Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

ജാതിക്കോമരങ്ങൾ ഉറഞ്ഞാടുമ്പോൾ

ജാതിക്കോമരങ്ങൾ ഉറഞ്ഞാടുമ്പോൾ

Azeez nallaveettil

കോടാനുകോടി വർഷങ്ങളുടെ പരിണാമച്ചുരുളിയിലെ ഒരിഴ മാത്രമാണ് മനുഷ്യൻ. എത്രമാത്രം അഹങ്കരിച്ചാലും ഏത് വികസനസൗധത്തിൻ്റെ ഉയരത്തിൽ കഴിഞ്ഞാലും പ്രകൃതിയുടെ താളമൊന്നു തെറ്റിയാൽ നിലംപൊത്തുന്ന ഹതഭാഗ്യർ. പരിസ്ഥിതിക്ക് ഹാനി വരുത്തുന്ന ഏകമൃഗം. മൃഗീയതകളെ തോൽപ്പിക്കുന്ന തൃഷ്ണകൾ മാത്രം ലക്ഷ്യമുള്ളവർ. അപാര ബുദ്ധിവൈഭവമുണ്ടെങ്കിലും ഒരു വൈറസിനു മുന്നിൽ അടിപതറിയവർ. നിയാണ്ടർത്താൽ, ക്രൊമാഗ്നോൺ കടന്ന് ഹോമോസാപിയൻസിലെത്തിയവർ. നാഗരികതകളും പരിഷ്കാരങ്ങളും കണ്ടുപിടിത്തങ്ങളും നടത്തിയവർ. പരിണാമപ്രക്രിയയിലെ ഏറ്റവും രാഷ്ട്രീയവും സർഗാത്മകതയുമുള്ള ജീവിവർഗം. വിജിഗീഷുവായ മരണത്തിനു മുന്നിൽ വാക്കുകൾ കൊണ്ടു മാത്രം അജയ്യരായവർ. ഇങ്ങനെയുള്ള മനുഷ്യജാതിയെ ഗുരുവിൻ്റെ കണ്ണിൽ കാണുമ്പോഴാണ് തത്വചിന്താനിർഭരമാകുന്നത്.

"ജാതിയില്ലേകവർണമൊഴുകും രുധിരത്തിൽ
 ജാതിയില്ലല്ലോ പുളിപ്പോലുന്ന കണ്ണീരിലും."

കേരളത്തിലെ ജാതീയതയും ഉച്ചനീചത്വവും പരകോടിയിലെത്തിയ ദുഷിച്ച കാലത്താണ് ഗുരു ഇങ്ങനെ ചിന്തിച്ചത്. ചുവന്ന ചോരയ്ക്കും പുളിപ്പോലുന്ന കണ്ണീരിനും ജാതിയില്ലല്ലോ എന്നും മനുഷ്യരെന്തിനാണവർ സൃഷ്ടിച്ചെടുത്ത ജാതിയുടെ പേരിൽ കലഹിക്കുന്നതെന്നും ഗുരു ചോദിച്ചു. ഗുരുവിൻ്റെ ചോദ്യങ്ങൾ അരുവിപ്പുറത്തെ കല്ലിൻ്റെ പ്രതിഷ്ഠയിലൂടെ പുതിയൊരു ദൈവത്തെയോ ജാതിയെയോ സൃഷ്ടിക്കുകയായിരുന്നില്ല.  പ്രാക്തനഗോത്രസ്മൃതിയിലൂടെ ഈഴവർക്കും സ്വത്വബോധമുറപ്പിക്കുകയായിരുന്നു. അന്യജാതിവൈരത്തിൽ നിന്നവരെ മോചിപ്പിക്കുകയും സ്വതന്ത്രചിന്തയുൽപാദിപ്പിക്കുകയുമായിരുന്നു. ഇന്നത്തെ എസ്.എൻ.ഡി.പിയായിരുന്നില്ലത്.

Sri Narayana guru (source: - Wikipedia)

താവോയിസത്തിലെ യിൻ/യാങ് സങ്കല്പവും ജാതിസ്വത്വസങ്കൽപവും ഒന്നാണെന്ന് തോന്നിപ്പോകും. കറുത്ത പുള്ളികളുള്ള വെളുത്ത സർപവും വെളുത്ത പുള്ളികളുള്ള കറുത്ത സർപവും തമ്മിൽ ഇണചേരുന്ന പ്രതീതി ജാതിക്കുമുണ്ട്. ചാതുർവർണ്യം മയാ സൃഷ്ടം എന്നതനുസരിച്ച് ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ഒരേ സമൂഹഗാത്രത്തിൻ്റെ വിവിധ അംശങ്ങൾ. നിറത്തിലും സ്വഭാവത്തിലും തൊഴിലിലും വിരുദ്ധരാകുമ്പോഴും, ഒരേ സമൂഹത്തിൻ്റെ വിവിധ അവയവങ്ങൾ. മനുസ്മൃതിയുടെ പിറവിക്ക് ശേഷം നൂറ്റാണ്ടുകളുടെ ബ്രാഹ്മണാധികാരത്തിനായി സൃഷ്ടിക്കപ്പെട്ട മനോഹര തത്ത്വശാസ്ത്രം! മനുസ്മൃതിയാണെല്ലാം മാറ്റിമറിച്ചത്. അതിന് മുമ്പ് ബൃഹദാഖ്യാനങ്ങളും അപഗ്രഥനങ്ങളും മാത്രമായിരുന്നു. ക്രമവും അക്രമവും പോലെ സൗഹാർദവും സ്പർധയും പോലെ ഒന്നിനോടൊന്ന് ഇഴുകിച്ചേർന്ന യിൻ/യാങ്, അർധനാരീശ്വര, അഹം ബ്രഹ്മാസ്മി സങ്കല്പങ്ങൾ. ആണധികാര അഹന്തകൾ സർവതത്ത്വസംഹിതകളെയും അപനിർമിക്കുകയും തൻ്റേത് മാത്രമാക്കി ചുരുക്കുകയും ചെയ്തു.

