

യുവത്വം സോഷ്യൽ മീഡിയയിൽ
യുവത്വം സോഷ്യൽ മീഡിയയിൽ




Najeeb Kanhirode





ഈ സത്യാനന്തരകാലത്ത് സോഷ്യൽ മീഡിയ നമുക്ക് അവഗണിക്കാൻ പറ്റാത്ത ഒരു മാധ്യമമായി മാറിയിട്ടുണ്ട്. സാധാരണയായി സമൂഹത്തിന്റെ നാലാം തൂൺ എന്നറിയപ്പെടുന്നത് പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും അടങ്ങുന്ന മാധ്യമലോകത്തെയാണെങ്കിലും ഇപ്പോൾ അതിനേക്കാൾ സമൂഹത്തിൽ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നത് ഒരു പക്ഷെ അഞ്ചാം തൂൺ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഫേസ്ബുക്, വാട്സ് ആപ്പ്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങി ഒട്ടേറെ സാധ്യതകളുള്ള സാമൂഹ്യ മാധ്യമങ്ങളാണ്. എല്ലാ വിഭാഗം ആളുകളും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെങ്കിലും മറ്റേത് മേഖലയിലേതെന്നപോലെ സമൂഹത്തിന്റെ ചാലകശക്തിയായ യുവസമൂഹമാണ് ഇതിലും മുമ്പിൽ.
സോഷ്യൽ മീഡിയ ഇരുതല മൂർച്ചയുള്ള വാള് പോലെയാണ്, സൂക്ഷിച്ച് ഉപയോകിച്ചില്ലെങ്കിൽ അത് നമുക്ക് ദോഷം വരുത്തും. ഇന്നത്തെ കാലത്ത് യുവാക്കളും യുവതികളും കുട്ടികളടക്കം കൗമാരക്കാരെല്ലാമടങ്ങുന്ന പുതു തലമുറ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ വീഡിയോ ചെയ്ത് താരങ്ങളാവുന്നവർ കുറവല്ല. അതോടൊപ്പം, മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ച പല സാമൂഹ്യവിഷയങ്ങളും ഉയർത്തിക്കൊണ്ടുവരാനും ഇരകൾക്ക് നീതി മേടിച്ചു കൊടുക്കാനും സോഷ്യൽ മീഡിയ വലിയ തോതിൽ ഉപകാരപ്പെട്ടിട്ടുണ്ട്. അത് കൂടാതെ പ്രളയകാലത്തും മറ്റ് അപകടഘട്ടങ്ങളിലും വേഗമേറിയ സേവന പ്രവർത്തനങ്ങൾക്കും, സഹായങ്ങൾ ആവശ്യമുള്ളവർക്ക് എത്തിച്ചുകൊടുക്കാനും സോഷ്യൽ മീഡിയ വളരെയധികം സഹായിച്ചിട്ടുണ്ട്. പലരിലും ഒളിഞ്ഞിരിക്കുന്ന കഴിവുകൾ പ്രകടമാക്കാനുള്ള വിശാലമായ പ്ലാറ്റ്ഫോം എന്ന നിലയിലും എഴുതാനും വായിക്കാനുമുള്ള അവസരങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിക്കുന്നു എന്നതും ഓർക്കേണ്ടതും ഉപയോഗപ്പെടുത്തേണ്ടതുമായ ഘടകങ്ങളാണ്.
സോഷ്യൽ മീഡിയ മൂലമുണ്ടാകുന്ന അപകടങ്ങളും മറക്കാനാവാത്ത ആഘാതം നിറഞ്ഞതാണ്. നവമാധ്യമങ്ങൾ ഉപയോഗിക്കുന്നവരിൽ പലരും യാതൊരു വിവേചനബുദ്ധിയുമില്ലാതെ കിട്ടുന്നതെല്ലാം ഷെയർ ചെയ്യുന്നു എന്നതാണ് ഏറ്റവും അപകടകരമായ വിഷയം. യുവത്വം മാത്രമല്ല പ്രായമായവരും നല്ല വിദ്യാഭ്യാസമുള്ള ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നവർ പോലും ഒന്നും ചിന്തിക്കാതെ കിട്ടിയതെല്ലാം ഫോർവേഡ് ചെയ്യുന്ന അവസ്ഥയിലാണ്. പല മനുഷ്യരുടെയും ജീവിതങ്ങൾ തകർക്കപ്പെടാനും അതുവഴി അവർ ആത്മഹത്യയുടെ വക്കിലേക്ക് എത്തിച്ചേരാനും കാരണമായ സംഭവങ്ങൾ നവമാധ്യമങ്ങൾ വഴി ഉണ്ടായിട്ടുണ്ട്. ഒരു വ്യാജവാർത്ത പ്രചരിക്കാൻ എളുപ്പമാണ്. പക്ഷെ അത്രയും എളുപ്പമല്ല അത് തിരുത്താൻ.
