Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

വഖഫ് പോരാട്ടം: മുസ്‌ലിം അസ്തിത്വത്തിന്‍റെ വീണ്ടെടുപ്പാകണം

വഖഫ് പോരാട്ടം: മുസ്‌ലിം അസ്തിത്വത്തിന്‍റെ വീണ്ടെടുപ്പാകണം

Adv. Abdul Wahid

ഇന്ത്യയിലെ മുസ്‌ലിം സാമൂഹിക ജീവിതത്തിന് പ്രവാചകൻ മുഹമ്മദ് (സ്വ)യുടെ കാലഘട്ടത്തോളം തന്നെ പാരമ്പര്യമുണ്ട്. അല്ലാഹുവിന്‍റെ നാമം പ്രകീർത്തിക്കപ്പെടുന്ന പള്ളികളും ഇൽമ് ചൊല്ലിക്കൊടുക്കുന്ന മദ്രസകളും ആതുരശുശ്രൂഷ സംവിധാങ്ങളും തൊട്ട് ഖബറിടങ്ങൾ വരെയുള്ള ഇസ്‌ലാമിക ജീവിതക്രമത്തിൽ പൊതുജനങ്ങൾക്ക് ഉപകാരമെടുക്കാവുന്ന അല്ലാഹുവിലേക്ക് ഉടമസ്ഥത ചേർത്ത സംവിധാനങ്ങളാണ് വഖഫ്. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന നാഗരികതയുടെ ഭൗതിക അടിത്തറ കൂടിയാണ് വഖഫ്. ഇന്ത്യയിലും ഇത്തരത്തിൽ നിരവധിയായ വഖഫ് സംവിധാനങ്ങൾ നമുക്ക് കാണാൻ കഴിയും ചരിത്ര പ്രധാനമായ പള്ളികൾ, മദ്രസകൾ, മുസാഫർ ഖാനകൾ, യത്തീംഖാനകൾ തുടങ്ങി പൊതുവഴികളും വരെ വഖഫ് സ്വത്തുക്കളിൽപെടുന്നതാണ്.

ഇങ്ങനെ മുസ്‌ലിം ജീവിതത്തിന്‍റെ ആത്മീയ വിമോചനത്തിന് വേണ്ടി വർത്തിക്കുന്ന അതേസമയം വലിയ ഭൗതിക മുന്നേറ്റത്തിനും സാമൂഹ്യപുരോഗതിക്കും തുറവികൾ നൽകുന്ന വഖഫ് പോലൊരു സംവിധാനത്തെ ഇല്ലാതാക്കുവാനാണ് ഭരണകൂടം പുതിയ ഭേദഗതി നിയമത്തിലൂടെ ശ്രമിക്കുന്നത്. ഒരേസമയം ഭൂമി എന്ന മൂല്യത്തെ അപഹരിക്കാനും, മുസ്‌ലിം സ്വത്വത്തെ പ്രതിനിധീകരിക്കുന്ന പ്രൗഢമായ ചിഹ്നങ്ങളെ ഇല്ലാതാക്കുവാനും മുസ്‌ലിം ആത്മീയ ബൗദ്ധിക മുന്നേറ്റങ്ങളെ തടയിടാനും മറ്റും സാധിക്കുന്ന ബൃഹത്തായ പദ്ധതിയാണ് പുതിയ ഭേദഗതി നിയമം. മുസ്‌ലിം സ്വത്തുക്കളിന്മേൽ മുസ്ലിംകൾക്ക് ഉണ്ടായിരുന്ന സ്വയംനിർണയാവകാശത്തെ കൂടിയാണ് സംഘപരിവാർ ഇല്ലാതാക്കുന്നത്.

