

അമേരിക്കൻ കാമ്പസുകൾ നമ്മോട് പറയുന്നത്...!
അമേരിക്കൻ കാമ്പസുകൾ നമ്മോട് പറയുന്നത്...!




Muhammad Saeed T.K





അമേരിക്കൻ കാമ്പസുകൾ നമ്മോട് പറയുന്നത്.
കഴിഞ്ഞ ആറ് മാസമായി ഗസ്സയിലെ സിവിലിയൻമാർക്ക് നേരെ ഇസ്രയേൽ തുടർന്നുകൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെയാണ് അമേരിക്കൻ യൂനിവേഴ്സിറ്റികളിലെ വിദ്യാർഥികൾ ശബ്ദമുയർത്തുന്നത്. ഇസ്രയേലിന് അമേരിക്ക സൈനിക, സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നൽകുന്നതിനെതിരെ അമേരിക്കൻ നഗരങ്ങളിൽ പ്രകടനങ്ങളും ധർണകളും നടന്നുകൊണ്ടിരിക്കുന്നു. ഹവാർഡ്, യേൽ, ബോസ്റ്റൺ പോലുള്ള ലോക പ്രശസ്ത യൂനിവേഴ്സിറ്റികളിൽ പ്രക്ഷോഭം ആഞ്ഞടിക്കുകയാണ്. 140ൽ പരം യൂണിവേഴ്സിറ്റികളിലും ടൗണുകളിലും ഈ സമരം വ്യാപിച്ചു കഴിഞ്ഞു.
ഈ കാമ്പസുകളിൽ നടത്തപ്പെടുന്ന പ്രക്ഷോഭങ്ങൾ ആവശ്യപ്പെടുന്നത് തങ്ങളുടെ കാമ്പസുകളിൽ അപ്പാർത്തീഡ് സ്റ്റേറ്റ് ആയ ഇസ്രായേലിനോട് എല്ലാ സഹകരണവും അവസാനിപ്പിക്കണം എന്നാണ്. അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ മിക്കവാറും എല്ലാം ഇസ്രായേൽ കമ്പനികളും സ്റ്റേറ്റും സാമ്പത്തികമോ മറ്റോ ആയ ഇൻവെസ്റ്‌മെൻ്റുകൾ നിലനിൽക്കുന്നുണ്ട്. ഇവ പൂർണ്ണമായും ഒഴിവാക്കുക എന്നത് അമേരിക്കൻ യൂണിവേഴ്സിറ്റികൾ ഉടച്ചു വാർക്കുവാൻ തന്നെ ഉതകുന്ന നീക്കമാകും. പല യൂനിവേഴ്സിറ്റികളുടെ ഉന്നത സമിതികളിലും ഇസ്രായേലി എക്സിക്യൂട്ടീവുകൾ അംഗങ്ങളാണ്. അത് കൊണ്ട് തന്നെ വിദ്യാർത്ഥികൾ ഉയർത്തുന്ന ഈ ആവശ്യം നടപ്പിലാക്കുക എന്നത് എളുപ്പം നടക്കുന്നതല്ല. പക്ഷേ അത് വിദ്യാർത്ഥികളുടെ സമരവീര്യത്തെ ഒട്ടും ചോർത്തുന്നില്ല. പോലീസ് ക്രൂരമായി പലയിടങ്ങളിലും സമരത്തെ അടിച്ചൊതുക്കി. എന്നിട്ടും എൻകാമ്പ്മെൻ്റുകൾ വർദ്ധിക്കുകയും യൂറോപ്പിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പ്രക്ഷോഭം വ്യാപിക്കുകയും മാത്രമാണ് ചെയ്യുന്നത

കൊളംബിയ യൂണിവേഴ്സിറ്റി ഫലസ്തീനിലെ സ്റ്റുഡൻ്റ്സ് ഫോർ ജസ്റ്റിസ് എന്ന ചാപ്റ്റർ താൽക്കാലികമായി നിർത്തിവച്ചു. ന്യൂയോർക്ക് ടൈംസിന് ക്രെഡിറ്റ്/ ബിംഗ് ഗുവാൻ
ലോകത്തിലെ തന്നെ മികച്ച സർവ്വകലാശാലകളിൽ ആണ് ഈ പ്രക്ഷോഭങ്ങൾ ഉയരുന്നത്. 1500ലധികം വിദ്യാർത്ഥികളെ പൂർണമായും സമരത്തിൻ്റെ ഭാഗമായി സസ്പെൻഡ് ചെയ്തു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്ന ഈ യൂണിവേഴ്സിറ്റികളിലെ പഠനം പകരം നൽകിയും ഫലസ്തീനിന് വേണ്ടി വിദ്യാർത്ഥികൾ സമരം തുടരുന്നു എന്നത് നീതിയുടെ പ്രക്ഷോഭങ്ങൾക്ക് ആവേശം നൽകുന്നതാണ്.