"പിതാ രക്ഷതി കൗമാരേ
ഭർതൃ രക്ഷതിയ യൗവ്വനേ
പുതൃ രക്ഷതി വാർധക്യേ
ന: സ്ത്രീ സ്വാതന്ത്ര്യമർഹതി"

എന്നുദ്ഘോഷിച്ച് സ്ത്രീയെ അടുക്കളക്കാരികളും വീടാം കൂട്ടിൽക്കുടുങ്ങും തത്തമ്മകളും നരന് ഗർഭാധാനപാത്രങ്ങളുമാക്കി ചുരുക്കി.ഔവ്വരായരെപ്പോലുള്ള വിദുഷികളുടെ ചരിത്രത്തെ തമസ്കരിക്കുകയും ശങ്കരാചാര്യരെ സർവജ്ഞപീഢത്തിൽ പ്രതിഷ്ഠിക്കുകയും ജ്ഞാനനിർമിതിയും ആഖ്യാനവ്യാഖ്യാനങ്ങളും ലളിതാധ്വാന സംവേദനഭാരങ്ങളും ബ്രാഹ്മണാധികാരം ഏറ്റെടുക്കുകയും കുത്തകവൽക്കരിക്കുകയും ചെയ്തു.

Yin and Yang (source:- Wikipedia)

അധികാരത്തിന് സമ്മതിപ്പിച്ചെടുക്കാനുള്ള അധ്വാനമേ വേണ്ടൂ. പുരാണേതിഹാസങ്ങളും വേദോപനിഷത്തുകളും ബ്രാഹ്മണൻ്റെ കൈയിൽ വന്നതോടുകൂടി "തല" എല്ലാം തീരുമാനിക്കുമെന്നായി. തലയാണല്ലോ എല്ലാം തീരുമാനിക്കുക. തലയാണല്ലോ എല്ലാം തീരുമാനിക്കേണ്ടത്. ബ്രഹ്മാവിൻ്റെ തലയിൽ നിന്ന് "സൃഷ്ടി"ക്കപ്പെട്ട ബ്രാഹ്മണരങ്ങനെ സർവാധികാരവിധാതാക്കളായി. സൃഷ്ടിസ്ഥിതി പരിപാലനം അവരുടെ "കർത്തവ്യ"മായിത്തീർന്നു. അങ്ങനെയാണവർ സമ്മതരായിത്തീർന്നത്. ന്യൂനാൽ ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷം ദ്രാവിഡരുടെയും അവർണരുടെയും വിധാതാക്കളായി. ജ്ഞാനത്തിൻ്റെയും ഭൂമിയുടെയും പശുക്കളുടെയും ഉടമസ്ഥരായി അവർ മാറി. അവർക്കു വേണ്ടി യജ്ഞങ്ങളും യാഗങ്ങളും ബലികളും അരങ്ങേറി. ദൈവപ്രീതി ബ്രാഹ്മണ പ്രീതിയായി പ്രച്ഛന്നവേഷമാടി.

വൈശ്യരും ശൂദ്രരും ബ്രാഹ്മണക്ഷത്രിയ'കാര്യ വാഹക'രുടെ അടിമകളായി മാറി. അടിമകളാക്കിയെന്ന് പറയുന്നതാണ് ഭേദം. ഭേദബുദ്ധിയാൽ അപനിർമിച്ചെടുത്ത ബ്രാഹ്മണ ക്ഷത്രിയസൗധത്തിൽ അബ്രാഹ്മണർക്കും അവർണർക്കും പ്രവേശനമില്ലാതായി. തീണ്ടാപ്പടകലവും അസ്പൃശ്യതയും സൃഷ്ടിക്കപ്പെട്ടു.

"ശൂദ്രനക്ഷരസംയുക്ത:
ദൂരത പരിവർജയേൽ……"

വിദ്യയിൽ നിന്നും ജ്ഞാനത്തിൽ നിന്നും ശൂദ്രരും ശൂദ്രസമൻമാരും പടിയടച്ച് പിണ്ഡം വെക്കപ്പെട്ടു. ചോദ്യം ചെയ്തവരുടെ നാവരിയപ്പെട്ടു. കഠിന ശിക്ഷാമുറകളാൽ അന്ധരും ബധിരരും മൂകതമാക്കി. അങ്ങിങ്ങായി ചില വില്ലുവണ്ടി സമരങ്ങളും നെല്ലെടുപ്പു സമരങ്ങളും മാറുമറയ്ക്കൽ സമരങ്ങളും അരങ്ങേറി. 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്കും' 'തൊഴിൽശാലയിലേക്കും' സ്ത്രീത്വപ്രസ്ഥാനങ്ങളൊഴുകി. അപ്പോഴുമത്തരം പരിഷ്കരണങ്ങൾ സമുദായങ്ങളിലും ജാതിയിലും മാത്രമായി ഒതുങ്ങി. സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ ഹാപ്പിനെസ് ഇൻഡക്സ് നമുക്കില്ലാതെ പോയതിൻ്റെ 'മഹാ'കാരണങ്ങളിലൊന്ന് വർഗ പരവിമോചനമിവിടെ സാധ്യമായില്ലെന്നാണ്. ഇന്നും നമ്മുടേത് ഗോത്രപാരമ്പര്യവിശ്വാസാചാരപ്രമാണങ്ങളിൽ നിന്ന് മുക്തമായ സമൂഹമല്ല. റിവൈവലിസത്തിലേക്കും ജീർണപാരമ്പര്യശേഷിപ്പുകളിലേക്കും തിരിച്ചു നടക്കുന്ന 'നവോത്ഥാന'മാണിവിടെ സംഭവിച്ചത്. ബോൾസനാരോയുടെ ബ്രസീലിലെ പാരമ്പര്യഗോത്രവിഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന രാഷ്ട്രീയശരികൾ പോലുമില്ലാത്തവരാണ് നമ്മൾ. അവിടത്തെ ഭരണകൂടവും കോർപറേറ്റുകളും സ്വർണത്തിന് വേണ്ടി കുഴിച്ച് കുഴിച്ച് ആമസോൺ ശോഷിച്ച് ശോഷിച്ച് നമ്മുടെ പശ്ചിമഘട്ടം പോലായിരിക്കുന്നു. വീണ്ടുമൊരു പരിസ്ഥിതി ദുരന്തത്തിന് വേണ്ടി നമ്മൾ സിൽവർലൈൻ 'ഗ്രീൻ' പദ്ധതിയൊരുക്കിക്കൊണ്ടിരിക്കുകയാണ്. പാരിസ്ഥിതികദുരന്തങ്ങളിൽ നിന്ന് ഒരു പാഠവും പഠിക്കാത്ത വിഡ്ഢിവർഗമാണ് നമ്മൾ.