"വഖ്ഫ് സ്വത്തുക്കളുടെ പരിപോഷണം ലക്ഷ്യം വെക്കുന്നുവെന്ന് അവകാശപ്പെടുന്ന ഭേദഗതി യഥാർത്ഥത്തിൽ വഖ്‌ഫിന്‍റെ സാധ്യതകളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്"

പുതിയ ഭേദഗതി നിയമം നേർക്ക് നേർ തന്നെ ഭരണഘടനക്ക് വിരുദ്ധമാണ്. ഭരണഘടനയിലെ തുല്യതക്ക് വേണ്ടിയുള്ള അവകാശത്തിനും മത-സാംസ്കാരിക അവകാശങ്ങളെയും ഹനിക്കുന്നുണ്ട്. ഏറ്റവും എളുപ്പത്തിൽ രണ്ട് കാര്യങ്ങൾ മാത്രം നമുക്ക് നോക്കാം. ഒന്ന്, പ്രസ്തുത ഭേദഗതി പ്രകാരം കേന്ദ്ര വഖ്ഫ് കൗൺസിലുകളിലും സംസ്ഥാന വഖ്ഫ് ബോർഡുകളിലും രണ്ട് മുസ്‌ലിമേതരരരായ വ്യക്തികൾ നിർബന്ധമായും ഉണ്ടാകണമെന്നും ഇത് ex-officio അംഗങ്ങളായ വകുപ്പ് മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും പുറമെയാണ്. മറ്റു അംഗങ്ങളും മുസ്‌ലിമേതരർ ആകുന്നതിൽ സാങ്കേതികമായി പ്രതിസന്ധികളില്ല. അതായത് മുസ്‌ലിംകളല്ലാത്തവർ വഖഫുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ എടുക്കുന്ന ബോഡിയിൽ അംഗങ്ങളായി വരും. രണ്ട് , അഞ്ച് വർഷം പ്രാക്ടിസിങ് മുസ്‌ലിമാണെന്ന് സർക്കാരിന് ബോധ്യപ്പെട്ട ഒരാൾക്ക് മാത്രമേ വാഖിഫ് (സ്വത്ത് വഖ്ഫ് ചെയ്യുന്ന ആൾ) ആകുവാൻ കഴിയു. ഒരു മുസ്‌ലിമിനെ തന്‍റെ സ്വത്ത് വഖ്ഫ് ചെയ്യുന്നതിൽ നിന്നും തടയുകയാണ് സർക്കാർ ചെയ്യുന്നത്. വഖ്ഫ് സ്വത്തുക്കളുടെ പരിപോഷണം ലക്ഷ്യം വെക്കുന്നുവെന്ന് അവകാശപ്പെടുന്ന ഭേദഗതി യഥാർത്ഥത്തിൽ വഖ്‌ഫിന്‍റെ സാധ്യതകളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇനിയും നിരവധി വകുപ്പുകൾ പ്രസ്തുത നിയമത്തെ ഭരണഘടനാവിരുദ്ധമാണെന്ന് കാണിക്കാൻ നിരത്താൻ കഴിയും. 

വഖഫ് ബില്ലിനെതിരെ നടന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരാധ സമരത്തിനിടയിൽ എസ്. ഐ. ഓ, സോളിഡാരിറ്റി സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്ത കൊണ്ട് പോകുന്ന ചിത്രം.

എന്നാൽ ഈ നിയമത്തോട്, അതിന്‍റെ ഭീകരതയോട് നമ്മൾ വലിയ പ്രതിഷേധങ്ങൾ പ്രാദേശികമായും ദേശീയമായുമെല്ലാം ഉയർത്തേണ്ടതുണ്ട്. ഒരേസമയം നിയമപോരാട്ടവും തെരുവും ജ്വലിപ്പിച്ചു നിർത്തിയാലെ ഈ പോരാട്ടത്തെ വിജയിപ്പിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. നിലവിലെ സുപ്രീം കോടതിയുടെ താത്കാലിക നിർദ്ദേശങ്ങൾ പോലും തെരുവിലെ സമരങ്ങളുടെ സമ്മർദ്ദംകൊണ്ട് കൂടി ഉണ്ടായതാണെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. ഇന്ത്യയിൽ അങ്ങോളമിങ്ങോളം മുസ്‌ലിം സംഘടനകൾ ഒറ്റക്കും കൂട്ടമായും നടത്തിയ പ്രതിഷേധങ്ങളുടെ ശക്തി കൂടിയാണ് കോടതി നടപടികളിൽ നമ്മൾ കണ്ടത്.