കൊളോണിയൽ ശേഷിപ്പുകളെ തുടച്ചു നീക്കാനുള്ള occupy wallstreet, black lives matter പോലെയുള്ള പ്രക്ഷോഭങ്ങൾ നേരത്തെയും അമേരിക്കൻ നഗരങ്ങളിലും കാമ്പസുകളിൽ അലയടിച്ചിട്ടുണ്ട്. ഇപ്പൊൾ നടന്നു കൊണ്ടിരിക്കുന്ന ഫലസ്തീൻ അനുകൂല എൻകാമ്പ്മെൻ്റ് പ്രോട്ടാസ്റ്റുകളെ വിയറ്റ്നാം യുദ്ധസമയത്ത് അമേരിക്കയിൽ രൂപപ്പെട്ട പ്രക്ഷോഭങ്ങളുമായി താരതമ്യപ്പെടുത്തി വിശകലനം ചെയ്യപ്പെടുന്നുണ്ട്.
അമേരിക്കൻ രാഷ്ട്രീയത്തെ ഒന്നടങ്കം മാറ്റാൻ കരുത്തില്ലെങ്കിലും അമേരിക്കൻ ഫോറിൻ പോളിസി നിർണ്ണയിക്കുന്നതിൽ ഈ പ്രക്ഷോഭങ്ങൾ സ്വാധീനം ചെലുത്തും എന്നത് അനിഷേധ്യമാണ്. നിലവിൽ പല യൂണിവേഴ്‌സിറ്റികളും ഇസ്രായേൽ ബന്ധം വിഛേദിക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇസ്രയേലിന് ആയുധങ്ങൾ നൽകുന്നത് നിർത്തുന്നത് അടക്കമുള്ള അമേരിക്കൻ തീരുമാനങ്ങൾ ഈ പ്രക്ഷോഭങ്ങളുടെ ഭാഗമായി കൂട്ടിവായിക്കുവാൻ കഴിയും. ആ നിലയിൽ വിപുലമായ അനുരണനങ്ങൾ ഈ പ്രക്ഷോഭങ്ങൾ സൃഷ്ടിക്കുക തന്നെ ചെയ്യും.
ലോകത്തിലെ തന്നെ മികച്ച സർവ്വകലാശാലകളിൽ ആണ് ഈ പ്രക്ഷോഭങ്ങൾ ഉയരുന്നത്. 1500ലധികം വിദ്യാർത്ഥികളെ പൂർണമായും സമരത്തിൻ്റെ ഭാഗമായി സസ്പെൻഡ് ചെയ്തു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്ന ഈ യൂണിവേഴ്സിറ്റികളിലെ പഠനം പകരം നൽകിയും ഫലസ്തീനിന് വേണ്ടി വിദ്യാർത്ഥികൾ സമരം തുടരുന്നു എന്നത് നീതിയുടെ പ്രക്ഷോഭങ്ങൾക്ക് ആവേശം നൽകുന്നതാണ്.

1968 ഏപ്രിലിൽ ആംസ്റ്റർഡാമിൽ വിയറ്റ്നാം യുദ്ധത്തിനെതിരായ പ്രതിഷേധം.(ഉറവിടം-വിക്കിപീഡിയ)
ഇനി ആ പ്രക്ഷോഭകാരികൾ നമ്മോട് എന്താണ് പറയുന്നത് ? അടിസ്ഥാനപരമായി ഒരു തരത്തിലുള്ള രാഷ്ട്രീയമോ ധാർമ്മികമോ ആയ പുനർപരിശോധനകളോ മൂല്യങ്ങളോ ഉൾകൊള്ളുന്നതല്ല അറിവ് ഉണ്ടാക്കുന്ന പ്രക്രിയയെന്നും, എല്ലാ അധികാരങ്ങൾക്കും മുന്നിൽ ഉള്ള നിരുപാധികമായ വിധേയത്വമാണ് മാനദണ്ഡം എന്നും നമ്മൾ കരുതുന്നെങ്കിൽ, നമ്മൾക്ക് നേരെ കൂടിയാണ് ഇന്ന് വിദ്യാർഥികൾ തെരുവിൽ ഇറങ്ങുന്നത്.