'സത്യം ചെരിപ്പിടുമ്പോഴേക്കും അസത്യം ലോകം ചുറ്റി സഞ്ചരിച്ചിട്ടുണ്ടാവും' എന്നൊരു ചൊല്ലുണ്ട്. അതുപോലെ തന്നെയാണ് നവമാധ്യമ ഉപയോഗവും. 2019ൽ മാമുക്കോയ മരിച്ചു എന്നൊരു വാർത്ത സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. കിട്ടിയവർ സത്യാവസ്ഥ അന്വേഷിക്കാതെ ഷെയർ ചെയ്തു. അവസാനം മാമുക്കോയ തന്നെ വന്ന് 'ഞാൻ മരിച്ചിട്ടില്ല' എന്ന് പറയേണ്ടി വന്നു. ഏറ്റവും രസകരമായ കാര്യം മാമുക്കോയ മരിച്ചു എന്ന വാർത്ത അയച്ചവർ തന്നെയാണ് മാമുക്കോയ മരിച്ചിട്ടില്ല എന്ന വാർത്തയും യാതൊരു കൂസലുമില്ലാതെ അയച്ചുകൊണ്ടിരുന്നത്. വാട്ട്സ് ആപ്പ് വഴി പ്രചരിപ്പിക്കുന്ന പല വീഡിയോകളും തികച്ചും വ്യാജമാണ് എന്ന് തിരിച്ചറിയാനുള്ള വിവേകം പോലും നമുക്ക് നഷ്ടമായിരിക്കുന്നു. കുറച്ചൊന്നു ശ്രദ്ധിച്ചാൽ, അല്ലെങ്കിൽ ഒരു നിമിഷം ഒന്നാലോചിച്ചാൽ മനസിലാക്കാൻ പറ്റുന്ന കാര്യം പോലും തിരിച്ചറിയാനാവാതെ കണ്ണടച്ച് ഫോർവേഡ് ചെയ്യുകയാണ് പലരും. പല വീഡിയോകളും എഡിറ്റ് ചെയ്യപ്പെട്ടാണ് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നത്. പക്ഷെ ഇത് മനസിലാക്കുമ്പോഴേക്കും വ്യാജവാർത്ത ഒരുപാട് ദൂരം സഞ്ചരിച്ചിട്ടുണ്ടാവും. അത് കൊണ്ട് തന്നെ നവമാധ്യമങ്ങൾ ഇരുതല മൂർച്ചയുള്ള വാളാണ് എന്ന് മനസിലാക്കി വിവേകത്തോടെ ഉപയോഗിക്കുകയാണ് ബുദ്ധി.
"സത്യം ചെരിപ്പിടുമ്പോഴേക്കും അസത്യം ലോകം ചുറ്റി സഞ്ചരിച്ചിട്ടുണ്ടാവും' എന്നൊരു ചൊല്ലുണ്ട്. അതുപോലെ തന്നെയാണ് നവമാധ്യമ ഉപയോഗവും."
ഇക്കഴിഞ്ഞ പ്രളയകാലത്ത് വന്ന ഒരുപാട് വീഡിയോകളിൽ പലതും 2018- ലെ പ്രളയത്തിൽ പ്രചരിച്ച വീഡിയോകൾ ആയിരുന്നു. മാത്രമല്ല വേറേതൊക്കെയോ രാജ്യത്ത് നടന്ന പ്രളയവീഡിയോകൾ പോലും കേരളത്തിലേതെന്നു പറഞ്ഞു പ്രചരിപ്പിക്കപ്പെട്ടിരുന്നു. കൂടാതെ അനാവശ്യമായി ഭീതിപ്പെടുത്തുന്ന വോയിസ് ക്ലിപ്പുകളും ഫോട്ടോകളും പ്രളയത്തേക്കാൾ വലിയ ദുരന്തങ്ങളായിരുന്നു എന്നതാണ് വാസ്തവം. മാത്രമല്ല വർഗ്ഗീയമായ ചേരിതിരിവുണ്ടാക്കാൻ ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത് നവമാധ്യമങ്ങളാണ്. മറ്റ് സമുദായങ്ങളെ ആക്ഷേപിക്കാനും അപഹസിക്കാനും മതവികാരങ്ങളെ വ്രണപ്പെടുത്താനും ഫേസ് ബുക്കും വാട്ട്സ് ആപ്പും ഉപയോഗിക്കുന്നവരും കുറവല്ല.
