാൽ ശംസീർ വരുന്നില്ലെന്ന് പറഞ്ഞത് കേട്ട നൌഷാദും സിദ്ദീഖും പിന്നെ ഹാഷിറിനെയും ശംസീറിനെയും അതിന്റെ പേരിൽ കളിയാക്കുവാൻ തുടങ്ങി. മദ്രസയുടെ മുകൾ ഭാഗം വീണ്ടും വാദങ്ങളാൽ നിറഞ്ഞു.
മദ്രസയിൽ ഇപ്പോൾ എന്നും ഗെയ്റ്റ് ലോക്കാക്കുന്ന ജാബിർക്ക മാത്രമേ ഉള്ളു. മദ്രസാ ഓഫ്ഫീസ്, ഗസലുകൾ കേട്ട് വൃത്തിയാകുന്നതിനിടയിലാണ് ജാബിർക്കാക്ക് തന്റെ വീട്ടീന്ന് ഒരു കോൾ വന്നത്. തന്റെ പുതിയ എയർ പോഡ്സിൽ നിന്ന് ഗാലിബിന്റെ സംഗീതം നിലയ്ക്കുകയും തന്റെ ഭാര്യ സംസാരിക്കുവാനാരംഭിക്കുകയും ചെയ്തു. പെട്ടന്ന് വീട്ടിലെത്തണം, കോൾ കട്ട് ആയതിനു ശേഷം ഗാലിബിന്റെ സംഗീതം തുടർന്നു. ഓഫ്ഫീസിന്റെയും മുകളിലേക്കുളള ഗെയ്റ്റിന്റെയും ചാവിയെടുത്ത് അവർ പുറത്തിറങ്ങി. ഗാലിബിന്റെ വാക്കുകളുടെ ഒഴിക്കിലൂടെ ജാബിർക്കയും നടന്നു. എല്ലാ പൂട്ടുകളും പൂട്ടിയതിന് ശേഷം തന്റെ സ്കൂട്ടറുമായി ജാബിർക്ക വീട്ടിലേക്ക് പോയി. ഏറ്റവും മുകളിൽ നിന്ന് താഴേക്കുള്ള ഗെയ്റ്റും പൂട്ടപ്പെട്ടിരുന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥികൾ മുകളിൽ ലോക്കായി. എന്നത്തേയും പോലെ കുട്ടികൾ പുറത്തെവിടെയോ പോയിട്ടുണ്ടെന്ന വിശ്വാസത്തിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളുടെ മാതാപിതാക്കളും ലോക്കായി.
ഈ സമയം കൊണ്ട് മുകളിലെ വാദ പ്രതിവാദ സംഗമം ഒരു കലഹമായി മാറി, നൌഷാദ് ശംസീറിനെ അടിക്കുകയും ഹാശിർ ശംസീറിനെ എഴുന്നേൽപ്പിച്ചതിന് ശേഷം നൌഷാദിനോട് പകരം വീട്ടുവാനായി അവന്റെ നേർക്ക് ചാടി. രക്ഷപ്പെടുവാൻ നൌഷാദ് വരാന്തയിൽ നിന്നും കോണിപ്പടികൾ ഇറങ്ങി എത്തിയത് ലോക് ചെയ്ത ഗെയ്റ്റിന്റെ മുന്നിലായിരുന്നു. ബാക്കി മുന്ന് പേരും നൌഷാദിന് പിറകിൽ കിതച്ചു കൊണ്ട് അന്തം വിട്ട് നിന്നു.
“ജാബിർക്കാ! ജാബിർക്കാ? നിങ്ങള് പോയാ?”
“എഹ്? ഓർ പോയ? പടച്ചോനേ!!”
ശംസീർ വെപ്രാളത്തിൽ എന്തൊക്കയോ ചെയ്തു.