യഥാർഥത്തിൽ അവർക്കാണ് മതവും ജാതിയും ആവശ്യമായിട്ടുള്ളത്. അടിച്ചമർത്തപ്പെട്ടവർക്കും അശരണർക്കും പ്രതിരോധിക്കുന്നവർക്കും അന്നമാണ് ജാതി. നിലനിൽപാണ് ജാതി. ജാതി ചിന്ത വെടിയണമെന്ന് പറയുന്ന 'രാഷ്ട്രീയക്കാർ'ക്കും 'പൗരോഹിത്യ'ത്തിനുമാണ് ജാതിബോധമുള്ളത്. ജീവിക്കാനും അതിജീവിക്കാനുമായി പോരാടുന്നവരുടെ ജാതി മനുഷ്യത്വമാണ്.

നൂറ്റാണ്ടുകളുടെ അടിച്ചമർത്തൽ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസ് ഓർഡറായി വഹിക്കുന്ന ജനതയുടെ മേൽ വീണ്ടും വീണ്ടും 'വൈജ്ഞാനിക'വും 'ശാസ്ത്രീയ'വും 'വികസനോ'ൻമുഖവുമായ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്, പുത്തൻ ബ്രാഹ്മണിക്കൽ കോർപറേറ്റ് പ്രത്യയശാസ്ത്രങ്ങളും കൈകാര്യകർത്താക്കളും. പ്രതിരോധിക്കുന്നവരെ വികസനവിരുദ്ധരും വർഗീയവാദികളുമാക്കുന്ന രാസപ്രവർത്തനമാണെവിടെയും. നാളിതുവരെയായി മാറി മാറി വന്ന, തുടർ ഭരണമുറപ്പിച്ച ഭരണകൂടങ്ങളാണ്(ബ്രാഹ്മണ ക്ഷത്രിയർ) 'മത'ത്തെയും 'ജാതി' യെയും സമർഥമായി വിനിയോഗിച്ചുകൊണ്ടിരിക്കുന്നത്. യഥാർഥത്തിൽ അവർക്കാണ് മതവും ജാതിയും ആവശ്യമായിട്ടുള്ളത്. അടിച്ചമർത്തപ്പെട്ടവർക്കും അശരണർക്കും പ്രതിരോധിക്കുന്നവർക്കും അന്നമാണ് ജാതി. നിലനിൽപാണ് ജാതി. ജാതി ചിന്ത വെടിയണമെന്ന് പറയുന്ന 'രാഷ്ട്രീയക്കാർ'ക്കും 'പൗരോഹിത്യ'ത്തിനുമാണ് ജാതിബോധമുള്ളത്. ജീവിക്കാനും അതിജീവിക്കാനുമായി പോരാടുന്നവരുടെ ജാതി മനുഷ്യത്വമാണ്.


Annihilation of caste- ആദർ ബുക്സ് ഇറക്കിയ മലയാള പരിഭാഷ 


84 വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച അംബേദ്കറുടെ Annihilation of Caste എന്ന പുസ്തകത്തിലെ ചില ഉദ്ധരണികളോടെ ഇതവസാനിപ്പിക്കാം.

“I shall be satisfied if I make the Hindus realize that they are the sick men of India and that their sickness is causing danger to the health and happiness of other Indians.”

“It is not possible to break Caste without annihilating the religious notions on which it, the Caste system, is founded.”

“I have criticized the Hindus. I have questioned the authority of the Mahatma whom they revere. They hate me. To them I am a snake in their garden.”

“I do not believe that we can build up a free society in India so long as there is a trace of this ill-treatment and suppression of one class by another.”

“….turn in any direction you like, caste is the monster that crosses your path. You cannot have political reform, you cannot have economic reform, unless you kill this monster.”

“It is a pity that Caste even today has its defenders.”

“…Caste System is not merely division of labour. It is also a division of labourers.”

“…which is quite different from division of labour—it is a hierarchy in which the divisions of labourers are graded one above the other.”

“By not permitting readjustment of occupations, caste becomes a direct cause of much of the unemployment we see in the country.”

“Caste system does not demarcate racial division. Caste system is a social division of people of the same race.”

കോടാനുകോടി വർഷങ്ങളുടെ പരിണാമച്ചുരുളിയിലെ ഒരിഴ മാത്രമാണ് മനുഷ്യൻ. എത്രമാത്രം അഹങ്കരിച്ചാലും ഏത് വികസനസൗധത്തിൻ്റെ ഉയരത്തിൽ കഴിഞ്ഞാലും പ്രകൃതിയുടെ താളമൊന്നു തെറ്റിയാൽ നിലംപൊത്തുന്ന ഹതഭാഗ്യർ. പരിസ്ഥിതിക്ക് ഹാനി വരുത്തുന്ന ഏകമൃഗം. മൃഗീയതകളെ തോൽപ്പിക്കുന്ന തൃഷ്ണകൾ മാത്രം ലക്ഷ്യമുള്ളവർ. അപാര ബുദ്ധിവൈഭവമുണ്ടെങ്കിലും ഒരു വൈറസിനു മുന്നിൽ അടിപതറിയവർ. നിയാണ്ടർത്താൽ, ക്രൊമാഗ്നോൺ കടന്ന് ഹോമോസാപിയൻസിലെത്തിയവർ. നാഗരികതകളും പരിഷ്കാരങ്ങളും കണ്ടുപിടിത്തങ്ങളും നടത്തിയവർ. പരിണാമപ്രക്രിയയിലെ ഏറ്റവും രാഷ്ട്രീയവും സർഗാത്മകതയുമുള്ള ജീവിവർഗം. വിജിഗീഷുവായ മരണത്തിനു മുന്നിൽ വാക്കുകൾ കൊണ്ടു മാത്രം അജയ്യരായവർ. ഇങ്ങനെയുള്ള മനുഷ്യജാതിയെ ഗുരുവിൻ്റെ കണ്ണിൽ കാണുമ്പോഴാണ് തത്വചിന്താനിർഭരമാകുന്നത്.