ആത്യന്തികമായി സോഷ്യൽ മീഡിയ എന്നത് വളരെ സൂക്ഷിച്ചു ഉപയോഗിക്കേണ്ടതാണ്. ഒരുപാട് നന്മകൾ ഉള്ളതോടൊപ്പം തന്നെ കൃത്യമായി മനസിലാക്കി കൊള്ളേണ്ടത് കൊള്ളാനും തള്ളേണ്ടത് തള്ളാനും കഴിയേണ്ടത് അനിവാര്യമാണ്. അത്കൊണ്ട് ആരായാലും വ്യാജം എന്താണ്, സത്യം എന്താണ് എന്ന് മനസിലാക്കി നന്മകൾ പ്രചരിപ്പിക്കാൻ നവമാധ്യമങ്ങൾ ഉപയോഗിക്കുക എന്നതാണ് കരണീയം.
ഈ സത്യാനന്തരകാലത്ത് സോഷ്യൽ മീഡിയ നമുക്ക് അവഗണിക്കാൻ പറ്റാത്ത ഒരു മാധ്യമമായി മാറിയിട്ടുണ്ട്. സാധാരണയായി സമൂഹത്തിന്റെ നാലാം തൂൺ എന്നറിയപ്പെടുന്നത് പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും അടങ്ങുന്ന മാധ്യമലോകത്തെയാണെങ്കിലും ഇപ്പോൾ അതിനേക്കാൾ സമൂഹത്തിൽ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നത് ഒരു പക്ഷെ അഞ്ചാം തൂൺ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഫേസ്ബുക്, വാട്സ് ആപ്പ്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങി ഒട്ടേറെ സാധ്യതകളുള്ള സാമൂഹ്യ മാധ്യമങ്ങളാണ്. എല്ലാ വിഭാഗം ആളുകളും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെങ്കിലും മറ്റേത് മേഖലയിലേതെന്നപോലെ സമൂഹത്തിന്റെ ചാലകശക്തിയായ യുവസമൂഹമാണ് ഇതിലും മുമ്പിൽ.
സോഷ്യൽ മീഡിയ ഇരുതല മൂർച്ചയുള്ള വാള് പോലെയാണ്, സൂക്ഷിച്ച് ഉപയോകിച്ചില്ലെങ്കിൽ അത് നമുക്ക് ദോഷം വരുത്തും. ഇന്നത്തെ കാലത്ത് യുവാക്കളും യുവതികളും കുട്ടികളടക്കം കൗമാരക്കാരെല്ലാമടങ്ങുന്ന പുതു തലമുറ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ വീഡിയോ ചെയ്ത് താരങ്ങളാവുന്നവർ കുറവല്ല. അതോടൊപ്പം, മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ച പല സാമൂഹ്യവിഷയങ്ങളും ഉയർത്തിക്കൊണ്ടുവരാനും ഇരകൾക്ക് നീതി മേടിച്ചു കൊടുക്കാനും സോഷ്യൽ മീഡിയ വലിയ തോതിൽ ഉപകാരപ്പെട്ടിട്ടുണ്ട്. അത് കൂടാതെ പ്രളയകാലത്തും മറ്റ് അപകടഘട്ടങ്ങളിലും വേഗമേറിയ സേവന പ്രവർത്തനങ്ങൾക്കും, സഹായങ്ങൾ ആവശ്യമുള്ളവർക്ക് എത്തിച്ചുകൊടുക്കാനും സോഷ്യൽ മീഡിയ വളരെയധികം സഹായിച്ചിട്ടുണ്ട്. പലരിലും ഒളിഞ്ഞിരിക്കുന്ന കഴിവുകൾ പ്രകടമാക്കാനുള്ള വിശാലമായ പ്ലാറ്റ്ഫോം എന്ന നിലയിലും എഴുതാനും വായിക്കാനുമുള്ള അവസരങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിക്കുന്നു എന്നതും ഓർക്കേണ്ടതും ഉപയോഗപ്പെടുത്തേണ്ടതുമായ ഘടകങ്ങളാണ്.