വഖ്ഫ് നിയമത്തിലായാലും മറ്റു മുസ്‌ലിം വിരുദ്ധ നിയമങ്ങളിലായാലും നമ്മൾ തുറക്കുന്ന പോരാട്ടങ്ങൾക്ക് കൂടി വലിയ പങ്കുണ്ട്. കർഷക സമരത്തിന്‍റെ മൂർച്ച നമ്മൾ കണ്ടതാണ്. ഇന്ത്യയുടെ രാഷ്ട്രീയത്തിലും ചരിത്രത്തിലും വലിയ പോരാട്ടങ്ങൾ നയിച്ചവരുടെ പിന്മുറക്കാരായ നമ്മൾക്കും ഭരണകൂടത്തെ സമ്മർദ്ദത്തിലാക്കാനും ചെറുത്ത് തോൽപ്പിക്കാനും സാധിക്കണം. എങ്കിൽ മാത്രമേ, inclusive ആയ, വിവേചനരഹിതമായി, നീതിസങ്കല്പങ്ങളുള്ള ഒരു സംവിധാനത്തെ കൊണ്ടുവരാൻ നമുക്ക് സാധിക്കുകയുള്ളൂ. വഖ്ഫ് പോരാട്ടം ആ അർത്ഥത്തിൽ മുസ്‌ലിം അസ്തിത്വത്തിന്‍റെ അഭിമാനപൂർണമായ വീണ്ടെടുപ്പ് കൂടിയാകണം.

ഇന്ത്യയിലെ മുസ്‌ലിം സാമൂഹിക ജീവിതത്തിന് പ്രവാചകൻ മുഹമ്മദ് (സ്വ)യുടെ കാലഘട്ടത്തോളം തന്നെ പാരമ്പര്യമുണ്ട്. അല്ലാഹുവിന്‍റെ നാമം പ്രകീർത്തിക്കപ്പെടുന്ന പള്ളികളും ഇൽമ് ചൊല്ലിക്കൊടുക്കുന്ന മദ്രസകളും ആതുരശുശ്രൂഷ സംവിധാങ്ങളും തൊട്ട് ഖബറിടങ്ങൾ വരെയുള്ള ഇസ്‌ലാമിക ജീവിതക്രമത്തിൽ പൊതുജനങ്ങൾക്ക് ഉപകാരമെടുക്കാവുന്ന അല്ലാഹുവിലേക്ക് ഉടമസ്ഥത ചേർത്ത സംവിധാനങ്ങളാണ് വഖഫ്. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന നാഗരികതയുടെ ഭൗതിക അടിത്തറ കൂടിയാണ് വഖഫ്. ഇന്ത്യയിലും ഇത്തരത്തിൽ നിരവധിയായ വഖഫ് സംവിധാനങ്ങൾ നമുക്ക് കാണാൻ കഴിയും ചരിത്ര പ്രധാനമായ പള്ളികൾ, മദ്രസകൾ, മുസാഫർ ഖാനകൾ, യത്തീംഖാനകൾ തുടങ്ങി പൊതുവഴികളും വരെ വഖഫ് സ്വത്തുക്കളിൽപെടുന്നതാണ്.