“ശംസീറേ, നമ്മക്ക് ഒച്ചത്തിൽ കൂവാം, റോഡിന്ന് ആരെങ്കിലും വരും”
“ഡ പോട്ട, ഇവിടുന്ന് റോഡിലേക്ക് ഒരു കിലോ മീറ്ററുണ്ടാകും”
“അത് കുഴപ്പമില്ലാട ഒന്ന് കൂവിക്കൊ, ചിലപ്പോ കേൾക്കുമെങ്കിലോ?”
സിദ്ദീഖ് ഒരു പ്രതീക്ഷയോടെ തന്റെ ശത്രുപക്ഷത്തോട് അഭിപ്രായം പറഞ്ഞു.
ഹാശിർ കൂവുന്നൂ, വീണ്ടും വീണ്ടും ഒച്ചത്തിൽ കൂവുന്നു, സിദ്ദീഖും കൂവി, ഫലമൊന്നുമില്ല.
“കൂവിയിട്ട് കാര്യമില്ലാട!! ഇനി എന്താടാ നമ്മള് ചെയ്യ?” നൌഷാദ് ഹാഷിറിന്റെ ചുമലില് കൈ വെച്ചു കൊണ്ട് പറഞ്ഞു. കുറച്ച് നേരത്തെ നിശബ്ദതയ്ക്ക് ശേഷം ഹാശിർ ലൊക്കാകാൻ സിദ്ദീഖും നൌഷദും ആണ് കാരണം എന്ന് പറയുന്നു.
“ആ. ഇനി നമ്മള പറ? നമ്മൾ ഒന്നിച്ചല്ലേ അടി ചെയ്തത്, ഒറ്റക്കല്ലാലോ?”
ഹാശിറും നൌഷാദും നേരത്തേതിനേക്കാൾ കൂടുതൽ ശക്തമായി അടി ചെയ്യുന്നു. സംസാരത്തിന് പുറമെ കൈയും ഉപയോഗിക്കുന്നത് കണ്ടപ്പോൾ സിദ്ദീഖ് തന്റെ കൈയും ശബ്ദവും ഉയർത്തിക്കൊണ്ട് പറഞ്ഞു:
“എടാ നിറുത്തെടാ, ഇവിടെ ലോക്കായ സമായത്താണോ നിങ്ങള്..!?”
എന്നിട്ടും ദേഷ്യം തീരാത്ത നൌഷാദ് കാലുകൾ ശക്തിയോടെ നീക്കിക്കൊണ്ട് ക്ലാസ്സിലേക്ക് കയറി. ഹാശിർ അവിടെ നിലത്തു തന്നെ ഇരുന്നു. ശംസീറും സിദ്ദീഖും അങ്ങുമിങ്ങും നടന്നു.
“എടാ ഹാശിറെ നിന്റെ കൈയില് ഫോൺ ഇല്ലേ”
“നിങ്ങള് മദ്രസയില് ഫോണ് എടുക്കാറുണ്ട?” ഒരു സംശയത്തോടെ സിദ്ദീഖ് ചോദിച്ചു.
“അതിന്റെ ചാർജ് കഴിഞ്ഞിന്” നിർവികാരനായിക്കൊണ്ട് ഹാശിർ പറഞ്ഞു.
വയർ തടവിക്കൊണ്ട് തൻ്റെ വിശപ്പിൻ്റെ കാഠിന്യത്തെ ഷംസീർ ഹാശിറിനെ അറിയിച്ചു.
“ശംസീറേ, നിന്റെ ലഞ്ച് ഇല്ലേ?”
“ഹ്ആ അത് ശരിയാ, വാട നമ്മക്ക് കഴിക്കാം. ഡാ സിദ്ദീഖെ നീയും വാ”
“എഹ്.... ആഹ് താങ്ക്സ്”
ഒരു പാത്രത്തിന് ചുറ്റും മൂന്നു പേരും ഇരുന്ന് പത്തിലും ഇറച്ചിയും കഴിക്കാനാരംഭിച്ചു. ചതിക്കപ്പെട്ട മുഖഭാവത്തോടെ നൌഷാദ് സിദ്ദീഖിനെ നോക്കി.