അമേരിക്കൻ കാമ്പസുകൾ നമ്മോട് പറയുന്നത്.
കഴിഞ്ഞ ആറ് മാസമായി ഗസ്സയിലെ സിവിലിയൻമാർക്ക് നേരെ ഇസ്രയേൽ തുടർന്നുകൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെയാണ് അമേരിക്കൻ യൂനിവേഴ്സിറ്റികളിലെ വിദ്യാർഥികൾ ശബ്ദമുയർത്തുന്നത്. ഇസ്രയേലിന് അമേരിക്ക സൈനിക, സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നൽകുന്നതിനെതിരെ അമേരിക്കൻ നഗരങ്ങളിൽ പ്രകടനങ്ങളും ധർണകളും നടന്നുകൊണ്ടിരിക്കുന്നു. ഹവാർഡ്, യേൽ, ബോസ്റ്റൺ പോലുള്ള ലോക പ്രശസ്ത യൂനിവേഴ്സിറ്റികളിൽ പ്രക്ഷോഭം ആഞ്ഞടിക്കുകയാണ്. 140ൽ പരം യൂണിവേഴ്സിറ്റികളിലും ടൗണുകളിലും ഈ സമരം വ്യാപിച്ചു കഴിഞ്ഞു.
ഈ കാമ്പസുകളിൽ നടത്തപ്പെടുന്ന പ്രക്ഷോഭങ്ങൾ ആവശ്യപ്പെടുന്നത് തങ്ങളുടെ കാമ്പസുകളിൽ അപ്പാർത്തീഡ് സ്റ്റേറ്റ് ആയ ഇസ്രായേലിനോട് എല്ലാ സഹകരണവും അവസാനിപ്പിക്കണം എന്നാണ്. അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ മിക്കവാറും എല്ലാം ഇസ്രായേൽ കമ്പനികളും സ്റ്റേറ്റും സാമ്പത്തികമോ മറ്റോ ആയ ഇൻവെസ്റ്‌മെൻ്റുകൾ നിലനിൽക്കുന്നുണ്ട്. ഇവ പൂർണ്ണമായും ഒഴിവാക്കുക എന്നത് അമേരിക്കൻ യൂണിവേഴ്സിറ്റികൾ ഉടച്ചു വാർക്കുവാൻ തന്നെ ഉതകുന്ന നീക്കമാകും. പല യൂനിവേഴ്സിറ്റികളുടെ ഉന്നത സമിതികളിലും ഇസ്രായേലി എക്സിക്യൂട്ടീവുകൾ അംഗങ്ങളാണ്. അത് കൊണ്ട് തന്നെ വിദ്യാർത്ഥികൾ ഉയർത്തുന്ന ഈ ആവശ്യം നടപ്പിലാക്കുക എന്നത് എളുപ്പം നടക്കുന്നതല്ല. പക്ഷേ അത് വിദ്യാർത്ഥികളുടെ സമരവീര്യത്തെ ഒട്ടും ചോർത്തുന്നില്ല. പോലീസ് ക്രൂരമായി പലയിടങ്ങളിലും സമരത്തെ അടിച്ചൊതുക്കി. എന്നിട്ടും എൻകാമ്പ്മെൻ്റുകൾ വർദ്ധിക്കുകയും യൂറോപ്പിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പ്രക്ഷോഭം വ്യാപിക്കുകയും മാത്രമാണ് ചെയ്യുന്നത

കൊളംബിയ യൂണിവേഴ്സിറ്റി ഫലസ്തീനിലെ സ്റ്റുഡൻ്റ്സ് ഫോർ ജസ്റ്റിസ് എന്ന ചാപ്റ്റർ താൽക്കാലികമായി നിർത്തിവച്ചു. ന്യൂയോർക്ക് ടൈംസിന് ക്രെഡിറ്റ്/ ബിംഗ് ഗുവാൻ
ലോകത്തിലെ തന്നെ മികച്ച സർവ്വകലാശാലകളിൽ ആണ് ഈ പ്രക്ഷോഭങ്ങൾ ഉയരുന്നത്. 1500ലധികം വിദ്യാർത്ഥികളെ പൂർണമായും സമരത്തിൻ്റെ ഭാഗമായി സസ്പെൻഡ് ചെയ്തു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്ന ഈ യൂണിവേഴ്സിറ്റികളിലെ പഠനം പകരം നൽകിയും ഫലസ്തീനിന് വേണ്ടി വിദ്യാർത്ഥികൾ സമരം തുടരുന്നു എന്നത് നീതിയുടെ പ്രക്ഷോഭങ്ങൾക്ക് ആവേശം നൽകുന്നതാണ്.