ഇങ്ങനെ മുസ്‌ലിം ജീവിതത്തിന്‍റെ ആത്മീയ വിമോചനത്തിന് വേണ്ടി വർത്തിക്കുന്ന അതേസമയം വലിയ ഭൗതിക മുന്നേറ്റത്തിനും സാമൂഹ്യപുരോഗതിക്കും തുറവികൾ നൽകുന്ന വഖഫ് പോലൊരു സംവിധാനത്തെ ഇല്ലാതാക്കുവാനാണ് ഭരണകൂടം പുതിയ ഭേദഗതി നിയമത്തിലൂടെ ശ്രമിക്കുന്നത്. ഒരേസമയം ഭൂമി എന്ന മൂല്യത്തെ അപഹരിക്കാനും, മുസ്‌ലിം സ്വത്വത്തെ പ്രതിനിധീകരിക്കുന്ന പ്രൗഢമായ ചിഹ്നങ്ങളെ ഇല്ലാതാക്കുവാനും മുസ്‌ലിം ആത്മീയ ബൗദ്ധിക മുന്നേറ്റങ്ങളെ തടയിടാനും മറ്റും സാധിക്കുന്ന ബൃഹത്തായ പദ്ധതിയാണ് പുതിയ ഭേദഗതി നിയമം. മുസ്‌ലിം സ്വത്തുക്കളിന്മേൽ മുസ്ലിംകൾക്ക് ഉണ്ടായിരുന്ന സ്വയംനിർണയാവകാശത്തെ കൂടിയാണ് സംഘപരിവാർ ഇല്ലാതാക്കുന്നത്.

"വഖ്ഫ് സ്വത്തുക്കളുടെ പരിപോഷണം ലക്ഷ്യം വെക്കുന്നുവെന്ന് അവകാശപ്പെടുന്ന ഭേദഗതി യഥാർത്ഥത്തിൽ വഖ്‌ഫിന്‍റെ സാധ്യതകളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്"

പുതിയ ഭേദഗതി നിയമം നേർക്ക് നേർ തന്നെ ഭരണഘടനക്ക് വിരുദ്ധമാണ്. ഭരണഘടനയിലെ തുല്യതക്ക് വേണ്ടിയുള്ള അവകാശത്തിനും മത-സാംസ്കാരിക അവകാശങ്ങളെയും ഹനിക്കുന്നുണ്ട്. ഏറ്റവും എളുപ്പത്തിൽ രണ്ട് കാര്യങ്ങൾ മാത്രം നമുക്ക് നോക്കാം. ഒന്ന്, പ്രസ്തുത ഭേദഗതി പ്രകാരം കേന്ദ്ര വഖ്ഫ് കൗൺസിലുകളിലും സംസ്ഥാന വഖ്ഫ് ബോർഡുകളിലും രണ്ട് മുസ്‌ലിമേതരരരായ വ്യക്തികൾ നിർബന്ധമായും ഉണ്ടാകണമെന്നും ഇത് ex-officio അംഗങ്ങളായ വകുപ്പ് മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും പുറമെയാണ്. മറ്റു അംഗങ്ങളും മുസ്‌ലിമേതരർ ആകുന്നതിൽ സാങ്കേതികമായി പ്രതിസന്ധികളില്ല. അതായത് മുസ്‌ലിംകളല്ലാത്തവർ വഖഫുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ എടുക്കുന്ന ബോഡിയിൽ അംഗങ്ങളായി വരും. രണ്ട് , അഞ്ച് വർഷം പ്രാക്ടിസിങ് മുസ്‌ലിമാണെന്ന് സർക്കാരിന് ബോധ്യപ്പെട്ട ഒരാൾക്ക് മാത്രമേ വാഖിഫ് (സ്വത്ത് വഖ്ഫ് ചെയ്യുന്ന ആൾ) ആകുവാൻ കഴിയു. ഒരു മുസ്‌ലിമിനെ തന്‍റെ സ്വത്ത് വഖ്ഫ് ചെയ്യുന്നതിൽ നിന്നും തടയുകയാണ് സർക്കാർ ചെയ്യുന്നത്. വഖ്ഫ് സ്വത്തുക്കളുടെ പരിപോഷണം ലക്ഷ്യം വെക്കുന്നുവെന്ന് അവകാശപ്പെടുന്ന ഭേദഗതി യഥാർത്ഥത്തിൽ വഖ്‌ഫിന്‍റെ സാധ്യതകളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇനിയും നിരവധി വകുപ്പുകൾ പ്രസ്തുത നിയമത്തെ ഭരണഘടനാവിരുദ്ധമാണെന്ന് കാണിക്കാൻ നിരത്താൻ കഴിയും. 

വഖഫ് ബില്ലിനെതിരെ നടന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരാധ സമരത്തിനിടയിൽ എസ്. ഐ. ഓ, സോളിഡാരിറ്റി സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്ത കൊണ്ട് പോകുന്ന ചിത്രം.