“നിനക്ക് വിഷക്കുന്നില്ലേ? വന്ന് കഴിക്ക്. ദേഷ്യം പിടിച്ചിട്ട് കാര്യമില്ല”
ആദ്യം നിരസിച്ചെങ്കിലും പിന്നീട് നൌഷാദ് അവരുടടുത്തേക്ക് ചെന്നു. നാല് പേരും ഫാനിന് താഴെ ഉച്ചയ്ക്ക് പ്രഭാത ഭക്ഷണം ആസ്വദിച്ചു.
സമയം മൂന്ന് മണിയോടടുത്തു, വാച്ച് പോലുമില്ലാത്ത ഈ കുട്ടികളെ തിരക്കി മദ്രസയിൽ ആരും വന്നില്ല. ലോക്ക് തുറക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായി. കമ്പിയും വടിയും തുടങ്ങി ഒന്നും ഉപകാരപ്പെട്ടില്ല. അതിനിടയിൽ ഫോണിന് ചാർജ് കയറ്റുവാൻ എന്ന് പറഞ്ഞു കൊണ്ട് നൌഷാദ് ഹാഷിറിന് രണ്ട് വയറുകൾ കൊടുത്തു.
“എടാ ഒന്ന് കുത്തി നോക്ക് ചാർജ് ഉറപ്പായും കയറും”
"ആദ്യം നിരസിച്ചെങ്കിലും പിന്നീട് നൌഷാദ് അവരുടടുത്തേക്ക് ചെന്നു. നാല് പേരും ഫാനിന് താഴെ ഉച്ചയ്ക്ക് പ്രഭാത ഭക്ഷണം ആസ്വദിച്ചു".
വേറെ വഴിയില്ലാതിരുന്ന ഹാശിർ തന്റെ ഫോൺ ബലി കൊടുക്കുവാൻ നിർബന്ധിതനാകുന്നു. നൌഷാദ് വയറിന്റെ ഒരു അറ്റത്ത് കറന്റ് കൊടുത്തു, ഹാശിർ അത് ഫോണിലേക്ക് മാറ്റുന്നതിനിടയിൽ ഷോക്കേൽക്കപ്പെടുകയുണ്ടായി.
“എടാ പിരാന്ത? നിന്നക്കൊണ്ട് വലിയ ചൊറ ആണെല്ലോ?”
“ഇനി എന്നെ പറ? നീയല്ലേ കറണ്ട് തൊട്ടത്?”
ഇവർക്കിടയിൽ വീണ്ടും അടിയുണ്ടായി. ശംസീറും സിദ്ദീഖും അത് കേട്ട് സഹിക്കാൻ വയ്യാതെ ഒരിടത്ത് പോയിരുന്നു. സിദ്ദീഖ് സംഭാഷണമാരംഭിച്ചു:
"ഇവർ രണ്ടുപേരെ അടി കണ്ടിട്ട് നമ്മളിപ്പോൾ ഇവിടുന്ന് രക്ഷപ്പെടുമെന്ന് തോന്നുന്നില്ല"
"അവര് രണ്ടുപേരും അങ്ങനെ തന്നെയാണല്ലോ എന്തുണ്ടായാലും ദേഷ്യം പിടിക്കും"
"പക്ഷേ എനിക്ക് അവൻ മാത്രമേയുള്ളൂ ബെസ്റ്റ് ഫ്രണ്ട് ആയിട്ട്"
"എനിക്ക് അടി ചെയ്ത് മടുത്തു"
“എനിക്കും” നിസ്സഹായതായിൽ അവര് രണ്ട് പേരും ഒരുപോലെ നേടുവീർപെട്ടു. ശേഷം ശംസീറും സിദ്ദീഖും സൌഹൃദം പങ്കിട്ടിരുന്നു.