സോഷ്യൽ മീഡിയ മൂലമുണ്ടാകുന്ന അപകടങ്ങളും മറക്കാനാവാത്ത ആഘാതം നിറഞ്ഞതാണ്. നവമാധ്യമങ്ങൾ ഉപയോഗിക്കുന്നവരിൽ പലരും യാതൊരു വിവേചനബുദ്ധിയുമില്ലാതെ കിട്ടുന്നതെല്ലാം ഷെയർ ചെയ്യുന്നു എന്നതാണ് ഏറ്റവും അപകടകരമായ വിഷയം. യുവത്വം മാത്രമല്ല പ്രായമായവരും നല്ല വിദ്യാഭ്യാസമുള്ള ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നവർ പോലും ഒന്നും ചിന്തിക്കാതെ കിട്ടിയതെല്ലാം ഫോർവേഡ് ചെയ്യുന്ന അവസ്ഥയിലാണ്. പല മനുഷ്യരുടെയും ജീവിതങ്ങൾ തകർക്കപ്പെടാനും അതുവഴി അവർ ആത്മഹത്യയുടെ വക്കിലേക്ക് എത്തിച്ചേരാനും കാരണമായ സംഭവങ്ങൾ നവമാധ്യമങ്ങൾ വഴി ഉണ്ടായിട്ടുണ്ട്. ഒരു വ്യാജവാർത്ത പ്രചരിക്കാൻ എളുപ്പമാണ്. പക്ഷെ അത്രയും എളുപ്പമല്ല അത് തിരുത്താൻ.
'സത്യം ചെരിപ്പിടുമ്പോഴേക്കും അസത്യം ലോകം ചുറ്റി സഞ്ചരിച്ചിട്ടുണ്ടാവും' എന്നൊരു ചൊല്ലുണ്ട്. അതുപോലെ തന്നെയാണ് നവമാധ്യമ ഉപയോഗവും. 2019ൽ മാമുക്കോയ മരിച്ചു എന്നൊരു വാർത്ത സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. കിട്ടിയവർ സത്യാവസ്ഥ അന്വേഷിക്കാതെ ഷെയർ ചെയ്തു. അവസാനം മാമുക്കോയ തന്നെ വന്ന് 'ഞാൻ മരിച്ചിട്ടില്ല' എന്ന് പറയേണ്ടി വന്നു. ഏറ്റവും രസകരമായ കാര്യം മാമുക്കോയ മരിച്ചു എന്ന വാർത്ത അയച്ചവർ തന്നെയാണ് മാമുക്കോയ മരിച്ചിട്ടില്ല എന്ന വാർത്തയും യാതൊരു കൂസലുമില്ലാതെ അയച്ചുകൊണ്ടിരുന്നത്. വാട്ട്സ് ആപ്പ് വഴി പ്രചരിപ്പിക്കുന്ന പല വീഡിയോകളും തികച്ചും വ്യാജമാണ് എന്ന് തിരിച്ചറിയാനുള്ള വിവേകം പോലും നമുക്ക് നഷ്ടമായിരിക്കുന്നു. കുറച്ചൊന്നു ശ്രദ്ധിച്ചാൽ, അല്ലെങ്കിൽ ഒരു നിമിഷം ഒന്നാലോചിച്ചാൽ മനസിലാക്കാൻ പറ്റുന്ന കാര്യം പോലും തിരിച്ചറിയാനാവാതെ കണ്ണടച്ച് ഫോർവേഡ് ചെയ്യുകയാണ് പലരും. പല വീഡിയോകളും എഡിറ്റ് ചെയ്യപ്പെട്ടാണ് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നത്. പക്ഷെ ഇത് മനസിലാക്കുമ്പോഴേക്കും വ്യാജവാർത്ത ഒരുപാട് ദൂരം സഞ്ചരിച്ചിട്ടുണ്ടാവും. അത് കൊണ്ട് തന്നെ നവമാധ്യമങ്ങൾ ഇരുതല മൂർച്ചയുള്ള വാളാണ് എന്ന് മനസിലാക്കി വിവേകത്തോടെ ഉപയോഗിക്കുകയാണ് ബുദ്ധി.