എന്നാൽ ഈ നിയമത്തോട്, അതിന്‍റെ ഭീകരതയോട് നമ്മൾ വലിയ പ്രതിഷേധങ്ങൾ പ്രാദേശികമായും ദേശീയമായുമെല്ലാം ഉയർത്തേണ്ടതുണ്ട്. ഒരേസമയം നിയമപോരാട്ടവും തെരുവും ജ്വലിപ്പിച്ചു നിർത്തിയാലെ ഈ പോരാട്ടത്തെ വിജയിപ്പിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. നിലവിലെ സുപ്രീം കോടതിയുടെ താത്കാലിക നിർദ്ദേശങ്ങൾ പോലും തെരുവിലെ സമരങ്ങളുടെ സമ്മർദ്ദംകൊണ്ട് കൂടി ഉണ്ടായതാണെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. ഇന്ത്യയിൽ അങ്ങോളമിങ്ങോളം മുസ്‌ലിം സംഘടനകൾ ഒറ്റക്കും കൂട്ടമായും നടത്തിയ പ്രതിഷേധങ്ങളുടെ ശക്തി കൂടിയാണ് കോടതി നടപടികളിൽ നമ്മൾ കണ്ടത്.

വഖ്ഫ് നിയമത്തിലായാലും മറ്റു മുസ്‌ലിം വിരുദ്ധ നിയമങ്ങളിലായാലും നമ്മൾ തുറക്കുന്ന പോരാട്ടങ്ങൾക്ക് കൂടി വലിയ പങ്കുണ്ട്. കർഷക സമരത്തിന്‍റെ മൂർച്ച നമ്മൾ കണ്ടതാണ്. ഇന്ത്യയുടെ രാഷ്ട്രീയത്തിലും ചരിത്രത്തിലും വലിയ പോരാട്ടങ്ങൾ നയിച്ചവരുടെ പിന്മുറക്കാരായ നമ്മൾക്കും ഭരണകൂടത്തെ സമ്മർദ്ദത്തിലാക്കാനും ചെറുത്ത് തോൽപ്പിക്കാനും സാധിക്കണം. എങ്കിൽ മാത്രമേ, inclusive ആയ, വിവേചനരഹിതമായി, നീതിസങ്കല്പങ്ങളുള്ള ഒരു സംവിധാനത്തെ കൊണ്ടുവരാൻ നമുക്ക് സാധിക്കുകയുള്ളൂ. വഖ്ഫ് പോരാട്ടം ആ അർത്ഥത്തിൽ മുസ്‌ലിം അസ്തിത്വത്തിന്‍റെ അഭിമാനപൂർണമായ വീണ്ടെടുപ്പ് കൂടിയാകണം.

ഇന്ത്യയിലെ മുസ്‌ലിം സാമൂഹിക ജീവിതത്തിന് പ്രവാചകൻ മുഹമ്മദ് (സ്വ)യുടെ കാലഘട്ടത്തോളം തന്നെ പാരമ്പര്യമുണ്ട്. അല്ലാഹുവിന്‍റെ നാമം പ്രകീർത്തിക്കപ്പെടുന്ന പള്ളികളും ഇൽമ് ചൊല്ലിക്കൊടുക്കുന്ന മദ്രസകളും ആതുരശുശ്രൂഷ സംവിധാങ്ങളും തൊട്ട് ഖബറിടങ്ങൾ വരെയുള്ള ഇസ്‌ലാമിക ജീവിതക്രമത്തിൽ പൊതുജനങ്ങൾക്ക് ഉപകാരമെടുക്കാവുന്ന അല്ലാഹുവിലേക്ക് ഉടമസ്ഥത ചേർത്ത സംവിധാനങ്ങളാണ് വഖഫ്. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന നാഗരികതയുടെ ഭൗതിക അടിത്തറ കൂടിയാണ് വഖഫ്. ഇന്ത്യയിലും ഇത്തരത്തിൽ നിരവധിയായ വഖഫ് സംവിധാനങ്ങൾ നമുക്ക് കാണാൻ കഴിയും ചരിത്ര പ്രധാനമായ പള്ളികൾ, മദ്രസകൾ, മുസാഫർ ഖാനകൾ, യത്തീംഖാനകൾ തുടങ്ങി പൊതുവഴികളും വരെ വഖഫ് സ്വത്തുക്കളിൽപെടുന്നതാണ്.