"ജാതിയില്ലേകവർണമൊഴുകും രുധിരത്തിൽ
 ജാതിയില്ലല്ലോ പുളിപ്പോലുന്ന കണ്ണീരിലും."

കേരളത്തിലെ ജാതീയതയും ഉച്ചനീചത്വവും പരകോടിയിലെത്തിയ ദുഷിച്ച കാലത്താണ് ഗുരു ഇങ്ങനെ ചിന്തിച്ചത്. ചുവന്ന ചോരയ്ക്കും പുളിപ്പോലുന്ന കണ്ണീരിനും ജാതിയില്ലല്ലോ എന്നും മനുഷ്യരെന്തിനാണവർ സൃഷ്ടിച്ചെടുത്ത ജാതിയുടെ പേരിൽ കലഹിക്കുന്നതെന്നും ഗുരു ചോദിച്ചു. ഗുരുവിൻ്റെ ചോദ്യങ്ങൾ അരുവിപ്പുറത്തെ കല്ലിൻ്റെ പ്രതിഷ്ഠയിലൂടെ പുതിയൊരു ദൈവത്തെയോ ജാതിയെയോ സൃഷ്ടിക്കുകയായിരുന്നില്ല.  പ്രാക്തനഗോത്രസ്മൃതിയിലൂടെ ഈഴവർക്കും സ്വത്വബോധമുറപ്പിക്കുകയായിരുന്നു. അന്യജാതിവൈരത്തിൽ നിന്നവരെ മോചിപ്പിക്കുകയും സ്വതന്ത്രചിന്തയുൽപാദിപ്പിക്കുകയുമായിരുന്നു. ഇന്നത്തെ എസ്.എൻ.ഡി.പിയായിരുന്നില്ലത്.

Sri Narayana guru (source: - Wikipedia)

താവോയിസത്തിലെ യിൻ/യാങ് സങ്കല്പവും ജാതിസ്വത്വസങ്കൽപവും ഒന്നാണെന്ന് തോന്നിപ്പോകും. കറുത്ത പുള്ളികളുള്ള വെളുത്ത സർപവും വെളുത്ത പുള്ളികളുള്ള കറുത്ത സർപവും തമ്മിൽ ഇണചേരുന്ന പ്രതീതി ജാതിക്കുമുണ്ട്. ചാതുർവർണ്യം മയാ സൃഷ്ടം എന്നതനുസരിച്ച് ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ഒരേ സമൂഹഗാത്രത്തിൻ്റെ വിവിധ അംശങ്ങൾ. നിറത്തിലും സ്വഭാവത്തിലും തൊഴിലിലും വിരുദ്ധരാകുമ്പോഴും, ഒരേ സമൂഹത്തിൻ്റെ വിവിധ അവയവങ്ങൾ. മനുസ്മൃതിയുടെ പിറവിക്ക് ശേഷം നൂറ്റാണ്ടുകളുടെ ബ്രാഹ്മണാധികാരത്തിനായി സൃഷ്ടിക്കപ്പെട്ട മനോഹര തത്ത്വശാസ്ത്രം! മനുസ്മൃതിയാണെല്ലാം മാറ്റിമറിച്ചത്. അതിന് മുമ്പ് ബൃഹദാഖ്യാനങ്ങളും അപഗ്രഥനങ്ങളും മാത്രമായിരുന്നു. ക്രമവും അക്രമവും പോലെ സൗഹാർദവും സ്പർധയും പോലെ ഒന്നിനോടൊന്ന് ഇഴുകിച്ചേർന്ന യിൻ/യാങ്, അർധനാരീശ്വര, അഹം ബ്രഹ്മാസ്മി സങ്കല്പങ്ങൾ. ആണധികാര അഹന്തകൾ സർവതത്ത്വസംഹിതകളെയും അപനിർമിക്കുകയും തൻ്റേത് മാത്രമാക്കി ചുരുക്കുകയും ചെയ്തു.

"പിതാ രക്ഷതി കൗമാരേ
ഭർതൃ രക്ഷതിയ യൗവ്വനേ
പുതൃ രക്ഷതി വാർധക്യേ
ന: സ്ത്രീ സ്വാതന്ത്ര്യമർഹതി"

എന്നുദ്ഘോഷിച്ച് സ്ത്രീയെ അടുക്കളക്കാരികളും വീടാം കൂട്ടിൽക്കുടുങ്ങും തത്തമ്മകളും നരന് ഗർഭാധാനപാത്രങ്ങളുമാക്കി ചുരുക്കി.ഔവ്വരായരെപ്പോലുള്ള വിദുഷികളുടെ ചരിത്രത്തെ തമസ്കരിക്കുകയും ശങ്കരാചാര്യരെ സർവജ്ഞപീഢത്തിൽ പ്രതിഷ്ഠിക്കുകയും ജ്ഞാനനിർമിതിയും ആഖ്യാനവ്യാഖ്യാനങ്ങളും ലളിതാധ്വാന സംവേദനഭാരങ്ങളും ബ്രാഹ്മണാധികാരം ഏറ്റെടുക്കുകയും കുത്തകവൽക്കരിക്കുകയും ചെയ്തു.

Yin and Yang (source:- Wikipedia)

അധികാരത്തിന് സമ്മതിപ്പിച്ചെടുക്കാനുള്ള അധ്വാനമേ വേണ്ടൂ. പുരാണേതിഹാസങ്ങളും വേദോപനിഷത്തുകളും ബ്രാഹ്മണൻ്റെ കൈയിൽ വന്നതോടുകൂടി "തല" എല്ലാം തീരുമാനിക്കുമെന്നായി. തലയാണല്ലോ എല്ലാം തീരുമാനിക്കുക. തലയാണല്ലോ എല്ലാം തീരുമാനിക്കേണ്ടത്. ബ്രഹ്മാവിൻ്റെ തലയിൽ നിന്ന് "സൃഷ്ടി"ക്കപ്പെട്ട ബ്രാഹ്മണരങ്ങനെ സർവാധികാരവിധാതാക്കളായി. സൃഷ്ടിസ്ഥിതി പരിപാലനം അവരുടെ "കർത്തവ്യ"മായിത്തീർന്നു. അങ്ങനെയാണവർ സമ്മതരായിത്തീർന്നത്. ന്യൂനാൽ ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷം ദ്രാവിഡരുടെയും അവർണരുടെയും വിധാതാക്കളായി. ജ്ഞാനത്തിൻ്റെയും ഭൂമിയുടെയും പശുക്കളുടെയും ഉടമസ്ഥരായി അവർ മാറി. അവർക്കു വേണ്ടി യജ്ഞങ്ങളും യാഗങ്ങളും ബലികളും അരങ്ങേറി. ദൈവപ്രീതി ബ്രാഹ്മണ പ്രീതിയായി പ്രച്ഛന്നവേഷമാടി.