"സത്യം ചെരിപ്പിടുമ്പോഴേക്കും അസത്യം ലോകം ചുറ്റി സഞ്ചരിച്ചിട്ടുണ്ടാവും' എന്നൊരു ചൊല്ലുണ്ട്. അതുപോലെ തന്നെയാണ് നവമാധ്യമ ഉപയോഗവും."
ഇക്കഴിഞ്ഞ പ്രളയകാലത്ത് വന്ന ഒരുപാട് വീഡിയോകളിൽ പലതും 2018- ലെ പ്രളയത്തിൽ പ്രചരിച്ച വീഡിയോകൾ ആയിരുന്നു. മാത്രമല്ല വേറേതൊക്കെയോ രാജ്യത്ത് നടന്ന പ്രളയവീഡിയോകൾ പോലും കേരളത്തിലേതെന്നു പറഞ്ഞു പ്രചരിപ്പിക്കപ്പെട്ടിരുന്നു. കൂടാതെ അനാവശ്യമായി ഭീതിപ്പെടുത്തുന്ന വോയിസ് ക്ലിപ്പുകളും ഫോട്ടോകളും പ്രളയത്തേക്കാൾ വലിയ ദുരന്തങ്ങളായിരുന്നു എന്നതാണ് വാസ്തവം. മാത്രമല്ല വർഗ്ഗീയമായ ചേരിതിരിവുണ്ടാക്കാൻ ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത് നവമാധ്യമങ്ങളാണ്. മറ്റ് സമുദായങ്ങളെ ആക്ഷേപിക്കാനും അപഹസിക്കാനും മതവികാരങ്ങളെ വ്രണപ്പെടുത്താനും ഫേസ് ബുക്കും വാട്ട്സ് ആപ്പും ഉപയോഗിക്കുന്നവരും കുറവല്ല.
ആത്യന്തികമായി സോഷ്യൽ മീഡിയ എന്നത് വളരെ സൂക്ഷിച്ചു ഉപയോഗിക്കേണ്ടതാണ്. ഒരുപാട് നന്മകൾ ഉള്ളതോടൊപ്പം തന്നെ കൃത്യമായി മനസിലാക്കി കൊള്ളേണ്ടത് കൊള്ളാനും തള്ളേണ്ടത് തള്ളാനും കഴിയേണ്ടത് അനിവാര്യമാണ്. അത്കൊണ്ട് ആരായാലും വ്യാജം എന്താണ്, സത്യം എന്താണ് എന്ന് മനസിലാക്കി നന്മകൾ പ്രചരിപ്പിക്കാൻ നവമാധ്യമങ്ങൾ ഉപയോഗിക്കുക എന്നതാണ് കരണീയം.
ഈ സത്യാനന്തരകാലത്ത് സോഷ്യൽ മീഡിയ നമുക്ക് അവഗണിക്കാൻ പറ്റാത്ത ഒരു മാധ്യമമായി മാറിയിട്ടുണ്ട്. സാധാരണയായി സമൂഹത്തിന്റെ നാലാം തൂൺ എന്നറിയപ്പെടുന്നത് പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും അടങ്ങുന്ന മാധ്യമലോകത്തെയാണെങ്കിലും ഇപ്പോൾ അതിനേക്കാൾ സമൂഹത്തിൽ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നത് ഒരു പക്ഷെ അഞ്ചാം തൂൺ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഫേസ്ബുക്, വാട്സ് ആപ്പ്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങി ഒട്ടേറെ സാധ്യതകളുള്ള സാമൂഹ്യ മാധ്യമങ്ങളാണ്. എല്ലാ വിഭാഗം ആളുകളും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെങ്കിലും മറ്റേത് മേഖലയിലേതെന്നപോലെ സമൂഹത്തിന്റെ ചാലകശക്തിയായ യുവസമൂഹമാണ് ഇതിലും മുമ്പിൽ.
