Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

മാടനും മറുതയും അപഹരിക്കപ്പെടുമ്പോൾ.

മാടനും മറുതയും അപഹരിക്കപ്പെടുമ്പോൾ.

Azeez nallaveettil

പി. എം ആൻറണിയുടെ ക്രിസ്തുവിൻ്റെ ആറാം തിരുമുറിവ്‌ പോലെ, രാജ്മോഹൻ നീലേശ്വരത്തിൻ്റെ മാടൻമോക്ഷവും നിരോധിക്കപ്പെടാൻ സാധ്യതയുള്ള അരാഷ്ട്രീയപരിതസ്ഥിതിയിലും, മാടനും കുഞ്ഞനും ഇന്നലെ കൂത്തുപറമ്പിലെ കാണികൾക്ക് മുന്നിൽ നിറഞ്ഞാടി. ജിനോ ജോസഫിൻ്റെ നാടകഭാവുകത്വശീലങ്ങളുള്ള കൂത്തുപറമ്പിലെ നാടകസ്നേഹികൾക്ക് ഫോക്ലോറിക്കലായ മിസ്റ്റിക് അനുഭവം തന്നെയായി,മാടൻമോക്ഷം.

മാടൻമോക്ഷം എന്ന നാടകത്തിൽ നിന്നുള്ള ദൃശ്യം

ജയമോഹൻ്റെ മാടൻമോക്ഷത്തെ രംഗഭാഷയിലേക്ക് പരിവർത്തിപ്പിച്ച ജോബ് മഠത്തിലിൻ്റെ സംവിധാനമികവ് ശ്രദ്ധേയമായി. പൂരപ്പറമ്പുകളിൽ നിന്ന് നാടകം കാണുന്ന മര്യാദയിലും ഭക്തിയിലും ജനം നാടകഭക്തിയിലേക്കും ഇന്ത്യൻ ഫാഷിസം തച്ചുതകർത്ത ദ്രാവിഡദൈവസങ്കല്പങ്ങളിലേക്കും അവരറിയാതെ തന്നെ തിരിച്ചറിവിൻ്റെ രാഷ്ട്രീയ ശരികളിലേക്ക് എത്തിച്ചേർന്ന അനുഭവമുണ്ടായി.

ജയമോഹൻ എഴുതിയ 'മാടൻമോക്ഷം' എന്ന നോവൽ.