ഇങ്ങനെ മുസ്‌ലിം ജീവിതത്തിന്‍റെ ആത്മീയ വിമോചനത്തിന് വേണ്ടി വർത്തിക്കുന്ന അതേസമയം വലിയ ഭൗതിക മുന്നേറ്റത്തിനും സാമൂഹ്യപുരോഗതിക്കും തുറവികൾ നൽകുന്ന വഖഫ് പോലൊരു സംവിധാനത്തെ ഇല്ലാതാക്കുവാനാണ് ഭരണകൂടം പുതിയ ഭേദഗതി നിയമത്തിലൂടെ ശ്രമിക്കുന്നത്. ഒരേസമയം ഭൂമി എന്ന മൂല്യത്തെ അപഹരിക്കാനും, മുസ്‌ലിം സ്വത്വത്തെ പ്രതിനിധീകരിക്കുന്ന പ്രൗഢമായ ചിഹ്നങ്ങളെ ഇല്ലാതാക്കുവാനും മുസ്‌ലിം ആത്മീയ ബൗദ്ധിക മുന്നേറ്റങ്ങളെ തടയിടാനും മറ്റും സാധിക്കുന്ന ബൃഹത്തായ പദ്ധതിയാണ് പുതിയ ഭേദഗതി നിയമം. മുസ്‌ലിം സ്വത്തുക്കളിന്മേൽ മുസ്ലിംകൾക്ക് ഉണ്ടായിരുന്ന സ്വയംനിർണയാവകാശത്തെ കൂടിയാണ് സംഘപരിവാർ ഇല്ലാതാക്കുന്നത്.

"വഖ്ഫ് സ്വത്തുക്കളുടെ പരിപോഷണം ലക്ഷ്യം വെക്കുന്നുവെന്ന് അവകാശപ്പെടുന്ന ഭേദഗതി യഥാർത്ഥത്തിൽ വഖ്‌ഫിന്‍റെ സാധ്യതകളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്"

പുതിയ ഭേദഗതി നിയമം നേർക്ക് നേർ തന്നെ ഭരണഘടനക്ക് വിരുദ്ധമാണ്. ഭരണഘടനയിലെ തുല്യതക്ക് വേണ്ടിയുള്ള അവകാശത്തിനും മത-സാംസ്കാരിക അവകാശങ്ങളെയും ഹനിക്കുന്നുണ്ട്. ഏറ്റവും എളുപ്പത്തിൽ രണ്ട് കാര്യങ്ങൾ മാത്രം നമുക്ക് നോക്കാം. ഒന്ന്, പ്രസ്തുത ഭേദഗതി പ്രകാരം കേന്ദ്ര വഖ്ഫ് കൗൺസിലുകളിലും സംസ്ഥാന വഖ്ഫ് ബോർഡുകളിലും രണ്ട് മുസ്‌ലിമേതരരരായ വ്യക്തികൾ നിർബന്ധമായും ഉണ്ടാകണമെന്നും ഇത് ex-officio അംഗങ്ങളായ വകുപ്പ് മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും പുറമെയാണ്. മറ്റു അംഗങ്ങളും മുസ്‌ലിമേതരർ ആകുന്നതിൽ സാങ്കേതികമായി പ്രതിസന്ധികളില്ല. അതായത് മുസ്‌ലിംകളല്ലാത്തവർ വഖഫുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ എടുക്കുന്ന ബോഡിയിൽ അംഗങ്ങളായി വരും. രണ്ട് , അഞ്ച് വർഷം പ്രാക്ടിസിങ് മുസ്‌ലിമാണെന്ന് സർക്കാരിന് ബോധ്യപ്പെട്ട ഒരാൾക്ക് മാത്രമേ വാഖിഫ് (സ്വത്ത് വഖ്ഫ് ചെയ്യുന്ന ആൾ) ആകുവാൻ കഴിയു. ഒരു മുസ്‌ലിമിനെ തന്‍റെ സ്വത്ത് വഖ്ഫ് ചെയ്യുന്നതിൽ നിന്നും തടയുകയാണ് സർക്കാർ ചെയ്യുന്നത്. വഖ്ഫ് സ്വത്തുക്കളുടെ പരിപോഷണം ലക്ഷ്യം വെക്കുന്നുവെന്ന് അവകാശപ്പെടുന്ന ഭേദഗതി യഥാർത്ഥത്തിൽ വഖ്‌ഫിന്‍റെ സാധ്യതകളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇനിയും നിരവധി വകുപ്പുകൾ പ്രസ്തുത നിയമത്തെ ഭരണഘടനാവിരുദ്ധമാണെന്ന് കാണിക്കാൻ നിരത്താൻ കഴിയും. 