കൊളോണിയൽ ശേഷിപ്പുകളെ തുടച്ചു നീക്കാനുള്ള occupy wallstreet, black lives matter പോലെയുള്ള പ്രക്ഷോഭങ്ങൾ നേരത്തെയും അമേരിക്കൻ നഗരങ്ങളിലും കാമ്പസുകളിൽ അലയടിച്ചിട്ടുണ്ട്. ഇപ്പൊൾ നടന്നു കൊണ്ടിരിക്കുന്ന ഫലസ്തീൻ അനുകൂല എൻകാമ്പ്മെൻ്റ് പ്രോട്ടാസ്റ്റുകളെ വിയറ്റ്നാം യുദ്ധസമയത്ത് അമേരിക്കയിൽ രൂപപ്പെട്ട പ്രക്ഷോഭങ്ങളുമായി താരതമ്യപ്പെടുത്തി വിശകലനം ചെയ്യപ്പെടുന്നുണ്ട്.
അമേരിക്കൻ രാഷ്ട്രീയത്തെ ഒന്നടങ്കം മാറ്റാൻ കരുത്തില്ലെങ്കിലും അമേരിക്കൻ ഫോറിൻ പോളിസി നിർണ്ണയിക്കുന്നതിൽ ഈ പ്രക്ഷോഭങ്ങൾ സ്വാധീനം ചെലുത്തും എന്നത് അനിഷേധ്യമാണ്. നിലവിൽ പല യൂണിവേഴ്‌സിറ്റികളും ഇസ്രായേൽ ബന്ധം വിഛേദിക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇസ്രയേലിന് ആയുധങ്ങൾ നൽകുന്നത് നിർത്തുന്നത് അടക്കമുള്ള അമേരിക്കൻ തീരുമാനങ്ങൾ ഈ പ്രക്ഷോഭങ്ങളുടെ ഭാഗമായി കൂട്ടിവായിക്കുവാൻ കഴിയും. ആ നിലയിൽ വിപുലമായ അനുരണനങ്ങൾ ഈ പ്രക്ഷോഭങ്ങൾ സൃഷ്ടിക്കുക തന്നെ ചെയ്യും.
ലോകത്തിലെ തന്നെ മികച്ച സർവ്വകലാശാലകളിൽ ആണ് ഈ പ്രക്ഷോഭങ്ങൾ ഉയരുന്നത്. 1500ലധികം വിദ്യാർത്ഥികളെ പൂർണമായും സമരത്തിൻ്റെ ഭാഗമായി സസ്പെൻഡ് ചെയ്തു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്ന ഈ യൂണിവേഴ്സിറ്റികളിലെ പഠനം പകരം നൽകിയും ഫലസ്തീനിന് വേണ്ടി വിദ്യാർത്ഥികൾ സമരം തുടരുന്നു എന്നത് നീതിയുടെ പ്രക്ഷോഭങ്ങൾക്ക് ആവേശം നൽകുന്നതാണ്.

1968 ഏപ്രിലിൽ ആംസ്റ്റർഡാമിൽ വിയറ്റ്നാം യുദ്ധത്തിനെതിരായ പ്രതിഷേധം.(ഉറവിടം-വിക്കിപീഡിയ)
ഇനി ആ പ്രക്ഷോഭകാരികൾ നമ്മോട് എന്താണ് പറയുന്നത് ? അടിസ്ഥാനപരമായി ഒരു തരത്തിലുള്ള രാഷ്ട്രീയമോ ധാർമ്മികമോ ആയ പുനർപരിശോധനകളോ മൂല്യങ്ങളോ ഉൾകൊള്ളുന്നതല്ല അറിവ് ഉണ്ടാക്കുന്ന പ്രക്രിയയെന്നും, എല്ലാ അധികാരങ്ങൾക്കും മുന്നിൽ ഉള്ള നിരുപാധികമായ വിധേയത്വമാണ് മാനദണ്ഡം എന്നും നമ്മൾ കരുതുന്നെങ്കിൽ, നമ്മൾക്ക് നേരെ കൂടിയാണ് ഇന്ന് വിദ്യാർഥികൾ തെരുവിൽ ഇറങ്ങുന്നത്.