മാടാ, മാടാ എന്ന കുഞ്ഞൻ്റെ(പ്രമോദ് വെളിയനാട്) വിളികൾ ഓരോ കാണിയും അന്തരാത്മാവിൽ അനുഭവിച്ചിട്ടുണ്ടാകണം. മാടൻ്റെ ഏകാന്തതയും നിസ്സഹായതയും അരക്ഷിതത്വവും പരാശ്രയത്വവും വിശപ്പും കുഞ്ഞൻ മാത്രമാണ് തിരിച്ചറിയുന്നത്. കുഞ്ഞൻ്റെ സ്നേഹത്തെയും ശകാരത്തെയും തെറിവിളികളെയും അഭാവത്തെയും മാടൻ മാത്രമാണ് ഏറ്റെടുക്കുന്നത്. ഏറ്റെടുക്കാനും അംഗീകരിക്കാനും ആളില്ലാത്ത അവസ്ഥയിൽ നിന്ന് മാടനെ കുഞ്ഞൻ വരേണ്യ വാണിഭ മന:ശാസ്ത്രമുപയോഗിച്ച് മോചിപ്പിക്കുന്നു. ശരീരം നിറയെ കുരുവുള്ള ദേഹത്തെയും ഭക്തരുപേക്ഷിച്ച ദൈവത്തെയും കുഞ്ഞനിലൂടെ വാണിജ്യവൽക്കരിക്കപ്പെടുന്നു. എല്ലാം ചരക്കാകുന്ന കാലത്ത് മാടനെന്ന ഗോത്ര ദൈവവും വരേണ്യരേറ്റെടുക്കുന്നതിലൂടെ കാട്ടുചോലകളുടെയും ഇടതൂർന്ന മരങ്ങളുടെയും കാവുസാന്ത്വനത്തിൽ നിന്ന് കനകകവാടത്തിൻ്റെയും ആകാശത്തോളമുയർന്നു നിൽക്കുന്ന ഗോപുരത്തിൻ്റെയും കുത്തകവൽക്കരണത്തിലേക്ക്, മതമില്ലായ്മയിൽ നിന്ന് മതത്തിൻ്റെ ബ്രാഹ്മണിക്കൽ കാർക്കശ്യത്തിലേക്ക് വഴിമാറുന്നു. കച്ചവടഭക്തൻമാരില്ലാത്ത മാടൻ(ജയചന്ദ്രൻ തകഴിക്കാരൻ) യജ്ഞങ്ങളുടെയും യാഗങ്ങളുടെയും ഭക്തജന സഹസ്രങ്ങളിലേക്കും ഭാഗവതസപ്താഹയജ്ഞങ്ങളിലേക്കും ദീപാർച്ചനകളിലേക്കും തട്ടിയെടുക്കപ്പെടുന്നു. മാടൻ്റെ തുരുമ്പിച്ച വാൾ പിടിച്ചെടുക്കപ്പെടുകയും സംസ്കൃത മുപയോഗിച്ച് മാടനെ 'സംസ്കരിക്കുക'യും ചെയ്യുന്നു. അങ്ങനെ മാടൻ വിശ്വസ്തനായ ഭക്തനിൽ നിന്ന് (കുഞ്ഞനിൽ നിന്ന്) പറിച്ചു മാറ്റപ്പെടുന്നു. മാടനെ മാത്രം വിശ്വസിക്കുന്ന കുഞ്ഞനും മാടനിൽ നിന്ന് പിഴുതുമാറ്റപ്പെടുന്നു. സത്യത്തിൻ്റെ ചതുപ്പിലേക്ക് മാടൻ്റെ 'കാവൽഭടൻമാർ' കുഞ്ഞനെ മുക്കിക്കൊല്ലുന്നു.

ജോബ് മഠത്തിൽ

സത്യത്തിൻ്റെയും ഏകാന്തതയുടെയും സൗന്ദര്യം അനിർവചനീയമാണെന്ന് തെളിയിച്ച് മാടൻ, മോക്ഷം കിട്ടാതെ തനിച്ചാകുന്നു. മോക്ഷം കിട്ടാത്തവരും ആഗ്രഹിക്കാത്തവരും മോക്ഷം കിട്ടിയതായി പ്രഖ്യാപിക്കുന്ന കാലത്ത് 'മാടൻമോക്ഷം' അരങ്ങുകളിൽ നിന്ന് അരങ്ങുകളിലേക്ക് മോക്ഷം കിട്ടാനായി യാത്ര തുടരട്ടെ എന്നാശിക്കുന്നു.

പി. എം ആൻറണിയുടെ ക്രിസ്തുവിൻ്റെ ആറാം തിരുമുറിവ്‌ പോലെ, രാജ്മോഹൻ നീലേശ്വരത്തിൻ്റെ മാടൻമോക്ഷവും നിരോധിക്കപ്പെടാൻ സാധ്യതയുള്ള അരാഷ്ട്രീയപരിതസ്ഥിതിയിലും, മാടനും കുഞ്ഞനും ഇന്നലെ കൂത്തുപറമ്പിലെ കാണികൾക്ക് മുന്നിൽ നിറഞ്ഞാടി. ജിനോ ജോസഫിൻ്റെ നാടകഭാവുകത്വശീലങ്ങളുള്ള കൂത്തുപറമ്പിലെ നാടകസ്നേഹികൾക്ക് ഫോക്ലോറിക്കലായ മിസ്റ്റിക് അനുഭവം തന്നെയായി,മാടൻമോക്ഷം.