സോഷ്യൽ മീഡിയ ഇരുതല മൂർച്ചയുള്ള വാള് പോലെയാണ്, സൂക്ഷിച്ച് ഉപയോകിച്ചില്ലെങ്കിൽ അത് നമുക്ക് ദോഷം വരുത്തും. ഇന്നത്തെ കാലത്ത് യുവാക്കളും യുവതികളും കുട്ടികളടക്കം കൗമാരക്കാരെല്ലാമടങ്ങുന്ന പുതു തലമുറ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ വീഡിയോ ചെയ്ത് താരങ്ങളാവുന്നവർ കുറവല്ല. അതോടൊപ്പം, മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ച പല സാമൂഹ്യവിഷയങ്ങളും ഉയർത്തിക്കൊണ്ടുവരാനും ഇരകൾക്ക് നീതി മേടിച്ചു കൊടുക്കാനും സോഷ്യൽ മീഡിയ വലിയ തോതിൽ ഉപകാരപ്പെട്ടിട്ടുണ്ട്. അത് കൂടാതെ പ്രളയകാലത്തും മറ്റ് അപകടഘട്ടങ്ങളിലും വേഗമേറിയ സേവന പ്രവർത്തനങ്ങൾക്കും, സഹായങ്ങൾ ആവശ്യമുള്ളവർക്ക് എത്തിച്ചുകൊടുക്കാനും സോഷ്യൽ മീഡിയ വളരെയധികം സഹായിച്ചിട്ടുണ്ട്. പലരിലും ഒളിഞ്ഞിരിക്കുന്ന കഴിവുകൾ പ്രകടമാക്കാനുള്ള വിശാലമായ പ്ലാറ്റ്ഫോം എന്ന നിലയിലും എഴുതാനും വായിക്കാനുമുള്ള അവസരങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിക്കുന്നു എന്നതും ഓർക്കേണ്ടതും ഉപയോഗപ്പെടുത്തേണ്ടതുമായ ഘടകങ്ങളാണ്.
സോഷ്യൽ മീഡിയ മൂലമുണ്ടാകുന്ന അപകടങ്ങളും മറക്കാനാവാത്ത ആഘാതം നിറഞ്ഞതാണ്. നവമാധ്യമങ്ങൾ ഉപയോഗിക്കുന്നവരിൽ പലരും യാതൊരു വിവേചനബുദ്ധിയുമില്ലാതെ കിട്ടുന്നതെല്ലാം ഷെയർ ചെയ്യുന്നു എന്നതാണ് ഏറ്റവും അപകടകരമായ വിഷയം. യുവത്വം മാത്രമല്ല പ്രായമായവരും നല്ല വിദ്യാഭ്യാസമുള്ള ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നവർ പോലും ഒന്നും ചിന്തിക്കാതെ കിട്ടിയതെല്ലാം ഫോർവേഡ് ചെയ്യുന്ന അവസ്ഥയിലാണ്. പല മനുഷ്യരുടെയും ജീവിതങ്ങൾ തകർക്കപ്പെടാനും അതുവഴി അവർ ആത്മഹത്യയുടെ വക്കിലേക്ക് എത്തിച്ചേരാനും കാരണമായ സംഭവങ്ങൾ നവമാധ്യമങ്ങൾ വഴി ഉണ്ടായിട്ടുണ്ട്. ഒരു വ്യാജവാർത്ത പ്രചരിക്കാൻ എളുപ്പമാണ്. പക്ഷെ അത്രയും എളുപ്പമല്ല അത് തിരുത്താൻ.