വഖഫ് ബില്ലിനെതിരെ നടന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരാധ സമരത്തിനിടയിൽ എസ്. ഐ. ഓ, സോളിഡാരിറ്റി സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്ത കൊണ്ട് പോകുന്ന ചിത്രം.

എന്നാൽ ഈ നിയമത്തോട്, അതിന്‍റെ ഭീകരതയോട് നമ്മൾ വലിയ പ്രതിഷേധങ്ങൾ പ്രാദേശികമായും ദേശീയമായുമെല്ലാം ഉയർത്തേണ്ടതുണ്ട്. ഒരേസമയം നിയമപോരാട്ടവും തെരുവും ജ്വലിപ്പിച്ചു നിർത്തിയാലെ ഈ പോരാട്ടത്തെ വിജയിപ്പിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. നിലവിലെ സുപ്രീം കോടതിയുടെ താത്കാലിക നിർദ്ദേശങ്ങൾ പോലും തെരുവിലെ സമരങ്ങളുടെ സമ്മർദ്ദംകൊണ്ട് കൂടി ഉണ്ടായതാണെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. ഇന്ത്യയിൽ അങ്ങോളമിങ്ങോളം മുസ്‌ലിം സംഘടനകൾ ഒറ്റക്കും കൂട്ടമായും നടത്തിയ പ്രതിഷേധങ്ങളുടെ ശക്തി കൂടിയാണ് കോടതി നടപടികളിൽ നമ്മൾ കണ്ടത്.

വഖ്ഫ് നിയമത്തിലായാലും മറ്റു മുസ്‌ലിം വിരുദ്ധ നിയമങ്ങളിലായാലും നമ്മൾ തുറക്കുന്ന പോരാട്ടങ്ങൾക്ക് കൂടി വലിയ പങ്കുണ്ട്. കർഷക സമരത്തിന്‍റെ മൂർച്ച നമ്മൾ കണ്ടതാണ്. ഇന്ത്യയുടെ രാഷ്ട്രീയത്തിലും ചരിത്രത്തിലും വലിയ പോരാട്ടങ്ങൾ നയിച്ചവരുടെ പിന്മുറക്കാരായ നമ്മൾക്കും ഭരണകൂടത്തെ സമ്മർദ്ദത്തിലാക്കാനും ചെറുത്ത് തോൽപ്പിക്കാനും സാധിക്കണം. എങ്കിൽ മാത്രമേ, inclusive ആയ, വിവേചനരഹിതമായി, നീതിസങ്കല്പങ്ങളുള്ള ഒരു സംവിധാനത്തെ കൊണ്ടുവരാൻ നമുക്ക് സാധിക്കുകയുള്ളൂ. വഖ്ഫ് പോരാട്ടം ആ അർത്ഥത്തിൽ മുസ്‌ലിം അസ്തിത്വത്തിന്‍റെ അഭിമാനപൂർണമായ വീണ്ടെടുപ്പ് കൂടിയാകണം.

Adv. Abdul Wahid

Adv. Abdul Wahid