മാടൻമോക്ഷം എന്ന നാടകത്തിൽ നിന്നുള്ള ദൃശ്യം

ജയമോഹൻ്റെ മാടൻമോക്ഷത്തെ രംഗഭാഷയിലേക്ക് പരിവർത്തിപ്പിച്ച ജോബ് മഠത്തിലിൻ്റെ സംവിധാനമികവ് ശ്രദ്ധേയമായി. പൂരപ്പറമ്പുകളിൽ നിന്ന് നാടകം കാണുന്ന മര്യാദയിലും ഭക്തിയിലും ജനം നാടകഭക്തിയിലേക്കും ഇന്ത്യൻ ഫാഷിസം തച്ചുതകർത്ത ദ്രാവിഡദൈവസങ്കല്പങ്ങളിലേക്കും അവരറിയാതെ തന്നെ തിരിച്ചറിവിൻ്റെ രാഷ്ട്രീയ ശരികളിലേക്ക് എത്തിച്ചേർന്ന അനുഭവമുണ്ടായി.

ജയമോഹൻ എഴുതിയ 'മാടൻമോക്ഷം' എന്ന നോവൽ.

മാടാ, മാടാ എന്ന കുഞ്ഞൻ്റെ(പ്രമോദ് വെളിയനാട്) വിളികൾ ഓരോ കാണിയും അന്തരാത്മാവിൽ അനുഭവിച്ചിട്ടുണ്ടാകണം. മാടൻ്റെ ഏകാന്തതയും നിസ്സഹായതയും അരക്ഷിതത്വവും പരാശ്രയത്വവും വിശപ്പും കുഞ്ഞൻ മാത്രമാണ് തിരിച്ചറിയുന്നത്. കുഞ്ഞൻ്റെ സ്നേഹത്തെയും ശകാരത്തെയും തെറിവിളികളെയും അഭാവത്തെയും മാടൻ മാത്രമാണ് ഏറ്റെടുക്കുന്നത്. ഏറ്റെടുക്കാനും അംഗീകരിക്കാനും ആളില്ലാത്ത അവസ്ഥയിൽ നിന്ന് മാടനെ കുഞ്ഞൻ വരേണ്യ വാണിഭ മന:ശാസ്ത്രമുപയോഗിച്ച് മോചിപ്പിക്കുന്നു. ശരീരം നിറയെ കുരുവുള്ള ദേഹത്തെയും ഭക്തരുപേക്ഷിച്ച ദൈവത്തെയും കുഞ്ഞനിലൂടെ വാണിജ്യവൽക്കരിക്കപ്പെടുന്നു. എല്ലാം ചരക്കാകുന്ന കാലത്ത് മാടനെന്ന ഗോത്ര ദൈവവും വരേണ്യരേറ്റെടുക്കുന്നതിലൂടെ കാട്ടുചോലകളുടെയും ഇടതൂർന്ന മരങ്ങളുടെയും കാവുസാന്ത്വനത്തിൽ നിന്ന് കനകകവാടത്തിൻ്റെയും ആകാശത്തോളമുയർന്നു നിൽക്കുന്ന ഗോപുരത്തിൻ്റെയും കുത്തകവൽക്കരണത്തിലേക്ക്, മതമില്ലായ്മയിൽ നിന്ന് മതത്തിൻ്റെ ബ്രാഹ്മണിക്കൽ കാർക്കശ്യത്തിലേക്ക് വഴിമാറുന്നു. കച്ചവടഭക്തൻമാരില്ലാത്ത മാടൻ(ജയചന്ദ്രൻ തകഴിക്കാരൻ) യജ്ഞങ്ങളുടെയും യാഗങ്ങളുടെയും ഭക്തജന സഹസ്രങ്ങളിലേക്കും ഭാഗവതസപ്താഹയജ്ഞങ്ങളിലേക്കും ദീപാർച്ചനകളിലേക്കും തട്ടിയെടുക്കപ്പെടുന്നു. മാടൻ്റെ തുരുമ്പിച്ച വാൾ പിടിച്ചെടുക്കപ്പെടുകയും സംസ്കൃത മുപയോഗിച്ച് മാടനെ 'സംസ്കരിക്കുക'യും ചെയ്യുന്നു. അങ്ങനെ മാടൻ വിശ്വസ്തനായ ഭക്തനിൽ നിന്ന് (കുഞ്ഞനിൽ നിന്ന്) പറിച്ചു മാറ്റപ്പെടുന്നു. മാടനെ മാത്രം വിശ്വസിക്കുന്ന കുഞ്ഞനും മാടനിൽ നിന്ന് പിഴുതുമാറ്റപ്പെടുന്നു. സത്യത്തിൻ്റെ ചതുപ്പിലേക്ക് മാടൻ്റെ 'കാവൽഭടൻമാർ' കുഞ്ഞനെ മുക്കിക്കൊല്ലുന്നു.