അമേരിക്കൻ കാമ്പസുകൾ നമ്മോട് പറയുന്നത്.
കഴിഞ്ഞ ആറ് മാസമായി ഗസ്സയിലെ സിവിലിയൻമാർക്ക് നേരെ ഇസ്രയേൽ തുടർന്നുകൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെയാണ് അമേരിക്കൻ യൂനിവേഴ്സിറ്റികളിലെ വിദ്യാർഥികൾ ശബ്ദമുയർത്തുന്നത്. ഇസ്രയേലിന് അമേരിക്ക സൈനിക, സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നൽകുന്നതിനെതിരെ അമേരിക്കൻ നഗരങ്ങളിൽ പ്രകടനങ്ങളും ധർണകളും നടന്നുകൊണ്ടിരിക്കുന്നു. ഹവാർഡ്, യേൽ, ബോസ്റ്റൺ പോലുള്ള ലോക പ്രശസ്ത യൂനിവേഴ്സിറ്റികളിൽ പ്രക്ഷോഭം ആഞ്ഞടിക്കുകയാണ്. 140ൽ പരം യൂണിവേഴ്സിറ്റികളിലും ടൗണുകളിലും ഈ സമരം വ്യാപിച്ചു കഴിഞ്ഞു.
ഈ കാമ്പസുകളിൽ നടത്തപ്പെടുന്ന പ്രക്ഷോഭങ്ങൾ ആവശ്യപ്പെടുന്നത് തങ്ങളുടെ കാമ്പസുകളിൽ അപ്പാർത്തീഡ് സ്റ്റേറ്റ് ആയ ഇസ്രായേലിനോട് എല്ലാ സഹകരണവും അവസാനിപ്പിക്കണം എന്നാണ്. അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ മിക്കവാറും എല്ലാം ഇസ്രായേൽ കമ്പനികളും സ്റ്റേറ്റും സാമ്പത്തികമോ മറ്റോ ആയ ഇൻവെസ്റ്‌മെൻ്റുകൾ നിലനിൽക്കുന്നുണ്ട്. ഇവ പൂർണ്ണമായും ഒഴിവാക്കുക എന്നത് അമേരിക്കൻ യൂണിവേഴ്സിറ്റികൾ ഉടച്ചു വാർക്കുവാൻ തന്നെ ഉതകുന്ന നീക്കമാകും. പല യൂനിവേഴ്സിറ്റികളുടെ ഉന്നത സമിതികളിലും ഇസ്രായേലി എക്സിക്യൂട്ടീവുകൾ അംഗങ്ങളാണ്. അത് കൊണ്ട് തന്നെ വിദ്യാർത്ഥികൾ ഉയർത്തുന്ന ഈ ആവശ്യം നടപ്പിലാക്കുക എന്നത് എളുപ്പം നടക്കുന്നതല്ല. പക്ഷേ അത് വിദ്യാർത്ഥികളുടെ സമരവീര്യത്തെ ഒട്ടും ചോർത്തുന്നില്ല. പോലീസ് ക്രൂരമായി പലയിടങ്ങളിലും സമരത്തെ അടിച്ചൊതുക്കി. എന്നിട്ടും എൻകാമ്പ്മെൻ്റുകൾ വർദ്ധിക്കുകയും യൂറോപ്പിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പ്രക്ഷോഭം വ്യാപിക്കുകയും മാത്രമാണ് ചെയ്യുന്നത

കൊളംബിയ യൂണിവേഴ്സിറ്റി ഫലസ്തീനിലെ സ്റ്റുഡൻ്റ്സ് ഫോർ ജസ്റ്റിസ് എന്ന ചാപ്റ്റർ താൽക്കാലികമായി നിർത്തിവച്ചു. ന്യൂയോർക്ക് ടൈംസിന് ക്രെഡിറ്റ്/ ബിംഗ് ഗുവാൻ
ലോകത്തിലെ തന്നെ മികച്ച സർവ്വകലാശാലകളിൽ ആണ് ഈ പ്രക്ഷോഭങ്ങൾ ഉയരുന്നത്. 1500ലധികം വിദ്യാർത്ഥികളെ പൂർണമായും സമരത്തിൻ്റെ ഭാഗമായി സസ്പെൻഡ് ചെയ്തു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്ന ഈ യൂണിവേഴ്സിറ്റികളിലെ പഠനം പകരം നൽകിയും ഫലസ്തീനിന് വേണ്ടി വിദ്യാർത്ഥികൾ സമരം തുടരുന്നു എന്നത് നീതിയുടെ പ്രക്ഷോഭങ്ങൾക്ക് ആവേശം നൽകുന്നതാണ്.