വൈശ്യരും ശൂദ്രരും ബ്രാഹ്മണക്ഷത്രിയ'കാര്യ വാഹക'രുടെ അടിമകളായി മാറി. അടിമകളാക്കിയെന്ന് പറയുന്നതാണ് ഭേദം. ഭേദബുദ്ധിയാൽ അപനിർമിച്ചെടുത്ത ബ്രാഹ്മണ ക്ഷത്രിയസൗധത്തിൽ അബ്രാഹ്മണർക്കും അവർണർക്കും പ്രവേശനമില്ലാതായി. തീണ്ടാപ്പടകലവും അസ്പൃശ്യതയും സൃഷ്ടിക്കപ്പെട്ടു.

"ശൂദ്രനക്ഷരസംയുക്ത:
ദൂരത പരിവർജയേൽ……"

വിദ്യയിൽ നിന്നും ജ്ഞാനത്തിൽ നിന്നും ശൂദ്രരും ശൂദ്രസമൻമാരും പടിയടച്ച് പിണ്ഡം വെക്കപ്പെട്ടു. ചോദ്യം ചെയ്തവരുടെ നാവരിയപ്പെട്ടു. കഠിന ശിക്ഷാമുറകളാൽ അന്ധരും ബധിരരും മൂകതമാക്കി. അങ്ങിങ്ങായി ചില വില്ലുവണ്ടി സമരങ്ങളും നെല്ലെടുപ്പു സമരങ്ങളും മാറുമറയ്ക്കൽ സമരങ്ങളും അരങ്ങേറി. 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്കും' 'തൊഴിൽശാലയിലേക്കും' സ്ത്രീത്വപ്രസ്ഥാനങ്ങളൊഴുകി. അപ്പോഴുമത്തരം പരിഷ്കരണങ്ങൾ സമുദായങ്ങളിലും ജാതിയിലും മാത്രമായി ഒതുങ്ങി. സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ ഹാപ്പിനെസ് ഇൻഡക്സ് നമുക്കില്ലാതെ പോയതിൻ്റെ 'മഹാ'കാരണങ്ങളിലൊന്ന് വർഗ പരവിമോചനമിവിടെ സാധ്യമായില്ലെന്നാണ്. ഇന്നും നമ്മുടേത് ഗോത്രപാരമ്പര്യവിശ്വാസാചാരപ്രമാണങ്ങളിൽ നിന്ന് മുക്തമായ സമൂഹമല്ല. റിവൈവലിസത്തിലേക്കും ജീർണപാരമ്പര്യശേഷിപ്പുകളിലേക്കും തിരിച്ചു നടക്കുന്ന 'നവോത്ഥാന'മാണിവിടെ സംഭവിച്ചത്. ബോൾസനാരോയുടെ ബ്രസീലിലെ പാരമ്പര്യഗോത്രവിഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന രാഷ്ട്രീയശരികൾ പോലുമില്ലാത്തവരാണ് നമ്മൾ. അവിടത്തെ ഭരണകൂടവും കോർപറേറ്റുകളും സ്വർണത്തിന് വേണ്ടി കുഴിച്ച് കുഴിച്ച് ആമസോൺ ശോഷിച്ച് ശോഷിച്ച് നമ്മുടെ പശ്ചിമഘട്ടം പോലായിരിക്കുന്നു. വീണ്ടുമൊരു പരിസ്ഥിതി ദുരന്തത്തിന് വേണ്ടി നമ്മൾ സിൽവർലൈൻ 'ഗ്രീൻ' പദ്ധതിയൊരുക്കിക്കൊണ്ടിരിക്കുകയാണ്. പാരിസ്ഥിതികദുരന്തങ്ങളിൽ നിന്ന് ഒരു പാഠവും പഠിക്കാത്ത വിഡ്ഢിവർഗമാണ് നമ്മൾ.

യഥാർഥത്തിൽ അവർക്കാണ് മതവും ജാതിയും ആവശ്യമായിട്ടുള്ളത്. അടിച്ചമർത്തപ്പെട്ടവർക്കും അശരണർക്കും പ്രതിരോധിക്കുന്നവർക്കും അന്നമാണ് ജാതി. നിലനിൽപാണ് ജാതി. ജാതി ചിന്ത വെടിയണമെന്ന് പറയുന്ന 'രാഷ്ട്രീയക്കാർ'ക്കും 'പൗരോഹിത്യ'ത്തിനുമാണ് ജാതിബോധമുള്ളത്. ജീവിക്കാനും അതിജീവിക്കാനുമായി പോരാടുന്നവരുടെ ജാതി മനുഷ്യത്വമാണ്.

നൂറ്റാണ്ടുകളുടെ അടിച്ചമർത്തൽ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസ് ഓർഡറായി വഹിക്കുന്ന ജനതയുടെ മേൽ വീണ്ടും വീണ്ടും 'വൈജ്ഞാനിക'വും 'ശാസ്ത്രീയ'വും 'വികസനോ'ൻമുഖവുമായ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്, പുത്തൻ ബ്രാഹ്മണിക്കൽ കോർപറേറ്റ് പ്രത്യയശാസ്ത്രങ്ങളും കൈകാര്യകർത്താക്കളും. പ്രതിരോധിക്കുന്നവരെ വികസനവിരുദ്ധരും വർഗീയവാദികളുമാക്കുന്ന രാസപ്രവർത്തനമാണെവിടെയും. നാളിതുവരെയായി മാറി മാറി വന്ന, തുടർ ഭരണമുറപ്പിച്ച ഭരണകൂടങ്ങളാണ്(ബ്രാഹ്മണ ക്ഷത്രിയർ) 'മത'ത്തെയും 'ജാതി' യെയും സമർഥമായി വിനിയോഗിച്ചുകൊണ്ടിരിക്കുന്നത്. യഥാർഥത്തിൽ അവർക്കാണ് മതവും ജാതിയും ആവശ്യമായിട്ടുള്ളത്. അടിച്ചമർത്തപ്പെട്ടവർക്കും അശരണർക്കും പ്രതിരോധിക്കുന്നവർക്കും അന്നമാണ് ജാതി. നിലനിൽപാണ് ജാതി. ജാതി ചിന്ത വെടിയണമെന്ന് പറയുന്ന 'രാഷ്ട്രീയക്കാർ'ക്കും 'പൗരോഹിത്യ'ത്തിനുമാണ് ജാതിബോധമുള്ളത്. ജീവിക്കാനും അതിജീവിക്കാനുമായി പോരാടുന്നവരുടെ ജാതി മനുഷ്യത്വമാണ്.