ജോബ് മഠത്തിൽ

സത്യത്തിൻ്റെയും ഏകാന്തതയുടെയും സൗന്ദര്യം അനിർവചനീയമാണെന്ന് തെളിയിച്ച് മാടൻ, മോക്ഷം കിട്ടാതെ തനിച്ചാകുന്നു. മോക്ഷം കിട്ടാത്തവരും ആഗ്രഹിക്കാത്തവരും മോക്ഷം കിട്ടിയതായി പ്രഖ്യാപിക്കുന്ന കാലത്ത് 'മാടൻമോക്ഷം' അരങ്ങുകളിൽ നിന്ന് അരങ്ങുകളിലേക്ക് മോക്ഷം കിട്ടാനായി യാത്ര തുടരട്ടെ എന്നാശിക്കുന്നു.

പി. എം ആൻറണിയുടെ ക്രിസ്തുവിൻ്റെ ആറാം തിരുമുറിവ്‌ പോലെ, രാജ്മോഹൻ നീലേശ്വരത്തിൻ്റെ മാടൻമോക്ഷവും നിരോധിക്കപ്പെടാൻ സാധ്യതയുള്ള അരാഷ്ട്രീയപരിതസ്ഥിതിയിലും, മാടനും കുഞ്ഞനും ഇന്നലെ കൂത്തുപറമ്പിലെ കാണികൾക്ക് മുന്നിൽ നിറഞ്ഞാടി. ജിനോ ജോസഫിൻ്റെ നാടകഭാവുകത്വശീലങ്ങളുള്ള കൂത്തുപറമ്പിലെ നാടകസ്നേഹികൾക്ക് ഫോക്ലോറിക്കലായ മിസ്റ്റിക് അനുഭവം തന്നെയായി,മാടൻമോക്ഷം.

മാടൻമോക്ഷം എന്ന നാടകത്തിൽ നിന്നുള്ള ദൃശ്യം

ജയമോഹൻ്റെ മാടൻമോക്ഷത്തെ രംഗഭാഷയിലേക്ക് പരിവർത്തിപ്പിച്ച ജോബ് മഠത്തിലിൻ്റെ സംവിധാനമികവ് ശ്രദ്ധേയമായി. പൂരപ്പറമ്പുകളിൽ നിന്ന് നാടകം കാണുന്ന മര്യാദയിലും ഭക്തിയിലും ജനം നാടകഭക്തിയിലേക്കും ഇന്ത്യൻ ഫാഷിസം തച്ചുതകർത്ത ദ്രാവിഡദൈവസങ്കല്പങ്ങളിലേക്കും അവരറിയാതെ തന്നെ തിരിച്ചറിവിൻ്റെ രാഷ്ട്രീയ ശരികളിലേക്ക് എത്തിച്ചേർന്ന അനുഭവമുണ്ടായി.

ജയമോഹൻ എഴുതിയ 'മാടൻമോക്ഷം' എന്ന നോവൽ.