കൊളോണിയൽ ശേഷിപ്പുകളെ തുടച്ചു നീക്കാനുള്ള occupy wallstreet, black lives matter പോലെയുള്ള പ്രക്ഷോഭങ്ങൾ നേരത്തെയും അമേരിക്കൻ നഗരങ്ങളിലും കാമ്പസുകളിൽ അലയടിച്ചിട്ടുണ്ട്. ഇപ്പൊൾ നടന്നു കൊണ്ടിരിക്കുന്ന ഫലസ്തീൻ അനുകൂല എൻകാമ്പ്മെൻ്റ് പ്രോട്ടാസ്റ്റുകളെ വിയറ്റ്നാം യുദ്ധസമയത്ത് അമേരിക്കയിൽ രൂപപ്പെട്ട പ്രക്ഷോഭങ്ങളുമായി താരതമ്യപ്പെടുത്തി വിശകലനം ചെയ്യപ്പെടുന്നുണ്ട്.
അമേരിക്കൻ രാഷ്ട്രീയത്തെ ഒന്നടങ്കം മാറ്റാൻ കരുത്തില്ലെങ്കിലും അമേരിക്കൻ ഫോറിൻ പോളിസി നിർണ്ണയിക്കുന്നതിൽ ഈ പ്രക്ഷോഭങ്ങൾ സ്വാധീനം ചെലുത്തും എന്നത് അനിഷേധ്യമാണ്. നിലവിൽ പല യൂണിവേഴ്‌സിറ്റികളും ഇസ്രായേൽ ബന്ധം വിഛേദിക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇസ്രയേലിന് ആയുധങ്ങൾ നൽകുന്നത് നിർത്തുന്നത് അടക്കമുള്ള അമേരിക്കൻ തീരുമാനങ്ങൾ ഈ പ്രക്ഷോഭങ്ങളുടെ ഭാഗമായി കൂട്ടിവായിക്കുവാൻ കഴിയും. ആ നിലയിൽ വിപുലമായ അനുരണനങ്ങൾ ഈ പ്രക്ഷോഭങ്ങൾ സൃഷ്ടിക്കുക തന്നെ ചെയ്യും.
ലോകത്തിലെ തന്നെ മികച്ച സർവ്വകലാശാലകളിൽ ആണ് ഈ പ്രക്ഷോഭങ്ങൾ ഉയരുന്നത്. 1500ലധികം വിദ്യാർത്ഥികളെ പൂർണമായും സമരത്തിൻ്റെ ഭാഗമായി സസ്പെൻഡ് ചെയ്തു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്ന ഈ യൂണിവേഴ്സിറ്റികളിലെ പഠനം പകരം നൽകിയും ഫലസ്തീനിന് വേണ്ടി വിദ്യാർത്ഥികൾ സമരം തുടരുന്നു എന്നത് നീതിയുടെ പ്രക്ഷോഭങ്ങൾക്ക് ആവേശം നൽകുന്നതാണ്.

1968 ഏപ്രിലിൽ ആംസ്റ്റർഡാമിൽ വിയറ്റ്നാം യുദ്ധത്തിനെതിരായ പ്രതിഷേധം.(ഉറവിടം-വിക്കിപീഡിയ)
ഇനി ആ പ്രക്ഷോഭകാരികൾ നമ്മോട് എന്താണ് പറയുന്നത് ? അടിസ്ഥാനപരമായി ഒരു തരത്തിലുള്ള രാഷ്ട്രീയമോ ധാർമ്മികമോ ആയ പുനർപരിശോധനകളോ മൂല്യങ്ങളോ ഉൾകൊള്ളുന്നതല്ല അറിവ് ഉണ്ടാക്കുന്ന പ്രക്രിയയെന്നും, എല്ലാ അധികാരങ്ങൾക്കും മുന്നിൽ ഉള്ള നിരുപാധികമായ വിധേയത്വമാണ് മാനദണ്ഡം എന്നും നമ്മൾ കരുതുന്നെങ്കിൽ, നമ്മൾക്ക് നേരെ കൂടിയാണ് ഇന്ന് വിദ്യാർഥികൾ തെരുവിൽ ഇറങ്ങുന്നത്.
source - al jazeera
source - al jazeera





Muhammad Saeed T.K
Muhammad Saeed T.K