നേരം സന്ധ്യ കഴിഞ്ഞു ശംസീറും സിദ്ദീഖുമിപ്പോൾ തമാശകളായിരുന്നു പങ്കിടുന്നത്. മുറിയുടെ ഒരു മൂലയിൽ ഹാശിർ തല കുനിച്ചിരുന്നു, വരാന്തയിൽ നൌഷാദ് തല പൊക്കി നിക്കുകയും ചെയ്തു. ചുറ്റുമുള്ള അന്തരീക്ഷത്തെ ഒപ്പിയെടുക്കാൻ വേണ്ടി ഹാശിർ ഒന്ന് തല പൊക്കി, ചിരികൾ കൈമാറുന്ന പുതിയ സുഹൃത്തുക്കളുടെ സുഗന്ധം ഇഷ്ടമല്ലാതിരുന്നിട്ട് കൂടി അതവനെ വല്ലാതെ സന്തുഷ്ടനാക്കി. തന്റെ ഇരിപ്പടത്തിൽ നിന്നും എഴുന്നേറ്റ ഹാശിർ നൌഷാദിന്റെ അടുത്തേക്ക് ചെന്നു. അത്ര ഭംഗിയില്ലാത്ത അന്തരീക്ഷത്തിൽ ഭംഗിയുള്ള സൂര്യൻ മറഞ്ഞു കഴിഞ്ഞ ആകാശം നോക്കി കരയുകയായിരുന്നു നൌഷാദ്. ഹാശിർ അവനെ ചേർത്ത് പിടിച്ചു. മറഞ്ഞ സൂര്യൻ നാളെയും വരും അപ്പോൾ നമ്മൾ വീട്ടിലെത്തും എന്ന് ഹാശിർ അവന്റെ കൈകൾ കൊണ്ട് പറഞ്ഞു. തോളിലുളള കൈകളുടെ ഉപഭോക്താവിൻ്റെ മുഖം നോക്കി നൌഷാദ് ഒന്ന് പുഞ്ചിരിച്ചു. ചുവന്ന ആകാശത്തിൽ കറുപ്പ് പടരുവോളം അവരങ്ങനെ നിന്നു. ശംസീറും സിദ്ദീഖും ഈ കാഴ്ച കണ്ടയുടൻ അവരുടടുത്തേക്ക് ഓടി, പൊട്ടിച്ചിരിച്ച് കൊണ്ടവരാടി. ശേഷം ഒന്നും പറയാതെ കുറേ നേരം നിലത്തെ തണുപ്പിനെ സ്വീകരിച്ച് കൊണ്ടിരിന്നു. ആകാശ ദീപങ്ങൾ വരുന്നതിനു തൊട്ട് മുമ്പായി ശംസീറിന്റെ ഇഖാമത്തും ഹാഷിറിന്റെ തക്ബീറും കൊണ്ടവർ മഗ്റിബ് നമസ്കാരം നമസ്കരിച്ചു. അന്ന് രാത്രി അവരവിടെ തന്നെ കിടന്നു, രാവിലെ ജബ്ബാറിക്ക വരുവോളം സമാധാനത്തോടെ ഉറങ്ങി.
"അത്ര ഭംഗിയില്ലാത്ത അന്തരീക്ഷത്തിൽ ഭംഗിയുള്ള സൂര്യൻ മറഞ്ഞു കഴിഞ്ഞ ആകാശം നോക്കി കരയുകയായിരുന്നു നൌഷാദ്. ഹാശിർ അവനെ ചേർത്ത് പിടിച്ചു. മറഞ്ഞ സൂര്യൻ നാളെയും വരും അപ്പോൾ നമ്മൾ വീട്ടിലെത്തും എന്ന് ഹാശിർ അവന്റെ കൈകൾ കൊണ്ട് പറഞ്ഞു".
Pexels
Pexels





Faheem Abraar
Faheem Abraar