'സത്യം ചെരിപ്പിടുമ്പോഴേക്കും അസത്യം ലോകം ചുറ്റി സഞ്ചരിച്ചിട്ടുണ്ടാവും' എന്നൊരു ചൊല്ലുണ്ട്. അതുപോലെ തന്നെയാണ് നവമാധ്യമ ഉപയോഗവും. 2019ൽ മാമുക്കോയ മരിച്ചു എന്നൊരു വാർത്ത സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. കിട്ടിയവർ സത്യാവസ്ഥ അന്വേഷിക്കാതെ ഷെയർ ചെയ്തു. അവസാനം മാമുക്കോയ തന്നെ വന്ന് 'ഞാൻ മരിച്ചിട്ടില്ല' എന്ന് പറയേണ്ടി വന്നു. ഏറ്റവും രസകരമായ കാര്യം മാമുക്കോയ മരിച്ചു എന്ന വാർത്ത അയച്ചവർ തന്നെയാണ് മാമുക്കോയ മരിച്ചിട്ടില്ല എന്ന വാർത്തയും യാതൊരു കൂസലുമില്ലാതെ അയച്ചുകൊണ്ടിരുന്നത്. വാട്ട്സ് ആപ്പ് വഴി പ്രചരിപ്പിക്കുന്ന പല വീഡിയോകളും തികച്ചും വ്യാജമാണ് എന്ന് തിരിച്ചറിയാനുള്ള വിവേകം പോലും നമുക്ക് നഷ്ടമായിരിക്കുന്നു. കുറച്ചൊന്നു ശ്രദ്ധിച്ചാൽ, അല്ലെങ്കിൽ ഒരു നിമിഷം ഒന്നാലോചിച്ചാൽ മനസിലാക്കാൻ പറ്റുന്ന കാര്യം പോലും തിരിച്ചറിയാനാവാതെ കണ്ണടച്ച് ഫോർവേഡ് ചെയ്യുകയാണ് പലരും. പല വീഡിയോകളും എഡിറ്റ് ചെയ്യപ്പെട്ടാണ് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നത്. പക്ഷെ ഇത് മനസിലാക്കുമ്പോഴേക്കും വ്യാജവാർത്ത ഒരുപാട് ദൂരം സഞ്ചരിച്ചിട്ടുണ്ടാവും. അത് കൊണ്ട് തന്നെ നവമാധ്യമങ്ങൾ ഇരുതല മൂർച്ചയുള്ള വാളാണ് എന്ന് മനസിലാക്കി വിവേകത്തോടെ ഉപയോഗിക്കുകയാണ് ബുദ്ധി.
"സത്യം ചെരിപ്പിടുമ്പോഴേക്കും അസത്യം ലോകം ചുറ്റി സഞ്ചരിച്ചിട്ടുണ്ടാവും' എന്നൊരു ചൊല്ലുണ്ട്. അതുപോലെ തന്നെയാണ് നവമാധ്യമ ഉപയോഗവും."
ഇക്കഴിഞ്ഞ പ്രളയകാലത്ത് വന്ന ഒരുപാട് വീഡിയോകളിൽ പലതും 2018- ലെ പ്രളയത്തിൽ പ്രചരിച്ച വീഡിയോകൾ ആയിരുന്നു. മാത്രമല്ല വേറേതൊക്കെയോ രാജ്യത്ത് നടന്ന പ്രളയവീഡിയോകൾ പോലും കേരളത്തിലേതെന്നു പറഞ്ഞു പ്രചരിപ്പിക്കപ്പെട്ടിരുന്നു. കൂടാതെ അനാവശ്യമായി ഭീതിപ്പെടുത്തുന്ന വോയിസ് ക്ലിപ്പുകളും ഫോട്ടോകളും പ്രളയത്തേക്കാൾ വലിയ ദുരന്തങ്ങളായിരുന്നു എന്നതാണ് വാസ്തവം. മാത്രമല്ല വർഗ്ഗീയമായ ചേരിതിരിവുണ്ടാക്കാൻ ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത് നവമാധ്യമങ്ങളാണ്. മറ്റ് സമുദായങ്ങളെ ആക്ഷേപിക്കാനും അപഹസിക്കാനും മതവികാരങ്ങളെ വ്രണപ്പെടുത്താനും ഫേസ് ബുക്കും വാട്ട്സ് ആപ്പും ഉപയോഗിക്കുന്നവരും കുറവല്ല.
ആത്യന്തികമായി സോഷ്യൽ മീഡിയ എന്നത് വളരെ സൂക്ഷിച്ചു ഉപയോഗിക്കേണ്ടതാണ്. ഒരുപാട് നന്മകൾ ഉള്ളതോടൊപ്പം തന്നെ കൃത്യമായി മനസിലാക്കി കൊള്ളേണ്ടത് കൊള്ളാനും തള്ളേണ്ടത് തള്ളാനും കഴിയേണ്ടത് അനിവാര്യമാണ്. അത്കൊണ്ട് ആരായാലും വ്യാജം എന്താണ്, സത്യം എന്താണ് എന്ന് മനസിലാക്കി നന്മകൾ പ്രചരിപ്പിക്കാൻ നവമാധ്യമങ്ങൾ ഉപയോഗിക്കുക എന്നതാണ് കരണീയം.
www.pexels.com
www.pexels.com





Najeeb Kanhirode
Najeeb Kanhirode