Annihilation of caste- ആദർ ബുക്സ് ഇറക്കിയ മലയാള പരിഭാഷ 


84 വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച അംബേദ്കറുടെ Annihilation of Caste എന്ന പുസ്തകത്തിലെ ചില ഉദ്ധരണികളോടെ ഇതവസാനിപ്പിക്കാം.

“I shall be satisfied if I make the Hindus realize that they are the sick men of India and that their sickness is causing danger to the health and happiness of other Indians.”

“It is not possible to break Caste without annihilating the religious notions on which it, the Caste system, is founded.”

“I have criticized the Hindus. I have questioned the authority of the Mahatma whom they revere. They hate me. To them I am a snake in their garden.”

“I do not believe that we can build up a free society in India so long as there is a trace of this ill-treatment and suppression of one class by another.”

“….turn in any direction you like, caste is the monster that crosses your path. You cannot have political reform, you cannot have economic reform, unless you kill this monster.”

“It is a pity that Caste even today has its defenders.”

“…Caste System is not merely division of labour. It is also a division of labourers.”

“…which is quite different from division of labour—it is a hierarchy in which the divisions of labourers are graded one above the other.”

“By not permitting readjustment of occupations, caste becomes a direct cause of much of the unemployment we see in the country.”

“Caste system does not demarcate racial division. Caste system is a social division of people of the same race.”

കോടാനുകോടി വർഷങ്ങളുടെ പരിണാമച്ചുരുളിയിലെ ഒരിഴ മാത്രമാണ് മനുഷ്യൻ. എത്രമാത്രം അഹങ്കരിച്ചാലും ഏത് വികസനസൗധത്തിൻ്റെ ഉയരത്തിൽ കഴിഞ്ഞാലും പ്രകൃതിയുടെ താളമൊന്നു തെറ്റിയാൽ നിലംപൊത്തുന്ന ഹതഭാഗ്യർ. പരിസ്ഥിതിക്ക് ഹാനി വരുത്തുന്ന ഏകമൃഗം. മൃഗീയതകളെ തോൽപ്പിക്കുന്ന തൃഷ്ണകൾ മാത്രം ലക്ഷ്യമുള്ളവർ. അപാര ബുദ്ധിവൈഭവമുണ്ടെങ്കിലും ഒരു വൈറസിനു മുന്നിൽ അടിപതറിയവർ. നിയാണ്ടർത്താൽ, ക്രൊമാഗ്നോൺ കടന്ന് ഹോമോസാപിയൻസിലെത്തിയവർ. നാഗരികതകളും പരിഷ്കാരങ്ങളും കണ്ടുപിടിത്തങ്ങളും നടത്തിയവർ. പരിണാമപ്രക്രിയയിലെ ഏറ്റവും രാഷ്ട്രീയവും സർഗാത്മകതയുമുള്ള ജീവിവർഗം. വിജിഗീഷുവായ മരണത്തിനു മുന്നിൽ വാക്കുകൾ കൊണ്ടു മാത്രം അജയ്യരായവർ. ഇങ്ങനെയുള്ള മനുഷ്യജാതിയെ ഗുരുവിൻ്റെ കണ്ണിൽ കാണുമ്പോഴാണ് തത്വചിന്താനിർഭരമാകുന്നത്.

"ജാതിയില്ലേകവർണമൊഴുകും രുധിരത്തിൽ
 ജാതിയില്ലല്ലോ പുളിപ്പോലുന്ന കണ്ണീരിലും."

കേരളത്തിലെ ജാതീയതയും ഉച്ചനീചത്വവും പരകോടിയിലെത്തിയ ദുഷിച്ച കാലത്താണ് ഗുരു ഇങ്ങനെ ചിന്തിച്ചത്. ചുവന്ന ചോരയ്ക്കും പുളിപ്പോലുന്ന കണ്ണീരിനും ജാതിയില്ലല്ലോ എന്നും മനുഷ്യരെന്തിനാണവർ സൃഷ്ടിച്ചെടുത്ത ജാതിയുടെ പേരിൽ കലഹിക്കുന്നതെന്നും ഗുരു ചോദിച്ചു. ഗുരുവിൻ്റെ ചോദ്യങ്ങൾ അരുവിപ്പുറത്തെ കല്ലിൻ്റെ പ്രതിഷ്ഠയിലൂടെ പുതിയൊരു ദൈവത്തെയോ ജാതിയെയോ സൃഷ്ടിക്കുകയായിരുന്നില്ല.  പ്രാക്തനഗോത്രസ്മൃതിയിലൂടെ ഈഴവർക്കും സ്വത്വബോധമുറപ്പിക്കുകയായിരുന്നു. അന്യജാതിവൈരത്തിൽ നിന്നവരെ മോചിപ്പിക്കുകയും സ്വതന്ത്രചിന്തയുൽപാദിപ്പിക്കുകയുമായിരുന്നു. ഇന്നത്തെ എസ്.എൻ.ഡി.പിയായിരുന്നില്ലത്.