മാടാ, മാടാ എന്ന കുഞ്ഞൻ്റെ(പ്രമോദ് വെളിയനാട്) വിളികൾ ഓരോ കാണിയും അന്തരാത്മാവിൽ അനുഭവിച്ചിട്ടുണ്ടാകണം. മാടൻ്റെ ഏകാന്തതയും നിസ്സഹായതയും അരക്ഷിതത്വവും പരാശ്രയത്വവും വിശപ്പും കുഞ്ഞൻ മാത്രമാണ് തിരിച്ചറിയുന്നത്. കുഞ്ഞൻ്റെ സ്നേഹത്തെയും ശകാരത്തെയും തെറിവിളികളെയും അഭാവത്തെയും മാടൻ മാത്രമാണ് ഏറ്റെടുക്കുന്നത്. ഏറ്റെടുക്കാനും അംഗീകരിക്കാനും ആളില്ലാത്ത അവസ്ഥയിൽ നിന്ന് മാടനെ കുഞ്ഞൻ വരേണ്യ വാണിഭ മന:ശാസ്ത്രമുപയോഗിച്ച് മോചിപ്പിക്കുന്നു. ശരീരം നിറയെ കുരുവുള്ള ദേഹത്തെയും ഭക്തരുപേക്ഷിച്ച ദൈവത്തെയും കുഞ്ഞനിലൂടെ വാണിജ്യവൽക്കരിക്കപ്പെടുന്നു. എല്ലാം ചരക്കാകുന്ന കാലത്ത് മാടനെന്ന ഗോത്ര ദൈവവും വരേണ്യരേറ്റെടുക്കുന്നതിലൂടെ കാട്ടുചോലകളുടെയും ഇടതൂർന്ന മരങ്ങളുടെയും കാവുസാന്ത്വനത്തിൽ നിന്ന് കനകകവാടത്തിൻ്റെയും ആകാശത്തോളമുയർന്നു നിൽക്കുന്ന ഗോപുരത്തിൻ്റെയും കുത്തകവൽക്കരണത്തിലേക്ക്, മതമില്ലായ്മയിൽ നിന്ന് മതത്തിൻ്റെ ബ്രാഹ്മണിക്കൽ കാർക്കശ്യത്തിലേക്ക് വഴിമാറുന്നു. കച്ചവടഭക്തൻമാരില്ലാത്ത മാടൻ(ജയചന്ദ്രൻ തകഴിക്കാരൻ) യജ്ഞങ്ങളുടെയും യാഗങ്ങളുടെയും ഭക്തജന സഹസ്രങ്ങളിലേക്കും ഭാഗവതസപ്താഹയജ്ഞങ്ങളിലേക്കും ദീപാർച്ചനകളിലേക്കും തട്ടിയെടുക്കപ്പെടുന്നു. മാടൻ്റെ തുരുമ്പിച്ച വാൾ പിടിച്ചെടുക്കപ്പെടുകയും സംസ്കൃത മുപയോഗിച്ച് മാടനെ 'സംസ്കരിക്കുക'യും ചെയ്യുന്നു. അങ്ങനെ മാടൻ വിശ്വസ്തനായ ഭക്തനിൽ നിന്ന് (കുഞ്ഞനിൽ നിന്ന്) പറിച്ചു മാറ്റപ്പെടുന്നു. മാടനെ മാത്രം വിശ്വസിക്കുന്ന കുഞ്ഞനും മാടനിൽ നിന്ന് പിഴുതുമാറ്റപ്പെടുന്നു. സത്യത്തിൻ്റെ ചതുപ്പിലേക്ക് മാടൻ്റെ 'കാവൽഭടൻമാർ' കുഞ്ഞനെ മുക്കിക്കൊല്ലുന്നു.

ജോബ് മഠത്തിൽ

സത്യത്തിൻ്റെയും ഏകാന്തതയുടെയും സൗന്ദര്യം അനിർവചനീയമാണെന്ന് തെളിയിച്ച് മാടൻ, മോക്ഷം കിട്ടാതെ തനിച്ചാകുന്നു. മോക്ഷം കിട്ടാത്തവരും ആഗ്രഹിക്കാത്തവരും മോക്ഷം കിട്ടിയതായി പ്രഖ്യാപിക്കുന്ന കാലത്ത് 'മാടൻമോക്ഷം' അരങ്ങുകളിൽ നിന്ന് അരങ്ങുകളിലേക്ക് മോക്ഷം കിട്ടാനായി യാത്ര തുടരട്ടെ എന്നാശിക്കുന്നു.

Azeez nallaveettil

Azeez nallaveettil