Sri Narayana guru (source: - Wikipedia)

താവോയിസത്തിലെ യിൻ/യാങ് സങ്കല്പവും ജാതിസ്വത്വസങ്കൽപവും ഒന്നാണെന്ന് തോന്നിപ്പോകും. കറുത്ത പുള്ളികളുള്ള വെളുത്ത സർപവും വെളുത്ത പുള്ളികളുള്ള കറുത്ത സർപവും തമ്മിൽ ഇണചേരുന്ന പ്രതീതി ജാതിക്കുമുണ്ട്. ചാതുർവർണ്യം മയാ സൃഷ്ടം എന്നതനുസരിച്ച് ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ഒരേ സമൂഹഗാത്രത്തിൻ്റെ വിവിധ അംശങ്ങൾ. നിറത്തിലും സ്വഭാവത്തിലും തൊഴിലിലും വിരുദ്ധരാകുമ്പോഴും, ഒരേ സമൂഹത്തിൻ്റെ വിവിധ അവയവങ്ങൾ. മനുസ്മൃതിയുടെ പിറവിക്ക് ശേഷം നൂറ്റാണ്ടുകളുടെ ബ്രാഹ്മണാധികാരത്തിനായി സൃഷ്ടിക്കപ്പെട്ട മനോഹര തത്ത്വശാസ്ത്രം! മനുസ്മൃതിയാണെല്ലാം മാറ്റിമറിച്ചത്. അതിന് മുമ്പ് ബൃഹദാഖ്യാനങ്ങളും അപഗ്രഥനങ്ങളും മാത്രമായിരുന്നു. ക്രമവും അക്രമവും പോലെ സൗഹാർദവും സ്പർധയും പോലെ ഒന്നിനോടൊന്ന് ഇഴുകിച്ചേർന്ന യിൻ/യാങ്, അർധനാരീശ്വര, അഹം ബ്രഹ്മാസ്മി സങ്കല്പങ്ങൾ. ആണധികാര അഹന്തകൾ സർവതത്ത്വസംഹിതകളെയും അപനിർമിക്കുകയും തൻ്റേത് മാത്രമാക്കി ചുരുക്കുകയും ചെയ്തു.

"പിതാ രക്ഷതി കൗമാരേ
ഭർതൃ രക്ഷതിയ യൗവ്വനേ
പുതൃ രക്ഷതി വാർധക്യേ
ന: സ്ത്രീ സ്വാതന്ത്ര്യമർഹതി"

എന്നുദ്ഘോഷിച്ച് സ്ത്രീയെ അടുക്കളക്കാരികളും വീടാം കൂട്ടിൽക്കുടുങ്ങും തത്തമ്മകളും നരന് ഗർഭാധാനപാത്രങ്ങളുമാക്കി ചുരുക്കി.ഔവ്വരായരെപ്പോലുള്ള വിദുഷികളുടെ ചരിത്രത്തെ തമസ്കരിക്കുകയും ശങ്കരാചാര്യരെ സർവജ്ഞപീഢത്തിൽ പ്രതിഷ്ഠിക്കുകയും ജ്ഞാനനിർമിതിയും ആഖ്യാനവ്യാഖ്യാനങ്ങളും ലളിതാധ്വാന സംവേദനഭാരങ്ങളും ബ്രാഹ്മണാധികാരം ഏറ്റെടുക്കുകയും കുത്തകവൽക്കരിക്കുകയും ചെയ്തു.

Yin and Yang (source:- Wikipedia)

അധികാരത്തിന് സമ്മതിപ്പിച്ചെടുക്കാനുള്ള അധ്വാനമേ വേണ്ടൂ. പുരാണേതിഹാസങ്ങളും വേദോപനിഷത്തുകളും ബ്രാഹ്മണൻ്റെ കൈയിൽ വന്നതോടുകൂടി "തല" എല്ലാം തീരുമാനിക്കുമെന്നായി. തലയാണല്ലോ എല്ലാം തീരുമാനിക്കുക. തലയാണല്ലോ എല്ലാം തീരുമാനിക്കേണ്ടത്. ബ്രഹ്മാവിൻ്റെ തലയിൽ നിന്ന് "സൃഷ്ടി"ക്കപ്പെട്ട ബ്രാഹ്മണരങ്ങനെ സർവാധികാരവിധാതാക്കളായി. സൃഷ്ടിസ്ഥിതി പരിപാലനം അവരുടെ "കർത്തവ്യ"മായിത്തീർന്നു. അങ്ങനെയാണവർ സമ്മതരായിത്തീർന്നത്. ന്യൂനാൽ ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷം ദ്രാവിഡരുടെയും അവർണരുടെയും വിധാതാക്കളായി. ജ്ഞാനത്തിൻ്റെയും ഭൂമിയുടെയും പശുക്കളുടെയും ഉടമസ്ഥരായി അവർ മാറി. അവർക്കു വേണ്ടി യജ്ഞങ്ങളും യാഗങ്ങളും ബലികളും അരങ്ങേറി. ദൈവപ്രീതി ബ്രാഹ്മണ പ്രീതിയായി പ്രച്ഛന്നവേഷമാടി.

വൈശ്യരും ശൂദ്രരും ബ്രാഹ്മണക്ഷത്രിയ'കാര്യ വാഹക'രുടെ അടിമകളായി മാറി. അടിമകളാക്കിയെന്ന് പറയുന്നതാണ് ഭേദം. ഭേദബുദ്ധിയാൽ അപനിർമിച്ചെടുത്ത ബ്രാഹ്മണ ക്ഷത്രിയസൗധത്തിൽ അബ്രാഹ്മണർക്കും അവർണർക്കും പ്രവേശനമില്ലാതായി. തീണ്ടാപ്പടകലവും അസ്പൃശ്യതയും സൃഷ്ടിക്കപ്പെട്ടു.

"ശൂദ്രനക്ഷരസംയുക്ത:
ദൂരത പരിവർജയേൽ……"

വിദ്യയിൽ നിന്നും ജ്ഞാനത്തിൽ നിന്നും ശൂദ്രരും ശൂദ്രസമൻമാരും പടിയടച്ച് പിണ്ഡം വെക്കപ്പെട്ടു. ചോദ്യം ചെയ്തവരുടെ നാവരിയപ്പെട്ടു. കഠിന ശിക്ഷാമുറകളാൽ അന്ധരും ബധിരരും മൂകതമാക്കി. അങ്ങിങ്ങായി ചില വില്ലുവണ്ടി സമരങ്ങളും നെല്ലെടുപ്പു സമരങ്ങളും മാറുമറയ്ക്കൽ സമരങ്ങളും അരങ്ങേറി. 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്കും' 'തൊഴിൽശാലയിലേക്കും' സ്ത്രീത്വപ്രസ്ഥാനങ്ങളൊഴുകി. അപ്പോഴുമത്തരം പരിഷ്കരണങ്ങൾ സമുദായങ്ങളിലും ജാതിയിലും മാത്രമായി ഒതുങ്ങി. സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ ഹാപ്പിനെസ് ഇൻഡക്സ് നമുക്കില്ലാതെ പോയതിൻ്റെ 'മഹാ'കാരണങ്ങളിലൊന്ന് വർഗ പരവിമോചനമിവിടെ സാധ്യമായില്ലെന്നാണ്. ഇന്നും നമ്മുടേത് ഗോത്രപാരമ്പര്യവിശ്വാസാചാരപ്രമാണങ്ങളിൽ നിന്ന് മുക്തമായ സമൂഹമല്ല. റിവൈവലിസത്തിലേക്കും ജീർണപാരമ്പര്യശേഷിപ്പുകളിലേക്കും തിരിച്ചു നടക്കുന്ന 'നവോത്ഥാന'മാണിവിടെ സംഭവിച്ചത്. ബോൾസനാരോയുടെ ബ്രസീലിലെ പാരമ്പര്യഗോത്രവിഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന രാഷ്ട്രീയശരികൾ പോലുമില്ലാത്തവരാണ് നമ്മൾ. അവിടത്തെ ഭരണകൂടവും കോർപറേറ്റുകളും സ്വർണത്തിന് വേണ്ടി കുഴിച്ച് കുഴിച്ച് ആമസോൺ ശോഷിച്ച് ശോഷിച്ച് നമ്മുടെ പശ്ചിമഘട്ടം പോലായിരിക്കുന്നു. വീണ്ടുമൊരു പരിസ്ഥിതി ദുരന്തത്തിന് വേണ്ടി നമ്മൾ സിൽവർലൈൻ 'ഗ്രീൻ' പദ്ധതിയൊരുക്കിക്കൊണ്ടിരിക്കുകയാണ്. പാരിസ്ഥിതികദുരന്തങ്ങളിൽ നിന്ന് ഒരു പാഠവും പഠിക്കാത്ത വിഡ്ഢിവർഗമാണ് നമ്മൾ.

യഥാർഥത്തിൽ അവർക്കാണ് മതവും ജാതിയും ആവശ്യമായിട്ടുള്ളത്. അടിച്ചമർത്തപ്പെട്ടവർക്കും അശരണർക്കും പ്രതിരോധിക്കുന്നവർക്കും അന്നമാണ് ജാതി. നിലനിൽപാണ് ജാതി. ജാതി ചിന്ത വെടിയണമെന്ന് പറയുന്ന 'രാഷ്ട്രീയക്കാർ'ക്കും 'പൗരോഹിത്യ'ത്തിനുമാണ് ജാതിബോധമുള്ളത്. ജീവിക്കാനും അതിജീവിക്കാനുമായി പോരാടുന്നവരുടെ ജാതി മനുഷ്യത്വമാണ്.

നൂറ്റാണ്ടുകളുടെ അടിച്ചമർത്തൽ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസ് ഓർഡറായി വഹിക്കുന്ന ജനതയുടെ മേൽ വീണ്ടും വീണ്ടും 'വൈജ്ഞാനിക'വും 'ശാസ്ത്രീയ'വും 'വികസനോ'ൻമുഖവുമായ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്, പുത്തൻ ബ്രാഹ്മണിക്കൽ കോർപറേറ്റ് പ്രത്യയശാസ്ത്രങ്ങളും കൈകാര്യകർത്താക്കളും. പ്രതിരോധിക്കുന്നവരെ വികസനവിരുദ്ധരും വർഗീയവാദികളുമാക്കുന്ന രാസപ്രവർത്തനമാണെവിടെയും. നാളിതുവരെയായി മാറി മാറി വന്ന, തുടർ ഭരണമുറപ്പിച്ച ഭരണകൂടങ്ങളാണ്(ബ്രാഹ്മണ ക്ഷത്രിയർ) 'മത'ത്തെയും 'ജാതി' യെയും സമർഥമായി വിനിയോഗിച്ചുകൊണ്ടിരിക്കുന്നത്. യഥാർഥത്തിൽ അവർക്കാണ് മതവും ജാതിയും ആവശ്യമായിട്ടുള്ളത്. അടിച്ചമർത്തപ്പെട്ടവർക്കും അശരണർക്കും പ്രതിരോധിക്കുന്നവർക്കും അന്നമാണ് ജാതി. നിലനിൽപാണ് ജാതി. ജാതി ചിന്ത വെടിയണമെന്ന് പറയുന്ന 'രാഷ്ട്രീയക്കാർ'ക്കും 'പൗരോഹിത്യ'ത്തിനുമാണ് ജാതിബോധമുള്ളത്. ജീവിക്കാനും അതിജീവിക്കാനുമായി പോരാടുന്നവരുടെ ജാതി മനുഷ്യത്വമാണ്.


Annihilation of caste- ആദർ ബുക്സ് ഇറക്കിയ മലയാള പരിഭാഷ 


84 വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച അംബേദ്കറുടെ Annihilation of Caste എന്ന പുസ്തകത്തിലെ ചില ഉദ്ധരണികളോടെ ഇതവസാനിപ്പിക്കാം.

“I shall be satisfied if I make the Hindus realize that they are the sick men of India and that their sickness is causing danger to the health and happiness of other Indians.”

“It is not possible to break Caste without annihilating the religious notions on which it, the Caste system, is founded.”

“I have criticized the Hindus. I have questioned the authority of the Mahatma whom they revere. They hate me. To them I am a snake in their garden.”

“I do not believe that we can build up a free society in India so long as there is a trace of this ill-treatment and suppression of one class by another.”

“….turn in any direction you like, caste is the monster that crosses your path. You cannot have political reform, you cannot have economic reform, unless you kill this monster.”

“It is a pity that Caste even today has its defenders.”

“…Caste System is not merely division of labour. It is also a division of labourers.”

“…which is quite different from division of labour—it is a hierarchy in which the divisions of labourers are graded one above the other.”

“By not permitting readjustment of occupations, caste becomes a direct cause of much of the unemployment we see in the country.”

“Caste system does not demarcate racial division. Caste system is a social division of people of the same race.”

Azeez nallaveettil

Azeez nallaveettil